Malayalarajyam Book Depot

Malayalarajyam Book Depot Malayalarajyam is a bookstore set up in the heart of the historic Vaikom for those who love books.

A wonderful collection of books in Malayalam language is our speciality! Readers all over Kerala used to visit this famous shop while comes to the Holy Temple of Lord Mahadeva here at Vaikom. Now we likes to give information about the books n periodicals we deal with and the details of Temple programme through this page. We are always ready to give any type of assistance to the customers and devot

ees visiting Vaikom! Here you can available books of famous publishers all over India, such as Devi books, H&C Stores, Sri Ramakrishna Math,Guruvyur devaswom publications, Mathrubhumi Books, Manorama Books,D C Books, Current Books,Vidyarambham publications, R S Vadhyar & Sons, K S Brothers Kunnamkulam, Chandra press Trivandrum, Sahithya Acadami, Language Institute of Kerala,S T Reddiar & sons Kollam ect ect

ശ്രീ നാരായണീയാമൃതരസം        ദശകം നാല്പത്തിരണ്ട്          ശ്ലോകം  പതിനൊന്ന്               ****************പ്രപൂജിതൈസ്തത്ര...
13/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാല്പത്തിരണ്ട്
ശ്ലോകം പതിനൊന്ന്
****************
പ്രപൂജിതൈസ്തത്ര തതോ ദ്വിജാതിഭിർ-
വിശേഷതോ ലംഭിതമംഗളാശിഷ:
വ്രജം നിജൈർബാല്യരസൈർവിമോഹയൻ
മരുത്പുരാധീശ! രുജാം ജഹീഹി മേ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

കണ്ണന്റെ മൂന്നാം പക്കപിറന്നാൾ ദിവസമായിരുന്നൂ ശകടാസുരനെ കണ്ണൻ വധിച്ചത്. വാതിൽ പുറപ്പാട് എന്ന് പറയുന്ന വിശേഷപ്പെട്ട ഒരു ദിവസമായിട്ടാണ് ഗോകുലത്തുള്ളവർ അന്നത്തെ ദിവസം ആഘോഷിച്ചത്. സാധാരണയായി സ്ത്രീകളാണ് ഈ ആഘോഷത്തിന് മുൻകൈയെടുക്കുന്നത്.

ശ്രേഷ്ഠരായ ബ്രാഹ്മണരേയും മറ്റും യശോദാമ്മ ചടങ്ങിനായി ക്ഷണിച്ചുവരുത്തിയിരുന്നു.
ഗോകുലത്തിൽ, അല്ലയോ ശ്രീഗുരുവായൂരപ്പാ, ഭഗവാനേ, അങ്ങയുടെ ആ പിറന്നാളിന് സത്തുക്കളായ ബ്രാഹ്മണ ശ്രേഷ്ഠർ മംഗളകരങ്ങളായ പൂജകൾക്കുശേഷം അങ്ങയ്ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞു.

നന്ദഗോപരാകട്ടേ, ഇനിയൊരിക്കലും ഇതുപോലെയുള്ള ആപത്തുകൾ വരാതിരിക്കാൻ
അവരെക്കൊണ്ട് പ്രത്യേകം പൂജാദികളും ഹോമങ്ങളും കഴിപ്പിച്ചു. അവർ അങ്ങയുടെ രക്ഷക്കായി അതെല്ലാം ഭംഗിയായി ചെയ്തു.

അനന്തരം ബ്രാഹ്മണശ്രേഷ്ഠരെ അവർക്ക് ഹൃദ്യമായ വിധത്തിൽ ദക്ഷിണ, ദാനം എന്നിവ കൊടുത്ത് സുഖമായി ഭുജിപ്പിച്ച് യാത്രയാക്കി.

അല്ലയോ ശ്രീഗുരുവായൂരപ്പാ, അവിടുത്തെ ബാല്യലീലകൾ കൊണ്ട് ഗോകുലമാസകലം സന്തോഷിപ്പിക്കുന്ന നിന്തിരുവടി എന്റെ ശരീരക്ലേശങ്ങൾ നീക്കിത്തരണേ പ്രാർത്ഥിച്ചു കൊണ്ടാണ് മേൽപ്പത്തൂർ ശ്ലോകവും ദശകവും ഉപസംഹരിക്കുന്നത്.

നമുക്കും അനായാസം ഈ സംസാരസാഗരം കടക്കാൻ ഭഗവാനനുഗ്രഹിക്കണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഈ ദശകത്തിലെ അക്ഷരപ്പൂക്കൾ ഭക്ത്യാദരപൂർവ്വം നമഃ ഭഗവാന്റെ തൃപ്പാദത്തിലർപ്പിക്കാം.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തിരണ്ട്              ശ്ലോകം  പത്ത്                    *********അനോനിലീന: കില ഹന്തു...
12/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം പത്ത്
*********
അനോനിലീന: കില ഹന്തുമാഗത:
സുരാരിരേവം ഭവതാ വിഹിംസിത:
രജോപി നോ ദൃഷ്ടമമുഷ്യ തത് കഥം
സ ശുദ്ധസത്ത്വേ ത്വയി ലീനവാൻ ധ്രുവം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

തന്റെ അമ്മാവനായ കംസന്‍റെ ദുർമന്ത്രിമാരിൽ ഒരാളായിരുന്നു പൂതനയെന്ന ഘോരരാക്ഷസി. അവളില്ലാതായപ്പോൾ കംസൻ തന്റെ വേറൊരു അനുയായിയെ വിട്ടു, നിന്തിരുവടിയെ ഹനിക്കാനായിട്ട്. ശകടൻ എന്നായിരുന്നു അവന്റെ പേര്. ശകടത്തിന് വണ്ടി എന്നും പേരുണ്ട്.

ശകടാസുരൻ വരുമ്പോൾ നിന്തിരുവടി ആ വണ്ടിയുടെ അടിയിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. അപ്പോഴാ അസുരൻ തന്റെ ജീവൻ ആ വണ്ടിയിലേക്ക് സന്നിവേശിപ്പിച്ച് വണ്ടി താഴ്ത്തി, അല്ലയോ ഭഗവാനേ, അങ്ങയെ ഹനിക്കാൻ തുനിഞ്ഞു.

പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ഭഗവാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. വിശക്കുന്ന പിഞ്ചുകുഞ്ഞ് മുലപ്പാലിനു വേണ്ടി കരയുന്നതുപോലെ നിന്തിരുവടിയും കൈകാലുകൾ കുടഞ്ഞ് കരഞ്ഞു.

അങ്ങനെയാണ് ഭഗവാന്റെ പാദപ്രഹരമേറ്റ്
വണ്ടി തകർന്നത്. വണ്ടി തകരുമ്പോൾ സ്വാഭാവികമായി വണ്ടിയിൽ മറഞ്ഞിരുന്ന അസുരനും കൊല്ലപ്പെട്ടു. എന്നാൽ അസുരന്റെ പൊടിപോലും കാണാൻ കഴിഞ്ഞില്ല. രജസ്സ് പദത്തിന് പൊടി എന്നും രജോഗുണമെന്നും അർത്ഥമുണ്ട്. രജോഗുണം ശുദ്ധസത്വഗുണത്തിൽ വിലയം പ്രാപിച്ചു.

