K voice

K voice TRUTH GROW WITH US

അഖിൽ ഞങ്ങൾക്ക് നിന്നെ അറിയാം.നിന്റെ രാജ്യ സ്നേഹം എന്താണന്നു തിരിച്ചറിയാൻ ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളോ ചാനലി...
16/05/2025

അഖിൽ ഞങ്ങൾക്ക് നിന്നെ അറിയാം.നിന്റെ രാജ്യ സ്നേഹം എന്താണന്നു തിരിച്ചറിയാൻ ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളോ ചാനലിൽ നടക്കുന്ന അന്തിചർച്ചകളോ വേണ്ട......അറിയാതെ നാവിൽ വന്ന ഒരു വാചകത്തിന്. തെറ്റു പറ്റി എന്ന് പല തവണ പറഞ്ഞിട്ടും നിന്നെ അങ്ങ് തീർത്തുകളയണം എന്ന് വിചാരിക്കുന്നവരുടെ രാഷ്ട്രബോധവും സാമൂഹിക ബോധവും എന്താണ്......... നിന്റെ നാവിനെ ആരൊക്കെയോ ഭയക്കുന്നുണ്ട്......................... ഈ രാജ്യത്തു നമുക്ക് വിശ്വസിക്കാവുന്ന ഒരു നിയമ സംവിധാനം ഉണ്ട് അവിടെ നിനക്ക് നീതി ലഭിക്കും എന്നെ ഉറച്ചവിശ്വാസം ഞങ്ങൾക്കുണ്ട്.......നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ കല്ലെറിയു...

ഞാൻ വന്ദേ ഭാരതിൽ കഴിഞ്ഞയാഴ്ച ഒന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്തു. അതിനിടെ സീറ്റിന്റെ കൈത്താങ്ങിയിൽ നിന്ന് കിട്ടിയ മൂട്ട...
16/05/2025

ഞാൻ വന്ദേ ഭാരതിൽ കഴിഞ്ഞയാഴ്ച ഒന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്തു. അതിനിടെ സീറ്റിന്റെ കൈത്താങ്ങിയിൽ നിന്ന് കിട്ടിയ മൂട്ടകടിയുടെ ചിത്രമാണിത്. അപ്പോ വേറേ ചില തിരക്കിലായിരുന്നത് കൊണ്ട് ടി ടി ഇയോട് പരാതി പറയാനൊന്നും പോയില്ല. അതങ്ങനെ കഴിഞ്ഞു.

എന്റെ ബാച്ച് ഗ്രൂപ്പിൽ ഇന്ത്യൻ റെയിൽവേയെപ്പറ്റി ഒരു പോസ്റ്റ് വന്നപ്പോൾ ഇതിനെപ്പറ്റി പറഞ്ഞു. സുഹൃത്തുക്കളാണ് കമ്പ്ലെയിന്റ് ചെയ്യണം എന്ന് പ്രേരിപ്പിച്ചത്.

നെറ്റിൽ നോക്കി ഔദ്യോഗികം എന്ന് തോന്നുന്ന ഒരു വെബ് സൈറ്റിൽ നിന്ന് വിവരം കിട്ടി. (ലിങ്ക് കമന്റിൽ) എസ് എം എസ് വഴി 9717630982 എന്ന നമ്പറിലേയ്ക്ക് വിവരം അറിയിച്ചാൽ കാര്യങ്ങൾ സെറ്റാക്കുമത്രേ. വിവരം അറിയിച്ചു. മെസേജ് ഡെലിവർ ചെയ്യുന്നുപോലുമില്ല.

ഒന്നൂടെ സെർച്ച് ചെയ്തു. ഇന്ത്യൻ റെയിൽവേ എല്ലാ കമ്പ്ലെയിന്റ് നമ്പറും കൂടി ചേർത്ത് 139 എന്ന ഒറ്റ നമ്പറാക്കിയത്രേ. അതിലേയ്ക്ക് വിളിച്ചു. ഐ വി ആർ വഴി കമ്പ്ലെയിന്റ് എന്ന ഓപ്ഷനിൽ എത്തി.

