Payyanur Diaries

Payyanur Diaries പയ്യന്നൂരിൻ്റെ സ്വന്തം സൗഹൃദക്കൂട്ടായ്മ.

വേദ പാഠശാലയില്‍ നിന്ന്     വിക്രം സാരാഭായ് സ്‌പേസ്                                      സെന്ററിലേക്ക്... ✨യുവ ശാസ്ത്രഞ്ജ...
12/06/2025

വേദ പാഠശാലയില്‍ നിന്ന്
വിക്രം സാരാഭായ് സ്‌പേസ്
സെന്ററിലേക്ക്... ✨
യുവ ശാസ്ത്രഞ്ജനായി ഗോവിന്ദ കൃഷ്ണൻ [ കൈതപ്രം ]
12 വര്‍ഷത്തെ ഗുരുകുല സമ്പ്രദായത്തിലുള്ള വേദപഠനം. അതിനൊപ്പം സ്‌കൂള്‍ പഠനത്തിനു കോട്ടം തട്ടാതെയുളള സമാന്തര അദ്ധ്യയനവും. യജുര്‍വേദം ഹൃദിസ്ഥമാക്കിയ മംഗലത്തില്ലത്ത് ഗോവിന്ദ കൃഷ്ണന്‍ ഇനി വിക്രം സാരാഭായ് സപേസ് സെന്ററിലെ ശാസ്ത്രഞ്ജന്‍.
സ്‌കൂളില്‍ പോയി നേടുന്ന വിദ്യാഭ്യാസം വേണ്ടെന്നുവച്ചുള്ള വേദ പഠനം കൊണ്ടു ഗോവിന്ദ കൃഷ്ണന് ഒന്നും നഷ്ടമായിട്ടില്ല. ഏറ്റവും അഭിമാനകരമായ ജോലിയിലേക്കാണ് അടുത്ത മാസം 27ന് ഈ 24 കാരന്‍ പ്രവേശിക്കാനിരിക്കുന്നത്. ഈ നേട്ടത്തിനൊപ്പം അന്യംനിന്നു പോകുമായിരുന്ന സംസ്‌കാരത്തിന്റെ മഹാ പാരമ്പര്യത്തെ നെഞ്ചേറ്റാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്നു ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു.

അണിമംഗലം സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ തൃശൂരിലെ ബ്രഹ്‌മസ്വ മഠം
വേദപാഠശാലയില്‍ നിന്നുമാണ് വിജ്ഞാനത്തിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് ഗോവിന്ദ കൃഷ്ണന്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തുന്നത്.

കണ്ണൂരിലെ വൈദിക ഗ്രാമമായ കൈതപ്രത്തെ റിട്ട. നാവിക സേനാ ഉദ്യോഗസ്ഥനും നിലവില്‍ കാനറാ ബാങ്ക് ഓഫീസറുമായ മംഗലത്ത് ഇല്ലത്ത് എം. ഹരീഷ് കുമാറിന്റെയും പെരികമന ഇല്ലത്ത് സുജയയുടെയും മകനാണ്. യാഗഭൂമിയില്‍ നിന്ന് ആധുനിക ഇന്ത്യയുടെ ശാസ്ത്ര മേഖലയിലേക്കുള്ള യാത്ര കൈതപ്രം ഗ്രാമത്തിനാകെ അഭിമാനകരമായിരിക്കുകയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് പഠന ശേഷമാണ് തൃശൂരിലെ ബ്രഹ്‌മസ്വമഠം പാഠശാഠലയില്‍ വേദപഠനം ആരംഭിച്ചത്.
തൃശൂര്‍ വിവേകോദയ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും കര്‍ണാടക മൂഡബദ്രിയിലെ ആല്‍വാസ് ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും നേടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും ഏവിയോണിക്‌സില്‍ ഉയര്‍ന്ന മാര്‍ക്കില്‍ ബിരുദം നേടി. പരീക്ഷകളിലെയും അഭിമുഖങ്ങളിലെയും ശാസ്ത്ര മികവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ സയന്റിസ്റ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തം ഗ്രാമത്തിനും വൈദിക ധര്‍മ്മത്തിനും ഗോവിന്ദ കൃഷ്ണന്‍ സമര്‍പ്പിക്കുന്നു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനാണ് മകനെ വേദപഠനത്തിന് അയച്ചതെന്ന് പിതാവ് ഹരി കുമാര്‍ വ്യക്തമാക്കുന്നു. ഗോവിന്ദകൃഷ്ണന്റെ ഇരട്ട സഹോദരി ഗായത്രി ഫിസിയോ തെറാപ്പിസ്റ്റാണ്. . നമ്മുടെ പുരാതന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ആധുനിക ശാസ്ത്രത്തിന് തടസ്സമല്ല, മറിച്ച് അതിന്റെ അടിത്തറയെ കൂടുതല്‍ ശക്തമാക്കുന്നവയാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു. ജോലിക്കിടയിലും വൈദികജീവിത സമ്പ്രദായം തുടരും. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു കുളിയും നാമജപാദികളും ഉരുവിട്ടു പഠിത്തവും അടങ്ങുന്നതാണ് ദിനചര്യ.

