Sajith C Satheeshan

Sajith C Satheeshan Updating

ഇന്ത്യൻ റെയിൽവേ പറ്റി ആളുകളെ പിഴിന്നു ജീവിക്കുന്ന കുറേ ആളുകളുണ്ട്, അതിൽ പ്രധാനികളാണ് പാർക്കിംഗ് ടെൻഡർ എടുക്കുന്ന ആശാന്മാ...
09/11/2024

ഇന്ത്യൻ റെയിൽവേ പറ്റി ആളുകളെ പിഴിന്നു ജീവിക്കുന്ന കുറേ ആളുകളുണ്ട്, അതിൽ പ്രധാനികളാണ് പാർക്കിംഗ് ടെൻഡർ എടുക്കുന്ന ആശാന്മാർ.
കഴിഞ്ഞദിവസം ജോലി സംബന്ധമായി കോഴിക്കോട് വരെ പോകേണ്ട ആവശ്യമുണ്ടായിരുന്നു ആലപ്പുഴയിൽ നിന്ന് നേരിട്ട് രാവിലെ കോഴിക്കോട് എത്തുന്ന ട്രെയിൻ കുറവായതുകൊണ്ട് കാർ എറണാകുളത്ത് ഉണ്ടായിട്ട് പോകാൻ തീരുമാനിച്ചു. ഏകദേശം രാവിലെ 5-1/2 മണിയോടടുത്ത് എറണാകുളം സൗത്ത് എത്തി.വണ്ടി പാർക്കിംഗ് ഇട്ടു എപ്പോൾ തിരിച്ചുവരും എന്നത് ചോദിച്ചിട്ട് ഏകദേശം 9 മണി പറഞ്ഞു. എടുത്ത ടിക്കറ്റ് നോക്കിയാണ് പറഞ്ഞത്. അവിടെ ഇരുന്ന് സ്ത്രീ പറഞ്ഞത് പ്രകാരം 200 രൂപ കൊടുത്തു എനിക്ക് അതിനൊരു ഇൻ സ്ലിപ്പും തന്നു.. തിരിച്ച് ഏകദേശം 8:35 ആയപ്പോൾ എറണാകുളത്ത് എത്തി. പാർക്കിങ്ങിൽ സ്ലിപ്പ്കൊടുത്തു, ബില്ല് ചോദിച്ചു. അവിടെ നിന്ന പയ്യൻ പറഞ്ഞു ഇതുതന്നെ ബില്ല് വേറെ ബില്ല് ഇല്ലാ. ആലപ്പുഴ ജില്ലയിലെ മിക്ക റെയിൽവേ സ്റ്റേഷനിലും പാർക്ക് ചെയ്തതിന്റെ അനുഭവത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനിലും ഔട്ട് സ്ലിപ്പ് തരാറുണ്ട് അതാണ് ബില്ല് ആയി കണക്കാക്കുന്നത് എന്ന് പറഞ്ഞു. അവിടെ നിന്ന് പയ്യൻ മിഷ്യൻ എടുത്തു കാണിച്ചിട്ട് പറഞ്ഞു. ഇൻ സ്ലിപ്പ് ഓൺലി എന്നെഴുതിയിരിക്കുന്നത് കണ്ടോ ഇതില് ഔട്ട് സ്ലിപ്പ് എടുക്കാൻ പറ്റില്ല. കുറച്ചുനേരത്തെ തർക്കത്തിനൊടുവിൽ അവൻ അവൻറെ മുതലാളിയെ ഫോണിൽ വിളിച്ചു സംസാരിച്ചു അദ്ദേഹവും സ്ലിപ്പ് മാത്രമേ തരാൻ പറ്റത്തൊള്ളൂ ഔട്ട് സ്ലിപ്പ് ഇല്ല എന്ന ഭാഷ്യം തുടർന്നു.അതേ ദിവസം തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മുൻവശമുള്ള പാർക്കിങ്ങിൽ ഒരു കാർ പാർക്ക് ചെയ്തിട്ട് നാലു മണിക്കൂറിന് 25 രൂപയാണ് വാങ്ങിയത് പിന്നീട് ഉള്ള ഓരോ മണിക്കൂറിന് അവിടുത്തെ താരീഫ് അനുസരിച്ച് കൂടുമായിരിക്കും എന്നിരുന്നാൽ തന്നെയും അവിടെ കൃത്യമായി താരിഖ് ബോർഡ് വെച്ചിട്ടുണ്ട് .ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ പരാതി കൊടുത്തോളൂ എന്നാണ് അവിടെ നിന്ന ആൾ പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല നേരെ സ്റ്റേഷൻ മാനേജറെ കണ്ടു പരാതി എഴുതിക്കൊടുത്തു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് റെയിൽ മതത് ലും പരാതി നൽകി. ഇന്ന് ഇപ്പോൾ ഇത് എഴുതുമ്പോൾ തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും ഒരു കോൾ വന്നു. വേണ്ട നടപടി കൈ കൊള്ളാം എന്നായിരുന്നു ആ ടെലഫോൺ സംഭാഷണത്തിന്‍റെ രത്ന ചുരുക്കം. അദ്ദേഹവും എടുത്തു പറഞ്ഞത് ഔട്ട് സ്ലിപ്പ് എല്ലായിടത്തും നൽകണം അതാണ് നിയമം.

