Guruvayur News

Guruvayur News ഗുരുവായൂരപ്പാ ശരണം...���
ഗുരുവായൂരില?

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഗുരു മഹാഭാരതം കഥ വിവരിക്കുകയായിരുന്നു.  ശിഷ്യന്മാര്‍ ആ കഥ സാകൂതം കേട്ടുകൊണ്ടിരി്ക്കുന്നു.  ഇടയ്...
17/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഗുരു മഹാഭാരതം കഥ വിവരിക്കുകയായിരുന്നു. ശിഷ്യന്മാര്‍ ആ കഥ സാകൂതം കേട്ടുകൊണ്ടിരി്ക്കുന്നു. ഇടയ്ക്ക് ഒരു ശിഷ്യന്‍ ചോദിച്ചു: ' ഗുരോ, എത്ര മഹാനാണ് കര്‍ണ്ണന്‍, എന്നിട്ടും എല്ലാവരും അദ്ദേഹത്തെ നിന്ദിച്ചു സംസാരിക്കുന്നു. ഇത് ശരിയാണോ? അപ്പോള്‍ ഗുരു പറഞ്ഞു: 'നീ കര്‍ണ്ണനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. കര്‍ണ്ണന്റെ അപകര്‍ഷതാ ബോധമാണ് കര്‍ണ്ണനെ പരിഹാസ്യനാക്കിയത്. സൂതപുത്രന്‍ എന്ന് ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാല്‍ അത് അദ്ദേഹത്തിന് അസഹ്യമായിത്തോന്നും. എന്നാല്‍ കൃഷ്ണനെ ദുര്യോധനന്‍ ഇടയനെന്നുവിളിച്ചിട്ടുപോലും അദ്ദേഹത്തിന് ഒരു നാണക്കേടും തോന്നിയില്ല. സൂതനാകാനും സാരഥിയാകാനും കൃഷ്ണന്‍ ഒരു മടിയും കാണിച്ചിട്ടില്ല. രാജസൂയത്തില്‍ എച്ചിലില എടുത്തുമാറ്റുന്നത് പോലും കൃഷ്ണനായിരുന്നില്ലേ? ' ഗുരു തുടര്‍ന്നു: പ്രശ്നങ്ങളെ വ്യക്തിത്വം കൊണ്ടാണ് കൃഷ്ണന്‍ നേരിട്ടത്. തന്റെ സകല പരിമിതികളേയും കൃഷ്ണന് നേരിടാനായത് സാഹചര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കൃഷ്ണന് കഴിഞ്ഞതുകൊണ്ട് മാത്രമാണ്. എല്ലാ കഴിവുകളുമുണ്ടായിരുന്ന കര്‍ണ്ണന്‍, പക്ഷേ, അപകര്‍ഷതാ ബോധത്തിന്റെ ചുഴിയില്‍ സ്വയം ചാടി നശിച്ചുപോവുകയായിരുന്നു. മനസ്സ് തൊട്ടാവാടിയാകാതിരിക്കാന്‍ നമുക്കും ശ്രമിക്കാം. സകല പരിമിതികളേയും നമ്മുടെ വ്യക്തിത്വം കൊണ്ട് തുടച്ചുമാറ്റാന്‍ നമുക്കാകട്ടെ .

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഒരു ദിവസം രാവിലെ കൃഷ്ണനും കൂട്ടരും പശുക്കിടാങ്ങളെ മേയ്ക്കാൻപോകുന്നതിനുമുൻപ്, അമ്പാടിക്കടുത്തു ത...
17/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഒരു ദിവസം രാവിലെ കൃഷ്ണനും കൂട്ടരും പശുക്കിടാങ്ങളെ മേയ്ക്കാൻപോകുന്നതിനുമുൻപ്, അമ്പാടിക്കടുത്തു താമസിക്കുന്ന പൂക്കാരിയായ ജയന്തി എന്ന വൃദ്ധയും ദരിദ്രയും അനാഥയുമായ സ്ത്രീ, ഒരു കൂടയിൽ കുറേ വെളുത്ത മുരിക്കിൻപൂക്കൾ വിൽക്കാൻ കൊണ്ടുവന്നു. യശോദയോ മറ്റു ഗോപസ്ത്രീകളോ പൂക്കൾ വാങ്ങാൻ താൽപ്പര്യം കാണിച്ചില്ല. പൂക്കൾ വിൽക്കാൻ കഴിയാതെ ആ സാധു സ്ത്രീ നിരാശയും സങ്കടവുംമൂലം തലയിൽ കൈകൾ ചേർത്തുവെച്ച് മണ്ണിലേക്കിരുന്നു.

അതുകണ്ട് കൃഷ്ണൻ അവർക്കരികിലേക്കു ചെന്നു. 'അമ്മേ, ഇതുവരെ ഞാൻ ചുവന്ന മുരിക്കിൻ പൂക്കൾ മാത്രമേ കണ്ടിട്ടുള്ളു, വെളുത്ത പൂക്കളുണ്ടാവുമെന്ന് തനിക്കറിയില്ല. അതിനാൽ ഈ അത്യപൂർവ്വമായ പൂക്കൾ തനിക്ക് വേണ'മെന്ന് അവരോട് പറഞ്ഞു.

കൃഷ്ണൻ, ആ പൂക്കൾ മുഴുവൻ തൻ്റെ വലതു കൈപ്പിടിയിലൊതുക്കി. പൂക്കളുടെ വിലയായി ഇടതുകൈയ്യിലെ ചെറുവിരലിൽ ഇട്ടിരുന്ന സ്വർണ്ണമോതിരമൂരി ആ വൃദ്ധക്കു കൊടുത്തു.

സന്തോഷത്തോടെ അവർ കൃഷ്ണൻ്റെ കാൽക്കൽ വീണ് നമസ്ക്കരിച്ച് എഴുന്നേറ്റപ്പോൾ ബാലകൃഷ്ണൻ്റെ സ്ഥാനത്ത് ശംഖുചക്രഗദാധാരിയായ വിഷ്ണുവിനെയാണ് കണ്ടത്. ഭക്തിയോടെ വീണ്ടും നമസ്ക്കരിച്ച അവരെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ ഉണ്ണികൃഷ്ണൻതന്നെയായി അവരുടെ മുന്നിൽ പുഞ്ചിരി തൂകിനിന്നു.

ഭഗവാൻ്റെ മായയാൽ അവരുടെ മനസ്സിൽ നിന്നും വിഷ്ണുരൂപം മാഞ്ഞു പോവുകയും ചെയ്തു. കൃഷ്ണൻ അവരെ പുറത്തുതട്ടി ആശ്വസിപ്പിച്ച് പറഞ്ഞയച്ചു.

അതോടെ അവരുടെ ദാരിദ്ര്യം നീങ്ങി. അകലെ താമസിച്ചിരുന്ന അവരുടെ മക്കൾ തിരികെവന്ന് അവരുടെ അനാഥത്വം മാറ്റി. വാർദ്ധക്യത്തിൻ്റെ അവശതകളിൽ നിന്ന് അവർക്ക് സമാധാനം കിട്ടി.

തൻ്റെ മോതിരം പൂക്കൾക്കു പകരം കൊടുത്തത് യശോദ അറിഞ്ഞതേയില്ല. അമ്മയുടെ അടുത്തെത്തിയപ്പോഴേക്കും കൃഷ്ണൻ്റെ കൈവിരലിൽ അതുപോലെത്തന്നെയുള്ള ഒരു മോതിരം ഉണ്ടായിരുന്നു.

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഗരുഡൻഗരുഡ ഉപാസന വളരെ കേരളത്തിൽ കുറവാണ്. താന്ത്രികത്തിൽ ഹനുമാൻ, കാളി, തുടങ്ങിയ ഉഗ്രമൂർത്തികൾക്കൊ...
17/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഗരുഡൻ

ഗരുഡ ഉപാസന വളരെ കേരളത്തിൽ കുറവാണ്. താന്ത്രികത്തിൽ ഹനുമാൻ, കാളി, തുടങ്ങിയ ഉഗ്രമൂർത്തികൾക്കൊപ്പം ഗരുഡൻ സ്ഥാനം പിടിച്ചിരിക്കുന്നു. ക്ഷിപ്ര പ്രസാദി ആണ് ഗരുഡൻ. ക്ഷിപ്ര കോപി അല്ലതാനും. തെറ്റ് പറ്റിയാൽ നാരായണ നാമം മാത്രം മതി ഗരുഡൻ ക്ഷമിക്കാൻ.
വിഷ്ണു ക്ഷേത്രങ്ങളിൽ ഗരുഡൻ പ്രതിഷ്ഠക്കു നേരെ മുന്നിൽ തന്നെ കാണും. നാം പരിഗണിക്കാറില്ല എന്നത് സത്യം.

ആരാണ് ഗരുഡൻ എന്ന് അറിഞ്ഞാൽ നമ്മൾ ഒന്നു ബഹുമാനിക്കും.

