24x7 Adimali

24x7 Adimali അടിമാലി... ജനോപകാര പ്രദമായ വാർത്തകൾ....

22/07/2022
ഗലീലിലിയോ തന്റെ ദൂരദർശിനിയിലൂടെ കണ്ട ആകാശം അന്നോളം നിലനിന്നിരുന്ന പല സങ്കല്പങ്ങളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു. സത...
18/07/2022

ഗലീലിലിയോ തന്റെ ദൂരദർശിനിയിലൂടെ കണ്ട ആകാശം അന്നോളം നിലനിന്നിരുന്ന പല സങ്കല്പങ്ങളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു. സത്യം പറഞ്ഞതിന്റെ പേരിൽ മതാന്ധതയ്ക്കും മതഭരണകൂടങ്ങൾക്കും മുന്നിൽ ഗലീലിയോ വിചാരണചെയ്യപ്പെട്ടുവെങ്കിലും അവിടുന്നങ്ങോട്ട് ജ്യോതിർശാസ്ത്രം അതിന്റെ വിശാലമായ സഞ്ചാരം ആരംഭിച്ചു.
'പ്രപഞ്ചം ദൈവമുണ്ടാക്കി' എന്ന അമ്മൂമ്മക്കഥയ്ക്ക് മുന്നിൽ തൃപ്തിപ്പെടാത്ത മനുഷ്യന്റെ ജിജ്ഞാസ ഓരോ നൂറ്റാണ്ടുകളെയും ത്രസിപ്പിച്ചുകൊണ്ടേയിരുന്നു.
ഇന്ന് ഏറ്റവുമൊടുവിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ യൂറോപ്പിയൻ സ്‌പേസ് ഏജൻസിയും(ESA) കനേഡിയൻ സ്‌പേസ് ഏജൻസിയും(CSA) സംയുക്തമായി നടത്തുന്ന ലോക ബഹിരാകാശ ഗവേഷണ പദ്ധതിയായ വെബ് (Webb)ന്റെ NASA’s James Webb Space Telescope പുറത്തുവിട്ട ചിത്രമാണ് ലോകത്ത് ഇന്നത്തെ സുപ്രധാന കൗതുകം.
ഏറ്റവും നൂതനമായ ലെൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് NASA’s James Webb Space Telescope പകർത്തിയ ആദ്യ ചിത്രം പുറത്ത് വന്നപ്പോൾ ലോകം കണ്ടത് ഗ്യാലക്സികളെക്കുറിച്ച് മനുഷ്യൻ ഇന്നോളം കാണാത്ത വ്യക്തതയുള്ള കൗതുക കാഴ്ചയാണ്.നമ്മൾ രണ്ടു കൈകൾ ചേർത്ത് അതിൽ മണൽത്തരികൾ നിറച്ചുവെച്ചാലെന്നപോലെയുള്ള വലിപ്പത്തിൽ വിശാലമായ ഈ പ്രപഞ്ചത്തിൽ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം.ആ ടെലിസ്കോപ്പിൽ പതിഞ്ഞ ഗ്യാലക്സി ക്ലസ്റ്ററിന്റെ (SMACS 0723) ചിത്രം 460കോടി വർഷങ്ങൾക്ക് മുൻപേയുള്ളതാണ് എന്നോർക്കുമ്പോഴാണ് ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നിഗൂഢതകൾ നമ്മെ അത്രമേൽ ഹരംപിടിപ്പിക്കുന്നത്. എത്രയെത്ര പ്രകാശവർഷങ്ങൾക്ക് ഇക്കരെയാണ് നാം അത് ഇപ്പോൾ പകർത്താൻ ഇടയായത്.ഇനി എന്തെല്ലാം ഇങ്ങനെ ശാസ്ത്രം നമുക്കുവേണ്ടി പകർത്താനും വെളിപ്പെടുത്താനും പോകുന്നു.
ആകാശവഴികളിൽ കൂടുതൽ സാങ്കേതിക മികവോടെ മനുഷ്യ ജിജ്ഞാസ യാത്രചെയ്യുമ്പോൾ പ്രപഞ്ചം പുതിയ അനുഭവങ്ങളായി നമുക്ക് അനാവരണം ചെയ്യുന്നു.മനുഷ്യന്റെ ഈ മുന്നേറ്റം ഭൂമിയിലെ ഓരോ ജീവനും അഭിമാനമാണ്.കാരണം നാം ഓരോരുത്തരും ഈ പ്രപഞ്ചത്തിലെ നക്ഷത്ര ലക്ഷങ്ങളുടെ ഭാഗമാണ്.
ഈ പ്രപഞ്ചത്തെക്കുറിച്ച് കൗതുകം തോന്നുക,ഇത് ആരെങ്കിലും സൃഷ്ടിച്ചതാണെന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ച മുൻവിധികളില്ലാതെ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് നമ്മുടെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയുംപോലും മാറ്റി മറിക്കുന്ന ഒന്നാണ്!
കാൾ സാഗൻ ഓർമ്മിപ്പിച്ചത് പോലെ
“Somewhere, something incredible is waiting to be known.”
Waiting more pictures and news!
Thanks NASA/ESA/CSA
''ഇപ്രപഞ്ചത്തിൽ ഞാ,നാരെന്നറിയണം;
വിശ്രമമില്ല,തിനുത്തരം കിട്ടണം!''
Rejeesh Palavila
Picture courtesy : NASA Website

