Channar Books

Channar Books Channar Books is a publishing, reviewing , editing and consulting company located in Ernakulam, Kerala India. drjoshschannar. com.

U can contact us by clicking our page or paying a visit to our website www. Also we make announcements regarding new films.

നല്ല കാതലുള്ള “കാതൽ ”സിനിമ: മമ്മൂട്ടിയുടെ എനിക്ക് ഇഷ്ടമില്ലാത്ത ചില സിനിമകളും കുറച്ചു മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാലും ഈ ...
25/11/2023

നല്ല കാതലുള്ള “കാതൽ ”സിനിമ:

മമ്മൂട്ടിയുടെ എനിക്ക് ഇഷ്ടമില്ലാത്ത ചില സിനിമകളും കുറച്ചു മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാലും ഈ നടൻ ഏറെ നന്നായിരിക്കുമെന്ന ഉത്തമവിശ്വാസം മനസ്സിന്റെ അടിത്തട്ടിൽ എപ്പോഴുമുണ്ട്. ആ വിശ്വാസം ദൃഢമായി ഉറപ്പിച്ച സിനിമയാണ് ഇപ്പോൾ കണ്ട ‘കാതൽ ’.

കാതൽ ചർച്ച ചെയ്യുന്ന വിഷയം അതീവ ദുർഘടം പിടിച്ചതാണ്, എവിടെയും എപ്പോഴും പാളിപ്പോകാം. നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണത്. അത് അത്ര മെയ് വഴക്കത്തോടെയാണ് അനുഗ്രഹീതനായ സംവിധായകൻ ജിയോ ബേബി നിർവഹിച്ചിരിക്കുന്നത്. സ്വവർഗ രതി കുറ്റകരമായി ആധുനികസമൂഹം കണക്കാക്കുന്നില്ല. എങ്കിലും അതിന്റെ stigma ഇപ്പോഴും മാറിയിട്ടില്ല. ഓസ്‌കർ വൈൽഡ് നെപ്പോലുള്ള ചില വിശ്വസാഹിത്യകാരന്മാർ ഇത് കടുത്തകുറ്റമായി കണക്കാക്കിയിരുന്ന പണ്ടു കാലത്തു ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇപ്പോഴത്തെ അയർലണ്ട് പ്രധാനമന്ത്രി,ഇന്ത്യൻ വംശജനായ ഡോക്ടർ താൻ ഒരു സ്വവർഗ അനുരാഗി ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിൽ ജയിച്ചു അവിടെ ഇപ്പോഴും പ്രധാനമന്ത്രി ആയിരിക്കുന്ന വ്യക്തിയാണ്! എന്നാൽ ഇന്ത്യയിൽ ഈ കാര്യം പറഞ്ഞുകൊണ്ട് ഒരാളും ഒരു പാർട്ടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകില്ല. അതാണ് ഈ സിനിമയിൽ മാത്യു ദേവസ്യ എന്ന മമ്മൂട്ടി കഥാപാത്രത്തെ സ്ഥാനാർഥിയാക്കിയ രാഷ്ട്രീയ പാർട്ടിയും നേരിട്ടത്!
ഇത്തരം ഒരു grey വിഷയത്തിൽ ഒരു അവബോധം സമൂഹത്തിലുണ്ടാക്കിയെടുക്കുവാൻ ഒരു ജനപ്രിയസിനിമയുടെ ഫോർമാറ്റിൽ തന്നെ യഥാർഥ്യബോധത്തോടെ വിഷയം അവതരിപ്പിച്ച സംവിധായകൻ വിജയിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.

ഇനി അഭിനേതാക്കളെ എടുത്താൽ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. മമ്മൂട്ടി തന്റെ അനിതരസാധാരണമായ അഭിനയത്തിലൂടെ നമുക്ക് അദ്ദേഹത്തിലുള്ള അമിതവിശ്വാസം വീണ്ടും ഊട്ടിഉറപ്പിക്കുകയാണ് കാതലിൽ ചെയ്തിരിക്കുന്നത്. ജ്യോതിക ഒരു പക്ഷെ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ഒരു സ്വവർഗ അനുരാഗിയുടെ ഭാര്യയായി, അവളുടെ ആത്മസംഘർഷങ്ങൾ മിഴിവുറ്റ അഭിനയത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്!

കാണികളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു അഭിനേതാവ് ആണ് മമ്മൂട്ടിയുടെ അപ്പൻ ദേവസ്സിയായി അഭിനയിച്ച ആർ എസ് പണിക്കർ. പൊതുസമൂഹത്തിൽ അദ്ദേഹം പല നിലകളിൽ ലബ്ദപ്രതിഷ്ട്ടനെങ്കിലും അഭിനേതാവ് എന്ന നിലയിൽ തന്റെ ആദ്യചിത്രത്തിൽ തന്നെ അദ്ദേഹം തന്റെ പ്രകടനം ഏറെ ശ്രദ്ധേയമാക്കി. വളരെ കുറച്ചു സംഭാഷണത്തിലൂടെ, എന്നാൽ കടുത്ത മാനസികാസംഘർഷങ്ങൾ കടിച്ചമർത്തി കഴിയുന്ന പിതാവായി പണിക്കർ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്! അതുപോലെ തങ്കനായി അഭിനയിച്ച നടനും, മമ്മൂട്ടിയുടെ വക്കീലായി അഭിനയിച്ച നടിയും ഒക്കെ ഏറെ പ്രശംസാർഹമായ രീതിയിൽ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എല്ലാ അർത്ഥത്തിലും മികച്ച, മിതത്വം പാലിച്ച ഒരു ദൃശ്യവിരുന്ന് “കാതൽ ” പ്രേക്ഷകർക്കു ലഭ്യമാക്കുന്നു.