ഗരുഡ കഥ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. വൈഷ്ണവ പുരാണമായ ഗരുഡ പുരാണം 18 പുരാണങ്ങളിൽ ഒന്നാണ്.
ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു.... പക്ഷികളിൽ ഗരുഡൻ ഞാനാണെന്ന്.
അതെ ഗരുഡൻ വൈഷ്ണവംശമാണ്.
അമ്മയുടെ ദാസ്യം അവസാനിപ്പിക്കാൻ ഇന്ദ്രൻ, ആദിത്യ വരുണ അഗ്നി മുതലായ ദേവകളെ പരാജിതരാക്കി ദേവലോകത്തുനിന്നും അമൃത് കൈക്കലാക്കിയ ഗരുഡൻ നിസ്സാരനല്ല എന്ന് മനസ്സിലാക്കിയാണ് മഹാവിഷ്ണു തന്റെ വാഹനമാക്കിയതും തന്റെ കൊടിയടയാളമാക്കിയതും. മഹാവിഷ്ണു ഗരുഡ വാഹനനും ഗരുഡ ധ്വജനും ആണ്.
തക്ഷകൻ, ശിവനെ അഭയം പ്രാപിച്ചു കണ്ഠാഭരണമായ വാസുകി, വിഷ്ണു വിനെ അഭയം പ്രാപിച്ച ആയിരം ഫണമുള്ള അനന്തൻ, കാളിന്ദിയിലൊളിച്ച കാളിയൻ, രാഹു, കേതു, തുടങ്ങിയ സർപ്പങ്ങളെല്ലാം ഗരുഡ കോപം ഭയന്ന് രക്ഷപെട്ടവരാണ്. സകല സര്പ്പദോഷത്തിനും വിഷദോഷത്തിനും രോഗ ശമനത്തിനും ഗരുഡ സേവ ഫലദായകമാണ്. തിരുപ്പതി യിൽ പിതൃ ദോഷ ത്തിനും ഗരുഡ സേവ നടത്തി വരുന്നു.
പക്ഷിരാജനായ ഗരുഡൻ തടസ്സങ്ങൾ മാറ്റുന്നതിനും തൊഴിൽ തടസ്സങ്ങൾക്കും, യാത്രയിൽ രക്ഷക്കും ആശ്രയിയ്ക്കാം. വിദ്യാർഥികൾ വിജയത്തിന്റെ കൊടിയടയാളമായ ഗരുഡനെ സേവിച്ചാൽ വിജയം സുനിശ്ചിതം.

ഗരുഡന് പഞ്ചാക്ഷരി ആണ് മന്ത്രം
ഗരുഡ പഞ്ചാക്ഷരി - 'ക്ഷിപ ഓം സ്വാഹാ'

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദ...
16/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.

രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യും.

ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.

ആയുർവേദാധിപനായ ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സർവരോഗമുക്തിക്കും, സർവൈശ്വര്യത്തിനും കാരണമാകുന്നു. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. ആകുലത, മാനസിക സംഘർഷം, രോഗദുരിതം എന്നിവ അലട്ടുന്നവർക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. നിത്യവും കുറഞ്ഞത് ഒൻപത് തവണയെങ്കിലും ഭക്തിയോടെ ധന്വന്തരീ മന്ത്രം ജപിക്കണം

ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമ.

രാധേ കൃഷ്ണാ..🌹

 #പത്മനാഭസ്വാമി ക്ഷേത്രത്തിൽ  എത്തുന്ന കൃഷ്ണന്‍‌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️അത്താഴപൂജയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ...
16/09/2022

#പത്മനാഭസ്വാമി ക്ഷേത്രത്തിൽ
എത്തുന്ന കൃഷ്ണന്‍‌
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

അത്താഴപൂജയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാ‌ടി കോവിലിലും എത്തുന്നു.

ആചാരങ്ങളിലും വിശ്വാസങ്ങളിലും കേരളത്തില്‍ അറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേതം. ഉണ്ണിക്കണ്ണന്റെ ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ തിരുവാര്‍പ്പ് ക്ഷേത്രത്തിന് പ്രത്യേകതകള്‍ നിരവധി ഉണ്ട്.

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി കാര്യങ്ങള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നു. ക്ഷേതത്തിന്റ നിര്‍മ്മാണവും പ്രതിഷ്ഠയും നട തുറക്കുന്ന സമയവും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥകളുമെല്ലാം ഇവിടെ ഏറെ പ്രത്യേകതയുള്ളവയാണ്. ഇവിടുത്തെ വിഗ്രഹം ആദ്യകാലത്ത് ആലപ്പുഴ മുഹമ്മയ്ക്ക് സമീപത്തുള്ള ഏതോ ക്ഷേത്രത്തിലായിരുന്നുവത്രെ പ്രതിഷ്ഠിച്ചിരുന്നത്. അവിടെ തീപിടുത്തമോ മറ്റ് അത്യാഹിതമെന്തോ സംഭവിച്ചപ്പോള്‍ ഈ വിഗ്രഹം ഒരു വാര്‍പ്പില്‍, അതായത് ഉരുളിയില്‍ കയറ്റി കായലിലൂടെ ഒഴുക്കിവിട്ടു. ഇങ്ങനെ വാര്‍പ്പില്‍ ഒഴുകി നടക്കുന്ന വിഗ്രഹം വില്ല്യമംഗലം സ്വാമി കാണുകയും അദ്ദേഹം അതെടുക്കുകയും ചെയ്തു. അത് പ്രതിഷ്ഠിക്കുന്നതിനു മുന്‍പായി ഉരുളിയില്‍തന്നെ വെച്ച് അദ്ദേഹം കുളിക്കുവാന്‍ പോവുകയും തിരികെ വന്നപ്പോള്‍ വിഗ്രഹം ഉരുളിയില്‍ ഉറച്ചിരിക്കുന്നത് കാണുകയും ചെയ്തു എന്നാണ് വിശ്വാസം. ശേഷം പ്രദേശ വാസികളുടെ സഹായത്തോടെ അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതാണ് ഇന്നു കാണുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

ബാലനായ കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന കൃഷ്ണനായതിനാല്‍ നിവേദ്യം എന്തു സംഭവിച്ചാലും മുടക്കരുത് എന്നുമുണ്ട്. അതിനു കണക്കാക്കിയാണ് ഇവിടെ പൂജയും മറ്റു കാര്യങ്ങളും. ഇതേ വിശ്വാസം കൊണ്ടാണ് ഗ്രഹണ സമയത്ത് മറ്റു ക്ഷേത്രങ്ങള്‍ നടതുറക്കാത്തപ്പോള്‍ പോലും ഇവിടെ നടതുറന്ന് സാധാരണ പോലെ പൂജകള്‍ നടത്തുന്നത്

പണ്ട് കാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയെ നിയമിക്കുമ്പോള്‍ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നുവത്രെ. എന്തു സംഭവിച്ചാലും പുലര്‍ച്ചെ നട കൃത്യ സമയത്ത് തുറക്കണമെന്നാണ്. താക്കോല്‍ കൊണ്ട് തുറക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടാലി കൊണ്ട് ക്ഷേത്രത്തിന്റെ നട പൊളിച്ച് പൂജ നടത്തുവാനായിരുന്നുവത്രെ ഇത്. മേല്‍ശാന്തിക്കോ പൂജാരിമാര്‍ക്കോ നടതുറക്കുവാന്‍ കഴിയാതെ വന്നാല്‍ ഈ കോടാലി ഉപയോഗിച്ച് ആര്‍ക്കും നട തുറക്കുന്നതിന് അനുമതിയുണ്ട്.

എന്തുസംഭവിച്ചാലും പുലര്‍ച്ചെ രണ്ട് മണിക്ക് ഇവിടെ നട തുറന്നിരിക്കണം എന്നാണ്. ഗ്രഹണം ആയാലും മറ്റു എന്തു സംഭവിച്ചാലും ഇവി‌ടെ ന‌‌ട തുറക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പുലര്‍ച്ചെ രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും. കൃത്യ സമയത്ത് നിവേദ്യം കിട്ടിയില്ലെങ്കില്‍ വിശന്നുവലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്റെ ഊര്‍ന്നു പോകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്

അമ്പലപ്പുഴയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തുന്ന കൃഷ്ണന്‍‌ ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ കൃഷ്ണന്‍ ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലും അത്താഴപൂജയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാ‌ടി കോവിലിലും എത്തുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഈ രണ്ടു ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഉച്ചപൂജയും അത്താഴ പൂജയും വളരെ നേരത്തേയാണ് നടക്കുന്നത്.

ക്ഷേത്രത്തിന്റെ പഴക്കം ഏകദേശം രണ്ടായിരത്തിലധികം വര്‍ഷമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ സ്ഥാപകദിനത്തെ ഓര്‍മ്മിപ്പിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കലിദിന സംഖ്യയില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 'പാലക്കോല്‍ വേലിക്കാകാ' എന്നാണ് ഇവിടുത്തെ കലിദിന സംഖ്യ. അങ്ങനെ നോക്കുമ്പോള്‍ രണ്ടായിരത്തിലധികം വര്‍ഷം ക്ഷേത്രത്തിനുണ്ട് എന്നു കണക്കാക്കാം

മഹാത്മാ ഗാന്ധി തന്റെ കേരളാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ഈ ക്ഷേത്രവും സന്ദര്‍ശിച്ചിട്ടുണ്ട്. 1937 ജനുവരി 19നാണ് ഗാന്ധിജി തിരുവാര്‍പ്പ് ക്ഷേത്രം സന്ദര്‍ശിച്ചത്.

കോട്ടയംകാര്‍ക്കും ആലപ്പുഴക്കാര്‍ക്കും ഇടയില്‍ ഏറെ പ്രസിദ്ധമായ ഉത്സവമാണ് തിരുവാര്‍പ്പ് ഉത്സവം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം അഞ്ചാം പുറപ്പാട്, മാതൃക്കയില്‍ ദര്‍ശനം, ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഉത്സവത്തിന്റെ പത്തു ദിവസവും നീണ്ടുനില്‍ക്കുന്ന വിളപ്പെടുപ്പാണ് മറ്റ‌ൊരു പ്രധാന ച‌ടങ്ങ്.

