Morestories Network

Morestories Network ontvnewsonline ONTV Production Network
(360)

മലയാളത്തിലെ ' മായാവി തമിഴിൽ അർജ്ജുന്റെ ' വല്ലക്കോട്ടെ' ആയപ്പോൾ പരാജയം............... ഷാഫിയുടെ സംവിധാനത്തിൽ 2007ൽ പുറത്തി...
19/02/2025

മലയാളത്തിലെ ' മായാവി തമിഴിൽ അർജ്ജുന്റെ ' വല്ലക്കോട്ടെ' ആയപ്പോൾ പരാജയം...............
ഷാഫിയുടെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ സിനിമയായിരുന്നു 'മായാവി'. മനോജ് കെ ജയൻ ,ഗോപിക, സായികുമാർ ,വിജയരാഘവൻ, സലീം കുമാർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . ഈ സിനിമ മലയാളികൾ ഏറ്റെടുക്കുകയും സൂപ്പർ ഹിറ്റ് വിജയം നേടുകയും 2007 ൽ ഏറ്റവുമധികം ബോക്സ് ഓഫീസിൽ നിന്നും കളക്ഷൻ നേടിയ സിനിമയായി മാറുകയും ചെയ്തിരുന്നു .

എന്നാൽ 2010 ലാണ് എ വെങ്കടേശ് ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് . വല്ലക്കോട്ടെ എന്നായിരുന്നു സിനിമയുടെ പേര് . മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തമിഴിൽ ചെയ്തത് അർജുൻ ആയിരുന്നു . ആശിഷ് വിദ്യാർത്ഥി, ഗഞ്ച കറുപ്പ് തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . എന്നാൽ ഈ സിനിമയ്ക്ക് മലയാളത്തിൽ ഉണ്ടാക്കിയത് പോലെ ഒരു വിജയം തമിഴിൽ ഉണ്ടാക്കാൻ സാധിച്ചില്ല . ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

മലയാളത്തിൽ മായാവിയിലെ സുരാജ് വെഞ്ഞാറമൂടും സലീം കുമാർ ഒക്കെ ഉണ്ടാക്കിയ കോമഡി വേറെ ലെവലായി ക്ലാസിക് ആയി ഇപ്പോഴും തുടരുന്നുണ്ട് . പക്ഷേ തമിഴിൽ ആ ഒരു ഓളം ഉണ്ടാക്കാൻ സാധിച്ചില്ല. അതുകൊണ്ടായിരിക്കാം അവിടെ പരാജയപ്പെട്ടത്. .Copyright ©️

സിനിമയിൽ ഭാഗ്യം പരീക്ഷിട്ടും ഒന്നുമാകാതെപോയ ഷീലയുടെ മകൻ...........1997ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ  സിനിമയായിരുന...
19/02/2025

സിനിമയിൽ ഭാഗ്യം പരീക്ഷിട്ടും ഒന്നുമാകാതെപോയ ഷീലയുടെ മകൻ...........
1997ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ .ഈ സിനിമയിലെ റാഫേൽ എന്ന നായക കഥാപാത്രം അവതരിപ്പിച്ചത് ജോർജ് വിഷ്ണു ആയിരുന്നു . തിലകൻ ,കാവേരി, ജഗതീ, ജഗദീഷ് തുടങ്ങി വലിയ താരനിര ഈ സിനിമയിൽ ഉണ്ടായിരുന്നു വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു സിനിമയും അതിലെ ഗാനങ്ങളും.

അതിനുശേഷം 1998 ൽ മന്ത്രിമാളികയിൽ മനസമ്മതം, 2000 ൽ കാതൽ റോജാവേ, തുടങ്ങി ഏതാനും ചില ചിത്രങ്ങളിൽ വിഷ്ണു അഭിനയിച്ചിരുന്നു . എന്നാൽ ആ സിനിമകൾ ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല . 2021 ൽ പുറത്തിറങ്ങിയ 'പാരീസ് ജയരാജ്' എന്ന തമിഴ് സിനിമയാണ് ഇദ്ദേഹത്തിന്റേതായ അവസാനമായി പുറത്തിറങ്ങിയത്.

സിനിമയിൽ അധികം ക്ലച്ച് പിടിക്കാത്തതുകൊണ്ട് തമിഴ് സീരിയലുകളിൽ ആയിരുന്നു ഇദ്ദേഹം കൂടുതലും അഭിനയിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട് . പ്രധാന കാര്യം മലയാളത്തിലെ എവർഗ്രീൻ നായികയായ ഷീലയുടെ മകനാണ് വിഷ്ണു. .Copyright ©️

അപരിചിതൻ സിനിമയുടെ ക്ളൈമാക്സിൽ മന്യയ്ക്ക് പകരം ഡ്യൂപ്പ്...........സഞ്ജീവ് ശിവന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ മമ്മ...
19/02/2025

അപരിചിതൻ സിനിമയുടെ ക്ളൈമാക്സിൽ മന്യയ്ക്ക് പകരം ഡ്യൂപ്പ്...........
സഞ്ജീവ് ശിവന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ സിനിമയായിരുന്നു അപരിചിതൻ . കാവ്യാമാധവൻ ,കാർത്തിക, മന്യ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . ദേവി എന്ന കഥാപാത്രത്തെ ആയിരുന്നു മന്യ അവതരിപ്പിച്ചത്.

എന്നാൽ ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളിൽ ഒന്നും നമുക്ക് മന്യയെ കാണാൻ സാധിക്കില്ല . ക്ലൈമാക്സ് ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ മന്യക്ക് സിനിമയിൽ ജോയിൻ ചെയ്യാൻ പറ്റാതെ വരികയും ആ ഭാഗത്തു ള്ള സീനുകളിൽ മന്യ ദൂരെ നിൽക്കുന്നതായി ഒരു ഡ്യൂപ്പിനെ ഉപയോഗിച്ച് കാണിക്കുകയുമായിരുന്നു .

ഈ രംഗത്ത് മന്യയുടെ മുഖം കാണിക്കാത്ത രീതിയിൽ പിറകിൽ നിന്നുമുള്ള ഒരു ഷോട്ട് ഉൾപ്പെടുത്തി സംവിധായകൻ ആ കാര്യം വളരെ ബുദ്ധിപരമായി അഡ്ജസ്റ്റ് ചെയ്തു .Copyright ©️

മലയാളത്തിൽ തുടങ്ങി റീമേക്കിലൂടെ ഇന്റർനാഷണൽ ആയ ' ദൃശ്യം' .....................ജീതു ജോസഫിന്റെ  സംവിധാനത്തിൽ  2013ൽ പുറത്തി...
19/02/2025

മലയാളത്തിൽ തുടങ്ങി റീമേക്കിലൂടെ ഇന്റർനാഷണൽ ആയ ' ദൃശ്യം' .....................
ജീതു ജോസഫിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു 'ദൃശ്യം.' ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ സിനിമയിൽ മോഹൻലാൽ, മീന ,അൻസിബാ ഹസൻ, എസ്തർ അനിൽ ,ആശാ ശരത്ത്, സിദ്ധീഖ് , ഷാജോൺ തുടങ്ങിയവരൊക്കെ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത് .

