Chipteck LIVE

Chipteck LIVE LIVE TELECAST

പ്രതിഷ്ഠാദിന മഹോത്സവം നാളെ (2025 ജനുവരി 17- വെള്ളിയാഴ്ച )തൊടുപുഴ : (16-01-2025) മണക്കാട് നവചൈതന്യ ഭഗവതി  ക്ഷേത്രത്തിലെ (...
16/01/2025

പ്രതിഷ്ഠാദിന മഹോത്സവം നാളെ (2025 ജനുവരി 17- വെള്ളിയാഴ്ച )
തൊടുപുഴ : (16-01-2025)
മണക്കാട് നവചൈതന്യ ഭഗവതി ക്ഷേത്രത്തിലെ (കുന്നത്ത് ) പ്രതിഷ്ഠാദിന മഹോത്സവം നാളെ (2025 ജനുവരി 17- വെള്ളിയാഴ്ച ) ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മേൽശാന്തി ഓണിയപ്പുലത്ത് വിജയൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു .
രാവിലെ 5 മണിക്ക് നടതുറപ്പ്,പള്ളിയുണർത്തൽ,6 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം,7 മണിക്ക് ലളിതാസഹസ്രനാമാർച്ചന,8 മണിക്ക് സംഗീതാർച്ചന,8.30ന് അഷ്ടാഭിഷേകം,10 മണി മുതൽ കലശപൂജ, അഭിഷേകം , പൂമൂടൽ11.30 മണിക്ക് സാലഭഞ്ജിക സമർപ്പണം , തുടർന്ന് പ്രസാദമൂട്ട്,വൈകിട്ട് വിശേഷാൽ ദീപാരാധന, കുച്ചിപ്പുടി, തിരുവാതിര എന്നിവ ഉണ്ടായിരിക്കുന്നതാണ്.

16/01/2025

*പടിഞ്ഞാറ്റ്മുക്ക് - പുത്തന്‍തോപ്പ് റോഡില്‍ ഗതാഗത നിയന്ത്രണം*
തിരുവനന്തപുരം:(16 ജനുവരി 2025)
പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന പടിഞ്ഞാറ്റുമുക്ക് - പുത്തന്‍തോപ്പ് റോഡില്‍ ബിറ്റുമെന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 17, 18 ദിവസങ്ങളില്‍ പൂര്‍ണമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പി.ഡബ്ലു.ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മഹാകവി കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണമടഞ്ഞിട്ട് ഇന്ന് 101 വർഷം.. 1924 ജനുവരി 16 ന് പുലർച്ചെ ആലപ്പുഴയിലെ പല്ലനയാറ്റിലായി...
16/01/2025

മഹാകവി കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണമടഞ്ഞിട്ട് ഇന്ന് 101 വർഷം..

1924 ജനുവരി 16 ന് പുലർച്ചെ ആലപ്പുഴയിലെ പല്ലനയാറ്റിലായിരുന്നു അപകടം.കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്ക് വന്ന റെഡീമർ ബോട്ട് പല്ലനയാറ്റിലെ പുത്തൻകരി എന്ന ഭാഗത്തെ കൊടും വളവിൽ തലകീഴായി മറിഞ്ഞു മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരുടെ ജീവനാണ് പല്ലനയാറ്റില്‍ പൊലിഞ്ഞത്.
പല്ലനയാറിന്റെ പടിഞ്ഞാറേക്കരയിലാണ് കുമാരനാശാനെ സംസ്കരിച്ചത്.

ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റ...
16/01/2025

ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും.

ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ കലാമണ്ഡലത്തില്‍
ജോലിയില്‍ പ്രവേശിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

14/01/2025
ആഴിമല  തിരുവനന്തപുരം PIC : Vishal_Valaboju
14/01/2025

ആഴിമല
തിരുവനന്തപുരം

PIC : Vishal_Valaboju

ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം **PIC: Vishnu Raveendran
14/01/2025

ഗവണ്മെന്റ് മെഡിക്കൽ കോളേജ്
തിരുവനന്തപുരം
*
*
PIC: Vishnu Raveendran

അറബ് വ്യവസായി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽ മർസൂഖി തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ സന്ദർശിച്ചു..സ്വാതി തിരുനാൾ മഹാരാജാവിൻ...
14/01/2025

അറബ് വ്യവസായി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽ മർസൂഖി തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ സന്ദർശിച്ചു..

സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദീപ്ത സ്‌മരണകൾ നിലനിൽക്കുന്ന കുതിരമാളിക കൊട്ടാര സമുച്ചയത്തിലെ കൃഷ്ണവിലാസം കൊട്ടാരത്തിൽ ഇന്ന് രാവിലെയാണ് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവരെ സന്ദർശിച്ച്, അൽ മർസൂഖി കുടുംബത്തിൻ്റെ സ്നേഹോപഹാരങ്ങൾ സമർപ്പിച്ചത്.

എല്ലാ മതവിഭാഗങ്ങളെയും സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്ത് തിരുവിതാംകൂർ രാജവംശത്തിലെ മഹാരാജാക്കന്മാർ രാജ്യനന്മയ്ക്ക് നടപ്പാക്കിയ പദ്ധതികൾ ശ്ലാഖനീയമാണെന്നും, ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായ സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ഭരണകാലം കവിരത്നങ്ങൾക്കും സംഗീതപ്രതിഭകൾക്കും നൽകിയ പ്രോത്സാഹനം മഹത്തരമാണെന്നും തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവർ പറഞ്ഞു. ഇരയിമ്മൻ‌തമ്പി, ഷഡ്കാല ഗോവിന്ദമാരാർ, വടിവേലു, ചിന്നയ്യ, പൊന്നയ്യ തുടങ്ങിയ പ്രതിഭകൾക്കൊപ്പം എത്രയോ നർത്തകിമാർക്ക് പ്രോത്സാഹനം നൽകിയ സ്വാതി തിരുനാൾ മഹാരാജാവിനെ ആദരിയ്ക്കുന്ന വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഗൾഫിൽ നേതൃത്വം നൽകാൻ തയ്യാറായ ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയ്ക്കും, അദ്ദേഹത്തോടൊപ്പം പ്രവർത്തിയ്ക്കുന്ന ഡയസ് ഇടിക്കുളയ്ക്കും തിരുവിതാംകൂർ രാജവംശത്തിൻ്റെ ആശംസകൾ രാജകുടുംബാംഗങ്ങൾ അറിയിച്ചു*.

സ്വാതി തിരുനാൾ മഹാരാജാവും, ലോക പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ജോൺ കാൽഡെകോട്ടും ചേർന്നാണ് 1837-ൽ തിരുവിതാംകൂറിൽ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. *ട്രാവൻകൂർ വാന നിരീക്ഷണ കേന്ദ്രത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തിയ ചിത്രം മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയ്ക്ക് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവർ ചേർന്ന് സമർപ്പിച്ചു*. ആർട്ടിസ്റ്റ് കലേഷ് പൊന്നപ്പനാണ് ചിത്രം തയ്യാറാക്കിയത്.

സ്വാതി തിരുനാൾ മഹാരാജാവിനെ കുറിച്ചുള്ള ചരിത്ര പുസ്തകങ്ങൾ ഡോക്ടർ ആർ.പി രാജാ, ഉമാ മഹേശ്വരി എന്നിവർ അൽ മർസൂഖിയ്ക്ക് സമർപ്പിച്ചു . തിരുവിതാംകൂർ പൈതൃക ചരിത്ര സ്നേഹികൾ ചടങ്ങിൽ സംബന്ധിച്ചു.

