Pratilipi Malayalam - പ്രതിലിപി മലയാളം

  • Home
  • India
  • Bangalore
  • Pratilipi Malayalam - പ്രതിലിപി മലയാളം

Pratilipi Malayalam - പ്രതിലിപി മലയാളം Discover, read and share your favorite stories, poems and books in a language, device and format of y
(348)

Discover, read and share your favorite stories, poems and books in a language, device and format of your choice

   -malayalamഅച്ഛൻ ഗോവിന്ദൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.,സ്വദവേ ഒരു ശാന്തപ്രകൃതക്കാരനാണ്.അമ്മ ലക്ഷ്മി, ഇരുവരുടേയും ഏക മകനാ...
08/11/2024

-malayalam
അച്ഛൻ ഗോവിന്ദൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.,
സ്വദവേ ഒരു ശാന്തപ്രകൃതക്കാരനാണ്.
അമ്മ ലക്ഷ്മി,
ഇരുവരുടേയും ഏക മകനാണ് നിരഞ്ജൻ എന്ന അപ്പു, അമ്മയുടെയും അച്ഛൻ്റെയും ഇഷ്ട പുത്രൻ,മാന്യൻ.
അച്ഛനും അമ്മയും ആണ് അവൻ്റെ ലോകം. അതു കഴിഞ്ഞേ എന്തും ഉള്ളൂ..

പാലക്കാട് നിന്നും ആലപ്പുഴ ഉള്ള ഒരു കൗൺസിലിംഗ് ചെയ്യുന്ന സ്ഥലത്തേക്ക് ആണ് ഇപ്പോൾ പോവുന്നത്.

നിരഞ്ജനെക്കാളും ഇപ്പൊ ഇങ്ങനെ ഒരു കൗൺസിലിംഗ് വേണമെന്ന് അച്ഛന് ആയിരുന്നു നിർബന്ധം. അതിനാണ് പോവുന്നതും.


നല്ല തിരക്കാണ് റോഡ് മുഴുവൻ, പല ഇടത്തും മഴ കാരണവും തിരക്ക് കാരണവും വണ്ടി ഒരു തരത്തിൽ ഇഴഞ്ഞ് നീങ്ങുക ആണെന്ന് തോന്നിച്ചു.

കാറിൽ അച്ഛൻ്റെ പ്രിയപ്പെട്ട പാട്ടുകൾ ഓരോന്നും ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയിൽ പാടി കൊണ്ടിരിക്കുന്നുണ്ട്

മാളു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകൾ നോക്കി കൊണ്ടിരുന്നു . നല്ല മഴ ആണ് ഇപ്പൊൾ പുറത്ത്. നിറം മങ്ങി ഇരിക്കുന്ന മനസ്സിൽ പല തരം മുഖങ്ങളും കാഴ്ചകളും കയറിയും ഇറങ്ങിയും യാത്ര ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ..

തന്നെ മനസ്സിലാക്കാത്ത തൻ്റെ അപ്പു ഏട്ടൻ്റെ സാമിപ്യം അറിയുന്തോറും അവളുടെ ഉള്ള് നീറി.
കാൽ കീഴിൽ നിന്നും മണ്ണ് ഒഴുകി പോവും പോലെ...തന്നിൽ നിന്നും അവൻ അപ്രതക്ഷ്യം ആവുകയാണെന്ന ബോധത്തോടെ അവൾ നിറഞ്ഞു വരുന്ന മിഴികളെ ഇടക്കിടെ തുടച്ച് വിട്ടു കൊണ്ടിരുന്നു.

നല്ല വിശപ്പ് തുടങ്ങീട്ട് കുറച്ചു നേരമായി, പുറത്തെ മഴക്കാണെങ്കിൽ ഒരു തോർച്ചയും ഇല്ലതാനും, ഗ്ലാസിലൂടെ കാഴ്ചകൾ എല്ലാം ആകെ അവ്യക്തമാണ്. വണ്ടി കുറച്ച് കൂടെ നീങ്ങി ഒരു ഹോട്ടലിൻ്റെ ബോർഡിന് മുന്നിൽ നിർത്തി. വെജിറ്റേറിയൻ ഓൺലി എന്ന് കണ്ടപ്പോൾ തന്നെ പകുതി സമാധാനം തോന്നി. ഫുഡ് കഴിക്കൽ പൊതുവെ കുറവ് തന്നെ ആണെങ്കിലും ഇപ്പൊ ഒന്നു കൂടി കുറഞ്ഞിട്ടുണ്ട്. ഒന്നിനോടും താൽപര്യം ഇല്ലാത്ത മാനസികാവസ്ഥയാണ് അവൾക്ക്.

"മാളൂ....
ഇവിടെ ഇറങ്ങല്ലെ മോളെ....,
എന്തേലും കഴിച്ചിട്ടാവാം ബാക്കി യാത്ര."
അച്ഛൻ അവളെ ഉത്തരതിനായി കാത്തു,

"ഇവിടെ ഇറങ്ങാം നന്ദേട്ടാ... കുറച് നേരമായി വിശപ്പ് തുടങ്ങിയിട്ട് , മോൾക്കും വിശക്കുന്നുണ്ടാവും, അല്ലേ മോളെ...അല്ലേ ദേവൂ....?

മാളുവിൻ്റെ അമ്മയാണ് ദേവകി എന്ന ദേവു, മകൾ മാളവിക,
അമ്മ ഒന്നും മിണ്ടിയില്ല ,ചെറുതായൊന്ന് പുഞ്ചിരിയോടെ തല അനക്കി കാണിച്ചു.
അല്ലേലും നെറ്റിയിലെ സിന്ദൂര ക്കുറി എന്നെന്നേക്കുമായി മാഞ്ഞത് തൊട്ട് അമ്മ ഫുൾ സൈലൻ്റ് ആണ്.

അച്ഛൻ നിരഞ്ജനേയും ചെറുതായി ഒന്ന് നോക്കി,
" നല്ല മഴ ആണ് അച്ഛാ.... ഹോട്ടൽ കണ്ടില്ലേ കുറച്ച് ഉള്ളിലോട്ടാണ്,

അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്, ഹോട്ടലിൻ്റെ ബോർഡ് കുറച്ച് മുന്നിലായി വെച്ചിട്ടെ ഉള്ളൂ,

വണ്ടി പാർക്ക് ചെയ്തിടത്ത് നിന്നും ഉള്ളിലേക്ക് കുറച് പടികൾ കയറാൻ ഉണ്ട്, ഹോട്ടൽ മുറ്റത്ത് എത്താൻ,

"ശെരിയാണ് നന്ദേട്ടാ...
അമ്മ ലക്ഷ്മിയും അത് ശരിവെച്ചു,
മാളുവും അമ്മയും ഒന്നും പറഞ്ഞില്ല,

"സാരല്ലടാ വണ്ടിയുടെ ബാക്കിൽ ഒരു കുടയുണ്ട്, ഓരോരുത്തരെ ആയി ആക്കിയാൽ മതി അങ്ങോട്ട്,
അല്ലാതെ ഇനി ഇപ്പൊ അടുത്തൊന്നും വേറെ ഹോട്ടൽ ഉണ്ടെന്ന് തോന്നുന്നില്ല, പോരാത്തതിന് വിശപ്പും ;

അച്ഛൻ ദയനീയമായി അവനെ നോക്കി,

അച്ഛൻ്റെ ഡ്രൈവിംഗ് സീറ്റിൻ്റെ പുറകിൽ ആയാണ് അവൻ ഇരിക്കുന്നത്,
അവൻ ഒന്ന് മുന്നോട്ട് ആഞ്ഞു ചെന്ന് അച്ഛനെ നോക്കി, അപ്പോ ഞാൻ നനയില്ലേ അച്ഛാ....!
കുറുമ്പ് പിടിച്ച അവൻ്റെ മുഖം കണ്ട് ലക്ഷ്മി അമ്മ ഒന്ന് ഉറക്കെ ചിരിച്ചു,

"അത് സാരല്ല്യാ, ഇച്ചിരി ഒക്കെ നനയാ,

എന്നാ അത് അച്ഛനും ആവാട്ടോ അവൻ ചെറിയ ചിരിയോടെ പറഞ്ഞു,

അച്ഛനും മോനും നിന്ന് സംസാരിച്ച് നേരം കളയാതെ ഒരു സൊലൂഷൻ കണ്ടെത്തൂ വേഗം, ഞങ്ങൾക്ക് വിശക്കുന്നുണ്ട്,
അമ്മയാണ്.

ഒന്ന് ഇറങ്ങെടാ കണ്ണാ..അച്ഛൻ കെഞ്ചുന്ന പോലെ ചോദിച്ചു,
സോപ്പിഡണ്ടാട്ടോ കുശുമ്പാ...
അച്ഛൻ്റെ കവിൾ ചെറുതായി ഒന്ന് പിടിച്ചു വലിച്ച് പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി.

ഇറങ്ങിയപാടെ മഴ ഓടി വന്ന് കെട്ടിപിടിക്കും പോലെ തോന്നി അവന്,
അവനാകെ നനഞ്ഞിരുന്നു,

ദേവു അവരുടെ കുസൃതികൾ ഒക്കെ കണ്ട് നേർത്ത ഒരു പുഞ്ചിരിയോടെ ഇരുന്നു,

അവൻ വേഗം ചെന്ന് കുടയെടുത്ത് അച്ഛൻ്റെ സൈഡിൽ ആയി വന്നു നിന്നു,
അച്ഛനെ ഇറക്കി മെല്ല ചേർത്തു പിടിച്ച് പടികൾ കയറി ഹോട്ടലിൻ്റെ ഫ്രണ്ടിൽ കൊണ്ടു ചെന്നാക്കി,

അച്ഛൻ അവൻ്റെ നേരെ ഒന്ന് കണ്ണിറുക്കി കാണിച്ചു, അവൻ തിരിച്ച് മുഖം വീർപ്പിച്ച് കാണിച്ച് കാറിനടുത്തേക്കായി നടന്നു,

പെട്ടെന്നാണ് അവൻക്ക് ആ കാര്യം ഓർമ്മ വന്നത്,
"കുഞ്ഞി" അവളേയും മഴ നനയാതെ അങ്ങോട്ടേക്ക് എതിക്കണ്ടെ...
എല്ലാവർക്കും അവൾ മാളു ആണെങ്കിൽ അവൻ അവളെ കുഞ്ഞി എന്നാണ് വിളിക്കാറ്. അഞ്ച് മാസത്തോളമായി അവൻ അവളെ അങ്ങനെ വിളിച്ചിട്ടും, അവൾ ആ വിളി കേട്ടിട്ടും,