കാതൽ എടുത്തുകാണണമെങ്കിൽ കുറച്ചു വെള്ള ആദ്യം ഉണ്ടാകണം. ആ വെള്ള വകുത്തു നമ്മൾ നോക്കുമ്പോൾ കാണുന്നത് കാതലാണ്! അടുത്തകാലത്തു ഇത്രയും കാതലുള്ള ഒരു ചിത്രം കണ്ടതായി ഓർക്കുന്നില്ല!

ഡോ ജോഷ് ശ്രീധരൻ
24/11/23

ഡോ ജോഷ് എസ് ചാന്നാർ രചിച്ചു ചാന്നാർ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകം “(വി)ശുദ്ധ മലയാളം” മലയാളവർഷം ചിങ്ങം 1 ന് പ്...
01/08/2023

ഡോ ജോഷ് എസ് ചാന്നാർ രചിച്ചു ചാന്നാർ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകം “(വി)ശുദ്ധ മലയാളം” മലയാളവർഷം ചിങ്ങം 1 ന് പ്രസാധനം ചെയ്യുന്നു. 11 ലേഖനങ്ങളുടെ സമാഹാരമാണ് . ചിലതൊക്കെ മുൻപ് കലാകൗമുദി, മാതൃഭൂമി, ഭാഷാപോഷിണി എന്നീ വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂല ദ്രാവിഡ കുടുംബത്തിൽ നിന്നുള്ള മലയാളത്തിന്റെ വികാസം, ഭാഷാ ശുദ്ധി / അശുദ്ധി ഭാഷയിൽ, ഭാഷാ ശുദ്ധി സംബന്ധിച്ചു ബഷീറിന്റെ നിരീക്ഷണങ്ങൾ, പുലയർ - ബ്രാഹ്മണർ കേന്ദ്ര കഥാപാത്രങ്ങളായ, മതപരിവർത്തനം ചർച്ച ചെയ്യുന്ന, ചന്തുമേനോന്റെ സമകാലികൻ പോത്തേരി കുഞ്ഞമ്പുവിന്റെ നോവൽ സരസ്വതിവിജയത്തിന്റെ പുനർവായന, മലയാളത്തിലെ ആദ്യ മിസ്റ്റിക് കവിതയായ ശ്രീ നാരായണ ഗുരുദേവന്റെ കുണ്ടലിനിപ്പാട്ടിന്റെ ആസ്വാദനം ഒക്കെ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. എല്ലാ മലയാള ഭാഷാ സ്നേഹികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

The cover of the new book in Malayalam authored by Dr Josh S Channar and published by Channar Books . We solicit your ki...
16/07/2023

The cover of the new book in Malayalam authored by Dr Josh S Channar and published by Channar Books . We solicit your kind support and cooperation .

വായനാദിനവും പുസ്തകങ്ങളും : ഷേക്‌സ്‌പിയറുടെ സമകാലികനായ ഫ്രാൻസിസ് ബേക്കൺ ( Bacon ) ആണ് ആദ്യമായി ലൈബ്രറിയിലെ പുസ്തകങ്ങളെ മൂ...
19/06/2023

വായനാദിനവും പുസ്തകങ്ങളും :

ഷേക്‌സ്‌പിയറുടെ സമകാലികനായ ഫ്രാൻസിസ് ബേക്കൺ ( Bacon ) ആണ് ആദ്യമായി ലൈബ്രറിയിലെ പുസ്തകങ്ങളെ മൂന്നായി -- ചരിത്രം , കവിത ( സാഹിത്യം ), ഫിലോസഫി -- എന്ന് വർഗീകരിക്കുന്നത് ! തുടർന്ന് വീണ്ടും വിഷയങ്ങൾ അനുസരിച്ചു സബ് ക്ലാസിഫിക്കേഷൻ നടത്തും . ബേക്കൺ വായനയെപ്പറ്റി പറഞ്ഞത് , എല്ലാവർക്കും അറിയാവുന്നത് , ഇന്നത്തെ ദിനത്തിൽ പെട്ടെന്ന് ഓർമയിൽ വരുന്നു : "വായന മനുഷ്യനെ പൂർണ്ണനാക്കുന്നു !"

വെറുതെ എന്തെങ്കിലും കിട്ടുന്നത് വായിച്ചാൽ പൂർണ്ണനാകുമോ ? ഇല്ല !
അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് " ചില പുസ്തകങ്ങൾ ഭാഗികമായി മാത്രമേ വായിക്കേണ്ടു ; മറ്റു ചിലത് ഓടിച്ചു മാത്രമേ വായിക്കാവൂ ; വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമേ മുഴുവനും ശരിയായി ശ്രദ്ധിച്ചു കാര്യങ്ങൾ ഗ്രഹിച്ചു വായിക്കേണ്ടൂ ."

