14/08/2023
വയലി - വിമയുടെ ഏഴാമത് മഴോത്സവം (മഴോത്സവം - 2023).
ViMA - The Media Collective , started its operations way back in 2016 with an objective to create a collective platform for multifaceted media interventions.
Vayali Initiative for Media Action(ViMA) envisages to bring creative minds into a common platform
വയലി - വിമയുടെ ഏഴാമത് മഴോത്സവം (മഴോത്സവം - 2023).
ഏഴാമത്തെ മഴോത്സവം (മഴോത്സവം - 2023) ഈ വരുന്ന ശനി, ഞായർ (ആഗസ്റ്റ് 12 & 13) ദിവസങ്ങളിൽ .
കൂടെ വരിക! കൂട്ടാവുക!!
Yes, this season we can enjoy it with kids, we can also say rain fest with kids. Come and join us!
മഴോത്സവം - 2023
മഴോത്സവം - 2023
കവിത - മഴ കാത്ത്
No: 8
കവിത - മഴ കാത്ത് (No. 8)രചന : ബാബു പ്രിയം ആലാപനം : പുഷ്പാകരൻ കെ.വി.
Yes, nearing the date, get's ready (August 12 & 13).
❣️❣️
മഴോത്സവം - 2023
കവിത - 7
കവിത : മഴമുകിൽ പെൺകൊടിരചന : പി. ബാസ്കരൻആലാപനം: Dr. പ്രമീള നന്ദകുമാർ
ചില മഴകൾ നനയാനുള്ളതാണ്!!!!
മഴോത്സവം - 2023!!!
Let's enjoy with rain fest on August 12&13.
Countdown started..... 27 days more to go, let's gather on......
മഴോത്സവം - 2023
കവിത - No. 6
കവിത : മഴ രചന : ടി. ജി. രാവുണ്ണിആലാപനം : കീർത്തന കൃഷ്ണകുമാർ
മഴോത്സവം - 2023
കവിത : No.5
കവിത : വർഷം രചന : പ്രമോദ് കുറുവന്തൊടിആലാപനം : അഞ്ജലി രഞ്ജിത്ത്
മഴോത്സവം - 2023
August 12 & 13
മഴ കവിതകൾ - No. 4
കവിത : തുലാവർഷം രചന : ഡോ. ഗ്രീഷ്മ ഗിരിജൻ ആലാപനം : ബാബു കാങ്കലാത്ത്
മഴോത്സവം - 2023
ആശംസകളുമായി
Thank you so much🙏
മഴോത്സവം - 2023
കവിത - 3
കവിത : ഇളയുടെ വ്യഥകൾ രചന : വിജയലക്ഷ്മി നാരായണൻ ആലാപനം : സ്വാതി. പി.
മഴോത്സവം - 2023
കവിത - 2
കവിത : മഴ ആലാപനം : കീർത്തന
Yes, Here it is once again.......... the rain where we all are fully enjoying, if we compare with all other four season, Monsoon is very intesting for us!!! This year also on 13th August 2023. All are requested to join with us!! Let's enjoy the rain festival!!!
മഴോത്സവം ഇങ്ങെത്താറായി!
നമുക്കും ഉഷാറാവേണ്ടേ!!!
വിമായനം: 2023
വയലി വിമ മെയ് 28 ന്
തനതു സംസ്കൃതി വീണ്ടെടുക്കാനായി
നടത്തിയ യാത്ര
*****************************************
നാട്ടറിവുകളും നാടൻ കലകളും കൈത്തൊഴിലുകളും വിസ്മൃതിയിലാണ്ടുപോകാതെ പൈതൃക തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ
വയലി വിമ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധ പാരമ്പര്യ തൊഴിൽ മേഖലകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവരെ അവരുടെ പണിശാലകൾ സന്ദർശിച്ച് നേരിൽ കണ്ടറിയുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പായിരുന്നു വിമായനം 2023 എന്ന പേരിൽ മെയ് 28 ന് നടത്തിയ ആദ്യ യാത്ര.
