QATAR KMCC CYBER WING

  • Home
  • QATAR KMCC CYBER WING

QATAR KMCC CYBER WING Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from QATAR KMCC CYBER WING, Media, .

18/07/2023

ഇതാണ് നമ്മുടെ കേരളം,നമുക്കിടയിൽ പാർട്ടികൾ മാത്രമേ ഉള്ളു പക്ഷെ ഞമ്മൾ ഒന്നാണ് 💪💪💪💪

മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ...
20/11/2022

മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണെന്ന ഖുർആൻ വാക്യം ഉദ്ധരിച്ച് ആ കൊച്ചു രാജ്യം തുടങ്ങി .

ഖത്തർ ,തമീമിന്റെ ഖത്തർ ❤️

06/06/2022

പ്രവാചകനെ ശിശുപീഡകനായി ചിത്രീകരിച്ചു കൊണ്ട് ഇസ്ലാമിന്റെ ശത്രുക്കൾ നടത്തിയ പ്രവാചക നിന്ദയും ഇസ്ലാം വിമർശനവും ഇന്ത്യയുടെ പല ഭാഗത്തും അറബ് ലോകത്തും വലിയ വിവാദങ്ങളായി കത്തി പടർന്നു കൊണ്ടിരിക്കുകയാണ്. പ്രവാചകന്റെ ആയിഷ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇടക്കിടെ ബിജെപി നേതാക്കൾ നടത്തിയിട്ടുള്ള അശ്ലീല പ്രസ്താവനകൾ തരം താണതും ഇസ്ലാമിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഹിന്ദുത്വ തീവ്രവാദികളുട ഇസ്ലാമോഫോഫിയയുടെ തെളിവുമാണ്.

ഇസ്‌ലാമിക നിയമങ്ങൾ കാലാതിവർത്തിയാണ് എന്ന് തെളിയിക്കുന്ന കാര്യം മാത്രമാണ് വിവാഹത്തിന് ഇസ്ലാമിൽ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലും സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് എന്താണോ നാട്ടിൽ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ഫോളോ ചെയ്യാൻ മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്.

പ്രവാചകൻ മത കാര്യമായി പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തൽ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമോ (ഫർള്) അഭികാമ്യമോ (സുന്നത്ത്) ആണ്.
എന്നാൽ മറ്റ് ജീവിത വ്യവഹാരങ്ങൾ അങ്ങനെയല്ല. അവിടെ നമുക്ക് നമ്മുടെ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് ( ജായിസ് ). .

പ്രവാചകൻ 65 വയസ്സുകാരിയായ വിധവയെ സൗദയെ വിവാഹം കഴിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീങ്ങൾ 65 വയസ്സുകാരിയെ കെട്ടണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പ്രവാചകൻ ഒൻപത് വയസ്സുള്ള ഉള്ള ആയിഷയെ വിവാഹം കഴിച്ചു അതുകൊണ്ട് മറ്റു മുസ്ലീങ്ങൾ അതു പോലെ 9 വയസുകാരിയെ വിവാഹം കഴിക്കണമെന്നും മതത്തിൽ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല. ഒരു നാട്ടില് സാധാരണ വിവാഹപ്രായം എത്രയാണോ ആ പ്രായത്തിൽ കല്യാണം കഴിക്കാം എന്ന് മാത്രം.

ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്. ഒരു അൻപത് 100 വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ഒക്കെയായിരുന്നു. 1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം വിവാഹിതരും ബാല വിവാഹിതരായിരുന്നു. ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു.

ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു

മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്.

ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം

ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിൻറെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ആണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്

മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു

കേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ AKG അദ്ദേഹത്തിൻറെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട്‌ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻറെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.

എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്

തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.

മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു

മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകർണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.

വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതു കൊണ്ട് നിർത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ് ആണ് മറ്റു രാജ്യക്കാരുടെ ലിസ്റ്റ് ഒക്കെ എടുത്താൽ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും. ഇന്നും ഉത്തരേന്ത്യയിൽ ഒക്കെ പലയിടങ്ങളിലും ശൈശവ വിവാഹങ്ങൾ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു അര നൂറ്റാണ്ടിൽ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി കൊണ്ട് സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയർന്നു എന്നുള്ളത്.

ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില അപരിഷ്കൃത അറബ് രാജ്യങ്ങളിൽ മാത്രം വിവാഹ പ്രായം 18 നും താഴെയാണ് പരിഷ്കൃതരാജ്യങ്ങളിൽ എല്ലാം 18 വയസിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാർഥ്യം എന്ന് നോക്കാമല്ലോ

ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദ്യോഗികമായി നിശ്ചയിച്ചിട്ട് ഇല്ലെങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല.
അലാസ്കയിലും നോർത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
അമേരിക്കയിലെ 48 സ്റ്റേറ്റുകളിലും ചില നിബന്ധനകൾ ഓടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെൺകുട്ടി ഗർഭിണി ആവുക, പ്രസവിക്കുക, മാതാപിതാക്കൾക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക ഇങ്ങനെയുള്ള അവസ്ഥകളിൽ ഇതിലും താഴെയുള്ള പ്രായങ്ങളിൽ (12 വയസ്സിനു താഴെ) പോലും അമേരിക്കയിൽ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്.

ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്.
ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും ലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 -16 വയസ്സ് ഒക്കെയാണ്. യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെൺകുട്ടിക്കു16 വയസ്സും ആൺകുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതിൽ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്

1880ഇൽ അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്റ്റേറ്റിൽ ഇത് വെറും ഏഴ് വയസ്സായിരുന്നു.

മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളുമായി ആയി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു.

2007 അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ CDC നടത്തിയ പഠനത്തിൽ 48 ശതമാനം ഹൈസ്കൂൾ വിദ്യാർത്ഥികളും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ആയി സമ്മതിച്ചു. 2017 നടത്തിയ പുതിയ സർവ്വേയിൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കണക്ക് ആണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല. സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള ഉള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.

ഇനി ഈ പറഞ്ഞ ആളുകളൊക്കെ ഒക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് നിങ്ങളുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനു മരുന്നുണ്ടെന്ന് തോന്നുന്നില്ല
Courtesy

കോഴിക്കോട് മെഡി: കോളേജിലെ ഫിനാൻസ് ജിഹാദ് ഡോ:രാധാകൃഷ്ണൻ സാറിന്റെ കുറിപ്പിലൂടെ... ✍🏽 1966-ൽ ആണ്. കോഴിക്കോട്മെഡിക്കൽ കോളേജ്...
17/05/2022

കോഴിക്കോട് മെഡി: കോളേജിലെ ഫിനാൻസ് ജിഹാദ്

ഡോ:രാധാകൃഷ്ണൻ സാറിന്റെ കുറിപ്പിലൂടെ...

✍🏽 1966-ൽ ആണ്. കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം ഔപചാരികമായി കഴിഞ്ഞെങ്കിലും കെട്ടിടത്തിന്റെ പണി മുഴുമിച്ചിരുന്നില്ല. യശശ്ശരീരനായ വെല്ലിങ്ടൺ ആയിരുന്നു അന്ന് ആരോഗ്യമന്ത്രി. വെല്ലിങ്ടൺ ഉദ്ഘാടനത്തിനായി വന്നപ്പോൾ കറുത്ത കൊടിപിടിച്ചതും, അതിന്റെ പേരിൽ ശിക്ഷാ നടപടികൾ അനുഭവിക്കേണ്ടി വന്നതും എല്ലാം ഒരു പേടി സ്വപ്നം പോലെ ഇപ്പോഴും മനസ്സിലൂടെ കടന്നു പോകും.