'' വേദപാഠശാലയിലെ ശിക്ഷണവും അതുവഴി ലഭിച്ച ഏകാഗ്രതയും ആധുനിക ശാസ്ത്ര പഠനത്തിന് വലിയ സഹായമായി. ജിമ്മില്‍ പോകുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന പോലെ വേദപഠനം മനസ്സിന്റെ ആരോഗ്യത്തിനും നല്ലതാണ്''

കടപ്പാട്: കെ. സുജിത് (കേരള കൗമുദി

പയ്യന്നൂര്‍ പെരുമ്പ ബസ് സ്റ്റോപ്പിന് എതിര്‍വശത്തെ അവാകാഡോ കഫേയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.ഇവിടെ ഭക്ഷണം കഴിക്കാനെത്...
11/06/2025

പയ്യന്നൂര്‍ പെരുമ്പ ബസ് സ്റ്റോപ്പിന് എതിര്‍വശത്തെ അവാകാഡോ കഫേയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഏഴിലോട്, കുഞ്ഞിമംഗലം, രാമന്തളി സ്വദേശികള്‍ നല്‍കിയ പരാതിയില്‍നടപടി സ്വീകരിച്ച് പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു.

സാമൂഹ്യ സേവന രംഗത്തേക്ക് പുതിയ ഒരു റോട്ടറി ക്ലബ് കൂടി പയ്യന്നൂരിൽ ആരംഭിച്ചു.റോട്ടറി ഹെറിറ്റേജ് സിറ്റി പയ്യന്നൂർ സ്ഥാനാരോ...
11/06/2025

സാമൂഹ്യ സേവന രംഗത്തേക്ക് പുതിയ ഒരു റോട്ടറി ക്ലബ് കൂടി പയ്യന്നൂരിൽ ആരംഭിച്ചു.
റോട്ടറി ഹെറിറ്റേജ് സിറ്റി പയ്യന്നൂർ സ്ഥാനാരോഹണം നടന്നു
✨പയ്യന്നൂർ റോട്ടറി മിഡ്ടൗണിൻ്റെ നേതൃത്വത്തിൽ പുതിയ റോട്ടറി ക്ലബ്ബ് രുപീകരിച്ചു. പ്രസിഡണ്ട് ആയി അനിൽ കുമാർ എം.ജി , സെക്രട്ടറി ആയി വിജിത്.ബി. പുരയിൽ , ട്രഷറർ ആയി കെ സുദർശനും സ്ഥാനാരോഹണം ചെയ്തു

മിഡ്ടൗൺ മെഡോസിൽ വച്ച് ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ നിർവ്വഹിച്ചു. റോട്ടറി മിഡ് ടൗൺ പ്രസിഡണ്ട് റൊട്ടേറിയൻ സി എം സത്യജിത്ത് അധ്യക്ഷത വഹിച്ചു. മുൻ ഗവർണർ പ്രമോദ് നായനാർ, ഗവർണർ നോമിനി മോഹൻദാസ് മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

റോട്ടറി ഹെറിറ്റേജ് സിറ്റി പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റലിലേക്ക് വാഷിംഗ് മെഷിൻ
സംഭാവന നൽകി.

ടി ഐ മധുസൂദനൻ MLA ആശുപത്രി സൂപ്രണ്ട് Dr. ജ്യോതിക്ക് വാഷിംഗ് മെഷീൻ കൈമാറി.