പുലർച്ചെ രണ്ടിന് (പത്തു വെളുപ്പിന്) പള്ളിയുണർത്തലോടെ ക്ഷേത്രം തുറക്കും. പൂജകൾക്ക് ശേഷം ഉച്ചക്ക് 12.15-ന് പൂജ കഴിഞ്ഞ് നടയടയ്ക്കും. പിന്നീട് വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും. ശേഷം രാത്രി ഏഴരയോടെ അത്താഴബലി കഴി‍ഞ്ഞ് നട അടയ്ക്കും.🙏

ഓം നമോ നാരായണ
❤❤❤❤❤❤❤❤

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹പതിനേഴാമത്തെ വയസ്സിൽ കൂട്ടു കുടുംബത്തിൻ്റെ ഭാരവും പാരമ്പര്യ കച്ചവടം കൊണ്ടു നടത്തേണ്ട ഉത്തരവാദിത...
16/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

പതിനേഴാമത്തെ വയസ്സിൽ കൂട്ടു കുടുംബത്തിൻ്റെ ഭാരവും പാരമ്പര്യ കച്ചവടം കൊണ്ടു നടത്തേണ്ട ഉത്തരവാദിത്വവും തുക്കായുടെ കയ്യിലെത്തി.

നാട്ടിൽ ക്ഷാമകാലം, ജനങ്ങളുടെ പട്ടിണിയും ദാരിദ്രവും കേൾക്കുമ്പോൾ തുക്കാ പറയും, ഇത് നിങ്ങളുടെ കൂടെ കടയാണ്, അവശ്യമുള്ള സാധനങ്ങൾ എടുത്ത് കൊണ്ട് പൊയ്ക്കൊളളു. തുക്കായുടെ കടയിൽ നല്ല തിരക്ക്, നിർദ്ധനരായ ആളുകൾ കട കാലിയാക്കുമ്പോൾ തുക്കാ മാറിയിരുന്ന് കൃഷ്ണനാമം ജപിക്കും. പണം കടം വാങ്ങി തുക്കാ വീണ്ടും കച്ചവടം പുനരുജ്ജീവിപ്പിച്ചു. ദരിദ്രരായ പറ്റുവരവുകാരുടെ കടമെല്ലാം തുക്കാ ഔദാര്യത്തോടെ എഴുതിത്തള്ളി. ഇത് പലതവണ ആവർത്തിച്ചപ്പോൾ മറ്റ് വഴികളില്ലാതെ തുക്കാ കച്ചവടം എന്നന്നേക്കുമായി നിർത്തി. ഭാര്യയും ആറ് മക്കളുമുള്ള തുക്കായുടെ കുടുംബം. നിരാശനായ തുക്കാ ആദ്യമെഴുതിയ ഗീതം - എന്ത് കഴിക്കും? എവിടെ പോകും? എന്ത് ചെയ്യും? ആരുണ്ട് സഹായിക്കാൻ? എനിക്ക് മടുത്തു? ഞാൻ ഇനി ശ്രീകൃഷ്ണനെ കണ്ടുപിടിക്കാൻ പോകുന്നു.

ജീർണ്ണിച്ച് കിടന്നിരുന്ന ശ്രീകൃഷ്ണ ക്ഷേത്രം ശരിയാക്കിയെടുത്തു. ഭാര്യയെയും മക്കളെയും ശ്രദ്ധിച്ചില്ല. രാവും പകലും ക്ഷേത്രത്തിൽ തന്നെ. കൃഷ്ണനെ ധ്യാനിക്കുക, നാമദേവ് തുടങ്ങിയ ഭക്തരുടെ കീർത്തനം പാടുക. തുക്കാറാം ലൗകികമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരമിച്ചു. ഉണ്ണാനും ഉറങ്ങാനും പോലും
താൽപ്പര്യമില്ലാതെയായി. തുക്കാറാം കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും കൃഷ്ണൻ മാത്രമായി. കൃഷ്ണനെയല്ലാതെ മറ്റൊന്നും കണ്ടില്ല. കൃഷ്ണദർശനം മാത്രം ലക്ഷ്യം. ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിച്ചിരിക്കുന്നു. ദർശനം തന്ന് അനുഗ്രഹിക്കൂ കൃഷ്ണാ.

തുക്കാറാമിൻ്റെ ഭാര്യ അവാലി ആ കറുമ്പൻ അന്തകൻ എൻ്റെ ജീവിതം നശിപ്പിച്ചു എന്ന് കൃഷ്ണനെ അധിക്ഷേപിക്കുമെങ്കിലും, സ്ഥിരമായി തുക്കാറാമിന് ഭക്ഷണമെത്തിക്കുമായിരുന്നു. തുക്കാറാമിന് ഒരു ഗുരു ഉണ്ടായിരുന്നില്ല. ഒരു ദിവസം ബാബാജി ചൈതന്യ സ്വപ്നത്തിൽ വന്ന് തലയിൽ കൈവെച്ച് രാമ കൃഷ്ണ ഹരി എന്ന മന്ത്രമുപദേശിച്ചു. തുക്കാറാമിന് ആ മന്ത്രം ജീവവായു പോലെയായി. മറ്റൊരിക്കൽ, നാമദേവൻ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സിദ്ധൻ, സ്വപ്നത്തിൽ വന്ന് തുക്കാറാമിനോട് ശ്രീകൃഷ്ണ കീർത്തനങ്ങൾ രചിക്കാൻ ആവശ്യപ്പെട്ടു. ഞാൻ എന്തെഴുതും? എവിടെ തുടങ്ങും? ഭഗവാൻ എനിക്കിതുവരെ ദർശനം നൽകിയില്ലല്ലൊ എന്ന് വിഷമിച്ച തുക്കാറാമിന് ബാമചന്ദർ മലയിൽ വെച്ച് ഭഗവാൻ ദർശനം നൽകി.

തുക്കാറാം മറാഠിയിൽ ചില കീർത്തനം എഴുതി അത് പാടി നടക്കാൻ തുടങ്ങി. ഇതറിഞ്ഞ ബ്രാഹ്മണർ - എന്ത്? ശൂദ്രൻ ശ്രീകൃഷ്ണനെ പ്രകീർത്തിച്ച് കവിതയെഴുതുകയൊ? ഈശ്വരൻ്റെ സംരക്ഷണം മൊത്തമായി ഏറ്റെടുത്തിട്ടുള്ള വരേണ്യവർഗ്ഗം യോഗം ചേർന്ന് രമേഷ് ബട്ട് എന്നൊരാളെ തുക്കാറാമിൻ്റെ അടുത്തേക്കയച്ചു. രമേഷ് ബട്ടിൻ്റെ നിർബന്ധത്തിലും ഭീഷണിയിലും വഴിപ്പെട്ട്, തുക്കാറാം എഴുതിയിട്ടുള്ള എല്ലാ കീർത്തനങ്ങളും ഇന്ദ്രയാണി പുഴയിലെറിഞ്ഞു. ദു:ഖിതനും നിസ്സഹായനുമായ തുക്കാറാം നിരാഹാരം തുടങ്ങി. നദിയിലെറിഞ്ഞ കവിതകൾ തിരിച്ചു കിട്ടാതെ ഭക്ഷണം കഴിക്കില്ല എന്ന പ്രതിജ്ഞ. ഭക്തവത്സലനായ ഭഗവാൻ എന്ത് ചെയ്യും? പതിമൂന്നാം ദിവസം ഭഗവാൻ തുക്കാറാമിന് ദർശനം നൽകുകയും ഒരു കേടുപാടുകളുമില്ലാതെ എല്ലാ കീർത്തനങ്ങളും നദിയിൽ നിന്ന് തിരിച്ച് ലഭിക്കുകയും ചെയ്തു. ഈ സംഭവം തുക്കാറാമിൻ്റെ ജീവിതത്തെ മാറ്റിമറിച്ചു. തുക്കാറാമിനെ അധിക്ഷേപിച്ചിരുന്ന പലരും അദ്ദേഹത്തെ ആദരിക്കാനും ബുഹുമാനിക്കാനും തുടങ്ങി. രമേഷ് ബട്ട് പോലും തുക്കാറാമിൻ്റെ ശിഷ്യനായി.

തുക്കാറാമിനെപ്പറ്റി കേട്ടറിഞ്ഞ മഹാരാജാവ് ഛത്രപതി ശിവജി തുക്കാറാമിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ക്ഷണം നിരസിച്ച തുക്കാറാമിനെ കാണാൻ ശിവജി നേരിട്ടെത്തി. കഴുത്തിൽ തുളസിമാലയും ഏകാദശിവ്രതവും ഞാൻ ഹരിയുടെ സേവകൻ മാത്രം എന്ന് പറയുന്നതുമാണ് എനിക്കിഷ്ടം എന്ന് തുക്കാറാം മഹാരാജാവിനെ അറിയിച്ചു.