ഈ സിനിമയുടെ ഒരു പ്രത്യേകത ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു എന്നതാണ്. 2014 ൽ ദൃശ്യം എന്ന പേരിൽ കന്നടയിലേക്കും, ദൃശ്യം എന്ന പേരിൽ 2014 ൽ തന്നെ തെലുങ്കിലേക്കും, പാപനാശം എന്ന പേരിൽ 2015 ൽ തമിഴിലേക്കും റീമേക്ക് ചെയ്ത ചിത്രം 2015 ൽ ഹിന്ദിയിലും ദൃശ്യം എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു .Copyright ©️

സിൻഹള ഭാഷയിൽ 'ധർമ്മയുദ്ധ' എന്ന പേരിൽ 2017 ലും റീമേക്ക് ചെയ്തു .എന്തിനേറെ പറയുന്നു ചൈനീസ് ഭാഷയിലേക്ക് 2019 ൽ റീമേക്ക് ചെയ്തിരുന്നു. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്' എന്നായിരുന്നു ചിത്രത്തിന്റെ പേര് . മറ്റൊരു കാര്യം, മോഹൻലാലിന്റെ സിനിമ കരിയറിൽ ഒരുപാട് പരാജയങ്ങൾ തുടർച്ചയായി ഏറ്റുവാങ്ങി കൊണ്ടിരിക്കുമ്പോഴായിരുന്നു ദൃശ്യം റിലീസ് ആയത്. ദൃശ്യത്തിലൂടെ വമ്പൻ തിരിച്ചുവരവാണ് മോഹൻലാൽ നടത്തിയത് . സിനിമ ബോക്സ് ഓഫീസിൽ ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു.

2015 ൽ പുറത്തിറങ്ങിയ പാപനാശം സിനിമയിൽ കമൽഹാസൻ ,ഗൗതമി ,നിവേദിത തോമസ്, എസ്തർ അനിൽ ,കലാഭവൻ മണി തുടങ്ങിയവരൊക്കെ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ഈ മലയാളത്തിലെ പോലെ തന്നെ പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായമായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത് .Copyright ©️

ഇളയമകന്‍ വ്യാജ ഐഡന്റിറ്റിയില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നു, അച്ഛന്റെ കാര്യം മറച്ചുവച്ചിരിക്കുകയാണ്; വെളിപ്പെടുത്തി...
19/02/2025

ഇളയമകന്‍ വ്യാജ ഐഡന്റിറ്റിയില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നു, അച്ഛന്റെ കാര്യം മറച്ചുവച്ചിരിക്കുകയാണ്; വെളിപ്പെടുത്തി സലിം കുമാര്‍

ഒഡീഷ സ്വദേശി ചന്തുവും ഇനി മോഹന്‍ലാലിനൊപ്പം; ചായക്കടയില്‍ നിന്നും സിനിമയിലേക്ക് .......ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതോട...
18/02/2025

ഒഡീഷ സ്വദേശി ചന്തുവും ഇനി മോഹന്‍ലാലിനൊപ്പം; ചായക്കടയില്‍ നിന്നും സിനിമയിലേക്ക് .......
ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതോടെയാണ് ചന്തുവിന് അഭിനയമോഹം വന്നത്. സല്‍മാന്‍ ഖാനൊപ്പം 2 സിനിമകളില്‍ ചന്തു അഭിനയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹം വരികയും കേരളത്തിലേക്ക് എത്തുകയുമായിരുന്നു. ചുള്ളിക്കല്‍ നസ്രത്തിലുള്ള ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു

ബംഗാളിൽ നിന്ന് മദ്രാസിലെ കലാക്ഷേത്രയിൽ എത്തിയ അമല മുഖർജി തെന്നിന്ത്യയുടെ ' അമല'യായി മാറി.............ബംഗാളിൽ നിന്ന് മദ്ര...
18/02/2025

ബംഗാളിൽ നിന്ന് മദ്രാസിലെ കലാക്ഷേത്രയിൽ എത്തിയ അമല മുഖർജി തെന്നിന്ത്യയുടെ ' അമല'യായി മാറി.............
ബംഗാളിൽ നിന്ന് മദ്രാസിലെ കലാക്ഷേത്രയിൽ എത്തിയ അമല മുഖർജി. അവരുടെ നൃത്തമികവ് ഞൊടിയിടയിൽ തമിഴകം ഒന്നാകെ പുകൾ പെറ്റു. ഒരു ഫാഷൻ പരേഡിൽ വെച്ച് അവരെ ടി രാജേന്ദ്രൻ എന്ന സംവിധായകൻ കണ്ടുമുട്ടി .മൈഥിലിൻ കാതലിയിലെ ക്ലാസിക്കൽ ഡാൻസറുടെ റോൾ ആ പെൺകുട്ടിയെ തേടിയെത്തുന്നത് അങ്ങനെ.

1986 ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം അമല മുഖർജി 'അമല'യായി തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട മൂന്നക്ഷരമായത് ചരിത്രം. 80 കൾക്കൊടുവിൽ തന്നെ അമലയുടെ മലയാള തുടക്കവും ഉണ്ടായി. വൈദ്യശാസ്ത്രം പ്രമേയമാക്കി ജയാനൻ വിൻസെന്റ് ഒരുക്കിയ ആയുർരേഖയിൽ മമ്മൂട്ടിയുടെ നായികാ വേഷം. ആ സിനിമ പക്ഷേ എവിടെയും എത്തിയില്ല. കിലുക്കം എന്ന സിനിമ ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രിയദർശന്റെ മനസ്സിൽ നന്ദിനി എന്ന കഥാപാത്രം അമലയായിരുന്നു. പക്ഷേ കറങ്ങിത്തിരിഞ്ഞ് ആ റോൾ രേവതിയിൽ എത്തി .

1991ൽ എന്റെ സൂര്യപുത്രിയിലൂടെയുള്ള അമലയുടെ താരവരവ് അതൊരു ഒന്നൊന്നര വരവ് തന്നെയായി. ടൈറ്റിൽ അടയാളപ്പെടുത്തുന്നത് പോലെ എന്റെ സൂര്യപുത്രിക്ക് അടിമുടി പെണ്ണത്തം അഴിഞ്ഞൊഴുകുന്ന കണ്ണീർ കഥ തന്നെയായിരുന്നു. ഈ കഥയുടെ കേന്ദ്രബിന്ദുവായിരുന്നു അമല അവതരിപ്പിച്ച മായാവിനോദിനി എന്ന കോളേജ് കുമാരി .പൊട്ടിത്തെറിക്കുന്ന അഭിനയശൈലിയിലൂടെ എന്ന കഥാപാത്രം അമല അനശ്വരമാക്കി.

