Muvattupuzha District Campaign

Muvattupuzha District Campaign stand for muvattupuzha district Muvattupuzha District Campaign.

07/09/2023
ദീർഘവീക്ഷണം - ദീർഘകാലത്തേക്ക് ബൈപാസ് തുറക്കില്ല എന്നുറപ്പായി 😟😟
07/09/2023

ദീർഘവീക്ഷണം -
ദീർഘകാലത്തേക്ക് ബൈപാസ് തുറക്കില്ല എന്നുറപ്പായി 😟😟

20/08/2023

*മുറിക്കൽ കോളനിയിലെ ജനങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന മൂവാറ്റുപുഴയിലെ ഭരണാധികാരികളോട് മുറിക്കൽ നിവാസികളുടെ ചോദ്യങ്ങൾ*

>> മുറിക്കൽ പാലം നിർമ്മാണഘട്ടത്തിൽ വലിയ ലോറികൾ പാലത്തിനു സമീപത്തേക്ക് എത്തിയ വഴിയേതാണ് ?

>> ഇപ്പോൾ അടച്ചിട്ട ആ വഴി തുറക്കാൻ മുണ്ടു മടക്കിക്കുത്തി ആരും ചെല്ലാത്തതെന്താണ് ?

>> അടച്ചിട്ട അപ്രോച്ച് റോഡിന്റെ ഉടമസ്ഥരും ഭരണാധികാരികളും തമ്മിലുള്ള ബന്ധം എന്താണ് ?

>> നിർദ്ദിഷ്ട അപ്രോച്ച് റോഡ് JCB ഉപയോഗിച്ച് വഴി തെളിക്കാൻ ആരും വരാത്തതെന്താണ് ?

>> മുറിക്കൽ കോളനിയിൽ ഗുണ്ടകളെ എത്തിച്ചതെന്തിനാണ് ?

>> സോഷ്യൽ മീഡിയയിലൂടെ മുറിക്കല്ലിലെ ജനങ്ങളെ അവഹേളിക്കുന്നതെന്തിനാണ് ?

>> മുറിക്കൽ കോളനിക്കകത്ത് കൂടി കടന്നുപോകുന്ന റോഡ് മുറിക്കൽ പാലത്തിന്റെ യഥാർത്ഥ അപ്രോച്ച് റോഡ് അല്ല എന്ന സത്യം മറച്ചുവച്ച് മുറിക്കൽ കോളനിയിലെ ഇടുങ്ങിയ വഴി അപ്രോച്ച് റോഡാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ് ?

>>ഭരണാധികാരികളുടെ കഴിവുകേടിന് മുറിക്കൽ നിവാസികളെ ബലിയാടാക്കുന്നത് എന്തിനാണ് ?

>> മാർക്കറ്റ് റോഡിലൂടെ പ്രൈവറ്റ് ബസ് ഓടിക്കാതെ EEC മാർക്കറ്റ് ബൈപാസ് വഴി ബസ് കടത്തിവിട്ടാൽ തിരക്കു കുറയുമെന്നറിഞ്ഞിട്ടും അതിന് ഭരണാധികാരികൾ തയ്യാറാകാത്തതെന്താണ് ?

>>മുറിക്കല്ലിൽ മുണ്ടു മടക്കിക്കുത്തിയവർക്കും പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മാത്രം ഓട പൊക്കിയവർക്കും ചന്തയിൽ ചെന്നപ്പോൾ മുട്ടിടിച്ചതിന്റെ കാരണം എന്താണ് ?

>>ഫുട്പാത്തിലേക്ക് സാധനങ്ങൾ ഇറക്കി വച്ച് കച്ചവടം നടത്തുന്ന മർച്ചന്റ് അസോസിയേഷൻ നേതാക്കൾക്കെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകാത്തത് എന്താണ് ?

>> ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത് ? ഇതിന്റെ കാരണം എന്താണ് ?

>> ടൗണിൽ ഏറ്റെടുത്ത സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതെന്തു കൊണ്ടാണ് ?

>> കച്ചേരിത്താഴം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് ബ്ലോക്കുണ്ടാക്കി മാളിൽ പ്രവേശിക്കരുത് എന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി നിർദ്ദേശം മുക്കിയതാരാണ് ?

>> നിരന്തരം പരാജയപ്പെടുന്ന ടിബി റോഡിലെ വൺവേ സംവിധാനം ഇപ്പോഴും തുടരുന്നത് ആരുടെ തീരുമാനപ്രകാരമാണ് ?

>> മുറിക്കൽ പാലത്തിന്റെ അപ്രോച്ച് റോഡിന് സർക്കാർ പണം അനുവദിച്ചിട്ടും അത് നിർമ്മിക്കാൻ തയ്യാറാകാത്തതെന്താണ് ?

>> ഞങ്ങളുടെ വീട്ടുമുറ്റത്തെത്തി ഞങ്ങളുടെ പെണ്ണുങ്ങൾക്കും കുട്ടികൾക്കുമെതിരെ കയ്യോങ്ങി തെറിവിളിച്ചത് എന്തിനാണ് ?

>> ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ അംഗീകൃത ഏജൻസികളെ സമീപിക്കാത്തതെന്താണ് ?

>> ടൗണിൽ പുതുതായി നിർമ്മിച്ച ഓടകൾ വെട്ടിപ്പൊളിച്ചിട്ടും അതിനുനേരെ കണ്ണടയ്ക്കുന്നതെന്തിനാണ് ?

>> ഇന്നലെ വരെ കോളനിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നവർ ഇന്ന് മോഹനവാഗ്ദാനങ്ങളുമായി കടന്നുവരുന്നതാർക്കു വേണ്ടിയാണ് ?

ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ.

രാജാവ് മാത്രമല്ല പരിവാരങ്ങളും നഗ്നരാണ്.

CPM ഉന്നയിച്ച ഈ വിഷയത്തിൽ കാമ്പുള്ളതുപോലെ തോന്നുന്നു. ഈ വിഷയത്തിൽ നിയമലംഘനം MLA നടത്തിയിട്ടുണ്ടെങ്കിൽ അത് MLA ക്കും പാർട...
16/08/2023

CPM ഉന്നയിച്ച ഈ വിഷയത്തിൽ കാമ്പുള്ളതുപോലെ തോന്നുന്നു. ഈ വിഷയത്തിൽ നിയമലംഘനം MLA നടത്തിയിട്ടുണ്ടെങ്കിൽ അത് MLA ക്കും പാർട്ടിക്കും മാത്രമല്ല നിങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ച മൂവാറ്റുപുഴയ്ക്കാകെ അപമാനമാണ്.

സിപിഎം പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ കൊടുത്തിട്ടുണ്ട്.

മാത്യു കുഴലനാടൻ എം.എൽ.എയുടെ ബിനാമി ഇടപാടും നികുതിവെട്ടിപ്പും അന്വേഷിക്കുക.

കോൺഗ്രസ്സ് നേതാവും മൂവാറ്റുപുഴ എം.എൽ.എ യുമായ മാത്യു കുഴലനാടൻ ബിനാമി ഇടപാടിലൂടെ 6 കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ സ്വന്തമാക്കിയത് ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിച്ചുകൊണ്ടാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 18.03.2021 തീയതി രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 561/2021-ാം നമ്പർ തീറാധാര പ്രകാരം ടി. വസ്തുവിനും റിസോർട്ടിനും വില കാണിച്ചിട്ടുള്ളത് 1,92,60,000 ( ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അറുപതിനായിരം) രൂപ മാത്രമാണ്.

എന്നാൽ 19.03.2021 തീയതി, അതായത് ആധാരത്തിന്റെ തൊട്ടടുത്ത ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്നും സ്ഥാനാർത്ഥിയായി മത്സരിച്ച കുഴലനാടൻ തന്റെ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ടി. ആധാരപ്രകാരം തനിക്കുള്ള 50% ഷെയറിന് മാർക്കറ്റ് വില കാണിച്ചിരിക്കുന്നത് 3,50,00,000/- (മൂന്ന് കോടി അമ്പത് ലക്ഷം രൂപ)യാണ്.

ഇതിൽ നിന്നും ഈ വസ്തുവിന് 7 കോടിയോളം രൂപ വിലമതിക്കുമെന്ന കാര്യം സ്പഷ്ടമാണ്.

കോൺഗ്രസ്സിന്റെ നേതാവും സർവ്വോപരി അഴിമതി വിരുദ്ധപ്രക്ഷോഭത്തിന്റെ ചാമ്പ്യനുമായ എം.എൽ.എ. ഈ ഒറ്റ ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്.

കൂടാതെ 7/22022 ൽ രാജകുമാരി സബ്ബ് രജിസ്ട്രാർ ആഫീസിലെ 245/2022, 246/2022, ആധാരങ്ങൾ പ്രകാരം രണ്ട് വസ്തുക്കൾ കൂടി ശ്രീ. മാത്യു കുഴലനാടൻ എം.എൽ. എ.യും ടിയാന്റെ രണ്ട് ബിനാമികളുടെയും പേരിൽ വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീ. മാത്യു നൽകിയ അഫിഡവിറ്റ് പ്രകാരം ടിയാന്റെ ചുരുങ്ങിയ കാലത്തെ സ്വയാർജിത സ്വത്തായി പറയുന്നത് 23 കോടിയോളം രൂപയുടെ വസ്തുവകകളാണ്.

ഈ വസ്തുവകകൾ സമ്പാദിക്കാൻ ആവശ്യമായ വരുമാന സ്രോതസ് വെളിപ്പെടുത്തിയിട്ടില്ല എന്നിരിക്കെ തന്റെ അനധികൃത സമ്പാദ്യം വെളിപ്പെടുത്തുന്നതിനായി സത്യവാങ്ങ് മൂലത്തിൽ ഓഫീസ് ഷെയറുകളുടെ തുക പെരുപ്പിച്ച് കാണിച്ചിട്ടുള്ളതായി കരുതാം.