ട്രെയിനിനകത്തിരിക്കുകയാണോ അതോ സ്റ്റേഷനെപ്പറ്റിയുള്ള പരാതി പറയാനാണോ അതോ തിരിച്ച് മുമ്പിലുള്ള മെനുവിൽ പോവണോ എന്നായി ചോദ്യം.

ട്രെയിനിനകത്തെ പ്രശ്നമാണല്ലോ പരാതി. അത് സെലക്റ്റ് ചെയ്തു. പി എൻ ആർ നമ്പർ വേണമത്രേ! അത് കൊടുത്തു. ആ പി എൻ ആർ നമ്പർ അസാധുവാണെന്നായി ഐ വി ആറിലെ ചേച്ചി!

മൂട്ടകടിച്ചാൽ ലൈവ് ആയി പരാതി പറയണം എന്നാണെന്ന് തോന്നുന്നു ഇന്ത്യൻ റെയിൽവേയുടെ അഭിപ്രായം!!! ട്രെയിനിൽ നിന്നിറങ്ങിയാൽ പരാതി പറയാൻ വല്ല മാർഗ്ഗവുമുണ്ടോ ആവോ?

[ഇനി പരാതി പറയാൻ പോവുന്നില്ല! അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ്]
@ COPY FROM AJAY BALACHANDRAN

16/05/2025

സിനിമ പറമ്പിന്റെ ചരിത്രം തേടി ഗ്രൂപ്പിൽ ഒരു പോസ്റ്റ്‌ കണ്ടു. അടുത്തിടെ മരണപ്പെട്ട കരുനാഗപ്പള്ളിയിലെ സാമൂഹിക പ്രവർത്തകനും പത്ര ലേഖകനും ആയിരുന്ന ശ്രീ. ബിജു മുഹമ്മദ്‌ അതിന്റെ ചരിത്രം വിശദമായി തന്നെ അനാവരണം ചെയ്ത് എഴുതിയിരുന്നു. അതിവിടെ പങ്ക് വെക്കാം.

സിനിമാപറമ്പ് ....
ഒരു സ്ഥല പേരാണ് .
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിലാണ് ...
ഇവിടെ വെച്ചാണ് അടൂർ , കൊട്ടാരക്കര ഭാഗങ്ങളിലേക്ക് റോഡ് പകുത്ത് പോകുന്നത്.

വിചിത്രമായ ഈ സ്ഥലനാമം വന്ന വരവ് ഒന്നു മുങ്ങി തപ്പിയാലോ ....
നോക്കാം ...
പണ്ട് ...പണ്ട്
കൊച്ചുപറമ്പ് എന്നായിരുന്നു മേപ്പടി സ്ഥലത്തിന്റെ പേര് ....
അങ്ങനെയിരിക്കെ
മുല്ലശ്ശേരി മഠത്തിൽ അശോകൻ തിരുമേനി വക പുരയിടത്തിൽ ഒരു തിയറ്റർ വരുന്നു
മുരളി തിയറ്റർ !
കളർ പടങ്ങൾ ഓടി തുടങ്ങാത്ത കാലമാണേ.. വൈദ്യംതി പോലും എത്തി നോക്കാത്ത കാലഘട്ടം...
ഓയിൽ എൻഞ്ചിൻ കറക്കി
ഡൈനാമോ വഴികിട്ടുന്ന കറണ്ടിലാണ് അന്ന് തിയറ്റർ പ്രവർത്തിക്കുന്നത് ....
തറ ടിക്കറ്റ് ഉണ്ട് .
അര അണയാണ് ചാർജ്ജ് ...
കാലാന്തരത്തിൽ മുരളി ടാക്കീസ് പടം മടക്കി ...
പക്ഷേ കൊച്ചു പറമ്പിന്റെ തലേവിധി മാറി മറിഞ്ഞു ...
കൊച്ചു പറമ്പ് ...
സിനിമാ പറമ്പിലേക്ക് വഴിമാറി ...
ഈ മുരളി ടാക്കീസ് അന്ന് നിന്ന സ്ഥലത്താണ് ഇപ്പോൾ എ.എസ്
സൂപ്പർ മാർക്കറ്റ് നിൽക്കുന്നത് ....