Ashwini Vaishnaw

No Bill No Pay is a sarcastic slogan

നല്ല നാടൻ തമിഴ് വിഭവങ്ങൾ  തന്നതായ രീതിയിൽ വിളമ്പുന്ന തിരുച്ചിറപള്ളയിലെ പേരുകേട്ട ഹോട്ടൽകാർത്തിക് മെസ്സ്
21/10/2024

നല്ല നാടൻ തമിഴ് വിഭവങ്ങൾ തന്നതായ രീതിയിൽ വിളമ്പുന്ന തിരുച്ചിറപള്ളയിലെ പേരുകേട്ട ഹോട്ടൽ

കാർത്തിക് മെസ്സ്

16/07/2024

കരാർ തൊഴിലാളിയായത് കൊണ്ട് മരിച്ച ജോയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആകില്ലന്ന് റെയിൽവേ. സമ്മതിച്ചു എങ്കിൽ ഇനിയുള്ള കരാർ ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തു. കുറഞ്ഞപക്ഷം ഒരു നല്ല ഇൻഷുറൻസ് എങ്കിലും കൊടുക്കണം മിസ്റ്റർ.മനീഷ്.

20/04/2024

വൃത്തിബോധം എന്നത് വിദ്യാലയങ്ങളിൽ നിന്നും പഠിപ്പിക്കേണ്ട കാര്യമാണ്. ഇനി അത് പഠിപ്പിച്ചിട്ടില്ലങ്കിൽ പോലും സ്വയം ആർജിക്കേണ...
29/09/2023

വൃത്തിബോധം എന്നത് വിദ്യാലയങ്ങളിൽ നിന്നും പഠിപ്പിക്കേണ്ട കാര്യമാണ്. ഇനി അത് പഠിപ്പിച്ചിട്ടില്ലങ്കിൽ പോലും സ്വയം ആർജിക്കേണ്ട ഒന്നല്ലേ?. ഒരു എക്സികുട്ടീവ് ക്ലാസ്സിൽ സുട്ടും കോട്ടുമിട്ടു AC കമ്പാർട്മെന്റിൽ ശ്വാസം പിടിച്ചിരിക്കുന്ന ആളുകളിൽ ഒരു ശതമാനം മാത്രമാകാം ഇതിനുത്തരവാദി എങ്കിലും ബാക്കിയുള്ള 99 ശതമാനത്തെ ഇത് തന്നെ പിന്തുടരാൻ പ്രേരിപ്പിക്കുക തന്നെയാണ്. ട്രയിനിൽ വൃത്തിയാക്കുന്ന ആളുകൾ ഉണ്ടല്ലോ പിന്നെന്താ എന്ന് ചോദിക്കുന്നവരോട്, വൃത്തികേട് ആക്കുന്നവർ ഉള്ളത് കൊണ്ടാണ് വൃത്തിയാക്കാൻ ആളെ വെക്കുന്നത്. കള്ളന്മാർ ഉള്ളയിടത്തെ പോലീസിനെ ആവിശ്യമൊള്ളൂ.


Big Thanks To RPFഇതുവരെ കരുതിയിരുന്നത് ട്രെയിലെ അക്രമക്രികളെയും മോഷ്ടക്കളെയും ,റെയില്‍വേ മുതല്‍ നശിപ്പിക്കുന്നവരെയും,ടിക...
20/07/2023

Big Thanks To RPF

ഇതുവരെ കരുതിയിരുന്നത് ട്രെയിലെ അക്രമക്രികളെയും മോഷ്ടക്കളെയും ,റെയില്‍വേ മുതല്‍ നശിപ്പിക്കുന്നവരെയും,ടിക്കറ്റ് എടുക്കാത്തവരെയും പിടിക്കാനും ഫൈന്‍ അടിക്കലും ആണു ഇവരുടെ ജോലി എന്നാണ്.

