z7passingshow

z7passingshow Video creator

ഇനി മുതൽ കിഡ്നിക്കുംപ്രൊട്ടക്ഷൻ വേണ്ടി വരും
02/02/2025

ഇനി മുതൽ കിഡ്നിക്കും
പ്രൊട്ടക്ഷൻ വേണ്ടി വരും

19/01/2025

പുതിയ നമ്പർ!

05/01/2025

Check out jalalz7’s video.

പുതിയ വൈറസ് ചൈനയുടെ വടക്കൻ മേഖലകളിൽ രൂപപ്പെട്ടതായും നിരവധി പേർക്ക് രോഗം പിടിപെട്ടതായും പൂരണ്ണ സ്ഥിതീകരണമില്ലാത്ത വാർത്തക...
04/01/2025

പുതിയ വൈറസ് ചൈനയുടെ വടക്കൻ മേഖലകളിൽ രൂപപ്പെട്ടതായും നിരവധി പേർക്ക് രോഗം പിടിപെട്ടതായും പൂരണ്ണ സ്ഥിതീകരണമില്ലാത്ത വാർത്തകൾ വരുന്നു,വീണ്ടും മാസ്ക് വെയ്ക്കുന്ന ലോകത്ത് ജീവീക്കേണ്ടിവരുമോ?

31/12/2024

എല്ലാ സുഹൃത്തുക്കൾക്കും
'പുതുവർഷാശംസകൾ'
From z7passingshow

  year wishes
30/12/2024

year wishes

17/11/2024

കൊട്ടാരക്കരയിലെ ചെറു
പൊയ്ക കാണാം (വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ)

I've received 100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
01/11/2024

I've received 100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

27/10/2024
'മീരാ നന്ദനും,             വടംവലിയും'    മോബൈൽ ഫോണിൽ  ഒരു വിളി വന്നു അങ്ങേ തലക്കൽ 'KPK യിലെ അജിത് bro' ആയിരുന്നു ഈവർഷത്ത...
26/10/2024