ഒരു ദിവസം തുക്കാറാം ഭാര്യ അവാലിയോട് പറഞ്ഞു. ഞാൻ നാളെ വൈകുണുത്തിലേക്ക് പോകുന്നു. ഭാര്യ അത് ചിരിച്ച് തള്ളി. പിറ്റെ ദിവസം രാവിലെ തുക്കാറാം ബാമചന്ദർമലയുടെ മുകളിൽ കയറി. കേട്ടറിഞ്ഞ കുറെ ജനങ്ങൾ മലയുടെ താഴെ വന്നു ചേർന്നു. അൽപ്പം കഴിഞ്ഞപ്പോൾ സ്വർണ്ണ നിറത്തിലുള്ള ഒരു വിമാനം മലമുകളിൽ വന്നിറങ്ങി, തുക്കാറം അതിൽ കയറി. വിവരമറിഞ്ഞ് ഓടി വന്ന അവാലി കണ്ടത് ഉയർന്ന് പൊങ്ങുന്ന വിമാനമാണ്.

നാൽപ്പത്തിരണ്ടു വയസ്സുവരെ മാത്രം ജീവിച്ച തുക്കാറാം നാലായിരത്തി അഞ്ഞൂറോളം കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. തുക്കാറം എന്ന പേരും അദ്ദേഹത്തിൻ്റെ കീർത്തനങ്ങളും ഉപദേശങ്ങളും മറാത്ത ജനങ്ങളിൽ ആഴത്തിൽ വേരുന്നിയിരിക്കുന്നു. മൂന്ന് നൂറ്റാണ്ടിന് ശേഷം ഇന്നും തുക്കാറാമിൻ്റെ ഗീതങ്ങൾ പാടാത്ത ഒരു വീടൊ വില്ലേജോ മറാത്തയിലില്ല. ജനങ്ങൾ തുക്കാറാമിൻ്റെ കീർത്തനങ്ങൾ പാടുന്നു, പഠിക്കുന്നു, പഠിപ്പിക്കുന്നു.

കേരളീയരുടെ പൂന്താനം നമ്പൂതിരി പോലെ മറാത്തക്ക്
തുക്കാറാം മഹാരാജ്.

രാധേ കൃഷ്ണാ..🌹

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഭഗവാൻ ശ്രീകൃഷ്ണന്റെ ശിശുപാല വധം .യുധിഷ്ഠിരൻ ഖാണ്ഡവപ്രസ്ഥത്തിൽ രാജാവായി വാഴുന്ന കാലം. ചക്രവർത്തി...
15/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഭഗവാൻ ശ്രീകൃഷ്ണന്റെ ശിശുപാല വധം .

യുധിഷ്ഠിരൻ ഖാണ്ഡവപ്രസ്ഥത്തിൽ രാജാവായി വാഴുന്ന കാലം. ചക്രവർത്തി പദം കാംക്ഷിച്ച് അദ്ദേഹം രാജസൂയ യജ്ഞം ചെയ്യുവാൻ തീരുമാനിക്കുന്നു. അതിലേക്കായി ചുറ്റുപാടുമുള്ള രാജ്യങ്ങളിലെ എല്ലാ രാജാക്കന്മാരും എത്തിച്ചേർന്നു. അമൂല്യങ്ങളായ സമ്മാനങ്ങളുമായി എത്തിച്ചേർന്ന രാജാക്കന്മാരെക്കൊണ്ട് ഇന്ദ്രപ്രസ്ഥം നിറഞ്ഞു. അപ്പോൾ യുധിഷ്ഠരന്റെ മനസ്സിൽ ഒരു സംശയമുദിച്ചു. ശ്രേഷ്ഠന്മാരായ ഈ രാജാക്കന്മാരിൽ ആരെ ആണ് ആദ്യം പൂജിക്കേണ്ടത്? ആരെയാണ് ആദ്യം ഉപചാരപൂർവ്വം സ്വീകരിക്കേണ്ടത്? യുധിഷ്ഠരൻ ഭീഷ്മരുടെ സഹായം തേടി.

ഭീഷ്മർ പറഞ്ഞു. “ഈ ഭൂമിയിൽ വച്ച് ഏറ്റവും മാന്യനായവൻ ശ്രീകൃഷ്ണനാണ്. അവൻ എല്ലാവരേക്കാളും ശക്തിയിലും മഹത്ത്വത്തിലും പരാക്രമത്തിലും മുമ്പനാണ്. ജ്യോതിസ്സുകളുടെ ഇടയിൽ ഭാസ്കരനെപ്പോലെ തപിക്കുന്നവനാണ്. സൂര്യനില്ലാത്തിടത്ത് സൂര്യനാണ്. കാറ്റില്ലാത്തേടത്ത് കാറ്റാണ്. അപ്രകാരമാണ് ഈ സഭയെ തെളിയിച്ച് കൃഷ്ണൻ ആഹ്ലാദിപ്പിക്കുന്നത്."

ഭീഷ്മരുടെ നിർദ്ദേശം അനുസരിച്ച് സഹദേവൻ ശ്രീകൃഷ്ണനെ ഉപചാരപൂർവ്വം സ്വീകരിച്ചു. എന്നാൽ വാസുദേവനെ അഗ്രപൂജ ചെയ്ത് സ്വീകരിച്ചത് സദസ്സിലിരുന്ന ചേദിരാജാവായ ശിശുപാലന് സഹിച്ചില്ല. മഹാബലവാനായ അദ്ദേഹം ആ സഭയിൽ ഭീഷ്മനേയും ധർമ്മപുത്രനേയും നിന്ദിച്ച് ശ്രീകൃഷ്ണനെ ആക്ഷേപിച്ച് സംസാരിച്ചു. ശിശുപാലൻ പറഞ്ഞു.

“മഹാത്മാക്കളായ മഹാരാജാക്കന്മാർ സദസ്സിൽ നിറഞ്ഞിരിക്കുമ്പോൾ വൃഷ്ണിവംശജനായ ഇവൻ രാജപൂജയ്ക്ക് അർഹനല്ല. മഹാന്മാരായ പാണ്ഡവർക്ക് ചേർന്നതല്ല ഈ കർമ്മം. വിവരമില്ലാത്തവനും അല്പം മാത്രം കാണുന്നവനുമാണ് ഗംഗാനദിയുടെ പുത്രനായ ഭീഷ്മൻ. രാജാവല്ലാത്ത കൃഷ്ണൻ എങ്ങനെയാണ് ഈ വിധം പൂജയ്ക്ക് അർഹനായത്? വൃദ്ധൻ എന്ന നിലയ്ക്കാണ് നിങ്ങൾ ഇവനെ ആദരിച്ചതെങ്കിൽ വസുദേവനിരിക്കുമ്പോൾ അവന്റെ പുത്രൻ എങ്ങനെ പൂജയ്ക്ക് അർഹനാകും? അതല്ല ഇഷ്ടം ചെയ്യുന്ന ബന്ധു എന്ന നിലയ്ക്കാണെങ്കിൽ ദ്രുപദനല്ലേ അതിന് അർഹൻ?

ആചാര്യന്റെ നിലയ്ക്കാണ് അഗ്രപൂജ ചെയ്തതെങ്കിൽ ദ്രോണരെ അല്ലേ ആദ്യം സൽക്കരിക്കേണ്ടത്? അതല്ല ഋത്വിക്കിന്റെ നിലയിലാണ് സല്ക്കരിച്ചതെങ്കിൽ വൃദ്ധനായ വ്യാസനുള്ളപ്പോൾ എന്താണ് കൃഷ്ണനെ പൂജിച്ചത്? പുരുഷന്മാരിൽ വച്ച് ഉത്തമനായ ഭീഷ്മനും, സർവ്വശസ്ത്രജ്ഞനായ അശ്വത്ഥാമാവും, രാജേന്ദ്രനും പുരുഷശ്രേഷ്ഠനുമായ ദുര്യോധനനും, കൃപാചാര്യരും, ദ്രുമനും, ദുർദ്ധർഷനായ ഭീഷ്മകനും, പാണ്ഡുതുല്യനായ രുഗ്മിയും, മഹാധനുർദ്ധരനായ ഏകലവ്യനും, മാദ്രേശനായ ശല്യരുമുള്ളപ്പോൾ എന്തേ, കൃഷ്ണനെ പൂജിക്കുവാൻ? സർവ്വരാജാക്കന്മാരുടേയും ഇടയിൽ മഹാബലവാനും പരശുരാമന്റെ ഇഷ്ടശിഷ്യനുമായ കർണ്ണൻ നിൽക്കുമ്പോൾ കൃഷ്ണനെ പൂജിച്ചത് ഉചിതമായോ? കൃഷ്ണൻ ഋത്വിക്കല്ല, ആചാര്യനല്ല, രാജാവല്ല! പിന്നെ പൂജ ചെയ്തത് എന്തുകൊണ്ട്? വെറും സേവയ്ക്ക് മാത്രം. അല്ലാതെന്ത്? നിങ്ങൾക്ക് ഇവനെ ആദരിക്കണമെങ്കിൽ ഞങ്ങളെയെല്ലാം വിളിച്ചുവരുത്തി അപമാനിച്ചതെന്തിന്?

രാജസദസ്സിൽ വച്ച് ലക്ഷണംകെട്ട ഇവനെ ഇങ്ങനെ പൂജിച്ചതിനാൽ, ഹേ യുധിഷ്ഠിരാ, ധർമ്മാത്മാവ് എന്ന പേര് നീ കളഞ്ഞുകുളിച്ചു. ജരാസന്ധരാജാവിനെ ചതിച്ചുകൊന്ന കൊലപാതകിയാണിവൻ. പാർത്ഥർ ഭീരുക്കളും കൃപണന്മാ‍രും പാവങ്ങളുമാണെങ്കിൽ, ഹേ കൃഷ്ണാ, നീ ചിന്തിക്കേണ്ടതല്ലേ ഈ പൂജ തനിക്ക് ചേർന്നതാണോയെന്ന്? അർഹതയില്ലാത്തത് വാങ്ങിയിട്ട് ഹവിസ്സിന്റെ ഭാഗം വിജനത്തിൽ വെച്ചു തിന്നുന്ന പട്ടിയെപ്പോലെ നാണമില്ലാതെ യോഗ്യത നടിക്കുന്നു.”