റോട്ടറി ഹെറിറ്റേജ് സിറ്റി പ്രസിഡണ്ട് അനിൽ ചിത്രാഞ്ജലി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി വിജിത്ത് ബി പുരയിൽ സ്വാഗതവും രഞ്ജിത്ത് മാരാർ നന്ദിയും പറഞ്ഞു. സുദർശൻ കെ , രാജേഷ് ആർ , തമ്പാൻ ഏ വി , ആശുപത്രി PRO ജാക്സൺ ഏഴിമല ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

വൈറൽ സ്റ്റെപ്സുകളുമായി സൂംബ ഡാൻസ് സ്കൂളുകളിൽ സജീവമാകുന്നു.
11/06/2025

വൈറൽ സ്റ്റെപ്സുകളുമായി സൂംബ ഡാൻസ് സ്കൂളുകളിൽ സജീവമാകുന്നു.

സൂംബയിലെ ശാന്തമീ രാത്രിയിൽ സ്റ്റെപ്‌സ് വൈറലാകുന്നു

താഴക്കുറുന്ത് പാലറ്റ് സ്ക്രീൻ രാസമാലിന്യ പ്രശ്നം : എം.എൽ.എ. സ്ഥലം സന്ദർശിച്ചുകാങ്കോൽ താഴക്കുറുന്തിലെ പാലറ്റ് സ്ക്രീൻ സ്ഥ...
11/06/2025

താഴക്കുറുന്ത് പാലറ്റ് സ്ക്രീൻ രാസമാലിന്യ പ്രശ്നം : എം.എൽ.എ. സ്ഥലം സന്ദർശിച്ചു
കാങ്കോൽ താഴക്കുറുന്തിലെ പാലറ്റ് സ്ക്രീൻ സ്ഥാപനത്തിൽ നിന്നുള്ള രാസമാലിന്യം മൂലം മണ്ണും കുടിവെള്ള സ്രോതസ്സുകളും മലിനീകരിക്കപ്പെട്ട വിഷയത്തിൽ ബഹു. പയ്യന്നൂർ MLA ശ്രീ. ടി ഐ മധുസൂദനൻ സംഭവസ്ഥലം സന്ദർശിച്ചു.

മാലിന്യത്തിൻ്റെ ഉറവിട സ്ഥാനമായ സ്ഥാപനവും പ്രദേശത്തെ ആറു വീടുകളും MLA സന്ദർശിച്ചു. സ്ഥാപനത്തിലെ മാലിന്യക്കുഴികളും സമീപവീടുകളിലെ കിണറുകളും നേരിൽക്കണ്ട് MLA സ്ഥിതിഗതികൾ വിലയിരുത്തി.

സ്ഥാപനത്തിൻ്റെ പരിസരത്തെ മണ്ണ് നീക്കം ചെയ്ത് കൂടുതൽ കുഴികളിൽ രാസമാലിന്യം നിക്ഷേപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും താഴക്കുറുന്ത് പ്രദേശത്തെ
കുടിവെള്ളം മലിനീകരിക്കപ്പെട്ട മുഴുവൻ വീടുകളിലും ആവശ്യത്തിന് മിനറൽ വാട്ടർ വിതരണം നടത്തണമെന്നും
പരിസരവാസികൾ എംഎൽഎ യോട് ആവശ്യപ്പെട്ടു.

അഭിയുടെ കരവിരുതിൽ മോമെൻ്റോ കപ്പലുകൾ.സ്റ്റെപ്പ്സിൻ്റെ അനുമോദന യോഗത്തിൽ സമ്മാനത്തിൻ്റെ രൂപത്തിൽ എത്തിയ മോമെൻ്റോകൾ ആണ് ശ്രദ...
10/06/2025