അന്ന് മെഡിക്കൽ കോളേജ് ആശുപത്രി കാണുവാൻ ഏറെ പേർ എല്ലാ വിഭാഗങ്ങളിലും കറങ്ങി നടക്കും. ആരും അത് നിയന്ത്രിച്ചിരുന്നില്ല, എതിരൊട്ടു പറഞ്ഞിരുന്നുമില്ല. ഒരു നക്ഷത്രത്തിന്റെ ആകൃതിയിലാണ് ആശുപത്രി കെട്ടിടം. അതിൽ രണ്ടു ഭാഗം പണിതിട്ടില്ല, കുറച്ചു കമ്പികൾ ഉയർന്നു നിൽക്കുന്നുണ്ട്. പാകിസ്ഥാൻ ആക്രമണത്തിനു ശേഷമുണ്ടായ മൂല്യച്യുതിയിൽ സാമ്പത്തിക ഞെരുക്കം കാരണം പണി നിർത്തി വച്ചതാണ്. സർക്കാരിന്റെ കയ്യിൽ അഞ്ചു പൈസ ഇല്ല.
ഞങ്ങൾക്ക് ക്ലിനിക്കൽ പോസ്റ്റിങ്ങ് തുടങ്ങിയതും അപ്പോഴായിരുന്നു.
ഒരുദിവസം ഞാനും ജ്ഞാനപ്രകാശനും മെഡിസിൻ പ്രൊഫസറുടെ മുറിയുടെ മുന്നിൽ നിൽക്കുമ്പോഴാണ്, തേഞ്ഞരഞ്ഞ ചെരുപ്പും, പഴയൊരു കാലൻ കുടയും, തലയിൽകെട്ടും, അവിടവിടെ നരച്ച താടിയുമായി ഒരു ഹാജിയാർ അവിടേക്കു വന്നത്. കൂടെ ഒരു സഹായിയും. അത്യാവശ്യം എഴുത്തും വായനയും അറിയുന്ന ആളായിരിക്കണമല്ലോ, ഡോക്ടർമാരുടെ പേര് എഴുതിവച്ചിരുന്ന ബോർഡിൽ നോക്കിയിട്ടു പറഞ്ഞു,
"പടച്ചോനേ, എംബിബിഎസ് ഉള്ള ഒരാളും ഇല്ലല്ലോ."

അന്ന് എംആർസിപി-യുടെ കാലമായിരുന്നു. കേരളത്തിൽ എംബിബിഎസ് മാത്രമേ ഉള്ളു. കാശുള്ളവർ ഇൻഗ്ലണ്ടിൽ പോയി ഒരു എംആർസിപി കരസ്ഥമാക്കി വരും. പിജി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഓരോരുത്തർ എന്നോട് ചോദിക്കും. വേളൂർ കൃഷ്ണൻ കുട്ടിയുടെ ഒരു കഥ ഞാൻ പറയും: പക്കവാട പരമുനായർ ഉസ്ബക്കിസ്ഥാനിൽ പോയി മടങ്ങി വന്ന സമയം. നായർ ഓരോ ബഡായി ഓരോ ദിവസവും പറയും. ഒരു ദിവസം ചായക്കടയിൽ ഇരിക്കുമ്പോൾ പരമുനായർ പറഞ്ഞു: "ഉസ്ബക്കിസ്ഥാനിൽ കപ്ലങ്ങ കുത്താൻ തോട്ടി വേണ്ട."

അന്നൊക്കെ നല്ല പൊക്കത്തിലുള്ള കപ്ലങ്ങ മരവും, അതിൽ ചാരി വച്ചിരിക്കുന്ന ഒരു തോട്ടിയും മിക്കവാറും എല്ലാ വീട്ടിലും ഉണ്ടാകും. ആളുകൾ തരിച്ചിരുന്നു പോയി. ഒരാൾ ചോദിച്ചു,
"അത്രക്കും പൊക്കമുള്ളവരാണോ"
നായർ പറഞ്ഞു, "ഏയ് അതൊന്നുമല്ല. അവിടെ കപ്ലങ്ങാമരം ഇല്ല."

അവസാനം പിജി ഇവിടെ തുടങ്ങിയപ്പോൾ ഗവൺമെന്റിൽ ജോലിയുള്ളവർക്കു മാത്രമേ അഡ്മിഷൻ കിട്ടിയിരുന്നുള്ളു.
ഹാജിയാർ അറിയാഞ്ഞിട്ടു പറഞ്ഞതല്ല, ഒരു തമാശ പറഞ്ഞതാണെന്ന് മുഖഭാവത്തിലൂടെ അറിയാമായിരുന്നു.
ഹാജിയാർ ഞങ്ങളോട് ചോദിച്ചു,
"ഇവിടെ ഏറ്റവും വലിയ ഡോക്ടർ ആരാണ്, നമുക്കൊന്ന് കാണണം."
ജ്ഞാനപ്രകാശൻ ഹാജിയാരെ ഒന്ന് കളിപ്പിക്കുവാനായി പറഞ്ഞു, "പ്രിൻസിപ്പലാണ് ഇവിടുത്തെ ഏറ്റവും വലിയ ഡോക്ടർ, അനന്ത നായായണൻ സാർ. ഏതു സുഖക്കേടും മാറ്റി തരും. പക്ഷെ കോളേജിൽ പോകേണ്ടി വരും."
അനന്തനാരായണൻ സാർ മൈക്രോബയോളജി ആണ്, ക്ലിനിക്കൽ മെഡിസിൻ ഒന്നും അറിയില്ല, അവിടെ പോയി ഒന്ന് ചമ്മട്ടെ, പ്രിൻസിപ്പാളിനെ ഒന്ന് ചമ്മിക്കുകയും ചെയ്യാം എന്നൊക്കെ ആണ് ഞാനപ്രകാശൻ മനസ്സിൽ കരുതിയത്.
ഹാജിയാർ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയി.
പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നതും കുട ഒരു അരികിൽ ചാരി വച്ചു. തലയിൽ കെട്ടഴിച്ചു കയ്യിലേന്തി, പ്രിൻസിപ്പൽ ആംഗ്യം കാണിച്ചപ്പോൾ കസേരയിൽ ഇരുന്നു. സഹായിയായി വന്ന ചെറുപ്പക്കാരൻ ഹാജിയാരുടെ പുറകിൽ നിൽപ്പുറപ്പിച്ചു.
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിഭാശാലിയും, വാഗ്മിയും, കറ കളഞ്ഞ വ്യക്തിത്വവും ഉള്ള അധ്യാപകനാണ് അനന്ത നാരായണൻ സാർ. ഏറ്റവും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. രാമചന്ദ്രൻ സാറും, ഗഫൂർ സാറുമെല്ലാം വില കൂടിയ കാറിൽ രാജകീയമായി വന്നിറങ്ങുമ്പോൾ, അനന്തനാരായണൻ സാർ എന്നും ഒരു പഴയ സൈക്കിളിൽ ആണ് വന്നിരുന്നത്. അദ്ദേഹത്തിന്റെ മാഹാത്മ്യം അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങള്ക്ക് മനസ്സിലാവും.
സാർ സൗമ്യ സ്വരത്തിൽ ചോദിച്ചു, "എന്താ പേര്?"
"കൊറച്ചു ദൂരത്തു വയനാട്ടിൽ നിന്നാണ്, ചേക്കുട്ടിഹാജി."
എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ അങ്ങോട്ടൊരു ചോദ്യമാണ് ഹാജിയാർ ചോദിച്ചത്,
"ഇങ്ങളെന്താ ആസ്പത്രിയുടെ പണി മുഴുമനാക്കത്തത്?"
ഒറ്റ നോട്ടത്തിൽ ഒരു വ്യക്തിയെ അളന്നു മുറിച്ചു മനസ്സിലാക്കുവാൻ കഴിവുള്ള ആളാണ് അനന്തനാരായണൻ സാർ. ഹാജിയാരുടെ ഉദ്ദേശശുദ്ധിയും, മഹത്വവും മനസ്സിലാക്കിയ സാർ മെഡിക്കൽ കോളേജ് പണി തുടങ്ങിയത് മുതലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തികമായി നേരിട്ട ഞെരുക്കങ്ങളും ഹാജിയാരെ പറഞ്ഞു മനസ്സിലാക്കി.
ഹാജിയാർ പറഞ്ഞു,

"ഞാനൊരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്. പണി മുഴുമനാക്കാനുള്ള കാശ് നമ്മള് തരാം. അതിനൊരു കാര്യമുണ്ട്. എന്റെ മകൾ ജാസ്മിൻ, കഴിഞ്ഞ കൊല്ലം ഇവിടെ അഡ്മിഷൻ കിട്ടിയതായിരുന്നു. ചേരണെന് മുമ്പൊരു പനി. രണ്ടാം ദിവസം ബോധം പോയി, എളക്കം തുടങ്ങി. ഇങ്ങോട്ടു വരണ വഴിക്ക് എല്ലാം കഴിഞ്ഞു."
ഹാജിയാർ തല താഴ്ത്തി ഏറെ നേരം മൗനമായി ഇരുന്നു. സാർ ഹാജിയാർ പറയുന്നത് കേൾക്കുവാൻ കാത്തിരുന്നു.
"കഴിഞ്ഞയാഴ്ച ഞാൻ എന്റുമ്മാനേം കൂട്ടി ഈ ആസ്പത്രി കാണാൻ വന്നു. അപ്പോഴാ പണി തീരാതെ കിടക്കണ ബിൽഡിംഗ് കണ്ടത്. ഉമ്മ പറഞ്ഞിട്ടാ ഞാനിന്നു വന്നത്. എത്ര ഉറുപ്പ്യ ആകും പണി തീർക്കാൻ?"
അന്തനാരായണൻ സാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ - ഇവരെയെല്ലാം വിളിച്ചു വരുത്തി.
പൊതുവെ മലബാറിൽ ഹാജിയാരുടെ സമുദായത്തിൽ പൈസ ബാങ്കിലിടാൻ പാടില്ല എന്നൊരു ധാരണയുണ്ട്. അതുകൊണ്ടു സാർ പറഞ്ഞു, "മുപ്പത് ലക്ഷം വരും. രൂപയായി തന്നാൽ എനിക്ക് സ്വീകരിക്കാൻ കഴിയില്ല."
അന്ന് ഞങ്ങൾക്ക് ഒരു മാസത്തെ മെസ്സ് ഡ്യൂസ് 35 രൂപ. അപ്പോൾ 30 ലക്ഷത്തിന്റെ വലുപ്പം ഊഹിക്കാവുന്നതേ ഉള്ളു.
ഹാജിയാർ എല്ലാത്തിനും വ്യക്തതയുള്ള ആളായിരുന്നു.
"അതിനെന്താ, കിട്ടണ കാശ് ഞാൻ ബാങ്കിലിടുന്നുണ്ട്. കൃത്യമായി ടാക്സ് കൊടുക്കുന്നൂണ്ട്."

മുപ്പതു ലക്ഷത്തിന്റെ ചെക്ക് എഴുതി കൊടുത്തിട്ടാണ്ഹാജിയാർ പോയത്. പോകുന്നതിനു മുൻപ് ഹാജിയാർ പറഞ്ഞു,"ബാങ്കിലേക്കൊന്ന് വിളിച്ചു നോക്കിക്കോളൂ, ചെക്ക് മടങ്ങുമോ എന്ന്. "അനന്തനാരായണൻ സാർ പറഞ്ഞു,"അതിന്റെ ആവശ്യമില്ല. ഒരാളെ കണ്ടാൽ അയാളുടെ സത്യം എനിക്ക് മനസ്സിലാവും.”

ആസ്പത്രിയുടെ പണി കഴിഞ്ഞതിനു ശേഷം അനന്തനാരായണൻ സാർ സൂപ്രണ്ടിനേയും കൂട്ടി ചേക്കുട്ടി ഹാജിയെ കാണുവാൻ പോയി. ബത്തേരി വരെ ബസ്സിൽ. അവിടെ നിന്നും ടാക്സിയിൽ. '' പോകുന്ന വഴി ടാക്സി ഡ്രൈവർ പറഞ്ഞു,
"ഈ കാണുന്ന തോട്ടങ്ങളെല്ലാം ചേക്കുട്ടി ഹാജിയുടെയാണ്. ഇക്കണ്ട സ്വത്തൊക്കെ ചേക്കുട്ടി ഹാജീടെ വാപ്പ ഉണ്ടാക്കീതാ. നല്ല മനുഷ്യൻ. ഹാജിയാരുടെ സഹായം കിട്ടാത്തവർ ഇവിടെ ആരുമില്ല."
അനന്തനാരായണൻ സാർ വിരുന്നു ചെന്നത്, ഹാജ്യാർക്ക് ഏറെ സന്തോഷമായി....

✍🏾 Dr.Radhakrishnan

ഒരു സമുദായത്തിനെതിരെ ഉൽബുദ്ധ കേരളത്തിൽ പോലും വെറുപ്പും വിദ്വേഷവും നിരന്തരം ചർദ്ദിക്കുകയും അത് ചിലർ വാരി തിന്നുകയും ചെയ്യുമ്പോൾ ഇത് കൂടി എല്ലാവരും അറിയണം.

-കടപ്പാട് -

12/03/2021
 ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് മലയാളികൾ. കോവിഡ്-19 പകർച്ചവ്യാധി പടരുമ്പോൾ മലയാളികളിൽ വ...
11/12/2020



ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് മലയാളികൾ. കോവിഡ്-19 പകർച്ചവ്യാധി പടരുമ്പോൾ മലയാളികളിൽ വലിയൊരു വിഭാഗം അന്യനാടുകളിൽ ഉപജീവന ശ്രമങ്ങളിലായിരുന്നു. തൊഴിലിടങ്ങൾ നിശ്ചലമാവുകയും രാജ്യാന്തര ഗതാഗതം നിലക്കുകയും ചെയ്തതോടെ, പ്രവാസികളായ ഈ സമൂഹവും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ ആഴമറിഞ്ഞു. നാട്ടിലേക്കുവരാനുള്ള വഴിയടഞ്ഞു. ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലായി. ഈ ഘട്ടത്തിലാണ്, അതിജീവനമെന്ന ഒറ്റ ലക്ഷ്യവുമായി കെ.എം.സി.സി പ്രസ്ഥാനം കോവിഡ് പ്രതിരോധയത്നങ്ങൾക്ക് തുടക്കം കുറിച്ചത്.

