Kesari Weekly

Kesari Weekly Official page of Kesari Weekly, The National Weekly of Kerala.

ഇന്ന് ഇവിടെ ജനാധിപത്യ സംവിധാനത്തിന്റെ മറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അരാഷ്ട്രീയാധിപത്യത്തിന്റെ പോരിടങ്ങളാക്കി മാറ്റിയിര...
16/01/2025

ഇന്ന് ഇവിടെ ജനാധിപത്യ സംവിധാനത്തിന്റെ മറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അരാഷ്ട്രീയാധിപത്യത്തിന്റെ പോരിടങ്ങളാക്കി മാറ്റിയിരിക്കുന്നു. അതിലുപരി ആശങ്കയുണര്‍ത്തുന്നതാണ് ജാതി-മത-തീവ്രവാദാശയങ്ങളുടെ വിലനിലവാരമുള്ള കമ്പോളങ്ങളായി കലാലയങ്ങള്‍ മാറി എന്നതും. ഇതു പറയുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കോ അദ്ധ്യാപകര്‍ക്കോ ഒന്നും രാഷ്ട്രീയം പാടില്ല എന്നല്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രാഷ്ട്രീയവിമുക്തമാവണമെന്നുമല്ല. പക്ഷേ ജനാധിപത്യത്തിന്റെ അര്‍ത്ഥവിചാരങ്ങള്‍ക്ക് കരുത്തേകുന്ന സ്വതന്ത്രവും നിര്‍ഭീകവുമായ രാഷ്ട്രീയാവബോധത്തിന്റെ ഖനിനിക്ഷേപങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാറണം. ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ ഒരു തലത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നതാണ് നേര്. ഇതിന് തെളിവല്ലേ പില്ക്കാലത്ത് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിന്റെ സംഭാവന ശുഷ്‌ക്കിച്ച് ചൂട്ടുമട്ടമായിപ്പോയത്. കുറവുപറയരുതല്ലോ, അധ്യാപകരുടെ കൈവെട്ടാനും അദ്ധ്യാപികമാരെ വസ്ത്രാക്ഷേപം ചെയ്ത് തെറിയഭിഷേകം നടത്താനും അവര്‍ക്കായി പ്രതീകാത്മക ശവക്കുഴിമെനയാനുമൊക്കെ വിദ്യാര്‍ഥികള്‍ നേടിയെടുത്ത പ്രായോഗിക രാഷ്ട്രീയപടുത നിസ്സാരമല്ല! അതു മറക്കാനും പാടില്ല.

കാലിയാകുന്ന കലാലയങ്ങള്‍-ഡോ. ജി. പ്രഭ
read@ https://kesariweekly.com/46800/

പ്രധാനമായും മൂന്നു വിഷയങ്ങളാണ് വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ സുപ്രധാന ബഹുമതികള്‍ വിദേശവ്യക്തികള്‍ക്കു സമ്മാനിക്കുന്നതിനുള...
16/01/2025

പ്രധാനമായും മൂന്നു വിഷയങ്ങളാണ് വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ സുപ്രധാന ബഹുമതികള്‍ വിദേശവ്യക്തികള്‍ക്കു സമ്മാനിക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കാറുള്ളത്. ആ വ്യക്തിയുടെയോ, നേതാവിന്റേയോ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക്. രണ്ടാമതായി ആഗോളനന്മയ്ക്കും, ലോകസമാധാനത്തിനും വേണ്ടി ആ വ്യക്തി ചെയ്ത സംഭാവനകള്‍. മൂന്നാമതായി സ്വന്തം രാജ്യത്തിനകത്തെ ജനസഞ്ചയങ്ങളുടെ സമൂലമായ പരിഷ്‌കരണത്തിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ആ വ്യക്തിയുടെ ഇടപെടലുകള്‍ കാരണമായത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഭാരതവുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ മേല്‍സൂചിപ്പിച്ച ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ വ്യത്യസ്തകാരണങ്ങള്‍ ഉണ്ടായിരിക്കുമെന്നു പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ? എങ്കിലും തുടക്കം മുതല്‍ മോദി സര്‍ക്കാര്‍ വിദേശകാര്യവിഷയങ്ങളില്‍ പൊതുവായി കാണിച്ച പ്രത്യേകശ്രദ്ധ ഇവിടെ എടുത്തുപറയേണ്ടതുണ്ട്.