ഇന്നാണ് മനസിലായത് ട്രയിനിലെ യാത്രക്കാര്‍ക്കും യാത്രക്കാരുടെ ലഗേജിനും ഒക്കെ സംരക്ഷണം ഇവര്‍ ഉറപ്പ് നല്‍കുന്നുണ്ടെന്ന്.മറന്നു പോയ സാധനം, വെറും ഫോണ കോള്‍ കൊണ്ട് പറഞ്ഞ പരതിയുടെ പുറത്തു,ആലപ്പുഴ സ്റെഷനില്‍ എത്തിച്ചു തന്നതിന് ഒരു പാട് നന്ദി. പ്രത്യേകിച്ച് ആലപ്പുഴ RPF ളെ മധു സാറിന്

അശ്രുപുഷ്പങ്ങൾ 😢
27/02/2023

അശ്രുപുഷ്പങ്ങൾ 😢

അമ്മയ്ക് പ്രണാമം 🙏🏼
02/02/2023

അമ്മയ്ക് പ്രണാമം 🙏🏼

❤️ഗഗൻ❤️
09/01/2023

❤️ഗഗൻ❤️

❤️നീയയക്കുന്നു നിർത്തുന്നു നീ വിളിക്കുന്നു ദേഹിയെ നിന്റെ ഇചയ്ക്കു  കീഴ്പ്പെട്ടു  ഞങ്ങൾ വാഴുന്നു ദൈവമേ❤️
16/12/2022

❤️നീയയക്കുന്നു നിർത്തുന്നു നീ വിളിക്കുന്നു ദേഹിയെ
നിന്റെ ഇചയ്ക്കു കീഴ്പ്പെട്ടു ഞങ്ങൾ വാഴുന്നു ദൈവമേ❤️

❤️
20/10/2022

❤️

കടിഞ്ഞാണിട്ട പേപ്പട്ടി സാംസ്കാരിക വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ അവസാനദിവസമായിരുന്ന ഇന്നലെ, തിരുവനന്തപുരം നിശാഗന്ധി ഓഡി...
13/09/2022