ഈ വായനാദിനത്തിൽ എന്ത് എങ്ങനെ വായിക്കുന്നു എന്നതും വായന പോലെ തന്നെ പ്രധാനപ്പെട്ടതാണ് !

എല്ലാ അക്ഷരസ്നേഹികൾക്കും വായനാ ദിന ആശംസകൾ 💐

ഡോ ജോഷ് ശ്രീധരൻ

24/01/2022

Sree Narayana Gurudevan's 'Athmopadesa Sathakam' translated to Italian by the Italian author Dr Sabrina Lei !

Born in Italy , Dr Lei was born in a Muslim family . She is now in the forefront of promoting Gurudevan's ideal of a universal society liberated from all hues of religion , race , caste etc.

Congrats , Lei !

20/01/2022

The Handmaid's Tale

ഞാൻ പറഞ്ഞുവന്ന നോവലിസ്റ്റ് മാർഗരറ്റ് അറ്റ്‌വുഡ് ( Atwood ) എന്ന കനേഡിയൻ എഴുത്തുകാരിയാണ് ! വന്ദ്യവയോധികയായ (1939 birth) , ഇന്നും എഴുത്തിൽ സജീവമായ , ബുക്കർ പ്രൈസ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള അവരുടെ പ്രശസ്ത നോവലുകളിൽ ഒന്നായ The Handmaid's Tale നമുക്ക് ഇപ്പോൾ പരിചയപ്പെടാം .

2195 ഇൽ നടക്കുന്ന ഒരു അന്തർദേശിയ സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു പ്രബന്ധം - ഇറാനും ഗിലീദും - അതിൽ നിന്നാണ് Atwood പരിചയപ്പെടുത്തുന്ന Gilead (ഗിലീദ്‌ )എന്ന നാടിനെപ്പറ്റി ലോകം അറിയുന്നത് ! 20 ആം നൂറ്റാണ്ടിലെ സാമൂഹ്യ - രാഷ്ട്രീയ - സാംസ്‌കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചില ടേപ്പുകൾ കണ്ടെത്തിയതിൽ നിന്നാണ് ഗിലിദിയൻ കാലഘട്ടം അനാവരണം ചെയ്യാൻ പ്രബന്ധവതാരകന് സാധിക്കുന്നത് .

ആ കാലഘട്ടം 1980 കളിലെ അമേരിക്കയെ ആസ്പദമാക്കി Atwood വികസിപ്പിക്കുന്നതാണ് The Handmaid's Tale എന്ന 1985 ഇൽ രചിച്ച നോവൽ . ആക്ഷേപഹാസ്യത്തിലൂടെ അമേരിക്കയിലെ റീഗൻ ഭരണകൂടത്തിന്റെ വലതുപക്ഷ സമീപനവും 78-79 ഇലെ ഇറാനിലെ ഇസ്ലാമികരാഷ്ട്രവും അതിന്റെ സർവാധിപത്യ രീതികളും , അഫ്ഘാൻ ,റൊമാനിയ , കമ്പോഡിയ എന്നിവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളും ഒക്കെ ഈ നോവൽ രചിക്കാൻ അവർക്കു പ്രേരണയായിട്ടുണ്ട് . മനുഷ്യാവകാശലംഘനങ്ങളിൽ ഭരണകൂടത്തിന്റെ ആദ്യ ഇര എപ്പോഴും സ്ത്രീകളാണെന്നത് Atwood എന്ന , ഇന്ന്‌ ആഗോളതലത്തിൽ ഏറ്റവും മാനിക്കപ്പെടുന്ന എഴുത്തുകാരികളിൽ പ്രമുഖയായ അവരെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട് .

ഇനി നോവലിലേക്കു കടക്കാം . അമേരിക്കയിൽ നടക്കുന്ന ഒരു വിപ്ലവത്തിൽ പ്രസിഡന്റ് വധിക്കപ്പെടുന്നു , മിക്കവാറും കോൺഗ്രസ് അംഗങ്ങളും . ഭരണഘടന റദ്ദാക്കി , പൗരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്തു . രാജ്യഭരണം പിടിച്ചടക്കിയ വലതുപക്ഷ ക്രിസ്ത്യൻ തീവ്രവാദികൾ ആയ ' ജേക്കബിന്റെ പുത്രന്മാർ ' USA യെ അവരുടെ സംഘടനയുടെ സ്വപ്നമായ ഗിലീദ് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുന്നു . അവരുടെ ഭരണത്തിൻ കീഴിൽ പഴയ പുസ്തകത്തിലെ ( Old Testament ) ചില നിയമങ്ങൾ ( Canan Law ) രാജ്യത്തു ബാധകമാക്കി . Totalitarian theocratic സ്റ്റേറ്റ് ആയി ഗിലീദ് നെ മാറ്റി . സ്ത്രീകൾക്ക് എഴുത്ത്‌ , വായന , സ്വത്തു ഉടമസ്ഥാവകാശം , പണവിനിയോഗം , എന്തിന് ഗർഭിണിയാകാനുള്ള അവകാശം വരെ നിഷേധിച്ചു ഈ തീവ്ര ക്രിസ്ത്യൻ സർവ്വാധിപത്യ മത ഭരണകൂടം !