പുരസ്‌കാരനിറവില്‍ മോദി-ഹരി അരയമ്മാക്കൂല്‍
read@ https://kesariweekly.com/46794/

പ്രജ്ഞാപ്രവാഹ് കേന്ദ്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു read@ https://kesariweekly.com/46791/
16/01/2025

പ്രജ്ഞാപ്രവാഹ് കേന്ദ്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു
read@ https://kesariweekly.com/46791/

ന്യൂദല്‍ഹി: ഝണ്ഡേവാലനിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജിലെ ഒന്നാമത്തെ ടവറിലെ എഴാമത്തെ നിലയില്‍ പ്രജ്ഞാപ്.....

കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകാരെയും, മുസ്ലിം വിഭാഗത്തെയും അംബേദ്കര്‍ വിമര്‍ശിച്ചത് പോലെയും തുറന്ന് കാട്ടിയത് പോലെയും ...
16/01/2025

കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകാരെയും, മുസ്ലിം വിഭാഗത്തെയും അംബേദ്കര്‍ വിമര്‍ശിച്ചത് പോലെയും തുറന്ന് കാട്ടിയത് പോലെയും ആരും ചെയ്തിട്ടില്ല. ഡോ. ബി.ആര്‍. അംബേദ്കറുടെ Pakistan or the Partition of India എന്ന കൃതിയില്‍ ഇസ്ലാമും മുസ്ലിം സമൂഹവും സംബന്ധിച്ചുള്ള അനവധി ആശയങ്ങള്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിഭജനത്തിന്റെ കാരണങ്ങള്‍, മതപരമായ പ്രശ്‌നങ്ങള്‍, മുസ്ലിം ലീഗിന്റെ നിലപാടുകള്‍ എന്നിവയുടെ വിശകലനമാണ് പുസ്തകം. ഇസ്ലാമിന്റെ രാഷ്ട്രീയ ദര്‍ശനത്തില്‍ മതത്തെയും രാജ്യത്തെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും മതത്തിന്റെ ആധികാരികതയെ മറികടക്കാന്‍ മുസ്ലിം സമൂഹത്തിന് പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'ഇസ്ലാം സത്യമായൊരു മുസ്ലിമിന് ഇന്ത്യയെ മാതൃഭൂമിയായി കാണാനും ഒരു ഹിന്ദുവിനെ സഹോദരനായി കണക്കാക്കാനും സാധിക്കില്ല' എന്ന വാചകം സിദ്ധാന്തപരമായ വിശകലനത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ പരമ്പരാഗത മതസാമൂഹിക ആസക്തിയെ ചോദ്യം ചെയ്യാനായിരുന്നു ഉദ്ദേശ്യം. മുസ്ലിം ലീഗിന്റെ വിഭജനസിദ്ധാന്തം വിശാല ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്നത്് ആണെന്നും മുസ്ലിം പേഴ്‌സണല്‍ ലോയും ഖിലാഫത്തും വിശാലമായ പൗരന്‍മാരുടെ ഏകീകരണത്തെ തടസപ്പെടുത്തുന്നുമെന്നും അംബേദ്ക്കര്‍ നിരീക്ഷിച്ചു.

മുഖലേഖനം:
അംബേദ്കറെ ശത്രുവായി കണ്ടത് കോണ്‍ഗ്രസ് മറന്നോ?-പി. ശ്രീകുമാര്‍
read@ https://kesariweekly.com/46788/

ശിവഗിരി സമ്മേളനത്തില്‍ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് നഗ്‌നമായ ഗുരുനിന്ദയാണ്. ശ്രീനാരായണ ഗുരു...
15/01/2025

ശിവഗിരി സമ്മേളനത്തില്‍ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് നഗ്‌നമായ ഗുരുനിന്ദയാണ്. ശ്രീനാരായണ ഗുരുവിന്റെ ഏതെങ്കിലും പുസ്തകങ്ങളോ കീര്‍ത്തനങ്ങളോ ഗദ്യലേഖനങ്ങളോ ഏറ്റവും കുറഞ്ഞത് പൂര്‍ത്തീകരിക്കാത്ത തിരുക്കുറള്‍ ഭാഷ്യം എങ്കിലും വായിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു അബദ്ധം സംഭവിക്കില്ലായിരുന്നു. വിഡ്ഢിത്തം പറയുമ്പോള്‍ കസേരയുടെ മഹത്വവും മാന്യതയും പിണറായി ഓര്‍മ്മിക്കണമായിരുന്നു.

