Exclusive News

Exclusive News

We Stand Uncompromised
We Stand Fearless............
We Stand United ..............
DAS MEDIA

ശ്രീമദ് നാരായണീയം മേൽപ്പത്തൂർ ശ്രീ നാരായണ ഭട്ടതിരി(1559.- 1632) - ഷൊർണൂരിനടുത്ത് ഭാരതപ്പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന മേൽപ്...
18/12/2024

ശ്രീമദ് നാരായണീയം

മേൽപ്പത്തൂർ ശ്രീ നാരായണ ഭട്ടതിരി
(1559.- 1632) -
ഷൊർണൂരിനടുത്ത് ഭാരതപ്പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന മേൽപ്പത്തൂർ ഇല്ലത്ത് 1559 -ൽ ജനിച്ച ശ്രീ നാരായണ ഭട്ടതിരി, തൻ്റെ പിതാവ് മാതൃദത്തനിൽ നിന്ന് ശാസ്ത്രങ്ങളും മറ്റൊരു ഗുരുവായ മാധവാചാര്യനിൽ നിന്ന് വേദങ്ങളും അച്യുത പിഷാരടിയിൽ നിന്ന് വ്യാകരണവും നേടി. കാലക്രമേണ, അച്യുത പിഷാരഡി ഭട്ടതിരിയുടെ തത്ത്വചിന്തകനായി. പിഷാരഡി തൻ്റെ മരുമകളെ പ്രിയശിഷ്യന് വിവാഹം ചെയ്തു കൊടുത്തു.

ഗുരു-ശിഷ്യ ബന്ധം വളരെ തീവ്രമായിരുന്നു, ഗുരു പക്ഷാഘാതത്തിന് ഇരയായപ്പോൾ, ഭട്ടതിരി വളരെ സ്നേഹത്തോടെയും കരുതലോടെയും തൻ്റെ ഗുരുവിനെ സമീപിച്ചു. തൻ്റെ ഗുരു കഷ്ടപ്പെടുന്നത് കാണാൻ കഴിയാതെ തൻ്റെ ഗുരുവിൻ്റെ അസുഖം സ്വയം ഏറ്റെടുക്കാൻ തയ്യാറാവുകയും,
'ഛായാദാന' ത്തിലൂടെ അത് സംഭവിക്കുകയും ചെയ്തു. ശ്രീ പിഷാരടി സുഖം പ്രാപിക്കുകയും, അദ്ദേഹത്തിൻ്റെ ശിഷ്യൻ ഭട്ടതിരിക്ക് പക്ഷാഘാതം പിടിപെടുകയും ചെയ്തു. (ഛായാദാനം - ഒരു തുണിയിൽ എള്ള് വിതറി അതിന് മീതെ ഇരുമ്പു കൊണ്ടുള്ള ഒരു പരന്ന പാത്രത്തിൽ ശുദ്ധമായ എണ്ണയൊ നെയ്യൊ ഒഴിച്ച് രോഗിയുടെ പ്രതിബിംബത്തെ അതിൽ കാണിച്ച് ഗ്രഹദോഷങ്ങളും രോഗദുരിതങ്ങളും ഒഴിഞ്ഞെന്ന് സങ്കൽപ്പിച്ച് സ്വർണ്ണം രത്നങ്ങൾ തുടങ്ങി വലിയ ദക്ഷിണയോടും മന്ത്രജപത്തോടും കുടി ഈ തുണിയും പാത്രവും ഒരു ബ്രാഹ്മണനു് ദാനം ചെയ്യുന്നു).

വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പുത്തൂരിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേൽപ്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത്. തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതൻ
ഉപദേശിച്ചതനുസരിച്ച് മേൽപ്പുത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 763 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.