ഒരുപക്ഷേ മലയാള സിനിമ കണ്ട ഏറ്റവും നാച്ചുറൽ ആയ അമ്മമകൾ ഇടപഴകലുകൾ ആയിരിക്കും സൂര്യപുത്രിയിലേത് .വിക്ഷുബ്ദമായ നിരവധി രംഗങ്ങളിൽ അമിതമായ നാടകീരിയിലേക്ക് കൂപ്പുകുത്താതെ സിനിമ എന്ന സ്വകീയ മാധ്യമത്തിന്റെ പരിവൃത്തിയിൽ ഒതുങ്ങി നിന്നുള്ള അഭിനയമാണ് ആയിരുന്നു അമലയുടേത്. തെറിച്ച പെണ്ണിന് മലയാള സിനിമ വിധിച്ച പതിവ് ദുരന്തം ഏറ്റുവാങ്ങുന്ന രംഗങ്ങളിലൊക്കെ മായയിൽ നിന്ന് അമല എന്ന ബംഗാളി പെൺകുട്ടിയെ വേർതിരിച്ചെടുക്കാൻ പ്രയാസമായിരുന്നു .

വൻവിജയമായ സൂര്യപുത്രിയിൽ അടിപൊളി പ്രകടനത്തിന്റെ അവസാന വാക്ക് ആകുമ്പോൾ തന്നെ ഒരു ദുരന്ത നായികയുടെ സർവ്വവിധ ചേഷ്ടകളും അമലയിൽ ഭദ്രമായി . ഉള്ളടക്കത്തിലെ രേഷ്മയ്ക്ക് കമലന്റെ മനസ്സിൽ രേവതിയുടെ മുഖമായിരുന്നു. കിലുക്കം ഷൂട്ടിങ് നടക്കുന്ന കാലം ,രേവതിക്ക് അതിൽ മാനസിക വിഭ്രാന്തിയുള്ള കഥാപാത്രമാണെന്നും അവരത് ഗംഭീരമായി അഭിനയിക്കുന്നു എന്നുമൊക്കെ കേട്ടപ്പോൾ പിന്നെയും രേഷ്മയായി വരുന്നത് ആവർത്തനം ആകുമോ എന്ന് കമലന് ഭയം.

എൻറെ സൂര്യപുത്രിയിൽ അഭിനയിക്കാൻ അമല വരുന്നത് ഈ സമയത്ത്. അങ്ങനെ ഉള്ളടക്കത്തിന്റെ കഥ അദ്ദേഹം അമലയോട് പറയുന്നു .കഥ ഇഷ്ടപ്പെട്ട അമല കഥാപാത്രത്തിന്റെ ആവിഷ്കാരം ഏതു രീതിയിൽ ആയിരിക്കണം എന്ന് ചോദിച്ചപ്പോൾ കമൽ അവർക്ക് നോബഡീസ് ചൈൽഡ് എന്ന സിനിമയുടെ കാസറ്റ് നൽകി. ആ സിനിമ കണ്ടപ്പോൾ തന്റെ നീളമുള്ള കോലൻ മുടി രേഷ്മയ്ക്ക് പറ്റുമോ എന്നായി അമലയുടെ സംശയം .തമിഴിലും തെലുങ്കിലും ഒക്കെ കത്തി നിൽക്കുന്ന അമലയോട് മുടി കട്ട് ചെയ്യാൻ പറയാൻ കമലിനും മടി .നാളുകൾ പിന്നിട്ട് ഒരു ദിവസം ഗസ്റ്റ് ഹൗസിന്റെ കോളിങ് ബെൽ ശബ്ദിച്ചപ്പോൾ കമൽ വാതിൽ തുറന്നു .മുടിയൊക്കെ ഷോർട്ടൻ ആക്കി കേൾ ചെയ്ത് താൻ മനസ്സിൽ കണ്ട രേഷ്മയായി അതാ അമല നിൽക്കുന്നു .

കഥാപാത്രവുമായി സന്നിവേശിക്കാൻ അമലക്കുള്ള ആത്മാർത്ഥത അത്രകണ്ട് വലുതായിരുന്നു പതിയെ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ പത്നിയായി അമല വെള്ളിത്തിരയിൽ നിന്ന് അകന്നു . ഓർക്കാപ്പുറത്തൊരു ദിവസം അമലയെ പ്രേക്ഷകർ പിന്നെയും സ്ക്രീനിൽ കണ്ടു. 2017ൽ കെയർ ഓഫ് സൈറാ ഭാനുവിൽ അഡ്വക്കേറ്റ് ആനി ജോൺ ആയി. Copyright ©️

'മഴയെത്തും മുൻപേ ' സിനിമയും ആനിയും .........................മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പഴയകാല നടിമാരിൽ ഒരാളാണ് ആനി...
18/02/2025

'മഴയെത്തും മുൻപേ ' സിനിമയും ആനിയും .........................
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പഴയകാല നടിമാരിൽ ഒരാളാണ് ആനി. ആനി ചെയ്ത കഥാപാത്രങ്ങളിൽ ഇന്നും പ്രേക്ഷകർ ആദ്യം ഓർക്കുന്നത് മമ്മൂട്ടി നായകനായ മഴയെത്തും മുൻപേ എന്ന ചിത്രത്തിലെ ശ്രുതിയെയാണ്. ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത സിനിമയാണ് 1995 ൽ തിയേറ്ററുകളിൽ എത്തിയ മഴയെത്തും മുൻപേ.Copyright ©️

മമ്മൂട്ടി ,ശ്രീനിവാസൻ ,ശോഭന, ആനി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായി എത്തിയ ശ്രുതിയുടെ കുട്ടിത്തവും തന്റെ ഇടവും എല്ലാം ആദ്യമാദ്യം ആസ്വദിക്കുന്ന പ്രേക്ഷകന്റെ ഇഷ്ടം ചിത്രം പുരോഗമിക്കുന്നതനുസരിച്ച് ആ കഥാപാത്രത്തോടുള്ള വെറുപ്പായി മാറും. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ സഹതാപത്തോടുകൂടി മാത്രമേ ആ കഥാപാത്രത്തെ നോക്കി കാണാൻ പ്രേക്ഷകന് സാധിക്കൂ .

ഇപ്പോഴിതാ മഴയെത്തും മുൻപേ എന്ന ചിത്രത്തെക്കുറിച്ചും തൻറെ കഥാപാത്രമായ ശ്രുതിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ആനി . തന്നെ പോലെയാണ് മഴയത്ത് മുൻപേയിലെ ശ്രുതി എന്നും അതുകൊണ്ടാണ് ആ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിഞ്ഞതെന്നും ആനി പറയുന്നു .

അഭിനയിക്കേണ്ട ജീവിച്ചാൽ മതിയെന്ന് സംവിധായകൻ കമൽ പറഞ്ഞെന്നും ആനി കൂട്ടിച്ചേർക്കുന്നു .അഭിനയിച്ച സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അതാണെന്നും ശ്രുതിയിലൂടെയാണ് കൂടുതൽ ആളുകൾ തന്നെ തിരിച്ചറിഞ്ഞതെന്നും ആനി പറഞ്ഞു .ആ സിനിമ കണ്ടിട്ട് തന്നെ ശകാരിച്ച അമ്മമാർ ഉണ്ടെന്ന് പറയുന്ന ആനി , അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് തന്നെ ഏൽപ്പിച്ചതിൽ സംവിധായകൻ കമലിനോടും രചയിതാവ് ശ്രീനിവാസനോടും നന്ദി പറയുകയും ചെയ്യുന്നു.