'മീരാ നന്ദനും,
വടംവലിയും'
മോബൈൽ ഫോണിൽ ഒരു വിളി വന്നു അങ്ങേ തലക്കൽ 'KPK യിലെ അജിത് bro' ആയിരുന്നു ഈവർഷത്തെ ഓണാഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു പരിപാടികളിൽ സകുടുംബം പങ്കെടുക്കണം, വെള്ളിയാഴ്ച അവധിആയതുകൊണ്ടും നമ്മുടെ നാടിന്റെ ഓണാഘോഷ പരിപാടികൾ ആയതുകൊണ്ടും തീർച്ചയായും പങ്കെടുക്കാമെന്ന് അജിതിനോട് ഉറപ്പ് പറഞ്ഞു മാത്രമല്ല KPK പ്രസിഡന്റ് 'അനൂപ് ഷാജഹാൻ' നമുക്ക് വളരെ വേണ്ടപ്പെട്ട ആളാണ് 'സെക്രട്ടറി അജിത്തും' അപ്രകാരം തന്നെ, കഴിഞ്ഞ വർഷത്തെ ഓണാഘോഷ പരിപാടികളും KPK യുടെ നേതൃത്വത്തിൽ അതിഗംഭീരമായി നടത്തപ്പെട്ടിരുന്നു അതിലും ഞങ്ങൾ പങ്കെടുത്തിരുന്നു.
ഏതാണ്ട് ഒരു പത്തുമണിയോടെ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ഒത്ത് ചേർന്ന് 'സ്റ്റീഫൻ KK' യുടെ SUV(Nissan pathfinder) യിൽ ഷാർജ ഇൻഡ്യൻ അസോസിയേഷൻ ഹാളിൽ എത്തിച്ചേർന്നു, അവിടെ അനൂജ്ഷാജിയും, അജിത്തും മറ്റ് അനവധി നാട്ടുകാരും,പ്രവേശന കവാടങ്ങളിൽ തന്നെ ഉണ്ടായിരുന്നു പുതുതലമുറയിലെ ചിലരെ പരിചയപ്പെട്ടു,പഴയ പരിചയക്കാരിൽ ചിലരുമായി സൗഹൃദം പുതുക്കി, പലർക്കും അനൂജ് പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന 'സിനിമാ' വിശേഷങ്ങളറിയാൻ താല്പര്യപ്പെടുന്നതു കണ്ടു (ഭാരതസർക്കസ്)
ഞങ്ങൾ ഉള്ളിൽ കടന്നിരുന്നു ഒരു വലിയ കുടവയറുള്ള ഒരാൾ ഒരോലക്കുടയുമെടുത്ത് മാവേലിയുടെ ചിര പരിചിത സാങ്കല്പിക വേഷത്തിൽ(തലയിൽ കിരീടം, ചുമലിൽ പട്ട് ,കാൽത്തളകൾ,മെതിയടി,കസവുമുണ്ട്, കപ്പട മീശ ഇത്യാദി വേഷവിധാനങ്ങൾ) ഞങ്ങൾക്കടുത്തേക്ക് വന്നു അനുഗ്രഹമൊക്കെ ചൊരിഞ്ഞു കടന്നു പോയി,ഹാളിലെ വേദിയിൽ കുട്ടിക്കുറുമ്പുകളുടെ മത്സര ഇനങ്ങൾ ആരംഭിച്ചിരിക്കുന്നു, പാട്ടും ഡാൻസും മിമിക്രി ഒക്കെ തകൃതിയായി നടക്കുകയാണ്, പൊതുസമ്മേളനത്തിൽ അതിധി ആകേണ്ട ആൾ വന്നുകൊണ്ടിരുക്കുന്നതേയുള്ളൂ, 'അനൂജ്' എല്ലാ ഭാഗത്തും ഓടിനടന്ന് പരിപാടികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്, നാട്ടിൽ നിന്നും വർഷങ്ങൾക്കു മുമ്പ് ദുബായിലേക്ക് വണ്ടി കയറിയ സ്ത്രീ പുരുഷ ഭേദമെന്യേ പലരെയും ഇവിടെ കണ്ടു മുട്ടാനുള്ള അവസരമുണ്ടായി ഇത്തവണത്തെ ഈ ഓണാഘോഷ പരിപാടിയിൽ
പ്രധാന പ്രവേശന കവാടത്തിന്റെ ഭാഗത്ത് പെട്ടെന്ന് ഒരാരവം, അങ്ങോട്ട് നോക്കുമ്പോൾ "മീരാ നന്ദൻ"തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു ചെറുപുഞ്ചിരിയോടെ കടന്നു വരുന്നു! (ഇത്തവണത്തെ KPK അഥിതി ആണ്)സാധാരണ നാട്ടിൽ കാണാറുള്ള സിനിമാതാരങ്ങളുടെ താരജാഡകളൊന്നുമില്ലാതെ, തികച്ചും കേരളിയ ശൈലിയിൽ ഓണപുടവയൊക്കെ ധരിച്ചുള്ള ആ വരവ് KPK യുടെ ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടി, ഹാളിലെ ആരവങ്ങൾക്കും തിളക്കം കൂടി,'മീര' ഞങ്ങളിരുന്ന ഭാഗത്ത് കൂടി വേദിയിലേക്ക് പോയി, മീരാ നന്ദൻ ഒരു സിനിമാ താരം എന്നതിലുപരി UAE യിലെ ഒരു പ്രമുഖ മലയാളം 'എഫ് എം റേഡിയോ സ്റ്റേഷനിലെ RJ' കൂടിയാണ്,ഏതോ അത്ഭുത കാഴ്ച കാണുന്ന മാതിരി ഹാളിലെ പലരും മീരാ നന്ദനെ സാകൂതം വീക്ഷിക്കുന്നത് കാണാമായിരുന്നു ഒരു പക്ഷേ ഒരു സിനിമാ താരത്തെ ആദ്യമായി തൊട്ടടുത്ത് കണ്ടതിന്റെ ആവേശമായിരുന്നിരിക്കാം
പെട്ടെന്ന് തന്നെപൊതുസമ്മേളനം ആരംഭിച്ചവസാനിച്ചു, തുടർന്ന് മത്സര വിജയികൾക്ക് സമ്മാനദാനം മീരാ നന്ദൻ നിർവഹിച്ചു ശേഷം സദ്യ ഉണ്ണാനായി എല്ലാവരും മുകളിലത്തെ നിലയിലേക്ക് പോയി
സദ്യ ഉണ്ട് 'മീര' മടങ്ങി,ഞങ്ങളും സദ്യ ഉണ്ടു, വളരെ വിഭവ സമൃദ്ധമായി ഒരുക്കിയ 'ഓണസദ്യ'വയറു നിറയെ എല്ലാവരും ഉണ്ടു
'ഉണ്ടാൽ ക്ഷീണം തെണ്ടിക്കും' എന്ന് പറഞ്ഞതൊക്കെ സത്യം ആണെന്ന് തോന്നാതിരുന്നില്ല, ഒരു ചെറു വിശ്രമം ആവശ്യമാണ് എന്ന് തോന്നി, അടുത്ത മുറിയിലേക്കു പോയി അതും ഒരു വലിയഹാൾ തന്നെ അവിടെ നേരത്തേ ഊണുകഴിച്ചവരും അല്ലാത്തവരു മൊക്കെ നിര നിരയായി ഇരിക്കുന്നുണ്ട് പെട്ടെന്ന് ഒരു ഇഎസ് എം നഗർ നിവാസിയായ 'രഞ്ജിത്ത് വിദ്യാധരൻ' വന്നു പറഞ്ഞു 'വടംവലിയ്ക്ക് പേര് കൊടുത്തിട്ടുണ്ട്' പങ്കെടുക്കുമല്ലോ ഇല്ലേ? സ്വപ്നത്തിൻ പോലും ചിന്തിക്കാത്ത ഒരു വിഷയം പെട്ടെന്ന് പറഞ്ഞപ്പോൾ ഒരുനിമിഷം അന്തിച്ചു പോയി അതും ഉണ്ട് നിറഞ്ഞ വയറുമായി ഒരു വിശ്രമം ആഗ്രഹിച്ചാണ് ഇവിടേക്ക് വന്നത് തന്നെ,കൂടെ ഒരു ഡയലോഗും 'ഘടാഘടിയൻ'മാരായ അഞ്ചു പേർ ഉണ്ടല്ലോ നിങ്ങൾ, അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ശരിയാണ് കണ്ടാൽ തീരെ മോശമല്ലെന്നു തോന്നുന്ന ശരീരപുഷ്ടിയുള്ളവരായിരുന്നു ഞങ്ങൾ ഇഎസ് എം നഗറിൽ നിന്നുള്ള അഞ്ചുപേർ, എതിർ ടീമിനെ ക്കുറിച്ചുള്ള വിശദീകരണവും വന്നു നെല്ലി മൂട് വാർഡിലെ പുതുതലമുറ പയ്യൻമാർ ഞങ്ങളൊന്നാലോചിച്ചിട്ടു പറയാമെന്ന് മറുപടി പറഞ്ഞു, ഞങ്ങൾ ഒരു അഞ്ചു പേരെ സെലക്ട് ചെയ്തു 'റൺസ് വാളം പറമ്പിലിനെ'ടീം ലീഡറുമാക്കി എല്ലാം വളരെ പെട്ടെന്നു തന്നെ സെറ്റാക്കി എവിടെ നിന്നോ ഒരു 'വടവുമെത്തി' റഫറി വിസിൽ മുഴക്കി ഞങ്ങൾ ലൈൻ അപ്പ് ആയി മറുഭാഗത്തേക്ക് നോക്കുമ്പോൾ നിരവധിയാളുകൾ വടത്തിൽ പിടുത്തമിട്ടു നിൽക്കുന്നു
ആകെ ഒരു പന്തികേട് തോന്നി
ഒരു റീ അറേജ്മെന്റിലൂടെ എല്ലാം ക്ളീയർ ചെയ്തു എന്നിട്ടും മറുഭാഗത്ത് അംഗസംഖ്യ കൂടുതൽ ഉള്ളതായി തോന്നി സെക്കന്റുകൾക്കുള്ളിൽ 'റഫറി' വിസിലൂതി ഇരുപക്ഷവും ആഞ്ഞു പിടിച്ചു എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പേ ഞങ്ങൾ "ടിം" നിലം പരിശായി നെല്ലിമൂടിന്റെ യുവതലമുറ ഞങ്ങളെ വലിച്ചു തോല്പിച്ചു,രണ്ടാമതൊന്ന്കൂടി 'വടം'വലിനടന്നതുമില്ല,റഫറി നെല്ലി മൂട് ടീം വിജയിച്ചതായി പ്രഖ്യാപിച്ചു, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന KPK ഓണാഘോഷത്തിലെ ഒരു 'റെഡിമെയ്ഡ്' സൗഹൃദ വടംവലി മത്സരം അങ്ങനെ നിരുപാധികം അവസാനിച്ചു, Kulathupuzha Pravasi Koottayma യുടെ സമ്മാനവും അവർ കരസ്ഥമാക്കി!
ഓലക്കുട ചൂടിയ മാവേലി അവിടെ എത്തി ഞങ്ങളെ നോക്കി ഒരു 'വളിച്ച' ചിരി പാസാക്കി അയാളുമൊരു തടിയനായിരുന്നല്ലോ?!ആ 'മാവേലിക്കാരൻ'സ്വരം താഴ്ത്തി ഞങ്ങളോടുപറഞ്ഞു ഇനി ഇവിടെ നിന്ന് ഉള്ള മാനം കളയണ്ട 'വാ സ്ഥലം കാലിയാക്കാം' എന്റെ കൂടിങ്ങു വന്നാൽ മതി,ഇതിൽപരം ഒരു സഹായം ഇന്നിനി ആരും വേറേ ചെയ്യാനില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾ മാവേലി ക്കൊപ്പം കൂടി,മാവേലി വേഷത്തിൽ വന്ന് ഞങ്ങളെ അവിടെ നിന്നും താഴേക്ക് കൊണ്ടു പോയത് സുഹൃത്തായ 'അടൂരു'കാരൻ 'സാനു ഫിലിപ്പ്'ആയിരുന്നു
KPK വീണ്ടും താമസിയാതെ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു, 'അനൂജ്ഷാജഹാൻ' അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ(25/10/2024) ദിവസം അറിയാൻ കഴിഞ്ഞത്
Jalal Anchal

ഒരു മഹിന്ദ്ര ജീപ്പ് ഈ എസ്‌ എം നഗർ സ്കൂളിനു മുന്നിലുള്ള 'മാട കടയ്ക്കു' മുന്നിൽ വന്നു നിന്നു, 'മെലിഞ്ഞു നീണ്ടു'വെളുത്ത ഒരാ...
09/10/2024

