സമസ്യ പബ്ലിക്കേഷൻസ്/Samasya Publications

  • Home
  • India
  • Palghat
  • സമസ്യ പബ്ലിക്കേഷൻസ്/Samasya Publications

സമസ്യ പബ്ലിക്കേഷൻസ്/Samasya Publications തുഞ്ചൻ്റെ മണ്ണിൽ നിന്നൊരു പ്രസാധന സംഘം/വെട്ടത്തുനാട്...........

●നോവൽ: ഡാർക്ക് റൂട്ട്സ്●പബ്ലിക്കേഷൻസ്: സമസ്യ പബ്ലിക്കേഷൻസ്●നോവൽ ടീം: ഹരിഹരൻ പങ്ങാരപ്പിള്ളി, പ്രതീർത്ഥ് ബാലകൃഷ്ണൻ, ഫിനോസ്...
21/12/2024

●നോവൽ: ഡാർക്ക് റൂട്ട്സ്

●പബ്ലിക്കേഷൻസ്: സമസ്യ പബ്ലിക്കേഷൻസ്

●നോവൽ ടീം: ഹരിഹരൻ പങ്ങാരപ്പിള്ളി, പ്രതീർത്ഥ് ബാലകൃഷ്ണൻ, ഫിനോസ് ചാന്ദിരകത്ത്, മഞ്ചു ശ്രീകുമാർ, ബിജു ജോസഫ് കുന്നുംപുറം, സജ്ന അബ്ദുള്ള, ഹരിദാസ് പാച്ചേനി, ആരതി നായർ

●ആസ്വാദനം: അശ്വിൻ മേനോൻ (ഏകാകി)

വായനക്കാരെ ആകാംക്ഷയുടെ മുൾ മുനയിൽ പിടിച്ചിരിത്തുന്ന 'സസ്പെൻസ് ത്രില്ലർ'. മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ചാരിറ്റിയെ മറയാക്കി രോഗികളേയും, അവരുടെ വേണ്ടപ്പെട്ടവരേയും ചൂഷണം ചെയ്യുന്ന മാഫിയയുടെ ഗൂഢ നീക്കങ്ങളെ ഈ നോവൽ തുറന്ന് കാട്ടുന്നു. ഇവരുടെ ലക്ഷ്യം പലതാണ്. ചാരിറ്റിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളിൽ വഞ്ചിതരാകുന്ന പാവങ്ങളും, ഇത്തരം മാഫിയയുടെ കൈപ്പിടിയിൽ പെടുന്നു. ജനസ്സമ്മതി നേടിയ ഇക്കൂട്ടർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും, പിടിപാടുകളും ഉണ്ട്. പക്ഷേ, ജീവൻ കൊടുത്തും അത്തരക്കാരെ തുറന്ന് കാണിക്കാനും, സത്യം തെളിയിക്കാനും ഒരുമ്പെട്ടാൽ, അതിനെ തടുക്കാൻ മേൽപ്പറഞ്ഞ സ്ഥാനമാനങ്ങൾക്കോ, പിടി പാടുകൾക്കോ സാധിക്കില്ലെന്ന സന്ദേശത്തിൽ പ്രസ്തുത നോവൽ എത്തി നിൽക്കുന്നു. എന്നാൽ, ഈ നോവലിൽ അന്വേഷണവും, സസ്പൻസും മാത്രമല്ല, വായനക്കാരുടെ മനസ്സിൽ തട്ടുന്ന കരളലിയിപ്പിക്കുന്ന ജീവിത ഗന്ധിയായ കുടുംബ ബന്ധങ്ങളും, അവരുടെ വൈകാരിക നിമിഷങ്ങളും വ്യക്തമായി കൂട്ടിച്ചേർത്തിരിക്കുന്നു.
ഈ നോവലിലെ രംഗങ്ങൾ, സംഭാഷണങ്ങൾ, ഓരോ കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങൾ, ചേഷ്ടകൾ എല്ലാം വായനക്കാരുടെ മനസ്സിൽ പതിക്കും വിധത്തിലുള്ള ശൈലിയാണ് എഴുത്തുകാർ അവലംബിച്ചിരിക്കുന്നത്. കുറ്റാന്വേഷണം, ചോദ്യം ചെയ്യൽ, തെളിവ് ശേഖരണം എന്നിവ എഴുത്തുകാരിലെ അന്വേഷണ വൈദഗ്ദ്യത്തെ ചൂണ്ടിക്കാണിക്കുന്നു. അതെല്ലാം വളരെ കൃത്യമായി അടുക്കി വച്ച്, വായനക്കാരിൽ യാതൊരു ആശയക്കുഴപ്പം സൃഷ്ടിക്കാതെ തൂലിക ചലിപ്പിച്ചത് അഭിനന്ദനാർഹമാണ്. കൂടാതെ, കേസന്വേഷണത്തിന്റെ ഭാഗമായുള്ള രംഗങ്ങളിൽ വാഹന യന്ത്രത്തിന്റെ പ്രവർത്തനങ്ങളും - പ്രതി പ്രവർത്തനങ്ങളും വിശദമായി വിവരിച്ചിരിക്കുന്നു.
ചാരിറ്റി എന്ന് കേട്ടാൽ മറ്റൊന്നും ചിന്തിക്കാതെ നേരിട്ടോ അല്ലാതെയോ തുക സംഭാവന ചെയ്യുന്നവർ ഈ നോവൽ വായിച്ചതിന് ശേഷം ഒരു നൂറ് വട്ടം ചിന്തിക്കും എന്നത് നിസ്തർക്കമാണ്. അങ്ങനെ മാറ്റി ചിന്തിപ്പിക്കുവാൻ കഴിയുന്നത് ഈ നോവലിന്റെ വിജയമാണ്.
എന്തായാലും, 'ഡാർക്ക് റൂട്ട്സ്' ടീമിനും, സമസ്യക്കും എല്ലാ വിധ ആശംസകളും നേരുന്നു. ഇനി, ബിഗ് സ്ക്രീനിൽ കാണാം...!
- ✍️അശ്വിൻ മേനോൻ (ഏകാകി)

#ഡാർക്ക്റൂട്ട്സ്


#സമസ്യപബ്ലിക്കേഷൻസ്

#ഏകാകി

Shout out to my newest followers! Excited to have you onboard! Jithin Mohan, Midhun Mohan, Farooqe Elanad Yaseen, Shelmi...
18/12/2024