" മഴയെത്തും മുൻപേയിലെ ആ ശ്രുതി ഞാൻ തന്നെയാണ് അതുകൊണ്ടാണ് ആ കഥാപാത്രത്തോട് എനിക്ക് അത്രയും നീതി പുലർത്താൻ കഴിഞ്ഞത്, നീ അഭിനയിക്കേണ്ട ജീവിച്ചാൽ മതിയെന്നാണ് കമൽ സാർ പറഞ്ഞത് .ആ കഥാപാത്രത്തെ പറ്റി കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി .ആ വാശിയും ബഹളവും പൊസസീവ്നെസ്സും എല്ലാം എന്നിലുമുണ്ട് .അഭിനയിച്ച സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ്. ആ കഥാപാത്രമായാണ് കൂടുതൽ ആളുകളും എന്നെ അറിയുന്നതും. പ്രത്യേകിച്ച് അമ്മമാർ .

എൻറെ അഭിനയ ജീവിതത്തിന്റെ ടേണിങ് പോയിന്റ് ആയിരുന്നു ശ്രുതി .അതുപോലെതന്നെ ആളുകൾ നെഞ്ചിലേറ്റിയ കഥാപാത്രമാണ് സ്വപ്നലോകത്തെ ബാലഭാസ്കർ എന്ന സിനിമയിലെ ചന്ദ്രിക "- ആനി പറയുന്നു. Copyright ©️

ആരാണ് ധ്രുവ് റാട്ടി ....? എന്തുകൊണ്ടാണ് അറ്റാളുടെ യൂട്യൂബ് വീഡിയോകൾക്കായി ഇന്ത്യയിലെ ജനങ്ങൾ കാത്തിരിക്കുന്നത് ? ...........
18/02/2025

ആരാണ് ധ്രുവ് റാട്ടി ....? എന്തുകൊണ്ടാണ് അറ്റാളുടെ യൂട്യൂബ് വീഡിയോകൾക്കായി ഇന്ത്യയിലെ ജനങ്ങൾ കാത്തിരിക്കുന്നത് ? ..............................
നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ ആദ്യമായി അധികാരത്തിൽ വരുമ്പോൾ കൗമാരം കടന്നിട്ടില്ലാത്ത ഒരു പയ്യൻ ഇപ്പോൾ ഇന്ത്യയിലെ ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 233 സീറ്റുകളോടെ പ്രതോതിപക്ഷ ഇന്ത്യ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ആ വിജയത്തിന്റെ ഒരു പങ്ക് ധ്രുവറാട്ടിക്കും അവകാശപ്പെട്ടതാണ്. ബിജെപി ഭരണകൂടത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ഇന്ത്യ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കിയത് youtube വിപ്ലവം നടത്തുന്ന ഈ 29 കാരനാണ്.

2014 മുതൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ മോദി സർക്കാരിനെ പിന്തുണക്കുന്നവരായി മാറിയിരുന്നു. ഗോദി മീഡിയ എന്ന് പ്രയോഗിക്കപ്പെട്ട കാലത്തിന്റെ വരവോടെ ജനങ്ങളിലേക്ക് എത്തുന്ന സത്യസന്ധമായ വാർത്തകളുടെ അളവും വളരെയധികം കുറഞ്ഞു .മുഖ്യധാരാ മാധ്യമങ്ങൾ ഗോദി മീഡിയ ആയി മാറിയ കാലഘട്ടത്തിൽ തന്നെ വാർത്തകൾ മറയില്ലാതെ പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെയും പല മാധ്യമങ്ങളുടെയും പക്ഷപാതങ്ങൾ തുറന്നു കാണിക്കാൻ ധ്രുവറാട്ടിക്ക് സാധിച്ചിരുന്നു.

ഇതിലൂടെ 400 സീറ്റുകൾ നേടുക എന്ന എൻഡിഎയുടെ ലക്ഷ്യത്തെ തകർക്കാൻ കഴിഞ്ഞ ഇലക്ഷനിൽ ധ്രുവറാട്ടിക്ക് സാധിച്ചു. കഴിഞ്ഞ 10 വർഷമായി ബിജെപി രാഷ്ട്രീയത്തിനെതിരെ youtube വീഡിയോകളിലൂടെ ധ്രുവരാട്ടി പ്രതികരിച്ചിരുന്നു.

youtube എജുക്കേറ്റർ എന്ന തന്റെ കരിയറിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരുന്ന ധ്രുവരാട്ടി ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്ന പ്രചരണത്തിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലേക്ക് കടന്നുവരികയായിരുന്നു .2014 ൽ മോദി അധികാരത്തിൽ വന്ന് അധികം വൈകാതെ തന്നെ ബിജെപിയുടെ പ്രത്യശാസ്ത്രത്തിന്റെയും സർക്കാരിന്റെ പ്രവർത്തന രീതിയുടെയും വിമർശകനായി ധ്രുവ് മാറുകയായിരുന്നു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കുന്ന ധ്രുവ് റാട്ടിയുടെ youtube വീഡിയോകൾക്ക് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത് .

ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് ധ്രുവ് റാട്ടി പുറത്തിറക്കിയ പല വീഡിയോകളും വലിയ പ്രചാരം നേടിയിരുന്നു . ബിജെപിയുടെ ഐടി സെൽ പുറത്തുവിടുന്ന നുണകൾ എന്ന ഉള്ളടക്കത്തോടെ പുറത്തിറങ്ങിയ ഇദ്ദേഹത്തിൻറെ വീഡിയോ ഇന്ത്യയിൽ വലിയ പ്രചാരം നേടിയിരുന്നു.സർജിക്കൽ സ്ട്രൈക്ക്, ഇവിഎം തട്ടിപ്പ് ,യോഗി ആദിത്യനാഥും യാഥാർഥ്യങ്ങളും, മോദി ഭരണകൂടത്തിന്റെ ദുരിതങ്ങൾ ,ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി, തുടങ്ങിയ നിരവധി വീഡിയോകൾ അദ്ദേഹത്തിൻറെ ചാനലിൽ വന്നിരുന്നു. ഇവയെല്ലാം തന്നെ തന്നെ ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ വിളിച്ചു പറയുന്നവയായിരുന്നു .അത് ജനങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കി.

യുപി യിലെ യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിനെ കുറിച്ചും രാമനവമിയുടെ പേരിലും ഹനുമാൻ ജയന്തിയുടെ പേരിലും എല്ലാം സൃഷ്ടിക്കുന്ന വർഗീയ സംഘർഷങ്ങളെ കുറിച്ചും മണിപ്പൂരിലെ കലാപത്തെക്കുറിച്ചും എല്ലാം ധ്രുവരാട്ടി വീഡിയോകൾ ചെയ്തിരുന്നു .എങ്ങനെയാണ് ഹിന്ദു മുസ്ലിം വിഭജനം സമൂഹത്തിൽ ഉണ്ടാകുന്നത് എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് എന്നെല്ലാം പറയുന്ന വീഡിയോകളാണ് ധ്രുവ് പുറത്തിറക്കുന്നത് .