18000 ശ്രീമദ് ഭാഗവത ശ്ലോകങ്ങൾ 1036 ശ്ലോകങ്ങളിലാക്കി മേൽപ്പത്തൂർ ഭട്ടതിരി ഗുരുവായൂരപ്പന് സമർപ്പിച്ചു. എന്നാൽ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണം നാരായണീയത്തിൽ കാണാൻ കഴിയില്ല.
നാരായണീയം എഴുതുന്ന വേളയിൽ ഗുരുവായൂരപ്പൻ പല തവണ പല രൂപങ്ങളിൽ ഭട്ടതിരിക്ക് ദർശനം നൽകിയിട്ടുണ്ട്. (അവ വഴിയെ എഴുതാം). മാംസചക്ഷുക്കളോടെ ഗുരുവായൂരപ്പനെ കാണാൻ ഭാഗ്യമുണ്ടായ ഭട്ടതിരി എങ്ങനെ ഭഗവാൻ്റെ സ്വർഗ്ഗാരോഹണം വിവരിക്കും ?

അദ്ദേഹം സൃഷ്ടിച്ച 'നാരായണീയം' അദ്ദേഹത്തിൻ്റെ രോഗത്തിന് പ്രതിവിധി മാത്രമല്ല, മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനുള്ള വഴികാട്ടിയായി. നാരായണീയത്തിലെ പല ശ്ലോകങ്ങളും, പ്രത്യേകിച്ചും ദശകം -1, ദശകം - 69 രാസലീല, നൂറാം അദ്ധ്യായം - കേശാദിപാദവർണ്ണനം, തുടങ്ങിയ
കാളിദാസൻ്റെ ശാകുന്തളം, വിക്രമോർവ്വശീയം തുടങ്ങിയ കാവ്യങ്ങളുമായി കിടപിടിക്കാൻ പറ്റുന്നതാണെന്നാണ് പല സംസ്കൃത പണ്ഡിതന്മാരുടെയും അഭിപ്രായം.

ഗുരുവായൂരപ്പൻ്റെ ധ്യാന ശ്ലോകം !!

പീതാംബരം കരവിരാജിത ചക്ര-ശംഖ-
കൗമുദകി-സരസിജം കരുണ സമുദ്രം,
രാധ സഹായം, അതിസുന്ദര മന്ദഹാസം
വാതാലയേഷാം അനിഷം ഹൃദി ഭാവയാമി !

അർത്ഥം: ഞാൻ ഗുരുവായൂർ ഭഗവാനെ നിരന്തരം ധ്യാനിക്കുന്നു. മഞ്ഞ പട്ട് ധരിച്ച്, കൈകളിൽ, ചക്രം, ശംഖ്, കൗമോദകി എന്ന ഗദ, ഒപ്പം താമരപ്പൂവും പിടിക്കുന്നവൻ, കാരുണ്യത്തിൻ്റെ സമുദ്രവും, രാധയുടെ സഹായിയും വളരെ മനോഹരമായ മന്ദഹാസവും !

1934 ൽ ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് പണി കഴിപ്പിച്ച നിർമ്മിതിയിലെ തന്നെ വിസ്മയം ആയ കവടിയാർ പാലസിൻ്റെ വ്യത്യസ്തമായ ചിത...
13/12/2024

1934 ൽ ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് പണി കഴിപ്പിച്ച നിർമ്മിതിയിലെ തന്നെ വിസ്മയം ആയ കവടിയാർ പാലസിൻ്റെ വ്യത്യസ്തമായ ചിത്രങ്ങൾ.

150 മുറികളും, നഗരം മുഴുവൻ കാണാവുന്ന രീതിയിലുള്ള ബൽക്കണികളും, തടിയിൽ നിർമ്മിതമായ എലിവേറ്ററും ഒക്കെയുള്ള കവടിയാർ കൊട്ടാരം ലോകത്തിലെ തന്നെ അഴകുള്ള കെട്ടിടങ്ങളിൽ ഒന്നാണ്.

മികച്ചൊരു ആർക്കിടെക്ട് കൂടിയായ മഹാരാജാവിൻ്റെ അമ്മ മഹാറാണിയാണ് വെറും നാലുകെട്ട് മാത്രമായിരുന്ന കവടിയാർ കുന്നിലെ ഒരു വസതിയെ ഇത്രയും ചേതോഹരമാക്കിയത്.