കടിഞ്ഞാണിട്ട പേപ്പട്ടി
സാംസ്കാരിക വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ അവസാനദിവസമായിരുന്ന ഇന്നലെ, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റൊറിയത്തില്‍ അഗം ബാന്‍ഡിന്റെ സംഗീത വിരുന്നായിരുന്നു പ്രധാന പരിപാടി.ഹരീഷേട്ടനും സംഘവും പാടുമ്പോള്‍ എങ്ങനെ പോകാതിരിക്കും.പ്രവേശനം സൗജന്യമായതുകൊണ്ടും രണ്ടു വര്‍ഷത്തെ ഓണാഘോഷത്തിന്റെ കടമുള്ളതുകൊണ്ടും, ജനസാഗരമായിരുന്നു പാളയം മുതല്‍ മ്യുസിയം വരെയുള്ള രാജവീധിയിലും നിശാഗന്ധിയിലും.നിശാഗന്ധിയില്‍ സൂചി കുത്താന്‍ ഇടമില്ലന്നു വേണമെങ്കില്‍ പറയാം.നടന്നപ്പോള്‍ ഞാന്‍ എപ്പഴോ നികുലണ്ണനോട് ചോദിച്ചു “അണ്ണാ ഇപ്പൊ ഇങ്ങോട്ട് വല്ലോ പേപ്പട്ടിയും വന്നാലോ?” അണ്ണന്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു “വന്നാല്‍ തേഞ്ഞു”.നടത്തം തുടര്‍ന്നു. വളരെ പണിപ്പെട്ടു ഓപണ്‍ ഓഡിറ്റൊറിയത്തിന്റെ ഏറ്റവും പുറകില്‍ വലുതവശത്തെ പ്രവേശനത്തിന്റെ അടുത്ത് നില്‍പ്പുറപ്പിച്ചു പരിപാടി തുടങ്ങിയില്ല അവാര്‍ഡ് ദാനം നടക്കുന്നു.കുറച്ചു കഴിഞ്ഞു ഗേറ്റിലെ വഴി പോലീസുകാര്‍ വന്നു ഒഴിവ്വാക്കുന്നു തൊട്ടുപുറകെ വിദ്യാഭ്യാസ മന്ത്രിയും വിനോദ സഞ്ചാരവകുപ്പ് മന്ത്രിയും നടന്നു പോയി.വഴി പിന്നയും ചെറുതാകുന്നു.ആളുകള്‍ പലരും അകതോട്ടു കയറാന്‍ ശ്രമിക്കുന്നു.വഴിയടച്ചു പോലിസ് എല്ലാവരെയും തടയുന്നുണ്ട്.എങ്കിലും കഴുത്തില്‍ ചരടുള്ള ആളുകളെ കടത്തി വിടുന്നുണ്ട്.നൂഹു സാറും ആ തിരക്കിലുടെ അകതോട്ടു പോയി.പക്ഷെ 24 ചാനലിലെ റിപ്പോര്‍ട്ടറെയും ക്യാമറ മാനെയും അകതോട്ടു വിട്ടില്ല താനും.പിന്നെ അവിടെ നടന്നത് രസകരമായ കാര്യങ്ങളാണ്.കഴുത്തില്‍ ചരടില്ലാത്ത ആരൊക്കയോ വന്നു ഗേറ്റിനു അപ്പുറത്തുള്ള ആരെയോ വിളിക്കുന്നു അകത്തോട്ടു കേറാന്‍ ശ്രമിക്കുന്നു.പോലീസ്സുകാര്‍ക്ക് അവരെ വിടാനും ഒരു മടി എന്നാല്‍ അകത്തെ ആളിന്റെ വലിപ്പം കൊണ്ട് വിടാതിരിക്കാനും വയ്യ.
ഹൈ എന്താപ്പാ ചെയ്യ.....!.
പോലീസ് ബുദ്ധിയില്‍ ഒരു കുതന്ത്രം തോന്നി തടഞ്ഞു വെച്ച വരെയെല്ലാം കയറ്റുക, ആ കൂടെ അകത്തെ ആളിന്റെ സില്‍ബന്ധികളെയും കയറ്റുക.
പൊളി ഐഡിയ,സംഭവം സക്സസ്.
വേണ്ടപ്പെട്ടവര്‍ കയറിയപ്പോള്‍ ഏമാന്‍ മാര്‍ തനിക്കൊണം കാണിച്ചു അകത്തോട്ടു കയറിയവരെ പലരെയും ലാത്തിക്കടിച്ചു എന്തിനു പെണ്‍കുട്ടികള വരെ അടിച്ചു.അതില്‍ ഒരടി ഈയുള്ളവനും കൊണ്ടു.എല്ലാവരും വിരണ്ട് ഓടിയപ്പോള്‍ ഒരു അച്ഛനും മകളും അവിടെ നിന്നു.എന്നിട്ടും അവരോടു പോ പോ എന്നാ സാറാമ്മാര്‍ പറയുന്നത്. ആ അച്ഛന്‍ ചോദിക്കുന്നുണ്ട് “ഇനി എങ്ങോട്ട് പോകണം പുറകില്‍ വണ്ടിയല്ലേ?”കൊച്ചിനെ വിളിച്ചു കൊണ്ട് പോ എന്ന് സാറമ്മാര്‍ അത്ര രസമല്ലാത്ത സ്വരത്തില്‍ പറയുന്നുണ്ട്.(കൊച്ചിനെ വിളിച്ചുകൊണ്ട് പോകാന്‍ ഇതെന്താ വല്ലോ കാബറെ ആണോ ഹരീഷേട്ടന്റെ പാട്ടല്ലേ).പിന്നെയും സാറമ്മാര്‍ പറഞ്ഞു ലാത്തി കാണിച്ചപ്പോള്‍ ആ അച്ഛന്പറഞ്ഞു “എന്റെ കൊച്ചിന്റെ ദേഹത്ത് കൈ വെച്ചാല്‍ എന്റെ സ്വഭാവം മാറും” ആ ഡയലോഗ് അടി കൊണ്ട പലര്‍ക്കും അങ്ങ് ഇഷ്ടപ്പെട്ടു.വിരണ്ട് ഓടിയവരില്‍ പലരും സാറമ്മാര്‍ക്ക് നേരെ നിന്ന് ചോദിച്ചു “എന്തിനു ലാത്തി കൊണ്ട് അടിക്കണം?” സമരത്തിനോ മന്ത്രിയെ കരിങ്കൊടി കാണിക്കണോ വന്നവരല്ല. അവര്‍ കൊടുക്കുന്ന നികുതിപ്പണത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടി ഓണത്തിനു സര്‍ക്കാര്‍ നടത്തുന്ന ഒരു സംഗീതവിരുന്ന് ആസ്വദിക്കാന്‍ വന്നവരാണ്.ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ആക്രോശിക്കാം ആളുകളെ വേണമെങ്കില്‍ തള്ളി മാറ്റം.അല്ലാതെ ലാത്തീ വീശാന്‍ എന്താ ഉണ്ടായത്?പത്തു പതിമൂന്നു വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അവിടെ നിന്ന് കരയുന്നത് കണ്ടു.അവള്‍ക്ക് അടി കൊണ്ടിട്ടാണോ? അതോ അടി കണ്ടിട്ടാണോ എന്നറിയില്ല.അടി കിട്ടിയവര്‍ പലരും അവര്‍ എന്ത് തെറ്റ ചെയ്തത് എന്നുപോലുമറിയാതെ സ്ഥലം കാലിയാക്കി.ജന്മത്ത് ഇമ്മാതിരി സ്ഥലത്ത് വരുമെന്ന് തോന്നുന്നില്ല.

