Metro Malayalam Australia

Metro Malayalam Australia Metro Malayalam Australia was founded in the year 2013 as a bilingual monthly tabloid.
(2)

Metro Malayalam is an attempt to deliver news features and inspirational stories as well as to converse with Indian, Malayalee community in Australia through online social media and Web portal http://metrom.com.au/
Events Marketing and quality interactive journalism with topics pertinent to our life as Indian- Australians. It's a platform where you can voice opinions, share ideas and pen your thoughts to grow together by complimenting each other.

തിരുവനന്തപുരത്ത്‌ തൻ്റെ കുടുംബത്തിലെ അഞ്ചു പേരെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയ പ്രതി അഫാൻ (23) വെഞ്ഞാറമൂട് പൊലീസില്...
24/02/2025

തിരുവനന്തപുരത്ത്‌ തൻ്റെ കുടുംബത്തിലെ അഞ്ചു പേരെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയ പ്രതി അഫാൻ (23) വെഞ്ഞാറമൂട് പൊലീസില്‍ കീഴടങ്ങി.

ലിസ്‌മോര്‍ കപ്പിന് തുടക്കമാകുന്നു ;ഏറ്റുമുട്ടാൻ മലയാളി ടീമുകൾ ലിസ്മോർ :ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്...
24/02/2025

ലിസ്‌മോര്‍ കപ്പിന് തുടക്കമാകുന്നു ;ഏറ്റുമുട്ടാൻ മലയാളി ടീമുകൾ

ലിസ്മോർ :
ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 എവറോളിംഗ് ട്രോഫിക്കും ഈസി ഹോം ലോൺസ് പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്ന്റിന് മാർച്ച് 30-ന് ലിസ്‌മോര്‍ ജിം റോഡര്‍ ഓവൽ സ്റ്റേഡിയത്തിൽ തുടക്കമാകും

അഞ്ച് മലയാളി ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ടൂർണമന്റിന്റെ പ്രത്യേകത

ലിസ്‌മോറിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് മലയാളി ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്, ടാരി റോയല്‍സ്, പോര്‍ട്ട് മക്വയര്‍ വാരിയേഴ്‌സ്, കോഫ്‌സ് ഹാർബർ സ്‌ട്രൈക്കേഴ്‌സ്, ട്വീഡ് ടസ്‌ക്കേഴ്‌സ് തുടങ്ങിയ ടീമുകൾ കിരീടത്തിന് വേണ്ടി പോരടിക്കും.

ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാൻ “കൈപ്പുണ്യം” ഒരുക്കുന്ന കേരളീയ വിഭവങ്ങൾ സ്റ്റേഡിയത്തിൽ ലഭ്യമാക്കും
കേരളത്തിന്റെ സവിശേഷ രുചികൾ ആസ്വദിക്കാനും, മികച്ച മത്സരങ്ങൾ നേരിൽ കാണാനും ക്ഇന്ത്യൻ രിക്കറ്റ് ആരാധകർ ലിസ്‌മോറിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘടകരായ ലിസ്മോർ സ്‌ട്രൈക്കേഴ്‌സ് ഭാരവാഹികൾ

കൂടുതൽ വിവരങ്ങൾക്ക്:
• ജിതിന്‍: +61 469 399 087
• തോമസ്: +61 413 898 387 ബന്ധപ്പെടാവുന്നതാണ്

കാലുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തള്ളികളയല്ലേ...കാലുകള്‍ക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്...
24/02/2025

കാലുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തള്ളികളയല്ലേ...

കാലുകള്‍ക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കാം. വേദന, നീര്‍വീക്കം, അല്ലെങ്കില്‍ നിറവ്യത്യാസം പോലുള്ള ലക്ഷണങ്ങള്‍ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്‌നം മൂലമാകാം.

