Vishwakarma vanitha swayam thozhil

  • Home
  • Vishwakarma vanitha swayam thozhil

Vishwakarma   vanitha swayam thozhil Community Motivation by education

വി-ഗാര്‍ഡ് തരംഗ്- സംസ്ഥാനതല പരിശീലന, തൊഴില്‍ പദ്ധതിയുമായി വി-ഗാര്‍ഡ്https://janamtv.com/?p=80915498കൊച്ചി: ഇലക്ട്രിക്കല്...
13/09/2024

വി-ഗാര്‍ഡ് തരംഗ്- സംസ്ഥാനതല പരിശീലന, തൊഴില്‍ പദ്ധതിയുമായി വി-ഗാര്‍ഡ്

https://janamtv.com/?p=80915498

കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം യുവക്കാളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് കമ്പനിയായ വി-ഗാര്‍ഡ് സംസ്ഥാനതല പരിശീലന, തൊഴില്‍ പദ്ധതിയായ ‘വി-ഗാര്‍ഡ് തരംഗ്’ എട്ടാം പതിപ്പിന് തുടക്കമിടുന്നു. പരിശീലനപരിപാടി ഫോര്‍ട്ട് കൊച്ചിയില്‍ സെപ്തംബര്‍ 23ന് ആരംഭിക്കും. കരിയര്‍ സാധ്യതകള്‍ ഏറെയുള്ള പരിശീലനപരിപാടിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 9654924513 എന്ന നമ്പറില്‍ വിളിച്ച് എൻറോൾ ചെയ്യാവുന്നതാണ്. വി-ഗാര്‍ഡിന്റെ സിഎസ്ആര്‍ വിഭാഗമായ വി-ഗാര്‍ഡ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വി-ഗാര്‍ഡിന്റെ വിശാലമായ സേവന ശൃംഖലയുടെ പിന്തുണയോടെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ പരിശീലനങ്ങളാണ് വി-ഗാര്‍ഡ് തരംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ സൗജന്യ താമസം, ഭക്ഷണം, അത്യാധുനിക പരിശീലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (NSDC) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്വന്തം ജില്ലയിലും പുറത്തും പ്ലേസ്മെന്റ് അവസരങ്ങള്‍ ഒരുക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വി-ഗാര്‍ഡ് തരംഗിലൂടെ ഇതിനകം 700-ലധികം യുവാക്കളാണ് പരിശീലനം നേടിയിട്ടുള്ളത്. ഇന്ത്യയിലുടനീളം നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉപജീവന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വി-ഗാര്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത കൂടിയാണിത്.

കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം യുവക്കാളെ ശാക്തീകരിക്കുക .....

ഈ പോസ്റ്റിന് റിപ്പോർട്ട് അടിച്ചു പൂട്ടിച്ചു. 400 പേർ കൊല്ലത്തിയെ കളിയാക്കി കമന്റിട്ടു. വിശ്വകർമ്മജർ ഇത് വല്ലതും കാണുന്നു...
10/09/2024

ഈ പോസ്റ്റിന് റിപ്പോർട്ട് അടിച്ചു പൂട്ടിച്ചു.
400 പേർ കൊല്ലത്തിയെ കളിയാക്കി കമന്റിട്ടു.
വിശ്വകർമ്മജർ ഇത് വല്ലതും കാണുന്നുണ്ടോ

29/07/2024

ഈ ഗ്രൂപ്പിന്റെ അഡ്മിൻ ആയി വരാൻ താല്പര്യമുള്ളവർ കമന്റ് ഇടുക.

29/07/2024

ഉദര നിമിത്തം ബഹുകൃത വേഷം

24/07/2024

സ്വന്തമായി ദേവനും
ക്ഷേത്രങ്ങളും
സ്വന്തമായി വാസ്തുവിദ്യയും
തനത് ആചാരങ്ങൾ ഉണ്ടായിട്ടും
എന്തുകൊണ്ട് വിശ്വകർമ്മ സമുദായം ഉന്നതി പ്രാപിച്ചില്ല?