നേർപക്ഷം:
ഗുരുനിന്ദയുടെ രാഷ്ട്രീയം-ജി.കെ.സുരേഷ് ബാബു
read@ https://kesariweekly.com/46783/

ഭാരതത്തില്‍ എല്ലാ നിയമങ്ങളിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതി...
15/01/2025

ഭാരതത്തില്‍ എല്ലാ നിയമങ്ങളിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അവകാശമുണ്ട്. മുസ്ലീങ്ങളുടെ നിയമങ്ങള്‍ (മുത്തലാഖ് മുതലായവ) ആധുനിക ലോകത്തിന് അനുസരിച്ച് മാറ്റുമ്പോള്‍ അത് മതേതരത്വത്തിന് എതിരാണെന്ന വാദം ഉയരുന്നു. മദ്ധ്യകാലഘട്ടത്തില്‍ രൂപംകൊണ്ട മതനിയമങ്ങള്‍ ആധുനികകാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാക്കണം. അല്ലെങ്കില്‍ മനുഷ്യപുരോഗതി ഗതിമുട്ടും. മനുഷ്യന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ജീവിതത്തിന്റെ എല്ലാ തുറകളിലും മാറ്റങ്ങള്‍ ആവശ്യമാണ്. വഖഫ് നിയമഭേദഗതി ഒരു ജനാധിപത്യ-മതേതരജനതയ്ക്ക് ആവശ്യമാണ്. കാലഘട്ടത്തിനനുസരിച്ച് നിയമവാഴ്ച ഉറപ്പുവരുത്താനും ഈ നിയമഭേദഗതി കാരണമാകും.

വഖഫ് ഭേദഗതി – എന്ത് എന്തിന്‌-കെ. ആര്‍. ഉമാകാന്തന്‍
read@ https://kesariweekly.com/46780/

1946ലും 1952ലും നടന്ന തിരഞ്ഞെടുപ്പുകളില്‍, അത്തരത്തില്‍, അംബേദ്കറെ പരാജയപ്പെടുത്തി ആനന്ദതുന്ദിലരായ നെഹ്രുവിന്റെ കോണ്‍ഗ്ര...
15/01/2025

1946ലും 1952ലും നടന്ന തിരഞ്ഞെടുപ്പുകളില്‍, അത്തരത്തില്‍, അംബേദ്കറെ പരാജയപ്പെടുത്തി ആനന്ദതുന്ദിലരായ നെഹ്രുവിന്റെ കോണ്‍ഗ്രസ്സ് 1954ലെ ഒരു ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും പരാജയപ്പെടുത്തി ഡോ.അംബേദ്കറോട് പക ആവര്‍ത്തിക്കുകയായിരുന്നു. അന്നവിടെ അദ്ദേഹത്തോടൊപ്പം നിന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ദാര്‍ശനികനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡി ആയിരുന്നെന്നതും ചരിത്രം കുറിച്ചിട്ടിട്ടുള്ള മറ്റൊരു വസ്തുത.
1952 തിരഞ്ഞെടുപ്പില്‍ താന്‍'അംബേദ്കറെ താഴെയിട്ടു' (Ambedkar has been dropped)- എന്ന 'സന്തോഷ വാര്‍ത്ത' ജവാഹര്‍ലാല്‍ നെഹ്രു, എഡ്വിനാ മൗണ്ട് ബാറ്റനോട് പങ്കു വെച്ചുവെന്നതാണ് ജനാധിപത്യഭാരതത്തിനു മുമ്പില്‍ ഇന്ന് സജീവ ചര്‍ച്ചയ്ക്കായി ഉയര്‍ന്നു വന്നിരിക്കുന്ന ഒരു വിഷയം. ജവഹര്‍ലാല്‍ നെഹ്രുവിന്റെ തിരഞ്ഞെടുത്ത കൃതികളി (Selected Works of Jawaharlal Nehru) ലാണ് 1952 ജനുവരി 16ന് സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാന വൈസ്രായിയുടെ ഭാര്യക്ക് അയച്ച ഇത്തരം ഒരു കത്തിന്റെ കോപ്പി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുഖലേഖനം:
നവ അംബേദ്കര്‍സ്‌നേഹികളുടെ ഉള്ളിലിരിപ്പുകള്‍-കെ.വി.രാജശേഖരന്‍
read@ https://kesariweekly.com/46766/