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു 🙏🌹🙏  ആദരാഞ്ജലികൾ 🌹
15/07/2022

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു 🙏🌹🙏
ആദരാഞ്ജലികൾ 🌹

വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.അടിമാലിപ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെ...
13/07/2022

വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.

അടിമാലി
പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്.
സ്കൂളിലെത്തിയ അസ്ലഹ ബസ് കയറുന്നതിനായി സ്കൂളിന് മുകളിലെ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അടിമാലി പൊലീസ് എത്തി ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സംസ്കാരം വ്യാഴം പകൽ 4ന് ഷെല്യാമ്പാര മൊഹിദ്ധീൻ ജുമാ മസ്ജിദിൽ.
അച്ഛൻ : വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ
അമ്മ : നസീമ (ശെല്യാംപാറ പഴയരി കുടുംബാംഗം).
ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി,എംഎ കോളേജ്, കോതമംഗലം), അഹ്സന (എഫ്എംജിഎച്എസ്എസ് കൂമ്പൻപാറ), അഫ്ലഹ (എസ്എൻവിയുപിഎസ് ശെല്യാംപാറ).

ചിത്രം
അസ്ലഹ അലിയാർ (17)

ആദരാഞ്ജലികൾ 🌹🌹🙏
31/05/2022

ആദരാഞ്ജലികൾ 🌹🌹🙏

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ ജഗദീഷിന്റെ പത്നിയും ആയ ...
01/04/2022

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ ജഗദീഷിന്റെ പത്നിയും ആയ ഡോക്ടർ രമ രാവിലെ അന്തരിച്ചു. രമ ചേച്ചിക്ക് ആദരാഞ്ജലികൾ. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടർ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവർ പകർന്നു നൽകിയ കരുത്തിനെ പറ്റി വായിച്ചത് ഓർക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

കല്ലാർ  സർവീസ് സഹകരണ ബാങ്ക് മുൻകാല സെക്രട്ടറി   ഹരിഹരൻ സാറിന് ആദരാഞ്ജലികൾ😢🌹🌹🌹🌹
26/02/2022

