V tube

V tube News and discussion of the current politics and social issues

30/08/2023
03/08/2023

Watch

25/07/2023

26/11 terrorist Ajmal Kasab would have died as a Bengaluru resident named "Samir Dinesh Chaudhari" with a "red thread tied around his wrist" if the terror group Lashkar-e-Taiba (LeT) had succeeded in their plan, former Mumbai police commissioner Rakesh Maria has written in his explosive memoirs

രാഹുൽ ഗാന്ധി കൊല്ലപ്പെട്ടു !!!!!!!!!താൻ രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തി എന്ന് ഭാരത് ജോടോ യാത്രയിൽ  ഹരിയാനയിൽവച്ച് രാഹുൽ ഗാന...
10/01/2023

രാഹുൽ ഗാന്ധി കൊല്ലപ്പെട്ടു !!!!!!!!!

താൻ രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തി എന്ന് ഭാരത് ജോടോ യാത്രയിൽ ഹരിയാനയിൽവച്ച് രാഹുൽ ഗാന്ധി പറഞ്ഞു .”രാഹുൽ ഗാന്ധി നിങ്ങളുടെ മനസ്സിൽ ഉണ്ട് . ഞാൻ അവനെ കൊന്നുകളഞ്ഞു . അവനിന്നു നിലവിലില്ല , എൻറെ മനസിലുമില്ല” രാഹുൽ ഗാന്ധി പത്രക്കാരോട് പറഞ്ഞു .

മലയാളികൾ സ്വപ്നം കാണുന്ന മാവേലി ഭരണവും ഗുജറാത്തികൾ ആസ്വദിച്ച മോദി ഭരണവും .....മഹാബലി കേരളം ഭരിച്ചിരുന്ന കാലത്തെ സമ്പൽസമൃ...
04/01/2023

മലയാളികൾ സ്വപ്നം കാണുന്ന മാവേലി ഭരണവും ഗുജറാത്തികൾ ആസ്വദിച്ച മോദി ഭരണവും .....

മഹാബലി കേരളം ഭരിച്ചിരുന്ന കാലത്തെ സമ്പൽസമൃദ്ധിയുടെ ഓർമ്മകളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്.
അദ്ദേഹത്തെ പോലെ നീതിമാനായ മറ്റൊരു ഭരണാധികാരി കേരളത്തിന്റെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ദാനശീലത്തിന് പേരുകേട്ട ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. മലയാളനാടിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു മഹാബലിയുടെ കാലഘട്ടം. അദ്ദേഹത്തിന്റെ രാജ്യത്ത് എല്ലാ പ്രജകളും സന്തുഷ്ടരായിരുന്നു. ജാതിയുടെയോ സാമ്പത്തിന്റെയോ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല. ദരിദ്രരും സമ്പന്നരും ഒരുപോലെ പരിഗണിക്കപ്പെട്ടു. കുറ്റകൃത്യങ്ങളും അഴിമതിയും തീർത്തും ഇല്ലാതായി. ആ രാജ്യത്ത് കള്ളന്മാർ ഇല്ലാത്തതിനാൽ വീടുകൾ താഴിട്ട് പൂട്ടേണ്ട കാര്യമില്ലായിരുന്നു. ദാരിദ്രവും, ദുഖവും, രോഗങ്ങളുമെല്ലാം ആ രാജ്യത്തുനിന്നും തുടച്ചുനീക്കപ്പെട്ടു. സന്തോഷം മാത്രം നിറഞ്ഞുനിന്ന ഒരു രാജ്യമായി മഹാബലിയുടെ നാട്. മഹാബലിയുടെ ഭരണം കേരളചരിത്രത്തിൽ ഇല്ലെങ്കിലും അങ്ങനെയുള്ള ഒരു ഭരണത്തിന്റെ കീഴിൽ ജീവിക്കാനുള്ള മലയാളികളുടെ സ്വപ്നമാണ് ഓണത്തിലൂടെ പ്രകടിപ്പിക്കുന്നത് .

ഇനി ഗുജറാത്തിലേക്, മോദിയിലേക്കു ….

2001 ജനുവരിയിലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഒരു സംസ്ഥാനമാണ് ഗുജറാത്ത് . മൂന്ന് ലക്ഷത്തി നാല്പതിനായിരം കെട്ടിടങ്ങൾ തകർന്നടിഞ്ഞു . ഇരുപതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടു ,ഒരുലക്ഷത്തി അറുപത്തിയേഴായിരം ആളുകൾക്ക് പരിക്ക് പറ്റി . അങ്ങനെയുള്ള തകർന്നു തരിപ്പണമായ ഒരു സംസ്ഥാനമാണ് മുൻപൊരു പഞ്ചായത്തു മെമ്പർ പോലുമായി ഭരിച്ചു പരിചയമില്ലാത്ത മോദിയുടെ കൈകളിൽ കിട്ടിയത് .

മോദിയുടെ കൈയിൽ കിട്ടുബോളുള്ള ഗുജറാത്തിന്റെ അവസ്ഥ അതി ദയനീയം ആയിരുന്നു .

ഒരു ദിവസത്തിൽ ചുരുക്കം മണിക്കൂറുകളിൽ മാത്രം വൈദുതി വിതരണം .പിന്നീട് മുഴുവൻ പവർ കട്ട് .മാസത്തിൽ ഒരിക്കലെങ്കിലും പൊട്ടിപുറപ്പെടുന്ന ഹിന്ദു മുസ്ലിം വർഗീയ ലഹളകൾ .ആഴ്ചയിൽ ഒന്നോ രണ്ടോ കർഫ്യൂ കൾ .തകർന്നടിഞ്ഞ റോഡ് ഗതാഗത മാർഗങ്ങൾ കുടിവെള്ളം തേടി അലയുന്ന സ്ത്രീജനങ്ങൾ അങ്ങനെ പടുദയനീയമായ അവസ്ഥ ….