ആകസ്മികമായുണ്ടായ മരണങ്ങൾ മൂലം നാലഞ്ചു പേർക്ക് യാത്രയിൽ കൂടെ ചേരാൻ കഴിയാതെ വന്നെങ്കിലും ബാക്കിയുള്ളവർ പറഞ്ഞ സമയത്ത് തന്നെ കൃത്യമായി വയലരങ്ങിൽ എത്തി ചേർന്നു.
വയലിയുടെ യാത്രകളിൽ എന്നും മാർഗ്ഗ നിർദേശം നൽകാൻ മുൻപന്തിയിൽ തന്നെയുള്ള പ്രദീപിന്റെ യാത്രയെക്കുറിച്ചുള്ള ചെറിയൊരു വിവരണത്തിനു ശേഷം എഴുമങ്ങാടുള്ള ഗോപാലേട്ടന്റെ കളിമൺ പാത്രനിർമ്മാണ ശാലയിലേക്കാണ് ആദ്യം പോയത്.
ആന്ധ്രയിൽ നിന്നും നല്ല മണ്ണന്വേഷിച്ച് കർണാടക തമിഴ് നാട് വഴി കേരളത്തിൽ എത്തിച്ചേർന്നവരാണ് കുമ്പാരൻമാർ എന്നറിയപ്പെടുന്ന കളിമൺ പാത്ര തൊഴിലിൽ ഏർപ്പെട്ടവർ എന്നും അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ ഭാഷകൾ എല്ലാം ചേർന്നുള്ള സംഭാഷണ ശൈലിയാണ് ഇവർക്കുള്ളതെന്നും ഗോപാലേട്ടൻ പറയുകയുണ്ടായി.
ചിറ്റണ്ട പൂങ്ങോട് ഭാഗത്തു നിന്നും സമൃദ്ധിയായി വിറക് കിട്ടുമെന്നതും ആറങ്ങോട്ടുകര പരിസരങ്ങളിൽ നിന്നും ആവശ്യമായ മണ്ണ് ലഭിക്കുമെന്നതുമാണ് ഗോപാലേട്ടന്റെ പൂർവ്വികർക്ക് താമസത്തിനായി ഇവിടം തെരഞ്ഞെടുക്കാൻ പ്രചോദനമായത് എന്നദ്ദേഹം പറയുകയുണ്ടായി.
കൊടുങ്കാറ്റുണ്ടായ കാലത്താണെത്രെ ഗോപാലേട്ടന്റെ തറവാടിന്റെ പണി നടന്നത്.
തറവാടിനോടു ചേർന്നു തന്നെ കുലദൈവമായ മാരിയമ്മൻ കോവിലും പണി കഴിപ്പിച്ചിട്ടുണ്ട്.
പാരമ്പര്യ ശൈലിയിൽ നിന്നും മണ്ണു കുഴച്ചു പാകപ്പെടുത്തുന്നതിനുള്ള മാർഗ്ഗം ഇപ്പോൾ യന്ത്രങ്ങൾ കയ്യടക്കിയിട്ടുണ്ടെങ്കിലും കണ്ണും കയ്യും കാലുമെല്ലാം ഒരേ സമയം ഏകാഗ്രമാക്കി ചെയേണ്ട മൺപാത്ര നിർമ്മാണം ഗോപാലേട്ടൻ കാണിച്ചു തരികയും വിമ അംഗങ്ങളായ പ്രദീപ്, പ്രീതി, വിശ്വനാഥൻ എന്നിവർ ആയതിനു ശ്രമിക്കുകയുമുണ്ടായി.