തിരുവനന്തപുരത്തെ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ രൂപ രേഖയിലും അമ്മ മഹാറാണിയുടെ സംഭാവനയുണ്ട്. 1972 ൽ ചിത്തിര തമ്പുരാൻ്റെ ഷഷ്ഠി പൂർത്തിയോട് അനുബന്ധിച്ചാണ് ഇന്നത്തെ ലോകോത്തര ആശുപത്രിയും ഇൻസ്റ്റിറ്റ്യൂട്ടുമായ ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രവർത്തന സജ്ജമായത്..

source പത്മനാഭ ദാസൻ ഉത്രാടം തമ്പുരാൻ്റെ അഭിമുഖം
ചിത്രങ്ങൾ: ആദിത്യ വർമ്മ തമ്പുരാൻ

Source: തൃപ്പടിദാനം
പോസ്റ്റ്‌ courtesy : മോഹൻ നായർ

 #ശുഭദിനാശംസകൾ #സന്നിധാനം.... #സുപ്രഭാതത്തിലെ_കാഴ്ച്ച... #ഇന്നത്തെ_ശബരിമലയിലെ_തിരക്ക്
30/11/2024

#ശുഭദിനാശംസകൾ
#സന്നിധാനം....
#സുപ്രഭാതത്തിലെ_കാഴ്ച്ച...
#ഇന്നത്തെ_ശബരിമലയിലെ_തിരക്ക്

ഇത് പുതിയ ഉമ്മൻ ചാണ്ടി ...    നിസംശയം പറയാം ഷാഫി പറമ്പിൽ കോൺഗ്രസ്സിൻ്റെ പ്രതീക്ഷയാണ് .ഉമ്മൻ ചാണ്ടിയുടെ  ശൈലി പിന്തുടരുന്...
27/11/2024

ഇത് പുതിയ ഉമ്മൻ ചാണ്ടി ...
നിസംശയം പറയാം ഷാഫി പറമ്പിൽ കോൺഗ്രസ്സിൻ്റെ പ്രതീക്ഷയാണ് .
ഉമ്മൻ ചാണ്ടിയുടെ ശൈലി
പിന്തുടരുന്ന യുവനേതാവ് ...

20/11/2024
16/11/2024
കേരളത്തിൻ്റെ പുത്രൻഭാരതത്തിൻ്റെ അഭിമാനം ...
16/11/2024

കേരളത്തിൻ്റെ പുത്രൻ
ഭാരതത്തിൻ്റെ അഭിമാനം ...

 #സ്വാമിശരണം
16/11/2024

#സ്വാമിശരണം

ശ്രീ കണ്ടൻ ചേട്ടാ എന്താ നിങ്ങൾക്ക് പറ്റിയത് ? പേര് കണ്ടെത്താൻ പറ്റാഞ്ഞതോ ?
16/11/2024

ശ്രീ കണ്ടൻ ചേട്ടാ എന്താ നിങ്ങൾക്ക് പറ്റിയത് ? പേര് കണ്ടെത്താൻ പറ്റാഞ്ഞതോ ?

14/11/2024
13/11/2024

പരിചയസമ്പന്നരായ
ഹോം നേഴ്സിനെ ആവശ്യമുണ്ട് ..
തിരുവനന്തപുരം
83010 000 78

13/11/2024

ി_യുടെ_ആത്മകഥ
#സി_പി_എം_വെട്ടിലായി ..
#സരിൻ_അവസരവാദി

"ആരാണ് പോസ്റ്റ്‌ ചെയ്തതെന്ന് അറിയില്ല വളരെ ശരിയാണ്, മുഴുവനായി വായിക്കുക"മുഴുവനും വായിക്കുക🙏🏼ലോകത്തിലെ ഏറ്റവും മോശം ജനങ്ങ...
13/11/2024

"ആരാണ് പോസ്റ്റ്‌ ചെയ്തതെന്ന് അറിയില്ല വളരെ ശരിയാണ്, മുഴുവനായി വായിക്കുക"
മുഴുവനും വായിക്കുക🙏🏼

ലോകത്തിലെ ഏറ്റവും മോശം ജനങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും കേരളത്തിൽ...! ആരും ഞെട്ടണ്ട, തുടർന്ന് വായിച്ചാൽ കാര്യം മനസിലാകും..

ഭാരതത്തിൽ ജനിച്ച് ലോകത്തോളം വളർന്ന വിശ്വ പൗരന്മാരിൽ മിക്കവരും പശ്ചിമ ബംഗാളിൽ ജനിച്ചവരായിരുന്നു. സ്വാമി വിവേകാനന്ദൻ, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, ശ്രീരാമകൃഷ്ണ പരമഹംസ, ബങ്കിം ചന്ദ്ര ചാറ്റർജി എന്നിവർ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്...