07/07/2024

25 വർഷം അഖില കേരള വിശ്വകർമ്മ സഭയുടെ മൂന്ന് കഷണങ്ങളിൽ ഒന്നിന്റെ മുടി ചൂടാ മന്നനായി ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നുകൊണ്ട് മരിക്കുമ്പോൾ ഇദ്ദേഹത്തിന് 69 വയസ്സ് പ്രായമുണ്ടായിരുന്നു.. ഇദ്ദേഹത്തിന്റെ യൗവനത്തിൽ ഉള്ള
ഇദ്ദേഹത്തിന്റെ ചിത്രം അല്ലാതെ
ഇയാളുടെ വാർദ്ധക്യകാലത്തുള്ള ഒരു ചിത്രവും ഇന്നേവരെ ഒരു ജനവും കണ്ടിട്ടില്ല.
ഇദ്ദേഹത്തിന്റെ യൗവനത്തിൽ ഉള്ള ഫോട്ടോ മാത്രം ഫ്ലക്സുകളിൽ ചിത്രീകരിക്കുന്നതിന് കുറിച്ച് ഒരിക്കൽ ഞാൻ ശ്രീ ദേവദാസിനോട് ചോദിച്ചപ്പോൾ
അദ്ദേഹം പറഞ്ഞത് എല്ലാ പ്രായത്തിലുള്ള ചിത്രവും പ്രവർത്തകരുടെ കയ്യിൽ ഉണ്ട് പക്ഷേ പ്രവർത്തകർക്ക് താൽപര്യം എന്റെ യൗവനത്തിലെ ഫോട്ടോ ഉൾക്കൊള്ളിക്കാൻ ആണെന്നാണ്..
അതിന്റെ ശരിയും തെറ്റിലേക്കും നമുക്ക് തൽക്കാലം കടക്കേണ്ട.
മരിച്ച ഒരാളിനെ കുറിച്ച് നല്ലത് മാത്രം പറയണം എന്നുള്ളത് അലികിതം ആയിട്ടുള്ള നിയമം.
എന്നാൽ അദ്ദേഹം
സമുദായത്തിനും ഏൽപ്പിച്ച വലിയ പ്രഹരങ്ങൾ മറച്ചുവെച്ചത് കൊണ്ട് അദ്ദേഹത്തിന്റെ നന്മ മാത്രം പറയുക എന്നു പറഞ്ഞാൽ
അതിനർത്ഥം നമ്മൾ ആ മനുഷ്യന്റെ ദുഷ്പ്രവർത്തികളെ സമൂഹത്തിൽ നിന്നും മറച്ചുവയ്ക്കുക എന്നല്ലേ? 25 വർഷത്തോളം മഹാസഭയുടെ പ്രസിഡണ്ടായിരുന്നു ശ്രീ ദേവദാസിന് എന്തുമാത്രം ജനസമ്മതി ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളിൽ ഉണ്ടായിരുന്ന ജനങ്ങളുടെ സാന്നിധ്യം.
യഥാർത്ഥത്തിൽ
അഭിമാനം ആകേണ്ട വിശ്വകർമ്മ സമൂഹത്തിന്റെ ആസ്ഥാനം മന്ദിരം
അതു വഴി പോകുന്ന മറ്റു മതസ്ഥർ അവിടേക്ക് നോക്കുമ്പോൾ മനസ്സിലാവും മഹാ സൗദങ്ങൾ മാനവരാശിക്ക് ഒരുമിച്ചു നൽകിയ വിശ്വകർമ്മജരുടെ ദുരവസ്ഥയും ദുരന്ത ജീവിതവും.
ഈ കാടും കൂടി കടന്ന ഈ വിശ്വകർമ്മജരുടെ ആസ്ഥാനമന്ദിരം എന്നു പറയുന്ന ഈ ശവക്കൂട്ടിൽ ദേവദാസിന്റെ ചേതന അറ്റ ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ അദ്ദേഹത്തിന്
അന്ത്യോപചാരം
നൽകുവാൻ എത്തിയത് നൂറിൽ താഴെ മനുഷ്യർ.
അതിൽ തന്നെ എല്ലാവരും വിശ്വകർമ്മജർ ആയിരുന്നു എന്ന് പറയുവാൻ സാധിക്കില്ല..
ഗുരുവായൂർ നിന്നും