ശ്രീ.മാത്യു കുഴലനാടന്റെ അനധികൃത ഇടപാടുകളെ സംബന്ധിച്ചും നികുതി വെട്ടിപ്പുകളെ സംബന്ധിച്ചും സർക്കാർ അന്വേഷണം നടത്തണം.

സി.എൻ.മോഹനൻ
CPIM എറണാകുളം ജില്ല സെക്രട്ടറി

മാത്യു കുഴൽനാടന്റെ പ്രായോഗിക പരിജ്ഞാനക്കുറവിനിടയിൽ ചടുലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മുൻസിപ്പൽ ചെയർമാൻ പി....
14/08/2023

മാത്യു കുഴൽനാടന്റെ പ്രായോഗിക പരിജ്ഞാനക്കുറവിനിടയിൽ ചടുലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മുൻസിപ്പൽ ചെയർമാൻ പി.പി എൽദോസിന് അഭിനന്ദങ്ങൾ...

പി.പി എൽദോസിനെപ്പോലെ താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വളർന്നു വന്നവരാണ് മൂവാറ്റുപുഴയ്ക്ക് ഗുണകരമാകുക.

മുകളിൽ നിന്നും കെട്ടിയിറക്കി വന്ന മാത്യു കുഴൽനാടന് മൈക്കിനു മുന്നിൽ പറയാനേ അറിയുവെന്ന് മൂവാറ്റുപുഴക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

നാട്ടിലിറങ്ങി സാധാരണക്കാരന്റെ പ്രശ്നം മനസിലാക്കി പ്രവർത്തിക്കണമെങ്കിൽ അതിന് താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വന്നവർ വേണം. അതിപ്പോ എൽദോസായാലും എൽദോയായാലും മൂവാറ്റുപുഴക്കാർക്ക് ഗുണമാണ്.

കുഴൽനാടൻ പോരാന്ന് തന്നെ പറയേണ്ടി വരും. കുഴൽനാടന്റെ MLA സ്ഥാനത്ത് പി.പി എൽദോസായിരുന്നെങ്കിൽ എന്ന് കോൺഗ്രസുകാർ തന്നെ അടക്കം പറയുന്നത് നാട്ടുകാരും കേട്ടു തുടങ്ങിയിട്ടുണ്ട്.

മുറിക്കൽ പാലത്തിൽ മൂവാറ്റുപുഴക്കാരുടെയാകെ കയ്യടി നേടിയ ചെയർമാൻ പി.പി എൽദോസിന്റെ ഗോൾ കുലുക്കിയത് വലയല്ല കുഴൽനാടന്റെ നെഞ്ചാണ്.

#എന്നും മൂവാറ്റുപുഴയുടെ വികസനത്തിനൊപ്പം

#നമ്മുടെ മൂവാറ്റുപുഴ

ചിലരുടെ ലക്ഷ്യം പൂർത്തിയായി ......സ്നേഹവീട് പൂട്ടി അല്ല പൂട്ടിച്ചു ....നന്മയുള്ള ലോകമേ .....🙏നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ ...
13/08/2023

ചിലരുടെ ലക്ഷ്യം പൂർത്തിയായി ......
സ്നേഹവീട് പൂട്ടി
അല്ല
പൂട്ടിച്ചു ....
നന്മയുള്ള ലോകമേ .....🙏

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ സ്ഥലത്ത് ഏറ്റവും ആധുനിക വ്യദ്ധമന്ദിരം സ്ഥാപിക്കും എന്ന് പ്രതീക്ഷിക്കാം ....

തൊടുപുഴ നഗരസഭ വളരെ മനോഹരമായി മുതലക്കോടത്ത് നടത്തുന്ന പോലെ ഒരു വൃദ്ധമന്ദിരം ..
അല്ല അതിലും മികച്ചത് തന്നെ സ്ഥാപിക്കും എന്നുറപ്പാ ....
അതിനു വേണ്ടിയല്ലേ ഇത് പൂട്ടിച്ചത്

പൂട്ടിക്കുവാൻ മുൻ കൈ എടുത്ത 3 കൗൺസിലർമാർക്കും ,അതിന് പിന്നിൽ പ്രവർത്തിച്ച മറ്റു ചില കൗൺസിലർമാർക്കും നന്ദി ❗

13/08/2023

എൽദോ എബ്രഹാമും
മാത്യു കുഴലനാടനും
കൈകോർക്കണം.
= = = = = = = = = = =

മൂവാറ്റുപുഴയുടെ നഗരവികസനം സാദ്ധ്യമാക്കുവാൻ, മുൻ എം. എൽ. എ.യും റവന്യൂവകുപ്പ് ഭരിക്കുന്ന ഭരണകക്ഷി പാർട്ടിയുടെ പ്രതിനിധിയും എന്ന നിലയിൽ എൽദോ എബ്രഹാമും, ഇപ്പോഴത്തേ എം. എൽ. എ. ആയ മാത്യു കുഴലനാടനും ഒത്തൊരുമിച്ച് രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുപറയാതെവയ്യ.