ഗലീഡിലെ ഈ കാര്യങ്ങളൊക്കെ നമ്മൾ അറിയുന്നത് നോവലിലെ കേന്ദ്രകഥാപാത്രവും വിവരണം നടത്തുന്ന ആളുമായ ഓഫ്റെഡ് ഇലൂടെയാണ് . വിപ്ലവസമയത് ഭർത്താവും കുഞ്ഞുമായി ക്യാനഡ യിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച അവൾ പിടിക്കപ്പെടുകയും നാട്ടിലെ പുതിയ ഭരണവർഗമായ കമാണ്ടർമാരിൽ ഒരുവന്റെ വെപ്പാട്ടി ആയി നിയമിക്കപ്പെടുകയുമാണുണ്ടായത് . Handmaid ന് ഞാൻ വെപ്പാട്ടി എന്നുപയോഗിക്കുന്നെങ്കിലും നമ്മൾ കരുതുന്നതരത്തിലെ വെപ്പാട്ടിയുടെ ജോലിയല്ല Handmaid നിന്റേതു. ബൈബിൾ ഇലെ റേച്ചൽ / ബിൽഹാഹ് കഥ പറയുന്നിടത്തു ഗർഭം ധരിക്കാൻ കഴിവില്ലാത്ത ( മച്ചി ) റേച്ചലിനുവേണ്ടി ഗർഭം ധരിച്ച ബിൽഹാഹ് ഹാൻഡ്‌മൈഡ് ആയിരുന്നു ! ഒരു ഭാര്യക്ക് ഗര്ഭിണിയാകാൻ സാധ്യമല്ലെങ്കിൽ അവരുടെ അനുവാദത്തോടെ , അവരുടെ സാന്നിധ്യത്തിൽ ഭർത്താവിന്റെ കുഞ്ഞിന് ജന്മം നൽകുന്നതാണ് Handmaid ഇന്റെ ജോലി . എന്നാൽ സർവാധിപത്യം നിലനിൽക്കുന്ന ഗലീഡിൽ ഹാൻഡ്‌മൈഡ് ഒരു വർഗമാക്കപ്പെട്ടു, കാരണം റേഡിയേഷൻ , പരിസരമലിനീകരണം തുടങ്ങിയവയൊക്കെക്കൊണ്ട് നല്ലൊരുവിഭാഗം സ്ത്രീകൾക്കും പ്രത്യുൽപാദന ശേഷി നഷ്ടപ്പെട്ടിരുന്നു . അവിടെ അധികാരിവർഗമായ കമാണ്ടർമാരുടെ ആവശ്യത്തിനായി ഗർഭധാരണശേഷിയുള്ള ന്യുനപക്ഷം വരുന്ന യുവതികളെ നിർബന്ധിതമായി handmaids ആക്കുകയാണ് രീതി . ഓഫ് റെഡ് അവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളും ഒക്കെ നമ്മളെ തീർത്തും അപരിചിതമായ പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോകുമെങ്കിലും Atwood പറയുന്നത് നമ്മുടെ ലോകത്തു യഥാർത്ഥത്തിൽ സംഭവിക്കാത്തത് ഒന്നും തന്നെ നോവലിൽ ഇല്ല എന്നാണ് ! പ്ലേറ്റോയുടെ റിപ്പബ്ലിക് ഇലെ സ്ത്രീവിരുദ്ധത മുതൽ ചർച്ചെടുക്കാവുന്നതാണ് .

സാമൂഹ്യ ഘടന അടിമുടി മാറ്റിമറിച്ച ഗലീഡിൽ ഡ്രസ്സ് കോഡ് നിര്ബന്ധമാണ് . കമ്മാണ്ടർമാരുടെ ഭാര്യമാർക്ക് നീല നിറം , വെപ്പാട്ടികൾക്കു ചുവപ്പു , പാചകക്കാരികൾക്കു പച്ച , അവിവാഹിതകൾക്കു വെള്ള , വിധവകൾക്ക് കറുപ്പ് ഇങ്ങനെയാണ് വസ്ത്രങ്ങളുടെ നിറം നൽകിയിട്ടുള്ളത് .