അധ്യായം : 2

മുരളി ടാക്കീസ് പോയി കുറേ കാലം കഴിഞ്ഞപ്പോൾ ...
ദേ വരുന്നടാ ...
ഉദയാ തിയറ്റർ ...
കൊട്ടാരക്കര റൂട്ടിലേക്ക് തിരിഞ്ഞ് അല്പം മുന്നോട്ട് ചെല്ലുമ്പോൾ
ഇടത്തേ സൈഡിൽ ..
തോപ്പിൽ മുക്ക് സ്വദേശി ഗോപാലകൃഷ്ണപിള്ളയാണ് പ്രൊ പൈറ്റർ :
വൈരം എന്ന തമിഴ് സിനിമയായിരുന്നു ആദ്യ അവതരണത്തിന് എത്തിയത് ...
ഉദയ
സിനിമാ പറമ്പിന്റെ പേരിനെ കീർത്തികേൾപ്പിച്ചു ...
വസ്തു ഉടമയുമായി എന്തോ സ്വരചേർച്ചയില്ലാതെ ഉദയാ അവിടെ നിന്നും പൊളിച്ച് കെട്ടി
സിനിമാ പറമ്പ് ജംഗ്ഷന് തൊട്ടു മുന്നിൽ നിന്നും വലത്തോട്ട് പോകുമ്പോഴുള്ള ചന്ദ്ര ഭവനത്ത് ചന്ദ്രശേഖര പണിക്കരുടെ വസ്തുവിലേക്ക് മാറ്റി സ്ഥാപിച്ചു.
ഇവിടെ വെച്ച് ഗോപാലകൃഷ്ണപിള്ളയ്ക്ക ഒരു പാർട്ടർ കൂടി വന്നു ... കലാധരൻ പിള്ള ...
ഉദയാ ടാക്കീസിന്റെ രണ്ടാം ജൻമം ...
ആദ്യം കളിച്ചത് സിനിമയല്ല ... നാടകമായിരുന്നു
എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതി അവതരിപ്പിച്ച നാടകം പ്രസിഡന്റ് ...
ലോകത്ത് എവിടെങ്കിലും സിനിമാകൊട്ടക ഉണ്ടാക്കിയിട്ട് ആദ്യം നാടകം കളിച്ചിട്ടുണ്ടെങ്കിൽ ... ദേ അതിവിടെയാണ് ...ഇവിടെയാണ് ... ഇവിടെയാണ് ... മൂന്നരതരം ...
ഉദയായുടെ രണ്ടാം ജൻമം അടിപൊളിയായിരുന്നു ... വേലുതമ്പി ദളവ, സ്വാമി അയ്യപ്പൻ, ശ്രീമുരുകൻ, ചോറ്റാനിക്കര അമ്മ .. .
കുടുംബം സഹിതം ഇടിച്ച് കയറി കണ്ട പടങ്ങൾ ...
ഒറ്റ ദിവസം കൊണ്ട് കളി മതിയാക്കിയ പടവും വന്നു ! കർണ്ണപർവ്വം ..
അങ്ങനെ മുന്നോട്ട് പോകവേ തോപ്പിൽ മുക്ക് ഗോപാലകൃഷ്ണപിള്ള പാർട്ണർ ഷിപ്പിൽ നിന്നും പിൻമാറി
പകരം ചവറേക്കാരൻ ഗോപാലകൃഷ്ണപിള്ള വരുന്നു .
തിയറ്ററിന്റെ പേര് മാറി ...
രാജി

അധ്യായം 3

രാജി തിയറ്റർ അങ്ങനെ മുന്നോട്ട് പോയി ...
ബെഞ്ചിന് 40 പൈസ, കസേരയ്ക്ക 75, ശനി, ഞായർ , മാറ്റിനി കൂടാതെ ഓണത്തിനും മാറ്റിനി...
ഒടുവിൽ
പത്മരാജന്റെ തകര കളിച്ച് രാജി രാജിയായി ...
തേവലക്കര ചന്ദ്രാസ് തിയറ്ററുകാര് വാങ്ങിയെങ്കിലും തുടങ്ങിയില്ല ...
അവർ പൊളിച്ചടുക്കി കൊണ്ടുപോയി ...