അവൻ്റെ ഉള്ളിൽ അവളെ ഇപ്പോഴും കുഞ്ഞീ എന്നെ ഓർക്കാറുള്ളൂ.. അച്ഛൻ്റെയും അമ്മയുടെയും അടുത്ത് മാളവിക എന്ന് കാ എന്നും കൂട്ടിയെ പറയാറുള്ളൂ താനും,

"അപ്പൂ വേഗം വാടാ.... ലക്ഷ്മി അമ്മ പുറത്തേക്ക് നോക്കി അവനെ വിളിച്ചു.
ചുവപ്പ് നിറത്തിൽ ഉള്ള സാരിയിൽ ഗോൾഡ് കളർ നൂല് കൊണ്ട് ഡിസൈൻ ചെയ്തിട്ടുണ്ട്. വലിയൊരു പൊട്ടും മുടികൾക്കിടയിലൂടെ ഒളിഞ്ഞ് നോക്കുന്ന സിന്ദൂരവും ആ മുഖത്തെ സൗന്ദര്യം എടുത്തു കാണിച്ചു, കൂടാതെ മനസ്സിൻ്റെ തിളക്കവും ആ പുഞ്ചിരിയിൽ കലർന്ന് ദൃശ്യമാണ്,
സീറ്റ് ബെൽറ്റ് ഊരി കൊണ്ട് അമ്മയെ ഇറക്കുന്നതിന് ഇടക്ക് മാളുവിന് നേരെ അവൻ്റെ കണ്ണുകൾ ഒന്ന് പാളി നോക്കി,
മിണ്ടാതെ തല താഴ്ത്തി ഇരിപ്പാണ്.

ഭാഗം:1 മനസ്സ് പോലെ ആകാശവും ആകെ അസ്വസ്ഥമാണ്, മഴ വരാൻ ഒരുങ്ങി നിൽക്കും പോലെ ആകെ കാർമേഘങ്ങളാൽ മൂടപെട്ടിട്ടുണ്ട്. മഴ...

08/11/2024

-malayalam
"എന്താ സാറെ"?

ലോഹിതാക്ഷൻ നിറഞ്ഞ ചിരിയോടെ തിരക്കി.

"എനിയ്ക്കൊരു വിവരം പറയാനുണ്ടായിരുന്നു"

സോഹൻലാൽ പറഞ്ഞു.

"ഇരിക്ക് സാറെ"

അയാൾ മുന്നിലെ കസേര ചൂണ്ടികാട്ടി പറഞ്ഞു.

സോഹൻലാൽ അയാൾ ചൂണ്ടി കാണിച്ച കസേരയിലേയ്ക്ക് ഇരുന്നു കൊണ്ടു പറഞ്ഞു.

"എന്താ സാറെ പ്രശ്നം"?

ലോഹിതാക്ഷൻ സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞിരുന്ന് ചോദിച്ചു.

"ഏയ് പ്രശ്നമൊന്നുമില്ല ഞങ്ങൾ ഒരാഴ്ച വീട്ടിൽ കാണില്ല....വൈഫിന്റെ ചേച്ചിയുടെ മോളെ കല്യാണമാണേ പതിനൊന്നാം തീയതി ഞായാറാഴ്ച....ഓണകാലമായതിനാൽ വീട് പൂട്ടി പോകുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ഒരറിയിപ്പ് കണ്ടായിരുന്നു..."

അയാൾ പറഞ്ഞു.

"ശരിയാ ഞങ്ങൾ അങ്ങനെയൊരറിയിപ്പ് നല്കിയിരുന്നു....ഓണകാലമല്ലേ വരാൻ പോകുന്നത്...ഇവിടെ കൂടുതലും സർക്കാൻ ജീവനക്കാരല്ലേ താമസിക്കുന്നത് പോരെങ്കിൽ അന്യജില്ലാക്കാരും...എല്ലാവരും ഓണം പ്രമാണിച്ച് വീടും പൂട്ടി നാട്ടിലേയ്ക്ക് പോകും...കള്ളന്മാരുടെ കൊയ്തുകാലം കൂടിയാണ് ഓണക്കാലം....ആൾക്കാർ വീട് പൂട്ടി സ്ഥലം വിട്ടാൽ ഞങ്ങളതറിയില്ല എന്നാൽ കള്ളന്മാർ അതറിയുകയും ചെയ്യും അവന്മാര് വീട് കുത്തി പൊളിച്ച് മോഷ്ടിക്കേണ്ടത് മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്യും....അത് തടയുന്നതിന് വേണ്ടിയാ ഇങ്ങനെയുള്ള ഉത്സവകാലങ്ങളിൽ വീട് പൂട്ടി പോകുന്നവർ അടുത്തുള്ള സ്റ്റേഷനിൽ വിവരമറിയിച്ചിട്ട് പോകണമെന്ന സിറ്റി കമ്മീഷണർ അറിയിച്ചിട്ടുള്ളത്....ഞങ്ങൾ ഇതിനായി ഒരു ആപ്പ് ഒരുക്കിയിട്ടുണ്ട്...."

അയാൾ പറഞ്ഞു.

"എനിക്കറിയാം...ഞാനാ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നോക്കിയിട്ട് കഴിയുന്നില്ല....അതാ നേരിട്ട് ഇവിടെ വന്ന് റിപ്പോർട്ട് ചെയ്യാമെന്ന് വച്ചത്"

സോഹൻലാൽ പറഞ്ഞു.

"അത് സാങ്കേതിക തകരാറായിരിക്കും സാറെ...സാറൊരു കാര്യം ചെയ്യ് അകത്ത് ബ്രിജ്മോഹൻ സാറിനെ കണ്ട് കാര്യം പറഞ്ഞാൽ മതി"

ലോഹിതാക്ഷൻ പറഞ്ഞു.

"ബ്രിജ്മോഹനോ"?

അയാൾക്കതാരാണെന്ന് മനസ്സിലായില്ല.

"സാറെ അത് ക്രൈംസ് എസ് ഐ.യാ...സാറ് കണ്ട് വിവരം പറഞ്ഞാൽ മതി"

അയാൾ പറഞ്ഞു.

"പുതിയ ആളാണോ"?

"അതെ സാറെ...രജീന്ദ്രൻ സാറും പുതിയ ആളാ...എസ്.എച്ച്. ഒ.യേ"

"ആണോ"?

"അതെ സാറെ"

"ഓക്കെ ഞാൻ കണ്ടോളാം...താങ്ക്സ്"

സോഹൻലാൽ അയാൾക്ക് നന്ദി പറഞ്ഞെഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു.

അകത്ത് മൂന്ന് മുറികൾ കണ്ടു.

മുറിയ്ക്ക് പുറത്ത് ബോർഡുകളും.

അയാൾ,ബോർഡുകൾ വായിച്ചു.

മൂന്നാമത്തെ മുറിയ്ക്ക് പുറത്തെ ബോർഡ് വ്യക്തമായി അയാൾക്ക് വായിക്കാൻ കഴിഞ്ഞു.

ബ്രിജ്മോഹൻ സബ്ബ് ഇൻസ്പെക്ടർ
ക്രൈംസ്.

അയാളാ മുറിയ്ക്ക് മുന്നിലെത്തി നിന്നു.

ഹാഫ് ഡോർ അടഞ്ഞ് കിടക്കുകയാണ്.

ഒരു പോലീസുകാരൻ ഓടി വന്നു.

"എന്താ സാറെ"?

അയാൾ ചോദിച്ചു.

"സാറിനെ ഒന്ന് കാണണമായിരുന്നു"

സോഹൻലാൽ പറഞ്ഞു.

"എന്താ സാറെ കാര്യം"?

സോഹൻലാൽ കാര്യം പറഞ്ഞു.

"ഞാൻ പോയി ചോദിച്ചിട്ട് വരട്ടെ സാറെ...സാറ് വെയിറ്റ് ചെയ്യ്"

അയാൾ പറഞ്ഞിട്ട് ഹാഫ് ഡോർ തുറന്നകത്തു കയറി.

സോഹൻലാലിന്റെ കൈയിലിരുന്ന മൊബൈൽ ശബ്ദിച്ചു.

അയാൾക്ക് പരിചയമുള്ളിടത്ത് നിന്നാണ് വിളി.

അതയാളുടെ മുഖഭാവത്ത് നിന്ന് വായിച്ചെടുക്കാം.

"എന്താടാ"?

അയാൾ ചോദിച്ചു.

അപ്പുറത്ത് നിന്നെന്തെക്കെയോ പറയുന്നുണ്ട് അയാളെല്ലാം "ങ്മും...ങ്മും" എന്ന് മൂളി കേട്ടു...ഒടുവിൽ "അവിടെ വെയിറ്റ് ചെയ്യാൻ പറ...ഞാനുടനെയെത്തും" എന്ന് പറഞ്ഞിട്ടയാൾ ഫോൺ കട്ട് ചെയ്യുമ്പോൾ ഹാഫ്ഡോർ തുറന്നാ പോലീസുകാരൻ പുറത്തേയ്ക്ക് വന്നു.

"സാറെ ചെല്ലാൻ പറഞ്ഞു"

അയാൾ പറഞ്ഞു.

സോഹൻലാൽ ചിരിച്ച് തല കുലുക്കി ഫോൺ പോക്കറ്റിലേയ്ക്ക് താഴ്ത്തി ഹാഫ് ഡോർ തുറന്നകത്തേയ്ക്ക് കയറി.

ചെറുപ്പക്കാരനായ എസ്.ഐ യാണ് ബ്രിജ്മോഹൻ. നിയമനം ലഭിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടേയുള്ളു അയാൾക്ക്.

അയാൾ കയറി ചെല്ലുമ്പോൾ ബ്രിജ്മോഹൻ ഒരു ഫയലിൽ തല കുമ്പിട്ടിരിക്കുകയായിരുന്നു.

മുന്നിൽ ആള് വന്ന് നിന്ന കാൽപെരുമാറ്റം കേട്ടിട്ടാകണം അയാൾ തല പൊക്കി നോക്കാതെ മുന്നിലെ സീറ്റിലേയ്ക്ക് വിരൽ ചൂണ്ടി "ഇരിക്ക് " എന്ന് പറഞ്ഞു.

സോഹൻലാൽ അയാൾക്ക് അഭിമുഖമായിരുന്നു.

"ഒരു മിനിറ്റേ സാറെ"

ബ്രിജ്മോഹൻ ആ ഫയലിൽ എന്തോ കുത്തി കുറിയ്ക്കുന്നതിനിടയിൽ തല ഉയർത്താതെ തന്നെ പറഞ്ഞു.