പേ പിടിച്ച പട്ടിക്ക് ആരെ കടിക്കണം എന്നറിയില്ല, കാണുന്നവരെ ഒക്കെ കടിക്കണമവയ്ക്ക്.പേ പിടിച്ചാല്‍ കാണുന്നവരെല്ലാം ശത്രുക്കളാണ്.
പക്ഷെ ചില പേപ്പട്ടികള്‍ തനിക്ക് മുകളിലുള്ളവരെ കടിക്കാന്‍ ഒന്ന് മടിക്കും കടിഞ്ഞാണിട്ട പേപ്പട്ടികള്‍ അങ്ങനാണ്.


കുട്ടിക്കാലത്തെ ഓണാഘോഷത്തിൽ മറക്കാനാവാത്ത ഒന്നാണ് പട്ടം പറത്തൽ. ഓണക്കോടി ഇല്ലെങ്കിലും,സദ്യ ഇല്ലെങ്കിലും ,ഊഞ്ഞാൽ ഇട്ടില്ല...
07/09/2022

കുട്ടിക്കാലത്തെ ഓണാഘോഷത്തിൽ മറക്കാനാവാത്ത ഒന്നാണ് പട്ടം പറത്തൽ. ഓണക്കോടി ഇല്ലെങ്കിലും,സദ്യ ഇല്ലെങ്കിലും ,ഊഞ്ഞാൽ ഇട്ടില്ലെങ്കിലും 10 ദിവസത്തെ അവധിയിൽ ഒരു ദിവസമെങ്കിലും പട്ടം പറത്താൻ പോകും. ഒന്നോ രണ്ടോ രൂപ കൊടുത്ത് വാങ്ങുന്ന വർണ്ണക്കടലാസ് ഉപയോഗിച്ചാണ് പട്ടം ഉണ്ടാക്കുന്നത്, പൈസ ലാഭിക്കാൻ വേണ്ടി പട്ടത്തിന്റെ വാല് പലപ്പോഴും പത്രക്കടലാസുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. കളറിലും വാലിലും ഒന്നുമല്ല കാര്യം പട്ടത്തിന്റെ ഏറ്റം കെട്ടണം. അതൊക്കെ കെട്ടുന്നത്..........., അത് മാത്രമല്ല പട്ടം ഉണ്ടാക്കുന്നത് തന്നെ അണ്ണന്മാർ ആരെങ്കിലും ആയിരിക്കും. ഓണപ്പരീക്ഷ തീരുന്ന അന്ന് തന്നെ പോയി പട്ടം പറത്തിയ വർഷങ്ങൾ ഉണ്ട്. അന്നൊക്കെ ഓണത്തിന് മാത്രമേ പട്ടം പറത്തി കണ്ടിട്ടുള്ളൂ. ഏകദേശം ഒരു 10 വർഷമായി കാണത്തുള്ളു ബീച്ചിൽ ഒക്കെ ഇങ്ങനെ പ്ലാസ്റ്റിക് പട്ടം റെഡിമെയ്ഡ് ആയിട്ട് വാങ്ങിക്കാൻ കിട്ടുന്നത്. കുട്ടിക്കാലത്ത് അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ പോലും പറ്റത്തില്ല. പട്ടത്തിന്റെ പേപ്പർ, നൂല് ഇതെല്ലാം കൂടി മാക്സിമം ബഡ്ജറ്റ് പത്തുരൂപയാണ്, പത്തു ആകത്തില്ല. കാരണം ഒരു വണ്ടി നൂലിന് അഞ്ചുരുപയിൽ താഴെയുള്ളൂ. പിന്നെ കടലാസിന്റെ കാശ്. അത്രയേ വരത്തുള്ളൂ. ഒട്ടിക്കാൻ ഒക്കെ ചോറാണ് എടുത്തോണ്ടിരുന്നത്. അങ്ങനെ എല്ലാം കൂടെ ഒരു പത്ത് രൂപയ്ക്കകത്ത് നിക്കും.