1. ഉപ്പൂറ്റി വേദന:
ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നത് നമ്മുടെ ശരീരത്തിലെ കാല്‍സ്യം, വിറ്റാമിന്‍ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവം കൊണ്ടാണ്. ആവശ്യത്തിന് കാല്‍സ്യം ഇല്ലെങ്കില്‍ നമ്മുടെ അസ്ഥികള്‍ ദുര്‍ബലമാകുകയും പ്ലാന്റാര്‍ ഫാസിയൈറ്റിസ് പോലെയുള്ള അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ആവശ്യ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍:
ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ സാധാരണമാണെങ്കിലും അവ ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആണെങ്കില്‍ ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ അഭാവം കാരണമാകാം. ഇരുമ്പിന്റെ കുറവ് ഓക്‌സിജന്റെ ഒഴുക്കിനും ചര്‍മ്മത്തിന്റെ നന്നാക്കലിനും സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് വരണ്ടതും വിണ്ടുകീറിയതുമായ ചര്‍മ്മത്തിന് കാരണമാകും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന്റെ അഭാവം ചര്‍മ്മം പരുക്കനാകാനും അടര്‍ന്നുപോകുന്നതിനും കാരണമാകും. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ ബി3, ബി7 എന്നിവ നിര്‍ണായക പങ്ക് വഹിക്കുന്നു. ആവശ്യത്തിന് ബി3 (നിയാസിന്‍), ബി7 (ബയോട്ടിന്‍) ഇല്ലാതെ ചര്‍മ്മം വരണ്ടതും വിണ്ടുകീറാന്‍ സാധ്യതയുള്ളതുമാകാം.

3. തണുപ്പ്
ചൂടുള്ള കാലാവസ്ഥയിലും നിങ്ങളുടെ പാദങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിൽ ഇത് അയഡിന്‍ കുറവിന്റെയോ വിളര്‍ച്ചയുടെയോ ലക്ഷണങ്ങളാവാം. തൈറോയിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അയഡിന്‍ അത്യാവശ്യമാണ്. തൈറോയിഡ് പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും രക്തചംക്രമണം കുറയ്ക്കുകയും അതുമൂലം പാദങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. അതുപോലെ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നത് പാദങ്ങള്‍ ഉള്‍പ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജന്‍ വിതരണം കുറയ്ക്കുകയും അതുകൊണ്ട് തണുപ്പും മരവിപ്പും ഉണ്ടാവുകയും ചെയ്യും.

4. കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്:
വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും ബി 12 അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് പേശിവലിവ്, ബലഹീനത, കാലുകളില്‍ ഇക്കിളി എന്നിവയ്ക്ക് കാരണമാകും. പൊട്ടാസ്യം പേശികളെ സങ്കോചിക്കാനും വിശ്രമിക്കാനും സഹായിക്കുന്നു. കുറഞ്ഞ അളവ് വേദനാജനകമായ പേശിവേദനയ്ക്ക് കാരണമാകും, പ്രത്യേകിച്ച് രാത്രിയില്‍. പേശികളുടെ പ്രവര്‍ത്തനത്തില്‍ സോഡിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സോഡിയത്തിന്റെ അളവ് കുറയുന്നത് പലപ്പോഴും അമിതമായ വിയര്‍പ്പ് അല്ലെങ്കില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് കാലിലെ മസില്‍ കയറ്റത്തിന് കാരണമാകും.

5. പാദങ്ങളിലെ നീര്:
കാലിലെ നീര് ഒരു സാധാരണ പ്രശ്‌നമാണെങ്കിലും അത് വിട്ടുമാറാതിരിക്കുകയാണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഹൃദ് രോഗം, കരള്‍ രോഗം, വൃക്കകളിലെ രോഗം എന്നിവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാലുകളിലെ നീര്‍ വീക്കത്തിന് കാരണമാകാം. ഹൃദയം രക്തം പമ്പ് ചെയ്യാന്‍ കഷ്ടപ്പെടുമ്പോള്‍, കാലുകളില്‍ ദ്രാവകം അടിഞ്ഞുകൂടുകയും അത് നീരിന് കാരണമാവുകയും ചെയ്യും. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കരള്‍ സഹായിക്കുന്നു. കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇത് കാലുകളില്‍ നീരുണ്ടാകാന്‍ കാരണമാകുന്നു.