ഓരോ വീഡിയോയും റിലീസ് ആകുമ്പോൾ തന്നെ കാണാനും ഷെയർ ചെയ്യാനുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇന്ന് കാത്തിരിക്കുന്നത് .Copyright ©️

പരസ്പരം മടുത്ത് ഇനിയൊരു നിമിഷം ഒരുമിച്ച് ജീവിക്കേണ്ട എന്ന് തോന്നിപ്പിരിഞ്ഞവർ പിന്നെ എന്തിനാണ് പരസ്പരം വിളിക്കുന്നത് ? .....
18/02/2025

പരസ്പരം മടുത്ത് ഇനിയൊരു നിമിഷം ഒരുമിച്ച് ജീവിക്കേണ്ട എന്ന് തോന്നിപ്പിരിഞ്ഞവർ പിന്നെ എന്തിനാണ് പരസ്പരം വിളിക്കുന്നത് ? .........
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പ്രശസ്ത എഴുത്തുകാരി വി കെ ദീപയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. സാറാ അലീഖാന്റെ ഒരു ഇന്റർവ്യൂവും അതിൽ സാറയുടെ ഉത്തരങ്ങളുമാണ് പോസ്റ്റിലെ വിഷയം. ചോദ്യങ്ങൾ എല്ലാംതന്നെ സാറയുടെ പിതാവായ സേഫ് അലി ഖാന്റെയും അമ്മ അമൃത സിംഗിന്റെയും വേർപിരിയലിനെ കുറിച്ചാണ്.

താങ്കളുടെ അമ്മയ്ക്ക് കരീന കപൂറിനെ വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നിയോ എന്നതായിരുന്നു സാറ അലിഖാനോടുള്ള അവതാരകന്റെ ആദ്യ ചോദ്യം. "എന്തിന്? ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അൺകംഫർട്ടബിൾ ആയ ഒരു വീടിനു പകരം എനിക്കും അനിയനും സന്തോഷത്തോടെ ജീവിക്കാനും കയറി ചെല്ലാനും ഉള്ള രണ്ടു വീടുകളാണ് ആ വിവാഹമോചന തീരുമാനത്തോടെ ഉണ്ടായത് .അതിൽ എന്തിനാണ് വേദനിക്കുന്നത്"- എന്നതായിരുന്നു സാറയുടെ മറുപടി Copyright ©️

എന്നാൽ വേണ്ട ഉത്തരം ലഭിക്കാത്ത നമ്മളിൽ ഒരാളായ അവതാരകന് ഉത്തരം ബോധ്യപ്പെട്ടില്ല. അമ്മ ഇപ്പോഴും അബ്ബയെ വിളിക്കാറുണ്ടോ ,അബ്ബയുടെ വിവാഹത്തെ പറ്റി അമ്മ എന്തെങ്കിലും സ്വകാര്യ വേദനകൾ മക്കളായ നിങ്ങളോട് പങ്കുവെച്ചിരുന്നോ എന്നതായിരുന്നു അടുത്ത ചോദ്യങ്ങൾ ,വളരെ രസകരമായ മറുപടിയായിരുന്നു ബോളിവുഡിലെ താര രാണിയായ സാറയുടെ കയ്യിൽ ഉണ്ടായിരുന്നത് .

പരസ്പരം മടുത്ത് ഇനിയൊരു നിമിഷം ഒരുമിച്ച് ജീവിക്കേണ്ട എന്ന് തോന്നിപ്പിരിഞ്ഞവർ പിന്നെ എന്തിനാണ് പരസ്പരം വിളിക്കുന്നത് ? മറ്റൊരു സ്ത്രീ അബ്ബയുടെ ജീവിതത്തിൽ വരുമ്പോൾ അമ്മ വീണ്ടും വിളിക്കുന്നത് ആ സ്ത്രീക്ക് ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിയാനുള്ള വിവേകം അമ്മയ്ക്കുണ്ട് .പിന്നെ അബ്ബയുടെ രണ്ടാം വിവാഹത്തിൽ എന്തിനാണ് അമ്മ വേദനിക്കുന്നത് .അമ്മയ്ക്ക് വേണ്ടാഞ്ഞിട്ടല്ലേ ബന്ധം അവസാനിപ്പിച്ചത് .

പിരിഞ്ഞ നിമിഷം തൊട്ട് അബ്ബ അമ്മയ്ക്ക് മറ്റേതൊരു വ്യക്തിയെയും പോലെ ഒരു സാധാരണ ആളാണ് ആ ആൾ .പിന്നെ എന്ത് ചെയ്താൽ അമ്മയ്ക്ക് എന്താണ്. എന്നാൽ ഞങ്ങൾ മക്കൾക്ക് അബ്ബയോടും അബ്ബക്ക് തിരിച്ചു ഞങ്ങളോടും ഉള്ള ബന്ധത്തെ അമ്മ ബഹുമാനിക്കുകയും അതിൽ ഞങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യവും അനുവദിക്കുകയും ചെയ്തു .എത്ര മനോഹരമാണല്ലേ സാറയുടെ മറുപടി .

പ്രണയം പോലെ വിവാഹം പോലെ ചില വേർപിരിയലുകളും മനോഹരമാകുന്നത് പക്വതയോടെ അവയെ സമീപിക്കുമ്പോഴാണ്. Copyright ©️

96 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ  587 കോടിക്ക് മുകളിൽ കളക്ഷൻ നേടി..... സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ  'സഞ്ജു'...........
18/02/2025

96 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ 587 കോടിക്ക് മുകളിൽ കളക്ഷൻ നേടി..... സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ 'സഞ്ജു'..............
80 കളിലും 90 കളിലും ഹിന്ദിയിലെ സൂപ്പർ താരമായ സഞ്ജയ് ദത്ത് ഇപ്പോൾ സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ശക്തമായ വില്ലൻ വേഷങ്ങളിൽ എത്തുന്ന താരമാണ് . പൂർണമായും സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി 2018ൽ രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'സഞ്ജു' രൺവീർ കപൂർ ആയിരുന്നു ഈ ചിത്രത്തിൽ സഞ്ജയ് ദത്തായി അഭിനയിച്ചത്.Copyright ©️

പൂർണമായും സഞ്ജയ് ദത്ത് തന്നെയാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ഈ സിനിമയിൽ രൺവീർ കപൂർ കാഴ്ചവെച്ചത്. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങൾ വളരെ മനോഹരമായി തന്നെ ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ ഫാമിലി ബാക്ഗ്രൗണ്ടിൽ നിന്നും സിനിമയിലെത്തിയ സഞ്ജയ് ദത്ത് 1981ൽ പുറത്തിറങ്ങിയ റോക്കി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത് .