"ആയിക്കോട്ടെ സാറെ"

സോഹൻലാൽ ചിരിച്ചു കൊണ്ടു തന്നെ മറുപടി പറഞ്ഞു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ എഴുത്ത് പൂർത്തിയാക്കി ഫയലിന്റെ നാട കെട്ടി അയാൾ മേശപുറത്തിരുന്ന ബെല്ലടിച്ചു.

നേരത്തെ സോഹൻലാലിനെ ആ മുറിയിലേയ്ക്ക് പ്രവേശിക്കാൻ അനുമതി ചോദിച്ച പോലീസുകാരൻ കടന്നു വന്നു.

"രജീന്ദ്രൻ സാറ് പോയോ"?

അയാൾ പോലീസുകാരനോട് ചോദിച്ചു.

"പോയി സാർ"

"ഈ ഫയൽ സാറിന്റെ മേശപുറത്ത് വച്ചോ....സാറ് വരുമ്പോൾ എന്നെ ഒന്നറിയിക്കണെ..."

അയാൾ പറഞ്ഞു.

"ശരി സാർ"

അയാൾ ഫയൽ വാങ്ങി സല്യൂട്ട് ചെയ്ത് പുറത്തേയ്ക്ക് പോയി.

"പറയു എന്തിനാ വന്നത്"?

അയാൾ കസേരയിലേയ്ക്ക് ചാഞ്ഞിരുന്ന് സോഹൻലാലിനോട് ചോദിച്ചു.

"ഞാനേ ഗാന്ധിനഗറിലാ താമസിക്കുന്നത്....ഒരാഴ്ച ഞങ്ങൾ വീട്ടിൽ കാണില്ല....ആ വിവരം റിപ്പോർട്ട് ചെയ്യാൻ വന്നതാ....ഓണക്കാലമായതിനാൽ വീട് പൂട്ടി ടൂറും മറ്റ് പോകുന്നവർ അടുത്തുള്ള സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് കമ്മീഷണറുടെ അറിയിപ്പ് കണ്ടായിരുന്നു..."

സോഹൻലാൽ പറഞ്ഞു.

"അപ്പോൾ നിങ്ങൾ ടൂറ് പോവുകയാണല്ലേ"?

അയാൾ,ചിരിച്ചു കൊണ്ടു ചോദിച്ചു.

"ഏയ് ഞാൻ ടൂറ് പോവുകയല്ല...വൈഫിന്റെ ചേച്ചിയുടെ മകളുടെ കല്യാണം...കമിംഗ് സൺഡേ..."

"യെസ്...സ്...നിങ്ങൾ എവിടെ താമസിക്കുന്നെന്നാ പറഞ്ഞത്"?

ബ്രിജ്മോഹൻ ചോദിച്ചു.

"ഗാന്ധിനഗറിൽ ...ഗാന്ധിനഗറിൽ ഡി.ലയിനിൽ....."

"വെയ്റ്റ്...വെയ്റ്റ്...."

അയാളെ തുടരാൻ അനുവദിക്കാതെ എസ്.ഐ. പറഞ്ഞിട്ട് മേശപുറത്തെ ബെല്ലടിച്ചു.

നേരത്തെ വന്ന പോലീസുകാരൻ വീണ്ടും പ്രത്യക്ഷപ്പെട്ടു.

"സാർ"

   -malayalamരക്തചുവപ്പാർന്ന വാക വിരിച്ച പാതയിലൂടെ ചുവടുകൾ വെക്കുമ്പോൾ നിലയുടെ കണ്ണുകൾ പേടിയോടെ ചുറ്റിലും അലഞ്ഞു നടന്നു....
08/11/2024

-malayalam
രക്തചുവപ്പാർന്ന വാക വിരിച്ച പാതയിലൂടെ ചുവടുകൾ വെക്കുമ്പോൾ നിലയുടെ കണ്ണുകൾ പേടിയോടെ ചുറ്റിലും അലഞ്ഞു നടന്നു... ആദ്യമായാണ് ഇങ്ങനെയൊരു നഗരത്തിൽ തനിയെ...കഷ്ടിച്ച് മുട്ടിനറ്റം വരുന്ന സ്കേർട്ടും ടോപ്പും ഇട്ട് മുഖം നിറയെ മേക്കപ്പ് ഒക്കെയായി തന്നെ കടന്നു പോകുന്നവരെ കണ്ട് അവളുടെ മുഖം അസ്വസ്ഥതയാൽ ചുളുങ്ങി... ഇവർക്കിങ്ങനെ നടക്കാൻ ഒരു മടിയും ഇല്ലേ എന്ന ചിന്തയിൽ മുഖത്തെ വട്ടകണ്ണട കയറ്റി വച്ചതും ആരെയോ ദേഹത്ത് ചെന്നിടിച്ചതറിഞ്ഞു വെപ്രാളത്തോടെ മുഖമുയർത്തിയവളുടെ കവിളിൽ അടി വീണിരുന്നു...നീറിപുകയുന്ന കവിളിൽ കൈ വെച്ചവൾ നിറഞ്ഞു വന്ന കണ്ണുകളോടെ മുൻപിൽ വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്നവളെ നോക്കി..

"".. എവിടെ നോക്കിയാടി നടക്കുന്നത്... എന്റെ ഡ്രെസ് മുഴുവൻ നാശമാക്കി.. ശല്യം..""

""...സോറി....ഞാൻ..കണ്ടില്ല..""

പതിഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു... അപ്പോഴേക്കും ചുറ്റിലും കുട്ടികൾ കൂടിയിരുന്നു...ശ്രുതിയെ അറിയാവുന്നത് കൊണ്ട് തന്നെ ആരും ഒന്നും മിണ്ടിയില്ല.. കാഴ്ച കാണുന്ന ലാഘവത്തോടെ നിൽക്കുന്നവരെ കണ്ട് നിലയുടെ തല താഴ്ന്നു..

""... മുഖത്തു നാല് കണ്ണുണ്ടല്ലോ എന്നിട്ട് കണ്ടില്ല പോലും...നിന്നെയൊക്കെ ഈ ക്യാമ്പസിൽ അഡ്മിഷൻ തന്ന് കയറ്റിയത് ആരെന്ന എനിക്കറിയാത്തത്... കോലം കണ്ടാൽ അറിയാം ഏതോ പട്ടികാട്ടിൽ നിന്ന വരുന്നതെന്ന്..""

ലൂസായ ചുരിതാറും പാന്റും ആണ് നിലയുടെ വേഷം.. കഴുത്തിലൂടെ ഇരുവശത്തുമായി ഷാൾ ഇട്ടിട്ടുണ്ട്.. അരയോളം നീണ്ട മുടി മെടഞ്ഞിട്ടിരിക്കുന്നു.. ആർഭാടം എന്ന് പറയാനായി കഴുത്തിൽ നേരിയ ഒരു സ്വർണ ചെയിനും കാതിലായി കുഞ്ഞു സ്റ്റഡ്ഡും മുഖത്തെ ഭംഗി എടുത്തു കാണിക്കുന്ന വൈരക്കൽ മൂക്കുത്തിയും ആണുള്ളത്...നെറ്റിയിലായി കുഞ്ഞൊരു കറുത്ത പൊട്ടും കൂടെ ആയപ്പോൾ അവളുടെ ഡ്രസിങ് കംപ്ലീറ്റ് ആയിരുന്നു... മറ്റുള്ളവരെ പോലെ മേക്കപ്പ് വാരി ഇട്ടിട്ടില്ല എങ്കിലും ആ വെളുത്തു തുടുത്ത കുഞ്ഞു മുഖത്തിൽ വല്ലാത്തൊരു ഐശര്യം നിറഞ്ഞു നിന്നിരുന്നു...എന്നാലിപ്പോ അവയിൽ നിറയെ ഭയവും ദുഃഖവും ആണ് തെളിഞ്ഞു നിൽക്കുന്നത്...

""...ഞാൻ.. അറിയാണ്ട് പറ്റിയത് ആണ്...സോറി..""

മുഖം കുനിച്ചു പറയുന്നവളുടെ കഴുത്തിൽ നിന്നും നിമിഷ നേരം കൊണ്ട് ഷാൾ വലിച്ചെടുത്തവ കൈയിലായി ചുരുട്ടി ശ്രുതി നിലയെ നോക്കിയൊന്നു ചിരിച്ചു...ചുറ്റിലും കൂടി നിൽക്കുന്നവരുടെ കഴുകൻ കണ്ണുകൾ തന്നിലേക്ക് വന്നു പതിക്കുന്നതറിഞ്ഞ് നിലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

"".. ചേച്ചി.. പ്ലീസ്‌... ഷാൾ ഇങ് താ..""

കരച്ചിലോടെ പറയുന്നവളുടെ നേരെ പുച്ഛം നിറഞ്ഞ മുഖത്തോടെ നോട്ടമെറിഞ്ഞ് ശ്രുതി കൈയിലായ് ചുരുട്ടി പിടിച്ച ഷാൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കുട്ടികൾക്കിടയിലേക്കായെറിഞ്ഞു...

""..clean my shoes..""

നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്നവളോടായി പറഞ്ഞു ശ്രുതി കൈ കെട്ടി നിന്നതും നില എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു.. ഇത്രയും കുട്ടികളുടെ ഇടയിൽ കുനിഞ്ഞു ക്ലീൻ ചെയ്യുക എന്ന് പറഞ്ഞാൽ... ജ്യൂസ് മറിഞ്ഞ ഷൂവിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നവൾ പൊടുന്നനെ പിറകിൽ നിന്നുള്ള തള്ളലിൽ നിലത്തേക്ക് മുട്ടിനിരുന്ന് പോയി... വീഴ്ചയിൽ കൈയിലെ തൊലിയുരിഞ്ഞു രക്തം വന്നുവെങ്കിലും അതിനേക്കാൾ വലിയ വേദനയിൽ ആയിരുന്നു അവൾ... വേഗത്തിൽ കൈ കൊണ്ട് മാറ് മറച്ചവൾ മുഖം കുനിച്ചു...

""... Fast..എന്ത് നോക്കി നിൽക്കുവാ നീ.. Do what i say..""

""... ഇല്ലെങ്കിൽ..?""