6. കണങ്കാല്‍ വേദന:
കണങ്കാലില്‍ ഉണ്ടാകുന്ന വേദന യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം. ഇത് പിന്നീട് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് കണങ്കാലുകളിലും കാല്‍വിരലുകളിലും വീക്കവും തീവ്രമായ വേദനയും ഉണ്ടാക്കുകയും ചെയ്യുന്ന ഒരുതരം ആര്‍ത്രൈറ്റീസ് ആണ് സന്ധിവാതം. അധികമായിട്ടുണ്ടാകുന്ന യൂറിക് ആസിഡ് സന്ധികളില്‍ മൂര്‍ച്ചയുള്ള പരലുകള്‍ രൂപപ്പെടുത്തും. കണങ്കാലില്‍ വേദനയ്ക്ക് മറ്റൊരു കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്. ഈ കുറവ് അസ്ഥികളെ ദുര്‍ബലമാക്കുകയും ഒടിവുകള്‍ക്കും സന്ധിവേദനയ്ക്കും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഒഡീഷൻ തീരത്ത് ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾഒഡീഷൻ തീരത്ത് ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ കൂട്ടത്തോടെ എത്തിയത...
24/02/2025

ഒഡീഷൻ തീരത്ത് ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ

ഒഡീഷൻ തീരത്ത് ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ കൂട്ടത്തോടെ എത്തിയതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുന്ന ഒലിവ് റിഡ്‌ലി കടലാമകൾ 6.82 ലക്ഷത്തോളമാണ് ഒഡീഷയിലെ ഋഷികുല്യ അഴിമുഖത്ത് പ്രജനനത്തിനായി ഇതുവരെ എത്തിയത്. ഫെബ്രുവരി 16 ന് തീരത്തേക്ക് എത്താൽ തുടങ്ങിയ ഇവ മുട്ട വിരിയിക്കാനും കൂടൊരുക്കാനും വേണ്ടിയാണ് വന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കുന്ന വർഷമായി മാറിയിരിക്കുകയാണ് 2025. ഇത്തവണ തീരത്തെത്തുന്ന ആമകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തല്‍.

6.82 ലക്ഷത്തിലധികം ഒലിവ് റിഡ്‌ലി കടലാമകളാണ് ഇതുവരെ ബീച്ചിൽ മുട്ടയിട്ടത്. 2023ലെ 6.37 ലക്ഷം എന്ന റെക്കോർഡാണ് മറികടന്നതെന്ന് ബെർഹാംപൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) സണ്ണി ഖോക്കർ പറഞ്ഞു. 2022ൽ 5.50 ലക്ഷം ആമകളാണ് തീരത്തെത്തിയത്.
അനുകൂലമായ കാലാവസ്ഥയാണ് റെക്കോർഡ് ഒലിവ് റിഡ്ലി കടലാമകൾ തീരത്തെത്തുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ വർഷത്തെ മെച്ചപ്പെട്ട കാലാവസ്ഥ ഇവയുടെ പ്രജനനത്തിന് അനുകൂലമാണ്. മാത്രമല്ല ഇവയെ സംരക്ഷിക്കാന്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നതിന്റെ സൂചന കൂടിയാണിതെന്നും വിദഗ്ധർ പറയുന്നു.

ഇത്തവണ ന്യൂ പോഡംപേട്ട മുതൽ പ്രയാഗി വരെ ഏകദേശം 9 കിലോമീറ്റർ ദൂരത്തിലാണ് കടലാമകൾ കൂടുണ്ടാക്കുന്നത്. അതിനാൽ പുതിയ പ്രദേശങ്ങളിൽ സർക്കാർ വേലി കെട്ടിയിട്ടുണ്ടെന്ന് കല്ലിക്കോട്ട് റേഞ്ച് ഓഫീസർ ദിബ്യ ശങ്കർ ബെഹേര പറഞ്ഞു. മുട്ടകള്‍ സംരക്ഷിക്കുന്നതിനാണ് വേലി നിർമ്മിച്ചിരിക്കുന്നത്. അതേസമയം ഒലിവ് പച്ച നിറമാണ് ആമകളുടെ പുറം തോടിന്. അതിനാലാണ് ഇവ ഒലിവ് റിഡിൽ ആമ എന്നറിയപ്പെടുന്നത്.

തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നുഹൈദരാബാദ്: തെലങ്കാനയില...
24/02/2025

തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍ പിന്നിടുന്നു. ശനിയാഴ്ച രാവിലെയായിരുന്നു തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതും ചളിയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 200 മീറ്റര്‍ കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. സൈന്യത്തിന് പുറമേ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും (എന്‍ഡിആര്‍എഫ്) സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും (എസ്ഡിആര്‍എഫ്) നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