അഭിയുടെ കരവിരുതിൽ മോമെൻ്റോ കപ്പലുകൾ.
സ്റ്റെപ്പ്സിൻ്റെ അനുമോദന യോഗത്തിൽ സമ്മാനത്തിൻ്റെ
രൂപത്തിൽ എത്തിയ മോമെൻ്റോകൾ ആണ് ശ്രദ്ധേയമായത്.
ടി.ഐ.മധുസൂദനന്‍MLA യുടെ
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ
ഭാഗമായി സംഘടിപ്പിച്ച
വിജയോല്‍സവം പരിപാടിയില്‍
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മോമെൻ്റോയാണ് ശ്രദ്ധേയമായത്.
ആകര്‍ഷണീയത കൊണ്ടും
മികവ് കൊണ്ടും
ആശയം കൊണ്ടും ശ്രദ്ധയമായ
1200 കപ്പലുകള്‍
അഭിയുടെ കരവിരുതിനാല്‍
നിര്‍മിക്കപ്പെട്ടവയായിരുന്നു.
വിഴിഞ്ഞത്തെ അന്താരാഷ്ട്ര
കേന്ദ്രമാക്കി മാറ്റിയ ഭരണമികവിനേയും
വിജയത്തെ മുന്നോട്ട് നയിക്കാനുള്ള
പ്രോല്‍സാഹനത്തേയും
അടയാളപ്പെടുത്തിയ
മികവിൻ്റെ തുടരും യാത്ര കൈകളിലെത്തിയപ്പോള്‍
വിദ്യാര്‍ത്ഥികള്‍ക്കത്
കൗതുക സമ്മാനമായി മാറി.
ഇങ്ക് ലാബ് എന്ന
സ്ഥാപനം പയ്യന്നൂരില്‍
നടത്തുന്ന അഭി ഒരു
ശ്രദ്ധേയനായ ക്രിയേറ്റീവ് വര്‍ക്കര്‍ കൂടിയാണ്.
കേരളത്തിലും പുറത്തുമായി
ലക്ഷക്കണക്കിന് വര്‍ക്കുകള്‍
അഭിയുടേതായി
ശ്രദ്ധേയമായി പുറത്ത് വന്നിട്ടുണ്ട്.

💢വെയിസ്റ്റ് ടു വെൽത്ത്💢      സഹോദരന്റെ സ്വപ്നം           എത്തിപ്പിടിച്ച സഹോദരി _____________________      ഐ.ടി.പ്രൊഫഷണല...
10/06/2025

💢വെയിസ്റ്റ് ടു വെൽത്ത്💢
സഹോദരന്റെ സ്വപ്നം
എത്തിപ്പിടിച്ച സഹോദരി
_____________________
ഐ.ടി.പ്രൊഫഷണലായിരുന്ന
ജലീനയുടെ ജീവിതം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിനു നടുവിലേക്ക് മാറിപ്പോയത് 2021 ഏപ്രില്‍ 23 ന് സഹോദരന്‍ മെയ്‌ജോ ഇഗ്‌നേഷ്യസിനെ വാഹനാപകടം തട്ടിയെടുത്തപ്പോള്‍ മുതലാണ്. ദുഃഖത്തില്‍ നിന്ന് കരുത്ത് കണ്ടെത്തി സഹോദരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പെണ്‍ കരുത്താണ് ഇന്ന് പിലാത്തറ വികാസ് നഗറിലെ ജലീന ഇഗ്‌നേഷ്യസ്( 35).

മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക എന്നത് പരിസ്ഥിതി സംരക്ഷണം മാത്രമല്ല, ലാഭകരമായ ബിസിനസ് മോഡലായും മാറ്റാമെന്ന് സഹോദര സ്മരണയില്‍ ജലീന തെളിയിച്ചു.
''ഏട്ടന്‍ ഒരു പ്ലാറ്റ് ഫോം ഇട്ടു തന്നാണ് പോയത്. ഞാന്‍ അതു റണ്‍ ചെയ്തു''- ജലീന പറഞ്ഞു. .

തദ്ദേശ സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസ് ആശയം മെയ്‌ജോ ഇഗ്‌നേഷ്യസ് അവതരിപ്പിച്ചപ്പോള്‍ ആ ബിസിനസിന് ഒരു ഗ്ലാമര്‍ ഇല്ലെന്നു പറഞ്ഞ് ജലീന അടക്കം പലരും കളിയാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്‌തെങ്കിലും മെയ്‌ജോ മുന്നോട്ടു പോകുകയായിരുന്നു.
മാലിന്യ സംസ്‌കരണത്തെ മാന്യമായ ഒരു തൊഴിലാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. തന്റെ കമ്പനിയായ തിരുവോണം ഇക്കോ ഇന്‍ഡ്ട്രീസ് വഴി അതിന് മെയ്‌ജോ പരിശ്രമിച്ചു.