അസുരൻ മറഞ്ഞു കൊണ്ടാണ് വണ്ടിയിൽ പ്രവേശിച്ചത്. അതുകാരണം അവൻ വരുന്നത് കുട്ടികളാരും കണ്ടില്ല. വണ്ടിയിൽ സന്നിവേശിച്ച അസുരൻ വണ്ടി തകർന്നപ്പോൾ നശിച്ചു. ഭഗവാനാൽ ഹനിക്കപ്പെട്ട അസുരന്റെ ആത്മാവ് ഭഗവാനിൽ ലയിച്ചു എന്ന് പറയുന്നതായിരിക്കും ഉചിതം.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം    ദശകം നാൽപ്പത്തിരണ്ട്            ശ്ലോകം ഒമ്പത്                    ********'അയേ! സുതം ദേഹി ജഗത്പതേ...
11/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം ഒമ്പത്
********
'അയേ! സുതം ദേഹി ജഗത്പതേ: കൃപാ-
തരംഗപാതാത് പരിപാതമദ്യ മേ'
ഇതി സ്മ സംഗൃഹ്യ പിതാ ത്വദംഗകം
മുഹുർമുഹു: ശ്ലിഷ്യതി ജാതകണ്ടക:.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ആവൂ! ത്രൈലോക്യരക്ഷകനായ ഭഗവാന്റെ അനുഗ്രഹത്താൽ എൻ്റെ ഉണ്ണി രക്ഷപ്പെട്ടു. അല്ലയോ ഭഗവാനേ, അവിടുത്തേക്ക് കോടികോടി നമസ്കാരം. ഇതായിരുന്നു പിതാവായ നന്ദഗോപരുടെ മനസ്സിൽ മുഴുവൻ.

നന്ദഗോപർ യശോദാദേവിയുടെ അടുത്ത്ചെന്ന് പൊന്നോമന മകനെ നല്ലവണ്ണം ശ്രദ്ധിച്ചു. കുഞ്ഞിനെയൊന്ന് എടുക്കാൻ ആഗ്രഹം തോന്നി. എൻ്റെ ഉണ്ണിയെ ഒന്നിങ്ങോട്ട് തരൂ. ഞാനൊന്ന് എൻ്റെ മകനെയൊന്ന് എടുക്കട്ടെ. സാധാരണ അമ്മമാർ ആപത്ത് സമയത്ത് കുട്ടിയെ അച്ഛനുപോലും കൊടുക്കാൻ താല്പര്യപ്പെടില്ല. അതാണ് ഇവിടെയും സംഭവിച്ചത്.

നന്ദഗോപർ ഉണ്ണിയെ യശോദയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. എന്നിട്ട് ആ പിഞ്ചു മുഖത്തേക്കും കുഞ്ഞിക്കണ്ണിലേക്കും നല്ലവണ്ണം ശ്രദ്ധിച്ചു നോക്കി.

അച്ഛനായ നന്ദഗോപർ നിന്തിരുവടിയുടെ പിഞ്ചു തിരുമേനി സ്നേഹത്തോടെ ആലിംഗനം ചെയ്തു. രോമാഞ്ചിതനായ നന്ദഗോപർ പിന്നേയും പിന്നേയും അങ്ങയെ അതിയായ സ്നേഹത്തോടെ കെട്ടിപ്പുണർന്നു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം    ദശകം നാൽപ്പത്തിരണ്ട്              ശ്ലോകം എട്ട്                 *********പ്രവാളതാമ്രം കിമിദം പദം ...
10/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം എട്ട്
*********
പ്രവാളതാമ്രം കിമിദം പദം ക്ഷതം
സരോജരമ്യൗ നു കരൗ വിരോജിതൗ
ഇതി പ്രസർപ്പത്കരുണാതരംഗിതാ-
സ്ത്വദംഗമാപസ്‌പൃശുരങ്ഗനാജനാ:.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഗോപന്മാർ ശകടം അഥവാ കാളവണ്ടി തകർന്നതിനെപ്പറ്റി ചിന്തിച്ച് പരിഭ്രാന്തരായിരിക്കുകയാണ്. അവർക്കൊന്നും മനസ്സിലാകുന്നില്ല. നന്ദഗോപരും മറ്റു ചിലരും ഭഗവാന്റെ മായയായിരിക്കാം എന്ന് സംശയിച്ചു. ഗോപന്മാരാകെ അതിനാൽ അസ്വസ്ഥരാണ്.

എന്നാൽ ഗോപികമാരാകട്ടേ അവരുടെ ഉള്ളിൽ കണ്ണനോടുള്ള വാത്സല്യം മാത്രമാണ്. ആ അതിയായ വാത്സല്യസ്നേഹം നിമിത്തം അവരുടെ മനസ്സും പ്രക്ഷുബ്ധമാണ്. കണ്ണനു വല്ലതും പറ്റിയോ? ആ പിഞ്ചുദേഹത്തിന് മുറിവ് പറ്റിയോ എന്ന ചിന്ത. കാരണം വണ്ടി തകർന്നതിന്റെ അവശിഷ്ടങ്ങൾ അവിടെയാകമാനം ചിതറി കിടപ്പുണ്ട്.

തളിര് പോലെയുള്ള ഈ കുഞ്ഞുക്കാലുകൾ മരച്ചീളുകൾ നിമിത്തം മുറിഞ്ഞോ? ചെന്താമരപ്പൂ പോലെയുള്ള ഈ ഉണ്ണിക്കൈകൾ വേദനിച്ചോ? കൂർത്തു മൂർത്ത മരച്ചീളുകൾ കൊണ്ട് പൊട്ടിയോ? എന്നുതുടങ്ങിയ വേവലാതികൾ വാത്സല്യത്തോടെ അവർ യശോദാദേവിയോട് തിരക്കി.

ഗോപസ്ത്രീകൾ പിന്നീട് നിന്തിരുവടിയുടെ കുഞ്ഞുക്കാലുകളും കൈകളും തടവി. അതും പോരാഞ്ഞവർ അങ്ങയുടെ ദേഹമാസകലം തടവി ആ സ്പർശനസുഖമനുഭവിച്ചു. തീർച്ചയായും പുരുഷന്മാരെക്കാൾ അധികം സ്ത്രീകളാണ് പൊതുവേ വാൽസല്യം പ്രകടിപ്പിക്കുന്നത്. ഇവിടെ ഗോപികമാരാണ് ഭാഗ്യവതികൾ. ഭഗവാൻ അവരെയാണ് ഭക്തിക്ക് നിദാനമായി ലോകത്തെ പരിചയപ്പെടുത്തുന്നതും.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം    ദശകം നാൽപ്പത്തിരണ്ട്                ശ്ലോകം  ഏഴ് ഭിയാ തദാ കിഞ്ചിദജാനതാമിദം കുമാരകാണാമതിദുർഘടം വച:...
09/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം ഏഴ്

ഭിയാ തദാ കിഞ്ചിദജാനതാമിദം
കുമാരകാണാമതിദുർഘടം വച:
ഭവത്പ്രഭാവാവിതുരൈരിതീരിതം
മാനാഗിവാശങ്ക്യത ദൃഷ്ടപൂതനൈ:.
************

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

കുട്ടികളുടെ സംസാരം കേട്ടിട്ട് ഗോപന്മാർക്കൊന്നും വിശ്വാസം വന്നില്ല. ഈ കുഞ്ഞിന് ഇന്ന് മൂന്നാമത്തെ പക്കപിറന്നാളാണ്. ഒരു വണ്ടിയെ മറിച്ചിടാൻ തക്ക ബലം എവിടെയാണ്? വണ്ടി തകർന്ന ഭയം കുട്ടികളുടെ മനസ്സിൽ നിന്നും ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. ആ ഭയം മൂലമാണ് ഇങ്ങനെയൊക്കെ പറയുന്നത്. അല്ലാതെ സത്യാവസ്ഥയല്ല, അസംബന്ധമാണ് പറഞ്ഞത്.