ഭാസ്‌കര്‍ റാവുജി ഹൃദയംകൊണ്ട് സംവദിച്ച സംഘാടകന്‍: പി.നാരായണന്‍read@ https://kesariweekly.com/46773/
15/01/2025

ഭാസ്‌കര്‍ റാവുജി ഹൃദയംകൊണ്ട് സംവദിച്ച സംഘാടകന്‍: പി.നാരായണന്‍
read@ https://kesariweekly.com/46773/

കൊച്ചി: ഹൃദയംകൊണ്ട് സംവദിച്ച സംഘാടകനായിരുന്നു ഭാസ്‌കര്‍ റാവു ജിയെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാ.....

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ചാനിരക്ക് കാണിക്കുമ്പോഴും കേരളം മാത്രം കുത്തനെ താഴോട്ടു പതിച്ചു കൊണ്ടിരിക്കു...
15/01/2025

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ചാനിരക്ക് കാണിക്കുമ്പോഴും കേരളം മാത്രം കുത്തനെ താഴോട്ടു പതിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാരന്റെ വലിയൊരു ആശ്രയമായിരുന്ന കേരളത്തിലെ സഹകരണ ബാങ്കുകള്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ ചീട്ടുകൊട്ടാരം പോലെ തകരുമ്പോള്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴി അവയെയൊക്കെ കേരളാ ബാങ്കില്‍ ലയിപ്പിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ്. ഇനി അത്തരം കണക്കുകള്‍ പാര്‍ട്ടിക്ക് ശല്യമാകില്ലല്ലോ. ഇപ്പോഴത്തെ ശല്യക്കാരന്‍ റിസര്‍വ് ബാങ്കാണ്. ഇടക്കിടക്ക് കണക്ക് കാണിച്ച് കേരളത്തിന്റെ അവസ്ഥ ലോകരെ അറിയിക്കുന്ന ഈ ശല്യക്കാരന്‍ റിസര്‍വ്വ് ബാങ്കിനെക്കൂടി കേരള ബാങ്കില്‍ ലയിപ്പിച്ചാലോ സഖാവേ? അതോടെ പാര്‍ട്ടിക്കാര്‍ക്ക് ആ ചക്കരക്കുടത്തിലും കയ്യിടാമല്ലോ?

ഇതുകേട്ടില്ലേ?
റിസര്‍വ്വ് ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചാലോ സഖാവേ?
ശാകല്യന്‍

https://kesariweekly.com/46763/

കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ രാജ്യത്തെ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്ക് കൈപ്പുസ...

ഇന്ന് കരസേനാ ദിനം.  രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം. സ്വതന്ത്ര ഇന്ത്യയ...
15/01/2025

ഇന്ന് കരസേനാ ദിനം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്‌ക്കായാണ് ജനുവരി 15 കരസേനാദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് കരസേനാദിനത്തില്‍ ആദരവര്‍പ്പിക്കുന്നു.



പ്രകൃതിയിലും പുരുഷനിലും ഒരുപോലെയുള്ള സകാരാത്മക പരിവര്‍ത്തനമാണ് മകരസംക്രമം മുന്നോട്ടു വെക്കുന്ന മഹത്തായ ആശയം. നാടിന്റെ വൈ...
14/01/2025

പ്രകൃതിയിലും പുരുഷനിലും ഒരുപോലെയുള്ള സകാരാത്മക പരിവര്‍ത്തനമാണ് മകരസംക്രമം മുന്നോട്ടു വെക്കുന്ന മഹത്തായ ആശയം. നാടിന്റെ വൈവിദ്ധ്യതകള്‍ക്കിടയിലെ ഏകതയുടെ നേരടയാളം കൂടിയാണ് മകരസംക്രമം. ചുറ്റുപാടുകളുടെ മാറ്റം മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ ഉത്തമോദാഹരണമാണ് ഇത്തരം ഉത്സവങ്ങള്‍.