തിരുവിതാംകൂർ രാജവംശ കാലയളവിലെ ചരിത്ര സ്മാരകങ്ങളും, കുതിരമാളിക കൊട്ടാരം മ്യൂസിയവും, പാളയം ജുമാമസ്ജിദും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മ്യൂസിയവും സന്ദർശിയ്ക്കുന്നതിനൊപ്പം *ജനുവരി 15 -ന് രാവിലെ 10.30 am -ന് *കേരള നിയമ സഭാ സ്‌പീക്കറെയും, പ്രമുഖ വ്യക്തികളെയും* സന്ദർശിച്ചശേഷം 5 ദിവസത്തെ കേരള സന്ദർശനം പൂർത്തീകരിച്ചു ജനുവരി 16 -ന് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി, ദുബായിലേക്ക് മടങ്ങുമെന്ന് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ടും, അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ്സ് കൺസൽട്ടൻണ്ടുമായ ഡയസ് ഇടിക്കുള അറിയിച്ചു.

*ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത*തിരുവനന്തപുരം:(14 ജനുവരി 2025)കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ...
14/01/2025

*ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത*
തിരുവനന്തപുരം:(14 ജനുവരി 2025)
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (ജനുവരി 15) വൈകിട്ട് 5.30 വരെ 0.5 മുതൽ 0.8 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് നാളെ (ജനുവരി 15) രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

14/01/2025

** പുല്ലുമേട്ടിൽ മകരജ്യോതി ദൃശ്യമായപ്പോൾ **
മകരജ്യോതി ദര്‍ശിക്കാൻ ആയിരങ്ങളെത്തി
ഇടുക്കി: (14 ജനുവരി 2025)
പുല്ലുമേട്ടിൽ മാത്രം എത്തിയത് 7245 ഭക്തർ, ജ്യോതി ദർശിച്ചത് 6420 പേർ

മകരജ്യോതി ദർശനത്തിൽ സായൂജ്യമടഞ്ഞ് പുല്ലുമേട്ടിൽ നിന്നും ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 7245 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെത്തിയത്.
സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി. ശബരിമലയിൽ നിന്നും പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്. പുല്ലുമേട്ടിലെത്തിയ 825 ഭക്തർ മകര ജ്യോതിക്ക് മുൻപ് സന്നിധാനത്തേക്ക് തിരിച്ച് പോയി.
ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1100 പേരും മകരജ്യോതി ദർശിക്കാനെത്തി.

പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി സന്ധ്യ ശരണം വിളികളാല്‍ മുഖരിതമാക്കി. ജ്യോതി ദർശനശേഷം 6.55 ഓടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തജനങ്ങൾ തിരിച്ചിറങ്ങിയത്.

അയ്യപ്പ സ്വാമിമാരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചു. സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 150 പ്രത്യേക പൊലീസ് ഓഫീസർമാർക്ക് പുറമെ 1200 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും കർമ്മനിരതരായി.

പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡ് ഒരുക്കി . റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ചവിതാനം ക്രമീകരിച്ചു. വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു. ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ചു. തീര്‍ത്ഥാടകർക്കായി കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 50 ബസുകള്‍ സര്‍വീസ് നടത്തി. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങള്‍ കടത്തിവിട്ടത്.

പൊലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവില്‍ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സേവനങ്ങൾ ഭക്തര്‍ക്ക് ഏറെ സഹായകരമായി.

ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി,ഏറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോ, ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണുപ്രദീപ്, സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി എം ജയകൃഷ്ണൻ, കട്ടപ്പന എ. എസ്.പി രാജേഷ് കുമാർ, എ. ഡി. എം ഷൈജു പി ജേക്കബ്, ഫ്ലൈയിംഗ് സ്ക്വാഡ് ഡി . എഫ് .ഒ വിനോദ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടില്‍ സന്നിഹിതരായി.