നിന്തിരുവടിയുടെ മാഹാത്മ്യമറിയാത്തവർ അങ്ങനെയൊക്കെയേ പറയൂ. അവരുടെ മനസ്സിൽ നിന്തിരുവടി സാധാരണ ഒരു ശിശു മാത്രമാണ്. എന്നാൽ നന്ദഗോപരുടെ മനസ്സിൽ ഈ കുട്ടികൾ പറഞ്ഞത് സത്യമാണോ എന്ന സംശയത്തിന്റെ ഒരു മുള പൊട്ടി.

പിള്ളമനസ്സിൽ കള്ളമില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ. അവർക്ക് നുണ പറയാനറിയില്ല. ഉണ്ടായത് ഉണ്ടായതുപോലെ പറയും. അതിനാൽ കുട്ടികൾ പറഞ്ഞതിൽ വാസ്തവമില്ലേ? എന്നൊരു ചോദ്യചിഹ്നം നന്ദരാജനെപ്പോലെയുള്ളവരിൽ ഉദിച്ചു.

പൂതനാമോക്ഷം കണ്ടിട്ടുള്ളവർ, അല്ലെങ്കിൽ ആ കഥ കൃത്യമായി അറിയുന്നവർ ഈ കുട്ടികൾ പറയുന്നത് വാസ്തവമായി തന്നെ വിശ്വസിച്ചു. അല്ലെങ്കിൽ ഘോരമായ കാളകൂടവിഷം സ്തനത്തിൽ പുരട്ടി കുഞ്ഞിന് സ്തന്യം നൽകിയവൾ, സ്വയംമരിച്ചു. കുഞ്ഞിന് യാതൊരു ഹാനിയും സംഭവിച്ചില്ല. അതിൽനിന്നും മനസ്സിലാക്കിക്കൂടേ നിന്തിരുവടിയുടെ മഹാത്മ്യം?

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തിരണ്ട്                ശ്ലോകം ആറ്                   **********കുമാരകസ്യാസ്യ പയോധരാ...
08/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം ആറ്
**********
കുമാരകസ്യാസ്യ പയോധരാർത്ഥിന:
പ്രരോദനേ ലോലപദാംബുജാഹതം,
മയാ മയാ ദൃഷ്ടമനോ വിപര്യഗാ-
ദിതീശ! തേ പാലകബാലകാ ജഗു:.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

പരിഭ്രാന്തരായിനിന്ന നന്ദഗോപരും ഗോപന്മാരും ബ്രാഹ്മണരും എന്തുചെയ്യണമെന്നറിയാതെ അല്ലയോ ശ്രീഗുരുവായൂരപ്പാ, ഭഗവാനേ, നിന്തിരുവടിയേയും തകർന്നുകിടക്കുന്ന വണ്ടിയെയും മാറിമാറി നോക്കി. ആശ്ചര്യം! അത്യത്ഭുതം! എന്നല്ലാതെ എന്താണ് പറയുക?

അവസാനം നന്ദരാജൻ, യശോദാമ്മ കണ്ണനെ വണ്ടിക്കടിയിൽ കിടത്തുമ്പോൾ, കുഞ്ഞിനെ സംരക്ഷിക്കാനായിട്ട് ചുമതലയേൽപ്പിച്ച കുട്ടികളിൽ മുതിർന്നവനെ വിളിച്ചു വിവരമാരാഞ്ഞു.

അവൻ ഇപ്രകാരം പറഞ്ഞു. "കുഞ്ഞ് വിശന്നിട്ട്, മുലകുടിക്കാനായി ഉറക്കെക്കരഞ്ഞു. കൈകാലുകളിട്ട് കുടഞ്ഞാണ് കരഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ കാലുകൾ മേൽപ്പോട്ട് ഉയർത്തിയപ്പോളാണ് ഈ വണ്ടി തകർന്നുതരിപ്പണമായത്. ഇത് ഞാൻ നേരിട്ടു കണ്ടതാണ്".

മറ്റു കുട്ടികളും ഇതുതന്നെയാണ് പറഞ്ഞത്. അവരുടെ നിഷ്കളങ്കമുഖഭാവം അതുതന്നെയാണ് സൂചിപ്പിക്കുന്നതും.

ആ കുട്ടികൾ മാത്രമാണ് അതിന് ദൃക്സാക്ഷിയും. അവരുടെ മുമ്പിൽ നിന്തിരുവടി ഒരു ശിശുമാത്രമാണ്. മായാനാഥനായ അവിടുത്തെ മായാലീലകൾ കുട്ടികൾക്കറിയില്ലല്ലോ.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തിരണ്ട്              ശ്ലോകം അഞ്ച്                   ********കസ്കോ നു കൗതസ്‌കുത ഏഷ ...
07/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം അഞ്ച്
********
കസ്കോ നു കൗതസ്‌കുത ഏഷ വിസ്മയോ,
വിശങ്കടം യച്ഛകടം വിപാടിതം;
ന കാരണം കിഞ്ചിദിഹേതി തേ സ്ഥിതാ:
സ്വനാസികാദത്തകരാസ്ത്വദീക്ഷകാ:.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

പരിഭ്രമത്തോടെ ഗോപന്മാർ നിന്തിരുവടിയുടെ ചുറ്റുമുള്ള മരക്കഷണങ്ങളും മരച്ചീളുകളും മാറ്റി കണ്ണനെ എടുത്ത് മാതാവായ യശോദാമ്മയുടെ കയ്യിൽ കൊടുത്തു. അവരുടനെ കുറച്ചു മാറിയിരുന്ന് കണ്ണന് സ്തന്യം കൊടുത്തു.

കണ്ണൻ സുഖമായി സ്തന്യം നുകർന്നപ്പോൾ അവരുടെ മനസ്സിലെ ആധികളൊക്കെ പകുതി കുറഞ്ഞു. എന്നാലും മുഖത്തെ പരിഭ്രമം വിട്ടുമാറിയിട്ടില്ല. കണ്ണൻ ഉഷാറാണ്. യാതൊരു ഭയസൂചനയും കണ്ണനിൽ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് പരിഭ്രമിച്ചുകൊണ്ട് നന്ദഗോപരും കൂട്ടരും ഓടിവരുന്നത് കണ്ടത്.