GCC രാഷ്ട്രങ്ങളിലും, കിഴക്കേഷ്യയിൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലും യുറോപ്പിൽ തുർക്കി, ബ്രിട്ടൻ EU സ്റ്റേറ്റുകളിലും, USലും കാനഡയിലും കെ.എം.സി.സി സേവനപ്രവർത്ഥനങ്ങൾക്ക് തുടക്കം കുറിച്ചു. രോഗബാധിതർക്കും രോഗഭീതി മൂലം ഒറ്റപ്പെട്ടവർക്കും അപ്രതീക്ഷിതമായി ലോക്ഡൗണിൽ കുടുങ്ങിയവർക്കും ഭക്ഷണമെത്തിക്കുക, വീട്ടാവശ്യങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റുകൾ ആവശ്യക്കാർക്കു ലഭ്യമാക്കുക, അസുഖബാധിതരെ ആശുപത്രികളിലെത്തിക്കാൻ സൗകര്യമൊരുക്കുക, രോഗികൾക്ക് മരുന്നെത്തിക്കുക, ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ തയ്യാറാക്കുക, നാട്ടിലേക്ക് സാമ്പത്തിക സഹായമയക്കുക തുടങ്ങിയ സ്തുത്യർഹമായ ദൗത്യങ്ങളാണ് കെഎംസിസി യൂണിറ്റുകൾ നിർവഹിച്ചിട്ടുള്ളത്.

ഫലത്തിൽ തദ്ദേശ ഭരണകൂടങ്ങൾക്ക് വരെ പിൻബലമാവുന്ന വിധത്തിൽ ദേശഭേദമില്ലാതെ പ്രവാസികളുടെയൊന്നടങ്കം ക്ഷേമമുറപ്പുവരുത്താൻ നടത്തിയ നിസ്വാർഥ പരിശ്രമങ്ങളാണ് കെ.എം.സി.സിയെ മഹത്തരമാക്കുന്നത്. അതുല്യമായ ഈ പ്രവർത്തന മാതൃക ക്രോഡീകരിക്കപ്പെടുകയെന്നത് സംഘടനക്ക് പ്രചോദനവും അഭിമാനവും വളന്റിയർമാർക്ക് ആദരവുമാകുമെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കെ പി എ മജീദ് സാഹിബിന്റെ മേൽനോട്ടത്തിൽ
കെ എം ഷാജി എം എൽ എ കെഎംസിസി ഘടകങ്ങളെ ഏകോപിപ്പിച്ച് വിവരശേഖരണ പ്രൊജക്റ്റ്‌ തയ്യാറാക്കി. ഓരോ യൂണിറ്റുകളും പ്രത്യേകം രൂപകല്പന ചെയ്ത വെബ്സൈറ്റ് വഴി കണക്കു വിവരങ്ങൾ സബ്മിറ്റ് ചെയ്യുകയും തെരഞ്ഞെടുക്കപ്പെട്ട ഡാറ്റ-വളണ്ടിയർമാർ മുഖേന വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തു.

ഈ ഡാറ്റ പ്രസിദ്ധീകരണത്തിന് പുറമെ, പ്രവർത്തകരുടെ ഓർമ്മകുറിപ്പുകളും പ്രവാസികളുടെ അനുഭവ ചിത്രങ്ങളും സമാഹരിച്ചു കൊണ്ട് സമഗ്രമായ ഒരു ഓർമ്മപ്പതിപ്പ് പ്രസിദ്ധീകരിക്കാനും, മുസ്‌ലിം ലീഗ് പ്രചരണ സംവിധാനങ്ങളുപയോഗിച്ച് വീഡിയോ ഡോക്യുമെന്റ് ചെയ്യാനും കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട്ര വേദികളിലും ഗവേഷകർക്കും റഫറൻസായി ഉപയോഗിക്കാനുതകുന്ന റിപ്പോർട്ടും അണിയറയിൽ തയാറാക്കുന്നുണ്ട്.

നിലവിൽ പബ്ലിഷ് ചെയ്യുന്ന ഡാറ്റയുടെ സംക്ഷിപ്ത രൂപം സേവനങ്ങൾ, എണ്ണം, ചെലവഴിച്ച തുക എന്ന ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.

1. ഭക്ഷണ കിറ്റുകൾ

എണ്ണം- 12,45,106, തുക- 23.08 കോടി

2. ഗ്രോസറി കിറ്റുകൾ:

എണ്ണം- 186089 തുക- 28.53 കോടി

3. മെഡിക്കൽ സേവനങ്ങൾ:

തുക-5.61 കോടി

4. ഹെൽപ്‌ഡെസ്‌ക് സർവീസ്:

ഗുണഭോക്താക്കൾ: 711155, തുക-2.58 കോടി

5. ക്വാറന്റൈൻ സഹായം:

ഗുണഭോക്താക്കൾ-63730, തുക: 3.90 കോടി

6. കോവിഡ് ബാധയുള്ള മൃതദേഹങ്ങളുടെ പരിചരണം:

എണ്ണം: 446, തുക: 31.21 ലക്ഷം

7. വന്ദേ ഭാരത് ഫ്ലൈറ്റ് സഹായം:

ഗുണഭോക്താക്കൾ- 11559, തുക- 2.37 കോടി

8. കെഎംസിസി ഫ്ലൈറ്റ് സഹായം:

ഗുണഭോക്താക്കൾ- 63257, തുക- 32.2 കോടി

9. ഇതര സാമ്പത്തിക സഹായം:

ഗുണഭോക്താക്കൾ: 30537, തുക- 4.45 കോടി

ഈ പ്രവർത്തനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത ഒട്ടനവധി പേരുണ്ട്. അവരുടെ നിസ്വാർത്ഥമായ സേവനങ്ങളാണ് മുസ്ലീംലീഗ് പാർട്ടിയുടെ മൂലധനം. അള്ളാഹു അവർക്ക് അർഹമായ പ്രതിഫലം ഇരു ലോകങ്ങളിലും നൽകുമാറാകട്ടെ

ഖത്തർ അമീറിന്റെ ചുണക്കുട്ടികൾ സഹായഹസ്തവുമായി ലെബോനലിലേക്ക് ❤️❤️❤️❤️ഏത് ദുരന്ത ഭൂമിയിലും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആദ്യ...
05/08/2020

ഖത്തർ അമീറിന്റെ ചുണക്കുട്ടികൾ സഹായഹസ്തവുമായി ലെബോനലിലേക്ക് ❤️❤️❤️❤️
ഏത് ദുരന്ത ഭൂമിയിലും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആദ്യം ഓടിയെത്തുന്ന ഒരേയൊരു രാജ്യം ഖത്തർ.
ഷെയർ ചെയ്യൂ കാണട്ടെ ലോകം

ഇതിവിടെ ഷർ ചെയ്യാൻ വിചാരിച്ചതല്ല, പിന്നെ ചില ഊളകൾ  തള്ളി മറിക്കുകയാണല്ലോ,,  ..അഡ്വ:ശ്രീജിത്ത്‌ പെരുമന്ന നാഗ്‌പൂരിന്റെ വല...
30/07/2020

ഇതിവിടെ ഷർ ചെയ്യാൻ വിചാരിച്ചതല്ല,
പിന്നെ ചില ഊളകൾ തള്ളി മറിക്കുകയാണല്ലോ,,

..അഡ്വ:ശ്രീജിത്ത്‌ പെരുമന്ന
നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.

അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും, ഇസ്രായേലിന്റെ ഹെൽമറ്റ് മൗണ്ടഡ് ഡിസ്‌പ്ലെ സിസ്റ്റവും (HMD) ഖത്തറിന്റെ റഫാൽ യുദ്ധ വീമാനങ്ങളിലുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ആവശ്യപ്പെട്ട പ്രധാനപ്പെട്ട ഒന്ന് ഇസ്രായേലിന്റെ ഈ HMD ആയിരുന്നു.

മാത്രവുമല്ല 12 എണ്ണം വേറെയും ദസൾട്ടിൽ നിന്നും പുതുതായി ഖത്തർ ഓർഡർ ചെയ്‌തിട്ടുണ്ട് എന്നാണ് ഏവിയേഷൻ ഇന്റർനാഷണൽ ന്യുസ് പറയുന്നത്.

വസ്തുതതകൾ ഇങ്ങനെ ആണെന്നിരിക്കെയാണ് ഓർഡർ നൽകിയതിലും മൂന്നിരട്ടി പണം നൽകി എത്തിച്ച 5 റഫാൽ വീമാനങ്ങൾ ഭക്തന്മാരും മിത്രങ്ങളും ചേർന്ന്
തള്ളി മറച്ച് ആത്മരതി അടയുന്നത്.

ധീര രക്തസാക്ഷിയായ സൈനികർക്ക് ശവപ്പെട്ടി മേടിച്ചതിൽപോലും കയ്യിട്ട് വാരിയ ഇനമല്ലേ....അത്രയൊക്കെ നമ്മളും പ്രതീക്ഷിച്ചാൽ മതി.

ഫ്രഞ്ച് കമ്പനിയുമായുള്ള സറണ്ടർ മോഡിയുടെ പുതിയ റാഫേൽ ഇടപാടിന് ശേഷം അംബാനി മുതലാളിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ €143.7 മില്യൺ പൗണ്ടിന്റെ നികുതി ഇളവ് നൽകി എന്നതും ഭായ് ഭായ് കരാറിന്റെ പ്രത്യേകതയാണ് ✌️

പേടിക്കേണ്ട സംഘം കാവലുണ്ട് 🚩

🤣🤣🤣
06/07/2020

🤣🤣🤣

2015 ൽ യു ഡി എഫ് ഭരണത്തിൽ SSLC വിജയശതമാനം 98.57%2020 ൽ എൽ ഡി എഫ് ഭരണത്തിൽ വിജയശതമാനം 98.82%മഴ പെയ്തപ്പോൾ നനയാതെ സ്കൂളിൽ ...
30/06/2020

2015 ൽ യു ഡി എഫ് ഭരണത്തിൽ SSLC വിജയശതമാനം 98.57%
2020 ൽ എൽ ഡി എഫ് ഭരണത്തിൽ വിജയശതമാനം 98.82%
മഴ പെയ്തപ്പോൾ നനയാതെ സ്കൂളിൽ കയറി നിന്ന ഗോപാലേട്ടന്റെ പശു പോലും SSLC ജയിച്ചെന്ന് അന്ന് സിപിഎമ്മുകാരും ചാണകങ്ങളും നിഷ്പക്ഷരും അബ്ദു റബ്ബിനെ പരിഹസിച്ച് ട്രോളുകളും തമാശരൂപേണയുള്ള പോസ്റ്റുകളും ഉണ്ടാക്കി. അതുപോലെ ഒരാളും ഇന്ന് രവീന്ദ്രനാഥിനെ കളിയാക്കില്ല. കാരണം അബ്ദു റബ്ബ് മുസ്ലിം ലീഗിന്റെ എം എൽ എ ആയ, മുസ്ലിം പേരുള്ള മന്ത്രിയായിരുന്നു. അബ്ദു റബ്ബിനെ പോലെ രവീന്ദ്രനാഥിന്റെ മതമോ, പേരോ ഒന്നും ആരും ഓഡിറ്റ് ചെയ്യുകയുമില്ല.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 28 പുതിയ കോളേജുകളാണ് അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ യു ഡി എഫ് സർക്കാർ തുടക്കം കുറിച്ചത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, എഞ്ചിനീയറിംഗ് കോളേജുകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന KTU തുടങ്ങിയവയും യു ഡി എഫ് സർക്കാർ ആരംഭിച്ചവയാണ്.
പഠിച്ചു ജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

63 ചാർട്ടേഡ് വിമാനങ്ങളുമായി കെ.എം.സി.സി ചരിത്ര ദൗത്യം തുടരുന്നു. ഓരോ വിമാനങ്ങളിലും 10 മുതൽ 25 ശതമാനം വരെ അർഹതപ്പെട്ടവർക്...
21/06/2020

63 ചാർട്ടേഡ് വിമാനങ്ങളുമായി കെ.എം.സി.സി ചരിത്ര ദൗത്യം തുടരുന്നു. ഓരോ വിമാനങ്ങളിലും 10 മുതൽ 25 ശതമാനം വരെ അർഹതപ്പെട്ടവർക്ക് സൗജന്യ യാത്ര ഉറപ്പുവരുത്തിയാണ് കെ.എം.സി.സിയുടെ വിമാനങ്ങൾ പറന്നുയരുന്നത്. അതോടൊപ്പം പൂർണമായും സൗജന്യമായ വിമാനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അബൂദാബി കെ.എം.സി.സിയാണ് ആദ്യത്തെ സൗജന്യ വിമാനം പറത്തുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ 180 യാത്രക്കാരുമായി ഈ വിമാനമെത്തും.

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മാത്രം മുപ്പതോളം ചാർട്ടേഡ് വിമാനങ്ങളാണ് വിവിധ കെ.എം.സി.സി കമ്മിറ്റികൾ നാട്ടിലേക്കു പറത്തിയത്. യു.എ.ഇയിൽനിന്ന് 34, ഒമാൻ (17), സൗദി (4), കുവൈത്ത് (3), ഖത്തർ (3), ബഹ്‌റൈൻ (2) വിമാനങ്ങളാണ് ഇതുവരെ പറന്നത്. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ വിമാനങ്ങളെത്തും. ജിദ്ദയിൽനിന്ന് പറന്ന കെ.എം.സി.സി വിമാനത്തിൽ 25 ശതമാനം യാത്രക്കാർക്കാണ് സൗജന്യ ടിക്കറ്റ് നൽകിയത്. 30ന് യു.എ.ഇ കെ.എം.സി.സി സൗജന്യ വിമാനം ചാർട്ട് ചെയ്യുന്നുണ്ട്. അതേസമയം കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാറിന്റെ ഉത്തരവ് ഇതുവരെ പിൻവലിക്കാത്ത സാഹചര്യത്തിൽ 25നു ശേഷമുള്ള യാത്രകളിൽ ആശങ്ക നിലനിൽക്കുകയാണ്.
ഇതുവരെ പുറപ്പെട്ട കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങളുടെ വിവരങ്ങൾ ചുവടെ:

1. റാസഖൈമ - കോഴിക്കോട് ( Sharjha kmcc Azeekod mandalam)
2. റാസൽഖൈമ - കോഴികോട് ( ദുബായ് KMCC )
3. റിയാദ് - കോഴിക്കോട്. ( Riyad KMCC )
4. മസ്‌ക്കറ്റ് - കോഴിക്കോട് ( മസ്‌ക്കറ്റ് KMCC )
5. മസ്‌ക്കറ്റ്- കോഴിക്കോട് ( മസ്‌ക്കറ്റ് KMCC )
6. ബഹ്റൈൻ - കോഴിക്കോട് ( Bahrain KMCC )
7. മസ്‌കറ്റ് - കണ്ണൂർ ( മസ്‌കറ്റ് കെ എം സിസി)
8. മസ്‌ക്കറ്റ് - കണ്ണൂർ ( റൂവികെ എം സി സി )
9. ഷാർജ്ജ - കോഴിക്കോട് ( ദുബായ് കെ എം സിസി )
10. ഷാർജ്ജ - കോഴിക്കോട്( Dubai KMCC )
11. ഷാർജ്ജ - കോഴിക്കോട്( Dubai KMCC )
12. മസ്‌ക്കറ്റ് - കണ്ണൂർ ( മസ്‌കറ്റ് KMCC )
13. റാസൽഖൈമ- കോഴിക്കോട് ( Sharjha -Ajman KMCC )
14. ഷാർജ്ജ - കണ്ണൂർ ( Dubai KMCC )
15. അബുദാബി - കണ്ണൂർ ( ABD KMCC )
16. അബുദാബി - കൊച്ചി ( ABD KMCC )
17. ദുബായ് - കൊച്ചി ( Dubai KMCC )
18. കുവൈറ്റ് - കൊച്ചി ( KUWAIT KMCC )
19. കുവൈറ്റ് - കോഴിക്കോട് ( KUWAIT KMCC )
20. ദുബായ് - കണ്ണൂർ ( Dubai KMCC)
21. ഷാർജ്ജ - കണ്ണൂർ ( Sharjha Kmcc Kanjangad mandalam)
22. ഷാർജ്ജ - തിരുവനന്തപുരം ( RAK KMCC )
( 17/06/2020)
23. കുവൈറ്റ് - കോഴിക്കോട് ( Kuwait kmcc central committee)
24. മസ്‌ക്കറ്റ് - കോഴിക്കോട് ( muscut kmcc central committee )
25. മസ്‌ക്കറ്റ് - കോഴിക്കോട് ( muscut kmcc central committee)
26. ബഹ്റൈൻ - കോഴിക്കോട് ( Bahrain kmcc )
27. റാസൽഖൈമ - കോഴിക്കോട് ( Sharjha central committee )
28. ദുബായ് - തിരുവനന്തപുരം ( Dubai state committee )
29. റാസൽഖൈമ - കോഴിക്കോട് ( Sharjha kmcc Nadapuram- vadakara committee )
30. റാസൽഖൈമ - കോഴിക്കോട് ( Dubai kmcc kasarkod District committee )
18/06/2020
31. ഷാർജ - കണ്ണൂർ ( Sharjha kmcc Kalysseri mandalam)
32. റാസൽഖൈമ - കോഴിക്കോട് ( Sharjha kmcc azheekod mandalam )
33. റാസൽഖൈമ - കൊച്ചി ( Manaloor mandalam kmcc Thrissur Dist )
34. മസ്‌ക്കറ്റ് - കണ്ണൂർ ( Muscut kmcc central committee)
35. മസ്‌ക്കറ്റ് - കണ്ണൂർ ( Muscut kmcc central committee)
36. ഷാർജ - കോഴിക്കോട് ( fujaira kmcc )
37. ഖത്തർ - കണ്ണൂർ ( Qater kmcc kutiyadi- koothuparampu mandalam )
38. സലാല - കോഴിക്കോട് ( salala kmcc )
39. അബുദാബി - കോഴിക്കോട് ( ABD kmcc )
40. അബൂദാബി - കോഴിക്കോട് (ABD kmcc)
19/06/2020
41. ജിദ്ദ - കോഴിക്കോട് ( Jiddha central committee)
42. ജിദ്ദ - കൊച്ചി ( Jiddha central committee)
43. മസ്‌ക്കറ്റ് - കോഴിക്കോട് ( Muscut central committee)
44. മസ്‌ക്കറ്റ് - കണ്ണൂർ ( Muscut central committee)
45. മസ്‌ക്കറ്റ് - കോഴിക്കോട് ( Muscut Roovi kmcc )
46. മസ്‌ക്കറ്റ് - കോഴിക്കോട് ( Muscut central committee)
47. ദുബായ് - കോഴിക്കോട് (Al Ain kmcc )
48. ദോഹ - കൊച്ചി ( Ponnani mandalam kmcc with a travels )
49. റാസൽഖൈമ - കോഴിക്കോട് ( Dubai - Ajman Palakkad Dist kmcc )
50. ദോഹ - കണ്ണൂർ ( kuttiyadi mandalam kmcc )
51. ദുബായ് - കണ്ണൂർ ( Dubai kmcc kasarkod Dist )
52. റാസൽകൈമ - തിരുവനന്തപുരം ( Dubai kmcc kollam Dist )
53. മസ്‌കറ്റ് - കൊച്ചി ( Muscut Roovi kmcc )
20/06/2020
54. ജിദ്ദ - കൊച്ചി ( Makkha kmcc central committee)
55. റാസൽഖൈമ - കോഴിക്കോട് ( Dubai kmcc malappuram District committee )
56. ദുബായ് - കോഴിക്കോട് ( Al Ain kmcc )
57. മസ്‌ക്കറ്റ് - കണ്ണൂർ ( Muscut kmcc central committee )
58. മസ്‌ക്കറ്റ് - കണ്ണൂർ ( Muscut kmcc central committee )
59. ഷാർജ്ജ - തിരുവന്തപുരം ( Sharjha kmcc TVM District committee )
60. റാസൽഖൈമ - കോഴിക്കോട് ( Dubai kmcc uduma Mandalam in the name of STU - മർഹും ചെർക്കളം അബുദുള്ള സാഹിബിന്റ് ഓർമ്മക്കായ് സമർപ്പിച്ചത് )
61. റാസൽഖൈമ - കോഴിക്കോട് ( Rasalkhaima kmcc malappuram District committee )
62.ദുബൈ-കോഴിക്കോട് - Kozhikode ( Dubai kmcc Nadapuram mandalam )
63. ദുബൈ- കൊച്ചി ( Dubai kmcc Eranamkulam District committee )

04/05/2020

"തിരക്കഥ കൊള്ളാം...പക്ഷേ യോഗല്ലമ്മിണിയേ പായ അങ്ങട്ട് മടക്കിക്കാളി..."

ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമന്യാ മുസ്ലിം ലീഗ് പോഷക സംഘടനയായ KMCC യുടെ സേവന പ്രവർത്തനങ്ങൾ ചരിത്രം തീർക്കുന്നു..
കോവിഡ് പ്രതിരോധത്തിന് മുസ്ലിം ലീഗിൻ്റെ ആമ്പുലൻസുകളും മുഴുവൻ സ്ഥാപനങ്ങളും വിട്ട് കൊടുത്ത് എല്ലാവർക്കും മാതൃകയാകുന്നു..
മെഡി-ചെയിൻ, അത്യാവശ്യമരുന്നുകൾക്ക് ആവശ്യമായ സജീകരണങ്ങളുമായി വൈറ്റ് ഗാർഡ് മുൻപന്തിയിൽ നിൽക്കുന്നു..
ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് CH സെൻ്ററും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും അത്യാവശ്യ സാധനങ്ങളും സാമ്പത്തിക സഹായവും നൽകുന്നു...
എഴുതിയാൽ തീരാത്തത്രയും സഹായങ്ങളും സേവനങ്ങളുമാ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും ജനമനസ്സുകളിൽ നിറഞ് നിൽക്കുന്നു...

ഇതൊക്കെ കണ്ടും കേട്ടും അഭിമാനം കൊണ്ടിരുന്ന സമയത്ത് തന്നെ മനസ്സിലുറപ്പിച്ചതാണ് തന്തയില്ലാത്ത, ഉടായിപ്പ് ഏർപ്പാടുകളുമായി സഖാക്കൾ വരുന്ന കാലം വിദൂരമല്ല എന്ന്...
അതികം വൈകിയില്ല..
കൃത്യമായ ആസൂത്രണവുമായി സഖാക്കൾ എത്തിയിരിക്കുന്നു..
ശിഹാബ് തങ്ങൾ സ്മാരക ആമ്പുലൻസിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്ത വാർത്ത വന്നിരിക്കുന്നു...
പത്ത് കിലോമീറ്റർ ഓടിയപ്പോയേക്കും ആമ്പുലൻസ് പോലീസ് പിടിക്കുന്നു..
പിടിക്കുന്നതിന് മുമ്പേ തന്നെ രോഗിയെ കൊണ്ടു പോകാൻ പുതിയ ആമ്പുലൻസ് തയ്യാറാക്കി പോലീസ് കാത്തിരിക്കുന്നു..
വീഡിയോ എടുക്കാൻ സഖാക്കൾ റെഡിയായി നിൽക്കുന്നു...
കവർ പൊട്ടിക്കുക പോലും ചെയ്യാത്ത ലഹരി പദാർത്ഥങ്ങൾ ആമ്പുലൻസിലുണ്ടെന്ന് കണ്ടെത്തി ഇത്രയും സജ്ജീകരണങ്ങൾ ഒരുക്കി കാത്തിരുന്നിട്ടുണ്ടെങ്കിൽ, ഒന്നുറപ്പിച്ച് പറയാം;
കൃത്യമായ ആസൂത്രണം..
വ്യക്തമായ മാമാ പണി
ഇത്രയും വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കാൻ സഖാക്കളോളം വരില്ല മക്കളെ മറ്റാരും..
ഇതു കൊണ്ടൊക്കെ ലീഗിനെ തകർക്കാം എന്ന് കരുതുന്നവരുണ്ടെങ്കിൽ തളർത്താൻ പോലും സാധിക്കണമെങ്കിൽ ഇനിയും നിങ്ങള് കാലങ്ങൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു...
ഇത്രയം അധ:പതിച്ച മാമാ പണി സഖാക്കളോട് പറയാനുള്ളത്..."യോഗല്ലമ്മിണിയേ പായ അങ്ങട്ട് മടക്കിക്കാളി..."

അഹമ്മദാബാദിലെ കലാപകാലം...ഗുലാം റസൂൽ എന്ന തന്റെ സഹോദരന്റെ വീടും കുടുംബവും അക്രമിക്കപ്പെടുമെന്നായപ്പോൾ മഹേന്ദ്രൻ എന്ന അദ്ദ...
27/12/2019

അഹമ്മദാബാദിലെ കലാപകാലം...
ഗുലാം റസൂൽ എന്ന തന്റെ സഹോദരന്റെ വീടും കുടുംബവും അക്രമിക്കപ്പെടുമെന്നായപ്പോൾ മഹേന്ദ്രൻ എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ഗുലാം റസൂലിനെയും കുടുംബത്തെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തന്റെ വീടിന്റെ രണ്ടാം നിലയിൽ ഒരു മുറിയിൽ അവരെ ഒളിപ്പിച്ചു. ഈ മുറിയിൽ ഇരുന്ന് ഗുലാംറസൂൽ പുറത്തേക്ക് നോക്കി നിൽക്കെ, കലാപകാരികൾ തന്റെ വീട് അക്രമിക്കുന്നതും വീട്ടുസാധനങ്ങളെല്ലാം കടത്തിക്കൊണ്ടു പോകുന്നതുമാണ് കണ്ടത്. അതിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ കാഴ്ച, തന്റെ ആത്മസുഹൃത്ത് ഓംപ്രകാശിനെയും അയാളുടെ രണ്ട് മക്കളെയും കലാപകാരികളുടെ കൂട്ടത്തിൽ കണ്ടതായിരുന്നു. തന്റെ വീട്ടുപകരണങ്ങളെല്ലാം ഓംപ്രകാശും മക്കളും എടുത്തു കൊണ്ട് പോകുന്നത് കണ്ട് അദ്ദേഹത്തിന്റെ മനസ്സ് തകർന്നു. ഇത്രയും കാലം ഒരുമയിലും സ്നേഹത്തിലും ജീവിച്ച ഉറ്റ സുഹൃത്തിന്റെ പ്രവൃത്തി അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
കലാപത്തിന് ശാന്തി വന്നതോടെ നശിപ്പിക്കപ്പെട്ട സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ഗുലാം റസൂലിനെ തേടി ആദ്യമെത്തിയത് ഓംപ്രകാശായിരുന്നു. ഇത് കണ്ട റസൂലിന്റെ മനസ്സിൽ വിദ്വോഷം അണപ്പൊട്ടി. ഓംപ്രകാശിന്റെ മുഖത്തേക്ക് ഒന്ന് നോക്കുവാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒന്നും മിണ്ടാതെ നിൽക്കുന്ന സുഹൃത്തിന്റെ കൈ പിടിച്ച് ഓംപ്രകാശ് അയാളെ തന്റെ വീട്ടിലേക്ക് വലിച്ചുകൊണ്ട് പോയി. ശത്രുക്കൾക്കൊപ്പം നിന്ന് തന്റെ സമ്പത്ത് കൊള്ളയടിച്ചവൻ അവസാനം തന്നെയും വകവരുത്താനുള്ള നിശ്ചയമാണെന്ന് ഗുലാംറസൂൽ ഉറപ്പിച്ചു. സ്വന്തം വീട്ടിലെത്തിയ ഓംപ്രകാശ് ഗുലാംറസൂലിനെ ചേർത്ത് പിടിച്ച് ഇടറിയ സ്വരത്തിൽ പറഞ്ഞു. 'ഗുലാംഭായ്.., ശത്രുക്കൾ അങ്ങയുടെ വീട് അക്രമിച്ചപ്പോൾ അതിന് സംരക്ഷണം നൽകാൻ എനിക്കായില്ല. അവർ ആയുധബലവും ആൾബലവുമുള്ളവരായിരുന്നു. അപ്പോൾ ഒരൊറ്റ വഴിയാണ് എന്റെ മനസ്സിൽ തെളിഞ്ഞത്, ലഹളക്കാരുടെ കൂട്ടത്തിൽ ഒരാളാവുക. ഞാനും എന്റെ രണ്ട് മക്കളും അവരോടൊപ്പം ചേർന്ന് ഞങ്ങൾക്ക് കഴിയാവുന്നത്രയും സാധനങ്ങളെടുത്ത് എന്റെ വീട്ടിൽ കൊണ്ട് വന്ന് സൂക്ഷിച്ചിട്ടുണ്ട്. ഇത്രമാത്രമേ എനിക്ക് കഴിയുമായിരുന്നൊള്ളൂ. എന്നോട് ക്ഷമിക്കണം. അങ്ങയുടെ എല്ലാ വസ്തുക്കളും ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.' ഓംപ്രകാശ് നിരുദ്ധകണ്ഠനായി.
റസൂലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സുഹൃത്തിന്റെ ചുമലിൽ വീണ് അദ്ദേഹം പൊട്ടിക്കരഞ്ഞു.

ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്റെ നന്മ നിറഞ്ഞ മനസ്സിനെയാണ് ഓംപ്രകാശ് പ്രതിനിധീകരിക്കുന്നത്.
ഇന്ന് ഭാരത്തിന്റെ തെരുവിൽ ഭരണകൂടത്തോട് കലഹിക്കുന്നവരുടെ മുമ്പിൽ അവരാണ്.
ഒരുമയുടെ സന്ദേശം ലോകത്തിന് സമ്മാനിച്ചവർ.
വ്യത്യസ്ഥ മതങ്ങൾ തഴച്ചുവളരുന്നത് സഹിഷ്ണുതയോടെ നോക്കിനിന്നവർ. നിരവധി മതങ്ങളുടെ അമ്മയും പോറ്റമ്മയുമായ രാജ്യത്തിന്റെ കാവൽഭടൻമാർ .
മറ്റുള്ളവരെ ഉൾകൊള്ളുവാൻ ഹൈന്ദവ സംസ്കാരം കാണിച്ച മനസ്സ് വിവരണാതീതമാണ്.
തമിഴ്നാട്ടിലെ മിക്ക മസ്ജിദുകളിലും നമസ്ക്കരിച്ചിറങ്ങുന്ന മുസ്ലിങ്ങളെയും കാത്ത് അവരുടെ അനുഗ്രഹം വാങ്ങാനായി ധാരാളം ഇതര മതസ്ഥർ നിരന്ന് നിൽക്കുന്നത് ഇപ്പോഴും കാണാം. ആരാധനാലയത്തിൽ പോയി നമസ്ക്കരിക്കുന്നവർ നല്ല മനുഷ്യരാണ്, ഈശ്വരാനുഗ്രഹമുള്ളവരാണ് എന്ന് വിശ്വസിക്കുന്ന ദ്രാവിഢ സംസ്കാരത്തിന്റെ സൗന്ദര്യമാണ് ഇവിടെ നിറഞ്ഞ് കാണുന്നത്.

നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം നരേന്ദ്ര മോദിയും അമിത്ഷായും ഹിന്ദുക്കളല്ല എന്നതാണ്.
ദയവായി ഇവർ ഹിന്ദുമതം സ്വീകരിക്കണം. അത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. നമുക്ക് നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും തിരിച്ചുപിടിക്കാനും സാധിക്കും.
മനസ്സ് മനസ്സിനോട് പറയുന്ന അമൃത വചനങ്ങളാണ് മതം.
ഇടശ്ശേരിയുടെ വാക്ക് ഓർക്കുക.
"കൂറും പൊരുത്തവുമൊത്ത നമ്മൾ
തോളിൽ കയ്യിട്ടേ നടന്നു കൂടൂ".

Copied from

Shareef Kuttoor
✒_ ശരീഫ് കുറ്റൂർ

16/12/2019

നിങ്ങൾ സുനാമി ആർത്തിരമ്പി വരുന്നത് കണ്ടിട്ടുണ്ടോ

ഇന്നത്തെ ചരിത്രപ്രധാനമായ ബാബരി മസ്ജിദ് കേസിലെ വിധിക്കിടയിൽ സുപ്രീം കോടതി പറഞ്ഞ ഒരു വാചകം ഇതാണ്...Places of Worship  (Spe...
11/11/2019

ഇന്നത്തെ ചരിത്രപ്രധാനമായ ബാബരി മസ്ജിദ് കേസിലെ വിധിക്കിടയിൽ സുപ്രീം കോടതി പറഞ്ഞ ഒരു വാചകം ഇതാണ്...

Places of Worship (Special Provisions) Act, 1991 ഇന്ത്യൻ മതേതരത്വത്തിന്റെ ഏറ്റവും പ്രസക്തമായ ഉപകരണമാണ്...

ഈ നിയമം രൂപപ്പെടുന്നത് കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് MP ആയിരുന്ന, ഇന്ത്യ കണ്ട മികച്ച പാർലിമെന്റേറിയൻമാരിൽ ഒരാളായിരുന്ന G M ബനാത്ത് വാലസാഹിബ് കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ തുടർന്നായിരുന്നു...

ഇന്ത്യയിൽ നിലനിൽക്കുന അമ്പലങ്ങളും പള്ളികളും ചർച്ചുകളും അടക്കം എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15 ന് ഏതൊരു നിലയിൽ ആണോ നില നിന്നിരുന്നത് അതേ നിലയിൽ ഇന്ത്യ നില നിൽക്കുന്നിടത്തോളം കാലം നിലനിർത്താൻ ആവശ്യമായ നിയമ പരിക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ബില്ലിന്റെ ഉള്ളടക്കം...

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഈ ബില്ലിനെ സർക്കാറിന്റെ ഔദ്യോഗിക ബില്ലായി കൊണ്ട് വരികയും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ബാബരി മസ്ജിദ് ഒഴിച്ച് ബാക്കിയുള്ള മുഴവൻ ആരാധനാലയങ്ങൾക്കും നിയമപരമായ സംരക്ഷണം ഉറപ്പ് വരുത്തന്ന Places of Worship (Special Provisions) Act, 1991 ഇന്ത്യൻ പാർലിമെൻറിൽ അരപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു...

ഇന്നത്തെ സുപ്രീം കോടതി വിധിയിൽ ഈ നിയമത്തെ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കുകയും ഈ നിയമത്തിന്റെ സുരക്ഷ ഇന്ത്യയിലെ എല്ലാ ആരാധ നയങ്ങൾക്കും ലഭിക്കും എന്നും ഭരണകൂടത്തിനോ കോടതിക്കോ പോലും ഇതിൽ ഇടപെടാനാവില്ല എന്നും പറഞ്ഞപ്പോൾ ഒരു ലീഗ് പ്രവർത്തകൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നി...

ഈ നിയമത്തിന്റെ ശിൽപിയായ മർഹും G M ബനാത്ത് വാല സാഹിബിനെ ഓർത്ത്...

ചാലക ശക്തിയായ മുസ്ലിം ലീഗിനെ ഓർത്ത്...

ഓരോ മുസ്ലിം ലീഗ് കാരനും അഭിമാനിക്കാം...

Address


Website

Alerts

Be the first to know and let us send you an email when QATAR KMCC CYBER WING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share