മൂവാറ്റുപുഴയുടെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ സജീവമായി തുടരുന്നതും, മൂവാറ്റുപുഴയെ പ്രതിനിധീകരിച്ചവരുമായ ഊർജ്ജ്വസ്വലരായ രണ്ടുയുവാക്കൾ എന്നനിലയിൽ നിങ്ങൾ ആത്മാർത്ഥമായി, ആർജ്ജവത്തോടെ, ഒരുമിച്ച്, മുൻകൈയ്യെടുത്താൽ പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴും മൂവാറ്റുപുഴയിൽ അവശേഷിക്കുന്നുള്ളൂ എന്നുള്ളതാണ് ഉറച്ച ബോധ്യം.

മൂവാറ്റുപുഴയുടെ വികസനത്തിനും, മൂവാറ്റുപുഴയിലെ ജനങ്ങളുടെ നന്മയ്ക്കും ആവശ്യമായ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയവൈരവും പാരസ്പര്യ മത്സരവും മാറ്റിവയ്ക്കുവാനുള്ള സന്മനസ്സും പക്വതയും നിങ്ങളിൽനിന്നും പ്രതീക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നതിനൊപ്പം, നിങ്ങൾ ഇതിന് തയ്യാറാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.

മൂവാറ്റുപുഴയെ സംബന്ധിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുവാൻ ഇത്തരത്തിൽ നിങ്ങൾ ഒരുമിച്ച് മുന്നോട്ടിറങ്ങുന്ന പക്ഷം, വസ്തുതകളെ അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ശരിയായി വിലയിരുത്തുന്നതിനും, ഇതിന്റെ പേരിൽ നിങ്ങളിലേതെങ്കിലുമൊരാളെ പുകഴ്ത്തുകയോ അല്ലെങ്കിൽ ഇകഴ്ത്തുകയോ മാത്രം ചെയ്യാതിരിക്കുവാനുമുള്ള ഉയർന്ന ബൗദ്ധികനിലവാരം കൈമുതലായുള്ളവർ തന്നെയാണ് മൂവാറുപുഴക്കാർ.
എന്നുമാത്രമല്ല, കേവലമായ സാമൂഹ്യമാദ്ധ്യമാധിഷ്ഠിത ആക്ഷേപങ്ങളെയും അവകാശ വാദങ്ങളെയും അർഹിക്കുന്ന അകലത്തിൽ നിർത്തി യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ശേഷിയുള്ളവരും കൂടിയാണ്.

ഒപ്പം,
പ്രാദേശിക ഭരണ സംവിധാനങ്ങളും, സർവ്വോപരി കക്ഷി - രാഷ്ട്രീയ ഭേദമെന്യേയുള്ള മൂവാറ്റുപുഴയുടെ ജനതതിയും സർവ്വാത്മനാ പിൻതുണയുമായി നിങ്ങളുടെ പിന്നിലുണ്ടാവുകയും ചെയ്യുമെന്നും തന്നെ കരുതുന്നു.

വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ എൽദോ എബ്രഹാമിനെ പരസ്യമായി ക്ഷണിക്കുന്നതിനും അഭിപ്രായം തേടുന്നതിനും ഒരുമിച്ചുപ്രവർത്തിക്കുന്നതിനുമുള്ള മുൻകൈ മാത്യു കുഴലനാടൻ സ്വീകരിക്കേണ്ടതുണ്ട്,

ഇങ്ങനെയൊരു ക്ഷണം മാത്യു കുഴലനാടനിൽ നിന്നും ഉണ്ടാകുന്നപക്ഷം, മൂവാറ്റുപുഴക്കാരുടെ നന്മയെക്കരുതി ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്ക് മാത്യുവിനൊപ്പം ചേർന്ന് നേതൃത്വം നൽകുവാൻ എൽദോ എബ്രഹാം തയ്യാറാകേണ്ടതുമുണ്ടെന്നാണ് ഒരു മൂവാറ്റുപുഴക്കാരനെന്ന നിലയിലുള്ള അഭ്യർത്ഥന.

മൂവാറ്റുപുഴയുടെ വികസന പ്രവർത്തനങ്ങൾക്ക് വഴിതെളിക്കുവാൻ പൊതുതാല്പര്യം മുൻനിർത്തിയെങ്കിലും നിങ്ങൾ ഒരുമിച്ചുനിന്നു പ്രവർത്തിക്കുന്ന മനോഹരമായ കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.

സസ്നേഹം,
Pramodkumar Mangalath.

11/08/2023

SNDP Jn റോഡിലെ വൺവേ എത്ര അശാസ്ത്രീയമാണ്.

മൂന്നുനിരയായി പിഒ ജംഗ്ഷൻ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വെട്ടുകാട്ടിൽ ആശുപത്രിയുടെ മുന്നിൽ എത്തുമ്പോൾ കുപ്പിക്കഴുത്തിലൂടെ പുറത്തു കടക്കേണ്ട അവസ്ഥ.