Shout out to my newest followers! Excited to have you onboard! Jithin Mohan, Midhun Mohan, Farooqe Elanad Yaseen, Shelmi Dennison, Ramesh Kollaikal, Jayesh Maruthora, Pratheep Puthukulam

ലിൻ്റെ ജാനകി നാട്ടിക എസ് എൻ കോളജിൽ എൻ്റെ ജൂനിയറായിരുന്നു. പരസ്പരം കാണുമ്പോൾ ഞങ്ങൾ ഒന്നു ചിരിക്കും ചെറിയ കുശലാന്വേഷണങ്ങൾ ...
15/12/2024

ലിൻ്റെ ജാനകി നാട്ടിക എസ് എൻ കോളജിൽ എൻ്റെ ജൂനിയറായിരുന്നു. പരസ്പരം കാണുമ്പോൾ ഞങ്ങൾ ഒന്നു ചിരിക്കും ചെറിയ കുശലാന്വേഷണങ്ങൾ നടത്തും അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അക്കാലത്തെ കമ്മ്യൂണിക്കേഷൻ.

വർഷങ്ങൾക്കിപ്പുറം മുഖപുസ്തകത്തിലെ എഴുത്തിടങ്ങളിലെല്ലാം കമൻ്റ് രൂപത്തിൽ പലപ്പോഴായി ഞങ്ങൾ കണ്ടുമുട്ടി.
രണ്ടു മാസം മുൻപ് ലിൻ്റെയുടെ ശബ്ദം വാട്ട്സാപ്പിൽ എത്തി .കൂട്ടുകാരി കീർത്തിക ടീച്ചർ നന്നായി കവിത എഴുതും അവൾ
ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുണ്ട് ,അതിന് അവതാരിക ചേച്ചി എഴുതി തരണം. അങ്ങനെയാണ് ലിൻ്റെയിലൂടെ കീർത്തികയുടെ അക്ഷരങ്ങളെ പരിചയപ്പെടുന്നത്.

ലിൻ്റെയും കീർത്തികയും ഷാർജ പുസ്തകോത്സവത്തിൽ തങ്ങളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ നാട്ടിൽ നിന്ന് എത്തിയപ്പോൾ സ്വപ്നത്തിലേക്ക് പറന്ന് ഉയർന്ന ആ രണ്ടു പേരോടും വല്ലാത്തൊരു ആദരവാണ് തോന്നിയത്.

ലിൻ്റെയുടെ പുസ്തകം ഓലപീപ്പി കയ്യിൽ കിട്ടിയിട്ട് രണ്ടു ദിവസമായി. ഇന്ന് അത് തുറന്നു നോക്കിയപ്പോൾ ജാനകി എന്ന എഴുത്തുകാരിക്ക് ബാലസാഹിത്യത്തിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കാനാവുമെന്ന് തോന്നി....

കുയ്യാനത്തുമ്പിയും ,അണ്ണാൻ കുഞ്ഞും, ഞവുണിയ്ക്കാപ്പാടവും , നാരായണേട്ടൻ്റെ ചായക്കടയും ,ഉറുമ്പുപാടവും , വവ്വാൽക്കാടും , ഓലപ്പീപ്പിയും ,പൂവാലിയും പുള്ളിക്കാരിയും , ഒറ്റമൈനയും കണ്ണേറും , അപ്പൂപ്പൻ താടിയും, മഴവില്ലും , കരടിനെയ്യും മീശയും എല്ലാം നമ്മൾ മറന്നു തുടങ്ങി അല്ലേ. ?

പക്ഷേ ലിൻ്റെ എന്ന ജാനകി അവയെല്ലാം ഓലപീപ്പി എന്ന കഥാപുസ്തകത്തിൽ നിരത്തി വച്ച് വിസ്മയിപ്പിക്കുമ്പോൾ അവളെ പറയാതെ പോകാൻ എനിക്കാവില്ലല്ലോ. . ജാനകി എന്ന
ലിൻ്റാ നീ ഏറെ വായിക്കപ്പെടട്ടെ ....❤️

സസ്നേഹം

Drisya Shine

13.11.2024

ശില പോൽ ഉറച്ചവൾ ശിഖ............------------------------ശിഖ-----------------------സ്ത്രീ പോരാട്ടങ്ങളുടെ കഥയുമായി ഒരു ക്രൈ...
14/12/2024

ശില പോൽ ഉറച്ചവൾ ശിഖ............

------------------------ശിഖ-----------------------

സ്ത്രീ പോരാട്ടങ്ങളുടെ കഥയുമായി ഒരു ക്രൈം ത്രില്ലെർ. പ്രവാസിയായ റസീന. P. എഴുതി സുസമസ്യ പബ്ലിക്കേഷൻസ് പുറത്തിറക്കിയ നോവൽ.

ആദ്യം മുതൽ തന്നെ ഒട്ടും മുഷിപ്പില്ലാതെ വായിച്ചിരിക്കാവുന്ന ശൈലി. ഓരോ അദ്ധ്യായത്തോടൊപ്പവും കൊടുത്തിരിക്കുന്ന അനുയോജ്യമായ ചിത്രങ്ങളും ഗംഭീരം.

ഒരു സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് ഒരു ത്രില്ലെർ മൂഡിലാണ്. കേരളത്തിൽ പാലക്കാടുള്ള ഒരു കൊച്ചു ഗ്രാമത്തിലും, മുംബൈ നഗരത്തിലും സമാന്തരമായിട്ടാണ് കഥ മുന്നോട്ട് പോകുന്നത്.

മുംബൈയിലെ ഒരു പെട്രോൾ പമ്പിൽ നിന്നും കണ്ടെടുക്കുന്ന മൃതശരീരത്തിന്റെ ഉള്ളറകൾ തേടി ഇൻസ്‌പെക്ടർ നീരജും സംഘവും ചെന്നെത്തുന്നത് അവളിലാണ്......? അവളാണ് മേഘശില.

കൊലപാതക കാരണവും അതിനു പിന്നിലെ പകയും പ്രതികാരവുമെല്ലാം വായനക്കാരനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നവ തന്നെ. ത്രില്ലെർ ഇഷ്ടപ്പെടുന്ന ഏവർക്കും സ്വീകാര്യമാവും ഈ പുസ്തകം.