ഒരു മഹിന്ദ്ര ജീപ്പ് ഈ എസ്‌ എം നഗർ സ്കൂളിനു മുന്നിലുള്ള 'മാട കടയ്ക്കു' മുന്നിൽ വന്നു നിന്നു, 'മെലിഞ്ഞു നീണ്ടു'വെളുത്ത ഒരാൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങി കടയിലേക്ക് വന്നു രണ്ട് പായ്ക്കറ്റ് 'വിൽസ് നേവികട്ട്'സിഗററ്റും ഒരു തീപ്പെട്ടിയും വാങ്ങിച്ചു, അപ്പോൾ ആ കടയിൽ ഉണ്ടായിരുന്ന ഞാൻ ചോദിച്ചു എങ്ങോട്ടാ? കളംകുന്നിലേക്കാ വരുന്നോ?സാധാരണ ഇത്തരം കറക്കങ്ങളൊക്കെ പതിവാണ് അത് കൊണ്ട് മറ്റ് പരിപാടികളൊന്നും ഇല്ലാതിരുന്ന ഞാൻ കൂടെ പോകാമെന്ന് കരുതി ജീപ്പിനടുത്തേക്ക് നടന്നു, മുന്നിൽ "ജനറൽ"എന്നൊരു സ്റ്റിക്കർ പതിച്ചിട്ടുള്ള, എഞ്ചിൻ ഒരു പ്രത്യേക രീതിയിൽ ശബ്ദക്രമീകരണം നടത്തിയിട്ടുള്ള ഈ ജീപ്പ് ആ പ്രദേശത്തുള്ള ഏതണ്ടെല്ലാവർക്കും സുപരിചിതമാണ്,എത്ര അകലത്തുകൂടിപോയാലും ആ വാഹനം പ്രദേശവാസികൾക്ക് ശബ്ദം കൊണ്ട് തിരിച്ചറിയാനാകും, കാരണം പുനലൂരിന്റെ പ്രീയപ്പെട്ട എം. എൽ. എ.ആയിരുന്ന "സാം ഉമ്മൻ" അവർകളുടേതായിരുന്നു ആ ജീപ്പ്,
വ്യക്തി പ്രഭാവം കൊണ്ട് ശത്രുക്കളെ പോലും മിത്രങ്ങളായിമാറ്റുന്ന അസാമാന്യ വ്യക്തി ആയിരുന്നു അദ്ദേഹം!
സാധാരണ 'രാജേന്ദ്രൻ'എന്നൊരാളാണ് ഈ വാഹനം ഡ്രൈവ് ചെയ്യാറുള്ളത് ഇന്ന് ഞായറാഴ്ച ആയതിനാൽ അയാൾ അവധിയിൽപോയിട്ടുണ്ടാകാം ഞാൻ ഏതായാലും ജീപ്പിനടുത്തേക്ക് പോയി മുൻപിൽ ആരോ ഉള്ളത് പോലെ തോന്നി അതിനാൽ പുറക് വശത്ത് കയറാമെന്ന് കരുതി ആ ഭാഗത്തേക്ക് ആണ് പോയത് പുറകിലെ ഡോറിൽ കൈവെച്ച ഞാൻ പെട്ടന്ന് പിന്നിലേക്ക് മാറി 'തൊളി വെള്ളത്തിൽ കടവിറങ്ങി'യവന്റെ മുഖഭാവമായിരുന്നു അപ്പോഴെനിക്ക്, ചിരിക്കണോ കരയണോ എന്ന് നിശ്ചയമില്ലത്ത ഒരു മരവിപ്പ്! പുറകിലെ സീറ്റിൽ ഇരുന്നത് "എ. പി.നൈനാൻ. മെമ്മോറിയൽ ഹൈസ്ക്കൂളി"ലെ എന്റെ ക്ളാസ് ടീച്ചർ കൂടിയായിരുന്ന അദ്ധ്യാപകനും കൂടെ വേറോരദ്ധ്യാപകനും, മുൻസീറ്റിൽ സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെ താമസിക്കുന്ന ഇംഗ്ലീഷ് പഠിപ്പിക്കുന്നഅദ്ധ്യാപകനും!
എന്റെ പരുങ്ങൽ മനസ്സിലായ
അവർ പറഞ്ഞു 'എന്താഡേ ഒരു വൈക്ളബ്യം' പോലെ പേടിക്കേണ്ട വാ വന്ന് കയറിക്കോളൂ, എന്നിട്ടും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്തരം ഒരു കണ്ടുമുട്ടലൊന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലല്ലോ? ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആൾ പറഞ്ഞു പേടിക്കേണ്ടധൈര്യമായി കേറിക്കോ സാറന്മാരും അങ്ങോട്ടാ, പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ ഞാനും ഒരു 'വികലമായ' ചിരിയോടെ കയറിക്കൂടി ആ ജീപ്പിനുള്ളിൽ, ജീപ്പ് സാവധാനം മുന്നോട്ട് പോയി,ജീപ്പിനുള്ളിലെ മൂകത മാറാനെന്നവണ്ണം അക്കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നായ, പാകിസ്താനി പോപ് ഗായിക "നസ്സിയ ഹസ്സന്റെ" 'ആപ് ജൈസാ കോയി മേരി സിന്ദഗീ മേം ആയേ ഓ.. ബാത് ബൻജായേ'എന്ന ഗാനം കാർസ്റ്റീരിയോയിൽ നിന്നും ഒഴുകിത്തുടങ്ങി,ഷോലെ യ്ക്ക് ശേഷം വൻജനസമ്മതി നേടിയ മറ്റൊരു ഹിന്ദി ചിത്രമായിരുന്നു 'ഖുർബ്ബാനി'ഇതിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു ശ്രവണ സുഖം നല്കുന്നവയായിരുന്നു, ജീപ്പ് നെടുവണ്ണൂർകടവിലെത്തി അവിടെ നിന്നും രണ്ട് പേർകൂടി കയ്യിൽ ചെറിയ രണ്ട് പ്ളാസ്റ്റിക് സഞ്ചി കളുമായി ജീപ്പിൽ കയറി അവർ ഞങ്ങളെല്ലാവരെയും(അവർ എ പി എൻ എം എച്ച് എസ്സിൽ പഠിച്ചിട്ടുള്ള വരല്ല) 'വിഷ്'ചെയതു, തിരികെ ഞങ്ങളും, ജീപ്പ് വീണ്ടും യാത്ര തുടർന്നു ഇപ്പോൾ ഞങ്ങൾ ബ്രിട്ടീഷ് നിർമ്മിതിയായ, "ഒരു നൂറ്റാണ്ടു" കടന്ന 'നെടുവണ്ണൂർകടവ് പാലം' പിന്നിട്ട് മീൻമൂട് ഭാഗത്ത് എത്തി,സഞ്ചിയുമായി കയറിയവർ നല്ല മുങ്ങൽ വിദഗ്ധരും 'തോട്ട' പൊട്ടിച്ച് പുഴയിൽ നിന്നും മീൻപിടിക്കുന്നതിൽ പ്രാവീണ്യമുള്ള വരുമാണ്, (ഇവരെയൊക്കെ നേരത്തേ തന്നെ സെറ്റപ്പ് ആക്കിയിരുന്നു വാഹനം ഇപ്പോൾ നിയന്ത്രിച്ചുകൊണ്ടുപോകുന്ന നീണ്ടു മെലിഞ്ഞ് വെളുത്ത 'ആൾ')അവരിൽ ഒരാൾ വളരെക്കാലം വടക്കേ ഇന്ത്യയിലായിരുന്നു, അത് കൊണ്ട് തന്നെ അല്ലറചില്ലറ ഹിന്ദി പാട്ടും ഡാൻസും ഒക്കെ അറിയാം, ഞങ്ങൾ 'മീൻമുട്ടി'യും പിന്നിട്ടു, ഇവിടെ മീൻമൂട്ടിൽ ഇടതു ഭാഗത്ത് ഒരു വലിയ 'പാറ ക്വാറി' ഉണ്ടായിരുന്നു, ധാരാളം പേർ വിവിധ തലങ്ങളിൽ ഇവിടെ തൊഴിൽ ചെയ്തിരുന്നു, ഇനി രണ്ട് വളവുകൾ കൂടി കഴിഞ്ഞാൽ കളംകുന്ന് ജംഗ്ഷനായി(മുക്ക്), കളംകുന്ന്,വണ്ടലോഡ്, ആറാം നമ്പർ(ബ്ലോക്ക്),മാമ്മൂട്, ഈസ്ഥലങ്ങളിലൊക്കെ മുമ്പ് വലിയ 'കരിമ്പിൻ' തോട്ടങ്ങളുണ്ടായിരുന്നു, കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിൽ നിന്നും ഈ കരിമ്പിൻ തോട്ടങ്ങളിൽ പണി എടുക്കാനായി ധാരാളം പേർ എത്തിയിരുന്നു, കരിമ്പ് നടാൻ കുഴി എടുക്കൽ,അടിക്കാട് തെളിക്കൽ, കരിമ്പ് മുറിച്ചെടുക്കൽ,ലോറികളിലേക്ക് ലോഡ്ചെയ്യൽ തുടങ്ങി പലതരം ജോലികൾ ഇവിടെ ധാരാളമായിഉണ്ടായിരുന്നു, കൂടാതെ 'കല്ലട ഇറിഗേഷൻ പ്രൊജക്ടി'ലും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു, അതോടൊപ്പം ശ്രീ മതി ഇന്ദിരാഗാന്ധിനടപ്പിലാക്കിവന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ "റീഹാബിലിറ്റേഷൻ പ്ളാൻേറഷൻസ് ലിമിറ്റഡി"ന്റെ 2000ത്തോളം ഹെക്ടർ ഭൂമിയിൽ റബ്ബർ തോട്ടങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള റബ്ബർ കൃഷി പദ്ധതികളും ആരംഭിച്ചിരുന്നു, മാത്രമല്ല ഏതാണ്ട് ഇക്കാലയളവിൽ തന്നെ ഇൻഡോ സ്വിസ് പ്രൊജക്റ്റിന്റെ(കന്നുകാലി വളർത്തൽ കേന്ദ്രം) പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു വളരെയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നതിനാൽ അക്കാലത്ത് പലരുടെയും 'മിനി ഗൾഫായി' മാറുകയായിരുന്നു നമ്മുടെ നാട്, ബിസിനസ്സൊക്കെ നല്ലവണ്ണം പുഷ്ടിപെട്ടിരുന്നകാലം, ടൗണിലും സിനിമാതീയേറ്ററിലുമൊക്കെ വൻ ജനാവലിയുണ്ടായിരുന്നകാലം!