അങ്ങനെ കോഴിക്കോട്ട് മുതലേം കുളവുമില്ലാതെ മുതലക്കുളം മൈതാനം പോലെ ....
തൃശൂരിലെ തേക്കില്ലാത്ത തേക്കിൻകാട് മൈതാനം പോലെ ...
സിനിമാകൊട്ടകയില്ലാത്ത "സിനിമാ പറമ്പ് " വിസ്മയ നാമവും പേറി ചരിത്രത്തിൽ ഇടം പിടിച്ച് നിൽക്കുന്നു ...

എഴുത്ത് :എം.കെ. ബിജു മുഹമ്മദ് കരുനാഗപ്പള്ളി. (ഓർമ്മകൾക്ക്‌ ആദരവോടെ )

ഏഴാം പടക്കപ്പലിൽ വരുന്ന അമേരിക്കൻ പട്ടാളക്കാർ പിന്നീട് അമേരിക്ക കാണണോ എന്ന് ഞാൻ തീരുമാനിക്കും 🔥ഇന്ത്യയുടെ ഉരുക്കു വനിത♥️...
11/05/2025

ഏഴാം പടക്കപ്പലിൽ വരുന്ന അമേരിക്കൻ പട്ടാളക്കാർ പിന്നീട് അമേരിക്ക കാണണോ എന്ന് ഞാൻ തീരുമാനിക്കും 🔥

ഇന്ത്യയുടെ ഉരുക്കു വനിത♥️❣️❣️❣️

അവസാന തീവ്രവാദിയും ഇല്ലാതെയാകട്ടെ
08/05/2025

അവസാന തീവ്രവാദിയും ഇല്ലാതെയാകട്ടെ

ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷ മേഖലയിലെ അതിപ്രശസ്തമായ ഒരു കേന്ദ്രം, ബൈസാരൺ താഴ്‌വര, വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുത്ത ...
27/04/2025

ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷ മേഖലയിലെ അതിപ്രശസ്തമായ ഒരു കേന്ദ്രം, ബൈസാരൺ താഴ്‌വര, വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുത്ത കാര്യം പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലത്രേ!! എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണെന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ തെളിവ് നൽകുന്നു.

ഭീകരാക്രമണത്തിന് ശേഷം പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് പറഞ്ഞത്. അനുമതിയില്ലാതെയാണ് ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നു നൽകിയതെന്നും രണ്ട് ദിവസത്തിനിടയിൽ ആയിരത്തിലധികം ആളുകളാണ് പ്രദേശം സന്ദർശിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നുണ്ട്.

എന്ത് വർഷത്തിലേതാണ്ട് മിക്കവാറും സമയം ഈ പ്രദേശത്തിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട് എന്നതിന് സോഷ്യൽമീഡിയ തന്നെ തെളിവ്. ടൂർ ഓപറേറ്റേഴ്‌സിലും പ്രാദേശിക ഗൈഡുകളും ഇതിന് സാക്ഷ്യം പറയുന്നു. എന്തിന്, ജമ്മുകശ്മീർ സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് തന്നെ പറയുന്നത് വർഷം മുഴുവൻ തുറന്ന് കിടക്കുന്ന സ്ഥലമാണിതെന്നാണ്. പക്ഷേ പ്രതിരോധ മന്ത്രായലത്തിലെ ഉദ്യോഗസ്ഥർക്ക് അറിയില്ല. ആഭ്യന്തര മന്ത്രിക്ക് അറിയില്ല.