നിറഞ്ഞ കണ്ണുകളോടെ നിൽക്കുവളെ കാലിനാൽ തട്ടി പറഞ്ഞതും പിറകിൽ നിന്നുമുയർന്ന ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ മുഖമുയർത്തി നോക്കിയ ശ്രുതിയുടെ കണ്ണുകൾ വിടർന്നു...ഉറച്ച ശരീരത്തോട് ചേർന്ന് നിൽക്കുന്ന ഡാർക്ക്‌ ഗ്രീൻ ഷർട്ടിന്റെ ആദ്യത്തെ രണ്ടു ബട്ടൺ തുറന്നിട്ടിരിക്കുന്നു.. അതിലൂടെ വിരിഞ്ഞ നെഞ്ചിലായി ചേർന്ന് നിൽക്കുന്ന കുരിശിന്റെ മാല കാണാം... വെള്ളാരം കണ്ണുകളിൽ അന്ന് വല്ലാത്തൊരു തീക്ഷ്‌ണത നിറഞ്ഞു നിൽക്കുന്നു..ഇട്ടിരുന്ന മുണ്ടിന്റെ അറ്റം മടക്കി കുത്തി കൈയിലെ ഇടി വള കയറ്റി വെക്കുന്നവനിലായിരുന്നു കൂടി നിന്നവരുടെ കണ്ണുകൾ...**DEVID JOHN KURISHINKAL**...കുരിശിങ്കൽ വീട്ടിൽ ജോണിന്റെയും സാറയുടെയും മകൻ..KC COLLEGE ഒട്ടാകെ അറിയപ്പെടുന്ന ചെകുത്താൻ..!!ആഗ്രഹിച്ചതെന്തും നേടിയ ചരിത്രമേ അവനുള്ളൂ... കിട്ടിയില്ല എങ്കിൽ പിടിച്ചു വാങ്ങും... അത്യാവശ്യം കുടിയും വലിയും ഒക്കെയുണ്ട് എങ്കിലും തെറ്റ് കണ്ടാൽ നോക്കി നിൽക്കാൻ അവനാകില്ല...ക്യാമ്പസിലെ പെൺകുട്ടികളുടെയെല്ലാം കിട്ടാക്കനിയാണ് ഡെവി... പിറകേ ഒത്തിരി പെണ്ണുങ്ങൾ നടക്കുന്നുണ്ട് എങ്കിലും ഇത് വരെ ഒറ്റയൊന്നിനോടും ചെക്കന് സ്പാർക് തോന്നിയിട്ടില്ല.. അവന്റെ മുഖത്തേക്ക് ധൈര്യത്തോടെ സംസാരിക്കാൻ ആ ക്യാമ്പസിലെ പെൺകുട്ടികൾക്ക് ഭയമാണ് താനും...

""...get up...""

മുഖം കുനിച്ചു നിൽക്കുന്നവളുടെ മുട്ടിലായി പിടിച്ചുയർത്തി പറഞ്ഞവൻ ശ്രുതിയെ കനപ്പിച്ചു നോക്കി...ആ വെള്ളാരം കണ്ണുകളുടെ തീക്ഷ്ണതയിൽ ഭയത്തോടെ മുഖം വെട്ടിച്ചവൾ നോട്ടം മാറ്റി..

കയ്യിലായി ചുരുട്ടിപിടിച്ച ഷാൾ നിലയുടെ കഴുത്തിലേക്കിട്ടു കൊടുത്തവൻ അവളുടെ മുഖം പിടിച്ചുയർത്തി ഒഴുകിയിറങ്ങിയ നീർതുള്ളികൾ പെരുവിരലാൽ തുടച്ചു മാറ്റി...മിഴിഞ്ഞ കണ്ണുകളോടെ തന്നിലേക്ക് നോട്ടമെയ്തു നിൽക്കുന്നവളെ കാണെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു... അവന്റെ പ്രവർത്തി കണ്ട് ക്യാമ്പസ് ഒട്ടാകെ നെട്ടിതരിച്ചു.. ഇത് വരെ ഒരു പെൺകുട്ടിയുടെയും ദേഹത്തു സ്പർശിക്കാത്തവൻ ആണ് ഇന്ന് കണ്ടവളുടെ കണ്ണു നീർ തുടച്ചു മാറ്റി അവളെ നോക്കി ചിരിക്കുന്നത്.. അവന്റെ മുഖത്തു വിരളമായെ എല്ലാവരും ചിരി വിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ടുള്ളൂ...ശ്രുതിക്ക് നന്നേ ദേഷ്യം വന്നുവെങ്കിലും മുഷ്ടിചുരുട്ടിയത് അടക്കിയവൾ നിലയെ കൂർപ്പിച്ചു നോക്കി.. എന്നാൽ അന്തം വിട്ട് ഡെവിയെ നോക്കി നിൽക്കുവായിരുന്ന പെണ്ണുണ്ടോ അത് കാണുന്നു..

""...say sorry to her..""

നൊടിയിടയിൽ വലിഞ്ഞു മുറുകിയ മുഖത്തോടെ ശ്രുതിക്ക് നേരെ തിരിഞ്ഞവൻ പരുക്കൻ ശബ്ദത്തിൽ പറഞ്ഞതും അവളൊന്നു നെട്ടി...പല്ല് കടിച്ചു പിടിചവൾ നിലയെ രൂക്ഷമായി നോക്കി..

"".. ഞാൻ പറയില്ല.. ഇവൾക്ക് വേണ്ടി എന്തിനാ ഡെവി നീ...""

"".. സോറി പറയെഡീ...""

പറഞ്ഞു മുഴുവനാക്കും മുൻപേ ക്യാമ്പസാകെ മുഴങ്ങി കേട്ട അലർച്ചയിൽ ശ്രുതിയൊന്നു വിറച്ചു..ചുവന്നു വരുന്ന വെള്ളാരം കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു അവന്റെയുള്ളിലെ ചെകുത്താൻ ഉണർന്നെന്ന്..

"".. സോറി...""

ദേഷ്യം കടിച്ചമർത്തി അലസമായി പറഞ്ഞവൾ ചവിട്ടി തുള്ളി അവിടന്ന് പോയതും ഡെവി ചുറ്റുമൊന്ന് നോക്കി..

""... പുച്ഛം തോന്നുന്നു നിങ്ങളോട്... ഒരു പാവം പെൺകുട്ടിയെ അപമാനിക്കുന്നത് സിനിമ കാണുന്ന ലാഘവത്തോടെ നോക്കി നിന്നേക്കുന്നു.. ആ മറ്റവനെ പേടിച്ചാണ് നിങ്ങളിന്ന് മൗനം പാലിച്ചതെങ്കിൽ...നിങ്ങൾക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ എന്നൊന്ന് ആലോചിച്ചു നോക്ക്....""

ദേഷ്യത്തിൽ ചുറ്റിലും കൂടി നിൽക്കുന്ന സ്റ്റുഡന്റ്സിനെ നോക്കിയവൻ പറഞ്ഞതും എല്ലാവരുടെയും തല താഴ്ന്നു..

Part 1 ̶h̶n̶v̶i̶ രക്തചുവപ്പാർന്ന വാക വിരിച്ച പാതയിലൂടെ ചുവടുകൾ വെക്കുമ്പോൾ നിലയുടെ കണ്ണുകൾ പേടിയോടെ ചുറ്റിലും അലഞ്ഞ.....

08/11/2024

-malayalam
"എന്റെ അല്ലോഹ്... ഇതെന്താ ഭാർഗവീനിലയമോ..."

"ഇരുളിൽ ഏത് ശാന്തിനിലയവും ഭാർഗവീനിലയം പോലേ തോന്നൂ മിന്നാ..."

"ഹ്മ്മ്.. ഗൗതം പറഞ്ഞത് ശരിയാ ..."

"സമയമിപ്പോൾ പാതിരാ കഴിഞ്ഞു... വീടിന്റെ
താക്കോൽ കിട്ടാത്ത സ്ഥിതിക്ക് നമുക്ക്
വണ്ടിയിൽ തന്നെ കിടന്നു ഉറങ്ങാം."

"അതാ നല്ലത്."

"ഞാനെപ്പോഴേ.. ഉറങ്ങി.." പറയുന്നതോടൊപ്പം ആൻഡ്രിയ എന്ന
ആൻ വേദികയുടെ മടിയിലേക്ക് കിടന്നു.

"ഉറങ്ങാനോ... അപ്പൊ ഭക്ഷണം കഴിക്കണ്ടേ,,
എനിക്ക് വിശക്കുന്നു."

"വിശപ്പോ..... "

റസ്മിന എന്ന മിന്നയുടെ പറച്ചിൽ കേട്ട്
അശ്മിൽ ഷയാസിന്റെ കണ്ണ് തള്ളി..

"നിന്റെ വയറ്റിൽ കൊക്കപുഴുവാണോടി..."

"ഏയ്...പുഴുവാണെന്ന് എനിക്ക് തോന്നുന്നില്ലആഷി... ഇതുചിലപ്പോൾ കോഴി കുഞ്ഞാവാനാ സാധ്യത."

"അത് ശരിയാ ഗൗതം... ആഷികോഴികുഞ്ഞുങ്ങളാവാനും സാധ്യത
കാണുന്നുണ്ട്.."

വേദുവിന്റെ മടിയിൽ കിടന്ന് ആൻ പറഞ്ഞതുകേട്ട് മിന്ന ആഷിയെ ഒളിക്കണ്ണിട്ട്
നോക്കി..

"ടീ കോപ്പേ... എനിക്കിട്ട് താങ്ങാതെ
കിടന്ന് ഉറങ്ങിക്കോ...വേഗം."
ആനിന്റെ പുറത്തൊരു അടിവെച്ചു കൊണ്ട്
ആഷി പറഞ്ഞു.

"മിന്നാ.....എന്റെ ബാഗിൽ ബിസ്ക്കറ്റ് ഉണ്ടെടാ..തൽക്കാലം താനത് കഴിച്ചോ."

"ബിസ്‌ക്കറ്റെങ്കിൽ ബിസ്കറ്റ്.."
മിന്ന വേഗം വേദുവിന്റെ ബാഗ് മേടിച്ചു.

ഇരുളിന്റെ നിശബ്ദതയിൽ ബിസ്കറ്റ് പാക്കറ്റ്ന്റെ കിരുകിരെ ശബ്‌ദം ഉയർന്നു കേട്ടു..

"..ഈ കുരിപ്പ് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല."

മിന്ന ബിസ്കറ്റ് കഴിക്കുന്ന ശബ്ദം കൂടെ
ആയപ്പോൾ ആൻ പിറുപിറുക്കാൻ തുടങ്ങി.

മിന്ന ദയനീയമായി ആഷിയെ നോക്കി..

ബാംഗ്ലൂരിൽ നിന്നും കഴിച്ചതാ ഭക്ഷണം.
സിറ്റിയും കടന്ന് എൺപതോളം കിലോമീറ്റർ പിന്നെയും ഉള്ളിലോട്ടാണ് എത്തിയിട്ടുള്ളത്..