K ഫോർ കൈറ്റ് എന്ന് ബുക്കില്‍ പഠിച്ച മകന്, ഇന്നലെ അവന്റെ കുഞ്ഞമ്മ ഒരു പട്ടം സമ്മാനിച്ചു. കിട്ടിയപ്പോ മുതൽ പറത്താൻ പോകാൻ ബഹളമായിരുന്നു. ഒടുവിൽ ഇന്ന് വൈകുന്നേരം ബീച്ചിൽ കൊണ്ട്പോയി അതങ്ങ് സാധിച്ചുകൊടുത്തു.അവനും ഹാപ്പി ഞാനും കെട്ട്യോളും ഹാപ്പി

ഗുണപാഠം: വീട്ടിൽ വെറുതെ കിടക്കുന്ന വിലപ്പെട്ട സാധങ്ങൾ ആർക്കും ദാനം കൊടുക്കരുത് 😄
27/08/2022

ഗുണപാഠം: വീട്ടിൽ വെറുതെ കിടക്കുന്ന വിലപ്പെട്ട സാധങ്ങൾ ആർക്കും ദാനം കൊടുക്കരുത് 😄

09/08/2022

ചെറുകഥ :അഹങ്കാരം
രചന ഈയുള്ളവൻ

രാവിലെ ഉണര്‍ന്നപ്പോള്‍ അവള്‍ കണ്ടത് മുറിയിലെ തൊട്ടിക്കൊളുത്തില്‍ ആടുന്ന തന്റെ പ്രാണന്റെ പാതിയുടെ ജീവനില്ലാത്ത ശരീരമാണ്.കണ്ണേട്ടന്‍ എന്തിനിങ്ങനെ ചെയ്തു? അറിയല്ല......! ഇന്നലെ ഉറങ്ങുമ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു കണ്ണേട്ടന്‍. മുന്പ് ഒരിക്കലും കണ്ടിട്ടില്ല ആളെ ഇത്രയും സന്തോഷവാനായി.കണ്ണുകള്‍ അടച്ചതും അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു.ഉറക്കെ കരയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല. “കണ്ണേട്ടന്‍ എന്തിനിങ്ങനെ ചെയ്തു?” എന്നൊരു ചോദ്യം മാത്രമാണ് അവള്‍ അവളോട്‌ തന്നെ ചോദിച്ചത്.പക്ഷെ ഉത്തരമില്ല.ജീവന്റെ പാതി, ജീവനില്ലാതെ കിടക്കുന്നതും നോക്കി ഒന്നുറക്കെ കരയാന്‍ പോലും സാധിക്കാതെ തിണ്ണയില്‍ ഇരിക്കുകയാണ്‌ അഞ്ജന.അഞ്ചു വയസുകാരന്‍ മകന്‍ വന്നു കതകില്‍ മുട്ടിയപ്പോഴാണ്‌ അവള്‍ സ്വബോധത്തില്‍ വന്നത്,പക്ഷെ കതകു തുറക്കാന്‍ പോയിട്ട് ഒരു ചെറുവിരല്‍ പോലുമാനക്കാന്‍ അവള്‍ക്കായില്ല.കതകില്‍ ചെറുമകന്‍ ശബ്ദത്തില്‍ കൊട്ടുന്നത് കേട്ടപ്പോള്‍ അവന്റെ അമ്മുമ്മ മുകളിലേക്ക് വന്നു.മകളും മരുമകനും എഴുന്നെല്‍ക്കണ്ട സമയം കഴിഞ്ഞു,കൊച്ചു വിളിച്ചിട്ടും കതകു തുറക്കുന്നില്ല.കൊച്ചുമോനും അമ്മുമ്മയും മാറി മാറി വിളിക്കുകയും കൊട്ടുകയും ചെയ്യുന്നുണ്ടെങ്കിലും അന്ജനക്ക് അനങ്ങാനായില്ല.പെട്ടന്നെന്തോ ബാധകയറിയതുപോലെ ഇരുന്നടുത്തുനിന്നവള്‍ ചാടിയെണീറ്റു.കതകു തുറന്നു.കതകില്‍ കൊട്ടിക്ക്കൊണ്ട് നിന്ന അമ്മുമ്മയും കൊച്ചുമോനും അകത്തെ കാഴ്ച കണ്ടു ഞെട്ടി.അമ്മയെ കണ്ടപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു.മോനെ കെട്ടിപ്പിടിച്ചവള്‍ അലമുറയിട്ടു.അഞ്ചു വയസുകാരന്‍ സിദ്ധാര്ധിനു ആദ്യം തോന്നിയത് അച്ഛന്‍ എന്തോ കുസൃതി കാണിക്കുവാണന്നാ.