ഇപ്പോൾ ഇവിടെ കരിമ്പ് കൃഷികളൊന്നും ഇല്ല,കല്ലട ഡാം പ്രൊജക്ടിന്റെ ജലസംഭരണ പ്രദേശമാണിപ്പോൾ ഈ പ്രദേശങ്ങളെല്ലാം, ഡാം കമ്മീഷൻ ചെയ്യുമ്പോൾ ഈ ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലേക്ക് എന്നെന്നേക്കുമായി മറയും, ഞങ്ങളിപ്പോൾ കളംകുന്ന് ജംഗ്ഷനിൽ എത്തിച്ചേർന്നു, ജംഗ്ഷനിൽ നിന്നും ഇടത്തേക്കുള്ള ചെറു റോഡിലേക്ക് തിരിഞ്ഞാൽ ചെറിയൊരു കയറ്റമാണ് കയറ്റം കയറി കുറച്ച് ദൂരം മുന്നോട്ട് പോയാൽ അവിടെ മറ്റൊരു നിർമ്മിതി കാണാം 'കണ്ണാടി കെട്ടിടം' എന്നറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് നിർമ്മിതി (ഇതേക്കുറിച്ച് എനിക്ക് പരിമിതമായ അറിവുകളേയുള്ളൂ കൂടുതലറിയാവുന്നവർ ഇവിടെ വിശദീകരിച്ചാൽ നന്നായിരിക്കും) ഞങ്ങൾ ജീപ്പിൽ നിന്നും ഇറങ്ങി ലേശം കൂടി മുന്നോട്ട് നടക്കുമ്പോൾ വലത് വശത്തായി താഴെ കല്ലടയാറിൽ ഒരു 'കുളിക്കടവു'ണ്ട് അതിന്റെ പരിസരങ്ങളിലാണ് ഞങ്ങൾമീൻ പിടിക്കാനായി ഉദ്ദേശിച്ചിട്ടുള്ളത്, മൂന്ന് അദ്ധ്യാപകരും ഒരു മുങ്ങൽ വിദഗ്ധനും കൂടി താഴേക്ക് പോയി തോട്ട പൊട്ടിക്കേണ്ട സ്ഥലത്ത് തീറ്റ വെച്ച് മീനുകളെ അവിടേയ്ക്ക് ആകർഷിക്കുകയാണ് അവരുടെ ലക്ഷ്യം, കുറച്ച് സമയങ്ങൾക്ക് ശേഷം, മീനുകൾ വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവിടെ തോട്ട പൊട്ടിച്ച് മീൻ പിടിക്കും,
തോട്ട തയ്യാറാക്കുന്നതും പൊട്ടിക്കുന്നതും ഞങ്ങൾക്ക് ഒപ്പമുള്ള മുങ്ങൽ വിദഗ്ദ്ധരിലെ 'ബോംബേവാല'യാണ്
താഴേക്ക് പോയവരുടെ പക്കലുള്ള പ്ളാസ്റ്റിക് സഞ്ചിയിൽ വറുത്ത് പൊടിച്ച ഉലുവ,ചാണകം, ഉണങ്ങിയ കപ്പ ഇല തുടങ്ങിയ ഐറ്റങ്ങൾ ഉണ്ടായിരുന്നു, ഈ ഐറ്റങ്ങൾ എല്ലാം കൂടി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി മീനുകൾ നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറക്കി വെയ്ക്കും, ഒരു മരകോൽ അടയാളമായി വെയ്ക്കും ആപ്രദേശത്തുള്ള മീനുകളൊക്കെ ഈ തീറ്റയിലേക്ക് ആകർഷിക്കപ്പെട്ട് ഇവിടേക്ക് വരും, സമയബന്ധിതമായി തോട്ടയിട്ടാലേ മീൻ ലഭിക്കുകയുള്ളൂ,ഈ വക കാര്യങ്ങൾ ഇവിടെ നടക്കുമ്പോൾ ബോംബെ വാല 'തോട്ട' സെറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു
അതിന് മുന്നോടിയായി അയാൾക്ക് ഒരല്പം 'ഊർജ്ജം'വരുത്തേണ്ടതുണ്ട് അയാൾ കൊണ്ട് വന്ന പ്ളാസ്റ്റിക് സഞ്ചി അഴിച്ച് അതിൽനിന്നും ഒരു 'കുപ്പി' പുറത്തേക്ക് എടുത്തു, നല്ല ഒന്നാന്തരം 'വാറ്റ്' ചാരായം പരിസര മൊക്കെ വീക്ഷിച്ചശേഷം അയാൾ നിന്നുകൊണ്ട് തന്നെ ആകുപ്പിയുടെ 'കോർക്ക് 'കൊണ്ടുള അടപ്പ് കടിച്ചു വലിച്ചൂരി ദൂരേക്ക് തുപ്പി ശേഷം കുപ്പി ഉയർത്തി വായ്ക്ക് നേരെ ചരിച്ചു പിടിച്ചു കൊണ്ട് കുറേശ്ശെയായി വായിലേക്ക് കമഴ്ത്തി!ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അത്, ഏതാണ്ട് 750 മില്ലിയുടെ ഒരു കുപ്പി ചാരായം അയാൾ ഒറ്റ നിൽപ്പിൽ അങ്ങനെ നിന്നുകൊണ്ട് കുടിച്ചു തീർത്തു! കുപ്പി കാലിയായതും തമിഴ് നാട്ടിൽ നിന്നും വരുന്ന ചെറിയ പ്ളാസ്റ്റിക് കവറിലെ രണ്ട് നാരങ്ങ അച്ചാർ പൊട്ടിച്ച് വായിലേക്ക് ഒഴിച്ചു,ശുഭം! ഒരു കുപ്പി ചാരായം അയാളുടെ ആമാശയത്തിനുള്ളിലൂടെ കടന്നു പോയി,ചിലപ്പോഴൊക്കെ അയാൾ സ്വയം അയാളെ തന്നെ വിളിക്കുന്നത് 'ഇരട്ടചങ്കൻ'എന്നാണ്,ഇക്കാഴ്ച ഞങ്ങളാരും പ്രതീക്ഷിച്ചതേയല്ല, വിശ്വസിക്കാൻ തന്നെ പ്രയാസം, പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ 'തോട്ട' സെറ്റ് ചെയ്യാൻ ആരംഭിച്ചു,എന്തൊക്കെയായാലും അയാളുടെ ഉള്ളിൽ നല്ല 'കത്തൽ'ഉണ്ടായിരിക്കുമെന്ന് ഞങ്ങൾധരിച്ചു, പക്ഷേ ആ മനുഷ്യൻ ഒരുതുള്ളി വെള്ളം പോലും കുടിച്ചതുമില്ല,എന്തൊരു ധൈര്യം!
ക്യാപ്പ് ,പശ,തിരി, ഇത് മൂന്നും ചേർന്നതാണ് 'തോട്ട' ഇത് സെറ്റ് ചെയ്യുന്നത് വളരെ അപകടം നിറഞ്ഞൊരു പ്രോസസ്സാണ്, ചെറിയ ഒരശ്രദ്ധ മതി മരണമോ അംഗവൈകല്യമോ സംഭവിക്കാൻ!
വലിയ പാറകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഈ 'തോട്ട'കൾ,സ്ഫോടകവസ്തു വിൽ തീ പടർത്തുമ്പോഴോ,അമർത്തുമ്പോഴോ ഉണ്ടാകുന്ന പൊട്ടിത്തെറിയോ, ശക്തിഏറിയ പ്രകമ്പനങ്ങളോആണ് (വെള്ളത്തിൽ)' ജീവ നാശം' സംഭവിക്കുന്നതിന്നാധാരം,
ബോംബേ വാലയ്ക്ക് 'ഊർജ്ജം' ലഭിച്ചതോടെ കാര്യങ്ങൾ ത്വരിതഗതിയിൽ ആയി മൂന്ന് സെറ്റ് 'തോട്ടകൾ' റെഡിയായി അപ്പോഴേക്കും താഴെ നിന്നും വിളി വന്നു ഇവിടെ എല്ലാം സെറ്റാണ് നിങ്ങൾ താഴേക്ക് പോന്നോളൂ, ഇവിടെ 'ഊർജ്ജസംഭരണം''നടന്നതൊന്നും താഴെ അദ്ധ്യാപകരും മറ്റും അറിഞ്ഞിട്ടില്ല! ഏറെ താമസിയാതെ ആദ്യത്തെ തോട്ട പൊട്ടി,വലിയ മെച്ചം ഒന്നും ഉണ്ടായില്ലെങ്കിലും ഒരദ്ധ്യാപകന്റെ ഒരു കാല് ചെളിയിൽ പുതഞ്ഞു! ഒരുവിധം അത് ഊരി എടുത്തു, കുറച്ച് മാറി രണ്ടാമത്തെ തോട്ടയും പൊട്ടിച്ചു, അതിൽ ധാരാളം മീൻ ലഭിച്ചു,എല്ലാവർക്കും ഹാപ്പി ശേഷം മൂന്നാം തോട്ടയും പൊട്ടിച്ചു അതിലും തരക്കേടില്ലാത്ത രീതിയിൽ മീൻ കിട്ടി, സമയം ഉച്ചയ്ക്ക് 2 മണികഴിഞ്ഞു എല്ലാവരും കുളിക്കടവിലിറങ്ങി കുളിച്ചു ഫ്രഷ് ആയി,ജീപ്പിനടുത്ത് എത്തുമ്പോൾ അവിടെ കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടൻ ചായയും റെഡി, അതും കഴിച്ചു ഞങ്ങൾ മടങ്ങി, ഇന്ന് ഈപ്രദേശങ്ങൾ എല്ലാം,ഒരു മലയോര ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാണ്, ഇനി ഒരിക്കലും തിരിച്ച് കിട്ടാത്തവണ്ണം! ധാരാളം ഓർമ്മകൾ അവശേഷിപ്പിച്ച് 'കളംകുന്ന് ഗ്രാമം' വെള്ളത്തിനടിയിൽ ഉറങ്ങുന്നു!
Jalal Anchal