ഗോപാലേട്ടന്റെ കളിമൺ പാത്രനിർമ്മാണ ശാല സന്ദർശിച്ചതിനു ശേഷം നേരെ ദേശമംഗലത്തുള്ള ശിവനാരായണൻ ചേട്ടന്റെ ഓട്ടുപാത്രനിർമ്മാണ ശാലയിലെത്തുമ്പോൾ സ്നേഹം കുറുക്കി തയ്യാറാക്കിയ പാൽപായസവുമായി കുടുംബം കാത്തിരിപ്പുണ്ടായിരുന്നു.
വിവിധ തരം ഓട്ടുപാത്രങ്ങളും പൂജാപാത്രങ്ങളും കാണിച്ചു ആയതിന്റെ നിർമ്മാണത്തെക്കുറിച്ച് വിശദമാക്കിത്തരികയും പാത്രനിർമ്മാണത്തിന്റെ ആദ്യ പടി നേരിൽ മനസ്സിലാക്കിത്തരികയും ചെയ്തത് യാത്രാംഗങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. അപ്പോഴേക്കും ഉച്ച സമയമായിരുന്നു.
വിശപ്പിന്റെ വിളിയും കൂനത്തറയിലുള്ള തോൽപ്പാവക്കൂത്തു കലാകാരൻ പദ്മശ്രീ രാമചന്ദ്രപ്പുലവരുടെ വീട്ടിൽ നിന്നുള്ള വിളിയും ഒരുമിച്ചായപ്പോൾ സമയം കളയാതെ അങ്ങോട്ടുള്ള യാത്ര ആരംഭിച്ചു.
വിഭവ സമൃദ്ധവും രുചികരവുമായ
ഉച്ചയൂണിനു ശേഷം വിവിധ തരം പാവകളെക്കുറിച്ചും അതിന്റെ നിർമ്മാണ രീതികളെക്കുറിച്ചും അദ്ദേഹവും മകനും വിശദമായി പറഞ്ഞു തരികയുണ്ടായി.
ഒരു കാലത്ത് ഉത്സവപ്പറമ്പുകളിലെ അവിഭാജ്യ ഘടകമായിരുന്നു തോൽപ്പാവക്കൂത്ത്. രാത്രികളിൽ അഞ്ചു മണിക്കൂറെങ്കിലും ചുരുങ്ങിയ സമയമെടുത്തു തോൽപ്പാവക്കൂത്ത് രാമായണം ആസ്പദമാക്കിയാണ് നടത്തിയിരുന്നത്. ഇന്നത് ആവശ്യക്കാർക്കനുസരിച്ച് സമകാലിക വിഷയങ്ങളിലും കഥാപാത്രങ്ങളിലും സന്നിവേശിക്കപ്പെട്ടിട്ടുണ്ട് എന്നദ്ദേഹം പറയുകയുണ്ടായി.
ആദ്യമെല്ലാം മാനിന്റെ തോലു കൊണ്ടാണെത്രെ പാവകൾ നിർമ്മിച്ചിരുന്നത്. പിന്നീട് അത് പശു ആട് എന്നീ മൃഗങ്ങളുടെ തോലുപയോഗിച്ചു കൊണ്ടായി.
വിവിധ തരം പാവകളും വിവിധ രാജ്യങ്ങളിലെ പാവകളിയും വിശദമാക്കിയതിനു ശേഷം ശ്രീ. രാമചന്ദ്ര പുലവരും സംഘവും രാമ രാവണ യുദ്ധത്തെ ആസ്പദമാക്കിയുള്ള തോൽപ്പാവക്കൂത്ത് യാത്രക്കാർക്കായി അവതരിപ്പിച്ചത് നവ്യമായ അനുഭവമായി.
അതിനു ശേഷം പാവക്കൂത്ത് കളി പിന്നണിയിൽ നടത്തുന്നത് നേരിൽ പഠിക്കാനും പ്രവർത്തിച്ചു നോക്കാനുമുള്ള അവസരം ലഭിച്ചതും അതിഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരുന്നു.