നാഗര്‍കൂര്‍നൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിര്‍മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) ടണലിന്റെ ഒരു ഭാഗമാണ് ശനിയാഴ്ച രാവിലെ 8.30 ഓടെ തകര്‍ന്നുവീണത്. രണ്ട് എന്‍ജിനീയര്‍ അടക്കം എട്ട് തൊഴിലാളികളായിരുന്നു കുടുങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മനോജ് കുമാര്‍ (പ്രൊജക്ട് എന്‍ജിനീയര്‍) ശ്രീനിവാസ് (ഫീല്‍ഡ് എന്‍ജിനീയര്‍), ജാര്‍ഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു(തൊഴിലാളി), ജതാക്‌സ് (തൊഴിലാളി), സന്തോഷ് സാഹു(തൊഴിലാളി), അനുജ് സാഹു (തൊഴിലാളി), ജമ്മു കശ്മീര്‍ സ്വദേശിയായ സണ്ണി സിങ് (തൊഴിലാളി), പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിങ് (തൊഴിലാളി) എന്നിവരാണ് കുടുങ്ങിയത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ നാല് ദിവസം മുന്‍പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.

എമ്പുരാനിൽ ഗെയിം ഓഫ് ത്രോൺസിലെ ബ്രോണും!എമ്പുരാനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ ആരാധകർക്ക് സർപ്രൈസായിരുന്നു. ഗെയിം ഓഫ് ത്രോൺ...
24/02/2025

എമ്പുരാനിൽ ഗെയിം ഓഫ് ത്രോൺസിലെ ബ്രോണും!

എമ്പുരാനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ ആരാധകർക്ക് സർപ്രൈസായിരുന്നു. ഗെയിം ഓഫ് ത്രോൺസ് താരവും ഇംഗ്ലീഷ് നടനുമായ ജെറോം ഫ്ലിന്നിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ബോറിസ് ഒലിവർ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്.

എമ്പുരാൻ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ജെറോം ഫ്ലിൻ പറഞ്ഞു. ഈ കഥാപാത്രത്തിലേക്ക് എങ്ങനെ എത്തി എന്നത് എനിക്ക് കൃത്യമായി ഓര്‍‌മയില്ലെങ്കിലും എത്തിയതിൽ ഏറെ സന്തോഷമുണ്ട്. ഇത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജെറോം ഫ്ലിൻ.

സിനിമയിലെ ദിവസവേതനക്കാർക്ക്  വീടുകള്‍ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി വിജയ് സേതുപതിസിനിമയിലെ ടെക്‌നീഷ്യന്‍മാർക്കും ...
23/02/2025

സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകള്‍ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി വിജയ് സേതുപതി

സിനിമയിലെ ടെക്‌നീഷ്യന്‍മാർക്കും ദിവസവേതനക്കാർക്കും വീടുകള്‍ നിർമിക്കാൻ 'ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI)' എന്ന സംഘടനയ്ക്ക് പണം നൽകി തെന്നിന്ത്യൻ നടൻ വിജയ് സേതുപതി. 1.30 കോടി രൂപയാണ് നടൻ സംഭാവന ചെയ്തതതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം 'വിജയ് സേതുപതി ടവേഴ്‌സ്' എന്ന പേരിലാകും അറിയപ്പെടുകയെന്നും വാർത്തകൾ ഉണ്ട്. വെള്ളിയാഴ്ച, തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ, എഫ്ഇഎഫ്എസ്ഐ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ, തമിഴ്‌നാട് സ്‌മോൾ സ്‌ക്രീൻ ആർട്ടിസ്റ്റ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള പുതുക്കിയ ഉത്തരവ് കൈമാറിയിരുന്നു.തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.

🎥 | IND vs PAK | Fans of the Indian cricket team and Pakistan cricket team cheer for their team's victory as they face e...
23/02/2025

🎥 | IND vs PAK | Fans of the Indian cricket team and Pakistan cricket team cheer for their team's victory as they face each other today in the .

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്; ആരാധകർ ആവേശത്തിൽ.

ഇന്ന് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വാശിയേറിയ മത്സരം നടക്കുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ബാബർ അസം തുടങ്ങിയ മികച്ച കളിക്കാരുടെ പ്രകടനങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്നു.
* ഓസ്‌ട്രേലിയയിലുള്ളവർക്ക് പ്രൈം വീഡിയോയിലൂടെ തത്സമയം മത്സരം കാണാവുന്നതാണ്.