Pravasi Welfare Fund
05/10/2024

Pravasi Welfare Fund

Kerala Pravasi Welfare Fund
05/10/2024

Kerala Pravasi Welfare Fund

അറിയാപുറങ്ങൾ                                                                                                            ...
10/09/2024

അറിയാപുറങ്ങൾ


സൗന്ദത്തിയിലെ
"ലംബാഡികൾ "

ഇന്ത്യയുടെ (സോൾ) ആത്മാവ് എന്താണെന്ന് നമ്മളറിയണം, പുസ്തകതാളിലെ അക്ഷരങ്ങളുടെ ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ, കോടിക്കണക്കായ പട്ടിണിക്കാരന്റെയും,നിരക്ഷരരു ടെയും, പാവപ്പെട്ടവന്റെയും ഇന്ത്യ,കൂട്ടിക്കൊടുപ്പുകാരുടെയും, തോട്ടികളുടെയും വേശ്യകളുടേയും ഇന്ത്യ അത് തിരിച്ചറിയാനുള്ള സെൻസുണ്ടാവണം,സെൻസിബിലിറ്റിയുണ്ടാവണം,സെൻസിറ്റിവിറ്റിയുണ്ടാവണം..... മമ്മൂട്ടി നിറഞ്ഞാടിയ 'ദ കിംഗി'ലെ ഡയലോഗ്, അത് അക്ഷരാർത്ഥത്തിൽ തൊട്ടറിഞ്ഞ ഒരനുഭവമാിരുന്നു കർണ്ണാടകയിലെ ബെൽഗാം ഡിസ്റ്റ്രിക്ടിലെ "സൗന്ദത്തി"യിൽ എനിക്കുണ്ടായത്,പകലന്തിയോളം 'ജഡ്കാ'വലിച്ച് തളർന്നവശരാകുന്ന വൃദ്ധ ജീവിതങ്ങൾ, പാടങ്ങളിലേക്ക് രാവിലെ തോളിൽ വെച്ച നീണ്ട മരക്കാലുകളിൽ രണ്ടറ്റവും കെട്ടിയിട്ടിരിക്കുന്ന തുണിക്കെട്ടുകളിൽ റൊട്ടിയും ദാലും പിന്നെ പണി ആയുധങ്ങളുമായി കിലോമീറ്ററുകൾ താണ്ടുന്ന വൃദ്ധ സ്ത്രീകൾ, പ്രഭാത കൃത്യങ്ങൾ എല്ലാം കൂടി ഒരൊറ്റ 'മൊന്ത' വെള്ളത്തിൽ തീർത്ത് ആശ്വസിക്കുന്ന ആബാലവൃദ്ധം, അവിടവിടെ ചൂതാട്ടം നടക്കുന്ന ചെറുകെട്ടിടങ്ങൾ,ഒരുചാൺവയറിന് വേണ്ടി മടിക്കുത്തഴിക്കേണ്ടിവരുന്ന ഹതഭാഗ്യരായ സ്ത്രീ ജന്മങ്ങൾ,ഭാര്യയുടെ ദുശ്ശാഠ്യങ്ങൾക്ക് മുന്നിൽ അത്താഴ പട്ടിണി കിടക്കേണ്ടി വരുന്ന ഭർത്താവുദ്യോഗസ്ഥർ, അന്ധവിശ്വാസങ്ങളുടെയും,അനാചാരങ്ങളുടെയും പേരിൽ 'ദേവദാസി'കളായിത്തീർന്നവർ, ജീവിതസന്ധാരണത്തിനായി നാടുവിട്ടുവന്ന, നാടോടികളെന്ന് മുദ്രകുത്തപെട്ട 'ലമ്പാഡികൾ,അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ നിരാശയുടെ നിഴലുകളായി ജീവിതം തള്ളിനീക്കുന്ന നിരവധി മനഷ്യജന്മങ്ങളെ ഞാനിവിടെ കണ്ടിരുന്നു.
ഞങ്ങളുടെ ഒരു ബന്ധു ഈ 'സൗന്ദത്തി' എന്ന സ്ഥലത്തായിരുന്നു താമസം, അദ്ദേഹം തന്റെ അവധിദിനങ്ങളിലൊന്നിൽ നമ്മുടെ നാട്ടിൽ വരാനിടയായി, അന്ന് പുള്ളിക്ക് കല്ലടയാറ്റിൽനീന്തി കുളിക്കുന്നത് വലിയ ഇഷ്ടമായിരുന്നു, ഒന്ന് രണ്ട് ദിവസം ഞാനും അയാൾക്കൊപ്പം നമ്മുടെ അടുത്തുള്ള ആറ്റിൽ കുളിക്കാൻ പോയിരുന്നു, അയാളുടെ മടക്കയാത്ര സമയം എന്നെയും ക്ഷണിച്ചു കർണാടകയിലേക്ക്, ഒരാഴ്ച അവിടെ ഒക്കെ ഒന്ന്ചുറ്റി കറങ്ങി വരാമെന്ന് പറഞ്ഞാണ് ക്ഷണിച്ചത് ഏതായാലും വീട്ടിൽ നിന്നും പെർമിഷനൊക്കെ അയാൾ തന്നെ വാങ്ങിച്ചു, ഞങ്ങളങ്ങനെ കർണാടകയിലേക്ക് തിരിച്ചു ട്രെയിനിൽ 'ചെങ്കോട്ടയിൽ' നിന്നും ചെന്നൈയിലേക്കും അവിടെ നിന്നും ബസിൽ ബാംഗ്ലൂരിലേക്കും പിന്നെ 'ധാർവാഡ്' വഴി 'സൗന്ദത്തി'യിലെത്തിചേർന്നു, ഞങ്ങൾക്കൊപ്പം പ്രകാശ് എന്ന് പേരുള്ള ഒരു പയ്യനെയും കുടി അയാൾകൂട്ടിയിരുന്നു , രാത്രിയിലാണ് ഞങ്ങൾ സൌന്തത്തിയിൽ എത്തിചേർന്നത്, പിറ്റേദിവസമാണ് സ്ഥല പരിചയമൊക്കെ നടന്നത്, ഞങ്ങൾ താമസിക്കുന്നത് മെയിൻ റോഡിനടുത്തുതന്നെയുള്ള ഒരു വീട്ടിലായിരുന്നു, കേറുന്നിടത്തൊരു വലിയ ഹാൾ , അതിനോട് ചേർന്ന് മുകളിൽ അയാളുടെ കിടപ്പുമുറി, ഒരു വശത്ത് കൂടി ഒരു പാസ്സേജ് അതിനപ്പുറം ഞങ്ങളുടെ കിടപ്പ് മുറി അതിനുമപ്പുറം കിച്ചൺ,ഭക്ഷണം വെയ്ക്കാൻ ഒരു കുശിനിക്കാരനുമുണ്ട് , കൊള്ളാം തരക്കേടില്ലാത്ത സെറ്റപ്പ്,
ഈ ആളിന്റെ തൊഴിൽ എന്താണെന്നറിഞ്ഞപ്പോൾ ചെറുതായിട്ടൊന്ന് പൊള്ളി
'മണിലെൻഡറിംഗ്' ആൻഡ് എന്റർപ്രൈസസ്,പണം 'വട്ടി' പലിശക്ക് കൊടുക്ക"ലും വീട്ടുപകരണങ്ങൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ബിസിനസ്സും,ദോഷം പറയരുതല്ലോ ഇത്തരം ഒരു നാല് സ്ഥാപനങ്ങൾ വേറെയും ആ ഗ്രാമത്തിലുണ്ട് , എല്ലാർക്കും തകൃതിയായി ബിസിനസ്സും ഉണ്ട്,