കച്ചേരിത്താഴത്തു നിന്നു വരുമ്പോൾ അമ്പലക്കുന്നിലേക്ക് പോകുന്ന പ്രധാനറോഡിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു.

അമ്പലക്കുന്നിൽ നിന്ന് ഇറങ്ങി വന്നിട്ട് പി ഒ ജംഗ്ഷൻ ഭാഗത്തേക്ക് പോകാമെന്നു കരുതിയാൽ നേർക്കുനേരെയാണ് വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നത്. ഒരു ദുരന്തമുണ്ടായാലേ അധികാരികളുടെ കണ്ണുതുറക്കൂ എന്ന അവസ്ഥയ്ക്ക് മാറ്റം വരണം.

അമ്പലക്കുന്നിലെ ജനങ്ങൾ ബന്ദിയാക്കപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ചോദിക്കാനും പറയാനും ജനപ്രതിനിധികളില്ല.

അമ്പലക്കുന്നിൽ സ്കൂൾ, +2, കോളേജ് അടക്കമുള്ള മൂന്ന് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, സബ് ജയിലുണ്ട് , BSNL ഓഫീസുകളുണ്ട്, BSNL ക്വാർട്ടേഴ്സുണ്ട്, ലേഡീസ് ഹോസ്റ്റലുണ്ട്, ആരാധനാലയമുണ്ട്, SNDP യൂണിയന്റെ ആസ്ഥാനമുണ്ട്, വായനശാലയുണ്ട്, ആഡിറ്റോറിയമുണ്ട്, നിരവധിയാളുകൾ പണിയെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇതില്ലെല്ലാമുപരി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

പക്ഷേ പുല്ലുവിലയാണ് അമ്പലക്കുന്നിന് ജനപ്രതിനിധികൾ നൽകിയിട്ടുള്ളൂ.

ആരാണ് ചോദിക്കാനുള്ളത് എന്ന മട്ടിലാണ് മൂവാറ്റുപുഴയുടെ പോക്ക്.

ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനാണ് എസ്എൻഡിപി ജംഗ്ഷൻ വൺവേ ആക്കിയതെന്നു മാത്രം പറയരുത്.

കാരണം ഇവിടെ അടച്ചിട്ടിട്ടും ബ്ലോക്ക് കൂടിയതല്ലാതെ കുറയുന്നില്ല.

07/08/2023

വരും ദിവസങ്ങളിൽ മൂവാറ്റുപുഴ നഗരത്തിലെ ട്രാഫിക് ബ്ലോക്ക് മാറ്റുമെന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റിൻ്റെ വാക്ക് മുഖവിലയ്ക്കെടുക്കുന്നു.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെയും MLA മാത്യു കുഴൽനാടൻ്റെയും വരുംദിവസത്തെ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴക്കാർ കാത്തിരിക്കുന്നു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോണിൻ്റെ പ്രസ്താവന ചുവടെ ചേർക്കുന്നു.

*ചാലിക്കടവ് പാലം അടയ്ക്കേണ്ടി വന്ന സാഹചര്യവും മൂവാറ്റുപുഴയിലെ ഗതാഗത നിയന്ത്രണവും*

മൂവാറ്റുപുഴ തേനി റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചാലിക്കടവ് പാലം അടക്കേണ്ടി വന്നതിൽ നിരവധി വ്യക്തികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത് കാണുകയുണ്ടായി. ഈ വിഷയത്തിലെ തെറ്റിദ്ധാരണ നീക്കുന്നതിനാണ് ഈ ചെറുകുറിപ്പ്.

ചാലിക്കടവ് പാലത്തെ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ( K.S.T.P ) 2 നിർദ്ദേശങ്ങളാണ് അവതരിപ്പിച്ചത്. *ഒന്ന് പാലം പൂർണ്ണമായും അടച്ചു 50 ദിവസങ്ങൾ കൊണ്ട് ചാലിക്കടവ് ഭാഗത്തെ പ്രവൃത്തി പൂർത്തീകരിക്കുക. മറ്റൊന്ന് പാലത്തിൻ്റെ പകുതി വശം ഗതാഗതത്തിനായി തുറന്ന് കൊടുത്ത് ഏകദേശം 5 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുക.*

എന്നാൽ ഇത് ഉദ്യോഗസ്ഥലത്തിൽ മാത്രം തീരുമാനിക്കരുതെന്നും പ്രദേശവാസികളുടെ യോഗം വിളിച്ചു അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് വേണം തീരുമാനം കൈക്കൊള്ളാനെന്നും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് 2023 ജൂലൈ 31ന് ചാലികടവിൽ തന്നെ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും പ്രദേശവാസികളും യോഗം ചേർന്നു.