14/01/2025

** മകരജ്യോതി പുണ്ണ്യ ദർശനം **
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ഭക്തി സാന്ദ്രമായി ശബരിമല
(14-01-2025)

#ശബരിമല #ശബരിമലയാത്ര #അയ്യപ്പസ്വാമി #മകരജ്യോതി

14/01/2025

ശബരിമല || മകരവിളക്ക് മഹോത്സവം-2025 Live | Makaravilakku Festival Live 2025
*
*
(14-01-2024)
*
*
COURTESY: DD NEWS

#ശബരിമല #ശബരിമലയാത്ര #അയ്യപ്പസ്വാമി #മകരജ്യോതി

14/01/2025

മകരജ്യോതിദർശനത്തിനൊരുങ്ങി പുല്ലുമേട്
(14-01-2025)


#ശബരിമല #ശബരിമലയാത്ര #അയ്യപ്പസ്വാമി #മകരജ്യോതി

14/01/2025

🔴LIVE - PAKALPOORAM | MAKARAVILAKKU MAHOLSAVAM 2025 | THAMARAKULANAGARA SRI DHARMA SHASTHA TEMPLE

14/01/2025

എറണാകുളം തൃപ്പൂണിത്തുറ താമരംകുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന മകരവിളക്ക് മഹോത്സവം 2025 പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കാണുവാനായി ലിങ്ക് തുറക്കൂ...മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ...

13/01/2025

മകരജ്യോതി ദർശനം : ജില്ലാഭരണകൂടം പൂർണ്ണസജ്ജം
ഇടുക്കി: (13 ജനുവരി 2025)
*പുല്ലുമേട് ,പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിൽ ജില്ലകളക്ടറുൾപ്പെട്ട സംഘം സന്ദർശനം നടത്തി

*താല്‍ക്കാലിക മൊബൈല്‍ ടവറുമായി ബി എസ്എൻ എൽ പുല്ലുമേട്ടിൽ

*കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെ 50 കെ എസ് ആർ ടി സി സർവീസുകൾ

മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി.വിഘ്‌നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് , സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.എട്ട് ഡി വൈ എസ് പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വാഹനഅപകടം, ഗതാഗത തടസ്സം എന്നിവ ഉണ്ടാകാതെ നോക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.

മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പൊലീസിൻ്റെ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുമിളി പീരുമേട് വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

കുമളി വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീര്‍ത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും.

ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായിവനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത്തടയാൻ പോലീസും വനം വകുപ്പും സംയുക്തപരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
.
ഗതാഗത തടസം, അപകടത്തിനും കാരണമാകുന്നരീതിയിലുള്ള അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പീരുമേട് തഹസില്‍ദാര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള 10 കി.മീ ദൂരത്തില്‍ ഓരോ ഭാഗത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ പോലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തും കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.മകരവിളക്ക് ഡ്യൂട്ടിയ്ക്കെത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏർപ്പെടുത്തി.

കാനന പാതയില്‍ ഓരോ കിലോമീറ്ററിനുള്ളിലും ഡ്യൂട്ടിക്കായി ഉദ്യോസ്ഥരെ നിയമിച്ചു. കുടിവെള്ള ലഭൃത ഉറപ്പ് വരുത്തി. കാനന പാതയില്‍ റോഡ് തുറന്ന് കൊടുക്കാനും വിളക്ക് കഴിഞ്ഞ് അടയ്ക്കാനും ആർ ആർ ടി സംഘത്തെ നിയോഗിച്ചു. കാനന പാതയില്‍ കാട് വെട്ടത്തെളിച്ച് ഗതാഗത യോഗ്യമാക്കി.ഫയര്‍ ബെല്‍റ്റുകള്‍ നിര്‍മ്മിച്ചു. ഓരോ കിലോ മീറ്ററിലും വനം വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായും കുടിവെള്ള സാകര്യം ക്രമീകരിച്ചിട്ടുള്ളതായും തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതാണെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി ഡയരക്ടർ പെരിയാര്‍ വെസ്റ്റ് എസ് സന്ദീപ്
അറിയിച്ചു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വരുന്ന് 8 പോയിന്റുകളിലും കുടിവെള്ളം ഫയര്‍ ഫോഴ്‌സ്, ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കി.കൂടാതെ നാലാം മൈല്‍ മുതല്‍ ഉപ്പ്പാറ വരെ വെളിച്ച വിതാനവും ക്രമീകരിച്ചിട്ടുണ്ട്.