വ്യക്തിനിര്‍മ്മാണത്തിലൂടെ സമാജപരിവര്‍ത്തനമെന്ന ശ്രേഷ്ഠപദ്ധതിയെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘവും മകരസംക്രമ മഹോത്സവത്തെ ശാഖകളില്‍ ആഘോഷിച്ചുവരുന്നു. നിശബ്ദവും നിതാന്തവുമായ പ്രവര്‍ത്തനത്തിലൂടെ സംഭവിക്കുന്ന സ്വാഭാവികവും ക്രമബദ്ധിതവുമായ പരിവര്‍ത്തനത്തിലൂടെ മാത്രമേ രാഷ്ട്രവൈഭവം സാദ്ധ്യമാവുകയുള്ളൂ എന്ന അടിസ്ഥാന തത്വത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഇക്കാലമത്രയുമുള്ള സംഘത്തിന്റെ ഓരോ കാല്‍വെയ്പ്പുമെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു കൂടിയാണ് സംഘത്തിന്റെ ശാഖകളില്‍ വര്‍ഷം തോറും ആഘോഷിക്കുന്ന ആറ് ഉത്സവങ്ങളില്‍ ഒന്നായി മകരസംക്രമം ഉള്‍പ്പെട്ടത്.

കര്‍മ്മണ്യതയുടെ സംക്രമകാലം-അനീഷ് കുറുവട്ടൂര്‍
read@ https://kesariweekly.com/46744/

കവിത: വംഗദേശവിലാപങ്ങള്‍ - സുദേവ് ബി
13/01/2025

കവിത: വംഗദേശവിലാപങ്ങള്‍ - സുദേവ് ബി

'മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍'; പുസ്തകപ്രകാശനം 13ന് Read@ https://kesariweekly.com/46749/
11/01/2025

'മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍'; പുസ്തകപ്രകാശനം 13ന്
Read@ https://kesariweekly.com/46749/

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറം രചിച്ച് കുരുക്ഷേത്ര പ്ര...

നിലവില്‍ ജമാഅത്തെ ഇസ്ലാമി ഏറ്റവും സക്രിയമായ ഇടപെടലുകള്‍ നടത്തുന്നത് കേരളത്തിലാണ്. കേരളത്തെ ആവേശിച്ചിരിക്കുന്ന ഇടത് വലത് ...
11/01/2025

നിലവില്‍ ജമാഅത്തെ ഇസ്ലാമി ഏറ്റവും സക്രിയമായ ഇടപെടലുകള്‍ നടത്തുന്നത് കേരളത്തിലാണ്. കേരളത്തെ ആവേശിച്ചിരിക്കുന്ന ഇടത് വലത് മുന്നണികള്‍ പല സാഹചര്യങ്ങളിലും ജമാഅത്തെ ഇസ്ലാമിയുടെ മുന്നില്‍ മുട്ടുകാലിലിഴയുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി തന്നെ സഹായിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവായ കെ. മുരളീധരന്‍ പരസ്യമായി സമ്മതിച്ചിരുന്നു. മറ്റ് പല സാഹചര്യങ്ങളിലും പല തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ തങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമിയും അവരുടെ സഹായം തങ്ങള്‍ തേടിയിട്ടുണ്ട് എന്ന് ഇടതുപക്ഷവും സമ്മതിച്ചിട്ടുള്ളതുമാണ്. ജമാഅത്ത് ഇസ്ലാമിക്ക് ആഗോളതലത്തിലെ ഓരോ സംഭവവികാസങ്ങളെ കുറിച്ചും പ്രത്യേക നിലപാടുകള്‍ ഉണ്ടെന്നും അവ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ചില നിലപാടുകളോട് യോജിപ്പുണ്ടെന്നും ആ രീതിയില്‍ അവര്‍ സ്വീകാര്യമാണെന്നും ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഒരു പത്രസമ്മേളനത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയത് അന്ന് വിവാദമായിരുന്നു.

മതരാഷ്ട്രവാദത്തിന്റെ മുഖംമൂടികള്‍ -രഞ്ജിത് കാഞ്ഞിരത്തില്‍
read@ https://kesariweekly.com/46741/

വായനാവീഥി:പ്രചാരകപരമ്പരയിലെ തേജസുറ്റ ജീവിതങ്ങള്‍-വി.എന്‍.ദിലീപ് കുമാര്‍read@  https://kesariweekly.com/46738/
11/01/2025

വായനാവീഥി:
പ്രചാരകപരമ്പരയിലെ തേജസുറ്റ ജീവിതങ്ങള്‍-വി.എന്‍.ദിലീപ് കുമാര്‍

read@ https://kesariweekly.com/46738/

ഇദം രാഷ്ട്രായ സമാഹരണം കൊ.രാ. ജയകൃഷ്ണന്‍ കുരുക്ഷേത്ര പ്രകാശന്‍ പേജ്: 214 വില: 300 രൂപ ഫോണ്‍: 0484-2338324 ദേശീയതയുടെ നറുമണം പേറ...