പിന്നീട് 80 കളിലും 90 കളിലും നിരവധി സൂപ്പർ ഹിറ്റുകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു .സംഭവബഹുലമായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം. നിരവധി തവണ ജീവിതത്തിൽ നേരിട്ട ട്രാജഡികളും കരിയറിലെ വൻ വീഴ്ചകളും ശക്തമായ തിരിച്ചുവരവും പിന്നീടുണ്ടായ ജയിൽ വാസവും ഒക്കെ ഈ സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. വിക്കി കൗശൽ, സോനം കപൂർ ,ഡിയാ മിർസ, അനുഷ്ക ശർമ്മ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . ഏകദേശം 96 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ ബോക്സ് ഓഫീസിൽ നിന്നും 587 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. നിങ്ങൾ ഈ സിനിമ കണ്ടിട്ടുണ്ടെങ്കിലും അഭിപ്രായം എന്താണ് ? Copyright ©️

അകാലത്തിലുള്ള മരണം.... ദിവ്യ ഭാരതിയ്ക്ക് ഡ്യൂപ്പായി അഭിനയിച്ചത് രംഭ ..................അകാലത്തിൽ പൊലിഞ്ഞുപോയ വളരെ ശ്രദ്ധേ...
18/02/2025

അകാലത്തിലുള്ള മരണം.... ദിവ്യ ഭാരതിയ്ക്ക് ഡ്യൂപ്പായി അഭിനയിച്ചത് രംഭ ..................
അകാലത്തിൽ പൊലിഞ്ഞുപോയ വളരെ ശ്രദ്ധേയായ ബോളിവുഡ് നടിയായിരുന്നു ദിവ്യ ഭാരതി. 1993ൽ ഫ്ലാറ്റിൽ നിന്നും വീണായിരുന്നു ഇവർ മരണപ്പെടുന്നത്. മരിക്കുന്ന സമയത്ത് ഏകദേശം പത്തോളം സിനിമകളിൽ നായികയാകാൻ കരാറിൽ സൈൻ ചെയ്തിരുന്നു ഇവർ. തൻറെ കരിയറിൽ ഏറ്റവുമധികം ഉന്നതിയിൽ നിൽക്കുമ്പോൾ ആയിരുന്നു ദിവ്യയുടെ അപ്രതീക്ഷിതമായ മരണം.Copyright ©️

ഇവരുടെ മരണശേഷം മൂന്ന് സിനിമകളാണ് റിലീസ് ആയത് . സൂപ്പർ ഹിറ്റ് ആയ 'രംഗ' എന്ന സിനിമയിൽ പല ഭാഗങ്ങളും അവർക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് പിന്നിൽ നിന്നുമുള്ള മുഖം കാണാത്ത പല ഷോട്ടുകളും ഡ്യൂപ്പിന് ഉപയോഗിച്ച് പൂർത്തീകരിക്കുകയായിരുന്നു. എന്നാൽ 'ശത്രജി' എന്ന സിനിമ പൂർത്തിയാക്കിയിരുന്നു . മറ്റൊരാളാണ് ഇവർക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. എന്നാൽ പിന്നീട് പുറത്തിറങ്ങിയ 'തുലിമിത്തു' എന്ന തെലുങ്ക് സിനിമ പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല .

ദിവ്യ ഭാരതി പകുതി മാത്രം അഭിനയിച്ച സിനിമ പിന്നീട് പൂർത്തിയാക്കിയത് നമ്മുടെ പ്രിയപ്പെട്ട നടി രംഭയെ ഉപയോഗിച്ചാണ്. ദിവ്യ ഭാരതിയുമായുള്ള രംഭയുടെ രൂപ സാദൃശ്യമായിരുന്നു രംഭയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ പെട്ടെന്ന് മുഖം മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ദിവ്യ പൂർത്തിയാക്കാത്ത രംഗങ്ങളിൽ രംഭ അഭിനയിച്ച് ചിത്രം പൂർത്തീകരിക്കുകയായിരുന്നു. അങ്ങനെ രണ്ട് നടിമാർ ചേർന്നാണ് ഈ കഥാപാത്രം പൂർത്തിയാക്കിയത്. Copyright ©️

പരിക്കുകൾ വേട്ടയാടിയ കരിയർ...നെയ്മർക്ക് പഴയഫോമിൽ തിരിച്ചുവരവ് സാധ്യമോ ?..............മലയാളികൾക്ക് നെയ്മർ എന്ന പേര് കേൾക്...
18/02/2025

പരിക്കുകൾ വേട്ടയാടിയ കരിയർ...നെയ്മർക്ക് പഴയഫോമിൽ തിരിച്ചുവരവ് സാധ്യമോ ?..............
മലയാളികൾക്ക് നെയ്മർ എന്ന പേര് കേൾക്കുന്നതിനു മുന്നേ തുടങ്ങിയതാണ് ബ്രസീലിയൻ ഫുട്ബോളിനോടുള്ള ഭ്രമം. ഏതൊരു കടുത്ത ബ്രസീലിയൻ ആരാധകനെ സംബന്ധിച്ചിടത്തോളം നെയ്മർ എന്നാൽ ബ്രസീൽ ടീമിന്റെ പര്യായം ഒന്നുമാകില്ല . ഇതിഹാസങ്ങൾക്ക് പഞ്ഞമില്ലാത്ത ഒരു നാട്ടിലെ മറ്റൊരു അസാമാന്യ പ്രതിഭ മാത്രമാണ് അയാൾ. വസ്തുതകൾ ഇങ്ങനെയൊക്കെ ആണെങ്കിലും 90 കളുടെ അവസാനങ്ങളിൽ ജനിച്ച തലമുറയിലെ ബ്രസീലിയൻ ആരാധകരുടെ ആദ്യത്തെ യുവ ഹീറോ നെയ്മർ ആയിരിക്കും .

തൻറെ പല മുൻഗാമികളെയും പോലെ അയാളിലെ പ്രതിഭയെ അവരുടെയും ലോക ഫുട്ബോളിന്റെയും രാജാവായ പെലയോട് താരതമ്യം ചെയ്തു. പുതിയ പെലെ എന്ന ഒരു ജനതയുടെ സ്വപ്നഭാരം പേറി പന്ത് തട്ടാൻ ഈ തലമുറയിൽ നിന്നും വിധിക്കപ്പെട്ട നെയ്മർ പ്രതീക്ഷകളെ ആസ്ഥാനത്താക്കിയില്ല .രാജ്യാന്തര തലത്തിലും ക്ലബ്ബ് തലത്തിലും ശരാശരിക്ക് മുകളിലുള്ള പ്രകടനം അയാൾ തുടർച്ചയായി പുറത്തെടുത്തു. രാജ്യാന്തര തലത്തിൽ കളിച്ച മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്താൽ താൻ കളിച്ച കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ അയാൾക്ക് കഴിഞ്ഞു .

ഇതിഹാസങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും രാജ്യാന്തര തലത്തിൽ കളിക്കുന്ന കാലഘട്ടത്തിൽ കൂടിയാണ് വൈകാരിക വ്യാഖ്യാനങ്ങൾക്കപ്പുറം കണക്കുകളുടെ പിൻബലമുള്ള ഈ നേട്ടം .പുതിയ പെലെ എന്നതൊക്കെ ബ്രസീലുകാരുടെ വ്യാമോഹം മാത്രമായിരുന്നെങ്കിലും കാൽപന്തു പ്രേമികൾക്കിടയിൽ ആഘോഷിക്കപ്പെടാനുള്ള ബ്രസീലിയൻ ജനിതക ഗുണങ്ങൾ അയാളിൽ ആവോളം ഉണ്ടായിരുന്നു .ആ പ്രതിഭാ സമ്പത്ത് കൈമുതലാക്കി ഉയരങ്ങളിലേക്ക് അയാൾ ട്രിബിൾ ചെയ്തു മുന്നേറുമ്പോഴാണ് ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പല പരിക്കുകളും അയാളെ വേട്ടയാടുന്നത്..Copyright ©️

2014 ലോകകപ്പിന്റെൽ സുനികയുടെ ചവിട്ടുകൊണ്ട് നട്ടിലല്ലിന് പരിക്ക് പറ്റി പുറത്തുപോയത് മുതൽ ചെറുതും വലുതുമായ ഒരുപാട് പരിക്കുകൾ അയാൾ നേരിട്ടു .അതിൽ കായിക താരങ്ങൾ ഒരിക്കലും ഇരയാകരുതെന്ന് ആഗ്രഹിക്കുന്ന ഭേദമായാലും ഒഴിയാ ബാധ പോലെ വേട്ടയാടുന്ന ലിഗ്മെന്റ് ആംഗിൾ മെറ്റഡാർസൽ എന്നീ ഗുരുതര പരിക്കുകൾ കൂടി അയാൾക്ക് പിടിപെട്ടിരുന്നു. അവ അയാളെ വിടാതെ വേട്ടയാടി. അയാൾക്ക് പല നിർണായക മത്സരങ്ങളും ടൂർണമെന്റുകളും നഷ്ടമായി .

നിലവിൽ 2026 വേൾഡ് കപ്പിലേക്കുള്ള ക്വാളിഫയേഴ്സ് മത്സരങ്ങൾ പോലും അയാൾക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ് . അയാളുടെ പരിക്കുകളുടെ സ്വഭാവം പരിഗണിച്ചാൽ അയാളിൽ നിന്നും ഇനിയൊരു ഫുട്ബോൾ താരത്തിന് അനിവാര്യമായ ആരോഗ്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് അപ്രാപ്യമാണെന്ന് തോന്നുന്നു . അതിനർത്ഥം ഏതാണ്ട് ഒൻപത് വർഷത്തിനുശേഷം നെയ്മർ ഇല്ലാത്ത ഒരു ബ്രസീലിയൻ സിസ്റ്റത്തിന് തറക്കല്ലിടാൻ സമയമായെന്ന് കൂടിയാണ്. നെയ്മർ ടീമിന് അത്രമേൽ അഭിവാജ്യ ഘടകമായിരുന്നതിനാൽ തന്നെ തീർത്തും അനായാസമായി കടന്നു ചെല്ലാവുന്ന ഒരു മാറ്റമല്ല അത്.

നെയ്മർക്ക് പൂർണമായ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങി പോകാൻ ഇനിയൊരുപക്ഷേ അത്ഭുതം സംഭവിക്കേണ്ടി വരും. കാരണം അയാൾക്ക് സംഭവിച്ചിട്ടുള്ള ആംഗിൾ മെറ്റടാർസൽ പരിക്കുകളിൽ നിന്നും പൂർണമായ ഒരു മുക്തി പലപ്പോഴും എളുപ്പത്തിൽ സാധ്യമല്ല. എങ്കിലും സാധ്യമല്ലാത്ത പലതും സംഭവിക്കുമ്പോൾ ആണല്ലോ നമ്മൾ അതിനെ അത്ഭുതം എന്ന് വിളിക്കാറുള്ളത്. അതിനാൽ തന്നെ അത്ഭുതങ്ങൾ സംഭവിക്കട്ടെ. നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ എന്ന കളിക്കാരന്റെ കാലിൽ നിന്നും ഇനിയും വിസ്മയങ്ങൾ പിറക്കട്ടെ .Copyright ©️

ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ കാണാൻ ആളില്ല...പിന്നെ സൂപ്പർഹിറ്റിലേക്ക്...മലയാളികളെ കരയിച്ച ' ആകാശദൂതി'ന്റെ പിന്നിൽ...... ......
18/02/2025

ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ കാണാൻ ആളില്ല...പിന്നെ സൂപ്പർഹിറ്റിലേക്ക്...മലയാളികളെ കരയിച്ച ' ആകാശദൂതി'ന്റെ പിന്നിൽ...... .....
കോമഡിയും ആക്ഷനും ത്രില്ലറും ഒക്കെ ആസ്വദിക്കുന്ന പോലെ തന്നെ സിനിമയിലെ കഥാപാത്രങ്ങളുടെ വേദനകൾ സ്വയം ഏറ്റെടുത്ത് വിതുമ്പുക എന്നതും ഒരു എന്റർടൈൻമെന്റ് തന്നെയാണ് . ഒരു സിനിമ കണ്ട്
മലയാളികൾ കൂട്ടത്തോടെ കരയുന്ന കാഴ്ച ആദ്യമായി കേരളം ആദ്യമായി കണ്ടത് 'ആകാശദൂത്' എന്ന സിനിമ ഇറങ്ങിയ സമയത്താണ് . 1993 ലാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂത് തിയേറ്ററിൽ എത്തുന്നത് .

സൂപ്പർ താരങ്ങൾ ഇല്ലാത്ത സിനിമ കാണാൻ ആദ്യ ദിനങ്ങളിൽ ആളുകൾ വളരെ കുറവായിരുന്നു . അണിയറ പ്രവർത്തകർ തിയേറ്ററുകളിൽ മാർക്കറ്റിംഗ് തന്ത്രമായി 'കണ്ണു തുടയ്ക്കാൻ ആകാശദൂത്' എന്ന് എഴുതിയ കർച്ചീഫ് ടിക്കറ്റിനൊപ്പം നൽകി. പതുക്കെ പതുക്കെ ആളുകളുടെ എണ്ണം കൂടി കൊണ്ടിരുന്നു. അന്ന് ഈ സിനിമ കണ്ടിറങ്ങുന്നവരിൽ പലരും പറഞ്ഞു, കരയില്ലെന്ന് കരുതിയതാണ്- പക്ഷേ കൈവിട്ടുപോയി എന്ന്. പ്രേക്ഷകരുടെ ഈ പ്രതികരണം നാടുമുഴുവൻ പരന്നു. പടം സൂപ്പർ ഹിറ്റായി .