കമാണ്ടർ Offred ഉമായി ഭാര്യയറിയാതെ രഹസ്യബന്ധം സ്ഥാപിക്കുന്നുണ്ട് . അതവൾ പ്രയോജനപ്പെടുത്തി പല രഹസ്യങ്ങളും ചോർത്തുന്നു , രക്ഷപ്പെടാനായി . തന്റെ ഭർത്താവിലൂടെ ഓഫ്റെഡ് ഗര്ഭിണിയാകില്ലെന്നു മനസ്സിലാക്കിയ ഭാര്യ സറീന തങ്ങളുടെ വേലക്കാരനായ Nick യുമായി Offred ന് ബന്ധം സ്ഥാപിക്കാൻ സഹായം ചെയ്തുകൊടുക്കുന്നു . അത് കൂടുതൽ രഹസ്യങ്ങൾ പങ്കുവയ്ക്കാൻ നിക്കിനെയും അവളെയും ഒരുപോലെ സഹായിക്കുന്നു . തുടർന്ന് അവൾ നേരിടുന്ന ധര്മസങ്കടങ്ങളും ഭരണകൂട ഭീകരതകളും ഒക്കെ നമ്മൾ വായിക്കുന്നു . അവസാനം രഹസ്യപ്പോലീസ് Offred നെ കൊണ്ടുപോകാൻ വരുമ്പോൾ ജീപ്പിൽ കയറാൻ മടിച്ച അവളെ അവരോടൊപ്പം പോകാൻ നിക്ക് പ്രേരിപ്പിക്കുന്നു . ജീപ്പിൽ കയറിയ അവളെപ്പോലെ നമുക്കും അറിയില്ല രഹസ്യപൊലീസ് യഥാർത്ഥത്തിൽ ഗിലീദ് റിപ്പബ്ലിക്കിന്റെ ചാരന്മാരാണോ അതോ നിക്ക് ഉൾപ്പടെ അംഗമായ രഹസ്യ റിപ്പബ്ലിക്ക് വിമോചന സംഘടനയുടെ ആളുകളാണോ എന്ന് ... ഒപ്പം നിക്കിന് Offred ഇനോടുള്ള സ്നേഹത്തിന്റെ നിജസ്ഥിതിയും !

ഡോ ജോഷ് ശ്രീധരൻ
19/01/2022

18/12/2021

A fabulous offer 🎉🤝

In connection with Sivigiri pilgrimage, X’mas & new year, the following books are available at a very attractive discount🎉

1. Sree Narayana Gurudevan by Kumaran Asan ( English translation by Dr Josh S Channar ) for Rs. 100 only ( Price Rs 150)

2. Vruthantham( Memoirs of a professor turned journalist in Malayalam for Rs 80 ( price Rs 120) .

Grab this opportunity available till 5 January 2022. 🎂

Mode of payment : Google pay no 9745205566 ( with your address)
OR
VPP . Make request to 974520556.

Also available at amazon. in
Just type Channar Books . Reach the site and order your copies!

Jai Sivagiri pilgrimage!
Happy X’mas!
Happy New Year 💐

Channar Books
Ernakulam 682023
Kerala, India

01/10/2021

Business promotion that includes travel and team work

Winning an Olympic medal is scripting a great work of art and P.R.Sreejesh scripted it with that finesse 🙏🌹💐
08/08/2021

Winning an Olympic medal is scripting a great work of art and P.R.Sreejesh scripted it with that finesse 🙏🌹💐

Yeah ….. it’s taste salty,

Yeah …. I remember, it’s my sweat 😓 from last 21 years 🙏

Review of Vruthantham by Subhashini ഡോ ജോഷ് .എസ് .ചാന്നാർ രചിച്ച " വൃത്താന്തം : ഒരു പ്രൊഫസറുടെ  മധ്യമാനുഭവങ്ങൾ " എന്ന പു...
01/08/2021

Review of Vruthantham by Subhashini

ഡോ ജോഷ് .എസ് .ചാന്നാർ രചിച്ച " വൃത്താന്തം : ഒരു പ്രൊഫസറുടെ മധ്യമാനുഭവങ്ങൾ " എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് താഴെ . ശ്രീമതി സുഭാഷിണി യാണ് ആസ്വാദനം നടത്തിയിരിക്കുന്നത് !

Review of Vruthantham
മുഖമെഴുത്തും, ഉടുത്തു കെട്ടും, കിരീടവുമണിഞ്ഞ്, ആടാനുള്ള വേഷം മനസ്സിലാവാഹിച്ച്, തിരനോട്ടം കഴിഞ്ഞ് അതിഗംഭീരമായി ആടി തീർത്ത് ഹർഷാരവങ്ങൾക്കിടയിലൂടെ എല്ലാം മതിയാക്കി ഒരു തിരിച്ചു പോക്ക്.

വേണ്ടിയിരുന്നോ?

" അതെ " എന്നായിരുന്നു മനസ്സ് പറഞ്ഞത്. മനസ്സാക്ഷിക്കൊപ്പം ഒരു പിൻ നടത്തം.
ആയിത്തീരലോ, ആയിക്കഴിയലോ അല്ലാ, നിരന്തരമായ ആയിക്കൊണ്ടിരിക്കലാണല്ലോ ജീവതത്വം'

ജോഷ്' എസ്.ചാന്നാറിൻ്റെ "വൃത്താന്തം" ഒരു പ്രൊഫസറുടെ മാധ്യമാനുഭവങ്ങൾ " എന്ന പുസ്തകം തീർച്ചയായും ആത്മകഥാനുബന്ധിയായ ഒരു സർവ്വീസ് സ്റ്റോറിയിൽ ഉൾപ്പെടുന്നു.