സുസമസ്യ പബ്ലിക്കേഷൻസ് 96 pages

ആൽബിൻ രാജ്(A R)
13/12/24

  ഇരുട്ടിന്റെ കാവൽക്കാർ നഫീസ താജ് സമസ്യ പബ്ലിക്കേഷൻസ് പേജുകൾ 156വില  180 രൂപ വ്യത്യസ്തമായ  സാഹചര്യങ്ങളിൽ ചൂഷണത്തിന് വിധേ...
12/12/2024



ഇരുട്ടിന്റെ കാവൽക്കാർ
നഫീസ താജ്
സമസ്യ പബ്ലിക്കേഷൻസ്
പേജുകൾ 156
വില 180 രൂപ

വ്യത്യസ്തമായ സാഹചര്യങ്ങളിൽ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളുടെ കഥ പറയുന്ന മൂന്നു നോവലൈറ്റുകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
ആദ്യ നോവലൈറ്റ് ആയ 'മാനസാന്തരത്തിൽ' കുടുംബവും സമൂഹവും കുറ്റക്കാരി എന്നു മുദ്രകുത്തുന്ന ജൂലിയ എന്ന സ്ത്രീയെ കുറിച്ചുള്ള കഥയാണ് വിവരിക്കുന്നത്.
മാർട്ടിൻ എന്ന സ്നേഹസമ്പന്നനായ ഭർത്താവിനോടും ആ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ രണ്ടു മക്കളോടും ഒപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ചിരുന്ന ജൂലിയ ഏറെ സന്തോഷവതിയായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം തന്റെ കാമുകനോടൊത്ത് ഒളിച്ചോടുകയാണെന്ന് എഴുത്തെഴുതി വെച്ച് അപ്രത്യക്ഷയാകുന്നത് വായനക്കാരെ ചിന്താ കുഴപ്പത്തിലാക്കും. കാമം മൂത്ത് സ്ത്രീകൾക്ക് ഇത്രയും നീചരാകുവാൻ സാധിക്കുമോ എന്ന ചിന്തയാണ് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുക. സ്വാർത്ഥതയുടെയും നന്ദികേടിന്റെയും ആൾരൂപമായി ജൂലിയനമ്മെ വേട്ടയാടും.
പക്ഷേ കഥയുടെ ചുരുളഴിയുന്നതിലൂടെ മാർട്ടിൻ എന്ന സ്വന്തം ഭർത്താവിനെ അവൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ ജൂലിയയെ തെറ്റിദ്ധരിച്ചതിൽ നമ്മുടെ മനസ്സിലും പശ്ചാതാപം നിറയും. അയാളുടെ ജീവനായി അവൾ കൊടുക്കേണ്ടി വന്ന വില എത്ര വലുതാണെന്ന് വായനക്കാർക്ക് മനസ്സിലാകും.
ഈ കഥ നടക്കുന്നത് പ്രധാനമായും ഒരു ആശുപത്രിയിലാണ്. ഒരു ആശുപത്രിയുടെ അന്തരീക്ഷവും രീതികളും അവിടത്തെ ജീവനക്കാരെയും അന്തേവാസികളെയും ഒക്കെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നത് നഫീസയുടെ എഴുത്തിന്റെ ഒരു പ്രത്യേകതയാണ്.കഥാകാരിയുടെ നല്ല ഒഴുക്കൻ മട്ടിലുള്ള വിശദമായ ഈ കഥ പറച്ചിൽ രീതി നമ്മിൽ ഒരു സിനിമ കാണുന്ന പ്രതീതി ജനിപ്പിക്കും.

രണ്ടാമത്തെ നോവലൈറ്റായ
'ഇരുട്ടിന്റെ കാവൽക്കാർ' എന്ന കഥയിലെ നീലിമയുടെ അച്ഛൻ പെട്ടെന്ന് മരിച്ചപ്പോൾ വീട് പൂട്ടി തറവാട്ടിലേക്ക് പോയ സമയം അവളുടെ വീട്ടിൽ ഒരു വലിയ മോഷണം നടന്നു. ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് പിന്നീട് പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങുന്നത് നീലിമയുടെ ചുമലിലായി.
പക്ഷേ പിന്നീട് കഥ പുരോഗമിക്കുമ്പോൾ നീലിമയുടെ വീട്ടിൽ കളവ് നടത്തിയ രണ്ട് കള്ളന്മാരായ സുധാകരന്റെയും ജോസിയ വിഷ്ണുവിന്റെയും ജീവിതയാത്രകളിലൂടെയാണ് നാം കൂടുതലും സഞ്ചരിക്കുന്നത്. അവരുടെ ജീവിതത്തിന്റെ ഗതിവിഗതികൾ രസിച്ചരട് പൊട്ടാതെ വർണ്ണിക്കുന്നതിൽ കഥാകാരി വിജയിച്ചിട്ടുണ്ട്.

' ഏടാകൂടം ' എന്ന മൂന്നാമത്തെ നോവലൈറ്റ് ലിനി എന്ന അഭ്യസ്തവിദ്യയായ സ്ത്രീയുടെ കഥയാണ്. പഠിക്കാൻ മിടുക്കി ആയ അവൾക്ക് ഒരു സ്കൂൾ ടീച്ചറായി ജോലി ലഭിച്ചെങ്കിലും വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം വിവാഹം കഴിഞ്ഞത് മദ്ധ്യവയസ്ക്ക ആയതിനു ശേഷമാണ്. എന്നാൽ ആ ദാമ്പത്യവും ഒരു പരാജയമായിരുന്നു. എല്ലാവരും അവളെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്. ജോലി നഷ്ടപ്പെട്ട് നിരാശ്രയ ആയ ലിനി, ആദ്യം ഒന്ന് പതറിയെങ്കിലും ജീവിതത്തിന്റെ അനുഭവചുഴികളെ ചങ്കൂറ്റത്തോടെയും ആത്മധൈര്യത്തോടെയും നേരിടുന്നു. ജീവിതസമരത്തിൽ അവൾ വിജയിക്കുകയും ചെയ്യുന്നു.

"ഒരിക്കലും പുറകോട്ട് ചിന്തിക്കാതെ മുന്നോട്ട് ചിന്തിക്കുക നാളെ എന്ത് ചെയ്യാനുണ്ട് എന്ന് ഓർക്കൂ ഇന്നലെ കഴിഞ്ഞുപോയി " അവൾ വീണ്ടും വീണ്ടും ഉള്ളിൽ തന്നെ പറഞ്ഞു.
നഫീസ ഈ കഥകളിൽ പലപ്പോഴും പ്രയോഗിക്കുന്നഇത്തരം പ്രചോദനപരമായ വരികൾ പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് കരകയറാനായി പോസിറ്റീവ് എനർജി നൽകുന്നവയാണ്. ജീവിതത്തിന്റെ ഇരുണ്ട ആഴങ്ങളിലേക്ക് വീഴുമ്പോഴും പ്രത്യാശ കൈവിടാതെ മുന്നേറാൻ നമുക്കാവണം എന്ന സന്ദേശം ഈ കഥകളിലൂടെ വായനക്കാർ തിരിച്ചറിയുന്നു.