ഇത്രയും പറഞ്ഞ് സ്വന്തം ആസനത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുവാൻ തുടങ്ങിയ ചേദിരാജാവിനെ യുധിഷ്ഠിരൻ ആവും വിധം സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. അപ്പോൾ ഭീഷ്മർ ഇങ്ങനെ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും ജ്ഞാനവൃദ്ധനായ കൃഷ്ണനെ ആദരിച്ചത് സഹിക്കാൻ കഴിയാത്ത ഇവനെ ഭവാൻ എന്തിന് സാന്ത്വനിപ്പിക്കാൻ ശ്രമിക്കണം? ക്ഷത്രിയൻ ക്ഷത്രിയനോട് പോരാടി ജയിച്ച് കീഴടക്കിയാൽ ആ പോരാളിക്ക് അവൻ ഗുരുവാണ്. കൃഷ്ണൻ പോരിൽ തന്റെ ശക്തിയാൽ ജയിക്കാത്ത ഒരു രാജാവിനേയും ഈ സദസ്സിൽ ഞാൻ കാണുന്നില്ല. ജന്മം മുതൽ ഈ ധീമാന്റെ കർമ്മങ്ങൾ പലപ്പോഴും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ചേദിരാജാവേ, വെറും മോഹംകൊണ്ടല്ല, ബന്ധുവഴിക്കല്ല, സഹായിച്ച വേഴ്ചനോക്കിയുമല്ല ജനാർദ്ദനനെ അർച്ചിച്ചത്. ഇവൻ അർച്ച്യനായതുകൊണ്ടാണ്. ബ്രാഹ്മണരിൽ ജ്ഞാനം അധികമുള്ളവനും, ക്ഷത്രിയരിൽ ബലം കൂടിയവനും, വൈശ്യരിൽ സമ്പന്നനും, ശൂദ്രരിൽ മൂപ്പുകൂടിയവനുമാണ് പൂജാർഹൻ.

വേദവേദാംഗവിജ്ഞാനവും അതുല്യമായ മഹാബലവും തികഞ്ഞ കൃഷ്ണനല്ലാതെ മനുഷ്യലോകത്തിൽ മറ്റാരുണ്ട് ഈ പൂജയ്ക്ക് അർഹൻ? വേദം അഗ്നിഹോത്രമുഖം, ഗായത്രി ഛന്ദസ്സുകൾക്കു മുഖം, മനുഷ്യർക്കു മുഖം നൃപൻ, പുഴകൾക്കു മുഖം സമുദ്രം, നക്ഷത്രങ്ങൾക്കു ചന്ദ്രൻ മുഖം, തേജസ്സിന് അർക്കൻ മുഖം, മലകൾക്കു മുഖം മേരു, ഖഗങ്ങൾക്കു മുഖം ഗരുഡൻ, മേലും കീഴും ചുറ്റും കാണുന്ന എല്ലാ ജഗത്തുകളിലും ദേവാസുരന്മാരടങ്ങിയ സകല ലോകർക്കും മുഖമായത് ഭഗവാൻ കേശവനാണ്. ശിശുപാലന് ഇതൊന്നും അറിഞ്ഞുകൂടാ. അവൻ ബാലനാണ്.“

ഭീഷ്മരുടെ വാക്കുകൾ കേട്ടപ്പോൾ ശിശുപാലൻ വീണ്ടും ക്രുദ്ധനായി. തന്റെ പക്ഷത്ത് കുറേ രാജാക്കന്മാരെ കൂട്ടി അദ്ദേഹം യുദ്ധത്തിന് തയ്യാറായി. രാജസൂയം മുടങ്ങുമെന്ന അവസ്ഥയായി. ഇത് കണ്ട് അസ്വസ്ഥനായ യുധിഷ്ഠിരനെ ഭീഷ്മർ സമാധാനിപ്പിച്ചു. കൃഷ്ണന്റെ കോപത്തിനുപാത്രമാക്കി ഈ രാജാക്കന്മാരെയെല്ലാം കൊല്ലിക്കാനാണ് ശിശുപാലൻ ശ്രമിക്കുന്നതെന്ന് ഭീഷ്മർ പറഞ്ഞു. ഇതുകേട്ട് ശിശുപാലൻ ഭീഷ്മരെ നിന്ദിക്കാൻ ആരംഭിച്ചു.

“രാജാക്കന്മാരെയൊക്കെ ഭയപ്പെടുത്താൻ, ഭീഷ്മാ, നീ പല ഭീഷണികളും പറഞ്ഞു. നിനക്ക് നാണമില്ലേ പടുവൃദ്ധാ? ബാലന്മാർ സ്തുതിക്കുന്ന ഇടയച്ചെറുക്കനായ ഈ കൃഷ്ണൻ വിശേഷിച്ച് ചെയ്തതെന്താണ്? ഒരു പെണ്ണിനെ കൊന്നതോ? അതോ ബാല്യത്തിൽ ഒരു പക്ഷിയെ കൊന്നതോ? ഇതിലെന്താണ് അത്ഭുതമിരിക്കുന്നത്? ഒരു കുതിരയേയും കാളയേയും കൊന്നതിലെന്ത് വൈചിത്ര്യമാണുള്ളത്? ചൈതന്യമില്ലാത്ത ഒരു വണ്ടി കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയതാണോ അത്ഭുതം? പുറ്റുപോലുള്ള ഗോവർദ്ധനക്കുന്ന് ഏഴുദിവസം പൊക്കിപ്പിടിച്ചു നിന്നത്രേ! കംസനെ കൊന്നതാണോ ഇവനുള്ള വലിയ യോഗ്യത? ചോറു നൽകുന്നവരിലും താൻ സേവിക്കുന്നവരിലും സ്ത്രീകളിലും പശുക്കളിലും ബ്രാഹ്മണരിലും ആയുധം പ്രയോഗിക്കരുതെന്നാണ് ധർമ്മിഷ്ഠന്മാർ കല്പിക്കുന്നത്. എന്നാൽ പശുഘാതകനും സ്ത്രീഘാതകനുമായ ഒരുത്തനെയാണ് നീ സ്തുതിക്കുന്നത്. അവനാണത്രേ ജഗല്പ്രഭു! ഇതൊക്കെ സജ്ജനങ്ങൾ സമ്മതിച്ചു കൊടുക്കുമോ?

ഭീഷ്മാ, ധർമ്മത്തെക്കുറിച്ച് പ്രസംഗിക്കാൻ നിനക്കെന്ത് അധികാരം? നിങ്ങൾ മറ്റൊരാളെ പ്രേമിക്കുന്ന ധർമ്മശീലയായ അംബയെ ഹരിച്ചുകൊണ്ട് പോന്നില്ലേ? നീ അവളെ ഹരിച്ച നിലയ്ക്ക് എന്തേ അവളെ കൈക്കൊള്ളാഞ്ഞത്? വിചിത്രവീര്യൻ, നിന്റെ അനുജൻ, ധർമ്മം തെറ്റാതെ നടക്കുന്നവനാണ്. അതുകൊണ്ട് നീ കൊണ്ടുവന്നിട്ടും അവൻ അവളെ സ്വതന്ത്രയാക്കി; ഭാര്യയാക്കിയില്ല. എടോ ഭീഷ്മാ, നീ ധർമ്മത്തെ പുകഴ്ത്തുന്നുവല്ലോ! നിനക്ക് ബ്രഹ്മചര്യം കൊണ്ടെന്തുഫലം? മൗഢ്യം കൊണ്ടല്ലേ നീ ബ്രഹ്മചര്യം സ്വീകരിച്ചത്? അല്ലെങ്കിൽ നീ ആണും പെണ്ണും കെട്ടവനായിരിക്കണം! നപുംസകത്തിന് പെണ്ണിനെക്കൊണ്ട് കാര്യമില്ലല്ലോ? എന്നിട്ടും അഭിമാനിക്കുന്നു, ധർമ്മജ്ഞനാണ് താനെന്ന്!“

ശിശുപാലൻ ഇങ്ങനെ വളരെ നിന്ദ്യമായ രീതിയിൽ സംസാരം തുടരുന്നതു കണ്ട് ഭീമന് കോപം അടക്കാൻ കഴിഞ്ഞില്ല. അവനെ കൊല്ലാൻ തയ്യാറെടുക്കുന്ന ഭീമനെ തടഞ്ഞുകൊണ്ട് ഭീഷ്മർ പറഞ്ഞു.

“ശിശുപാലന്റെ ജന്മത്തെക്കുറിച്ച് നിനക്കറിയില്ല ഭീമാ. ഇവനെ കൃഷ്ണനല്ലാതെ മറ്റാർക്കും കൊല്ലാൻ കഴിയില്ല. ചേദിരാജാവിന്റെ കുലത്തിൽ ജനിച്ച ഇവൻ മൂന്ന് കണ്ണും നാല് കൈകളുമായാണ് പിറന്നത്. വികൃതമായ അംഗങ്ങളും, വികൃതമായ കരച്ചിലുമുള്ള ശിശുവിനെ അച്ഛനമ്മമാർ ഉപേക്ഷിക്കാൻ മുതിർന്നു. അപ്പോൾ ഒരു അശരീരിവാക്കുണ്ടായി. ഇവൻ ശ്രീമാനും മഹാശക്തനുമാകുമെന്നും ഇവനെ കൊല്ലാൻ ലോകത്തിൽ ഒരാൾക്കേ കഴിയൂവെന്നും ആര് ഇവനെ എടുത്ത് മടിയിൽ കിടത്തുമ്പോഴാണോ ഇവന്റെ അധികമുള്ള അവയവങ്ങൾ അപ്രത്യക്ഷമാകുന്നത് അയാളായിരിക്കും അന്തകനെന്നുമായിരുന്നു അശരീരി.