അയ്യോ! എന്റെയുണ്ണിക്ക് എന്തുപറ്റി? എന്ന് തിരക്കികൊണ്ടാണ് നന്ദഗോപരും കൂട്ടരും ഓടിവരുന്നത്. വേഗത്തിൽ ഓടിയെത്തിയ നന്ദരാജനും ഗോപന്മാരും ബ്രാഹ്മണരും യശോദയുടെ കയ്യിൽ സന്തോഷത്തോടെ കണ്ണനിരിക്കുന്നത് കണ്ട് സന്തോഷത്തോടെ തന്റെ കണ്ണുകളെ തുടച്ച് നെടുവീർപ്പിട്ടു.

കണ്ണൻ യാതൊരു ആപത്തുമേൽക്കാതെ സുഖമായിരിക്കുന്നത് കണ്ടതുകൊണ്ടുള്ള സന്തോഷക്കണ്ണീരാണ് നന്ദാദികളിൽ നിന്നും ഉണ്ടായത്. ചുറ്റുപാടും വീക്ഷിച്ചപ്പോൾ, വണ്ടി തകർന്നു കിടക്കുന്നത് കണ്ടു. ഇതെങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ഉത്കണ്ഠയുണ്ടായി. അത് സ്വാഭാവികമാണല്ലോ.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തിരണ്ട്              ശ്ലോകം നാല്                   ********ഹരേ കൃഷ്ണ! ശ്രീഗുരുവായൂ...
06/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം നാല്
********

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

പരിഭ്രമത്തോടെ ഗോപന്മാർ നിന്തിരുവടിയുടെ ചുറ്റുമുള്ള മരക്കഷണങ്ങളും മരച്ചീളുകളും മാറ്റി കണ്ണനെ എടുത്ത് മാതാവായ യശോദാമ്മയുടെ കയ്യിൽ കൊടുത്തു. അവരുടനെ കുറച്ചു മാറിയിരുന്ന് കണ്ണന് സ്തന്യം കൊടുത്തു.

കണ്ണൻ സുഖമായി സ്തന്യം നുകർന്നപ്പോൾ അവരുടെ മനസ്സിലെ ആധികളൊക്കെ പകുതി കുറഞ്ഞു. എന്നാലും മുഖത്തെ പരിഭ്രമം വിട്ടുമാറിയിട്ടില്ല. കണ്ണൻ ഉഷാറാണ്. യാതൊരു ഭയസൂചനയും കണ്ണനിൽ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് പരിഭ്രമിച്ചുകൊണ്ട് നന്ദഗോപരും കൂട്ടരും ഓടിവരുന്നത് കണ്ടത്.

അയ്യോ! എന്റെയുണ്ണിക്ക് എന്തുപറ്റി? എന്ന് തിരക്കികൊണ്ടാണ് നന്ദഗോപരും കൂട്ടരും ഓടിവരുന്നത്. വേഗത്തിൽ ഓടിയെത്തിയ നന്ദരാജനും ഗോപന്മാരും ബ്രാഹ്മണരും യശോദയുടെ കയ്യിൽ സന്തോഷത്തോടെ കണ്ണനിരിക്കുന്നത് കണ്ട് സന്തോഷത്തോടെ തന്റെ കണ്ണുകളെ തുടച്ച് നെടുവീർപ്പിട്ടു.

കണ്ണൻ യാതൊരു ആപത്തുമേൽക്കാതെ സുഖമായിരിക്കുന്നത് കണ്ടതുകൊണ്ടുള്ള സന്തോഷക്കണ്ണീരാണ് നന്ദാദികളിൽ നിന്നും ഉണ്ടായത്. ചുറ്റുപാടും വീക്ഷിച്ചപ്പോൾ, വണ്ടി തകർന്നു കിടക്കുന്നത് കണ്ടു. ഇതെങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ഉത്കണ്ഠയുണ്ടായി. അത് സ്വാഭാവികമാണല്ലോ.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം          ദശകം നാൽപ്പത്തിരണ്ട്              ശ്ലോകം മൂന്ന്                   *********തതസ്തദാകർണ്ണനസം...
05/01/2025

ശ്രീ നാരായണീയാമൃതരസം


ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം മൂന്ന്
*********

തതസ്തദാകർണ്ണനസംഭ്രമശ്രമ-
പ്രകമ്പിവക്ഷോജഭരാ വ്രജാംഗനാ:
ഭവന്തമന്തർദദൃശു: സമന്തതോ
വിനിഷ്പതദ്ദാരുണദാരുമധ്യഗം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

വീടിന് പുറത്തുനിന്നും ഗോപബാലന്മാരുടെ ഭയാനകമായുള്ള നിലവിളിയും അതോടൊപ്പം മരക്കഷണങ്ങൾ ഒടിയുന്നതും പൊട്ടിച്ചിതറുതുപോലെയുള്ള ശബ്ദം കേട്ട് അകത്തുനിന്ന് യശോദാരോഹിണിമാരും ഗോപികളും കണ്ണനെ കിടത്തിയിട്ടുള്ള സ്ഥലത്തേക്കോടിയെത്തി.

കൂടാതെ പൂതന വന്നപ്പോൾ സംഭവിച്ചതുപോലെ വല്ല അനിഷ്ടസംഭവങ്ങളും ഉണ്ടായോ എന്ന ഭയത്താലും പരിഭ്രമത്താലും മറ്റുള്ള ഗോപികമാരും പുറത്തുനിന്ന് തളർന്നോടിയെത്തി. അവരും ഈ കുട്ടികളുടെ നിലവിളി കേട്ടാണ് എത്തിച്ചേർന്നത്.

ചുറ്റുപാടുമൊക്കെ മരക്കഷണങ്ങളും കനത്തമരച്ചീളുകളും അങ്ങിങ്ങായി കിടപ്പുണ്ട്. എന്താണ് സംഭവിച്ചത് എന്ന് ആർക്കുമൊരു എത്തും പിടിയും ഇല്ല. ഗോപബാലന്മാർ എന്തൊക്കെയോ പറയുന്നുണ്ട്. ഭയത്താലും പരിഭ്രമത്താലും അവർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.

ചുറ്റും പരന്നു കിടക്കുന്ന മരച്ചീളുകൾക്കിടയിൽ ഒന്നും സംഭവിക്കാത്തത് പോലെ കളിച്ചു ചിരിച്ചു കിടക്കുന്ന അല്ലയോ ഭഗവാനേ, ശ്രീ ഗുരുവായൂരപ്പാ, നിന്തിരുവടിയെ അവർ കണ്ടു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തിരണ്ട്                  ശ്ലോകം രണ്ട്                   ***********തതോ ഭവത്രാണനിയു...
04/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം രണ്ട്
***********
തതോ ഭവത്രാണനിയുക്തബാലക-
പ്രഭീതിസംക്രന്ദനസങ്കുലാരവൈ:
വിമിശ്രമശ്രാവി ഭവത്സസമീപത:
പരിസ്ഫുടദ്ദാരുചടച്ചടാരവ:.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

യശോദാമ്മ കണ്ണനെ വണ്ടിക്കടിയിൽ കിടത്തിയിട്ട് അടുക്കളയിലേക്ക് പോയി. കണ്ണനെ നോക്കാൻ ചുമതലപ്പെടുത്തിയ ഗോപബാലന്മാർ കണ്ണനെ നല്ലവണ്ണം കളിപ്പിച്ച്, ചിരിപ്പിച്ചു.