സാംസ്കാരിക രംഗത്തും കലാ രംഗത്തും രാഷ്ട്രീയരംഗത്തും വളരെയേറെ അതിപ്രശസ്തരെ സംഭാവന ചെയ്ത നാടാണ് ബംഗാൾ..

കലയുടേയും സംസ്കാരത്തിന്റേയും കേദാരമായിരുന്നു ബംഗാൾ..

ദേശസ്നേഹികളുടെയും വിപ്ലവകാരികളുടേയും പറുദീസയായിരുന്നു ബംഗാൾ..

നൂറു നൂറു സ്വാതന്ത്ര്യ സമര സേനാനികൾ രക്തസാക്ഷിത്വം വരിച്ച ബംഗാൾ..

ലോകപ്രശസ്തരായ ശാസ്ത്രജ്ഞരെ നൽകിയ ബംഗാൾ..

മഹർഷി അരവിന്ദനും, ഖുദിറാം ബോസും, റാഷ് ബിഹാരി ബോസും, ജോഗേഷ് ചന്ദ്ര ചതോപാദ്ധ്യായയും, ചിത്തരഞ്ജൻ ദാസും, ജതീന്ദ്രനാഥ് ദാസും, ബിനോയ് ബസുവും ജനിച്ച ബംഗാൾ... ശ്യാമപ്രസാദ് മുഖർജിയും, ബിപിൻ ചന്ദ്ര പാലും, മാതംഗിനി ഹസ്രയും, ശിശിർകുമാർ ഘോഷും പിറന്ന മണ്ണ്.. സത്യജിത് റേയുടേയും, ബുദ്ധദേവ് ദാസ് ഗുപ്തയുടേയും, ഗൗതം ഘോഷിന്റേയും, തപൻ സിൻഹയുടേയും, മൃണാൾ സെന്നിന്റേയും ജന്മം കൊണ്ട് പുണ്യം നേടിയ ബംഗാൾ..

ഇന്ന് ആ ബംഗാളിന്റെ ദയനീയ അവസ്ഥ വിവരണാതീതമാണ്. ലോകത്തിനു തന്നെ മാതൃകയാകേണ്ട, കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, ശാസ്ത്രീയ രംഗത്ത് എത്രയോ ഉന്നതിയിലെത്തേണ്ടിയിരുന്ന ബംഗാൾ ഇന്നെവിടെ..?

ബംഗാളികൾ ഇന്ന് ഭാരതത്തിന്റെ മുക്കിലും മൂലയിലും തോട്ടിപ്പണിയും കൂലിപ്പണിയും മരംവെട്ടും, വണ്ടി വലിയും പൊറോട്ടാ അടിയും
പിന്നെ കഞ്ചാവ് മയക്കുമരുന്ന് തുടങ്ങി പല വാണിഭങ്ങളും ചെയ്ത് മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റ് പുഴുക്കളെപ്പോലെ ജീവിക്കുന്നു..

ഇത്രയും വലിയ ശിക്ഷയനുഭവിക്കാൻ ബംഗാളികൾ ചെയ്ത തെറ്റ് എന്താണെന്നോ? കമ്യൂണിസമെന്ന വിദേശ തത്വ ശാസ്ത്ര വിഷ സർപ്പത്തിന് തേനും പാലും കൊടുത്തു വളർത്തി അവരെ ഭരണമേല്പിച്ചു. അവർ ബംഗാളിന്റെ സംസ്കൃതിയെ നശിപ്പിച്ചു. സാഹിത്യത്തെ, കലയെ, വിദ്യഭ്യാസത്തെ, ശാസ്ത്രത്തെ എന്നു വേണ്ട, സാധാരണ ജനങ്ങളുടെ ചിന്തയെ, വിദ്യയെ എന്നിങ്ങനെ സർവ്വതും നശിപ്പിച്ചു. ഭാരതത്തിന്റെ ചരിത്രമോ സംസ്കാരമോ പഠിപ്പിച്ചിച്ചുമില്ല. ബംഗാളിന്റെ മഹത് പുത്രൻമാരെക്കുറിച്ചും പഠിപ്പിച്ചില്ല. പകരം ഊതിപ്പെരുപ്പിച്ച മാർക്സിനേയും, ഏഗംൽസിനേയും, ലെനിനേയും, സ്റ്റാലിനേയും കുറിച്ചു പഠിപ്പിച്ചു. മാർക്സിസവും കമ്യൂണിസവും പഠിപ്പിച്ചു. മയക്കുമരുന്നിന് അടിമയുമായ ചെഗുവരെയെ ആരാധിക്കാൻ പ്രേരിപ്പിച്ചു. പ്രാദേശിക ആഘോഷങ്ങൾ ആഘോഷിക്കാൻ അനുവദിക്കാതെ മെയ്ദിനത്തേയും, റഷ്യൻ വിപ്ലവദിനത്തേയും ആഘോമാക്കി.