മലയാള കഥാലോകം ഏറെ മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞിരിക്കുന്ന ഒരു കാലഘട്ടമാണിത്. പുതിയ വഴികളിലൂടെ... പരീക്ഷണങ്ങളിലൂടെ കഥാകൃത്തുക്കൾ സഞ്ചരിക്കുന്നത് കണ്ടു പുതുമക്കായി വായനക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അത്തരം വഴിമാറിയുള്ള സഞ്ചാരങ്ങൾ ഒന്നും നഫീസയുടെ ഈ കഥകളിൽ കാണാൻ സാധിക്കില്ല. എങ്കിലും സാധാരണ വായനക്കാരെ സംബന്ധിച്ച് സുഖകരമായ ഒരു വായനാനുഭവം ഈ നോവലൈറ്റുകൾ നൽകും.
ഇനിയും മികച്ച ധാരാളം കൃതികൾ നഫീസയുടെ തൂലികയിൽ നിന്ന് പിറക്കട്ടെ എന്ന് ആശംസിക്കുന്നു.
നഫീസ താജിന് എല്ലാവിധ നന്മകളും നേരുന്നു

സജ്‌ന

11/12/2024





സിദ്ധിഖ് കടവത്ത് കിനാക്കാലം നോവൽ സുസമസ്യ 176 pages  # # # # # # # #ആലിക്കയെന്ന പ്രവാസി പ്രവാസലോകത്ത് കുഞ്ഞാൻ എന്ന മകനാൽ ...
10/12/2024

സിദ്ധിഖ് കടവത്ത്
കിനാക്കാലം
നോവൽ
സുസമസ്യ
176 pages
# # # # # # # #
ആലിക്കയെന്ന പ്രവാസി പ്രവാസലോകത്ത് കുഞ്ഞാൻ എന്ന മകനാൽ എല്ലാം നഷ്ടപ്പെടുത്തിയ കാഴ്ച്ച തന്നു കുഞ്ഞാനെയും നഷ്ടപ്പെടുത്തി നോവൽ അവസാനിക്കുന്നു!!!

മലപ്പുറത്തെ ഒരു പ്രവശ്യയിലെ ഭാഷപ്രയോഗം പലയിടത്തും എഴുത്തുകാരൻ ഉപയോഗിച്ചത് മനോഹരമായിട്ടുണ്ട്!!!

തന്റെ റൂം മേറ്റ്‌ അപ്പുവാശാരി പലതവണ പറഞ്ഞകാര്യങ്ങളും അശ്രദ്ധയോടെ കൈകാര്യം ചെയ്തത് ആലിക്കയുടെയും പിന്നീട് മകന്റെയും ജീവിതത്തിൽ വലിയ വില നൽകേണ്ടി വന്നു എന്ന് മാത്രവുമല്ല..... ജീവിതം കൈവിട്ടു പോവുക തന്നെ ചെയ്തു...

മക്കളെ ജീവിതം തുല്യം സ്നേഹിച്ചു വളർത്തുക എന്നാൽ എല്ലാ തോന്ന്യസത്തിനും കൂട്ട് നിൽക്കുക അല്ല എന്ന് അപ്പുവാശാരി പലപ്പോഴും പറയുമ്പോഴും തോറ്റുപോയ ഉപ്പയെ കാണാം പക്ഷെ അത് കാണിക്കാൻ ആലിക്ക ശ്രമിച്ചുമില്ല മറിച്ചു എല്ലാത്തിനും പിന്തുണ നൽകി!!!
കാലത്തിന് അലസതയുടെ മൂടുപടം അണിയിച്ച കുഞ്ഞാൻ ഉപ്പയുടെ മാർഗ്ഗം പിന്തുടരാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ തേടി തകർന്നു പോയി!!!.......
നോവലിന്റെ
പശ്ചാത്തലം യു എ ഇ യും,നാടും ഉൾപ്പെടുത്തി എഴുത്തുകാരൻ ആരുടെയോ അനുഭവം അറിഞ്ഞു എഴുതിയ അനുഭൂതി വായനക്കാർക്ക് നൽകുന്നുണ്ട് എന്ന് എടുത്ത് പറയേണ്ടതുണ്ട്!!!

നമ്മുടെ കഷ്ടപ്പാടുകൾ മക്കളെയും അറിയിപ്പിക്കണം എന്നൊരു സന്ദേശം അപ്പുവാശാരിയിലൂടെ നോവലിലൂടെ പലപ്പോഴും തരുന്നത് ചിന്തനീയം!!!
പ്രവാസത്തിൽ ഉറച്ചുനിൽക്കുന്ന
ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പുസ്തകം.....
ആശംസകൾ!!!
ഹരിഹരൻ പങ്ങാരപ്പിള്ളി

  Bookreview നോവൽ :കലക്കവെള്ളത്തിലെ മാനത്തുകണ്ണികൾ സിദ്ധിക്ക് കൊറ്റായി സുസമസ്യ പേജുകൾ :208 # # #.. പ്രിയയെന്ന മഞ്ജുവാരിയ...
10/12/2024

Bookreview
നോവൽ :കലക്കവെള്ളത്തിലെ മാനത്തുകണ്ണികൾ
സിദ്ധിക്ക് കൊറ്റായി
സുസമസ്യ
പേജുകൾ :208
# # #..
പ്രിയയെന്ന മഞ്ജുവാരിയർ നായികയുടെ പടം കണ്ടിറങ്ങിയ പ്രതീതി.
പലയിടങ്ങളിലും സന്തോഷിപ്പിച്ചും കരയിപ്പിച്ചും ശുഭപര്യവസാനം ഉണ്ടായ നോവൽ!!

തികച്ചും സ്ത്രീ കേന്ദ്രീകൃതമായത് മികച്ചതായിയെന്ന് പറയേണ്ടിവരും!!
സ്ത്രീയോളം ആഴത്തിൽ ഒരു മനസ്സിലേക്കും പെട്ടെന്ന് ആർക്കും കടന്നുകയറാൻ കഴിയില്ലെന്ന യാഥാർഥ്യം നോവലിസ്റ്റ് പറയാതെ പറഞ്ഞുപോകുന്നു!!!