മായാനാഥനായ, എല്ലാം അറിയുന്ന, തൃകാലജ്ഞാനിയായ കണ്ണനിൽ നിന്ന് ഒന്നും ഒളിക്കാനാർക്കും സാധ്യമല്ല. തന്റെ കളികൾക്കിടയിൽ വണ്ടി പതുക്കെപ്പതുക്കെ താഴത്തേക്ക് അമരുന്നത് പ്രഭു മനസ്സിലാക്കി. തന്നെ വകവരുത്താൻ കംസന്റെ അനുയായിയായ ഒരസുരൻ ശ്രമിക്കുകയാണെന്നും മനസ്സിലാക്കി.

കയ്യും കാലും കുടഞ്ഞുള്ള കളി ഒന്നും കൂടി ഉഷാറിലാക്കി. കണ്ണന്റെ തൃപ്പാദം കൊണ്ടുള്ള പ്രഹരം വണ്ടിയിന്മേലേറ്റു. ഫലമോ, വണ്ടി തകർന്നുവീണ് തരിപ്പണമായി. തന്റെ പക്കപിറന്നാൾ ദിവസം തന്നെ ഹനിക്കാൻ വന്നവനെ, പ്രഭു, ഭൂമിയിൽ നിന്നുതന്നെ നാമാവശേഷമാക്കി.

അതുകണ്ട് ചുറ്റുമുള്ള ബാലന്മാർ ഭയത്തോടെ നിലവിളിച്ചു. ആ നിലവിളികളോടൊപ്പം മരക്കഷണങ്ങൾ ഒടിയുന്ന, പൊട്ടിച്ചിതറുന്ന ചട ചടാ ശബ്ദവും കേൾക്കുമാറായി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തിരണ്ട്               ശ്ലോകം ഒന്ന്                  **********കദാപി ജന്മർക്ഷദിനേ ത...
03/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തിരണ്ട്
ശ്ലോകം ഒന്ന്
**********
കദാപി ജന്മർക്ഷദിനേ തവ പ്രഭോ!
നിമന്ത്രിതജ്ഞാതിവധൂമഹീസുരാ
മഹാനസസ്ത്വാം സവിധേ നിധായ സാ
മഹാനസാദൗ വവൃതേ വ്രജേശ്വരീ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പ്രിയപ്പെട്ട എല്ലാവർക്കും എന്റെ സ്നേഹനമസ്കാരം. ഇന്ന് നാം പുതിയൊരു അദ്ധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്. ശകടാസുരവധവും തൃണാവർത്തവധവുമാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത്.

ഭഗവാന്റെ മൂന്നാമത്തെ പക്കപിറന്നാൾ. നമ്മൾ കുട്ടിയുടെ തൊണ്ണൂറ് എന്നൊക്കെ പറയാറില്ലേ? അതുതന്നെ. ഗോകുലത്തിൽ അത് ഒരു ഉത്സവമായി ആഘോഷിച്ചു. "വാതിൽ പുറപ്പാട്" എന്നാണ് അവർ ആ ദിവസത്തെ വിളിക്കുന്നത്. ആദ്യകാലങ്ങളിൽ നമ്മളും കുട്ടിയുടെ തൊണ്ണൂറ് കഴിഞ്ഞതിനുശേഷം മാത്രമേ കുട്ടിയെ അകത്തുനിന്നും പുറത്തേക്ക് കൊണ്ടുപോകുകയുള്ളൂ. അതു തന്നെയാണ് വാതിൽ പുറപ്പാട് എന്നതിന്റെ അർത്ഥം.

യശോദാമ്മ തന്റെ ഗോകുമാസകലം എല്ലാവരേയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ പണ്ഡിതന്മാരായ ബ്രാഹ്മണശ്രേഷ്ഠരേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാം വന്നു തുടങ്ങി.

ബ്രാഹ്മണമുഖത്തുനിന്നും വേദഘോഷങ്ങൾ തുടങ്ങി. അതുകേട്ട് ഗോപന്മാർ വാദ്യോപകരണങ്ങൾ വായിച്ചു തുടങ്ങി.

യശോദാമ്മ കണ്ണനെ കുളിപ്പിച്ചലങ്കരിച്ചു. ബ്രാഹ്മണശ്രേഷ്ഠന്മാർ കുഞ്ഞിനെ ആശിർവചിച്ചതിനുശേഷം, കുഞ്ഞിനെ യശോദാമ്മ സ്തന്യം നൽകി. കണ്ണൻ അമ്മയുടെ മടിയിൽ കിടന്നുറങ്ങി.

ആയതിനാൽ യശോദാമ്മയ്ക്ക് ഇഷ്ടം പോലെ ജോലികളുണ്ട്. ധാരാളം ജോലിക്കാരുണ്ട്, അടുക്കളയിലും മറ്റുമായി. അവരെ നോക്കണം. കണ്ണൻ മടിയിൽ കിടന്നാൽ പറ്റില്ല. ആകെ തിക്കുംതിരക്കുമാണ്.

പുറത്ത് ഒരു കാളവണ്ടി കിടപ്പുണ്ട്. കൂടെ ഗോപബാലന്മാരും. യശോദാമ്മ ഉറങ്ങുന്ന കണ്ണനെ വണ്ടിയുടെ അടിയിൽ കിടത്തി, കുട്ടികളോട് അവനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് തന്റെ ജോലിയിൽ വ്യാപൃതയായി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്               ശ്ലോകം പത്ത്                    *********നിപായയന്തീ സ്തനമങ്കഗ...
02/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം പത്ത്
*********
നിപായയന്തീ സ്തനമങ്കഗം ത്വാം
വിലോകയന്തീ വദനം ഹസന്തീ
ദശാം യശോദാ കതമാം ന ഭേജേ!
സ താദൃശ: പാഹി ഹരേ!ഗദാന്മാം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഈ പ്രപഞ്ചത്തിൽ വെച്ച് ഏറ്റവും ഭാഗ്യവതി യശോദാമ്മയാണ്. നിന്തിരുവടി ദേവകീവസുദേവന്മാരുടെ പുത്രനാണെങ്കിലും പ്രസവിച്ച് മണിക്കൂറിനുള്ളിൽ മാതാപിതാക്കളെ പിരിഞ്ഞ് ദൂരെ താമസിക്കേണ്ടി വന്നു. പിന്നെ അങ്ങയെ ശുശ്രൂഷിച്ച് വളർത്തിയതും പരിപാലിച്ചതും എല്ലാം യശോദാമ്മയും നന്ദഗോപരുമായിരുന്നു.

സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ്, യശോദാമ്മ നിന്തിരുവടിയെ ഒരു നിമിഷം പോലും കണ്ണ് തെറ്റാതെ പരിപാലിച്ച് വളർത്തിയത്. അങ്ങയുടെ ധാരാളം ബാലലീലകളും മറ്റും കാണിച്ച് അവരെ സന്തോഷത്തിലാറാടിച്ചു.

യശോദാമ്മ നിന്തിരുവടിയെ മടിയിൽ കിടത്തി സ്തന്യപാനം ചെയ്യിക്കും. അങ്ങയുടെ തിരുമുഖത്തുനിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല. അമ്മയുടെ മനംമയക്കുന്ന പുഞ്ചിരി. അതുകണ്ട്, അപ്പോളവരനുഭവിക്കുന്ന അനുഭൂതി വാക്കുകൾക്ക് അതീതമാണ്. ഓരോ സ്ത്രീയും പരിപൂർണ്ണയാകുന്ന പരമോന്നത നിമിഷം.