ഈ യോഗത്തിൽ ഡോ. മാത്യൂ കുഴൽനാടൻ M.L.A പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ എത്രയും പെട്ടെന്ന് നിർമ്മാണം അവസാനിപ്പിച്ചു സഞ്ചാരയോഗ്യമാകുന്നതിനായി പാലം അടച്ചിട്ട് പണികൾ തീർത്ത് ഗതാഗത യോഗ്യമാക്കണമെന്ന ഭൂരിപക്ഷ പൊതുജന അഭിപ്രായം കണക്കിലെടുത്താണ് പൂർണമായ ഗതാഗത നിയന്ത്രണം K.S.T.P ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ മുവാറ്റുപുഴ നഗര വികസനത്തിൻ്റെ ഭാഗമായുള്ള കാനകളുടെ നിർമ്മാണവും ഈ സമയം പുരോഗമിക്കുകയാണ്. കാനകളുടെ നിർമ്മാണം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ടൗൺ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായി വരും.

അതിന് മുൻപ് തന്നെ ചാലിക്കടവ് പാലം പൂർണ്ണമായും ഗതാഗത യോഗ്യമാക്കണം. എങ്കിൽ മാത്രമേ ടൗൺ വികസനത്തിൻ്റെ ഭാഗമായുള്ള റോഡ് നിർമ്മാണം ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് വരാതെ നഗര വികസന പ്രവർത്തനവുമായി മുന്നോട്ട് പോകുവാൻ സാധിക്കൂ.

ഈ വിഷയത്തിൻ്റെ വസ്തുത ഇതായിരിക്കെ ഈ അവസരത്തിൽ M.L.A യെ തേജോവധം ചെയ്യാനും രാഷ്ട്രീയമായി മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒന്നേയുള്ളൂ. എങ്ങനെയെങ്കിലും ഈ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കണം. അതിനായി മുൻപും ഇക്കൂട്ടർ നടത്തിയ പരിശ്രമങ്ങൾ നമുക്കു മുൻപിൽ നിഴലിച്ചു നിൽക്കുകയാണ്.

ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഈ പ്രവൃത്തയുടെ ചുമതലയിലേക്ക് എത്തിയ *16 തഹസിൽദാർമാരെയാണ് ഭരണാധികാരം ഉപയോഗിച്ച് അവർ സ്ഥലം മാറ്റിക്കൊണ്ടിരുന്നത്. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് നമ്മളിവിടെ വരെ എത്തി.* തുച്ഛമായ രാഷ്ട്രീയ ലാഭത്തിനായി *മൂവാറ്റുപുഴയിലെ വികസനം മുടക്കാൻ മുന്നിൽ നിൽക്കുന്ന ഇത്തരം ഇരട്ട മുഖങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.*

ഇപ്പോൾ ടൗണിൽ ഉണ്ടായിരിക്കുന്ന ട്രാഫിക്കുകൾ നിയന്ത്രണ വിധേയമാക്കുന്നതിനായി ട്രാഫിക് കമ്മിറ്റികൾക്ക് അധികാരികളുടെ ഭാഗത്തുനിന്നും കൂടുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. *വരും ദിവസങ്ങളിൽ നഗരത്തിലെ ട്രാഫിക്ക് നിയന്ത്രണ വിധേയമാകും.*

വികസന പ്രവർത്തനങ്ങൾ എന്നത് നമ്മുടെ നാടിനെ സംബന്ധിച്ച് നെല്ലിക്കയോട് ഉപമിക്കാവുന്ന കാര്യമാണ്. ആദ്യം കയ്ക്കും പിന്നീട് മധുരിക്കും എന്ന് പറയുന്നത് പോലെ തുടക്ക സമയത്തെ അൽപ്പം ബുദ്ധിമുട്ട് നമുക്കൊന്നിച്ച് സഹിച്ചാൽ പിന്നീട് നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലേക്ക് ഈ വികസന പ്രവർത്തനങ്ങൾ മാറും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

സാബു ജോൺ
പ്രസിഡൻ്റ്, മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.

31/07/2023

സ്നേഹവീടിനെ കല്ലെറിയുന്നതിന് മുൻപ്

നടത്തിപ്പുകാരനോടുള്ള വ്യക്തിപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അയാളുടെ എതിരാളികൾ നന്നായി മുതലെടുക്കുന്നുണ്ട്, അത് നാം മനസിലാക്കുക.

ഈ സ്ഥാപനത്തെ എങ്ങനെയും തകർക്കണമെന്ന് ചിലർക്കെങ്കിലും അജണ്ടയുണ്ടോയെന്നും സ്നേഹവീടിൻ്റെ നടത്തിപ്പ് കൈക്കലാക്കണമെന്ന് ചിലർക്ക് താല്പര്യമുണ്ടോയെന്നതും കൃത്യമായി പരിശോധിക്കപ്പെടണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനു മുൻപ് തന്നെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാരാണ് ? എന്താണ് ഇവരുടെ ലക്ഷ്യം ?

സ്വന്തം വീട്ടിൽ കഞ്ഞിവെള്ളം കിട്ടാത്ത കുറച്ച് പാവങ്ങളെ സംരക്ഷിച്ചതിൻ്റെ പേരിൽ എന്തെല്ലാം ആരോപണങ്ങളാണ് കേൾക്കേണ്ടി വരുന്നത്.

ആരോപണങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയത്തൊഴിലാളികളും മുതലാളികളും ഒരു ദിവസമെങ്കിലും ഈ സ്ഥാപനത്തിൽ താമസിച്ച് ഈ വൃദ്ധജനങ്ങളിൽ ഒരാളുടെയെങ്കിലും ദൈനംദിന കാര്യങ്ങൾ നടത്തിക്കൊടുക്കാൻ തയ്യാറാണോ ?

പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കണം, പിഴവുകളുണ്ടെങ്കിൽ തിരുത്തണം, യാതൊരു തർക്കവുമില്ല.

അല്ലാതെ മരണമടഞ്ഞവരെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന രീതി ശരിയല്ല.

ഒരുപിടി ചോറ് ആ മരണപ്പെട്ടവർക്ക് അവർ ജീവിച്ചിരുന്ന കാലത്ത് വാരിക്കൊടുക്കാൻ തയ്യാറാകാത്തവരാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

നഷ്ടങ്ങൾതുടർക്കഥയാകുന്നമൂവാറ്റുപുഴ.ആരാണ്ഇതിനുത്തരവാദി ???മൂവാറ്റുപുഴയുടെജനപ്രതിനിധികൾഎവിടെ ???
16/06/2023

നഷ്ടങ്ങൾ
തുടർക്കഥയാകുന്ന
മൂവാറ്റുപുഴ.

ആരാണ്
ഇതിനുത്തരവാദി ???

മൂവാറ്റുപുഴയുടെ
ജനപ്രതിനിധികൾ
എവിടെ ???

29/05/2023

മൂവാറ്റുപുഴയുടെ ചുറ്റുവട്ടത്തുള്ള പൊതുകാര്യങ്ങൾ ഈ പേജിൽ നൽകണമെന്നാഗ്രഹമുള്ളവർ മെസേജ് അയക്കുക.

വാർത്തകൾ നൽകുന്നവരുടെ വിവരങ്ങൾ പുറത്തുവിടുന്നതായിരിക്കില്ല.

26/05/2023

ബഹുമാനപ്പെട്ട മൂവാറ്റുപുഴ MLA ശ്രീ മാത്യു കുഴൽനാടൻ സാർ,

സാർ,
താങ്കൾ മൂവാറ്റുപുഴയുടെ വികസനത്തിന് വേണ്ടി നിരന്തരം ശ്രമിക്കുന്നയാളാണ്, വിദ്യാസമ്പന്നനാണ്.

പക്ഷേ, ഇന്നലെ മൂവാറ്റുപുഴയിൽ നടന്ന മന്ത്രിമാർ പങ്കെടുത്ത സർക്കാർ പരിപാടിയായ കരുതലും കൈത്താങ്ങും അദാലത്തിൽ നിന്നും താങ്കൾ വിട്ടുനിന്നത് വളരെ മോശമായിപ്പോയി.

എത്രയെത്ര പ്രശ്നങ്ങളുമായാണ് മൂവാറ്റുപുഴക്കാർ അദാലത്തിനെത്തിയത്. അവിടെ സ്നേഹസ്വാന്തനമായി മാറേണ്ട താങ്കൾ വിട്ടുനിന്നത് ശരിയായ രീതിയല്ല. വിലകുറഞ്ഞ രാഷ്ടീയക്കാരനായി താങ്കൾ അധ:പതിക്കരുത്.

താങ്കൾ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ അവരുടെ പ്രശ്നങ്ങളുമായി വന്നെത്തുന്ന വേദി എവിടെയാണെങ്കിലും താങ്കൾ അവിടെയെത്താൻ ബാധ്യസ്ഥനാണ്. ഇത്തരം രീതികൾ താങ്കൾ തിരുത്തണം.

മൂവാറ്റുപുഴക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയ മന്ത്രിമാരായ പി.രാജീവ് സാറിനും പി. പ്രസാദ് സാറിനും പരിപാടിയിൽ പങ്കെടുത്ത MLA അനൂപ് ജേക്കബ് സാറിനും മൂവാറ്റുപുഴ നിവാസികളുടെ നന്ദി അറിയിക്കുന്നു.

നിങ്ങളുടെ വീടിൻ്റെയടുത്ത് സ്വകാര്യ വ്യക്തികളുടെ വീടോ പറമ്പോ കാട് കയറിക്കിടക്കുന്നുണ്ടെങ്കിൽ മാത്രം ഈ ഉത്തരവ് വായിക്കുക. ...
26/05/2023

നിങ്ങളുടെ വീടിൻ്റെയടുത്ത് സ്വകാര്യ വ്യക്തികളുടെ വീടോ പറമ്പോ കാട് കയറിക്കിടക്കുന്നുണ്ടെങ്കിൽ മാത്രം ഈ ഉത്തരവ് വായിക്കുക.

മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടണം എന്നാഗ്രഹിക്കുന്നവർ മാത്രം ഷെയർ ചെയ്യുക.