ആ അത്ഭുതശിശുവിനെക്കാണാൻ പല രാജാക്കന്മാരും എത്തി. കുട്ടിയെ കാണാൻ വന്നവരെ വേണ്ടവിധം സല്കരിച്ചശേഷം രാജാവ് ഓരോരുത്തരുടെയും മടിയിൽ കുട്ടിയെ വയ്ക്കുകയായി. ഇങ്ങനെയിരിക്കെ ദ്വാരകയിൽ നിന്നും കൃഷ്ണനും ബലരാമനും അച്ഛൻ പെങ്ങളായ രാജ്ഞിയേയും കുഞ്ഞിനെയും കാണാൻ എത്തി. കൃഷ്ണന്റെ മടിയിൽ വച്ചുടനെ ശിശുവിന്റെ അധികമുള്ള കൈകളും കണ്ണും അപ്രത്യക്ഷമായി. ഇതുകണ്ട് ഭയപ്പെട്ട രാജ്ഞി കൃഷ്ണനോട് ഒരു വരം ആവശ്യപ്പെട്ടു. തന്റെ മകന്റെ തെറ്റുകൾ പൊറുക്കണമെന്നായിരുന്നു വരം. ശിശുപാലൻ ചെയ്യുന്ന നൂറ് തെറ്റുകൾ പൊറുത്തുകൊള്ളാം എന്ന വരം കൃഷ്ണൻ നൽകുകയും ചെയ്തു.“

കൃഷ്ണൻ നൽകിയ വരമാണ് തന്റെ ജീവിതമെന്ന് ഭീഷ്മർ പറയുന്നതുകേട്ട് ശിശുപാലൻ കോപം കൊണ്ട് വിറച്ചു. ശ്രീകൃഷ്ണനെ പോരിനു വിളിച്ചു. തന്നെയും പാണ്ഡവരെയും കൊല്ലാൻ തയ്യാറായി നിൽക്കുന്ന ശിശുപാലനെ കണ്ട് കൃഷ്ണൻ പറഞ്ഞു.

“രാജാക്കന്മാരേ, എന്റെ അച്ഛൻ പെങ്ങളുടെ മകനായിട്ടുകൂടി ഇവൻ ഞങ്ങൾക്ക് എന്നും ദ്രോഹങ്ങൾ ചെയ്തുകൊണ്ടിരുന്നു. മുൻപ്, ഞങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇവൻ ദ്വാരകയ്ക്ക് തീ വച്ചു. ഭോജരാജാവ് രൈവതത്തിൽ ക്രീഡിച്ചുകൊണ്ടിരിക്കുന്ന തക്കത്തിന് അവരെ കൊന്നു. എന്റെ അച്ഛൻ അശ്വമേധത്തിനായി കാവലോടെ വിട്ട കുതിരയെ പാപിയായ ഇവൻ കട്ടുകൊണ്ടുപോയി.

അച്ഛന്റെ യജ്ഞം മുടക്കുവാൻ ശ്രമിച്ചു. സൗവീരത്തിൽ പോകുകയായിരുന്ന പ്രഭ്രുവിന്റെ തപസ്വിനിയായ ഭാര്യയെ ഇവൻ കാമമോഹിതനായി തട്ടിക്കൊണ്ടുപോയി. മായാവിയും മാതുലദ്രോഹിയുമായ ഇവൻ വൈശാലരാജകുമാരിയായ ഭദ്രയെ , അവൾ കാരൂഷരാജാവിനുവേണ്ടി തപസ്സ് ചെയ്തുകൊണ്ടിരിക്കെ, കാരൂഷന്റെ മായാവേഷം ധരിച്ച് അപഹരിച്ചു. ഇങ്ങനെ ഇവൻ ചെയ്ത അനേകം ദ്രോഹങ്ങളെ അച്ഛൻ പെങ്ങൾക്കുവേണ്ടി ഞാൻ ക്ഷമിച്ചു. ഇപ്പോൾ എന്നോടിവൻ യുദ്ധത്തിനു വന്നിരിക്കുന്നു. വേഗം ചാകാൻ ആഗ്രഹിക്കുന്ന മൂഢനായ ഇവന് രുക്മിണിയിൽ വലിയ ആശയുണ്ടായിരുന്നു. എന്നാൽ അന്ന് അവളെ ഇവന് കിട്ടിയില്ല.“

ഇതു കേട്ട് ശിശുപാലൻ കൃഷ്ണനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

“ഹേ കൃഷ്ണാ, നിനക്കു നാണമില്ലേ, വിശേഷിച്ചും ഈ രാജാക്കന്മാരുടെ മുന്നിൽ വച്ച് നിന്റെ ഭാര്യയെ മറ്റൊരുവൻ ആഗ്രഹിച്ചുവെന്ന് പറയാൻ? മുമ്പ് അന്യനുദ്ദേശിക്കപ്പെട്ട സ്ത്രീയെ സ്വന്തമാക്കിയ കാര്യം സദസ്സിൽ വച്ച് നീ അല്ലാതെ ആരാണ് പുകഴ്ത്തി പറയുക? നീ ആദരവോടെ പൊറുത്താലും കൊള്ളാം, പൊറുത്തില്ലെങ്കിലും കൊള്ളാം, എനിക്ക് രണ്ടും ശരിയാണ്. കൃഷ്ണന്റെ കോപം കൊണ്ട് എനിക്ക് ഒരു ചുക്കും വരാനില്ല! നിന്റെ പ്രസാദം കൊണ്ട് എനിക്കൊന്നും വേണ്ടതാനും.”

ഇതു കേട്ട് നൂറും തികഞ്ഞു എന്ന് പറഞ്ഞ് ശ്രീകൃഷ്ണൻ സുദർശനചക്രത്തെ മനസാൽ സ്മരിച്ചു. ദൈത്യനാശനമായ ചക്രം ശിശുപാലന്റെ ശിരസ്സ് ഛേദിച്ചു. അതായത് ശിശുപാലന്റെ അഹംഭാവമെന്ന തലയെ ഇല്ലാതാക്കി അദ്ദേഹത്തിനെ നല്ല വഴിക്ക് നടത്തിച്ചു. വിനാശകാലത്തിൽ വിപരീത ബുദ്ധി ഉദിക്കുമെങ്കിലും അവനും നല്ല ബുദ്ധി തോന്നിക്കാൻ നല്ലവർക്ക് കഴിയും..!

രാധേ കൃഷ്ണാ..🌹

*പൂന്താനം ഇല്ലം*മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തു  കീഴാറ്റൂരിൽ ആണ് പൂന്താനം ഇല്ലം . 500വര്ഷങ്ങള്ക്കു മേൽ പഴക്കമുള്ള ഇല്ലം...
15/09/2022

*പൂന്താനം ഇല്ലം*

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തു കീഴാറ്റൂരിൽ ആണ് പൂന്താനം ഇല്ലം . 500വര്ഷങ്ങള്ക്കു മേൽ പഴക്കമുള്ള ഇല്ലം അവകാശികൾ ഇല്ലാതായതോടെ ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.
1547 നും 1640 നും ഇടയിലാണ് പൂന്താനം നമ്പൂതിരി ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. പൂന്താനം എന്നത് ഇല്ലപ്പേരാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം എവിടെയും രേഖപെടുത്തപ്പെട്ടിട്ടില്ല.

ഏറെനാൾ കാത്തിരുന്നുണ്ടായ മകൻ മരണപെട്ട ദുഃഖമാണ് പൂന്താനത്തെ തികഞ്ഞ ഒരു ഗുരുവായൂരപ്പ ഭക്തനാക്കി മാറ്റിയതെന്ന് വിശ്വാസം.

"ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്... "എന്ന വരികൾ ഈ വേദനയിൽ നിന്നും ജനിച്ചതാവാം.
ഇവിടെയിരുന്നാണ് അദ്ദേഹം ജ്ഞാനപ്പാനയും സന്താനഗോപാലവും എല്ലാം രചിച്ചതത്രേ.
ഒരുനാൾ ഗുരുവായൂരപ്പൻ വിളിക്കുന്നു എന്ന് പറഞ്ഞു പുറത്തിറങ്ങിയ പൂന്താനം പൊടുന്നനെ അപ്രത്യക്ഷനായി.
ഭഗവാൻ അദ്ദേഹത്തെ ഇവിടെനിന്നും ഉടലോടെ സ്വർഗത്തിലേക്ക് കൂട്ടി കൊണ്ട് പോയെ ന്നും ഇല്ലത്തിനു സമീപമുള്ള ശങ്കരൻ കുന്നിനു മുകളിലേയ്ക്കു കയറിപ്പോയി സ്വർഗാരോഹണം ചെയ്തു എന്നും രണ്ടു തരത്തിൽ വിശ്വസിക്കപ്പെടുന്നു.