മൽനാട്ഹള്ളി.,
പേര് പോലെ തന്നെ ഈ സ്ഥലവും....

സമയം പുലർച്ചെ മൂന്നു മണിയാകാനായിരിക്കുന്നു..
വരുന്നവഴിക്കൊരു തട്ട് കടപോലും കണ്ടില്ല..
അല്ലെങ്കിൽ അവിടുന്ന് പെണ്ണിനെന്തെങ്കിലും
വാങ്ങികൊടുക്കാമായിരുന്നു.

ആഷി നിരാശയോടെ ഓർത്തു.

ഗൗതം സീറ്റിൽ ചാരിയിരുന്നു ഉറക്കം പിടിച്ചു
കഴിഞ്ഞിരുന്നു.

ആഷി മിന്നയെ തിരിഞ്ഞു നോക്കികൊണ്ട്
വണ്ടിയിൽ നിന്നുമിറങ്ങാൻ കണ്ണുകൊണ്ട്
ആക്ഷൻ കാണിച്ചു.

മിന്ന പതിയെ ജീപ്പിൽ നിന്നും ഇറങ്ങി.

"ആ ബാഗും വെള്ളവും എടുത്തോ..
നമുക്കാ സിറ്റൗട്ടിൽ ഇരിക്കാം.."

ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.

മിന്ന വേദുവിന്റ കുഞ്ഞു ബാഗും എടുത്തു
കൊണ്ട് ആഷിയുടെ പിന്നാലെ നടന്നു.

ഇരുളിൽ ആ ഇരുന്നിലക്കെട്ടിടം
ഒരു ചെകുത്താൻ കോട്ട പോലെ തോന്നിപ്പിച്ചു.

ചുറ്റും കാണുന്ന മരച്ചില്ലകൾക്ക് വരെ
ഭീകരരൂപമാണ്.

ജീപ്പിൽ ഉറങ്ങുന്നവരുടെ
ശ്വാസനിശ്വാസങ്ങ്ൾ മാത്രമാ നിശബ്ദതയിൽ ഉയർന്നു കേട്ടു.

വൈറ്റ് ഡെവിൾസ് എന്ന് പേര് എഴുതിയ ബ്ലാക്ക് കളർ മഹേന്ദ്ര താർ,അതിലാണ്
അഞ്ചു പേരുടെയും യാത്ര.

മെഡിസിൻ സീറ്റ് കിട്ടിയ സന്തോഷത്തിൽ
ഗൗതമിന്റെ അച്ഛൻ സമ്മാനിച്ചതാണവന്.

സ്കൂൾ പഠനകാലം തൊട്ടുള്ള സൗഹൃദമാണ് അഞ്ചുപേർക്കും...
ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ച അഞ്ചു പേർ.

അഞ്ചു

പേർക്കും

ഒരേ

സ്വപ്നം.

ഒരേ

ലക്ഷ്യം.

മെഡിസിൻ സ്റ്റുഡന്റസ് ആയതോടെ
ഫൈവ് സ്റ്റാർസ് എന്നപേരിൽ നിന്നും വൈറ്റ്
ഡെവിൾസ് ഗാങായി മാറിയിരുന്നു.

അവരുടെ ബോണ്ട്‌ കണ്ടു പലർക്കുംഅത്ഭുതവും അസൂയയും തോന്നിയിരുന്നു.

ഗ്യാങ്ങിൽ ചേരാനായി പലരും
വന്നുവെങ്കിലും നടന്നില്ല.

ഡെവിൾസ് എന്ന പേരിലാണ് അറിയപെടുന്നതെങ്കിലും അഞ്ചു പേരും
മറ്റുകുട്ടികൾക്ക് പ്രിയങ്കരരാണ്.

അനീതിക്കെതിരെ ശക്തമായ എതിർപ്പ്
അഞ്ചു പേരുടെയും ഭാഗത്തുനിന്നും ഉണ്ടാവും....

എന്തിന് മെഡിക്കൽ സ്റ്റുഡന്റസിന് സുഖമായി പഠിക്കാനുള്ള പല വസ്തുത കളിലും കൃത്രിമം കാണിച്ച പ്രൊഫസർമാരെ
വെള്ളം കുടിപ്പിച്ച മുതലുകളാണ്.

പാവപ്പെട്ട കുട്ടികൾക്ക് അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ മേടിച്ചു കൊടുക്കാനും...
വല്ല്യ വല്ല്യ ഏമാൻമാരുടെ
മക്കളുടെ അഹങ്കാരം ഒടിച്ചു മടക്കി ഇനിയൊരിക്കലും നിവരാത്തവിധത്തിൽ
ആക്കാനും ഇവർ മുന്നിലാണ്.

അതുകൊണ്ട് തന്നെ ഒരവസരം കാത്തു നിൽക്കുന്ന ശത്രുക്കളും ഇവർക്കൊപ്പം ഉണ്ട്.

അങ്ങനെ വന്ന പേരാണ് വെളുത്ത ചെകുത്താൻമാർ.

നന്നായി പഠിക്കുകയും അത്യാവശ്യം കുരുത്തക്കേടുകളും കുസൃതികളും
ഉള്ള അവർ കോളേജിന്റെ അഭിമാനം തന്നെയായിരുന്നു.

ചിലർക്കെല്ലാം അതിൽ കനത്ത അസൂയയും ഉണ്ട്.

തലയോട്ടിയെ കുറിച്ചുള്ള ഗവേഷണത്തിന്റ
ഭാഗമായാണ് ഇപ്പൊ അവർ ബാംഗ്ലൂരിലേക്ക്
വന്നിരിക്കുന്നത്.

കോളേജ് നിയമങ്ങൾ ലംഘിച്ചു കൊണ്ട് അതീവ രഹസ്യമായാണ് അവരുടെ ഗവേഷണം.. അതിനവർക്കൊരു
വലിയ ലക്ഷ്യവും ഉണ്ട്.

അവരുടെ ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ എല്ലാം അതീവ രഹസ്യമായിരിക്കണം.

ആരും അറിയാതെയിരിക്കാനാണ്
റിസേർച്ചിങ്ങ് സെന്ററിൽ നിന്നും
കുറച്ചു ദൂരെയുള്ള ഈ കുഗ്രാമത്തിൽ എത്തിയിരിക്കുന്നത്.

"ഹോ പേടിയാവുന്നു ആഷി...
അടുത്തെങ്ങും ഒരു വീട് പോലും ഇല്ലന്ന് തോന്നുന്നു..."

"ഹാ ബെസ്റ്റ്.... ഇത്ര പേടിയുള്ള ആളാണോ
നാളെ ശവപറമ്പിൽ നിന്നും തലയോട്ടികൾ
ശേഖരിക്കാൻ വരുന്നത്."

"ഈ.....
അതു പിന്നെ നമ്മൾ മാത്രമല്ലല്ലോ.."

"ഹ്മ്മ്... വാ ഇവിടെ ഇരിക്കാം..."

സിറ്റൗട്ടിലേക്ക് കേറാതെ ആദ്യത്തെ സ്റ്റെപ്പിൽ ഇരുന്നു.

ബിസ്ക്കറ്റിൽ നിന്നോരെണ്ണം അവന് നേരെ നീട്ടി..

"വേണ്ട എന്റെ മിന്നക്കുട്ടിക്കല്ലേ വിശപ്പ്.."

അവൾ നീട്ടിയ ബിസ്കറ്റ് തിരിച്ചു അവളുടെ വായിലേക്ക് പ്രണയത്തോടെ വെച്ചു കൊടുത്തു.

"ഹൗ....ന്റെ വിരൽ..."

അവൻ വിരൽ കുടഞ്ഞുകൊണ്ട് അവളെ
കൂർപ്പിച്ചു നോക്കി...

"വേദനിച്ചോ..... "ഒറ്റകണ്ണിറുക്കി അവൾ ചോദിച്ചു..

"ഇല്ല.. യക്ഷിപല്ലും വെച്ച് കടിച്ചാൽ നല്ല സുഖമാണല്ലോ ഉണ്ടാവുക.."

"ആണോ...കണക്കായിപ്പോയി..
നിന്റെ ഈ പരിസരം നോക്കാതെയുള്ള റൊമാൻസ്....ഹും.

ആ കുരുത്തം കെട്ട ആനിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ഞാൻ പാടുപെടാ.."

മുഖം വീർപ്പിച്ചുകൊണ്ട് പറയുന്ന പെണ്ണിനെ
നോക്കവേ,
വാരിയെടുത്താ ഉണ്ടക്കവിളിൽ ഒരു കടി
കൊടുക്കാൻ തോന്നിപ്പോയി ആഷിക്ക്.

ചിലപ്പോൾ പെണ്ണ് കാറികൂവിക്കളയും.

അതോർത്തവൻ സ്വയം നിയന്ത്രിച്ചു.

അരക്കുപ്പി ഉണ്ടായിരുന്ന വെള്ളം മുഴുവൻ
കുടിച്ചു തീർത്തു മിന്ന.

"അൽഹംദുലില്ലാഹ്...
ഇപ്പൊ സമാധാനമായി..
വാ ആഷി ഇനി പോകാം."

"വേണ്ടടാ... നമുക്ക് ഇവിടെ ഇരിക്കാം അവർ
മൂന്നാളും ജീപ്പിൽ കിടന്നോട്ടെ."

"ഇരിക്കാനോ... അപ്പൊ നമുക്ക് ഉറങ്ങണ്ടേ..വയറ് നിറഞ്ഞപ്പോൾ
എനിക്ക് ഉറക്കം വരുന്നുടാ..."

കൊച്ചു കുട്ടികളെ പോലെ മുഖം ചുളുക്കി
കൊഞ്ചി പറയുന്നവളെ വലിച്ചു മടിയിലേക്ക് ഇരുത്തി.

"ഇനി ഉറങ്ങിക്കോ....."

അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചവൾ
അവന്റെ മുഖത്തേയ്ക്ക് നോക്കി.

നിറയെ പീലികൾ തിങ്ങി നിറഞ്ഞ നീളമുള്ള കുഞ്ഞു കണ്ണുകൾ.
കട്ടിയുള്ള പുരികവും.. നീണ്ട മൂക്കും.
നല്ല കട്ടിയുള്ള മീശയും.. ഡ്രിം ചെയ്തു ഒതുക്കിയ താടിയും..

നീളമുള്ള മുടിയിഴകൾ അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്നു.

"മതിയെടി പെണ്ണേ... എന്റെ ചോര ഊറ്റിയത്.."

അവൻ പറഞ്ഞു മുഴുവനാക്കും മുന്നേ
അവൾ അവന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു.