കിള്ളിമംഗലം പുൽപ്പായ നെയ്ത്തു കേന്ദ്രത്തിൽ നിന്നുള്ള വിളി വന്നപ്പോൾ കവളപ്പാറ ആര്യങ്കാവ് ക്ഷേത്രത്തിലെ കൂത്തുമാടത്തിന്റെ പ്രൗഡിയും കണ്ട് പൈങ്കുളം വഴി ഞങ്ങൾ അങ്ങോട്ടു യാത്ര തിരിച്ചു.
ഭാരതപ്പുഴയുടെ തീരത്തു നിന്നും ശേഖരിക്കുന്ന നീളം കൂടിയ മുത്തങ്ങപ്പുൽ സംസ്കരിച്ചെടുത്ത് ആഴ്ചകളോളം ശ്രമപ്പെട്ട് നെയ്തെടുക്കുന്ന വിവിധ തരം
പുൽപ്പായകളുടെ നിർമ്മാണരീതികൾ നേരിൽ കണ്ടു മനസ്സിലാക്കി ഇനിയും വരാമെന്ന ഉറപ്പിൽ അവിടെ നിന്നും തിരിക്കുമ്പോൾ വൈകുന്നേരം ആറു മണിയായിരുന്നു.
ചരിത്രമുറങ്ങുന്ന പ്രകൃതി മനോഹരിയായ ഭാരതപ്പുഴയുടെ തീരത്തുള്ള വാഴാലിക്കാവ് ക്ഷേത്രവും സന്ദർശിച്ച് പുഴക്കരയിലിരുന്ന് കോലൈസും നുണഞ്ഞ് ഓടിയെത്തിയ സുബിൻ സമ്മാനിച്ച സുന്ദര നിമിഷങ്ങളും നിറമുള്ള ചിത്രങ്ങളും സ്വീകരിച്ച് ചെറുതുരുത്തിയിൽ അക്ഷമനായി കാത്തു നിന്നിരുന്ന അലിഫിക്കാന്റെയും അഭിലാഷിന്റെയും അടുത്തു വന്ന് ചൂടുള്ള ഓരോ ചായയും കുടിച്ച് നിളയുടെ പുളിനങ്ങളിൽ ആറാടി ഇരുട്ടു പരന്നിട്ടും പിരിയാൻ മടിച്ച യാത്ര മനസ്സിൽ ഒരുപാട് നിറമുള്ള സ്മരണകളും അറിവുകളും ഒപ്പം തന്നെ ഒരു കൂട്ടായ്മയുടെ സ്നേഹവും ആവോളം സമ്മാനിച്ച് ഇനിയും യാത്രകളിലൂടെ ഒരുമിക്കാം എന്ന ഉറപ്പിലാണ് അവസാനിപ്പിച്ചത്.
സതീഷ് മച്ചാട്
ഉണ്ണികൃഷ്ണൻ കെ.കെ.
(വിമായനം കോർഡിനേറ്റേഴ്സ്)
വിമായനം - വിമയുടെ യാത്രകൾ ...
യാത്രകൾ പലതുണ്ട്, ലക്ഷ്യത്തെ തേടിയുള്ള യാത്ര , ഉറ്റവരെ തേടിയുള്ള യാത്ര , വിനോദ യാത്ര, പതിവ് യാത്രകൾ അങ്ങിനെ യാത്രകൾ പലതരം. ഓരോ യാത്രയും പുതിയ അനുഭവമാണ്, തിരിച്ചറിവുകളാണ്. വിമായനവും അത്തരത്തിലുള്ള ഒരു യാത്രയാണ്, ബോധപൂർവ്വമുള്ള, ഒരു യാത്ര. നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട സ്വന്തം വേരുകൾ തേടിയുള്ള യാത്ര... പതിയെ പതിയെ നമ്മൾ നിരവധി വിമായാനങ്ങളിലൂടെ സമഗ്രമായ നിളയുടെ സാംസ്ക്കാരിക ഭൂമിക അടുത്തറിയാനുള്ള ഒരു ശ്രമം.