ചെങ്ങന്നൂർ വരെയുള്ള ഇദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള പിലാപയാത്രയിൽ
പങ്കെടുത്തിരുന്നത് ഏതാനും ചില ആളുകളും വാഹനങ്ങളും.. ഇതിൽ നിന്നെല്ലാം മനസ്സിലാകാം അദ്ദേഹം എന്തുമാത്രം വിശ്വകർമ്മജർക്ക് സമ്മതനായിരുന്നു എന്നുള്ള കാര്യം...
അതുപോലെ
തന്നെ അദ്ദേഹത്തിന്റെ മൃതശരീരം അദ്ദേഹത്തിന്റെ കുടുംബവീടായ കുട്ടനാട്ടുള്ള വീട്ടിലെത്തിച്ചപ്പോൾ അവിടെ തടിച്ചു കൊടേണ്ടിയിരുന്ന ആളുകളുടെ വിരലിൽ എണ്ണാവുന്ന സാന്നിധ്യവും... ആരൊക്കെയോ കണക്കുകൂട്ടി തയ്യാറാക്കിയ കുറച്ച് റീത്തുകൾ അല്ലാതെ മറ്റൊന്നും അവിടെയും കാണാൻ സാധിച്ചില്ല... 25 വർഷം സഭയെ അടക്കി ഭരിച്ച ദേവദാസ് എന്ന അതികായകന്
ഇത്രയൊക്കെ ആദരവ് ആണോ ലഭിക്കേണ്ടിയിരുന്നത്?
ശ്രീ ദേവദാസിന് ആദരവ് അർപ്പിക്കാൻ കൊല്ലത്തു ചേർന്ന ചേർന്ന അനുശോചന യോഗത്തിൽ അനുശോചനം അർപ്പിക്കാൻ വന്ന നേതാക്കൾ 30 പേർ. ഞാൻ അന്തം വിട്ടു പോയി... കാഴ്ചക്കാരായി വന്നത് 30 പേരോളം കാണില്ല.. ഇതിൽനിന്ന് മനസ്സിലാക്കാം ഇദ്ദേഹം ജനങ്ങളുടെ മനസ്സിലേക്ക് എന്തുമാത്രം ആഴത്തിൽ ഇറങ്ങിച്ചെന്നു എന്ന്. കൊല്ലം എന്നു പറയുന്നത് വിശ്വകർമ്മജർ തിങ്ങി പാർക്കുന്ന ഒരിടം കൂടിയാണ്.
ആര് ആണ് അതിന് ഉത്തരവാദി. ഈ ലേഖനം തയ്യാറാക്കിയ ഞാനല്ല എന്ന് ഉറപ്പിച്ചു പറയാം.
🌹 ഇതിന് പിന്നിൽ ഒരു ഗുണപാഠം ഉണ്ട് ജീവിച്ചിരിക്കുന്നവർ
വിശ്വകർമ്മ നേതാക്കൾക്ക്..
😂 വിതയ്ക്കുന്നത് മാത്രമേ കൊയ്യാൻ സാധിക്കുകയുള്ളൂ 😂

03/07/2024

എങ്ങനെയാണ് ധർമ്മം ചെയ്യേണ്ടത് എന്ന് അറിയുക.
അമ്മ പറയുന്നത് കേൾക്കുക

20/03/2024
30/12/2023

വിശ്വകർമജരുടെ ചിന്താഗതി മാറി തുടങ്ങി.
വിശ്വകർമജരുടെ ഉത്പന്നങ്ങൾ... ബിസിനസ്‌ തുടങ്ങിയാലെ രക്ഷയുള്ളൂ എന്ന് മനസിലായി തുടങ്ങി.

Address


Website

Alerts

Be the first to know and let us send you an email when Vishwakarma vanitha swayam thozhil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vishwakarma vanitha swayam thozhil:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share