ശ്വാസമൊരു വില്ലനായി തീർന്നപ്പോൾ
അവനിൽ നിന്നും അകന്നവൾ.

തന്റെ മുഖത്തേയ്ക്ക് നോക്കാതെ ഇരിക്കുന്ന പെണ്ണിന്റ കാതോരം അവൻ ചുണ്ടുകൾ ചേർത്തു.

"എന്റെ മിമൂസിന് പരിസബോധം ഉണ്ടോ.".

"പോ അവ്ട്ന്ന്.."

അവൻ തന്നെ കളിയാക്കിയതാണെന്ന്
മനസ്സിലായതും
കള്ള പരിഭവം കാണിച്ചവൾ ആഷിയുടെ
തോളിൽ മുഖമമർത്തി.
പൊട്ടി ചിരിച്ചുകൊണ്ട് അവൻ അവളെ ഒന്നുടെ തന്നിലേക്ക് ചേർത്തു പിടിച്ചു.

08/11/2024

-malayalam
"ഐറ....sir is calling you...."

പുറം തിരിഞ്ഞിരുന്ന് ഫോണിൽ തോണ്ടുകയായിരുന്ന ആ പെൺകുട്ടിയുടെ കാതോരം വന്ന് നിന്ന് ആ ചെറുപ്പക്കാരൻ അങ്ങനെ പറഞ്ഞതും ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ആ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി പിടഞ്ഞെങ്കിലും അപ്പൊ തന്നെ ദീർഘ ശ്വാസം എടുത്ത് വിട്ട് കൊണ്ട് അവൻ്റെ നേരേ തിരിഞ്ഞു....

അന്നേരം പല്ലിന്റെ സെറ്റടക്കം കാണിച്ച് ഇളിക്കുന്ന ആ തെണ്ടിയുടെ മുഖം കണ്ടതും അവളവൻ്റെ കയ്യിൽ പിടിച്ച് നുള്ളി "ആളെ പേടിപ്പിക്കുന്നോടാ തെണ്ടി..." എന്ന് ചോദിച്ചു

"ഇതൊക്കെ എന്തോന്ന് പേടി മോളേ.... ഇതിനെയൊക്കെ പേടി എന്ന് പറയാൻ പറ്റുമോ...നിന്ന നിൽപ്പിൽ മുള്ളിപ്പിക്കുന്ന മുതല് അകത്തുള്ളപ്പൊ.... ചെല്ല്...ചെല്ല്... സാറ് നിന്നെ വിളിക്കുന്നുണ്ട്...."

"എന്നെയോ....അള്ളോ.. എന്തിന്...."

"അത് സർപ്രൈസാ...."

"സർപ്രൈസോ...."

"ഹാ...നിന്നോട് പറയണ്ട എന്ന് സാറ് പ്രത്യേകം പറഞ്ഞു...."

"എന്നോട് പറയണ്ട എന്നോ....അപ്പൊ കാര്യമായി എന്തോ ഉണ്ടല്ലോ...ഡാ...ആഷി...എന്താടാ കാര്യം....പറയെടാ... വെറുതെ എന്നെ ടെൻഷൻ അടിപ്പിക്കല്ലേ...ഒന്നുമല്ലേലും നമ്മള് ബെസ്റ്റ് ഫ്രണ്ട്സ് അല്ലേ..."

"ഫ്രണ്ട്സ്...മ്...ആയിക്കോട്ട്...അല്ലേലും ഈ ബുദ്ധിയില്ലാത്ത സാധനങ്ങളെ അല്ലേ god എനിക്ക് ഫ്രൻസായിട്ട് തരൂ.... എൻ്റെ വിധി...അല്ലാണ്ടെന്ത്...ഡീ മദ്ധബുദ്ധിയേ....നിനക്കറിയില്ലേ....ബോസ്സണ്ണൻ എൻ്റെ മുന്നിൽ തൊള്ള തുറക്കുന്നത് come in പറയാനും get out അടിക്കാനും വഴക്ക് പറയാനും മാത്രമാണെന്ന്....ആ എന്നോട് നിനക്ക് എങ്ങനെ തോന്നിയെടീ... ഇമ്മാതിരി ചോദ്യമൊക്കെ ചോദിക്കാൻ...."

"സോറി...it's my mistake.... ബോസണ്ണനും നീയും തമ്മിൽ വളരെ അടുത്ത ബന്ധമാണെന്ന കാര്യം ഞാൻ മറന്ന് പോയാച്ച്...."

"വല്ലാണ്ടങ്ങ് ഊതല്ലേ പെണ്ണേ...."

"ശരി ആണേ..."

സാറ് വിളിക്കുന്നുണ്ടെന്ന കാര്യം പോലും മറന്ന് ഞാനും ആഷിയും ഓരോന്ന് സംസാരിച്ച് നിന്നതും പെട്ടെന്ന് അക്കാര്യം എൻ്റെ മനസ്സിലേക്ക് ഓടി വന്നു....

അപ്പൊ തന്നെ ഞാൻ ആഷിയോട് "ന്നാ ഞാൻ ചെല്ലട്ടേ..." എന്ന് പറഞ്ഞ് അവിടുന്ന് പോകാൻ നിന്നതും പെട്ടെന്ന് ഒരു കാര്യം മനസ്സിലേക്ക് ഓടി വന്നതും ഞാൻ അവൻ്റെ നേരേ തിരിഞ്ഞു....

"അല്ലടാ...സാറ് എങ്ങനാ...ഇപ്പൊ കലിപ്പ് മോഡിലാണോ..."

"എന്ത് ചോദ്യാ ഡീ മോളേ ഇത്... ആളെപ്പോഴും 100 ഡിഗ്രി സെൽഷ്യസിൽ ആണെന്ന് നിനക്ക് അറിയാവുന്ന കാര്യം തന്നെയല്ലേ...."

ആ ഒരു മറുപടിയേ അവനിൽ നിന്ന് കിട്ടൂ എന്നറിയാമെങ്കിലും ഞാൻ എൻ്റെ ഒരു ആശ്വാസത്തിന് സാറിൻ്റെ ക്യാബിനിൽ കേറുന്നതിന് മുമ്പ് സ്ഥിരം ചോദിക്കാറുള്ള ആ ചോദ്യം അവനോടങ്ങ് ചോദിച്ചു....

അതിന് ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ അവൻ തന്നതും എന്നത്തേയും പോലെ അവനെ നോക്കി നിശ്കു ഭാവത്തോടെ മുഖം ചുളുക്കി... ഒപ്പം നെഞ്ചിൽ കൈ വെച്ച്
"പടച്ചോനെ കാത്തോളണേ..." എന്ന് കൂടി മനസ്സിൽ ധ്യാനിച്ച് അപ്പൊ തന്നെ അവിടുന്ന് തിരിഞ്ഞ് നടന്നു....

ആ നടത്തം നിർത്തിയത് സാറിന്റെ ക്യാബിന് മുന്നിൽ ആയിരുന്നു... അവിടെ എത്തിയതും ഞാനൊന്ന് ദീർഘ ശ്വാസം എടുത്ത് വിട്ട് ഗ്ലാസ് ഡോറിൽ സ്റ്റിക്ക് ചെയ്തിരുന്ന സാറിന്റെ നെയിം ബോർഡിലുള്ള വാക്കുകൾ വായിച്ചു....

"Zayan Malik... founder of Malik design..."

"Come in...."

ഡോറിൽ നോക്ക് ചെയ്തതും അപ്പൊ തന്നെ അകത്ത് നിന്നും അങ്ങനൊരു ശബ്ദം കേട്ടതും ഞാൻ ഒന്നൂടെ ദീർഘ ശ്വാസം എടുത്ത് വിട്ട് ഡോർ തുറന്ന് അകത്തേക്ക് കയറി....

എന്നത്തേയും പോലെ മോർച്ചറിയിൽ കയറിയ ഫീലിംഗ് ആയിരുന്നു എനിക്ക് അന്നേരവും തോന്നിയത്.... കാരണം മറ്റൊന്നുമല്ല... അവിടുത്തെ ഇരുണ്ട അന്തരീക്ഷം തന്നെ....

സാറിന് കറുപ്പിൽ ആരെങ്കിലും കൈവശം കൊടുത്തിട്ടുണ്ടോ എന്നറിയില്ല... സാറിന്റെ കാർ...റൂം...അതിലെ ഫർണീച്ചർ ആൻഡ് സെറ്റിംഗ്സ്... എന്തിന്...സാറ് ഇടുന്ന ഡ്രസ്സ് പോലും ബ്ലാക്ക് ആണ്....അകത്തിടുന്ന ഇന്നേർസും ബ്ലാക്ക് ആണോ എന്നാണ് ഓഫീസിലെ പലരുടെയും സംശയം... എനിക്കും ആ സംശയം ഇല്ലാതില്ല....

അത് കൊണ്ട് തന്നെ സാർ ഓഫീസിൽ ഇല്ലാത്ത നേരത്തൊക്കെ കറുപ്പിനോടുള്ള സാറിന്റെ പ്രണയത്തെ കുറിച്ച് ആയിരിക്കും പലപ്പോഴും ഞങ്ങടെ ചർച്ച....

ഇവിടെ ചിലരൊക്കെ സാറിനെ കളിയാക്കുന്നത് പോലും ബ്ലാക്ക് മാൻ എന്ന് വിളിച്ചിട്ടാണ്...

അവര് വിളിക്കുന്നതിലും കാര്യം ഉണ്ട്...കറുപ്പിനോട് ഇത്രയും അറ്റാച്ച്ഡ് ആയ ഒന്നിനെ ഞങ്ങളൊക്കെ ആദ്യമായിട്ടാണ് കാണുന്നത്...

ബ്ലാക്ക് ടീ... ബ്ലാക്ക് കോഫീ... cococola....ഇതാണ് പുള്ളിയുടെ ഓഫീസിലെ ഫുഡ് ഐറ്റം....അതും ബ്ലാക്ക് കപ്പിൽ....

അല്ലാതെ മറ്റൊന്നും പുള്ളി കഴിക്കുന്നത് ഓഫീസിലെ ആരും തന്നെ കണ്ടിട്ടില്ലെന്നതാണ് ഇവിടുത്തെ മഹാത്ഭുതം...

അറിയില്ല... ഇത് മാത്രമാണോ സാറ് കഴിക്കുന്നതെന്ന്.... എൻ്റെ അറിവ് വെച്ച് അത് മാത്രം കഴിച്ചൊന്നും ഒരു മനുഷ്യന് ആരോഗ്യത്തോടെ ഇരിക്കാൻ കഴിയില്ല....