ശബരി റെയിലിനായുള്ള മൂവാറ്റുപുഴക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്. ചിത്രത്തിൽ കാണുന്ന തരത്തിലുള്ള വർത്തമാനകാല ഇന്ത്യയിലെ ദു...
25/05/2023

ശബരി റെയിലിനായുള്ള മൂവാറ്റുപുഴക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്.

ചിത്രത്തിൽ കാണുന്ന തരത്തിലുള്ള വർത്തമാനകാല ഇന്ത്യയിലെ ദുരിതയാത്രകൾ അവസാനിക്കണം.

വന്ദേഭാരതും ശബരിറെയിലും കെറെയിലും നമുക്ക് വേണം.

വന്ദേഭാരത് വന്നപ്പോൾ ചോരുന്നേ, ഭക്ഷണത്തിന് രുചിയില്ലേ എന്ന കരച്ചിൽ ഒരു ഭാഗത്ത്.

കെ റെയിലിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അയ്യോ, എൻ്റെ നാട് കടക്കെണിയിലാകുന്നേ എന്ന മോങ്ങൽ വേറൊരു ഭാഗത്ത്.

വികസനത്തിനായി ഏതെങ്കിലും ഒരു പാർട്ടി മുൻകൈ എടുക്കുന്നു എന്ന കാരണത്താൽ കുറ്റം പറയലും കുന്നായ്മ ചെയ്യലും പാടില്ല.

24/05/2023

മൂവാറ്റുപുഴയിലെ ജനപ്രതിനിധികൾക്ക് ഹെൽമറ്റ് വേണ്ടേ ?

ഹെൽമെറ്റ് വേണ്ടാത്തവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ടട്ടോ.

ഇതു പറഞ്ഞപ്പോൾത്തന്നെ എല്ലാവരുടെയും മനസിൽ ചിലരുടെ മുഖം തെളിഞ്ഞു വന്നിട്ടുണ്ടാകും.

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന ജനപ്രതിനിധികൾ തെറ്റായ സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

ഇവരെ കാണുമ്പോൾ വണ്ടിക്ക് കൈ നീട്ടാൻ പോലീസിന് ആമ്പിയറുമില്ല.

ഹെൽമറ്റ് ധരിക്കാത്ത ജനപ്രതിനിധികളേ, നിങ്ങളെ ഞങ്ങൾ വിമർശിക്കുന്നത് ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്..

നിങ്ങൾക്ക് ഒരപകടവും സംഭവിക്കരുത്. കാരണം നിങ്ങൾ ഞങ്ങളുടെ നേതാക്കളാണ്, ഞങ്ങളെ സംരക്ഷിക്കേണ്ടവരാണ്.

ഹെൽമറ്റ് ധരിക്കൂ, ജീവൻ സുരക്ഷിതമാക്കൂ. ഞങ്ങളുടെ വിമർശനത്തെ പോസിറ്റീവായി കാണൂ.

മൂവാറ്റുപുഴയിലെ പഴയ ചന്ത,ഈ ചന്ത ഇന്നും ഒരുപാട് ആളുകളുടെ ഓർമ്മയിലുണ്ട്.ഇന്നിവിടം മാർക്കറ്റ് ബസ് സ്റ്റാൻ്റായി മാറി. കുറച്ച...
23/05/2023

മൂവാറ്റുപുഴയിലെ പഴയ ചന്ത,
ഈ ചന്ത ഇന്നും ഒരുപാട് ആളുകളുടെ ഓർമ്മയിലുണ്ട്.

ഇന്നിവിടം മാർക്കറ്റ് ബസ് സ്റ്റാൻ്റായി മാറി. കുറച്ചു ഭാഗം അർബൻ ഹാറ്റും. അർബൻ ഹാറ്റ് രൂപമാറ്റം സംഭവിച്ച് ഫയർസ്റ്റേഷനായി മാറി (മാറ്റി).

ഇടക്കാലത്ത് മാർക്കറ്റ് ബസ് സ്റ്റാൻ്റ് പരിസരം വണ്ടിപൊളിക്കുന്നവരുടെ സ്റ്റാൻ്റായി മാറി. ഇക്കാര്യം ചോദ്യം ചെയ്താൽ, ചോദ്യം ചെയ്യുന്നവരോട് സ്റ്റാൻ്റ് വിട്ടോളാൻ പറയുന്ന സ്റ്റാൻ്റ്.

ചന്തയുടെ പരിസരത്തുള്ള പല സ്ഥലങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം ഓടകൾ വഴി മൂവാറ്റുപുഴയാറിലേക്ക് ഒഴുകുന്നു.

നഗരസഭപരിധിയുടെ തെക്കുഭാഗത്ത് മീശ പിരിച്ച് പുലികളായി ഓട പൊക്കി സോഷ്യൽ മീഡിയയിൽ കയ്യടി നേടിയവർ ചന്തയിലെത്തിയപ്പോൾ മീശ താഴേക്കാക്കി പൂച്ചക്കുഞ്ഞായതും നമ്മൾ കണ്ടു.

അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി.
പൂച്ചക്കാര് മണി കെട്ടും ?

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when Muvattupuzha District Campaign posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share