ഒന്നാലോചിച്ച് നോക്കണം, 2019 ആഗസ്ത് മുതൽ അഞ്ചുവർഷത്തോളമാണ് ജമ്മുകശ്മീരിൽ കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഒടുവിൽ സുപ്രീം കോടതി ഇടപെട്ട ശേഷം മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പൊതുപ്രവർത്തകരെ ജയിലിൽ അടച്ചു, വീട്ടു തടങ്കലിൽ പാർപ്പിച്ചു, ഭീകരവാദം അവസാനിപ്പിക്കുതിന്റെ ഭാഗമാണെന്ന പേരിൽ എത്രയോ നാൾ ഇന്റർനെറ്റ് നിരോധിച്ചു, മാധ്യമ സ്വാതന്ത്ര്യം തടഞ്ഞു, മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇതെല്ലാം എന്തിനായിരുന്നു? ഭീകരപ്രവർത്തനം അവസാനിപ്പിക്കാനും താഴ്‌വരെ സുരക്ഷിതമാക്കാനുമായിരുന്നുവത്രേ!

പക്ഷേ വഴി നീളെ ചെക്ക് പോസ്റ്റുകളുള്ള, ജനസംഖ്യയുടെ ഒരു വലിയ ശതമാനം സുരക്ഷ ഉദ്യോഗസ്ഥരുള്ള, ആയിരക്കണക്കിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഏജൻസികളുമുള്ള കശ്മീരിൽ ഒരു വിനോദസഞ്ചാര കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും അറിയില്ല, ആഭ്യന്തരമന്ത്രിക്കുമറിയില്ല.

പഹൽഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മൾ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. പാക്ക് അതിർത്തിയിൽ നിന്ന് ...
25/04/2025

പഹൽഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മൾ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. പാക്ക് അതിർത്തിയിൽ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധ ധാരികളായ നുഴഞ്ഞുകയറ്റക്കാർക്ക് എങ്ങനെ എത്താൻ കഴിഞ്ഞു?
2. കൂട്ടക്കൊല നടത്തിയ ശേഷം അവിടെ നിന്ന് അനായാസം കടന്നു കളയാൻ അവർക്ക് എങ്ങനെ സാധിച്ചു? സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണ്??

മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.

ഉത്തരം പറയാതിരിക്കാൻ പല ക്യാപ്സ്യൂളുകൾ വിതരണത്തിന് റെഡിയാണ്.
നിലവിലെ സാഹചര്യത്തിൽ ചോദ്യം ചോദിച്ചാൽ അവനെ രാജ്യദ്രോഹിയാക്കി മാറ്റും... സുരക്ഷാ വീഴ്ചയെ കുറിച്ച് ആരും ചർച്ച ചെയ്യുന്നുമില്ല

Plesae HELP👉👉👉കൊട്ടാരക്കരയുടെ നഗര വീഥികളിൽ കൂടി നടന്നുനീങ്ങുന്ന ആ ചെറുപ്പക്കാരൻ ... തന്നെ നോക്കുന്നവരെ  ഒരു ചെറു പുഞ്ചിര...
24/04/2025