തന്റെ കുറവുകളിലും മറ്റുള്ളവരെ ചേർത്ത് നിർത്താൻ ശ്രമിക്കുന്ന പ്രിയ എന്ന കഥാപാത്രം വർത്തമാനകാലത്തിലെ മാണിക്യം തന്നെയാണ്!!!

വെറും അൽപ്പായുസ്സ് മാത്രമുള്ള മീനിനോട് ഉപമിക്കുന്ന ചില ജീവിതങ്ങളെ, പ്രിയയിലൂടെ ഒരുയിർത്തെഴുന്നേൽപ്പ് നടത്തുന്ന കാഴ്ച്ച 'ഹോ എന്ത് മനോഹരം!!'

പരാജയം ആരുടെയും കുറവല്ല പക്ഷെ ആ പരാജയപ്പെട്ടിടത്ത് നിന്ന് കൊണ്ട് വിജയിച്ചു മുന്നേറാൻ പരിശ്രമിക്കാത്തതാണ് ശരിക്ക് പരാജയം എന്ന് ഈശ്വര നിയോഗം പോലെ എത്തിപ്പെട്ട പ്രിയ മീനാക്ഷിക്കും, ജാനകിക്കും, രഘുവിനും, രാധികയ്ക്കും കാണിച്ചുകൊടുക്കുകയാണ് ഈ നോവലിലൂടെ ചെയ്യുന്നത് ..

അപ്പോഴും സ്വയം കരയുന്ന ഈശ്വരന്മാരെ മനുഷ്യർ ആരും അറിയുന്നില്ല എന്നത് സത്യം!!!

ഡൽഹിയിൽ നടക്കുന്ന ആർട്ട്‌സ് എക്സിബിഷനിൽ സന്ദർശകയായി വന്ന പ്രിയ ഈ നോവലിൽ അവസാനം വരെയും നിറഞ്ഞുനിൽക്കുന്നു എന്നുള്ളത് തന്നെയാണ് ഇതിന്റെ പ്രത്യേകത..

കൃത്യമായ ഒഴുക്കോടെ ദിശാ ബോധത്തോടെ നോവൽ സഞ്ചരിക്കുമ്പോൾ നായികയെ ഒരിക്കൽ പോലും കുണ്ഠിതപ്പെട്ടതായി കാണാത്തതിൽ തെല്ലതിശയോക്തി തോന്നാതിരുന്നില്ല!!!

വർത്തമാനകാലത്തിൽ അവനവനിലേക്ക് ആഴ്ന്നിറങ്ങുന്ന ആളുകൾ വര്ധിക്കുന്ന സാഹചര്യമാണധികമെങ്കിലും പ്രിയയെ പോലുള്ളവർ നമുക്കിടയിൽ ഉണ്ടാകും എന്നൊരു ശുഭ പ്രതീക്ഷ നൽകി നോവൽ അനുവാചകർക്ക് വിട്ടുനൽകിയിരിക്കുന്നു!!!!!
ഹരിഹരൻ പങ്ങാരപ്പിള്ളി

  Bookreview നോവൽ  :കലക്കവെള്ളത്തിലെ മാനത്തുകണ്ണികൾ - സിദ്ദിഖ് കൊറ്റായിപ്രസിദ്ധീകരണം : സുസമസ്യ പബ്ലിക്കേഷൻസ്വില  -300ഓലപ...
10/12/2024

Bookreview
നോവൽ :കലക്കവെള്ളത്തിലെ മാനത്തുകണ്ണികൾ - സിദ്ദിഖ് കൊറ്റായി
പ്രസിദ്ധീകരണം : സുസമസ്യ പബ്ലിക്കേഷൻസ്
വില -300

ഓലപ്പീപ്പി ക്കൊപ്പം ഇന്നാണ് സിദ്ദിഖ് കൊറ്റായിയുടെ നോവലും കയ്യിലെത്തുന്നത്.

കലക്കവെള്ളത്തിൽ നീന്തി തുടിക്കുന്ന മാനത്തുകണ്ണികളെ തുടക്കം മുതൽ ഒന്നിച്ച് ചേർത്ത് ഒഴുക്കിവിട്ട ഈ നോവലിൻ്റെ വായന വളരെ ആയാസരഹിതമായിരുന്നു.

പൊതുവെ , നോവലുകൾ വായിക്കുവാൻ മടിയുള്ള എനിക്ക് ആദ്യ പേജിൽ നിന്ന് അവസാന പേജിലേക്ക് എത്താൻ ഒരു മണിക്കൂറു പോലും വേണ്ടി വന്നില്ല. ഒറ്റയിരുപ്പിൽ വായിച്ച് തീർത്ത് എഴുന്നേൽക്കുമ്പോൾ കഥയിലെ മുക്കും മൂലയും വരെ ചിരപരിചിതമായി തോന്നിയതിന് എഴുത്തിൻ്റെ അടുക്കും ചിട്ടയും തന്നെയാണ് കാരണം എന്നു പറയാതെ വയ്യ.

പ്രമുഖ നോവലിസ്റ്റുകളുടെ രചനകളോട് താരതമ്യം ചെയ്യാനില്ല എങ്കിലും , വെറുപ്പിക്കാതെ രസിച്ചൊരു വായന നടത്താനാകുന്ന രചനാ കൗശലം പ്രശംസനീയം തന്നെ.

ആരാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽക്കാതിരുന്നിട്ടുള്ളത് എന്ന് ചോദിക്കുന്ന എഴുത്തുകാരൻ്റെ ചോദ്യം പ്രിയയെന്ന പ്രധാന കഥാപാത്രത്തിൽ ആവാഹിക്കപ്പെട്ടതു തന്നെ.
ജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാതെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന ദുർബലതകളെ മീനാക്ഷിയിൽ നിന്നും ജാനകിയിൽ നിന്നും രാധികയിൽ നിന്നും ഒരു മുള്ളെടുത്തു കളയുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പ്രേരണ നൽകുന്ന പ്രിയയെ പോലൊരാളെ നാമെല്ലാവരും ആഗ്രഹിച്ചു പോകും.
അമ്മയാകാൻ കഴിയാത്ത വേദനക്കിടയിലും തൻ്റെ നിയോഗം തിരിച്ചറിഞ്ഞ് അതിനെയെല്ലാം തേടി പിടിച്ച് പൂർണ്ണതയിൽ എത്തിക്കുന്ന ഒരു സ്ത്രീ ... അവൾക്ക് തുണയായ വേണുവെന്ന ഉത്തമ പുരുഷൻ ,
കുള്ളിയമ്മ എന്ന സ്നേഹസമ്പന്ന , രാക്കുട്ടൻ , മീനാക്ഷി , രഘു , രാധിക , ജാനകി , പ്രസാദ് , മകൾ രാഗേന്ദു , റാവുത്തർ എന്തിനേറെ ,പീരുവും സൈനുദ്ദിനും വരെ മനസ്സിൽ തങ്ങിനിൽക്കുന്നു.