അവിടെ 'കളക്ഷൻ ബോയി' ആയിട്ട് വേണമെങ്കിൽ ജോലി ലഭിക്കും, ആഴ്ചയിൽ 6 ശൂപ ചിലവ് കാശും മാസം നാനൂറ്റി അമ്പത് രൂപ ശമ്പളവും, ഭക്ഷണവും,അത്തരം കളക്ഷൻ ബോയിയുടെ ജോലിക്ക് വേണ്ടിയാണ് ഞങ്ങളോടൊപ്പം വന്ന പ്രകാശിനെ കൊണ്ട് വന്നിട്ടുള്ളത്!
ഏതായാലും പ്രകാശിന് ഒരാഴ്ച ട്രെയിനിംഗ് ആണ്, സ്ഥലവും കസ്റ്റമറെയും പരിചയപ്പെടൽ, ഞാനും അവർക്കൊപ്പം കൂടി സ്ഥലമൊക്കെ ഒന്ന് ചുറ്റി കാണാമല്ലോ, ആദ്യ ദിനം പോയത് 'ഹൊസ്പേട്ട്' എന്നസ്ഥലത്തേക്കായിരുന്നു അവിടുത്തെ സമ്പന്നരുടെ ഏറിയആണത്, അവിടെയുള്ള രണ്ട് കോളേജ് സ്റ്റുഡന്റ്സിന്റെ (പെൺകുട്ടികൾ)കയ്യിൽ നിന്നുമാണ് കളക്ഷൻ വാങ്ങാൻ ഉണ്ടായിരുന്നത്, അത് വാങ്ങി തിരികെ വരുന്ന വഴിയിൽ ഒരു ചൂതാട്ട കേന്ദ്രം (അവിടങ്ങളിൽ ഇത്തരം ചൂതാട്ട കേന്ദ്രങ്ങൾ സർവ്വ സാധാരണം,പണം വെച്ച് ചീട്ടു കളിച്ചു പരാജയപ്പെടുന്നവർ 'മണിലെൻഡറിംഗ്' സ്ഥാപനങ്ങളിൽ വന്ന് ധാരാളം പണം പലിശക്ക് വാങ്ങി വീണ്ടും ചീട്ടുകളിക്കും) ഉണ്ട് അവിടെ നിന്നും മൂന്നു പേരോട് പണം വാങ്ങാനുണ്ട് അതുംവാങ്ങിച്ചു വീട്ടിലേക്ക് വന്നു അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു!
അടുത്ത നാൾ പോയത് 'എല്ലമ്മഗുഡ്ഡ' എന്ന സ്ഥലത്തേക്ക് പോകുന്ന വഴിക്കുള്ള ഒരു ലംബാഡി 'ലയത്തി'ലേക്കായിരുന്നു,അത് ഒരു മലയുടെ മുകളിൽ ആണ് അവിടെ രാവിലെ എട്ടുമണിക്ക് മുൻപെത്തണം താമസിച്ചാൽ നമ്മുടെ കസ്റ്റമർമാർ കന്നുകാലികളുമായി മലഞ്ചരിവുകളിലേക്ക് പോകും, 'ലമ്പാടികൾ' എന്ന് വിളിക്കുന്ന ഒരു നാടോടി വിഭാഗത്തിൽ പെട്ടവരാണിവിടെയുള്ളത്, അവരുടെ വീടും തൊഴുത്തും ഏതാണ്ട് ഒന്ന് തന്നെയെന്ന് പറയാം പശുക്കളെയും പോത്തിനെയും എരുമകളെയും കാളകളെയും ഒക്കെ ധാരാളമായി ഇവർ വളർത്തുന്നു, അവരുടെ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണാടിക്കഷ്ണങ്ങൾ പതിപ്പിച്ചിരിക്കും, മുട്ടിന് താഴെ നിൽക്കുന്ന പാവാട കളിലും അതേ തിളക്കമുള്ള കണ്ണാടിക്കഷണങ്ങളുണ്ടാകും തലയിലും കണ്ണാടി തിളക്കമുള്ള തട്ടങ്ങൾ ആകെ ഒരു പ്രത്യേകതയാണ് ഇവരെ കാണാൻ, രാജസ്ഥാനിൽ നിന്നും കുടിയെറിയവർ ആണ് ഈ നാടോടികളായ 'ലംബാഡികൾ' അവിടുത്തെ കളക്ഷനുമെടുത്ത് ഞങ്ങൾ മടങ്ങി
പിറ്റേന്ന് പോകാനുണ്ടായിരുന്നത് ഠൗണിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിലെ 'എല്ലമ്മഗുഡ്ഡ'എന്ന ക്ഷേത്ര ഗ്രാമ പ്രദേത്തേക്കായിരുന്നു അവിടെയൊരു പുരാതന ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്,15ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ
ക്ഷേത്രത്തിലെ പ്രതിഷ്ഠ "യെല്ലമ്മദേവി" അല്ലെങ്കിൽ 'രേണുകദേവി' ആണ്, ഒരു ഫെർട്ടിലിറ്റി ദേവതയായി ആരാധിക്കപ്പെടുന്നു. കർണാടക സർക്കാർ ഇല്ലാതാക്കിയതായി അവകാശപ്പെടുന്ന പെൺകുട്ടികളെ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന പുരാതന "ദേവദാസി" ആചാരവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു.പെൺ കുട്ടികളെ വിവിധ കാരണങ്ങളുടെ പിൻബലത്തോടെ ഈ ക്ഷേത്രത്തിൽ കൊണ്ട് വന്ന് ചില ചടങ്ങുകൾ (ആചാരങ്ങൾ) നടത്തിയ ശേഷം ഇവിടേക്ക് സമർപ്പിക്കപെടുന്നു, പിന്നീടവർ "ദേവദാസികളായി" അറിയപ്പെടുന്നു (1982ൽ സർക്കാർ നിയമം മൂലം ഈ പ്രവണത നിരോധിച്ചിട്ടുണ്ട്) പട്ടിക ജാതി,പട്ടികവിഭാങ്ങളിൽ പെടുന്നവരാണ് ഇത്തരം സമ്പ്രദായങ്ങൾക്ക് ഇരകളാവുന്നത്, വർഷാവർഷം ഇവിടെ ഉത്സവം നടക്കാറുണ്ട് വിദൂരങ്ങളിൽ നിന്നും ധാരാളം പേർ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്,ആ ദിനങ്ങളിൽ വലിയൊരു കച്ചവട വിപണിയായി മാറുമായിരുന്നു ഇവിടം
ഞാൻ നിന്നത് ഒരു മണിലണ്ടറിംഗ് സ്ഥാപനം ആയതിനാൽ ആപ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പല വിധ സാമ്പത്തിക ആവശ്യങ്ങൾക്കും ഇവിടെ വന്ന് പോകാറുണ്ടായിരുന്നു, അത് കൊണ്ട് തന്നെ 'അക്കാലത്തെ' ആഗ്രാമത്തിന്റെ ജനജീവിതം എന്താണെന്നും എങ്ങിനെ ആയിരുന്നുവെന്നും ചുരുങ്ങിയ നാളുകളിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു, ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഇത്തരം ഗ്രാമങ്ങൾ ഇന്നും നിരവധിഉണ്ടായിരിക്കാം!!!