സത്രം ഭാഗത്ത് സീറോ പോയന്റ്, പുല്ലുമേട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഇക്കോ ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കും.സത്രം, കോഴിക്കാനം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് പരിശോധന കർശനമാക്കും.
റാപിഡ് റെസ്പോൺസ് ടീം, വന്യമൃഗ രക്ഷാസംഘം ,കാനന പാതയിലെ ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള സംഘം എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

തെരുവുവിളക്കുകൾ, കുടിവെള്ള സൗകര്യം, ശുചിമുറി സൗകര്യം എന്നിവ ക്രമീകരിച്ചു. വളഞ്ഞങ്ങാനം, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അധിക ശുചിമുറികള്‍ സ്ഥാപിച്ചു. കുമളിയിലും വണ്ടിപ്പെരിയാറിലും കണ്‍ട്രോള്‍ റൂം തുറന്നു. അപകടമേഖലയില്‍ ദിശാ സൂചനാ ബോര്‍ഡുകള്‍, ഉറപ്പുള്ള ക്രാഷ് ഗാര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ അഞ്ച് പോയിന്റുകളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സജ്ജമാണ്.പുല്ലുമേട് സീതക്കുളം എന്നിവിടങ്ങളില്‍ രണ്ട് യൂണിറ്റ് സഫാരി ഫയര്‍ യൂണിറ്റിന്റെ ലഭൃതയും ഉറപ്പാക്കി.

ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മ്മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്.

മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ 50 ബസ്സുകൾ കെ എസ് ആർ ടി സി തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തും. 10 ബസ്സുകള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഉപയോഗിക്കാൻ ക്രമീകരിച്ചിട്ടുണ്ട്. ബസ്സുകള്‍ മുഴുവന്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചാണ് സര്‍വ്വിസ് നടത്തുന്നത്.

പുല്ലുമേട്ടിലെ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് . കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പുല്ലുമേട് കാനന പാതയിലും വിഷപാമ്പുകൾ മൂലം അപകടം ഉണ്ടായാല്‍, നേരിടുന്നതിനായി പീരുമേട് താലുക്ക് ആശുപത്രി, സി.എച്ച്.സി വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ആന്റിവെനം ഉറപ്പവരുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് കികിലോമീറ്റർ ഇടവിട്ട് ആംബുലന്‍സ് സേവനവുംഉറപ്പാക്കിയിട്ടുണ്ട് .

പാഞ്ചാലിമേട്, സത്രം, വള്ളക്കടവ് ഭാഗങ്ങളില്‍ കടകളില്‍ പരിശോധനയും ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനയും പട്രോളിംഗും ശക്തമാക്കി. കൺട്രോൾ റൂമും സജ്ജമാണ്.

പുല്ലൂമേട് കാനന പാതയില്‍ ഒരു കി.മീ ഇടവിട്ട് അഞ്ഞൂറ് മുതല്‍ 1000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് തീര്‍ത്ഥാടകർക്ക് ജല അതോറിറ്റി വിതരണം ചെയ്യും. പാഞ്ചാലിമേടും പരുന്തുംപാറയിലും കുടിവെള്ള ലഭൃത ഉറപ്പ് വരുത്തും.

പാഞ്ചാലിമേട്ടിൽ കഴിഞ്ഞ വര്‍ഷം നാലായിരത്തോളം തീര്‍ത്ഥാടകര്‍ എത്തിയതായാണ് ഡി ടി പി സി യുടെ കണക്ക്. ഇവിടെ ബാരി ക്കേഡുകളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കി കഴിഞ്ഞു. ഡി. ടി.പി.സി യൂടെ ഉടമസ്ഥതയിലുള്ള ശുചിമുറികള്‍ തുറന്ന് നല്‍കിയിട്ടുണ്ട് .