2017 ലാണ് സംരംഭം ആരംഭിച്ചത്. സുൽത്താൻ ബത്തേരി.പയ്യന്നൂര്‍, മാഹി മുനിസിപ്പാലിറ്റികളുമായിട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ കരാര്‍. മാഹിയില്‍ നിന്ന് ലോഡ് എടുത്ത് പയ്യന്നൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടത്തില്‍ മരണം മെയ്‌ജോയെ (33) തട്ടിയെടുത്തത്.

'' ഇന്നിപ്പോള്‍ ഏറ്റവും അഭിമാനം തോന്നുന്നത് ഏട്ടന്റെ എല്ലാ കടങ്ങളും വീട്ടിയതിലാണ്''-ജലീന വികാരഭരിതയായി പറഞ്ഞു. ബിസിനസ് സംരഭങ്ങളുമായി ബന്ധപ്പെട്ട് 40 ലക്ഷത്തോളം കടമുണ്ടായിരുന്നു. വീട് ജപ്തിയിലേക്ക് പോകും മുന്‍പ് വില്‍ക്കേണ്ടി വന്നു. സംസ്ഥാനത്ത് കാസര്‍കോട് മുതല്‍ കോട്ടയം വരെ 26 തദ്ദേശ സ്ഥാപനങ്ങളുമായി കരാര്‍ ഏര്‍പ്പെട്ടാണ് ജലീനയുടെ നേതൃത്വത്തില്‍ തിരുവോണം ഇന്‍ഡസ്ട്രീസ് മുന്നോട്ടു പോകുന്നത്.
എന്‍ജീനിയറിംഗ് ബിരുദത്തിന് ശേഷം ഐ.ടി.രംഗത്ത് ഓസ്‌ട്രേലിയന്‍ കമ്പനിയുടെ സബ്ജക്ട് മാറ്റര്‍ എക്‌പേര്‍ട്ടിന്റെ ജോലി വിട്ട് റിസ്‌ക് എടുക്കുന്നതിനെക്കുറിച്ച് ആദ്യം എല്ലാവരും ആശങ്കപ്പെട്ടിരുന്നു. അച്ഛന്‍ ഇഗ്‌നേഷ്യസ് ആന്റണി, അമ്മ ജെസി ഇഗ്‌നേഷ്യസ്. ഭര്‍ത്താവ് അരുണ്‍തോമസ്. മകള്‍ സൈറ എലിസബത്ത് എന്നിവരടങ്ങുന്നതാണ് ജലീനയുടെ കുടുംബം.

നിര്‍ണായകമായത്
സഹോദരന്റെ ഫോണ്‍
______________________

സഹോദരന്റെ ഫോണ്‍ ഉപയോഗിച്ചതാണ് വഴിത്തിരിവായത്.
അപ്പോഴാണ് ക്ലൈന്റുകളില്‍ നിന്നുള്ള കോളുകള്‍ വന്നത്. സഹോദരന്റെ ബിസിനസ് പ്ലാനുകള്‍ എത്ര മികച്ചതായിരുന്നു എന്ന് അപ്പോഴാണ് ജലീനയ്ക്ക് മനസ്സിലായത് '' , ലോഡ് കൊണ്ടുപോകുന്ന വണ്ടിക്കാരുടെ കോണ്‍ടാക്ടുകള്‍ ഡീലര്‍മാരുടെ കോണ്‍ടാക്ടുകള്‍ ഓരോന്നായി മുന്നില്‍ തെളിഞ്ഞു വരികയായിരുന്നു.

ഒരു ലക്ഷ്യം കൂടി ബാക്കി
_________________________
ഇനഡസ്ട്രീയല്‍ ഓയില്‍ നിര്‍മിക്കുക എന്ന ആശയവും മെയ്‌ജോയ്ക്കുണ്ടായിരുന്നു. കേരളത്തില്‍ കടമ്പകള്‍ ഉള്ളതിനാല്‍ സൂറത്തില്‍ എവിടെയോ ഒരു ഇന്‍വസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ടെന്നാണ് ജലീന പറയുന്നത്. ഡോക്യുമെന്റസ് ഒന്നും കിട്ടിയിട്ടില്ല.
ഇനി ആ ലക്ഷ്യത്തിലേക്കാണ് ചുവട് വയ്പ്പ്. 3-4 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കാണുമെന്ന് ജലീന പറഞ്ഞു.

'' ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഗുണമേന്മയുള്ള സേവനവും സമയബന്ധിതമായ മാലിന്യ നീക്കവും ഉറപ്പാക്കിയതോടെ വിശ്വാസം നേടാന്‍ കഴിഞ്ഞു. ഈ രംഗത്ത് നിലവിലുള്ള ഏക വനിത ഞാനാണ്''എന്ന് ജലീന പറയുന്നു

💢മാലിന്യ നീക്കം✨
നഗരസഭയില്‍ നിന്ന് പ്രതിമാസം ഏകേദശം 25-60 ടണ്‍ മാലിന്യം
- പഞ്ചായത്തുകളില്‍ നിന്ന് 4-5 ടണ്‍

- വാര്‍ഷിക ടേണോവര്‍ പ്രതിവര്‍ഷം ഏകദേശം 5 കോടി

-മാലിന്യ ശേഖരണം: ഹരിത കര്‍മ്മ സേന മുഖേനയും സ്വന്തം നിലയ്ക്കും

-ഹരിത കര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യത്തിന് നല്‍കുന്നത് 25 രൂപ

-കമ്പനി ശേഖരിക്കുന്ന മാലിന്യത്തില്‍ പുനരുപയോഗത്തിന് ഉതകുന്നവയ്ക്ക് ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുന്നത്. 1. 50 രൂപ

- ചെരിപ്പുകള്‍, തുകല്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ ബാഗുകള്‍ തുടങ്ങിയവയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കമ്പനിക്ക് നല്‍കേണ്ടത്: കിലോയ്ക്ക് 3 മുതല്‍ 8 രൂപ വരെ

-വര്‍ഷങ്ങളായി മണ്ണിനടിയില്‍ കുന്നുക്കൂടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ബയോ മൈനിംഗ്

കടപ്പാട്- കെ. സുജിത്ത് - കേരള കൗമുദി

വൈറലായി പാട്ടുവീടിൻ്റെ ബലിപ്പെരുന്നാൾ ഗാനം.സോഷ്യൽ മീഡിയത്തിൽ തരംഗമായി മാറിയ പാട്ടുവീടിന്റെ ബലിപെരുന്നാൾ പാട്ട് വൈറലാവുന്...
10/06/2025

വൈറലായി പാട്ടുവീടിൻ്റെ ബലിപ്പെരുന്നാൾ ഗാനം.
സോഷ്യൽ മീഡിയത്തിൽ തരംഗമായി മാറിയ പാട്ടുവീടിന്റെ ബലിപെരുന്നാൾ പാട്ട് വൈറലാവുന്നു. കെ.എസ് ചിത്ര പാടിയ യത്തീ മിന്നത്താണി... എന്ന ആൽബം സോങ്ങ് ആണ് പാട്ടു വീട് പേജിലൂടെ ആലപിച്ചത്. കോഴിക്കോട് അബൂബക്കർ സംഗീതവും ബാപ്പു വെളിപ്പറമ്പ് രചനയും നിർവഹിച്ച് 1989ൽ പുറത്തിറങ്ങിയ ഗാനമാണ് വൈറലായത്. മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആരാധകർ പാട്ട് കേട്ടു. രണ്ടുലക്ഷത്തിൽപ്പരം ഫോളോവേഴ്‌സു ള്ള പാട്ടുവീടിന്റെ 375മത്തെ ഗാനമാണ് യത്തീമിന്നത്താണി. കൊറോണക്കാലത്ത് സാന്ത്വന സംഗീതവുമായാണ് സോഷ്യൽ മീഡിയയിൽ പാട്ടുവീടിന് അരങ്ങേറ്റം കുറിച്ചത്. ചെറുവത്തൂർ വെങ്ങാട്ടെ സംഗീത കുടുംബമായ രവീന്ദ്രൻ പാടാച്ചേരി, ഭാര്യ സീന, മക്കളായ അനാമിക, വൈഗ എന്നിവരാണ് ലോക സംഗീതാസ്വാദകരുടെ ഹൃദയം കവർന്നത്. കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെ മുന്നേറുകയാണ് ഈ കുടുംബം.

