Spark Of Kerala News

Spark Of Kerala News Local News

13/01/2025

പി.വി. അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

യുഡിഎഫിനുള്ള അദ്ദേഹത്തിന്റെ പിന്തുണ നല്ലകാര്യമാണെന്നും അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നേരത്തേ പറഞ്ഞതാണെന്നും പറഞ്ഞു.

പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശനോട് നേരത്തേ നടത്തിയ അഴിമതിയാരോപണത്തിന് മാപ്പു പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി.ഡി. സതീശനും മാപ്പ് സ്വീകരിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെയും ഉപചാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ ഉപചാപകസംഘമായിരുന്നെന്നും എല്ലാം ചെയ്യിച്ചത് സിപിഎം ആണെന്നു തെളിഞ്ഞതായും പറഞ്ഞു. അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്നും പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. വയനാട്ടില്‍ ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും എവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞു.

13/01/2025

റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു.

റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കും.

വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻ്റീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

13/01/2025

പീച്ചി ഡാം റിസർവോയർ അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു; മരണം രണ്ടായി.

റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്.

ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം.

തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അർദ്ധരാത്രിയോടെ മരിച്ചിരുന്നു.

അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

ഒരു ഉൽഘാടനത്തിന് പോയി ആരെങ്കിലും മോശമായി പെരുമാറിയാൽ അപ്പോൾ പ്രതികരിക്കണം അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത് ന...
13/01/2025

ഒരു ഉൽഘാടനത്തിന് പോയി ആരെങ്കിലും മോശമായി പെരുമാറിയാൽ അപ്പോൾ പ്രതികരിക്കണം അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്
നടി - സുചിത്ര നായർ👍🏻👍🏻👍🏻

പീച്ചി ഡാം അപകടം :  ഒരാൾ മരിച്ചുപീച്ചി റിസർവോയറിൻ്റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങിയ വിദ്യാർഥിനി മരിച്ചു; ഒപ്പം അപകടത്തിൽപ്പ...
13/01/2025

പീച്ചി ഡാം അപകടം : ഒരാൾ മരിച്ചു

പീച്ചി റിസർവോയറിൻ്റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങിയ വിദ്യാർഥിനി മരിച്ചു; ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ-സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ 3 പേരുൾപ്പെടെ 4 പേരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചെ 12.30ന് അലീന മരിച്ചു😪

🌹🌹ആദരാഞ്ജലികള്‍ 🌹🌹

ഏറ്റവും Safe ഉം ടെൻഷൻ കുറവുള്ളതുമായ ഒരു ബിസിനസ്‌ ഉണ്ടെങ്കിൽ അത് സിറ്റിയിൽ ഒരു കല്യാണ ഓഡിറ്റോറിയത്തിന്റെ മുതലാളിയായി ഇരിക...
13/01/2025

ഏറ്റവും Safe ഉം ടെൻഷൻ കുറവുള്ളതുമായ ഒരു ബിസിനസ്‌ ഉണ്ടെങ്കിൽ അത് സിറ്റിയിൽ ഒരു കല്യാണ ഓഡിറ്റോറിയത്തിന്റെ മുതലാളിയായി ഇരിക്കുക എന്നതാണ്.. ആദ്യത്തെ ഇൻവെസ്റ്റ്മെൻറ് കുറച്ചു കൂടുതലാണെങ്കിലും ഭാവിയിൽ അതിന്റെ 10 ഇരിട്ടി സമ്പാദിക്കാൻ പറ്റും..മിനിമം ഒരു ലക്ഷം ഒക്കെയാണ് ഇപ്പൊ പലയിടത്തും charge.. So ഒരു കല്യാണ സീസൺ ഒക്കെ വരുമ്പോ കൂടുതൽ സമ്പാദിക്കാം..

© Abhishek Clt

13/01/2025

പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു.

പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അലീനയുടെ മരണം.

അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.

തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി - സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി - സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോ - ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.

ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

തിരുവനന്തപുരത്ത്  തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുത...
13/01/2025

തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താൻ മുൻകൂട്ടി തീരുമാനിച്ച ശേഷമാണ് സ്വകാര്യ ടിവി ചാനലിലെ പ്രോഗ്രാം അസി.ക്യാമറമാനായ പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി.കുമാർ (52) ലോഡ്ജില്‍ മുറിയെടുത്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പേയാട് ചെറുപാറ എസ്‌ആർ ഭവനില്‍ സുനില്‍ കുമാറിന്റെ ഭാര്യ ആശ (42)യെ സുഹൃത്തായ കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി കുമാർ ചെറുതും വലുതുമായ മൂന്നു കത്തികള്‍ വാങ്ങിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയാണ് ആശ.ആശയുടെ ഭർത്താവ് സുനില്‍കുമാർ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. കുമാർ ഭാര്യയുമായി പിരിഞ്ഞു നാലു വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകൻ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണയിലാണ്. ഇതിനിടെയാണ് ഇയാള്‍ ആശയുമായി അടുപ്പം സ്ഥാപിക്കുന്നത്. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ അധികമാർക്കും അറിയുമായിരുന്നില്ല.