അങ്ങനെ ആകാശദൂത് എന്ന സിനിമ 150 ഓളം ദിവസം കേരളത്തിലെ തിയേറ്ററുകളിൽ കൂട്ടക്കരച്ചിൽ തന്നെ നടത്തി . മുരളി, മാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത് . സ്ത്രീ പ്രധാന കഥാപാത്രമായി എത്തി സൂപ്പർ ഹിറ്റ് ആയ സിനിമകൾ മലയാളത്തിൽ അപൂർവ്വമാണ് . മാധവി എന്ന പ്രഗൽഭ നടി അവതരിപ്പിച്ച 'ആനി' എന്ന കഥാപാത്രമാകാൻ അന്നത്തെ പ്രമുഖ നായികമാരെ സമീപിച്ചെങ്കിലും നാലു കുട്ടികളുടെ അമ്മയാകാൻ ആരും തയ്യാറായില്ല .

മുരളി പതിവുപോലെ തന്റെ കഥാപാത്രത്തെ മികച്ചതാക്കി . ഭർത്താവിന്റെ മരണശേഷം ക്യാൻസർ രോഗബാധ മൂലം മരണം കാത്തു കഴിയുന്ന അമ്മ തൻറെ നാലുമക്കളെ സുരക്ഷിത കരങ്ങളിൽ എത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അന്ന് പ്രേക്ഷകർ കണ്ടു തീർത്തത്. മൂത്ത മകളായി അഭിനയിച്ച സീനാ ആന്റണി എന്ന ബാലതാരം അമ്മയോടൊപ്പം നിന്ന് പ്രേക്ഷകരെ കൂടുതൽ ദുഃഖത്തിൽ ആഴ്ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത് . മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി സീനാ ആന്റണി .Copyright ©️

എൻ എഫ് വർഗീസ് അവതരിപ്പിച്ച കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ ആരും അത്ര പെട്ടെന്ന് മറന്നുപോകില്ല .ചെറിയ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന എൻ എഫ് വർഗീസിന് സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവായതും ആകാശദൂത് എന്ന സിനിമയാണ് . നെടുമുടി വേണു, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, ബിന്ദു പണിക്കർ തുടങ്ങി നിരവധി താരങ്ങളും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.

1993 ലെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് മാധവിയും സ്വന്തമാക്കി .കൂടാതെ മികച്ച ഗായകനായി യേശുദാസും തിരഞ്ഞെടുക്കപ്പെട്ടു. ഒഎൻവിയും ഔസേപ്പച്ചനും ചേർന്നൊരുക്കിയ ഗാനങ്ങൾ ചിത്രത്തിൻറെ വിജയത്തിന് വളരെ വേഗത വർദ്ധിപ്പിച്ചു. Copyright ©️

"ചില വിഷയങ്ങളെപ്പറ്റി ചോദിക്കാൻ അഭിമുഖത്തിന് ആളുകൾ വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട് ,ഇപ്പോൾ അത് സംസാരിക്കാൻ താൽപര്യമില്ലെന്ന...
18/02/2025

"ചില വിഷയങ്ങളെപ്പറ്റി ചോദിക്കാൻ അഭിമുഖത്തിന് ആളുകൾ വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട് ,ഇപ്പോൾ അത് സംസാരിക്കാൻ താൽപര്യമില്ലെന്ന്. അപ്പോൾ അവർ ചോദിക്കും അതെന്താ അതിനെപ്പറ്റി സംസാരിക്കാൻ പേടിയാണോ എന്ന്. അതെ, ചിലപ്പോൾ പേടിയായിരിക്കും. അതെന്താ, എനിക്ക് പേടിച്ചുകൂടെ? ഒരാൾ പെർഫെക്ട് ഫെമിനിസ്റ്റ് ആയിരിക്കണം എന്ന് പറയുന്നതും patriarchal ആണ്. ഞാനൊരു imperfect ഫെമിനിസ്റ്റ് ആണ്!" - പാർവതി തിരുവോത്ത്

വിനായകനെ മൂകാംബിക  ക്ഷേത്രത്തിലെത്തിച്ചു ജയസൂര്യ , വിനായകൻ്റെ ജീവിതത്തിലെ വലിയ  മാറ്റം  കൊണ്ട് വന്ന്  ജയസൂര്യ.....      ...
18/02/2025

വിനായകനെ മൂകാംബിക ക്ഷേത്രത്തിലെത്തിച്ചു ജയസൂര്യ , വിനായകൻ്റെ ജീവിതത്തിലെ വലിയ മാറ്റം കൊണ്ട് വന്ന് ജയസൂര്യ.....

പുതിയ ലുക്കിൽ സുരേഷ്‌ഗോപി..... വിജയ് യേശുദാസും സുരേഷ് ഗോപിയും കണ്ടുമുട്ടിയപ്പോൾ.
17/02/2025

പുതിയ ലുക്കിൽ സുരേഷ്‌ഗോപി..... വിജയ് യേശുദാസും സുരേഷ് ഗോപിയും കണ്ടുമുട്ടിയപ്പോൾ.

മോഹൻലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് നിന്ന അനശ്വര ...................മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാൽ . മോഹൻലാലി...
17/02/2025

മോഹൻലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് നിന്ന അനശ്വര ...................
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാൽ . മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് അന്യഭാഷ താരങ്ങൾ അടക്കം വാചാലരാകാറുണ്ട് . നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് നിലവിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. മോഹൻലാൽ എന്ന നടൻ തനിക്ക് വണ്ടർ ആണെന്ന് അനശ്വര രാജൻ അഭിപ്രായപ്പെടുകയാണ് .Copyright ©️

ഈ തലമുറയുടെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന യുവ നടിയാണ് അനശ്വര രാജൻ. ലാൽ സാറിനെ ഒക്കെ കണ്ട് വളർന്ന ആളാണ് എന്ന് പറയുകയാണ് അനശ്വര . " ലാൽ സാർ ഒരു കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതിനെ പറ്റി ഞാൻ കേട്ടിട്ടുണ്ട് അത്രയും നേരം ഒരാളോട് സംസാരിച്ചുകൊണ്ട് നിൽക്കും. ടേക്ക് പറയുമ്പോൾ സ്വിച്ച് ഇട്ട പോലെ കഥാപാത്രത്തിലേക്ക് കയറും.

അത് ഞാൻ കണ്ടത് ' നേര് ' എന്ന സിനിമ ചെയ്യുമ്പോഴാണ്. പലരും പറഞ്ഞു കേട്ടതൊക്കെ നേരിട്ട് കാണുമ്പോൾ അത്ഭുതങ്ങൾ സമ്മാനിക്കും. കണ്ടുപഠിക്കാൻ ഒന്നും എനിക്ക് കഴിഞ്ഞില്ല. പക്ഷേ അദ്ദേഹത്തെ കണ്ട് ഞാൻ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട് .എന്നെ സംബന്ധിച്ചിടത്തോളം മോഹൻലാൽ എന്ന നടൻ ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് നേരിട്ട് കാണുന്നതിലായിരുന്നു ഞാൻ കൂടുതൽ എക്സൈറ്റഡ് ആയിരുന്നത് ." അനശ്വര രാജൻ. Copyright ©️

Address

Vytila
Kochi
682019

Website

Alerts

Be the first to know and let us send you an email when Morestories Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category