കല്ലാർ സർവീസ് സഹകരണ ബാങ്ക് മുൻകാല സെക്രട്ടറി ഹരിഹരൻ സാറിന് ആദരാഞ്ജലികൾ😢🌹🌹🌹🌹

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ .🌹🌹
08/12/2021

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ .🌹🌹

ആദരാഞ്ജലികൾ..തോക്കുപാറ: പഴയകാല കോൺഗ്രസ് പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്രി, എ ഒ ജോസ് അച്ചാരുകുടിയിൽ നിര്യാത...
08/12/2021

ആദരാഞ്ജലികൾ..
തോക്കുപാറ: പഴയകാല കോൺഗ്രസ് പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്രി, എ ഒ ജോസ് അച്ചാരുകുടിയിൽ നിര്യാതനായി.സംസ്കാരം നാളെ പതിനൊന്നു മണിക്ക് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ മേരി അമ്പഴച്ചാൽ ഒറവിലക്കുടി കുടുംബാംഗമാണ്.മക്കൾ സിബി,സിജു,സിനു.മരുമക്കൾ:സിന്ധു,
റിൻസി,ജിൻറു.

പ്രകൃതി ദുരന്തങ്ങളിലും, ഹരിത കേരള മിഷൻ പോലുള്ള പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടത്തിന് അകമഴിഞ്ഞ സേവനങ്ങൾ നൽകിയ ശ്രീ അബ്ദുൽ...
04/12/2021

പ്രകൃതി ദുരന്തങ്ങളിലും, ഹരിത കേരള മിഷൻ പോലുള്ള പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടത്തിന് അകമഴിഞ്ഞ സേവനങ്ങൾ നൽകിയ ശ്രീ അബ്ദുൽനൂറിന് ആദരാഞ്ജലികൾ🌹🌹

ആൻഡ്രൂസ് കൊടുത്തു വിട്ട ആ പെട്ടി അന്വേഷിച്ച് ഇനി ജോൺ ഹോനായി വരില്ല..😔പ്രിയ താരം റിസബാവയ്ക്ക് വിട🌹🌹🌹🌹
13/09/2021

ആൻഡ്രൂസ് കൊടുത്തു വിട്ട ആ പെട്ടി അന്വേഷിച്ച് ഇനി ജോൺ ഹോനായി വരില്ല..😔
പ്രിയ താരം റിസബാവയ്ക്ക് വിട🌹🌹🌹🌹

വേരുപിടിപ്പിക്കാൻ വിദ്യകൾ...കമ്പുകൾ പലപ്പോഴും നമ്മൾ സംഘടിപ്പിക്കും.. എങ്ങിനെലുമൊക്കെ മണ്ണിൽകുഴിച്ചിടും. ചിലപ്പോ കിളിർക്ക...
10/09/2021

വേരുപിടിപ്പിക്കാൻ വിദ്യകൾ...

കമ്പുകൾ പലപ്പോഴും നമ്മൾ സംഘടിപ്പിക്കും.. എങ്ങിനെലുമൊക്കെ മണ്ണിൽകുഴിച്ചിടും. ചിലപ്പോ കിളിർക്കും.. അപ്പോ നമ്മൾ ആശ്വസിക്കും ചിലർടത് ശെര്യവും.. ചിലർടത് ശെര്യാവില്ല.... 😜😜🙏

എങ്കിലും അതൊന്നു മുളപ്പിച്ചെടുക്കാൻ ഒന്ന് ആത്മാർത്ഥമായും ശ്രമിച്ചാലോ
ഈ നോട്ട് ഒന്ന് ഓർമ്മയിൽ വെച്ചോളൂ.. ഞാൻ വായിച്ചപ്പോളും കോപ്പി ചെയ്തു വെച്ചു..
👇👇👇

മഴക്കാലം നമുക്ക് നടീൽ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കമ്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.

മാതൃസസ്യത്തിന്റെ മുഴുവൻ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവർധനരീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികൾ ഒരേ മാതൃസസ്യത്തിൽനിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്‌പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലിൽ നടാനായി കമ്പ് മുറിക്കരുത്. നേർത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കിൽ അരയടി നീളത്തിലും മൂത്തകമ്പാണെങ്കിൽ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേർത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പിൽനിന്നും മുഴുവൻ ഇലകളും നീക്കംചെയ്‌യണം.