Plesae HELP👉👉👉കൊട്ടാരക്കരയുടെ നഗര വീഥികളിൽ കൂടി നടന്നുനീങ്ങുന്ന ആ ചെറുപ്പക്കാരൻ ... തന്നെ നോക്കുന്നവരെ ഒരു ചെറു പുഞ്ചിരിയോടെ കൈ ഉയർത്തിക്കാട്ടി നടന്നു നീങ്ങുന്ന അബ്ദുൾ അസീസ്... (സലിം )
L I C യുടെ ഒട്ടേറെ ജനപ്രിയ പോളിസികൾ വിജയകരമാക്കിത്തീർത്ത മിടുക്കനായ ഏജന്റ് ..
വിശ്വാസത്തിന്റെ ആ പുഞ്ചിരിക്ക്‌ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട തന്റെ ആരോഗ്യം വൈദ്യശാസ്‌ത്രത്തിന്റെ പ്രതീക്ഷയ്ക്ക് അടിയറ വെക്കേണ്ടി വന്നു .. ജീവിതം ഒരു സമരമാണ് ..
പരീക്ഷണങ്ങൾ നമുക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമെത്തുമ്പോൾ അവിടെ സുമനസ്സുകളുടെ കാരുണ്യത്തിനുവേണ്ടി നമുക്ക് അപേക്ഷിക്കേണ്ടി വരും ..
ഒരു ജീവൻ നില നിർത്താൻ നാം ഏതറ്റം വരേയും പോകും ..
പൂർണ്ണമായും നിലച്ച അബ്ദുൾ അസീസിന്റെ (സലിം ) കരൾ മാറ്റിവെക്കാൻ ഇനി ഒട്ടും വൈകിക്കാൻ കഴിയില്ല ..
അവനവനു വരുമ്പോൾ മാത്രമാണ് വേദനയുടെ ആഴം അറിയുന്നത് ..
എങ്കിലും ഇത് എന്റെ കൂടി വേദന ആയി കണ്ട് എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ നാം ഒരുങ്ങുമ്പോൾ അത്‌ നാളെകളിൽ നമുക്ക് അനുഗ്രഹമായി ഭവിക്കും. .
ജീവിതം പൂർണ്ണതയിൽ എത്തും മുൻപേ ആരോഗ്യം നഷ്ടപ്പെടേണ്ടി വരുമ്പോൾ ഒപ്പം വിശ്വസിച്ചു കൂടെ കൂടിയവർക്ക് പല പഴികളും കേൾക്കാം...
എന്നാൽ ഒപ്പം നിൽക്കാൻ കൂടെ വേണം എന്ന് ആഗ്രഹിച്ചവർക്ക് ജീവിതത്തിൽ പഴികൾ അല്ല പ്രധാനം ..
പ്രിയപ്പെട്ടവന്റെ ആയുസ്സാണ് .. പ്രതീക്ഷയോടെ അബ്ദുവിന്റെ ആയുസ്സിനായി ആ കുടുംബത്തിന്റെ നിലനില്പിനായി ഏവരുടേയും നിസ്സീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ...
നമുക്ക് ഒന്ന് ഒത്തു ചേർന്ന് സഹായിക്കാം 🤲

TINTUHABEEB
A/C :40780259365
IFSC:SBIN0070063
SBI KOTTARAKARA MAIN

സിവിൽ സർവീസ് പരീക്ഷയിൽ 41ആം റാങ്ക് കരസ്ഥമാക്കിയ കൊട്ടാരക്കര വയയ്ക്കൽ സ്വദേശിനി ജിപി നന്ദന,  81ആം റാങ്ക് കരസ്ഥമാക്കിയ പത്...
22/04/2025

സിവിൽ സർവീസ് പരീക്ഷയിൽ 41ആം റാങ്ക് കരസ്ഥമാക്കിയ കൊട്ടാരക്കര വയയ്ക്കൽ സ്വദേശിനി ജിപി നന്ദന, 81ആം റാങ്ക് കരസ്ഥമാക്കിയ പത്തനാപുരം പ്ലാവിള വീട്ടിൽ റീന അന്ന മാത്യു, 785 ആം റാങ്ക് കരസ്ഥമാക്കിയ മാവേലിക്കര സ്വദേശി യദു കെ രാജൻ എന്നിവർക്ക് അഭിനന്ദനങ്ങൾ.

കൊട്ടാരക്കര അവണൂരിൽ ടെനി ജോപ്പൻ്റെ കാറിടിച്ച് മരി+ച്ച ഇഞ്ചക്കാട് സ്വദേശി ഷൈൻ
21/04/2025

കൊട്ടാരക്കര അവണൂരിൽ ടെനി ജോപ്പൻ്റെ കാറിടിച്ച് മരി+ച്ച ഇഞ്ചക്കാട് സ്വദേശി ഷൈൻ

കൊട്ടാരക്കര സുള്ള്യ സർവീസ് ഇനിയില്ല ഇന്നുകൊണ്ട്  അവസാനിപ്പിച്ചു 💐അവസാന ട്രിപ്പും ഫുൾ ആയി മടക്കം
21/04/2025

കൊട്ടാരക്കര സുള്ള്യ സർവീസ് ഇനിയില്ല

ഇന്നുകൊണ്ട് അവസാനിപ്പിച്ചു 💐

അവസാന ട്രിപ്പും ഫുൾ ആയി മടക്കം

Address

Town West Nagar, Kottarakkara
Kottarakara
691506

Telephone

+919567889698

Website

Alerts

Be the first to know and let us send you an email when K voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K voice:

Share