പക്ഷെ അമ്മയുടെ കരച്ചില്‍ അവനെ വല്ലാതെ വേദനിപ്പിച്ചു.അവനും കരഞ്ഞു,കരയുമ്പോഴുമവന്‍ അച്ഛനെ വിളിക്കുന്നുണ്ട്.”അച്ഛാ താഴെ ഇറങ്ങു അമ്മ കരയുനത് കണ്ടില്ലേ?” മുറിയില്‍ ആകെ നിലവിളികള്‍ മാത്രം അയല്പക്കാര്‍ പലരും നിലവിളി കേട്ട് ഓടി വന്നു.വന്നവര്‍ ആരോ പോലീസില്‍ അറിയിച്ചു. അങ്ങനെ പോലീസും വന്നു. മൃതുദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മെഡിക്കല്‍കോളേജിലെക്ക് കൊണ്ടുപോയി.വീട്ടില്‍ മൂകമായ തേങ്ങലുകള്‍ കേള്‍ക്കാം.
ശ്രീജിത്തിന്റെ ഫോണ്‍ നിര്‍ത്താതെ റിംഗ് ചെയ്തപ്പോള്‍ ആരോ ഫോണ്‍ എടുത്തു ശ്രീജിത്ത്‌ ആത്മഹത്യ ചെയ്തെന്നു പറഞ്ഞു കട്ടാക്കി.ഫോണ്‍ ഇരുന്ന സ്ഥലത്ത് തിരിച്ചു വെച്ചപ്പോഴാണ് ശ്രീജിത്ത്‌ എഴുതിയ കത്ത് അയാള്‍ കണ്ടത്.ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയ എസ്സൈയെ വിളിച്ചു പറഞ്ഞു “സര്‍ ഒരു കത്ത്”.ആ കത്ത മേടിച്ചു എസ്സൈ തുറന്നു നോക്കി.
“എല്ലാവരോടും മാപ്പ്. എന്റെ നിവര്‍ത്തികേട്, അതുമാത്രമാണ് എന്റെ മരണത്തിനു കാരണം.എന്റെ കുടുംബവുമായി ഒരുമിച്ചു സമാധാനമായി ജീവിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.വീട്ടിലെ പ്രശ്നങ്ങള്‍ ഒരിക്കലും തീരില്ല.തീര്‍ന്നാല്‍ കുറച്ചു സമാധാനം കിട്ടുമായിരുന്നു.ഭാവിയെക്കുറിച്ചുള്ള ചിന്ത എനിക്ക് മുന്നോട്ട് ജീവിക്കാന്‍ ഒട്ടും പ്രജോദനം തരുന്നില്ല.എല്ലാവര്ക്കും ഞാന്‍ ആണ് വലുതെന്ന ഭാവം മാത്രം ആരും വിട്ടുകൊടുക്കാന്‍ തയ്യാറല്ല.ഒള്ളതെല്ലാം വിറ്റുപെറുക്കി ഒരു വീട് വാങ്ങാം എന്ന് ആലോചിച്ചപോള്‍ അതിനും തടസങ്ങള്‍ പലവിധം.ഒരു വിധത്തില്‍ ചിന്തിച്ചാല്‍ ശരിയാണ് അത്യാവിശ്യം കേറിക്കിടക്കാന്‍ വീടുള്ളപ്പോള്‍ ഈ തുച്ചശമ്പളക്കാരന്‍ അതുമൊരു സൊകാര്യസ്ഥാപനത്തിലെ ജോലിക്കരാന്‍ എന്തിനിപ്പോള്‍ വീട് വാങ്ങണം?.പക്ഷെ ചോദിക്കുന്നവനറിയില്ലല്ലോ സമാധാനത്തിനു വേണ്ടി മകനെയും ഭാര്യയെയും കൊണ്ട് വീടുവിട്ടിറങ്ങിയവന്റെ വിഷമം.ഇത് കേള്‍ക്കുംപ്പോള്‍ ചോദിക്കുന്നുണ്ടാകും വീട് വിട്ടിറങ്ങാന്‍മാത്രം ഇപ്പൊ എന്താ നിന്റെ പ്രശ്നമെന്ന്.പ്രശ്നങ്ങള്‍ ഇല്ലാത്ത വീടുണ്ടോ?.ശരിയാണ് പ്രശ്നങ്ങള്‍ ഇല്ലാത്ത വീടില്ല പക്ഷെ അവിടെല്ലാം പരിഹാരങ്ങളുമുണ്ട്.ഒന്ന് ഉറക്കെ തുമ്മിയാല്‍ അതുപോലും തുമ്മുന്നവന്റെ കുറ്റമായി കാണുന്ന വീട്ടില്‍ ആരെങ്കിലും നിക്കുമോ?നിക്കില്ല കാരണം സമാധാനമാണ് മനുഷ്യന് അത്യാവിശ്യം.