കെഎസ്‌ആർടിസി ടെർമിനലിനു സമീപത്തെ കൊടിയില്‍ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് ആശയെ കൊലപ്പെടുത്തിയ ശേഷം കുമാർ ജീവനൊടുക്കിയത്. ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. ‌നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്ന മൂന്നു കത്തികളില്‍ മൂർച്ചയേറിയ കത്തിയാണു കുത്താനായി കുമാർ ഉപയോഗിച്ചത്. ആശയുടെ കഴുത്തില്‍ നാലു തവണ കുത്തേറ്റ പാടുണ്ട്.

വെള്ളിയാഴ്ച്ച വൈകിട്ടാണ് കുമാർ ലോഡ്ജില്‍ മുറിയെടുത്തത്. ആശയും മുറിയില്‍ ഉണ്ടാകുമെന്നു ലോഡ്ജ് ഉടമയോടു പറഞ്ഞിരുന്നു. ശനിയാഴ്ച്ച രാവിലെയാണ് ആശ ലോഡ്ജില്‍ എത്തിയത്. പിന്നീട് ഇവർ പുറത്തിറങ്ങിയിട്ടില്ല. ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭർത്താവ് സുനില്‍ വൈകിട്ട് അന്വേഷിച്ചിരുന്നു. സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോള്‍ ആശ അവധിയാണെന്ന് അറിഞ്ഞു. സുനിലിന്റെ പരാതി അനുസരിച്ച്‌ രാത്രി 11ന് വിളപ്പില്‍ശാല പൊലീസ് കേസെടുത്തു.

പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാനപാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ നിയന്ത്രണം വിട്ട ലോറി മണിമല ആറ...
13/01/2025

പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാനപാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു.

ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീര മരത്തിൽ തട്ടിനിൽക്കുകയും. . വീണ്ടും കുഴിയിലേക്ക് മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു.
കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.

പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം.കാസർഗോഡ് കുമ്ബള-ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറ...
13/01/2025

പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം.

കാസർഗോഡ് കുമ്ബള-ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട് കഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ തൊണ്ടയില്‍ വിരലിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച്‌ എക്‌സ്‌റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകവെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുന്‍പാണ് പിതാവ് ഗള്‍ഫിലേക്ക് പോയത്.

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് - കടവത്ത് വീട്...
13/01/2025

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.

ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് - കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഇവര്‍ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് നിഹാലിന് ഷോക്കേല്‍ക്കുകയായിരുന്നു.

വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പോലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന...
13/01/2025

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.

ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്.

സർക്കാരിൻ്റെ ചെയ്തികളെ യുഡിഎഫ് എതിർക്കുന്നതുപോലെ അൻവറും എതിർക്കുന്നു.

ഇരുകൂട്ടരേയും സർക്കാർ വേട്ടയാടുന്നത് ഒരുപോലെയാണന്നും,
അൻവറിന് പിന്തുണ നല്കണമോ എന്നത് പിന്നീട് ചർച്ച ചെയ്യേണ്ട വിഷയമാണന്നും തിരുവഞ്ചൂർ പറഞ്ഞു.. മുന്നണി നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ പ്രതികരിച്ചു.

13/01/2025

നെയ്യാറ്റിന്‍കരയില്‍ നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ (81) സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കാന്‍ പോലീസ്.

കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തില്‍ കല്ലറ പൊളിക്കാനൊരുങ്ങുകയാണ് പോലീസ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ആര്‍.ഡി.ഒയുടെ നിരീക്ഷണത്തില്‍ കല്ലറ പൊളിക്കും. കേസില്‍ സമഗ്രമായ അനേ്വഷണം നടത്താന്‍ പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി. മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ എസ്.പി: സുദര്‍ശനാണ് അനേ്വഷണച്ചുമതല. ഗോപനെ ജീവനോടെയാണോ അതോ മരണശേഷമാണോ സമാധിയിരുത്തിയത് എന്നുള്ള കാര്യമാണ് പോലീസ് അനേ്വഷിക്കുക. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും.

മരണസമയത്ത് മകന്‍ രാജസേനന്‍ ആയിരുന്നു ഗോപന്റെ കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്നു പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായാണ് രാജസേനന്‍ പോലീസിനോട് പറഞ്ഞത്. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച്‌ സമാധി ഇരുത്തിയെന്നും മൊഴിയുണ്ട്. അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്ബോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് നടന്നു പോയി പീഠത്തില്‍ ഇരുന്നെന്ന വാദമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്

ഗോപന്‍ സ്വാമി സമാധിയായി' എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.അൻവർ ഉന്നയിച്ച വിഷയങ്ങള്‍...
13/01/2025

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികരണമാരായുകയായിരുന്നു.

അൻവറിനെറ കാര്യം ഞങ്ങള്‍ നേരത്തെ വിട്ടതാണ്. അൻവറുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പിന്നെ, അൻവർ ഡി.എം.കെയില്‍ പോകുമോ, ടി.എം.സിയില്‍ പോകുമോ എന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ. അദ്ദേഹം യു.ഡി.എഫിലാണുള്ളതെന്നാണെന്നും ഗോവിന്ദൻ പറഞ്ഞു.

കേശു ♥ശിവാനി ♥പാറു♥
13/01/2025

കേശു ♥
ശിവാനി ♥
പാറു♥

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അന്‍വര്‍.ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്പറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത...
13/01/2025

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അന്‍വര്‍.

ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്പറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എ ബോര്‍ഡ് നീക്കിയ കാറിലാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും അന്‍വര്‍ സ്പീക്കറെ കാണാന്‍ പുറപ്പെട്ടത്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. അയോഗ്യതാ നീക്കം മുന്‍കൂട്ടി കണ്ടാണ് അന്‍വറിന്റെ രാജി. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാന്‍ അന്‍വര്‍ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായി നിലമ്പൂരില്‍ നിന്നും സിപിഎം സ്വതന്ത്രനായാണ് പി വി അന്‍വര്‍ നിയമസഭയിലെത്തിയത്.

അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതോടെയാണ് നിയമക്കുരുക്ക് ഭയന്ന അന്‍വര്‍ പെട്ടന്നുള്ള രാജിക്കൊരുങ്ങിയത്. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിച്ച്‌ സ്പീക്കര്‍ അയോഗ്യതാ നടപടിയിലേക്ക് കടക്കും എന്നു മണത്തറിഞ്ഞ സാഹചര്യത്തിലാണ് രാജി .ഇങ്ങനെയൊരു ഊരാക്കുടുക്കില്‍ കുടുങ്ങിയാണ് രാജിനീക്കമെങ്കിലും അതിനൊരു രക്തസാക്ഷി പരിവേഷം നല്‍കാന്‍ അന്‍വറും അന്‍വറിനെ അനുകൂലിക്കുന്നവരും നീക്കം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും വെല്ലുവിളിച്ച്‌ പുറത്തുപോയ പി വി അന്‍വര്‍ താന്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എം എല്‍ എ എന്ന മൂന്നക്ഷരം ജനങ്ങള്‍ തനിക്ക് തന്നതാണെന്നും അത് ഒഴിയുമെന്ന പൂതി വച്ച്‌ ആരും നില്‍ക്കണ്ട എന്നുമായിരുന്നു അന്നത്തെ പ്രതികരണം.ഇനി ഒന്നേ മുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എം എല്‍ എ എന്ന പദവിയും കൂടെ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു

13/01/2025

സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി.

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

നമ്മൾ കോമാളികൾ എന്നു കളിയാക്കി വിളിക്കുന്ന സന്തോഷ് വർക്കിയെയും അലിൻ ജോസ് പെരേരയും കുറിച്ചാണ് പറഞ്ഞുവരുന്നത് ഇവരുടെ ജീവിത...
12/01/2025

നമ്മൾ കോമാളികൾ എന്നു കളിയാക്കി വിളിക്കുന്ന സന്തോഷ് വർക്കിയെയും അലിൻ ജോസ് പെരേരയും കുറിച്ചാണ് പറഞ്ഞുവരുന്നത്

ഇവരുടെ ജീവിതം എത്ര സുന്ദരമാണെന്ന ആലോചിച്ചിട്ടുണ്ടോ

ജോലിയുടെ ടെൻഷൻ ഇല്ല , വീട്ടുകാരുടെ കുറ്റം പറച്ചിൽ ഇല്ല രാവിലെ കുളിച്ച് നല്ല ഡ്രസ് ഇട്ട് സിനിമ കാണാൻ വരുന്നു . ഇവരുടെ ചെലവിന്റെ കാര്യം ഓൺലൈൻ മാധ്യമങ്ങൾ നോക്കിക്കോളും

മാത്രമല്ല ഇവരുടെ ഫെസ്ബൂക് യൂട്യൂബ് ചാനലുകൾ monetized ആണ് അത് കൊണ്ട് തന്നെ ദിവസം 1000-2000 രൂപ അതിൽ നിന്ന് തന്നെ വരുമാനം ഉണ്ടാകും. ആഴ്ചയിൽ ഒരു പ്രാവശ്യം ഇവരുടെ ഇന്റർവ്യൂ എടുക്കാൻ ആളുകൾ ഉണ്ട് അതിനും ഉണ്ട് 2000 ന് മുകളിൽ പേമെന്റ്. ചുരുക്കി പറഞ്ഞാൽ ഇവരെ തെറി വിളിക്കുന്ന നമ്മൾ ആണ് മണ്ടന്മാർ..

സന്തോഷ് വർക്കിക്കും അലിൻ ജോസ് പെരേരക്കും നല്ലൊരു ഭാവി ആശംസിക്കുന്നു 😊

Address

Kanjirappally
Kanjirapalli
686507

Telephone

1234567890

Website

Alerts

Be the first to know and let us send you an email when Spark Of Kerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share