മെട്രോ മലയാളം “Authors Meet” അടുത്ത ശനിയാഴ്ച പരമറ്റയിൽ.
23/02/2025

മെട്രോ മലയാളം “Authors Meet” അടുത്ത ശനിയാഴ്ച പരമറ്റയിൽ.

തിരഞ്ഞെടുപ്പുകളിൽ ഇന്ത്യക്ക് പണം നൽകിയെന്ന ട്രംപിന്റെ വാദത്തെ തളളി വാഷിങ്ടൺ പോസ്റ്റ്വാഷിങ്ടൺ: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള...
23/02/2025

തിരഞ്ഞെടുപ്പുകളിൽ ഇന്ത്യക്ക് പണം നൽകിയെന്ന ട്രംപിന്റെ വാദത്തെ തളളി വാഷിങ്ടൺ പോസ്റ്റ്

വാഷിങ്ടൺ: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പണം നൽകിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തളളി അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. ഇന്ത്യക്ക് അമേരിക്കയുടെ വിദേശ സഹായ ഏജൻസിയായ യുഎസ്എഐഡി പണം നൽകിയതിന് രേഖകളില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) തെറ്റായ അവകാശവാദം എങ്ങനെയാണ് ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്' എന്ന തലക്കെട്ടോടെയാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. 2008 മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയിൽ നിന്ന് ഇന്ത്യക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പിന്തുണയ്ക്കുന്നുണ്ട്.

ഡോജിൻ്റെ (ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ്) വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പരിപാടിയും ഇന്ത്യയിൽ ഇല്ലെന്ന് യുഎസ്എഐഡിയുമായി ബന്ധമുളള മൂന്ന് പേരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡോജിൻ്റെ അവകാശവാദം കേട്ട് തങ്ങൾ ഞെട്ടിപ്പോയി, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റിന്റെ കുറിപ്പിൽ പറഞ്ഞു.

ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ് (ഡിഒജിഇ) ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ധനസഹായം റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പുകളിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കാൻ പ്രത്യേകം ലക്ഷ്യമിട്ട് 21 മില്യൺ നൽകിയെന്നായിരുന്നു റിപ്പോർട്ട്. അന്താരാഷ്‌ട്ര സഹായങ്ങൾ വെട്ടിക്കുറക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം. എന്നാൽ യുഎസ്എഐഡിക്ക് ബംഗ്ലാദേശുമായി 21 മില്യൺ ഡോളറിന്റെ കരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ധനസഹായം നൽകിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസും ബിജെപിയും പരസ്പരം ആരോപണവുമായി രംഗത്തെത്തിയിരുന്നു. മോദിക്ക് എതിരെ കോൺഗ്രസ് വിദേശ സഹായം തേടി എന്ന് ബിജെപി ആരോപിച്ചിരുന്നു. കൂടാതെ 21 മില്യൺ ഡോളർ തുക സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ലഭിക്കുന്നത് എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
'തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യണാണ് ഇന്ത്യക്ക് നമ്മൾ നൽകുന്നത്. നമ്മുടെ കാര്യമോ? എനിക്കും വേണം വോട്ടർ ടേൺഔട്ട്' എന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസമാണ് ട്രംപ് ഇന്ത്യക്ക് നൽകുന്ന തുകയെ കുറിച്ച് പരാമർശിക്കുന്നത്. 21 മില്യൺ ഇന്ത്യക്ക് നൽകിയെന്നാണ് ട്രംപ് പറയുന്നത്. അത്ര വലിയ തുക തങ്ങൾക്ക് ചിലവഴിക്കേണ്ട ആവശ്യമെന്താണെന്നും അവർ മറ്റാരെയോ തിരഞ്ഞെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് തോന്നുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം; അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻവത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുര...
23/02/2025

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം; അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു. കൂടാതെ പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നായിരുന്നു ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചത്. തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചതായും ഡോക്‌ടർ വെളിപ്പെടുത്തിയിരുന്നു.

റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചിരുന്നു. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14 ന് ആണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചാംപ്യൻസ് ട്രോഫി: പുതുചരിത്രമെഴുതി ബെൻ ഡക്കറ്റും ഓസീസുംഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പുതുചരിത്രമെ...
23/02/2025

ചാംപ്യൻസ് ട്രോഫി: പുതുചരിത്രമെഴുതി ബെൻ ഡക്കറ്റും ഓസീസും

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പുതുചരിത്രമെഴുതി ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കറ്റ്. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ആദ്യമായി ഒരു താരം 150 റൺസ് പിന്നിട്ടു. 143 പന്തുകൾ നേരിട്ട് 17 ഫോറിന്റെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 165 റൺസുമായി ഡക്കറ്റ് ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കി.