വേരുണ്ടാകാൻ ഹോർമോൺ ചികിത്സ ഫലവത്താണ്. റൂട്ട് ഹോർമോൺകൾ അഗ്രിഷോപ്പുകളിൽ വാങ്ങാൻ കിട്ടുന്നുണ്ട്.തണ്ടുകളുടെ അടിവശം മൂർച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റർ ചുവടുഭാഗം 45 സെക്കൻഡ് സമയം റൂട്ട് ഹോർമോണിൽ മുക്കിവെച്ച് നടുന്നതാണ് അടുത്തപടി.

രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും. തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)

കരിക്കിൻ വെള്ളവും പച്ചച്ചാണകം വെള്ളത്തിൽ കലക്കിയ തെളിയും നാടൻ വേരുത്തേജകികളാണ്.
വേരുത്തേജക ഹോർമോൺ ചെലവുകുറഞ്ഞ രീതിയിൽ തയ്യാറാക്കാം.

ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തിൽ തലേദിവസം കുതിർക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറിൽ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാൻ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ നേരം കമ്പ് മുക്കിവെച്ച് നടുന്നത് വേരുത്‌പാദനം എളുപ്പമാക്കുന്നു.

വേരുറയ്‍ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കിൽ കമ്പിൽനിന്ന് വെള്ളം വാർന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണലും ചകിരിച്ചോറും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. കന്പോസ്റ്റും വെർമിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറെ നന്ന്. മണ്ണിൽ നനവുണ്ടായാൽ മാത്രം പോരാ, ചുറ്റുപാടും ആർദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാൻ നല്ലത്. നേർത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റർ ഉയരവും 12 സെന്റീമീറ്റർ വീതിയുമുള്ള പോളിത്തീൻ സഞ്ചികളാണ് സാധാരണഗതിയിൽ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയിൽ 15 മുതൽ 20 വരെ സുഷിരങ്ങളിടണം.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകൾ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

ഇനി ഒന്ന് ശ്രമിച്ചാലോ??
ജൈവ റൂട്ട് ഹോർമോൺകൾപലതുണ്ട് കേട്ടോ...സ്വയം ഉണ്ടാക്കുന്നതിന്റെ വിശദമായ ഒന്ന് രണ്ട് പോസ്റ്റുകൾ നേരത്തെ ഇട്ടിട്ടുണ്ട്..

#മുറ്റത്തെകൃഷിയറിവുകൾ

കേരള റൂറൽ എംപ്ലോയ്മെന്റ് & വെൽഫെയർ സൊസൈറ്റി (ക്രൂസ് ) ഭരണ സമിതിയിലേയ്ക്ക് ഇടുക്കി ജില്ലയിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്...
03/09/2021

കേരള റൂറൽ എംപ്ലോയ്മെന്റ് & വെൽഫെയർ സൊസൈറ്റി (ക്രൂസ് ) ഭരണ സമിതിയിലേയ്ക്ക് ഇടുക്കി ജില്ലയിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്കുമാറിനു അഭിവാദനങ്ങൾ....

19/08/2021
വരകൾ
19/08/2021

വരകൾ

*അടിമാലി ഗവണ്‍മെന്റ് സ്ക്കൂളിലെ ആദ്യാകാല അദ്ധ്യാപകന്‍**നജിമുദ്ദീൻ സാർ മരണപ്പെട്ടു**ആദരാഞ്ജലികള്‍*🌹🌹🌹🌹🌹🌹🌹🌹🌹🌹
28/06/2021