ശാന്ത ഗംഭീരമായ അന്തരീക്ഷത്തിൽ ഏകദേശം 500വർഷങ്ങൾക്കിപ്പുറവും പ്രൗഢിയും തനിമയും ഒട്ടും ചോരാതെ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടുമൊക്കെയായി തലയുയർത്തി തന്നെ നിൽക്കുന്നു പൂന്താനം ഇല്ലം. കാലോചിതമായ അറ്റകുറ്റപ്പണികൾ നടത്തി ദേവസ്വം വകുപ്പ് ഇല്ലം വൃത്തിയായി തന്നെ നിലനിർത്തിപ്പോരുന്നു. നാലുകെട്ടും നടുമുറ്റവും വാസ്തു വിദ്യയും ഒക്കെ വിസ്മയിപ്പിക്കുന്നതു തന്നെയാണ്. പൂമുഖത്തോടു ചേർന്നാണ് പൂന്താനം ഉടലോടെ സ്വർഗം പൂകി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമുള്ളത്. നടുമുറ്റത്തോട് ചേർന്ന മണ്ഡപത്തിൽ പൂന്താനത്തിന്റെ വലിയൊരു ഛായാചിത്രവും നാലുകെട്ടിനുള്ളിലായി ചുറ്റുമായി ജ്ഞാനപ്പാനയിലെ വരികൾ ഫ്രെയിം ചെയ്തും വച്ചിരിക്കുന്നു. നടുമുറ്റത്തോട് ചേർന്ന് തന്നെ പൂന്താനം പൂജിച്ചിരുന്ന തിരുമാന്ധാം കുന്നിലെ ദേവിയെ കുടിയിരുത്തിയിട്ടുണ്ട് . ഇടുങ്ങിയ മുറികളാണ് ഉള്ളത്. അടുക്കളയിൽ നിന്നും കോരിയെടുക്കാവുന്ന തരത്തിലുള്ള കിണറിൽ ഇപ്പോഴും നല്ല തെളിനീർ നിറഞ്ഞു കിടക്കുന്നു. ഇടുങ്ങിയ കുത്തനെയുള്ള കോണിപ്പടികൾ കയറി മുകളിലെത്തുമ്പോൾ നേരെ മുന്നിൽ കൊത്തു പണികളോട് കൂടിയ ജാലകവും ഒരു മേശയും കാണാം. ഒരേ സമയം മേശയായും ജാലകത്തിന്റെ മൂടിയായും ഉപയോഗിക്കാവുന്ന തരത്തിലുള്ള നിർമിതി അക്കാലത്തെ ഒരു വിസ്മയം ആയി തന്നെ കണക്കാക്കേണ്ടി
യിരിക്കുന്നു.🙏

ഹരേ കൃഷ്ണാ..🌹രാധേ രാധേ..🌹ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് മഥുരയിൽ വല്ലഭ ദാസ് എന്നു പേരായി ഒരു കൃഷ്ണ ഭക്തൻ ജീവിച്ചിരുന്നു. ...
15/09/2022

ഹരേ കൃഷ്ണാ..🌹
രാധേ രാധേ..🌹

ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് മഥുരയിൽ വല്ലഭ ദാസ് എന്നു പേരായി ഒരു കൃഷ്ണ ഭക്തൻ ജീവിച്ചിരുന്നു. ഏതു ജോലിയിൽ ഏർപ്പെട്ടാലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കൃഷ്ണനാമം ജപിക്കുന്ന ഭക്തൻ. വല്ലഭക്ക് കൃഷ്ണനാണ് എല്ലാം. തൻ്റെ വികാരവിചാരങ്ങളെല്ലാം ഭഗവാനുമായി പങ്കുവെക്കും. പലപ്പോഴും അദ്ദേഹം ക്യഷ്ണനുമായി സല്ലപിക്കുന്നതായി തോന്നും.

ഭഗവദ് ദർശനത്തിനായി വല്ലഭ സ്ഥിരമായി അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൻ പോകും. ഭഗവാൻ്റെ അനശ്വര സൗന്ദര്യത്തിൽ മതിമറന്ന് അദ്ദേഹം കുറെ സമയം ക്ഷേത്രത്തിൽ ചിലവഴിക്കും. കൃഷ്ണനെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ വല്ലഭയുടെ മനസ്സിൽ ആഹ്ലാദം അലതല്ലും. ശിരസ്സിലെ മയിൽ പീലിയും, കയ്യില്ലെ ഓടക്കുഴലും, വശ്യയായ ചിരിയും കണ്ടുകൊണ്ട് വല്ലഭ ചിലപ്പോൾ ദിവസം മുഴുവൻ ക്ഷേത്രത്തിൽ ചിലവഴിക്കും.

എല്ലാ ദിവസവും രാവിലെ ഭഗവാന് നിവേദ്യം സമർപ്പിക്കുന്ന വേളയിൽ ഒരു ഓടക്കുഴൽ വിളി പതിവായിരുന്നു. ഈ മധുരമായ വേണു നാദം കേൾക്കുമ്പോൾ വല്ലഭ പരിസരം മറന്ന് ഒരു ആനന്ദ നിർവ്വതിയോടെ നിലകൊള്ളും. ക്ഷേത്രത്തിലെത്തുന്ന മറ്റ് ഭക്തരും
വല്ലഭയുടെ ഭക്തിയെ വാഴ്ത്തുമായിരുന്നു.

ഒരു ദിവസം രാത്രിയിൽ വല്ലഭക്ക് കഠിനമായ പനി ബാധിച്ചു. പിറ്റേന്ന് രാവിലെ വളരെ ക്ഷീണിതനായ അദ്ദേഹം എന്നുമുള്ള ക്ഷേത്രദർശനത്തിന് പോകുവാൻ കഴിയില്ലല്ലൊ എന്നോർത്ത് ദു:ഖിതനായി. നൈവേദ്യവേളയിലെ പതിവുള്ള പുല്ലാങ്കുഴൽ നാദം കേൾക്കാൻ കഴിയില്ല എന്നോർത്തപ്പോൾ വല്ലഭ കരഞ്ഞുപോയി.

നിരാശനായി ഇങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു പാദസരത്തിൻ്റെ ശബ്ദം, അത് അടുത്തടുത്തു വരുന്നു. അടുത്ത നിമിഷം മനോഹരമായ പുഞ്ചിരിയോടെ 4-5 വയസ്സ് പ്രായം വരുന്ന ഒരു ഉണ്ണി ഗൃഹത്തിലേക്ക് ഓടിക്കയറി. ഉണ്ണി വല്ലഭയുടെ അടുത്ത വന്ന് ചോദിച്ചു, മുത്തച്ഛൻ എന്താണ് ദു:ഖിച്ചിരിക്കന്നത്? മുമ്പ് പരിചയമില്ലാത്ത ഉണ്ണി, വല്ലഭ ഉണ്ണിയുടെ പേരും താമസസ്ഥലവും തിരക്കി. മുത്തച്ഛാ, ഈ പ്രദേശം മുഴുവനും എൻ്റെ വീടാണ്, ഉണ്ണി ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു. ഇത്
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വെണ്ണയാണ്, മുത്തച്ഛൻ കഴിച്ചോളു. ഉണ്ണി കുറച്ച് വെണ്ണ വല്ലഭക്ക് നൽകി. വെണ്ണ കഴിച്ചയുടനെ എന്തോ ഒരു ഉർജ്ജം തന്നിലേക്ക് ഒഴികിയെത്തുന്നതായി വല്ലഭക്ക് തോന്നി. അതിന് ശേഷം ഇണ്ണി താൻ കൊണ്ടുവന്ന പുല്ലാങ്കുഴൽ ഊതി അവിടമെല്ലാം ഓടി നടന്നു.
ആ ദിവ്യമായ വേണു നാദത്തിൻ്റെ മാസ്മരികയിൽ വല്ലഭ അറിയാതെ മയങ്ങിപ്പോയി.

അൽപ്പസമയത്തിന് ശേഷം മയക്കമുണർന്ന വല്ലഭ ഉണ്ണിയെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വല്ലഭയുടെ
അയൽവാസിയായ കേശോഭായി അവിടെക്ക് വന്നത്. രാവിലെ വല്ലഭയെ ക്ഷേത്രത്തിൽ കാണാഞ്ഞത് ആരാഞ്ഞ കേശോഭായിയോട് വല്ലഭ തൻ്റെ അസുഖ വിവരം പറഞ്ഞു. പെട്ടെന്നാണ് കേശോഭായി മനോഹരമായ ഒരു ഓടക്കുഴൽ വല്ലഭയുടെ കിടക്കയിൽ കണ്ടത്. ഈ ഓടക്കുഴൽ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാൻ്റേതാണെന്ന് കേശോഭായി തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ കൃഷ്ണൻ്റെ ഓടക്കുഴൽ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല, അവിടെ പൂജാരികളും, ക്ഷേത്രം അധികാരികളും വിഷമിച്ചിരിക്കുകയാണെന്നും
കേശോഭായി വല്ലഭയെ അറിയിച്ചു. ഉണ്ണി ഗൃഹത്തിൻ വന്നതും ഉണ്ണിയുടെ വേണു നാദത്തിൽ ക്ഷീണിതനായിരുന്ന താൻ മയങ്ങിപ്പോയതും വല്ലഭ കേശോഭായിയെ അറിയിച്ചു.

ശ്രീകൃഷ്ണ ഭഗവാൻ്റെ ഓടക്കുഴലുമായി വല്ലഭദാസും കേശോഭായിയും ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ കൂടിയിരുന്നവരോടെല്ലാം കൃഷ്ണൻ ഉണ്ണിയായി തൻ്റെ ഗൃഹത്തിൽ വന്ന് ഓടക്കഴൽ ഊതിക്കളിച്ച ഭഗവദ്ലീല വിവരിച്ചു കൊടുത്തു.