ഐഡ്സ് ഓഫ് മാർച്ച് എന്ന ജൂലിയസ് സീസറിലെ ഈ വാചകം ആദ്യ അദ്ധ്യായത്തിൻ്റെ തലക്കെട്ടായത് തികച്ചും യാദൃശ്ചികം എന്ന് പറയാം' പത്രങ്ങൾ അരിച്ചുപെറുക്കി വായിച്ചിരുന്ന ഒരു വിദ്യാർത്ഥി കാലം പോകെ പത്രപ്രവർത്തകനാവാൻ കൊതിച്ച് , അതിനായി ജർണലിസം പുതുതായി തുടങ്ങുന്ന , കോഴിക്കോട്ടെ ആർട്സ് കോളേജിൽ ചേരുക, തുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും എം.എ, എം.ജെ തുടങ്ങിയ ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് ഉൾപ്പെടെ ഉന്നതം വിജയം നേടുകയും, മതിപ്പുളവാക്കും വിധം പത്രപ്രവർത്തന മേഖലയിൽ പ്രവ,ർത്തിച്ചതിന് ശേഷം ഒരു വൃത്തം പൂർത്തീകരിച്ച് കോളേജ് അദ്ധ്യാപകനാവാനുള്ള ഇൻ്റർവ്യൂവിൽ ഐഡ്സ് ഓഫ് മാർച്ച് പഠിപ്പിച്ചിരുന്ന വാസുദേവൻ പോറ്റി സാറിൻ്റെ മുൻപിൽ തന്നെ എത്തിപ്പെട്ടപ്പോൾ , ആദ്യ അദ്ധ്യായത്തിന് ആ പേര് സമുചിതം തന്നെ '

പഠിക്കുന്ന സ്ഥലങ്ങളിൽ വെറും പഠിപ്പിസ്റ്റ് മാത്രമാവാതെ പോപ്പുലറാവുക എന്ന ജോഷിൻ്റെ നിർബ്ബന്ധമാണ് അദ്ദേഹത്തെ ഒരു വിദ്യാർത്ഥി യൂനിയൻ നേതാവാക്കിയത്., നേതൃപാoവം പഠന കാലത്തെന്നപോൽ മനോരമയിൽ ജർണലിസ്റ്റ് ഇൻ്റർവ്യൂവിലും വിഘാതമായി.എന്നാൽ മാതൃഭൂമിയിൽ മെറിറ്റിലും മികച്ച പ്രകടനത്താലും പത്രപ്രവർത്തന ട്രെയ്നിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ട്രെയ്നിംഗ്‌ കാലഘട്ടം ജോഷിലെ പത്രപ്രവർത്തകൻ്റെ ഏറ്റം മികച്ച കാലങ്ങളിലൊന്നു തന്നെയായിരുന്നു എന്ന് തുടർന്നുള്ള " വൃത്താന്തം: വായനയിൽ എനിക്ക് ബോദ്ധ്യമായി.

മാതൃഭൂമിയിൽ ന്യൂസ് എഡിറ്ററായിരുന്ന ശ്രീധരൻ നായരുടെ കീഴിലുള്ള ട്രെയ്നികളുടെ പരിശീലനം തുടങ്ങും മുൻപ് മിസ്റ്റർ.നായർ പൊട്ടിച്ച വെടിയാണ് ജോഷ് രസകരമായി വിവരിച്ചത്. താൻ ശ്രീധരൻ നായർ ആണെന്നും നിങ്ങൾക്കും അങ്ങിനെ തന്നെ വിളിക്കാമെന്നും, അല്ലാ, അങ്ങി നേ യേ വിളിക്കാവൂ എന്നും '

പത്രമാധ്യമത്തിൻ്റെ വിവിധ രീതികൾ ഇക്കാലത്ത് ടെയ് നികൾ മനസ്സിലാക്കി വരുമ്പോൾ "വൃത്താന്തം" വായനക്കാരനും രചയിതാവിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഒരു പത്രം വായനക്കാരൻ്റെ കൈയ്യിലെത്തും വരെയുള്ള കറിക്കരിയൽ മുതൽ കടുക് വറുക്കും വരെയുള്ള പ്രോസസ്സ്.ഇതോടൊപ്പം തന്നെ പത്രപ്രവർത്തനമേഖലയിലെ സ്ത്രീ വിവേചനവും ,പിന്നീട് കവയത്രിയായി അറിയപ്പെട്ട റോസ് മേരിയുടെ ട്രെയ്നിംഗ് സമയത്തെ പിരിച്ചുവിടൽ, ഉദാഹരണം.