*അടിമാലി ഗവണ്‍മെന്റ് സ്ക്കൂളിലെ ആദ്യാകാല അദ്ധ്യാപകന്‍*
*നജിമുദ്ദീൻ സാർ മരണപ്പെട്ടു*
*ആദരാഞ്ജലികള്‍*
🌹🌹🌹🌹🌹🌹🌹🌹🌹🌹

ആദരാഞ്ജലികൾ...കഴിഞ്ഞദിവസം നിര്യാതനായ സെന്റ്ജൂഡ് ബസ് ഉടമ ബാസ്റ്റിൻറെ പിതാവ് ജോണി പുത്തൻപുരയ്ക്കൽ(67)ഇന്ന് വെളുപ്പിന് നിര്...
08/06/2021

ആദരാഞ്ജലികൾ...
കഴിഞ്ഞദിവസം നിര്യാതനായ സെന്റ്ജൂഡ് ബസ് ഉടമ ബാസ്റ്റിൻറെ പിതാവ് ജോണി പുത്തൻപുരയ്ക്കൽ(67)ഇന്ന് വെളുപ്പിന് നിര്യാതനായി.സംസ്കാരം ഇന്ന് .ഭാര്യ ഫിലോമിന എല്ലക്കൽ കരിങ്കുറ്റി കുടുംബാംഗമാണ്.മക്കൾ ജോഷി പരേതനായ ബാസ്റ്റിൻ, മരുമക്കൾ:അഞ്ജു,ചിക്കു.

ഷാജി മലമുണ്ടേൽ ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു
07/06/2021

ഷാജി മലമുണ്ടേൽ ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു

നക്സൽ വർഗ്ഗീസ് (1938 - 1970)ജാതിയോ മതമോ നോക്കിയിരുന്നില്ല,സ്വർഗ്ഗവും നരകവും പ്രതീക്ഷിചില്ല...ഒന്നിനും ത്രാണിയില്ലാത്ത ജീ...
29/05/2021

നക്സൽ വർഗ്ഗീസ്

(1938 - 1970)

ജാതിയോ മതമോ നോക്കിയിരുന്നില്ല,സ്വർഗ്ഗവും നരകവും പ്രതീക്ഷിചില്ല...ഒന്നിനും ത്രാണിയില്ലാത്ത ജീവിതമേ അടിമത്തം എന്ന് കരുതിയിരുന്ന സാധാരണ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും.അവകാശങ്ങൾ നേടികൊടുക്കുവാൻ വേണ്ടിയും സ്വന്തം ജീവിതം ബലിയർപ്പിച്ച രക്തസാക്ഷി 🔥🔥

കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റ് നേതാവാണ് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്.

മുൻപ് CPI(M)പ്രവർത്തകനായിരുന്ന വർഗ്ഗീസ്, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു.

ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.

വർഗ്ഗീസ് ആദിവാസികൾക്ക് നൽകിയ പഠന ക്ലാസുകളിൽ നിന്നാണ് ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത്.

നക്സൽ വർഗ്ഗീസും സുഹൃത്തുക്കളും ചേർന്ന് വയനാട് ത്രിശ്ശില്ലേരിയിൽ അതികൂരമായ ജെൻമ്മിത്ത വ്യവസ്ഥയിലൂടെ മനുഷ്യരെ അടിമ പണി ചെയ്പ്പിച്ച വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. സ്ത്രീകളെ മനഃഭഗപെടുത്തിയ ജന്മമികൾക് നേരെ അന്ന് രാത്രി തന്നെ തിരിച്ചടിനൽകി... വർഗ്ഗീസിന്റെ അക്രമ മാർഗ്ഗങ്ങൾ വയനാട്ടിലെ ആദിവാസികളല്ലാത്ത ജനങ്ങളുടെയിടയിൽ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.

വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ നിർദ്ദേശ പ്രകാരം വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ മൂലം കുറ്റക്കാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു
🔥🔥🔥🔥🔥
കടപ്പാട് :ഗൂഗിൾ

നാടിന്റെ ഭരണത്തലപ്പത്ത് എത്താൻ ഐഎഎസ്കാരിയാകണമെന്നത് വീണാ ജോർജിന്റെ വലിയ ആഗ്രഹമായിരുന്നു. നടക്കാതെ പോയ ആഗ്രഹത്തിന്റെ സാഫല...
20/05/2021

നാടിന്റെ ഭരണത്തലപ്പത്ത് എത്താൻ ഐഎഎസ്കാരിയാകണമെന്നത് വീണാ ജോർജിന്റെ വലിയ ആഗ്രഹമായിരുന്നു. നടക്കാതെ പോയ ആഗ്രഹത്തിന്റെ സാഫല്യമായി അവരെയെല്ലാം നിയന്ത്രിക്കുന്ന മന്ത്രിയെന്ന ബഹുമതിയാണ് ഇപ്പോൾ തേടിയെത്തിയത്. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് മൂന്നാം റാങ്കോടെ ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

പഠനത്തിന് ഒപ്പം മറ്റ് മേഖലകളിലെ വീണയുടെ കഴിവുകൾ കണ്ട് ഡിജിപിയായിരുന്ന ഡോ. അലക്സാണ്ടർ ജേക്കബാണ് ഐഎഎസ് നേടണമെന്ന് ഉപദേശിച്ചത്. ഇതിനായി ഐഎംജിയിൽ ചേർന്നു. കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പഠനം ഉപേക്ഷിച്ചു. അന്ന് ഒപ്പം ഉണ്ടായിരുന്ന അനു ജോർജ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയാണ്.

ഐഎഎസ് മോഹം ഉപേക്ഷിച്ച ശേഷം അധ്യാപിക ആകാമെന്ന് ഉറപ്പിച്ചു. പത്തനാപുരം മൗണ്ട് താബോറിൽ ബിഎഡിനു ചേർന്നു. ഒന്നാം റാങ്കോടെ വിജയിച്ചു. തുടർന്ന് കുറച്ചു കാലം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഊർജതന്ത്രം വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററായി. അതിനു ശേഷം മാധ്യമ പ്രവർ‌ത്തന രംഗത്തേക്ക് ഇറങ്ങി.

കലയിലും തിളക്കം👇
================

മൈലപ്ര മൗണ്ട് ബഥനി സ്കൂളിലാണ് എൽകെജി മുതൽ പത്തുവരെ പഠിച്ചത്. സ്കൂൾതലം മുതൽ സംസ്ഥാന തലം വരെ കലാമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുമായിരുന്നു. ഭരതനാട്യം, മോഹനിയാട്ടം, നാടോടി നൃത്തം, മോണോ ആക്ട്, മൈം തുടങ്ങി എല്ലാ ഇനങ്ങളിലും വീണയുണ്ടായിരുന്നു. മൗണ്ട് ബഥനിയിലെ അധ്യാപികയായിരുന്ന അന്നമ്മയാണ് കലാമത്സരങ്ങൾക്കായി ആദ്യമായി സ്റ്റേജിൽ കയറ്റിയത്. ജില്ലാ, ഉപജില്ലാ തലങ്ങളിൽ കലാതിലകമായി.

1992ൽ തിരൂരിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. മികച്ച പ്രകടനം കണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ നേരിട്ട് അഭിനന്ദിച്ചു. 600ൽ 559 മാർക്കോടെയാണ് എസ്എസ്എൽസി പരീക്ഷ വിജയിച്ചത്.തിരുവനന്തപുരം വിമൻസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന വീണ ഫിസിക്സിൽ ബിരുദാനന്തര ബിരുദം വരെ അവിടെ പഠിച്ചു. സഹോദരി വിദ്യയ്ക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം.