ആരാണ് ദേവദാസികൾ ?
ദൈവത്തിന് അർപ്പണബോധമുള്ളവരും ദൈവത്തിൻ്റെ ഭാര്യമാരായി കണക്കാക്കപ്പെടുന്നവരുമാണ്, അതിനാൽ അവർക്ക് വിവാഹം ചെയ്യാൻ അനുവാദമില്ല. ദേവദാസി സംസ്‌കാരത്തിൻ്റെ ചരിത്രം ഏഴാം നൂറ്റാണ്ടിലേതാണ്, പ്രധാനമായും ദക്ഷിണേന്ത്യയിൽ ചോള, ചേര, പാണ്ഡ്യ രാജവംശങ്ങളുടെ കാലത്ത്.
2022-ൽ നടപ്പിലാക്കിയ കർണാടക ദേവദാസീസ് (പ്രതിഷ്ഠാ നിരോധന) ആക്ട്, 1982 പ്രകാരം സംസ്ഥാനം സാമൂഹിക ദുരാചാരം നിരോധിച്ചു.

1926 ൽ സേതു ലക്ഷ്മി ഭായി ദേവദാസിസമ്പ്രദായം നിർത്തലാക്കി. 1988-ൽ ഇന്ത്യയൊട്ടാകെ ദേവദാസി സമ്പ്രദായം ഔപചാരികമായി നിരോധിക്കപ്പെട്ടിരുന്നു, എങ്കിലും ചില ദലിത് കുടുംബങ്ങൾക്ക് മേലുള്ള സാമൂഹികവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾ ദേവദാസി സമ്പ്രദായം ഇപ്പോഴും നിയമവിരുദ്ധമായി ചിലപ്പോഴെങ്കിലും നടപ്പാക്കപ്പെടുന്നുവെന്ന് ഒരു വിശ്വാസമുണ്ട്.

ലംബാഡികൾ

അഫ്ഗാനിസ്ഥാനിൽ (പഴയ) നിന്ന് രാജസ്ഥാനിലേക്ക് വന്ന നാടോടികളായ ഗോത്രങ്ങളായിരുന്നു ലംബാഡികൾ അല്ലെങ്കിൽ ബഞ്ചാരകൾ എന്നും അറിയപ്പെടുന്ന ലംബാനികൾ, ഇപ്പോൾ കർണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവർ വ്യാപിച്ചിട്ടുണ്ട്.
z7passingshow

അറിയാ പുറങ്ങൾ                 ലാജ് വെന്തിഗാർഡനടുത്തുള്ള ഒരു വീട്ടിൽ (ന്യൂഡൽഹി) ഇന്ന് ഒരു ബർത്ത്ഡേ ആഘോഷമുണ്ട്, ഞങ്ങൾക്ക് ...
30/08/2024

അറിയാ പുറങ്ങൾ

ലാജ് വെന്തിഗാർഡനടുത്തുള്ള ഒരു വീട്ടിൽ (ന്യൂഡൽഹി) ഇന്ന് ഒരു ബർത്ത്ഡേ ആഘോഷമുണ്ട്, ഞങ്ങൾക്ക് അവിടേയ്ക്ക് ക്ഷണമുണ്ട് , വൈകുന്നേരം എട്ടു മണിക്കാണ് അവിടെ ആഘോഷങ്ങൾ തുടങ്ങുന്നത്, കാരണം ഗൃഹനാഥന് എയർ ഇന്ത്യയിൽ ആണ് ജോലി, ഡ്യൂട്ടി കഴിഞ്ഞ് അദ്ദേഹത്തിന് അപ്പോഴേ എത്താൻ കഴിയൂ , ബർത്ത്ഡേ ആഘോഷിക്കുന്ന കുട്ടിക്ക് പ്രസന്റേഷൻ വാങ്ങണം അതിനാൽ ഞങ്ങൾ നേരത്തെ തന്നെ ദില്ലിയിലെ ഞങ്ങളുടെ താമസസ്ഥലമായ "പാലം കോളനി"യിൽ നിന്നും "കൊണാട്ട്"(Connaught place)പ്ളയിസിലുള്ള “പാലികാ ബസാറി”ലേക്ക് വിട്ടു,ഞങ്ങളെത്തുമ്പോഴേക്കും 'ന്യൂഡൽഹി ഒബ്റോയി'ഹോട്ടലിൽ ജോലിചെയ്യുന്ന ഞങ്ങളുടെ സുഹൃത്ത് ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു , തുടർന്ന് ഞങ്ങൾ ഭൂമിക്കടിയിലെ ഷോപ്പിംഗ് കോംപ്ലക്സ് ആയ ‘പാലിക' ബസാറിലേക്ക് പൊയി , എല്ലാവിധ ഡ്രസ് ഐറ്റങ്ങളും, ബാഗ്,ഫുട് വെയർ ഐറ്റങ്ങൾ, ബെൽറ്റുകൾ, തുടങ്ങി മോഷണ സാധനങ്ങൾ വരെ ഇവിടെ ലഭ്യമാണ്!ഞങ്ങൾ മൂന്ന് നാല് കടകളിൽ കയറി നമുക്ക് താത്പര്യമുള്ള ഐറ്റങ്ങൾ ഒന്നും കണ്ടില്ല, അടുത്ത ഷോപ്പിലേക്ക് നീങ്ങുമ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ‘ഒബ്റോയ് വാലായെ' കാണുന്നില്ല ഞാനും സുഹൃത്തും തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം ഒരു ബെൽറ്റ് ‘അടിച്ചു മാറ്റുന്ന' കലാപരിപാടിയിലായിരുന്നു , ബെൽറ്റുകൾ ഉയരത്തിലുള്ള ഒരു റിങ്ങിൽ നിന്ന് താഴേക്കു തൂക്കി യിട്ടിരിക്കുകയാണ്, ഇദ്ദേഹം അതിന് ചുവട്ടിൽ നിന്നിട്ട് ബെൽറ്റിന്റെ അറ്റം സാവധാനം 'ടൈ' അല്പം ലൂസാക്കിയശേഷം കോട്ടിനുള്ളിലേക്ക് നെഞ്ചിലൂടെ താഴേക്കു കുറേശ്ശെ തള്ളി ഇറക്കുകയാണ് ഷോപ്പിൽ നല്ല തിരക്കാണ് അതും കൂടുതലും പെൺകുട്ടികളാണ്,കടക്കാരന് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല കച്ചവട തിരക്കിലാണയാൾ, ഏതായാലും നിമിഷങ്ങൾക്കുള്ളിൽ ഒന്നല്ല രണ്ട് ബെൽറ്റുകൾ ഈ വിദ്വാൻ അടിച്ചു മാറ്റിയിട്ട് 'ടൈ' പൂർവ്വ സ്ഥിതിയിലാക്കി ഒന്നുമറിയാത്ത പോലെ ഞങ്ങളുടെ അടുത്തേക്ക് വന്നു, (ഒക്കെ പ്രായത്തിന്റെ ചാപല്യങ്ങൾ മാത്രം)ഞങ്ങളും അറിഞ്ഞതായി ഭാവിച്ചില്ല,ശേഷം ഞങ്ങൾ ബർത്ത്ഡേ പ്രസന്റേഷനും വാങ്ങി അവിടെ നിന്നിറങ്ങി നേരെ ലാജ് വെന്തിയിലേക്ക്പോയി.