ശ്രീനാരായണ ഗുരുവിനെ സനാതത ധര്‍മ്മത്തിന്റെ വക്താവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ടോണിക്ക് സ്റ്റാലിന്റെ ആല ചാരിയപ്പോള്‍...
11/01/2025

ശ്രീനാരായണ ഗുരുവിനെ സനാതത ധര്‍മ്മത്തിന്റെ വക്താവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ടോണിക്ക് സ്റ്റാലിന്റെ ആല ചാരിയപ്പോള്‍ കിട്ടിയതു തന്നെ. ഇതേ ടോണിക്ക് കഴിച്ച ഉദയനിധി കുറച്ചുനാള്‍ മുമ്പ് കാണിച്ച ലക്ഷണവും ഇതു തന്നെയായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ താനതില്‍ ഉറച്ചുനില്‍ക്കുന്നു എന്ന ഉദയനിധിയുടെ അതേ വാക്കുകള്‍ തന്നെയാണ് ശിവഗിരി പ്രസംഗം വിവാദമായപ്പോള്‍ വിജയന്‍ സഖാവില്‍ നിന്നും കേട്ടത്. ഇത് സംഭവിക്കുമ്പോള്‍ കെ.പി.സി.സി ആസ്ഥാനത്ത് വേറൊരു സംഗതിയാണ് ചൂടുപിടിച്ചു നടക്കുന്നത്. എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്ന ചന്ദനം ചാരിയ രമേശ് ചെന്നിത്തല പരത്തുന്ന സുഗന്ധത്തെക്കറിച്ചുള്ള ചര്‍ച്ച മാധ്യമലോകത്ത് പൊടിപൊടിക്കുന്നതിന്റെ ലഹരിയാണ് അവിടെ. എന്നാല്‍ ഈ ചന്ദനഗന്ധം ഒട്ടും ആസ്വദിക്കാന്‍ കഴിയുന്നില്ല പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിജയന്‍ സഖാവ് പടര്‍ത്തിയ ചാണക ദുര്‍ഗന്ധം കാരണം ശ്വാസം മുട്ടുകയാണത്രേ കെ.പി.സി.സി. ഓഫീസില്‍ പ്രതിപക്ഷനേതാവിന്റെ മുറിയിലിരിക്കുന്ന അദ്ദേഹത്തിന്.

ഇതുകേട്ടില്ലേ?
ആല ചാരിയ വിജയനും ചന്ദനം മണക്കാത്ത സതീശനും !
ശാകല്യന്‍

read@ https://kesariweekly.com/46735/

സുഗതകുമാരിയുടെ ജീവിതം നാരീശക്തിയുടെ മകുടോദാഹരണം: ഡോ. എൽ. മുരുഗൻread@  https://kesariweekly.com/46732/
11/01/2025

സുഗതകുമാരിയുടെ ജീവിതം നാരീശക്തിയുടെ മകുടോദാഹരണം: ഡോ. എൽ. മുരുഗൻ
read@ https://kesariweekly.com/46732/

തിരുവനന്തപുരം : രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ മകുടോദാഹരണമാണ് കവയിത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്.....

കണ്ണനുണ്ണി എണീറ്റ് മുറിയിലേയ്ക്കുചെന്നു. ത്രികോണക്കല്ലെടുത്ത് സൂക്ഷിച്ചുനോക്കി. സ്വപ്നത്തില്‍ കണ്ട ആ കുഞ്ഞിക്കണ്ണുകള്‍ അ...
10/01/2025

കണ്ണനുണ്ണി എണീറ്റ് മുറിയിലേയ്ക്കുചെന്നു. ത്രികോണക്കല്ലെടുത്ത് സൂക്ഷിച്ചുനോക്കി. സ്വപ്നത്തില്‍ കണ്ട ആ കുഞ്ഞിക്കണ്ണുകള്‍ അവന്റെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്.

ബാലഗോകുലം:
കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)-കെ.കെ.പല്ലശ്ശന
read@ https://kesariweekly.com/46718/

Address

Calicut

Alerts

Be the first to know and let us send you an email when Kesari Weekly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kesari Weekly:

Videos

Share

Category