09/06/2025

I got over 3,000 reactions on my posts last week! Thanks everyone for your support! 🎉

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽരചനയും, സംവിധാനവും നിർവഹിക്കുന്ന "സുഖിനോ ഭവന്തു "എന്ന സിനിമയു...
09/06/2025

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽരചനയും, സംവിധാനവും നിർവഹിക്കുന്ന "സുഖിനോ ഭവന്തു "എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് (ജൂൺ 9)വൈകിട്ടു 6 മണിക്ക് നിങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ സോഷ്യൽ മീഡിയ വഴി പ്രകാശനം ചെയ്യുകയാണ്.
ഈ പ്രകാശന കർമ്മത്തിൽ നിങ്ങളും നിങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി പ്രകാശനം ചെയ്തു പങ്കാളി ആവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഇനി മേൽവിലാസം അന്വേഷിച്ച് വിഷമിക്കേണ്ട ഡിജിപിൻ ഉപയോഗിച്ച് കൃത്യമായി എത്താം.ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവത...
08/06/2025

ഇനി മേൽവിലാസം അന്വേഷിച്ച് വിഷമിക്കേണ്ട ഡിജിപിൻ ഉപയോഗിച്ച് കൃത്യമായി എത്താം.
ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ് ഡിജിപിന്നിനുള്ള ഗുണങ്ങൾ?

വരൂ , നോക്കാം.

കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് .

ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്.

ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും . അഡ്രസ്സ് ഒട്ടും വേണ്ട.

എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?

സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി നിർവചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു . ഈ പേരാണ് മുകളിൽ കൊടുത്ത പത്തക്ക ഡിജിപിൻ.

ഐഐടി ഹൈദരാബാദും ഇസ്രൊയുമായി സഹകരിച്ചാണ് പരിപാടി ആവിഷ്ടകരിച്ചിരിക്കുന്നത്.

MC5-967-LK7C ഇങ്ങനെയിരിക്കും ഒരു ഡിജിപിൻ. ലൊക്കേഷൻ അനുസരിച്ചു ആ M മുതൽ ഇങ്ങോട്ടുള്ള അക്ഷരങ്ങൾ മാറും.

നിങ്ങളുടെ വീടിന്റെ ഡിജിപിന്‍ സ്വന്തമായി കണ്ടെത്തതാണോ ? വെബ്സൈറ്റ് ലിങ്ക് :-. https://dac.indiapost.gov.in/mydigipin/home

പയ്യന്നൂർ കോറോത്തെ ഇന്ദ്രനീലിന് ഫിഡെ ചെസ്സ് റേറ്റിംഗ്2025 മെയ് 24 മുതൽ 27 വരെ എറണാകുളം കുസാറ്റ് ക്യാമ്പസിൽ നടന്ന 34 - മത...
08/06/2025

പയ്യന്നൂർ കോറോത്തെ ഇന്ദ്രനീലിന് ഫിഡെ ചെസ്സ് റേറ്റിംഗ്
2025 മെയ് 24 മുതൽ 27 വരെ എറണാകുളം കുസാറ്റ് ക്യാമ്പസിൽ നടന്ന 34 - മത് ഫിഡെ റേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോറോം ചാലക്കോട് താമസിക്കുന്ന ഇന്ദ്രനിൽ പി. ഫിഡെ റേറ്റിംഗ് നേടി. പൊതുമരാമത്ത് വകുപ്പിൽ നിന്ന് പിരിഞ്ഞ AE സുരേഷ് കുമാർ പി.എം, ചട്ടഞ്ചാൽ സ്കൂൾ ഹയർ സെക്കൻ്ററി ടീച്ചർ ദീപയുടെയും മകനാണ് ഇന്ദ്രനിൽ. സഹോദരി MTech വിദ്യാർത്ഥിനി അനു .പി .
ഇന്ദ്രനീൽ പയ്യന്നൂരിലെ ഇൻഡോ - യു.എസ് ചെസ് അക്കാദമിയിലാണ് ചെസ്സ് പരിശീലനം .പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആശംസകൾ

Address

Payyanur
670307

Alerts

Be the first to know and let us send you an email when Payyanur Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Diaries:

Share