മാളവിക എന്ന ചെറിയ പെൺകുട്ടിയിൽ നിന്നുവരെ സ്വയം തോൽക്കാതിരിക്കാനുള്ള ' ജീവിതപാഠങ്ങൾ ലഭിക്കുന്ന മീനാക്ഷി ,

" അത്രമേൽ വിശ്വസിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തതിനാലാവാം പ്രതിസന്ധികളുടെ വേലിയേറ്റത്തിലും പ്രതീക്ഷയുടെ നാളമിന്നും അണയാതെ കത്തുന്നത് " എന്ന
ജാനകിയുടെ കാത്തിരിപ്പിൻ്റെ മധുരമായ വൈകാരികതയെ ചൂണ്ടി കാട്ടുന്ന വരികൾ എല്ലാം തുടക്കക്കാരൻ്റെ പരിക്കുകൾ ഇല്ലാതെ കുറിച്ചിടുന്ന എഴുത്തുകാരൻ്റെ പാടവം തന്നെ.

കഥാന്ത്യം ശുഭപര്യവസായിയായി ഒരുക്കുന്ന എഴുത്തുകാരൻ തടസ്സങ്ങളെ അതിജീവിക്കുന്നതിന് യാഥാർത്ഥ്യബോധത്തിൻ്റെ താദാത്മീകരണം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.

അവതാരിക എഴുതിയ ഗിരിജ ടീച്ചറും , ബ്ലർബ് കുറിച്ച ഗീതേച്ചിയും എഴുത്തുകാരന് നൽകുന്ന പിന്തുണ പ്രശംസനീയം തന്നെ.

സമസ്യ കുടുംബാംഗമായ സിദ്ദിഖ് കൊറ്റായി എന്ന
സമീപ പ്രദേശത്തുകാരൻ എഴുത്തുകാരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ജാനകി

  പ്രിയപ്പെട്ട ഗീതേച്ചിയും ലിജീഷും ബഷീർ ഇക്കയും ഹരിഹരനുമൊക്കെ ഒന്നിച്ചു ചേരുമ്പോൾ അവിടെ നിസ്വാർത്ഥ സ്നേഹത്തിന്റെ വസന്തം ...
03/12/2024


പ്രിയപ്പെട്ട ഗീതേച്ചിയും ലിജീഷും ബഷീർ ഇക്കയും ഹരിഹരനുമൊക്കെ ഒന്നിച്ചു ചേരുമ്പോൾ അവിടെ നിസ്വാർത്ഥ സ്നേഹത്തിന്റെ വസന്തം പെയ്യുന്നത് നമുക്ക് കൺനിറയെ കാണാം. അങ്ങനെയൊരു പ്രകാശനചടങ്ങായിരുന്നു ശ്രീ Sidhik Kottayi യുടെ "കലക്കവെള്ളത്തിലെ മാനത്തു കണ്ണികൾ" എന്ന നോവലിന്റേത്. അദ്ദേഹത്തിന്റെ ആദ്യപുസ്തകമായ ഈ നോവലിന്റെ പരിസരങ്ങളും അത്രതന്നെ ഈ കെട്ട കാലത്തിന്റെ ഇരുളിലേക്ക്‌ തെളിച്ചു വച്ച തിരിവെട്ടം എന്നുവേണം പറയാൻ.

ദില്ലിയിലുള്ള സുരഭി എന്റർപ്രൈസസ് എന്ന പുരാവസ്തുശേഖരങ്ങളുടെ ഷോറൂമിന്റെ നവീകരണവും കുടുംബമായി നാട്ടിലേക്കുള്ള പറിച്ചു നടലും ബന്ധപ്പെട്ട് പ്രിയ എന്ന കേന്ദ്രകഥാപാത്രം നടത്തുന്ന യാത്രയും അതിൽ വന്നുചേരുന്ന വഴിത്തിരിവുകളുമാണ് നോവലിന്റെ ഇതിവൃത്തം. പലവിധ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കുറച്ചു സ്ത്രീകളുടെ അതിജീവനരേഖയായും നമുക്കിതിനെയെടുക്കാം. എല്ലാ തിരക്കുകൾക്കുമിടയിലും ചുറ്റുമുള്ളവരുടെ പ്രയാസങ്ങളെ തിരിച്ചറിഞ്ഞും അതിലേക്കിറങ്ങി നിന്ന് അവയെല്ലാം തന്റേതു കൂടിയെന്ന നിലയിൽക്കണ്ട് ആശ്വസിപ്പിച്ചും പരിഹരിച്ചും ചേർത്തുപിടിക്കുന്ന പ്രിയ, വിധിവൈപരീത്യത്തിന്റെ തീനാമ്പുകളിൽ വെന്തുപോയ ജീവിതത്തിന്റെ ശേഷിപ്പുമായി തുടരുന്ന ജാനകി, സഹനമല്ല ജീവിതം എന്ന തിരുത്തിയെഴുത്തോടെ പൊരുത്തപ്പെടാനാവാത്ത സാഹചര്യങ്ങളിൽ നിന്ന് പടിയിറങ്ങുന്ന മീനാക്ഷി, തീരാനഷ്ടങ്ങളുടെ ഓർമ്മകളിലും മറ്റുള്ളവർക്ക് തണലാകുന്ന കുള്ളിയമ്മ. ഒറ്റപ്പെടലിന്റെ അതിവേദനയിലും പട്ടുപോകാതെ ജീവിതത്തെ പ്രതീക്ഷയോടെ ചേർത്തുപിടിച്ചു നീങ്ങുന്ന രാധിക. തീവ്രനൊമ്പരത്തിന്റെയും കലുഷകാലത്തിന്റെയും നേർചിത്രമെന്ന പോലെ നമുക്കു മുൻപിലേക്കെത്തുന്ന ജാനകിയുടെയും പ്രസാദിന്റെയും ജീവിതത്തിലൂടെ ആകാംക്ഷയോടെ കടന്നു പോകുമ്പോൾ അവനവനിസം കൊണ്ട് സ്വാർത്ഥരായ മനുഷ്യർക്കിടയിൽ സഹജീവി സ്നേഹത്തോടെ വേറിട്ടു നിൽക്കുന്ന പ്രിയ ഹൃദയത്തിലിടം പിടിക്കുന്നു. രഘുനന്ദനും വേണുവും രാജീവും തുടങ്ങിയ സഹൃദയരായ മനുഷ്യർ അവളോടു ചേരുമ്പോൾ ജീവിതം കുറേക്കൂടി തെളിമയുള്ളതാകുന്നു. തന്റെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ജീവിതക്കുരുക്കുകളെ മനോഹരമായി അഴിച്ചെടുത്തും ഓരോരുത്തരെയും അമൂല്യ മുത്തുകളെന്ന പോലെ ശ്രദ്ധയോടെ പരസ്പരം കൊരുത്തു ചേർത്തും അവൾ മുന്നോട്ടു പോകുന്നത് സുഖകരമായ കാഴ്ചയാണ്. കലക്കവെള്ളത്തിൽ പ്രയാസപ്പെട്ടു നീന്തുന്ന മാനത്തുകണ്ണികൾക്ക് അല്പം തെളിനീർ പ്രതീക്ഷ.