ആ സമയത്താണ് തന്റെ കുഞ്ഞിനെ മാതാവ് കൂടുതൽ ശ്രദ്ധിക്കുന്നത്. പാദാദികേശവും കേശാദിപാദവും സൂക്ഷ്മ നിരീക്ഷണം നടത്തും.
കൈകൾ കൊണ്ട് അങ്ങയുടെ മൃദുലമായ ശരീരമാസകലം തടവും.

യശോദാദേവിയുടെ അപ്പോഴത്തെ ആനന്ദാനുഭവം എങ്ങനെ വിവരിക്കും? ഒരാളെക്കൊണ്ടും സാധിക്കുന്നതല്ലത്. അതുപോലെയുള്ള അവാച്യമായ അനുഭൂതിയവസ്ഥയാണ് യശോദാദേവിക്കുണ്ടായത്. അഹോഭാഗ്യം! അഹോ ഭാഗ്യം! എന്നുമാത്രമേ പറയാൻ പറ്റൂ.

അല്ലയോ ശ്രീഹരേ! അപ്രകാരമുള്ള ആ അവിടുന്ന് എന്നെ രോഗത്തിൽനിന്നും രക്ഷിച്ചരുളേണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് മേൽപ്പത്തൂർ ഈ ശ്ലോകവും ദശകവും ഉപസംഹരിക്കുന്നത്.

നമുക്കും ഭഗവാന്റെ കടാക്ഷാനുഗ്രഹത്തിനായി
പ്രാർത്ഥിച്ചുകൊണ്ട്, ഈ ദശകത്തിലെ അക്ഷരപ്പൂക്കൾ ഭക്തിപൂർവ്വം കരുണാമയന്റെ തൃപ്പാദത്തിലർപ്പിക്കാം.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്             ശ്ലോകം  ഒമ്പത്                   **********ഭവദ്വപു: സ്പർശനകൗതുക...
01/01/2025

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം ഒമ്പത്
**********
ഭവദ്വപു: സ്പർശനകൗതുകേന
കരാത്കരം ഗോപവധൂജനേന
നീതസ്ത്വമാതാമ്രസരോജമാലാ-
വ്യാലംബിലോലംബതുലാമലാസീ:

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

കഴിഞ്ഞ ശ്ലോകത്തിൽ കണ്ണന്റെ ദർശനപുണ്യമാണ് മേൽപ്പത്തൂർ നമുക്കായി പറഞ്ഞുതന്നത്. എന്നാൽ ഈ ശ്ലോകത്തിലാകട്ടെ സ്പർശനസുഖവും വിവരിക്കുന്നു.

ഗോപികമാർ തങ്ങളുടെ ഗ്രഹസ്ഥവൃത്തികൾ കഴിഞ്ഞ്, കണ്ണനാമുണ്ണിയെ കാണാനുള്ള തിടുക്കത്തിൽ വേഗം കൂട്ടംകൂട്ടമായി നന്ദഭവനത്തിൽ എത്തിച്ചേരും. കണ്ണൻ കിടക്കുന്ന തൊട്ടിലിനുചുറ്റും നിന്ന് കണ്ണൻ ഉറങ്ങി എഴുന്നേൽക്കുന്നതും നോക്കി അക്ഷമരായി നിൽക്കും.

മായാനാഥനായ കണ്ണൻ എല്ലാം അറിയുന്നുണ്ടെങ്കിലും എല്ലാവരും എത്തിച്ചേരട്ടെ എന്ന് വിചാരിച്ച് കിടന്ന കിടപ്പിൽ ഉറങ്ങുന്ന ഭാവത്തിലാണ്.

പിന്നീട് എല്ലാവരേയും മയക്കുന്ന പാൽ പുഞ്ചിരി സമ്മാനിച്ച്, നിന്തിരുവടി കണ്ണുതുറന്നു. ഉടനെ ഗോപികമാർ ദേ, നമ്മുടെ കണ്ണൻ എഴുന്നേറ്റു എന്ന് പറഞ്ഞ് കൊഞ്ചിക്കാൻ തുടങ്ങി.

അതുകേട്ട് യശോദാദേവി വന്ന് മതിയാവോളം സ്തന്യം കൊടുത്തു. യശോദയിൽ നിന്നും ഒരു ഗോപിക കുഞ്ഞിനെ ഏറ്റുവാങ്ങി. അപ്പോൾ അവൾ ആകെ കോൾമയിർ കൊണ്ടു. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഉന്മേഷം അനുഭവപ്പെട്ടു. അവൾ കുഞ്ഞിനെ ചേർത്തുപിടിച്ച് ശിരസ്സിൽ ഉമ്മ വെച്ച് വേറൊരു ഗോപികക്ക് കൊടുത്തു.

അവളുടെ കയ്യിൽ നിന്ന് വേറൊരു ഗോപികയുടെ കയ്യിലെത്തീ നമ്മുടെ കണ്ണൻ. അങ്ങനെ ഓരോ ഗോപികയും കുഞ്ഞിനെ മാറിമാറിയെടുത്ത് നെഞ്ചോട് ചേർത്ത്പിടിച്ച്, ശിരസ്സിലുമ്മ വെച്ചു. എന്തോ അവാച്യമായ അനുഭൂതിയാണ് അവർക്കെല്ലാം തോന്നിയത്.

നിന്തിരുവടിയെ കാണുന്നതിനും കൊഞ്ചിക്കുന്നതിനും കയ്യിലെടുക്കുന്നതിനും ഉള്ള കൗതുകത്താലാണ് ഗോപികമാർ എന്നും വരുന്നത്.
യശോദാരോഹിണിമാർ അതിലൊന്നും പരിഭവം കാണിച്ചില്ല. പകരം സന്തോഷമാണവർക്കതിൽ.

മൈലാഞ്ചിയിട്ട് ചുവപ്പിച്ച അവരുടെ കൈ നിവർത്തിപ്പിടിച്ചാൽ ഒരു താമരപ്പൂപോലെ തോന്നിപ്പിക്കും. ഇതെല്ലാം കാണുമ്പോൾ ഒരു താമരയിൽ നിന്നും തേൻ കുടിച്ച് മറ്റേ താമരയിലേക്ക് പറന്നുപോകുന്ന വണ്ടുപോലെ കണ്ണനാമുണ്ണി ശോഭിച്ചു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്               ശ്ലോകം എട്ട്                  *********'അഹോ! കുമാരോ മയി ദത്തദ...
31/12/2024

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം എട്ട്
*********
'അഹോ! കുമാരോ മയി ദത്തദൃഷ്ടി:'
'സ്മിതം കൃതം മാം പ്രതി വത്സകേന'
'ഏഹ്യേഹി മാ'മിത്യുപസാര്യ പാണീ
ത്വയീശ! കിം കിം ന കൃതം വധൂപി:.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഗോപസ്ത്രീകളുടെ ഭാഗ്യാദിരേകത്തെ എത്ര പുകഴ്ത്തിയിട്ടും പറഞ്ഞിട്ടും മേല്പത്തൂരിന് മതിയാകുന്നില്ല.