ഏഴുപതിറ്റാണ്ട് പഴക്കമുള്ള വോളിബോൾ കോർട്ട് നഷ്ടമാകുന്നതിൽ വ്യാപക പ്രതിഷേധം.തോക്കുപാറ:നിരവധി വോളിബോൾ താരങ്ങളെ കായികലോകത്തി...
17/03/2021

ഏഴുപതിറ്റാണ്ട് പഴക്കമുള്ള വോളിബോൾ കോർട്ട് നഷ്ടമാകുന്നതിൽ വ്യാപക പ്രതിഷേധം.
തോക്കുപാറ:നിരവധി വോളിബോൾ താരങ്ങളെ കായികലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഏഴുപതിറ്റാണ്ടോളം പഴക്കമുള്ള ചെങ്കുളത്തെ വോളിബോൾ ബോൾ കോർട്ട് പ്രദേശത്തെ കായിക പ്രേമികൾക്ക് നഷ്ടമാകുന്നതിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നു.വോളീബോൾ ഗ്രൗണ്ട് ഉൾപ്പെടെ യുള്ളസ്ഥലം ഭൂരഹിതർക്ക് 3 സെൻറ് വീതം വിതരണം ചെയ്യാൻ സർവ്വേ ചെയ്ത് അളന്നുതിരി ക്കുന്നത്.സൗപർണ്ണിക സ്പോർട്സ് ക്ലബ്ബിൻെറവോളീബോൾ ഗ്രൗണ്ട് ആയിരുന്ന മുപ്പത് സെൻറ് സ്ഥലമാണ് ചെങ്കുളത്തെ വോളീബോൾ പ്രേമികൾക്ക് ഇതുമൂലം നഷ്ടമാകുന്നത്.ചെങ്കുളം ഡാമിന്റെ അധീനതയിലുള്ള സ്ഥലമാണ് ഇത്. ഡാമിൻെറ പരിസരത്തായി ഡാം നിർമ്മാണ കാലഘട്ടം മുതൽ ബോർഡിലെ ജീവനക്കാരും നാട്ടുകാരും ഉപയോഗിച്ച് വന്നിരുന്ന മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള വോളീബോൾ ഗ്രൗണ്ടിനാണ് ഈ ദുർഗതി. മാങ്കുളത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്ട് തുടങ്ങുന്ന തിനുവേണ്ടി സ്ഥലംഏടുത്തവർക്ക് നഷ്ടപരിഹാരത്തോടൊപ്പം നൽകുന്ന മുന്നുസെൻറ് സ്ഥലം വീതിച്ചു നൽകുന്നതിനു വേണ്ടി അളന്നു തിരിക്കുന്നത് ഈ വോളീബോൾ ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലമാണ് . ഗ്രൗണ്ട് ഒഴിവാക്കി നിലവിൽ ഉള്ള 70 ഗുണഭോക്താക്കൾക്ക് 3 സെന്റ്. വീതം വിതരണം ചെയ്തതിനുശേഷവും ഏക്കർ കണക്കിനു സ്ഥലംബാക്കി നിൽക്കുമ്പോഴും ഈ ഗ്രൗണ്ട് വോളീബോൾ ക്ലബ്ബിനായി മാറ്റി വക്കാത്തത് ഉദ്ദ്യോഗസഥരുടെ ദുർവാശി മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഏഴുപതിറ്റാണ്ടുകൾക്കുള്ളിൽ നിരവധി വോളീബോൾ താരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രൗണ്ട് സഹായിച്ചിട്ടുണ്ട്. നിലവധി ടൂർണ്ണമെൻറുകൾഇവിടെ നടന്നിട്ടുണ്ട്.ഇപ്പോഴും ജില്ലാതല വോളീബോൾ ടൂർണമെന്റ് ഇവിടെ നടന്നു വരുന്നു.ദേശീയ ജൂനിയർ വോളീബോൾ താരമായി വളർന്ന് നേവിയിലെ ഉദ്യോഗസ്ഥനും കളിക്കാരനുമായ അനീഷ് ഉൾപ്പെടെയുള്ള നിരവധി കളിക്കാർ ഉദയം ചെയ്ത ഈ ഗ്രൗണ്ട് പ്രദേശവാസികൾക്ക് ഏറ്റവും പ്രിയങ്കരമാണ്.ഈ പ്രദേശത്തെ യുവാക്കളുടെ ഇഷ്ട ഗ്രൗണ്ടായ ചെങ്കുളം വോളീബോൾ ഗ്രൗണ്ട് ഒഴിവാക്കി സർവ്വേ ചെയ്യുവാനാണ് ചെങ്കുളം നിവാസികളുടെ ആവശ്യം.സ്ഥലം വോളീബോൾ ക്ബ്ബിലനായി നൽകിയില്ലെങ്കിൽ കെഎസ്ഇബി,വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകൾ പിക്കറ്റിംഗ് ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാർ ആലോചിക്കുന്നത്.