എല്ലാവരും വല്ലഭ ദാസിൻ്റെ ഭക്തിയെയും ശ്രീകൃഷ്ണ ഭഗവാൻ്റെ ഭക്തവാൽസല്യത്തെയും വാഴ്ത്തി.

രാധേ കൃഷ്ണാ..🌹

*ദീപം....🙏**ദീപം...🙏**ദീപം...🙏* *സന്ധ്യാ ദീപം നമോസ്തുതേ..🙏**ദീപം ജ്യോതി പരബ്രഹ്മം ദീപം സർവ തമോപഹം ദീപേന സാധ്യതേ സർവം സന്...
14/09/2022

*ദീപം....🙏*
*ദീപം...🙏*
*ദീപം...🙏*

*സന്ധ്യാ ദീപം നമോസ്തുതേ..🙏*

*ദീപം ജ്യോതി പരബ്രഹ്മം ദീപം സർവ തമോപഹം ദീപേന സാധ്യതേ സർവം സന്ധ്യാദീപം നമോസ്തുതേ...🙏*

*ശുഭം കരോതു കല്യാണം ആയുരാരോഗ്യ വർദ്ധനം സർവ്വ ശത്രു വിനാശായ സന്ധ്യാദീപം നമോനമഃ ...🙏*

*ശുഭം കരോതു കല്യാണം ആരോഗ്യം ധനസമ്പദ: ശത്രു ബുദ്ധി വിനാശായ ദീപ ജോതിർ നമോനമഃ ...🙏*

*ദീപജ്യോതിർ പരബ്രഹ്മ ദീപജോതിർ ജനാർദ്ദനാ ദീപോ മേ ഹരതുപാപം ദീപ ജോതിർ *🏹 ശ്രീരാമനാമം*
✨✨✨✨✨✨✨✨✨✨
ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾ പുറത്തുപോയി തിരിച്ചെത്തുന്നതു വരെ മാതാപിതാക്കളുടെ ഉള്ളിൽ ആധിയായിരിക്കും. ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയെങ്കിൽ മാത്രമേ ആ ആധിക്കൊരു ശമനമുണ്ടാകുകയുള്ളു. ഇന്നത്തെ കാലത്തു മക്കൾക്കായി എന്തും ചെയ്യാൻ മാതാപിതാക്കൾ തയാറാണ്. മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.

മാതൃത്വത്തിന്റെ പ്രതിരൂപമാണ് ശ്രീരാമചന്ദ്രന്റെ മാതാവ് കൗസല്യാദേവി. മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി രാമായണത്തിലൂടെ എഴുത്തച്ഛന്‍ വർണ്ണിക്കുന്നുണ്ട്.
മകനെ പിരിയുമ്പോൾ അമ്മയുടെ വേദന ഊഹിക്കാൻ കഴിയുന്നതിനപ്പുറമാണെ...🙏🕉️🙏*

⬛◾▪️®️▪️◾⬛

*🏹 ശ്രീരാമനാമം*✨✨✨✨✨✨✨✨✨✨   ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾ പുറത്തുപോയി തിരിച്ചെത്തുന്നതു...
14/09/2022

*🏹 ശ്രീരാമനാമം*
✨✨✨✨✨✨✨✨✨✨
ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾ പുറത്തുപോയി തിരിച്ചെത്തുന്നതു വരെ മാതാപിതാക്കളുടെ ഉള്ളിൽ ആധിയായിരിക്കും. ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയെങ്കിൽ മാത്രമേ ആ ആധിക്കൊരു ശമനമുണ്ടാകുകയുള്ളു. ഇന്നത്തെ കാലത്തു മക്കൾക്കായി എന്തും ചെയ്യാൻ മാതാപിതാക്കൾ തയാറാണ്. മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.

മാതൃത്വത്തിന്റെ പ്രതിരൂപമാണ് ശ്രീരാമചന്ദ്രന്റെ മാതാവ് കൗസല്യാദേവി. മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി രാമായണത്തിലൂടെ എഴുത്തച്ഛന്‍ വർണ്ണിക്കുന്നുണ്ട്.
മകനെ പിരിയുമ്പോൾ അമ്മയുടെ വേദന ഊഹിക്കാൻ കഴിയുന്നതിനപ്പുറമാണെന്ന് കൗസല്യാദേവി നമുക്ക് കാട്ടിത്തരുന്നു. അത്രമേൽ പുത്രസ്നേഹം നിറഞ്ഞ കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോടു നടത്തിയ പ്രാർഥന ലക്ഷ്മണോപദേശത്തിൽ വിവരിക്കുന്നു.

🙏സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ!’
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ!
ദുർഗേ ഭഗവതി ദുഃഖവിനാശിനീ
സർഗതിലയകാരിണീ ചണ്ഡികേ!
എൻമകനാശു നടക്കുന്ന നേരവും
കല്മഷം തീർന്നിരുന്നീടും നേരവും
തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ🙏

സകലദേവീദേവന്മാരുടെയും അനുഗ്രഹം മക്കൾക്കു ലഭിക്കുവാൻ രാമായണത്തിലെ ഈ വരികൾ നിത്യവും ജപിക്കാവുന്നതാണ്.🌸🙏

🌹നമ്മുടെ മഹത്തായ പൈതൃക ശാസ്ത്രം....മനസ്സിലാക്കുക, പ്രചരിപ്പിക്കുക.🌹 🌺 ഭാരതീയ സംഖ്യാശാസ്ത്രം🌺വലിയ സംഖ്യകൾക്കു പൊതുവായ  പേ...
14/09/2022

🌹നമ്മുടെ മഹത്തായ പൈതൃക ശാസ്ത്രം....
മനസ്സിലാക്കുക, പ്രചരിപ്പിക്കുക.🌹

🌺 ഭാരതീയ സംഖ്യാശാസ്ത്രം🌺

വലിയ സംഖ്യകൾക്കു പൊതുവായ പേര് നൽകിയത് ഭാരതീയരാണ്.

യജൂര്‍വേദസംഹിതയില്‍ താഴെക്കാണുന്ന പേരുകള്‍ അക്കങ്ങള്‍ക്കുപയോഗിച്ചിരുന്നു:
🌸1 ഏകം
🌸10 ദശം
🌸100 ശതം
🌸1,000 സഹസ്രം
🌸10,000 അയുതം
🌸1,00,000 ലക്ഷം
🌸10,00,000 പ്രയുതം
🌸1,00,00,000 കോടി
🌸10,00,00,000 അര്‍ബുദം
🌸1,00,00,00,000 അബ്ജം
🌸10,00,00,00,000 ഖര്‍വം
🌸1,00,00,00,00,000 നിഖര്‍വം
🌸10,00,00,00,00,000 മഹാപദ്മം
🌸1,00,00,00,00,00,000 ശങ്കു
🌸10,00,00,00,00,00,000 ജലധി (സമുദ്രം)
🌸1,00,00,00,00,00,00,
000 അന്ത്യം
🌸10,00,00,00,00,00,00,
000 മധ്യം
🌸 1,00,00,00,00,00,
00,00,000 പരാര്‍ധം
🌸10,00,00,00,00,00
,00,00,000 ദശപരാര്‍ധം

ഇതേ പേരുകള്‍ വ്യതിയാനങ്ങളോടെ മൈത്രായനിയിലും , കാഠകസംഹിതയിലും ഉപയോഗിച്ചിരുന്നതായി കാണാം.

🌼🌸1 മുതൽ 19 വരെ🌸🌼

ഒന്നു മുതല്‍ പത്തൊമ്പതു വരെ സ്ഥാനമുള്ള സംഖ്യകള്‍ക്ക് ഭാസ്കരാചാര്യന്‍ ലീലാവതിയില്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

"ഏക, ദശ, ശത, സഹസ്ര,-

യുത, ലക്ഷ, പ്രയുത, കോടയഃ ക്രമശഃ

അര്‍ബുദ, മബ്ജം, ഖര്‍വ,-

നിഖര്‍വ, മഹാപദ്മ, ശങ്കവസ്തസ്മാത്

ജലധി, ശ്ചാന്ത്യം, മധ്യം,

പരാര്‍ധ, മിതി ദശഗുണോത്തരാഃ, സംജ്ഞാഃ

സംഖ്യായാഃ സ്ഥാനാനാം

വ്യവഹാരാര്‍ഥം കൃതാഃ പൂര്‍വൈഃ"

സങ്കല്പാതീതമെന്ന് പറയാവുന്നതും സാമാന്യരീതിയില്‍ എണ്ണിത്തീര്‍ക്കാന്‍ ദുഷ്കരമായതും ആയ മഹാസംഖ്യകള്‍ക്ക് മലയാളത്തില്‍ 'വെള്ളം' എന്നു പറഞ്ഞുവരുന്ന പതിവുണ്ടായിരുന്നു. ഭാസ്കരാചാര്യന്റെ ലീലാവതിയിലെ 'ജലധി'യില്‍ (സമുദ്രം) നിന്നാകാം ഈ വിവര്‍ത്തിത സംജ്ഞ മലയാളത്തിന് കിട്ടിയത്.

Address

Guruvayur
680101

Telephone

+919037319026

Website

Alerts

Be the first to know and let us send you an email when Guruvayur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Media/News Companies in Guruvayur

Show All

You may also like