ഇത്തരത്തിലെല്ലാം മനുഷ്യജീവിതത്തിന്റെ വൈകാരികതകളെ തൊട്ടുപോകുന്ന പരിസരങ്ങൾ സമ്മാനിക്കുന്നുവെങ്കിലും വായനാവഴിയിൽ തന്നെ പര്യവസാനം ഊഹിക്കാവുന്നത്ര നിസാരതയിൽ സഞ്ചരിച്ചു എന്നതാണ് ഇതിൽ അല്പം നിരാശയുളവാക്കിയ ഘടകം. ലളിതവായനയുടെ രസനീയത പകരുന്ന ആഖ്യാനശൈലിയും മൂല്യാധിഷ്ഠിതമായ സഞ്ചാരപഥങ്ങളും ഈ നോവലിന് മേന്മ പകരുന്നു എന്നിരിക്കിലും മുന്നോട്ട് വേറിട്ട പ്രമേയത്തിലും കുറേക്കൂടി ആഴമുള്ള എഴുത്തിലും ശ്രദ്ധ വച്ചാൽ പ്രിയപ്പെട്ട എഴുത്തുകാരന് ഇനിയും കൂടുതൽ മെച്ചപ്പെട്ട കഥകൾ സമ്മാനിക്കാനാവും എന്നതിൽ തർക്കമില്ല. സമാനതകളില്ലാത്തതും ഹൃദ്യമായതുമായ ഒട്ടേറെ മനോഹരസൃഷ്ടികൾ ഈ സ്നേഹസഹയാത്രികന്റെ തൂലികയിൽ നിന്നുരുവാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

ലേഖ ജസ്റ്റിൻ✍

പുസ്തകം: കലക്കവെള്ളത്തിലെ മാനത്തുകണ്ണികൾ(നോവൽ)
പ്രസാധകർ : സുസമസ്യ പബ്ലിക്കേഷൻസ്
pages : 207

പുസ്തക ആസ്വാദനം (𝗦𝗛𝗜𝗞𝗛𝗔)•••••••••••••••••••••••••••••••••••••••••••••••▪️ʙᴏᴏᴋ ɴᴀᴍᴇ  : ശിഖ ▪️ᴀᴜᴛʜᴏʀ        : റസീന പി.▪️ᴩᴜ...
02/12/2024

പുസ്തക ആസ്വാദനം (𝗦𝗛𝗜𝗞𝗛𝗔)
•••••••••••••••••••••••••••••••••••••••••••••••

▪️ʙᴏᴏᴋ ɴᴀᴍᴇ : ശിഖ
▪️ᴀᴜᴛʜᴏʀ : റസീന പി.
▪️ᴩᴜʙʟɪꜱʜᴇʀꜱ : സുസമസ്യ
▪️ᴩʀɪᴄᴇ : 150 ₹
▪️ᴩᴀɢᴇꜱ : 96

🔹കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലെ റെയിൽ പാളത്തിൽ ഓടിക്കിതച്ച്‌നിൽക്കുന്ന ട്രെയിനിൽ നിന്നും ഇറങ്ങുന്ന നായിക ശിഖ. അവളുടെ ഇന്നലെകൾ ദുഃഖപൂർണ്ണമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല. ധൈര്യത്തിന്റെ, കരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ തീജ്വാലകൾ അവളുടെ മുഖത്ത് ഇന്ന് നമുക്ക് കാണാം. താൻ പിറന്നു വീണ ഗ്രാമത്തിൽ ദുരാചാരങ്ങളുടെ കുത്തൊഴുക്കാണെന്നും അതിൽ നിന്നും സ്ത്രീകൾക്ക്‌ ഇന്നും മോചനമില്ലെന്നും അവൾ ഒരു ഉൾക്കിടിലത്തോടെ തിരിച്ചറിയുന്നു. പക്ഷെ തിരിഞ്ഞോടാൻ വന്നതല്ല താൻ. താനിവിടെ വേണം, തന്റെ വരവ് തന്നെ അതിനാണ്. അന്നൊരിക്കൽ എല്ലാം ഉപേക്ഷിച്ചു ഓടിപ്പോയ ഭീരുവായ മേഘശിഖ അല്ല ഇന്ന് താൻ. പൊരുതണം, വിജയം വരെയും പിടിച്ചു നിൽക്കണം. അവൾ തീരുമാനിച്ചു.!!!