കൂടെ ചേരുക .. കൂട്ടാവുക...
ടീം വിമ
'വിട' : നിറചിരി ഇനിയില്ല😔🙏
ജനകീയ നടന് പ്രണാമം🙏
സുഹൃത്തുക്കളേ,
മാറ്റങ്ങൾ അനിവാര്യമായ ഈ കാലഘട്ടത്തിൽ മഴോത്സവം 2023 അതിന്റെ തുടക്കം കുറിക്കുകയാണ്.
വയലിയുടെ ഒരു ഉപവിഭാഗം എന്ന നിലയിൽ 2016 മുതൽ തുടക്കം കുറിച്ച വിമ 2023 -ൽ അതായത് ഏഴാം വർഷത്തിൽ എത്തിയപ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തിയെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. പക്ഷേ ഇനിയും നമ്മൾ അറിയപ്പെടേണ്ടിയിരിക്കുന്നു. ആയതിനാൽ ഒരു internship സംവിധാനത്തിലൂടെ (different parts of Kerala) എല്ലാ സ്ഥലത്തേക്കും വിമയെ എത്തിക്കുക എന്ന ഉദ്യമത്തിലേക്ക് നമ്മൾ ചുവടുവെക്കുകയാണ് . അതിന്റെ ഭാഗമായി ഒരു recruitment പ്രോഗ്രാം നടത്തുന്നു. ഇതിൽ വരുന്ന കുട്ടികളെ interview വിലൂടെ selection നടത്തി വിമയുടെ activity യിൽ അംഗമാക്കുന്നു. അവരുടെ internship 5 അല്ലെങ്കിൽ 6 മാസമായിരിക്കും. വീണ്ടും ഇതേ process തുടരും .
പുതിയ ഒരു ശ്രമം... ചിലപ്പോൾ അതൊരു വിപ്ലവത്തിനു തന്നെ കാരണമായേക്കാം.. വിമയെ, മഴോത്സവത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നതിൽ നിങ്ങളുടെ കൂടേ സഹകരണം ആവശ്യമാണ്.
കൂടേ നിങ്ങളുണ്ട് എന്ന പ്രതീക്ഷയോടെ...
പ്രോഗ്രാം കൺവീനർ
മഴോത്സവം 2023
എഴുത്തുപ്പെട്ടി - Valentine's day special episode. കേൾക്കുക - അഭിപ്രായം പറയുക.
https://anchor.fm/vimavayali/episodes/Ezhuthpetti---Valentines-day-special-episode---2023-e1v1qng
ആറംങ്ങോട്ടുകര വയലരങ്ങിൽ ശനിയാഴ്ച 3.00 മണി മുതൽ.
Vima-verse ♥️♥️♥️
ഏഴാം വർഷത്തിലേക്ക് കടക്കുന്ന വിമക്ക് ഒരു മാസ്റ്റർ പ്ലാൻ / വിഷൻ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിൽ വ്യക്തമായ ഒരു ആശയം ഉണ്ടായിരുന്നു. കാലക്രമത്തിൽ വിമ വിപുലമായ ഒരു പ്രവർത്തന മണ്ഡലത്തിലേക്ക് വ്യാപരിക്കുകയും, ആ പ്രവർത്തനത്തിന് തുടർച്ച ഉണ്ടാക്കാൻ നമ്മൾ നന്നേ പരിശ്രമിക്കുകയും ചെയ്തു. ഈ വിഷനെ വിഷൻ 2025 എന്ന് വിളിക്കാം.
അടുത്ത മൂന്ന് വർഷം വിമ എന്ത് എങ്ങിനെ ചെയ്യണം എന്നതിനെ കുറിച്ച് ഒരു വിപുലമായ ചർച്ച, നവംബർ 27 ന് 2 മണിക്ക് വയലരങ്ങിൽ ആലോചിക്കുന്നു.