ന്യൂസിലാൻഡ് മുൻ താരം നഥാൻ ആസിലിന്റെ പേരിലായിരുന്നു ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ നേട്ടം. 2004ൽ യു എസ് എയ്ക്കെതിരെ പുറത്താകാതെ 145 റൺസ് ആസിൽ നേടിയിരുന്നു. 2002ൽ ഇന്ത്യയ്ക്കെതിരെ സിംബാബ്‍വെയുടെ ആൻഡി ഫ്ലവറും 145 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് ബെൻ ഡക്കറ്റ് തിരുത്തിയെഴുതിയത്.

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മികച്ച സ്കോർ നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് ഇംഗ്ലീഷ് താരങ്ങൾ അടിച്ചുകൂട്ടിയത്. അതേസമയം ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ജോഷ് ഇന്‍ഗ്ലിസ് (86 പന്തില്‍ പുറത്താവാതെ 120) സെഞ്ചുറി കരുത്തില്‍ ഓസീസ് 47.3 ഓവറില്‍ ലക്ഷ്യം മറികടന്നു. അലക്‌സ് ക്യാരിയുടെ (63 പന്തില്‍ 69), മാത്യു ഷോര്‍ട്ട് (66 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സ് നിര്‍ണായകമായി. ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇത്രയും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് ഇതാദ്യമാണ്. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷ്വിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ ട്രാവിസ് ഹെഡ് (6), സ്റ്റീവന്‍ സ്മിത്ത് (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മര്‍നസ് ലബുഷെയ്ന്‍ (47) - ഷോര്‍ട്ട് സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്ത് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ലബുഷെയ്‌നെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഷോര്‍ട്ടും മടങ്ങി. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതോടെ നാലിന് 136 എന്ന നിലയിലായി ഓസീസ്. മത്സരം ഇംഗ്ലണ്ട് കയ്യിലാക്കി എന്ന് കരുതിയിരിക്കെയാണ് ഇന്‍ഗ്ലിസ് - ക്യാരി കൂട്ടുകെട്ട് ഓസീസിന് രക്ഷയാവുന്നത്.

146 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 42-ാം ഓവറില്‍ ക്യാരി മടങ്ങിയെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (15 പന്തില്‍ 32) ഇന്നിംഗ്‌സ് ഓസീസിന് ജയമൊരുക്കി. സിക്‌സടിച്ച് ഇന്‍ഗ്ലിസ് വിജയം ആഘോഷിക്കുകയായിരുന്നു. 86 പന്തുകള്‍ നേരിട്ട ഇന്‍ഗ്ലിസ് ആറ് സിക്‌സും എട്ട് ഫോറും നേടി.

HISTORY MADE! 🇦🇺 Unbelievable chase by Australia, smashing 352 runs against England! 🔥 Highest ever Champions Trophy cha...
22/02/2025

HISTORY MADE! 🇦🇺 Unbelievable chase by Australia, smashing 352 runs against England! 🔥 Highest ever Champions Trophy chase in their first match!

22/02/2025

Live from UNSW Science Theatre! Experience the magic of Vineeth Sreenivasan's music with me! Metro Malayalam bringing you live audio and video from tonight's unforgettable show.

22/02/2025

Live from UNSW Science Theatre! Experience the magic of Vineeth Sreenivasan's music with me! Metro Malayalam bringing you live audio and video from tonight's unforgettable show. "

Address

Sydney, NSW

Alerts

Be the first to know and let us send you an email when Metro Malayalam Australia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Metro Malayalam Australia:

Videos

Share

Metro Malayalam Australia

Metro Malayalam Australia is an Online Media Published From Sydney, Australia. MMA Deliver news features and inspirational stories, novelette, as well as to converse with Indian, Malayalee community in Australia and through Events Marketing and quality interactive journalism with topics pertinent to our life as Indian- Australians. It's a platform where you can voice opinions, share ideas, and pen your thoughts to grow together by complimenting each other. Metro Malayalam http://metrom.com.au/ metrom.com.au web portal featuring day to day news. [email protected] or call +61426848390