വീട്ടില്‍ നിന്ന് പോന്നിട്ട് പലപ്പോഴും എന്നെങ്കിലും തിരിച്ചു ചെല്ലാമെന്നൊരു പ്രതീക്ഷ ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുന്നുണ്ടായിരുന്നു.പ്രതീക്ഷകള്‍ ആണല്ലോ മനുഷ്യനെ മുന്നോട്ട് ജീവിതം കൊണ്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.അത് നഷ്ടപ്പെട്ടാല്‍ പിന്നെ ഇതല്ലേ വഴിയൊള്ള്.അല്ലാതെ അമ്മയെ പറഞ്ഞു നേരെയക്കണോ ഭാര്യെ പറഞ്ഞു ആണ് നയിപ്പിക്കണോ.ഇതൊന്നുമാല്ലങ്കില്‍ ഒരു ലോണ്‍ എടുത്തു വീട് വാങ്ങണോ വെക്കണോ ഈ ജന്മത്ത് എനിക്ക് സാധിക്കില്ല. പിന്നെ മിറക്കിള്‍ ഒന്നും സംഭവിച്ചു ഒരു പരിഹാരം ഉണ്ടാകത്തുമില്ല.പിന്നെത്ര നാള്‍ ഇങ്ങനെ ഭാര്യ വീട്ടില്‍ നിക്കും?ഇനി വാടക വീട്ടില്‍ പോകാം എന്ന് വെച്ചാലും ശാശ്വത പരിഹാരം ഇല്ലങ്കില്‍ പിന്നെന്തിനു വെറുതെ വാടകയും സമയവും കളയുന്നു?.ഇതില്‍ ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തു അളിയനോട്,ആള്‍ സ്വന്തമായി വെച്ച വീട്ടില്‍ വന്നു ഇങ്ങനെ ഒരു കടുംകൈ ചെയ്തത്.എന്നോട് ക്ഷമിക്കു എന്റെ നിവര്ത്തികേടു കൊണ്ടാ.ഞാന്‍ എന്ന ഭാവത്തെ തോല്‍പ്പിക്കാന്‍ പറ്റാത്ത നിവര്ത്തികേട്‌.അഞ്ചു നിന്നോട് പറയാനുള്ളത് വോയിസ് ആയി അയച്ചിട്ടുണ്ട്.അപ്പൊ സസ്നേഹം പരേതന്‍”
കത്ത് തന്ന ആള്‍ക്ക് അത് തിരിച്ചുകൊടുത്തു എസ്സൈ പോയി.കുറച്ചു സമയം കഴിഞ്ഞു പരേതനെ കൊണ്ടുവന്നു കിടത്തി.പലരുടെയും അലമുറയുച്ചത്തിലായി.ജീവിച്ചിരുന്നപ്പോള്‍ ചെയ്തുകൊടുക്കാത്ത പലതും കൊടുത്തേനെ എന്ന് കരയുന്നവര്‍ പുട്ടിനു പീര പോലെ പറഞ്ഞുകൊണ്ടിരുന്നു.പക്ഷെ പരേതന്‍ ജീവിചിരുന്നപ്പോ കരഞ്ഞവരില്‍ പലര്‍ക്കുമുണ്ടായിരുന്ന അഹങ്കാരം പരേതന്റെ ജീവനില്ലാത്ത ശരീരത്തിന്റെ മുന്‍പില്‍ കുറച്ചു നേരത്തേയ്ക്കെങ്കിലും ഇല്ലാതായി എന്നുല്ലതൊഴിച്ചാല്‍ ആര്‍ക്കും കാര്യമായ മാറ്റമൊന്നുമുണ്ടായില്ലന്നത് പരമാര്‍ത്ഥം
എന്നിട്ടും വന്നവരിൽ ആരോ റോഡിൽ നിന്ന് സംസാരിക്കുന്നത് കേട്ടു " അവനിതിൻറെ വല്ലോ കാര്യോമുണ്ടോ, അഹങ്കാരം അല്ലാതെന്ത് പറയാൻ".

ഒരാളുടെ തൊലിപ്പുറത്തെ കറുപ്പ് മാത്രം കാണുന്നത് കാഴ്ചക്കാരന്റെ ഹൃദയത്തിലെ കറുപ്പ് കൂടുമ്പോഴാണ്
23/06/2022

ഒരാളുടെ തൊലിപ്പുറത്തെ കറുപ്പ് മാത്രം കാണുന്നത് കാഴ്ചക്കാരന്റെ ഹൃദയത്തിലെ കറുപ്പ് കൂടുമ്പോഴാണ്

Address

Alappula

Website

Alerts

Be the first to know and let us send you an email when Sajith C Satheeshan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category