കുമളി, സത്രം, വണ്ടിപ്പെരിയാര്‍,. പാമ്പനാര്‍ എന്നീ സ്ഥലങ്ങളിലെ എല്ലാ കടകളിലും വില വിവര പട്ടിക വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സംയുക്ത സ്‌ക്വാഡ് പരിശോധനനടത്തിവരുന്നു. റേഷന്‍ കടകളില്‍ 10 രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

*****************

#ശബരിമല #ശബരിമലയാത്ര #അയ്യപ്പസ്വാമി #മകരജ്യോതി

ജനഗണമന : ഇടുക്കിയുടെ മാറ്റത്തിനായി ജില്ലാഭരണകൂടത്തിന്റെ പുതിയ പദ്ധതിഇടുക്കി: (13 ജനുവരി 2025)ജില്ലയുടെ സമഗ്രവികസനം ലക്ഷ്...
13/01/2025

ജനഗണമന : ഇടുക്കിയുടെ മാറ്റത്തിനായി ജില്ലാഭരണകൂടത്തിന്റെ പുതിയ പദ്ധതി
ഇടുക്കി: (13 ജനുവരി 2025)
ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് "ജനഗണമന" എന്ന പേരിൽ ജില്ലാഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദേശീയ യുവജനദിനത്തിൽ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി പുതിയ തുടക്കത്തിനായി ഇടുക്കി ജനതയെ ക്ഷണിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ അടിസ്ഥാനമേഖലകളിൽ കൂട്ടായ പ്രവർത്തനത്തിലൂടെ മാറ്റം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. വിദ്യാർത്ഥികളടക്കം വിവിധ മേഖലകളിൽനിന്നുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഇതിനായി
https://forms.gle/HE1b6KYKzidq3NdF6 എന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകണം . 9656402182 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് സന്ദേശം അയച്ച് സംശയനിവാരണം നടത്താം.

2018 -ലെ പ്രളയകാലത്ത് കോഴിക്കോട് സബ്കലക്ടറായിരിക്കെ താൻ അനുഭവിച്ചറിഞ്ഞ കേരളജനതയുടെ ഐക്യബോധത്തെക്കുറിച്ചുള്ള മതിപ്പാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വരാൻ പ്രേരിപ്പിച്ചതെന്ന് ഫേസ്ബുക്ക് സന്ദേശത്തിൽ കളക്ടർ പറയുന്നു. കേരളത്തിന്റെ ആത്മാവ് ടീം സ്പിരിറ്റ് ആണ്.
ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആ ദിവസങ്ങൾ—ഒരു അഭ്യർത്ഥന മതി, മനുഷ്യസ്നേഹത്തിന്റെ പ്രവാഹം കാണാൻ കഴിയുമായിരുന്നു. വിദ്യാർത്ഥികളും, ചെറുപ്പക്കാരും, മധ്യവയസ്കരും , മുതിർന്ന പൗരന്മാരും എല്ലാവർക്കുംഒരേമനസായിരുന്നു. ആ കാഴ്ചകളിൽനിന്ന് വലിയ പാഠം പഠിക്കുകയായിരുന്നു. ഊർജ്ജവും , സന്നദ്ധതയും ഉണ്ടെങ്കിൽ സാധ്യമല്ലാത്തതായി ഒന്നുമില്ല. ദുരന്തമോ പ്രതിസന്ധിയോ ഇല്ലെങ്കിലും ഒരുമിച്ചുനിന്നാൽ പുതിയ സമൂഹം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത്.

Address

Thodupuzha
685585

Alerts

Be the first to know and let us send you an email when Chipteck LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chipteck LIVE:

Videos

Share