അതുകൊണ്ടെന്തു സംഭവിച്ചു..? രാഷ്ട്രീയമായും സാംസ്കാരികമായും കലാപരമായും ശാസ്ത്രപരമായും, വിദ്യാഭ്യാസ പരമായും ലോകത്തിൽ തന്നെ മുന്നിലായിരുന്ന ജനത ഇന്ന് ഇതിലെല്ലാം വേരറ്റ് വട്ടപൂജ്യമായി.. കേരളത്തിലേയും മഹാരാഷ്ട്രയിലെയും ഡൽഹിയിലേയും ആളുകളുടെ വേല ചെയ്ത് ഉദരപൂരണം നടത്തുന്നു.

ഇതിനു കാരണം, മുപ്പത്തിനാലു വർഷം തുടർച്ചയായി സീപീഎം എന്ന ഭീകരർ അവിടം ഭരിച്ചു എന്നുള്ളതാണ്! ലോകം മുഴുവൻ അമ്പതിലധികം രാജ്യങ്ങളിൽ ഉണ്ടായിരുന്ന ഒന്നാണ് കമ്യൂണിസം എന്ന ഭീകരത. ഇന്ന് ലോകം മുഴുവൻ ഈ ഭീകരരെ തള്ളിക്കളഞ്ഞു. ബംഗാളികൾക്ക് അവബോധമുണ്ടായപ്പോൾ ആ ഭീകരരെ അവർ പടിക്കു പുറത്താക്കി, ബംഗാളികളുടെ മാതൃക ത്രിപുരയും കൈക്കൊണ്ടു. പക്ഷേ പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികളിലെ ഒരുപറ്റം പമ്പര വിഡ്ഢികൾക്ക് ഇതുവരെ മനസിലായിട്ടില്ല. ഈ വിഡ്ഢികൾക്കു മനസിലായി വരുമ്പോളേക്കും ഇവിടം ബംഗാളിനേക്കാൾ കഷ്ടം പിടിച്ച അവസ്ഥയിലാകും. ഒരു വിഭാഗം ഭീകരരുടെ മണ്ടൻ പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് മലയാളികൾ മൊത്തമായിരിക്കും. ഇനിയും ജാഗ്രത പാലിച്ചില്ലെങ്കിൽ സർവ്വനാശം തന്നെ ഭവിക്കും..

പുതു തലമുറയെ നശിപ്പിക്കും വിധം കേരള സംസ്കാരങ്ങളെ നശിപ്പിക്കുന്ന ഇവറ്റകളെ പിഴുതെറിഞ്ഞില്ലെങ്കിൽ കേരളത്തെ ഒന്നിനും കൊള്ളാത്ത ഇടമാക്കി ഇവർ മാറ്റും.. ഇവിടുത്തെ വിദ്യാഭ്യാസത്തെ SFI ഗുണ്ടകളുടെ കൈയിലേൽപ്പിച്ച് അതിൻ്റെ പരിശുദ്ധി നഷ്ടപെടുത്തിയവരാണ് ഇവർ സിദ്ധാർത്ഥനെ പോലെ എത്ര പാവo ' കുഞ്ഞുങ്ങളുടെ നിലവിളികൾ ഇനിയും നാം കേൾക്കേണ്ടി വരും? ജോലിയില്ലാതെ അലഞ്ഞ് യുവതലമുറ നാടുവിടുമ്പോൾ ,അവരുടെ ഗുണ്ടകളെ പിൻവാതിലിലൂടെ തിരികി കയറ്റിയതിൻ്റെ അനന്തരഫലം, പല രക്ഷാപ്രവർത്തനങ്ങളിലൂടെയും നാം കണ്ടു. പുതിയ തലമുറക്ക് വെളിച്ചം കിട്ടണമെങ്കിൽ ഇത്തരം അഴുക്കുകളെ തൂത്തുകളയണം .