ഫോട്ടോ.
ഭൂമിവിതരണത്തിലൂടെ കായിക പ്രേമികൾക്ക് നഷ്ടമാകുന്ന,
ഇപ്പോഴും മത്സരം നടക്കുന്ന ചെങ്കുളം വോളീബോൾ ഗ്രൗണ്ട് .

ആദരാഞ്ജലികൾ..ആനച്ചാൽ: കോലത്ത് പരേതനായ ഹസ്സൻ റാവത്തറുടെ ഭാര്യ പാത്തുമ്മ (105)നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 5ന് ആനച്...
18/12/2020

ആദരാഞ്ജലികൾ..
ആനച്ചാൽ: കോലത്ത് പരേതനായ
ഹസ്സൻ റാവത്തറുടെ ഭാര്യ പാത്തുമ്മ (105)നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 5ന് ആനച്ചാൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.പരേത പായിപ്പാട്ട് പാലക്കോട്ടായിൽ കുടുബാഗമാണ്.മക്കൾ:അലി,
സൈനബ,അബ്ദുൽ കരീം,പരേതനായ അബ്ദുൽ സലാം,സുബൈർകുട്ടി,സലീം,
പരേതയായ റഷീദ,
മരുമക്കൾ:ലൈല അംബിയിൽ,
താജുദ്ദീൻ തുണ്ടിക്കളത്തിൽ,
ആമിന കോട്ടപ്പുറത്ത്,
റുബി വളവനാപ്പാറ,
പാത്തുമ്മ ചിറപ്പുല്ലി

ചാനല്‍ടുഡെ മാനേജിംഗ് ഡയറക്ടര്‍ സിയാദ് പറമ്പിലിന്റെ പിതാവ് പി. എസ്. മുഹമ്മദ് അസ്ലം  (68) നിര്യാതനായി. ഖബറടക്കം ഇന്ന് (12-...
12/12/2020

ചാനല്‍ടുഡെ മാനേജിംഗ് ഡയറക്ടര്‍ സിയാദ് പറമ്പിലിന്റെ പിതാവ് പി. എസ്. മുഹമ്മദ് അസ്ലം (68) നിര്യാതനായി. ഖബറടക്കം ഇന്ന് (12-12-20) രാത്രി 8 മണിക്ക് അടിമാലി ടൗണ്‍ ജുമാ മസ്ജിദില്‍.

Re-postനെല്ലിപ്പടി അഥവാ നെല്ലിപ്പലകപണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്...
27/10/2020

Re-post

നെല്ലിപ്പടി അഥവാ നെല്ലിപ്പലക

പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കി പിടിപ്പിച്ചിരുന്ന വലയമാണിത്. കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.

നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു. കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്ന ഇതിന്റെ പേരിലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.

കടപ്പാട്:Shibujoan

Address

Thodupuzha
685561

Website

Alerts

Be the first to know and let us send you an email when 24x7 Adimali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Nearby media companies


Other Media/News Companies in Thodupuzha

Show All