ഭഗവാന്റെ ആ കുഞ്ഞുമോണ കാട്ടിയുള്ള പൂപുഞ്ചിരി എത്ര ആസ്വദിച്ചിട്ടും ഗോപികമാർക്ക് തൃപ്തി വരുന്നില്ല. അത് വീണ്ടും വീണ്ടും കാണാൻ വേണ്ടി അവർ കണ്ണന്റെ മുമ്പിൽ നൃത്തം ചെയ്യും, ലാസ്യഭാവത്തോടെ കൈകൾ കൊട്ടി പാട്ടുപാടും. അതൊക്കെ കാണുമ്പോൾ കണ്ണൻ വീണ്ടും മനമയക്കുന്ന മന്ദഹാസമുതിർക്കും.

നോക്കൂ സഖീ, കണ്ണനെന്നെ നോക്കുന്നത്? അവൻ എന്നെ നോക്കിക്കൊണ്ടേയിരിക്കുന്നു. അപ്പോ വേറൊരു ഗോപി നിന്നെയല്ല എന്നെയാ നോക്കുന്നത്. എന്നൊക്കെ അവർ പരസ്പരം ചിരിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പറയും. എടുക്കാൻ ഭാവിക്കും.

ചില ഗോപിമാർ കണ്ണനെ നോക്കി ചിരിച്ചുകൊണ്ട്, ചിരിപ്പിച്ചുകൊണ്ട്, കൊഞ്ചിക്കൊണ്ട് തങ്ങളുടെ കൈകൾനീട്ടി വരാൻ പറയും. ഗോപസ്ത്രീകൾ അങ്ങനെ നിന്തിരുവടിയെ ഏതെല്ലാം വിധത്തിൽ ലാളിക്കുകയും ചെയ്തില്ല? അഹോ! അവരുടെ ഭാഗ്യം! കണ്ണന്റെ മുമ്പിൽ സമയം പോകുന്നത് അവരറിയുന്നില്ല. എന്തിന്? വിശപ്പും ദാഹവും പോലും അവർ അറിയുന്നില്ല. ഏതോ ഒരു മാസ്മരികവലയത്തിൽ പെട്ടപോലെയായീ ഗോപികമാർ.

ഇതെല്ലാം കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്ന യശോദാരോഹിണിമാർ ആത്മസംതൃപ്തി പൂണ്ടു. അവരും കണ്ണന്റെ മായികലോകത്തിലാണ്.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്               ശ്ലോകം  ഏഴ്                  **********ഗൃഹേഷു തേ കോമളരൂപഹാസ-മ...
30/12/2024

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം ഏഴ്
**********
ഗൃഹേഷു തേ കോമളരൂപഹാസ-
മിഥ: കഥാസംകുലിതാ: കമന്യ:
വൃത്തേഷു കൃത്യേഷു ഭവന്നിരീക്ഷാ-
സമാഗതാ: പ്രത്യഹമത്യനന്ദൻ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഗോപന്മാരെക്കാൾ കൂടുതൽ ഗോപികമാരാണ് ഏറ്റവും ഭാഗ്യവതിമാർ. അവർക്ക് കൃഷ്ണനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല. സദാസമയവും കൃഷ്ണനോടൊപ്പം കഴിയാൻ അവരാഗ്രഹിക്കുന്നു.

അവർക്ക് അവരവരുടെ വീട്ടിൽ ധാരാളം ജോലികളുണ്ട്. അതെല്ലാം ചെയ്തുതീർക്കുന്നതിനിടയിൽ, ഗോപികമാർ, അല്ലയോ ഭഗവാനേ, ശ്രീഗുരുവായൂരപ്പാ, അവിടുത്തെ അത്യന്തസുന്ദരമായ ആകൃതിയേയും മനംമയക്കുന്ന പുഞ്ചിരിയേയും ഓർത്തോർത്ത്, അന്യോന്യം പറഞ്ഞവർ സന്തോഷിക്കുന്നു.

അങ്ങനെ അവർക്കവരുടെ ജോലികൾ അനായാസം ചെയ്തുതീർക്കാൻ കഴിയുന്നു. ഗൃഹസ്തവൃത്തികൾ ആരംഭിക്കുമ്പോഴും അവരുടെ മനസ്സിൽ സദാ അവിടുത്തെ പുഞ്ചിരിയും രൂപസൗന്ദര്യവുമാണ്. അതിനെ അയവിറച്ചും ഭഗവത് മനോഹാരിതയെ കുറിച്ച് കീർത്തനാലാപനങ്ങൾ ചെയ്തും അവർ വേഗം തന്നെ തങ്ങളുടെ ജോലി ചെയ്തുതീർക്കുന്നു.

പിന്നെയവർ സമയം പാഴാക്കാതെ എങ്ങനെയൊക്കെയോ ഒരുങ്ങി പുറപ്പെട്ടുവന്ന് നിന്തിരുവടിയുടെ അടുത്തെത്തും. അവിടുത്തെ മോണ കാട്ടിയുള്ള പൂപ്പുഞ്ചിരിയും കൈകാലുകൾ അടിച്ചുള്ള കളിയും അവരെ സന്തോഷക്കൊടുമുടിയിലെത്തിക്കും. ഇതാണ് പതിവ്.

പെറ്റ മാതാവിന്പോലും കിട്ടാത്ത പരമാനന്ദലഹരി ആണ് ആ ഗോപികമാർ അനുഭവിക്കുന്നത്.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്             ശ്ലോകം ആറ്                   *********ദിനേ ദിനേഥ പ്രതിവൃദ്ധലക്ഷ...
29/12/2024

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം ആറ്
*********
ദിനേ ദിനേഥ പ്രതിവൃദ്ധലക്ഷ്മീ-
രക്ഷീണമാംഗല്യശതോ വ്രജോയം,
ഭവന്നിവാസാദയീ വാസുദേവ!
പ്രമോദസാന്ദ്ര: പരിതോ വിരേജേ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

അല്ലയോ ഭഗവാനേ, ശ്രീഗുരുവായൂരപ്പാ, വസുദേവപുത്രാ, അങ്ങനെ അവിടുന്ന് ഗോകുലത്തിൽ, അമ്പാടിയിൽ ഒരു ശിശുവിൻറെ നാട്യത്തിൽ താമസമാക്കിയല്ലോ.

എവിടെ ശ്രീഭഗവാനുണ്ടോ, അവിടെ ഐശ്വര്യദേവിയായ മഹാലക്ഷ്മിയും കൂടെയുണ്ടാകും. ദേവി ഭഗവാനെ വിട്ടു പിരിയാതെ സദാ കൂടെയുണ്ടാകുമല്ലോ. അപ്പോൾ അവിടെ, അതായത് അമ്പാടിയിൽ ഐശ്വര്യങ്ങൾ മേൽക്കുമേൽ ഉണ്ടായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭഗവാൻ സാന്ദ്രാനന്ദസ്വരൂപനും കാലത്തിന്റേയും ദേശത്തിന്റേയും ചട്ടക്കൂട്ടിൽ നിന്ന് തീരെ വേർപ്പെട്ടവനാണ്. സുഖദുഃഖാദികളുടെ, അതായത് ഒട്ടും മായാ ബന്ധമില്ലാത്തവനാണ്. മായയെ നിയന്ത്രിക്കുന്നത് പോലും ശ്രീഭഗവാനാണ്. മായാനാഥനാണ് ഭഗവാൻ.