(കടപ്പാട് )

11/11/2024

പോളിങ് സാമഗ്രികളുടെ വിതരണം
ചൊവ്വ രാവിലെ എട്ടു മുതൽ

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നവംബര്‍ 12 രാവിലെ എട്ടു മണി മുതല്‍ കൂടത്തായി സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ വച്ച് നടക്കും.

വയനാട് ഉപതെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളാണ് ഓരോ ബൂത്തിലും ഉപയോഗിക്കുക. ഒരു ബാലറ്റ് യൂണിറ്റില്‍ 16 സ്ഥാനാര്‍ഥികളെ വരെ സെറ്റ് ചെയ്യാമെങ്കിലും നോട്ടക്ക് കൂടി ബട്ടന്‍ ആവശ്യമായതിനാലാണ് രണ്ട് യൂണിറ്റുകള്‍ വേണ്ടിവരുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ 178 പോളിംഗ് സ്‌റ്റേഷനുകളും മൂന്ന് ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകളുമാണുള്ളത്.

പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ ജിപിഎസ് ഘടിപ്പിച്ച പ്രത്യേകം വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍- കണ്‍ട്രോള്‍ യൂനിറ്റ്, രണ്ട് ബാലറ്റ് യൂനിറ്റുകള്‍, വിവി പാറ്റ് മെഷീന്‍, വോട്ടേഴ്സ് രജിസ്റ്റര്‍, വോട്ടര്‍ പട്ടികകള്‍, തുടങ്ങിയ പതിനഞ്ചോളം ഇനങ്ങള്‍ അടങ്ങിയതാണ് പോളിംഗ് സാമഗ്രികള്‍.

11/11/2024

രാജ്യത്താദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന കായിക മേളക്ക് സവിശേഷതകൾ ഏറെയായിരുന്നു. പതിനാല് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം യുഎഇയിലും മറ്റുമുള്ള 50 പ്രവാസി വിദ്യാർത്ഥികളും ഇത്തവണ കായിക മേളയിൽ അണിനിരന്നു. പ്രത്യേക ശ്രദ്ധ വേണ്ട കുഞ്ഞുങ്ങൾക്ക് വേണ്ടി ഇൻക്ലൂസീവ് സ്പോർട്സ് മീറ്റ് നടത്താനും നമുക്ക് സാധിച്ചു. മേളയിൽ ഓവറോൾ ചാമ്പ്യന്മാർക്കുള്ള മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി നേടിയ തിരുവനന്തപുരം ജില്ലക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ തൃശൂർ, മലപ്പുറം ജില്ലകൾക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു .ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സ് കിരീടം ചൂടിയ മലപ്പുറം ജില്ലയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മേളയിൽ മികവിന്റെ പുത്തൻ നേട്ടങ്ങൾക്കായി ഒന്നിച്ച എല്ലാ കായികപ്രതിഭകൾക്കും അനുമോദനങ്ങൾ. സംസ്ഥാന കായിക മേളയെ അവിസ്മരണീയമായ അനുഭവമാക്കാൻ അഹോരാത്രം പരിശ്രമിച്ച വിദ്യാഭ്യാസ മന്ത്രി, അധ്യാപകർ, ഉദ്യോഗസ്ഥർ, വളന്റിയർമാർ, കായിക സംഘടനകൾ, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ, കലാകായിക രംഗത്തെ പ്രമുഖർ തുടങ്ങിയ എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി

11/11/2024

#സീ_പ്ലെയിൻ്റെ_പരീക്ഷണ_പറക്കൽ

Address

Vazhakkala

Telephone

+918301000078

Website

Alerts

Be the first to know and let us send you an email when Exclusive News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Exclusive News:

Videos

Share