ബോംബെയിൽ പരിചയപ്പെട്ട ബ്ലീറ്റ്സ് എഡിറ്റർ കരഞ്ചിയ, പത്രപ്രവർത്തകർക്കിടയിൽ ജോഷിനെ ഇംപ്രസ്സ് ചെയ്ത ഒരു ജേർണലിസ്റ്റായിരുന്നു' അദ്ദേഹത്തിൻ്റെ ഊർജ്ജം പകർന്ന് കിട്ടിയ പോൽ ട്രെയ്നിംഗ് സമയത്ത് വി.പി.ആർ എന്നറിയപ്പെട്ടിരുന്ന വി.പി.രാമചന്ദ്രനോട് '"സാർ, നമുക്കൊരു സിനിമാ പ്രസിദ്ധീകരണം തുടങ്ങിയാലോ " എന്ന് ചോദിക്കാൻ ജോഷ് ഊറ്റം കാട്ടിയത് എന്നെ വല്ലാതെ ഇപ്രസ്സ് ചെയ്തു. ജോഷിൻ്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ മാതഭൂമി പോലുള്ള ,സ്വാതന്ത്യ സമരം പോലുള്ള വലിയ കാര്യങ്ങൾക്കായി തുടങ്ങിയ കുലീനമായ ഒരു പത്രസ്ഥാപനത്തിൽ "മ്ലേച്ഛ" മായ ഒരു സിനിമാ പ്രസിദ്ധീകരണം തുടങ്ങുകയോ?
എന്നാൽ അത് തുടങ്ങുകയും ജോഷ് കൂടുതൽ സമയം ആ പ്രസിദ്ധീകരണത്തിന്നായി ചെലവഴിക്കയും ചെയ്തു അത് പത്രപ്രവർത്തനത്തിന് ഒരു പുതിയ താളം നല്കി എന്ന് ജോഷ് സാക്ഷ്യപ്പെടുത്തുന്നു.

ചിത്ര ഭൂമിക്ക് വേണ്ടി അക്കാലത്തെ പല പ്രമുഖ സിനിമാ പ്രവർത്തകരേയും ജോഷ് ഇൻ്റർവ്യൂ ചെയ്തത് വൃത്താന്തത്തിൻ്റെ ഏടുകളിൽ കാണാം. ശങ്കറിനെ കാണാൻ ചെന്ന് മോഹൻലാലിൻ്റെ അഭിമുഖമെടുത്തതും, പ്രിയദർശനോട് പ്രസിദ്ധനായി വരൂ എന്നിട്ടാവാം അഭിമുഖം എന്ന് പറഞ്ഞത് രസകരമായി വിവരിച്ചതും, ഒരിക്കൽ അക്കാലത്തെ സൂപ്പർ വില്ലനായിരുന്ന ജോസ് പ്രകാശിനെ ഇൻ്റർവ്യൂ ചെയ്യാൻ '' മുതലക്കുട്ടി' യായി പോയി തിരിച്ച് സിംഗപ്പൂർ മദ്യത്തിൽ കുഴഞ്ഞ് 'സുഹൃത്തുക്കൾ നട്ടപ്പാതിരക്ക് തൈർ അന്വേഷിച്ച് പോയതും , ജോഷ് നർമം കലർത്തി വിവരിച്ചത് വായനക്ക് കൂടുതൽ പോസിറ്റിവിറ്റി നൽകുന്നു.

ഇൻവെസ്റ്റിഗേറ്റീവ് ജർണലിസത്തിൻ്റെ ഭാഗമായി മിൽമ യെ പത്ര ദ്വാരേ വിമർശിച്ച് കാര്യങ്ങൾ പുറത്ത് കൊണ്ട് വന്നത് " പാലിൽ ഒഴുക്കിയ പത്ത് ലക്ഷം'' എന്ന തലക്കെട്ടിൽ അക്കാലത്തെ മാതൃഭൂമി പത്രത്തിലെ ജോഷിൻ്റെ ഒരു മികച്ച പരമ്പരയായിരുന്നു.

റിപ്പോർട്ടിംഗ് രംഗത്തെ ചില കൗതുകകരമായ സംഭവങ്ങൾ വൃത്താന്തത്തിൽ വിവരിക്കുന്നുണ്ട്. അതിൽ അമിതാബ് ബച്ചനും, എസ്.കെ.പൊറ്റെക്കാടും, നവാബ് രാജേന്ദ്രനും, ചെന്നിത്തലയും,
പി.എ. ബക്കറുമെല്ലാം നായകരാവുന്നു.

രാഷ്ട്രപതി സെയിൽ സിംഗിൻ്റെ ഇംഗ്ലീഷ് പ്രസംഗം റിപ്പോർട്ട് ചെയ്യാൻ പോയി, സിക്കുകാരെ കണ്ട് ആവേശം കൊണ്ടദ്ദേഹം പ്രസംഗം പഞ്ചാബി യിലാക്കിയതിൻ്റെ തമാശ വിവരിക്കുമ്പോൾ ജോഷിൻ്റെ എഴുത്തിലെ നർമ്മം വായനക്കാരനിൽ ചിരി വളർത്തുന്നു.