തൊഴിൽ അന്വേഷണാർത്ഥം ഞാനും സുഹൃത്തും കൂടി ദില്ലിയിലേക്ക് പോയതായിരുന്നു കോളേജ് വിദ്യാഭ്യാസത്തിന്ശേഷം അന്നൊക്കെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായിരുന്നു കൂടുതൽ പേരും മുൻതൂക്കം നൽകിയിരുന്നത് അപ്രകാരം ഞങ്ങളും പോളിടെക്നിക് അഡ്മിഷന് ശ്രമിച്ചിരുന്നു നിർഭാഗ്യവശാൽ അഡ്മിഷൻ ലഭിക്കുകയുണ്ടായില്ല പകരം ഇൻഡുസ്റ്ററിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ലഭിക്കുകയും(ITI) അവിടങ്ങളിൽ പഠിക്കുകയും ചെയ്തു, അന്നൊക്കെ എല്ലാവർക്കും ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങിനെയും കടൽ കടക്കുക, ഗൾഫിലൊക്കെ എന്തെങ്കിലും തൊഴിലറിയാവുന്നവർക്ക്നല്ല നല്ല അവസരങ്ങുണ്ടായിരുന്നകാലം,അത്തരം പ്രതീക്ഷകളിലാണ് ഞങ്ങൾ ദില്ലിയിലേക്ക് പോയത് ഗൾഫിലെത്തും മുൻപൊരു ഇടത്താവളം! ആദ്യം ‘പാലം’ കോളനി യിലും പിന്നീട് APS (Armi Postal Service) കോളനിയിലും താമസിച്ചിരുന്നു, ‘പാലം’ ചിരപുരാതന നഗരമാണ്,മുഗളന്മാരുടെ കാലം മുതലേ ഈപേരിൽ ഇവിടെപട്ടണമുണ്ടായിരുന്നു പാലം കോളനിയിലേക്ക് പോകും വഴിയിൽ Indian Air Force ൻറെ ഒരു മ്യൂസിയം ഉണ്ട്,ബൃട്ടീഷ്കാർ ഉപേക്ഷിച്ചു പോയ ഒരു പഴയകാല വിമാനം ഇവിടെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്, ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് ‘പാലം’ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്

ഞങ്ങൾ ലാജ് വെന്തിഗാർഡനടുത്തുള്ള ബർത്ത്ഡേ ആഘോഷം നടക്കുന്നവീട്ടിലെത്തി ഗൃഹനാഥൻ എത്തിയിട്ടുണ്ട് ഞങ്ങളും വേറെ വളരെകുറച്ചുപേരുമേ ഉണ്ടായിരുന്നുള്ളൂ കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ് കേക്ക് മുറിക്കൽ നടന്നു, തുടർന്ന് ഭക്ഷണമൊക്കെ കഴിച്ചു വളരെ നാളുകൾക്ക് ശേഷം രുചികരമായ നാടൻ ഭക്ഷണം കഴിക്കാനായി,കേരളം വിട്ടാൽ പിന്നെ കേരളീയ ഭക്ഷണങ്ങൾ ഒക്കെ കിട്ടുക അപൂർവ്വാവസരങ്ങളിൽ മാത്രമാണല്ലോ, രാത്രി 10 മണിയോട അവിടെ നിന്നും ഇറങ്ങി, ബസ് സർവ്വീസ് ഒക്കെ അപ്പോഴേക്കും നിലച്ചിരുന്നു കുറച്ചു ദൂരം നടന്നാൽ ബസ് കിട്ടും, ഞങ്ങൾ നടന്നു ഒരു ഫർലോങ്ങ് എത്തിയില്ല അപ്പോഴേക്കും കൂട്ടത്തിൽ ഉണ്ടായിരുന്ന ഒബ്റോയ് വാലായുടെ കോട്ട് പുറകിൽ നിന്നും ആരോ ഒരാൾ വലിച്ചു കീറി! വെളിച്ചകുറവ്മൂലം ആളെ മനസ്സിലായില്ല, ഞങ്ങൾ സ്തബ്ധരായി തിരിഞ്ഞു നോക്കുമ്പോൾ ഒരുകക്ഷി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു, ഒബ്റോയ് വാല ദേഷ്യം കൊണ്ട് തിളച്ചു മറിയുന്നു, ന്യൂഡൽഹി നഗരത്തിൽ പുറകുവശം നേർപകുതികീറിയ “കോട്ടും ടൈയും” ഒക്കെ ധരിച്ച് നില്ക്കുന്ന ഒരു മനുഷ്യന്റെ ദയനീയ വസ്ഥ! ഞങ്ങൾക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത നിസ്സഹായത! ഈ വലിച്ചു കീറിയ ആൾ ഞങ്ങൾ ബർത്ത്ഡേയ്ക് പോയ വീട്ടിലെ ഗൃഹനാഥന്റെ സഹോദരനായിരുന്നു!,ഏതോമുൻവൈരാഗ്യം തീർത്തതാണ യാൾ? രംഗം കൂടുതൽ വഷളാകും മുൻപ് ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങൾ സ്ഥലം കാലിയാക്കി,(മദ്യപിച്ച് ബോധമില്ലാതെ പ്രവർത്തിച്ചതാണെങ്കിലും ഇത്തരത്തിൽ മദ്യത്തിന്റെ ലഹരിക്കടിമപെട്ട് ചിലരെങ്കിലും ചെയ്യുന്ന ദുഷ്പ്രവർത്തികളുടെ ആഴം എത്ര വലുതാണെന്ന് അവർ ചിന്തിക്കുന്നു മില്ല,അറിയുന്നുമില്ല)!

Address

ESMCOLONY, Kulathupuzha
Dubai
KULATHUPUZHA,KOLLAM,KERALAM,INDIA,691310

Alerts

Be the first to know and let us send you an email when z7passingshow posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to z7passingshow:

Videos

Share