അറിയില്ല....ഓഫീസിൽ അല്ലാത്ത നേരത്ത് സാറ് വേറെന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന്.... എന്തായാലും ഞങ്ങടെ മുന്നിൽ വെച്ച് ബ്ലാക്ക് ഐറ്റംസ് അല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല.... അത് പോലെ ബ്ലാക്ക് ഐറ്റംസ് അല്ലാതെ മറ്റൊന്നും ധരിച്ചിട്ടുമില്ല...

ഡ്രസ്...ഷൂ...വാച്ച്... ചെയിൻ..റിംഗ്...എല്ലാം ബ്ലാക്ക് ആണ്.... മൊത്തത്തിൽ സാറിനെ ഒന്ന് ഉഴിഞ്ഞാൽ മനസ്സിലാകും...സ്കിൻ കളർ അല്ലാതെ പുറമെ കാണുന്ന മറ്റെല്ലാം ബ്ലാക്ക് കളറിൽ ആണെന്ന്....

"It's 10.03 now...Where is today's schedule..."

പെട്ടെന്നുള്ള സാറിന്റെ ശബ്ദം കേട്ടാണ് ക്യാബിനിലെ ഇരുട്ടിനെ ഒപ്പിയെടുത്ത് കൊണ്ട് ഓരോന്ന് ആലോചിച്ച് കൂട്ടുകയായിരുന്ന ഞാൻ സ്വബോധത്തിലേക്ക് വന്നത്....

അപ്പൊ തന്നെ ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും വിൻഡോയുടെ അടുത്ത് പുറം തിരിഞ്ഞ് നിൽക്കുന്ന സാറിനെയാണ് കണ്ടത്...

പുറം തിരിഞ്ഞാണ് നിൽപ്പെങ്കിലും ആ കറുത്ത ഷർട്ടും പാന്റും ഷൂസും കണ്ടപ്പൊ തന്നെ എനിക്ക് മനസ്സിലായി അത് ബ്ലാക്ക് മാൻ ആണെന്ന്...സോറി.... സാറാണെന്ന്....

പക്ഷേ എൻ്റെ ചിന്ത മൊത്തം സാറ് ചോദിച്ച ചോദ്യത്തിലായിരുന്നു.... ഇന്നത്തെ ഷെഡ്യൂൾ എവിടെ എന്ന്....

08/11/2024

-malayalam
കാശി എന്താ ഡാ നീ ഉറങ്ങിയില്ലേ?

അനു എനിക്ക് അവനെ ഒന്ന് കാണാൻ പറ്റോ?

അനു തന്റെ കൈയിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി പിന്നീട് അവനെയും.

ഇപ്പോ ഉറങ്ങി കാണും നീ ചെല്ല്

താങ്ക്സ് ഡാ

അവൻ നേരെ തൊട്ട് മുന്നിൽ കണ്ട റൂമിലേക്ക് കേറി. ഒരു പൂച്ചാകുഞ്ഞിനെ പോലെ ബെഡിൽ കിടക്കുന്നവന്റെ അടുത്തേക്ക് നടന്നു. തറയിൽ മുട്ട് കുത്തി ഇരുന്നു.

ദേവാ.... എപ്പോഴാ ഡാ നീ എന്നെ ഒന്ന് തിരിച്ചറിയുന്നെ ഇനിയും എത്ര നാൾ ഞാൻ ഈ വിരഹത്തിൽ വെന്ത് ഉരുകണം? എത്ര നാൾ ഇനിയും ഞാൻ കാത്തിരിക്കണം?.

അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ നിലം പതിച്ചു. അവന്റെ നെറ്റിയിൽ സ്നേഹത്തോടെ വാത്സല്യത്തോടെ അവൻ ചുണ്ടുകൾ ചേർത്ത് പുറത്ത് ഇറങ്ങി.

കാശി....

ഞാൻ പോവുന്നു.

തന്നെ ഒന്ന് മുഖം ഉയർത്തി പോലും നോക്കാതെ ഇറങ്ങി പോവുന്നവനെ കണ്ടതും അനുവിന്റെ നെഞ്ച് ഒന്ന് പിടിച്ചു. ദൈവത്തിനോട് പോലും ഒരു നിമിഷം ദേഷ്യം തോന്നി പോയി അവന്

എന്തിനാ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ സ്നേഹിച്ചു തുടങ്ങിയത് അല്ലെ ഉള്ളു ഞങ്ങൾ. ഇപ്പോ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ.

അവൻ സോഫയിലേക്ക് തളർന്നു ഇരുന്നു കണ്ണുകൾ അടച്ചു പല ഓർമകളും അവനെ വേട്ടയാടി.....

ആദി...

ആ ഡാ പോവാം

ആ കഴിഞ്ഞോ?

കഴിഞ്ഞതേ ഉള്ളു ഞാൻ വിചാരിച്ചു നീ പോയി കാണും എന്ന്

നീ ഇല്ലാതെ എന്ത് ആഘോഷം മുത്തേ

പോടാ പട്ടി

ഇത് ആദിദേവ് എന്ന് കണ്ണൻ മെട്രോ ഹോസ്പിറ്റലിലെ ന്യൂറോസർജൻ. കൂടെ ഉള്ളത് അൻഷി എന്ന ആദിയുടെ മാത്രം അപ്പു.

അവര് നേരെ പോയത് ഒരു മാളിലേക്ക് ആയിരുന്നു.

ഏത് വേണം അപ്പു?

Kfc പോവാം

ഓക്കെ

അവര് നേരെ അങ്ങോട്ട് നടന്നു അതിന് ഇടയിൽ ആരോ വന്നു ആദിയെ ഇടിച്ചു അത് ഒരു പെണ്ണ്കുട്ടി ആയിരുന്നു

സോറി ഏട്ടാ

ഇട്സ് ഒക്കെ വാ ഡാ പോവാം

അവര് നേരെ kfc കേറി ഫുഡ്‌ ഓർഡർ ചെയ്തു എന്നിട്ട് ഒരു ടേബിൾ പോയി ഇരുന്നു.

എങ്ങനെ ഉണ്ടായിരുന്നു കണ്ണാ ഇന്ന്?

ഒന്നും പറയണ്ട എന്റെ അപ്പു അവസ്ഥ ആയിരുന്നു ഇന്ന്.

എന്തുപറ്റി?

3 മണിക്കൂർ എന്ന് പറഞ്ഞു കേറിയ സർജറി കഴിഞ്ഞപ്പോ 6 മണിക്കൂർ ആയി

ആ ബെസ്റ്റ്...

റിസ്ക് ഒരുപാട് ഉള്ള സർജറി ആയിരുന്നു ബട്ട്‌ successful ആയിട്ട് തീർന്നു.

അത് നിന്നെ ഇടിച്ച ആ കുട്ടി അല്ലേ?

എവിടെ?

സൈഡിൽ നോക്ക്

അപ്പു പറഞ്ഞ സ്ഥലത്തേക്ക് അവന്റെ നോട്ടം എത്തി നിന്നു. ഏതോ ഒരുത്തൻ അവളുടെ കൈയിൽ പിടിച്ചു തിരിക്കുന്നത് ആണ് കണ്ടത്.

ഇവനെ ഇന്ന് ഞാൻ

കണ്ണാ നിക്ക്

എന്താ ഡാ?

അവളുടെ നോട്ടം എത്തി നിക്കുന്നെടുത്തേക്ക് അപ്പു തിരിഞ്ഞു നോക്കി

ഓ ഗോഡ്

എന്താ ഡാ?

നമ്മൾ ഇരിക്കുന്നതിന്റെ തൊട്ടു പിറകിൽ ലെഫ്റ്റ് സൈഡ് ഇരിക്കുന്ന ആളെ കണ്ടോ?

ആ കണ്ടു

അത് കാശിനാഥൻ എന്റെ ഊഹം ശെരി ആണെകിൽ അവന്റെ പെങ്ങൾ ആയിരിക്കണം അത്. ആണെകിൽ ആ നിക്കുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

അത് എന്താ?

അങ്ങേർക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ഒരു പെങ്ങൾ ആണ്. അയാൾക്ക് ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള ഓരെ ഒരു വ്യക്തി

എസ്ക്യൂസ്‌ മീ ബില്ല് plz (കാശിനാഥൻ)

ബില്ലും കൊടുത്ത് വെയ്റ്റിനു ടിപ്പും കൊടുത്ത് അവൻ പുറത്ത് ഇറങ്ങി അപ്പു പറഞ്ഞത് പോലെ അവന്റെ ഏതൊക്കെ എല്ല് ഒടിഞ്ഞു എന്ന് എണ്ണാൻ ഉള്ള സമയം പോലും കാശി കണ്ണന് കൊടുത്തില്ല എല്ലാം പെട്ടന്ന് കഴിഞ്ഞിരുന്നു.

കാശി അവളെ കൊച്ച് കുഞ്ഞുങ്ങളെ എടുക്കുന്നത് പോലെ എടുത്തു അവൾ അവന്റെ അരയിൽ കാലുകൾ ലോക്ക് ചെയ്യിതു. അവൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് അവളെയും കൊണ്ട് പുറത്തേക്ക് പോയി.

അപ്പുവും കണ്ണനും പുറത്ത് ഇറങ്ങുമ്പോ കാണുന്നത് ഫോണിൽ സംസാരിച്ച കാറിൽ ചാരി നിക്കുന്ന കാശിയെ ആണ്. അവന്റെ നോട്ടം ഇടക്ക് ഇടക്ക് എങ്ങോട്ടോ എത്തി നിക്കുന്നുണ്ടായിരുന്നു.

ആദിയും അങ്ങോട്ട് നോക്കി കുറച്ച് അപ്പുറത്തായി പനിപുരി കഴിക്കുന്ന അവന്റെ പെങ്ങളെ കണ്ടു

ആദി കാശിയെ ഒന്ന് നോക്കി നല്ല വെളുത്ത തുടുത്ത ശരീരവും പച്ച കണ്ണുകളും ചിരിക്കുമ്പോ വിരയുന്ന നുണക്കുഴിയും ഒക്കെ ആയി കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

08/11/2024

-malayalam
ഇനി നാം എന്നു കാണും എന്ന് എനിക്കറിയില്ല ... ഇനി കാണുവാൻ ആകുമോ എന്നും പറയാൻ കഴിയില്ല ...

പക്ഷെ , ഒന്നു ഞാൻ പറയട്ടെ ... നീ എന്നും എനിക്ക്

പ്രിയങ്കരി

ആയിരിക്കും ...