പത്രപ്രവർത്തകരെ ' ജാക്ക് ഓഫ് ഓൾ ഡ് ട്രേഡ് " എന്നത്രേ പൊതുവേ വിശേഷിപ്പിക്കാറ്. അതായത് വിഷയത്തിലെ അറിവ് പരന്നേ ഉണ്ടാവൂ, ആഴത്തിലുണ്ടാവില്ല. കൊച്ചിയിലെ കലാപീഠത്തിൻ്റെ ഒരു പെയ്ൻ്റിംഗ് എക്സിബിഷൻ കവർ ചെയ്ത് റിപ്പോർട്ട് ചെയ്യാൻ ജോഷ് പോവുകയും, ഒരു സാഹിത്യ വിദ്യാർത്ഥി മാത്രമായിരുന്നു ജോഷ് എങ്കിലും, അദ്ദേഹത്തിൻ്റെ പത്രത്തിലെ ഫീച്ചർ പ്രകീർത്തിച്ച് ഹൈക്കോടതി ജഡ്ജ്. ജസ്റ്റിസ് നരേന്ദ്രൻ സംസാരിച്ചത് , നടേ പറഞ്ഞ നിൽക്കുന്നിടത്ത് പോപ്പുലറാവുക എന്ന ജോഷിൻ്റെ മിടുക്ക് വെളിവാകുന്നു.

ഏതെങ്കിലും തരത്തിൽ പ്രശസ്തരായവരെ ഇൻ്റർവ്യൂ ചെയ്യുക എന്നത് തനിക്കൊരു ഹോബിയായിരുന്നെന്ന് ജോഷ് പറയുന്നു. ഗദ്ദാഫിയേയും, ഖൊമേനിയേയും, താച്ചറേയും, നിക്സനേയുമൊക്കെ സാഹസികമായി ഇൻ്റർവ്യൂ ചെയ്തവരുടെ സാഹസികകഥകൾ കേട്ട് വശംവദനായാണ് ' ഗാൽ ബ്രേയ്ത്ത് എന്ന ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറുടെ അഭിമുഖമെടുക്കാൻ ജോഷ് പോകയും,
So in | Kerala you can become a
journalist at this youഗg age
എന്ന് കണ്ട മാത്രയിൽ അത്ഭുതം കൂറിയ അദ്ദേഹത്തിൽ നിന്നും വളരെ മര്യാദയോലുന്ന സ്വീകരണം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജോഷ് എന്ന പത്രപ്രവർത്തകൻ്റെ തൂവലിലെ പൊൻതൂവൽ തന്നെ '.

ഒടുവിൽ മനസ്സ് മടുത്തു തുടങ്ങുന്നു. മറ്റുള്ളവർക്ക് വേണ്ടി പായാതെ, തനിക്ക് വേണ്ടി മാത്രം, വായിക്കാനും, എഴുതാനും.സംസാരിക്കാനും, സംവദിക്കാനും - ഇനിയുള്ള കാലം എന്ത് കൊണ്ടായിക്കൂടാ എന്ന ഉള്ളിലെ ത്വര യുണർന്നു. അതോടെ കൂട് വിട്ട് കൂട് മാറാനുള്ള തീരുമാനം പ്രായോഗികമാക്കുന്നു.

ഒരു ജർണലിസ്റ്റ് എന്ന നിലയിൽ ഒന്നാന്തരം എന്ന് തന്നെ വിലയിരുത്തണം ജോഷ് എന്ന പത്രപ്രവർത്തകനെ .

എങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു , ഒരു ഫ്രീലാൻസറായി ഇനിയും ജോഷ് എന്ന പത്രപ്രവർത്തകനെ തുടർന്നു കാണാമെന്ന്.തന്നെ .

ഒഴുക്കുള്ള ഭാഷയിൽ, നർമ്മം മേമ്പൊടി ചേർത്തെഴുതിയ ഈ പുസ്തകം നല്ലൊരു വായനാനുഭവം നൽകി.

എൻ്റെ സഹപാഠി എന്ന നിലക്ക് എൻ്റെ അഭിമാനം 'ഒപ്പം ഇനിയുള്ള പ്രവർത്തനങ്ങൾക്ക് ആശംസകളും'

സ്നേഹത്തോടെ,

സുഭാഷിണി
കോഴിക്കോട്
30/07/2021

15/07/2021

ചാന്നാർ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്നു ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം ! വിശദ വിവരങ്ങൾ താമസിയാതെ ലഭ്യമാക്കുന്നതാണ് ! കോപ്പികൾക്ക്
വിളിക്കുക !

07/07/2021

ഒറ്റ നോവലിലൂടെ ചരിത്രം സൃഷ്‌ടിച്ച വളരെ കുറച്ചു പേർ മാത്രമേ ലോക സാഹിത്യത്തിലുള്ളൂ . അവരിൽ ഒരാളുടെ തകർപ്പൻ രചനയെപ്പറ്റി നമുക്ക് അടുത്തദിവസം ചർച്ച ചെയ്യാം . വായനയുടെ റേറ്റിംഗിൽ ഈ പുസ്തകം ബൈബിളിനെ വരെ പിന്നിലാക്കിയ ചരിത്രവുമുണ്ട് !

04/07/2021

Glad to announce the next release of Channar Books soon ...

Please support Channar Books by your comments , feed backs and shares .

Thank you all

Channar Books , Ernakulam - 23
Mob : 9745205566
email: [email protected]

Address

72, Ganesh Kalamandir Road, Vaduthala PO
Kochi
682023

Telephone

+919745205566

Website

Alerts

Be the first to know and let us send you an email when Channar Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Channar Books:

Share

Category


Other Publishers in Kochi

Show All