ഭഗവാന്റെ, നിത്യവാസത്തോടുകൂടി അമ്പാടി മേൽക്കുമേൽ ഭൗതീകമായും മാനസികമായും ഐശ്വര്യസമ്പുഷ്ടമായി. ഭഗവാനുമായി നിരന്തര ചേർച്ചയാലും സഹവാസത്താലും ഗോപന്മാർക്കും മായാബന്ധം ഉണ്ടായില്ല. അവരുടെ മനസ്സ് സദാ ഭഗവാനിലായിരുന്നു.

അപ്പോൾ അവിടെ പ്രസന്നതയല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ലല്ലോ. പുലർച്ചെ ബ്രാഹ്മമുഹൂർത്തം തൊട്ട്, ശ്രീകൃഷ്ണലീലാസങ്കീർത്തനങ്ങളാൽ മുഖരിതമായിരുന്നൂ അമ്പാടിയും ഗോകുലവും. അക്കാരണത്താൽ തന്നെ എങ്ങും തികഞ്ഞ പരമാനന്ദമുള്ളതായിട്ട് വിളങ്ങീ അമ്പാടി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്               ശ്ലോകം അഞ്ച്                    **********'ചിത്രം! പിശാച്യാ ന...
28/12/2024

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം അഞ്ച്
**********
'ചിത്രം! പിശാച്യാ ന ഹത: കുമാര:
ചിത്രം! പുരൈവാകഥി ശൗരിണേദം'
ഇതി പ്രശംസൻ കില ഗോപലോകോ
ഭവന്മുഖാലോകരസേ ന്യമാംക്ഷീത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

പൂതനയുടെ ശരീരത്തെ കോടാലികൊണ്ട് വെട്ടിക്കഷണങ്ങളാക്കി ദൂരെ കൊണ്ടുപോയി ദഹിപ്പിച്ച്, ഗോപന്മാരും മറ്റും തിരിച്ചെത്തി. അവരുടെയുള്ളിലുണ്ടായിരുന്ന ഭയം ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ഇല്ലാതെയായി.

പൂതനയെന്ന ഭയങ്കര രാക്ഷസിക്ക് കണ്ണനെ ഒന്നും ചെയ്യാൻ സാധിച്ചില്ലല്ലോ എന്ന ആശ്വാസമായിരുന്നു അവരുടെയുള്ളിൽ. പകരം അവൾ തന്നെ മരിച്ചുവീണു. കൊല്ലാൻ വന്നവൾ സ്വയം മരണപ്പെട്ടു. ഗോപന്മാർ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ഇതിനെപ്പറ്റി തന്നെ സംസാരിച്ചിരുന്നു.

നന്ദഗോപരാണെങ്കിൽ മധുരയ്ക്ക് പോയത് തന്നെ ഇഷ്ടത്തോടെയായിരുന്നില്ല. പുത്രനെ പിരിഞ്ഞിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. രാജാവിന് കപ്പം കൊടുക്കണ്ടേ അതു കാരണമാണ് മനസ്സില്ലാമനസ്സോടെ കുറച്ചുനേരത്തേക്ക് അവിടെ നിന്നും മാറി നിന്നത്.

വസുദേവരുടെ മുൻകൂട്ടിയുള്ള പ്രവചനം തനിക്ക് ഗുണമായി ഫലിച്ചു. അല്ലെങ്കിൽ താൻ ഗോകുലത്തിൽ എത്താൻ ഇനിയും വൈകുമായിരുന്നു.

ഏതായാലും ഇപ്പോൾ നേരിട്ട ആപത്തിൽ നിന്ന് ദൈവകൃപയാൽ ദോഷമൊന്നും സംഭവിക്കാതെ മകനെ തിരിച്ചുകിട്ടിയതിൽ അത്യന്തം ആശ്വസിച്ച്, പുത്രനെ വാത്സല്യപൂർവ്വം പരിലാളിച്ചു. ആ വാത്സല്യം കണ്ടു ഗോപന്മാരും സന്തോഷിച്ചു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം നാൽപ്പത്തൊന്ന്              ശ്ലോകം നാല്                   *********'മദംഗസംഗസ്യ ഫലം ന ദൂരേ,...
27/12/2024

ശ്രീ നാരായണീയാമൃതരസം

ദശകം നാൽപ്പത്തൊന്ന്
ശ്ലോകം നാല്
*********

'മദംഗസംഗസ്യ ഫലം ന ദൂരേ,
ക്ഷണേന താവത് ഭവതാമപി സ്യാത്'
ഇത്യുല്ലപൻ വല്ലവതല്ലജേഭ്യ:,
ത്വം പൂതനാമാതനുഥാ: സുഗന്ധിം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

എന്റെ ശരീരവുമായി സമ്പർക്കം പുലർത്തിയാലത്തെ ഫലം, വിദൂരത്തല്ല ഉടനെത്തന്നെ ലഭിക്കും. നിങ്ങൾക്കും ആ ഫലം താമസിയാതെ തന്നെ സിദ്ധിക്കും. എന്നിങ്ങനെ മഹാത്മാക്കളായ, യോഗ്യന്മാരായ ഗോപന്മാർ ഉറക്കെ പറയുകയാണോ എന്നു തോന്നുമാറാണ് നിന്തിരുവടി പൂതനയുടെ ശരീരത്തെ സൗരഭ്യമുള്ളതാക്കിയത്.

ആ ഭഗവാന് പുത്രസ്നേഹത്തോടെ, അതീവലാളനയോടെ സ്തന്യദാനം ചെയ്ത യശോദാരോഹിണിമാരും കൂടാതെ പ്രേമപൂർവ്വം പാലും വെണ്ണയും ആവോളം കൊടുത്ത് ലാളിച്ച ഗോപികമാരും കണ്ണൻ സ്നേഹിച്ച പശുക്കളും കൈവല്യത്തെ പ്രാപിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.

ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാൽപ്പത്തി രണ്ടാം അധ്യായത്തിലെ ആറാം ശ്ലോകം ഇതിന് ഉത്തമോദാഹരണമാണ്.

"പ്രസന്നോ ഭഗവാൻ കുബ്ജാം ത്രിവക്രാം രുചിരാനനാം
ഋജ്വീം കർത്തും മനശ്ചചക്രേ ദർശയൻ ദർശനേ ഫലം"

സൈരന്ധ്രിയിൽ പ്രസാദിച്ച പ്രഭു അവൾക്ക് തന്റെ ദർശനഫലം ഉടനെ നൽകണമെന്ന് സങ്കൽപ്പിച്ചു. ത്രിവക്രയായ അവളെ പ്രഭു ലോകസുന്ദരിയാക്കി മാറ്റി.

ഇത് സാന്ദർഭികമായി പറഞ്ഞതാണ്. കൂടുതൽ, ആ കഥാഭാഗം വരുമ്പോൾ വിസ്തരിക്കാം.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

Address

West Gate
Vaikom
686141

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

04829232750

Alerts

Be the first to know and let us send you an email when Malayalarajyam Book Depot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalarajyam Book Depot:

Share