വിമക്ക് വയലിയിലും സമൂഹത്തിലും കുറെയധികം ചെയ്യാനുണ്ട്. കൂടെ ചേരുക കൂട്ടാവുക.
നന്ദി കൂട്ടരെ.
സ്നേഹം.
വിനോദ്.
നിളയോളം (Poem No : 29)
കവിത : നിളയുടെപാട്ട്
രചന : ശ്രീദേവി ടീച്ചർ
ആലാപനം : ഗീത ദേവ്നാഥ്
https://anchor.fm/vimavayali/episodes/Poem-No--29-e1opgul
നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)
വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.
NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
[email protected] | [email protected] | 9446938770 | www.vayali.org
നിളയോളം (Poem No : 28)
കവിത : പട്ടാമ്പിപ്പുഴ മണലിൽ
രചന : പി. പി രാമചന്ദ്രൻ
ആലാപനം : കെ. കെ ഉണ്ണികൃഷ്‌ണൻ വയലി
നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)
വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.
NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
[email protected] | [email protected] | 9446938770 | www.vayali.org
നിളയോളം : ഭാഗം 27
നിളയോളം (Poem No : 27)
കവിത : പിൻനിലാവിലെ നിള
രചന : ആലങ്കോട് ലീലാകൃഷ്ണൻ
ആലാപനം : ശശി മേനോൻ
https://anchor.fm/vimavayali/episodes/Poem-No--27-e1o44j2
നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)
വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.
NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
[email protected] | [email protected] | 9446938770 | www.vayali.org
Thrissur
679532
Be the first to know and let us send you an email when VIMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to VIMA:
നിളയോളം (Poem No : 28) കവിത : പട്ടാമ്പിപ്പുഴ മണലിൽ രചന : പി. പി രാമചന്ദ്രൻ ആലാപനം : കെ. കെ ഉണ്ണികൃഷ്‌ണൻ വയലി നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി) വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം. NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. [email protected] | [email protected] | 9446938770 | www.vayali.org
നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി) വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം. NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി , കവിതകൾ ആലപിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ജയകൃഷ്ണൻ : 9847938175 ദീപ്തി വിനോദ് : 9446538970 [email protected] / [email protected]
വിഷുക്കതിർ!!! ശ്രീ. ആലങ്ങോട് ലീലാകൃഷ്ണൻ്റെ കവിത. വിവിധ ഭാവങ്ങളിൽ വിവിധ ശബ്ദങ്ങളിലൂടെ...(ആലാപനം ശശി മേനോൻ, ദീപ്തി, വേണു വാര്യത്ത്, അഞ്ജലി)
ജയചന്ദ്രൻ മൊകേരി.. അദ്ധ്യാപകൻ.. മാലിദ്വീപിൽ അദ്ദേഹം നേരിട്ട കയ്പേറിയ ജീവിതാനുഭവങ്ങൾ ആത്മകഥയായ് രൂപംകൊണ്ടപ്പോൾ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി..(തക്കിജ്ജ -എന്റെ ജയിൽ ജീവിതം ).. വയലി -വിമയുടെ നിളയോളം എന്ന ഉദ്യമത്തിന് ആശംസ അർപ്പിച്ചുകൊണ്ട്.... ജയചന്ദ്രൻമൊകേരി..
നമ്മളെ അകാലത്തിൽ പിരിഞ്ഞു പോയ മണികണ്ഠമേനോൻ എന്ന നല്ല മനുഷ്യന്റെ സ്മരണക്കു മുന്നില് പ്രണാമത്തോടെ അദ്ദേഹത്തിന്റെ *വർഷത്തിൽ ഒരു ദിവസത്തെ രാജാവ്* എന്ന കഥ നിങ്ങള്ക്കു മുന്നില് സമര്പ്പിക്കുന്നു