🔸'ശിഖ' എന്ന നോവൽ മനസ്സ് കൊണ്ട് ഇരുൾ മൂടിയ പുരുഷന്മാരാൽ നിറഞ്ഞ ഒരു ഗ്രാമത്തിന്റെ കഥയും, സാങ്കേതികവിദ്യ കൊണ്ട് മലീനസമാക്കപ്പെട്ട ഒരു പട്ടണത്തിന്റെ കഥയും ഒരേസമയത്ത് പറയുന്നു. രണ്ടിടത്തും മാറിമാറി നടക്കുന്ന സംഭവ വികാസങ്ങൾ നോവലിന്റെ അധ്യായങ്ങളിൽ മാറിയും തിരിഞ്ഞും വരുന്നുണ്ട്. ഇന്റർനെറ്റ്‌ എന്ന അത്ഭുതം ഇന്ന് നമ്മളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതില്ലാതെ നമ്മളുടെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങില്ല. നെറ്റ് ഇല്ലെങ്കിൽ ഭൂമി ചലിക്കില്ല എന്നപോലെയാണ് ഇന്ന് കാര്യങ്ങളുടെ കിടപ്പ്. ഇന്റർനെറ്റ്‌ തുറന്ന് തരുന്ന അതിവിശാലമായ, അനന്തമായ സാദ്ധ്യതകൾ നമ്മൾ ആസ്വദിക്കുമ്പോഴും അതിലെ ചതിക്കുഴികൾ ഒരുവേള നമ്മൾ കാണാതെ പോകുന്നില്ലേ..?? നമ്മൾ അറിയാതെ, നമ്മുടെ അനുവാദമില്ലാതെ, നമ്മുടെ സ്വകാര്യതയിലേക്ക് ചിലർ കടന്നു വന്നാലോ..?? ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് അല്ലേ..!!! എന്നാൽ അങ്ങനെയും സംഭവിക്കാം. ജാഗ്രതൈ..!!!

🔹എന്നെ ഏറ്റവും അതിശയിപ്പിച്ചത് ശ്രീ. റസീനയുടെ എഴുത്താണ്. ഇതവരുടെ ആദ്യത്തെ പുസ്തകമാണ് എങ്കിലും മലയാള സാഹിത്യ ഭാഷയുടെ മാധുര്യം വിളിച്ചോതുന്ന വാക്കുകൾ കൊണ്ട് സമ്പന്നമാണ് 'ശിഖ'. പുസ്തകത്തിന്റെ ജേണർ ക്രൈം ത്രില്ലർ ആണെങ്കിലും സ്ഥിരം കുറ്റാന്വേഷണ നോവലുകളുടെ രൂപഘടന അല്ല 'ശിഖ' യ്ക്ക് ഉള്ളത്. വേട്ടക്കാരൻ, അവനെത്ര വലിയവൻ ആണെങ്കിലും ഒരു പെണ്ണിന്റെ ഇശ്ചാശക്തിക്ക്‌ മുന്നിൽ ഒരുനാൾ കീഴടങ്ങും എന്ന് നോവൽ നമ്മെ ഓർമിപ്പിക്കുന്നു. പെണ്ണിന്റെ ശരീരം വെറും കാമപൂർത്തീകരണത്തിന് ഉള്ളതാണെന്ന സങ്കല്പത്തിൽ ജീവിക്കുന്ന അധമന്മാരുടെ ശവപ്പെട്ടിയിൽ അടിക്കുന്ന ബലമുള്ള ആണികളിൽ ഒന്നാണ് 'ശിഖ' എന്ന നോവൽ. ഇങ്ങനൊരു ആശയം തിരഞ്ഞെടുത്ത്, അത് ഇന്നത്തെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ച്‌, സസ്പെൻസ് ഉടനീളം നിലനിർത്തി ഒരു ക്രൈം നോവൽ എഴുതാൻ തൂലിക ചലിപ്പിച്ച ശ്രീ. റസീന പി എന്ന എഴുത്തുകാരി വലിയൊരു കൈയ്യടി അർഹിക്കുന്നു.!!

🔸'ശിഖ' എന്റെ സ്വകാര്യ ലൈബ്രറിയുടെ ഷെൽഫിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അതിനിടയിൽ കൈയ്യിൽ വന്ന കുറച്ച് പുസ്തകങ്ങൾ, ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച നോവലുകൾ എല്ലാം വായിച്ച് അതിൽ ഇഷ്ടമായവയുടെ ആസ്വാദനം തയ്യാറാക്കിയ സമയത്ത് മനപ്പൂർവം അല്ലെങ്കിലും 'ശിഖ' യെ മറന്നു. എന്നാൽ ഈ നോവൽ വായിച്ചു തീർക്കും എന്ന ഉറച്ച തീരുമാനത്തോടെ പുസ്തകം എടുത്ത ഞാൻ ഒന്നാമത്തെ പേജിൽ നിന്നും വായന തുടങ്ങി. വായനയിൽ മാത്രം ലയിച്ചു ചേരുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയുണ്ട്. കഥയും കഥാപരിസരവും വായനക്കാരന്റെ ഉള്ളിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വരുന്ന അസുലഭ നിമിഷം. അതേ, നോവലിന്റെ ആത്മാവ് എന്റെ വായനയ്‌ക്കൊപ്പം സഞ്ചരിച്ചു. ശിഖയും, നീലിയും, നിമയും, നേഹയും, അമേയയും ഞാനെന്ന വായനക്കാരന്റെ ഒപ്പം യാത്ര ചെയ്തു ഒടുവിൽ ശിഖയിൽ എത്തി നിൽക്കുമ്പോൾ എന്റെ മനസ്സ് ആശ്വാസവും, ആഹ്ലാദവും കൊണ്ട് നിറഞ്ഞു. ഏതൊരു വായനക്കാരനും ആഗ്രഹിക്കുന്ന ക്ലൈമാക്സ്‌ സമ്മാനിക്കാൻ ശ്രീ. റസീന പി യ്ക്ക് സാധിച്ചു എന്ന് നിസംശയം പറയാം.!!!

🔹ഒരു കാര്യം കൂടിയുണ്ട്. നോവലിന്റെ അവതാരിക തയ്യാറാക്കിയത് സമസ്യ കുടുംബത്തിലെ മറ്റൊരു പ്രതിഭാശാലിയായ എഴുത്തുകാരൻ ശ്രീ. ഫിനോസ് ചാന്ദിരകത്ത് ആണ്. അവതാരിക വായിച്ചാൽ നോവൽ വായിക്കാനുള്ള ആകാംക്ഷ കൂടും എന്നുറപ്പാണ്. ഒരുപാട് നല്ല കൃതികളുമായി ശ്രീ. റസീന നമ്മുടെ മുന്നിലേക്ക് ഇനിയും വരട്ടെ എന്ന് ആശംസിക്കുന്നു.!!

©𝓥𝓲𝓿𝓮𝓴 𝓜𝓸𝓱𝓪𝓷 𝓟

01/12/2024
Susamasya
28/11/2024

Susamasya

Sharjah International Book Fair 2024
13/11/2024

Sharjah International Book Fair 2024

Address

Vettom/Tirur
Palghat
676102

Alerts

Be the first to know and let us send you an email when സമസ്യ പബ്ലിക്കേഷൻസ്/Samasya Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സമസ്യ പബ്ലിക്കേഷൻസ്/Samasya Publications:

Videos

Share

Category