താൻ അവസാനമായി അവൾക്കു നൽകിയ കത്തിലെ അവസാന വരികൾ ഒരിക്കൽ കൂടി ഓർത്തെടുക്കുകയായിരുന്നു അയാൾ .
തന്നെ താനാക്കി മാറ്റിയവൾക്ക് ഒന്നും തിരികെ നൽകാൻ കഴിഞ്ഞിട്ടില്ല . ഇനി ഒരിക്കലും അതിനു കഴിയുകയുമില്ല . ഉള്ളു നിറയെ അവളോടുള്ള പ്രണയം മാത്രമാണ് അന്നും ഇന്നും എന്നും ...

കാലം ഒരുപാട് കഴിഞ്ഞിരിക്കുന്നു ... എങ്കിലും ഇന്നും അവളെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ... അവളെ വിട്ടു പിരിഞ്ഞ ആ നാൾ ഓർക്കവേ ആ മിഴികളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകി ...

"
പരീക്ഷ കഴിഞ്ഞ് എനിക്കൊന്നു കാണണം . നമ്മൾ എന്നും കാണാറുള്ള ആ കൊന്ന മരത്തിൻ്റെ ചോട്ടിൽ ഞാൻ കാത്തു നിൽക്കും. നീ വരണം .
"

ഒരു പുഞ്ചിരിയോടെ അവൾ നടന്നകന്നു ... അവളെ നോക്കി ഒരു പുഞ്ചിരി തൂകി താനും ...
പക്ഷെ , അന്ന് തമ്മിൽ കാണാൻ കഴിയില്ല എന്ന് ഇരുവരും അപ്പോൾ അറിഞ്ഞിരുന്നില്ല . ഒരു പക്ഷെ വിധി അതായിരുന്നിരിക്കാം . ആ വിധി തന്നെ ആയിരുന്നിരിക്കാം തനിക്കായ് അന്ന് അമ്മയുടെ ആ കത്ത് കൊണ്ടെത്തിച്ചത് ... അവളെ വിട്ട് അകലാൻ ഉള്ള കാരണം ആയിരുന്നു ആ കത്ത് ...
അവൾ പറയാൻ കാത്തു വെച്ചത് എന്താണെന്ന് അറിഞ്ഞിട്ടും അതു കേൾക്കാൻ കാത്തു നിൽക്കാതെ , അവളെ ഒന്നു കാണാതെ , ഒരു സന്ദേശം നൽകി താൻ ആ കലാലയത്തിൻ്റെ പടിയിറങ്ങി ...
നാട്ടിലേക്ക് തിരിച്ചു പോരുമ്പോഴും
" നീ

വരണം "
എന്ന അവളുടെ വാക്കുകൾ മാത്രം തൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു ...

" എന്താ അമ്മാ ഇത്, ഇന്നും ദോശയാണോ?" പുറത്ത് ഡൈനിങ്ങ് ഹാളിൽ നിന്നും കണ്ണൻ്റെ ഉറക്കെ ഉള്ള സംസാരം ആണ് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

" എനിക്ക് ദോശ വേണ്ട. ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ എനിക്ക് ദോശ മടുത്തു എന്ന് . ഇന്ന് ഞായറാഴ്ച്ച അല്ലെ. ഇന്ന് എങ്കിലും ഒന്നു മാറ്റി പിടിച്ചൂടെ അമ്മാ . വല്ല പുട്ടോ ഇടിയപ്പമോ ഇടലിയോ അങ്ങനെ വല്ലതും ഉണ്ടാക്കിക്കൂടെ " - കണ്ണൻ

" നിനക്ക് വേണ്ട എങ്കിൽ നീ കഴിക്കണ്ട. നീ കഴിക്കണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല ... " - മിത്ര

" അങ്ങനെ പറയരുത് . ഇന്ന് ഇല്ലെങ്കിൽ വേണ്ട. ഞാൻ ദോശ കഴിച്ചോളാം . നാളത്തേക്ക് അമ്മ വേറെ വല്ലതും ഉണ്ടാക്കി തന്നാൽ മതി . നോ ... പ്രോബ്ലം... " - കണ്ണൻ ഉടനെ മറുകണ്ടം ചാടി .

" നിനക്ക് പ്രശ്നം ഉണ്ടെങ്കിലും ഇല്ലെങ്കിലും , ഇവിടെ ദോശ മാത്രേ രാവിലെ ഉണ്ടാക്കാൻ പറ്റൂ. വേറെ എന്തെങ്കിലും വെച്ചുണ്ടാക്കാൻ നിന്നാലേ എൻ്റെ സമയം പോകും. ഇവിടത്തെ പണിയൊക്കെ കഴിഞ്ഞിട്ട് വേണം എനിക്ക് സ്കൂളിൽ പോകാൻ. " - മിത്ര

" ഞായറാഴ്ച്ച എവിടാ മിത്ര ടീച്ചറെ സ്കൂൾ " - ദോശ എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് കണ്ണൻ പറഞ്ഞതും മിത്രക്ക് അബദ്ധം പറ്റി എന്ന് മനസിലായി. പക്ഷെ, അങ്ങനെ വിട്ടു കൊടുക്കാൻ മിത്ര ടീച്ചർ തയ്യാറല്ലായിരുന്നു.

" അത് ഞാൻ ഇന്നത്തെ കാര്യം അല്ല പറഞ്ഞത് . നാളെ സ്കൂൾ ഉണ്ടല്ലോ... അപ്പൊ പോകണമല്ലോ . " - മിത്ര

" ഇന്ന് എന്തായാലും പോകുന്നില്ലല്ലോ. അപ്പോ സമയം ഉണ്ടല്ലോ. ഇല്ലേ. " - കണ്ണൻ അമ്മയെ ഒന്ന് കളിയാക്കും പോലെ പറഞ്ഞു.

" സമയം ഉണ്ടെങ്കിലും ഇല്ലെങ്കിലും, സ്കൂളിൽ പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും , ഈ വീട്ടിൽ ദോശ മാത്രെ ഉണ്ടാക്കൂ. നിനക്ക് വേണമെങ്കിൽ എടുത്ത് കഴിച്ചിട്ട് പോടാ. എനിക്ക് വേറെ പണി ഉണ്ട് . " - എന്നും പറഞ്ഞ് മിത്ര തിരികെ അടുക്കളയിലേക്ക് പോകാൻ തുടങ്ങിയതും

" ഓ അങ്ങനെ. അല്ലാതെ മിത്ര ടീച്ചർക്ക് ദോശ അല്ലാതെ വേറെ ഒന്നും വെച്ചുണ്ടാക്കൻ അറിയാത്തത് കൊണ്ടല്ല " - അമ്മയെ കളിയാക്കി ചിരിച്ചു കൊണ്ട് കണ്ണൻ പറഞ്ഞതും അവനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് മിത്ര അടുക്കളയിലേക്ക് പോയി.

കാര്യം കണ്ണൻ പറഞ്ഞത് ശെരി ആണ്. ചെറുപ്പം മുതലെ പാചകത്തോട് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. അച്ഛൻ്റെ പ്രിയപ്പെട്ട മകളായത് കൊണ്ട് പാചകം പഠിക്കാൻ അച്ഛൻ നിർബന്ധിച്ചിട്ടും ഇല്ല. കല്യാണം കഴിഞ്ഞിട്ടും അതിൻ്റെ ആവശ്യം വന്നിട്ടില്ല. അച്ഛനെ പോലെ തന്നെ മാധവൻ മാഷും നന്നായി പാചകം ചെയ്യുമായിരുന്നു. അച്ഛനും മരുമകനും കൂടെ ഒരുമിച്ചായിരുന്നു പാചകം. തൻ്റെ ജീവിതത്തിലെ കഴിഞ്ഞു പോയ ആ വസന്ത കാലത്തെ പറ്റി ഓർക്കവേ മിത്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അടുത്ത നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി നിലം പതിച്ചു.

കഴിച്ചു കഴിഞ്ഞ പാത്രം കഴുകി വെക്കാൻ അടുക്കളയിലേക്ക് വന്ന കണ്ണൻ കാണുന്നത് കണ്ണു തുടക്കുന്ന മിത്രയെ ആണ്. സ്വന്തം അമ്മയെ അത്രത്തോളം മനസിലാക്കിയ മകനാണ് കണ്ണൻ. അതു കൊണ്ട് തന്നെ ആ കണ്ണീരിൻ്റെ കാരണം അമ്മ പറയാതെ തന്നെ അവനു മനസിലായി. കുറച്ചു മുമ്പ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി.

Address

Nasadiya Technologies Private Limited, Sona Towers, 4th Floor, No. 2, 26, 27 And 3, Krishna Nagar Industrial Area, Hosur Main Road
Bangalore
560029

Alerts

Be the first to know and let us send you an email when Pratilipi Malayalam - പ്രതിലിപി മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratilipi Malayalam - പ്രതിലിപി മലയാളം:

Videos

Share

The largest Indian language storytelling platform

പ്രിയ പ്രതിലിപി ഉപയോക്താക്കളേ,

പ്രതിലിപി മലയാളത്തിലേയ്ക്ക് സ്വാഗതം.ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഇന്ത്യൻ ഭാഷാ സ്റ്റോറി ടെല്ലിങ് പ്ലാറ്റ്‌ഫോമാണ് പ്രതിലിപി. പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് സൗജന്യമായി നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കുവാനും, പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലെ രചനകൾ വായിക്കുവാനും സാധിക്കും. പ്രതിലിപി രചനാ ആപ്ലിക്കേഷൻ : https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en_IN

പ്രതിലിപി പ്ലാറ്റ്ഫോമിൽ മലയാളം രചയിതാക്കൾ ചേർത്ത രചനകൾ പങ്കുവെക്കാനായി സൃഷ്ടിച്ച പ്രതിലിപി മലയാളം ഫേസ്‌ബുക്ക് ഗ്രൂപ്പാണ് നിങ്ങളിപ്പോൾ സന്ദർശിക്കുന്നത്. ഇവിടെ പ്രതിലിപി മാർക്കറ്റിങ് ടീം തിരഞ്ഞെടുത്ത മികച്ച രചനകൾ ഓരോ ദിവസവും നിങ്ങൾക്ക് വായിക്കാനാകും. എന്നിരിക്കിലും, നിങ്ങളെ ഞങ്ങൾ പ്രതിലിപി മലയാളം വെബ്‌സൈറ്റിലേയ്ക്ക് ക്ഷണിക്കുകയാണ്. ആയിരക്കണക്കിന് മലയാളം രചയിതാക്കളുടെ ലക്ഷക്കണക്കിന് മലയാളം രചനകളാണ് നിങ്ങളെ വെബ്‌സൈറ്റിൽ കാത്തിരിക്കുന്നത്.

ഞങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക്: https://malayalam.pratilipi.com/

Nearby media companies