അഴിമതിയുടെ കറ പുരളാത്ത, നിസ്വാർത്ഥമായ ജനസേവനത്തിൻറെ ഉത്തമ മാതൃകയായ മോദിജി ഗുജറാത്തിന്റെ തലവര തന്നെ മാറ്റി എഴുതി . . ദിവസത്തിൽ 24 മണിക്കൂറും പവർ കട്ട് ഇല്ലാതെ വൈദുതി വിതരണം (ഗുജറാത്തികൾക്കു ഇൻവെർട്ടറിന്റെ ആവശ്യം തന്നെ ഇല്ലാതാക്കി ),.വർഗീയ ലഹളകളും ബന്ദുകളും ഹർത്താലുകളും അപ്രത്യക്ഷമായി, സംസ്ഥാനത്തു പരവതാനികൾ വിരിച്ചപോലെ മനോഹരമായ റോഡുകൾ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കൂട്ടിയിണക്കി , മദ്യത്തിൻറെയും ലോട്ടറിയുടെയും കച്ചവടത്തിലൂടെ സർക്കാർ സാധാരണക്കാരനെ കബളിപ്പിച് കൊള്ളയടിക്കുന്നില്ല . വ്യവസായികൾക്ക് തങ്ങളുടെ വ്യവസായത്തിന് ഏറ്റവും യോജിച്ച സ്ഥലമായി ഗുജറാത്ത്‌ മാറി . തൊഴിലവസരങ്ങൾ കച്ചവട അവസരങ്ങൾ പെരുകി
നദികളിലെ വെള്ളം ഡാമുകൾകെട്ടി പൈപ്പലൈനുകൾ വഴി ഗുജറാത്തിന്റെ ഗ്രാമ ഗ്രാമങ്ങളിൽ പോലും എത്തിച്ചു. അർത്ഥ രാത്രി പോലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി എവിടെവേണമെങ്കിലും പോകാൻ കഴിയുന്ന ഇന്ത്യയിലെ ഒരേഒരു സംസ്ഥാനം ഗുജറാത്തായി മാറി ..അങ്ങനെ അങ്ങനെ അനേകം വിശേഷണങ്ങൾ നിറഞ്ഞ ഒരു സംസ്ഥാനമായി ഗുജറാത്തിനെ മാറ്റിയത് മോദിയെന്ന സത്യസന്ധനും ധർമ്മനിഷ്ഠനുമായ ഒരു ഭരണാധികാരിയുടെ കഠിനാധ്വാനവും അർപ്പണമനോഭാവവുമാണ്.

13 കൊല്ലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 8 കൊല്ലം ഇന്ത്യയുടെ പ്രധാന മന്ത്രിയുമായി 21 കൊല്ലം നീണ്ട ഒരു ഭരണ മികവ് ഇന്ത്യയിൽ ഇതിനു മുൻപുള്ള ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയില്ല .രണ്ടുകൊല്ലം ഒരു മേയർ ആയി ഭരിച്ചവർ പോലും തങ്ങളുടെ ആശ്രിതരെ ഗവണ്മെന്റ് ജോലികളിൽ തിരുകി കയറ്റുന്ന വാർത്തകൾ പ്രചരിക്കുമ്പോൾ 21 കൊല്ലം ഉന്നത പദവിയിൽ ഇരുന്നിട്ടും സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ ബന്ധുനിയമനം മോദി നൽകി അര്ഹതപെട്ടവരുടെ അവസരങ്ങൾ നിഷേധിച്ചില്ല . മോദിയുടെ സഹോദരങ്ങൾ മോദി അധികാരം കിട്ടുന്നതിന് മുൻപ് എന്ത് ജോലിയാണോ ചെയ്തിരുന്നത് ,ഇപ്പോഴും അത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നു .

അഴിമതിയിലൂടെ പണം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല, തനിക്കു വ്യക്തിപരമായും ഔദോദികമായും കിട്ടിയിരുന്ന സമ്മാനങ്ങളെല്ലാം ലേലം ചെയ്തു ആ പണം പാവപ്പെട്ടവർക്ക് വേണ്ടി നൽകിയിരുന്നു ……

മലയാളികൾ സങ്കല്പ ലോകത്തു കാണുന്ന മഹാബലിയുടെ , ഭരണത്തെക്കാൾ ഗുജറാത്തികൾ മോദിയുടെ ഭരണം ആസ്വദിച്ചു എന്നതിൻറെ ശക്തമായ തെളിവാണ് മോദിയുടെ മുന്നിൽ ആർത്തിരമ്പുന്ന ഗുജറാത്തിലെ ജനത.

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഷെയർ ചെയുകയും ലൈക് ചെയുകയും ചെയുക ..

🙏

എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നൽകാമെന്നു മോദിജി വാഗ്‌ദാനം ചെയ്‌തോ ?ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രി നര...
04/01/2023

എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നൽകാമെന്നു മോദിജി വാഗ്‌ദാനം ചെയ്‌തോ ?

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രി നരേന്ദ്ര ദാസ് മോദിജി 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ , ബിജെപി അധികാരത്തിൽ വന്നാൽ എല്ലാ ഇന്ത്യക്കാർക്കും 15 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകാം എന്ന് വാഗ്ദാനം ചെയ്തു ജനങ്ങളെ കബളിപ്പിച്ചു എന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു .എന്നാൽ ഇതിൽ സത്യമുണ്ടോ ? മോഡി ഹിന്ദിയിൽ നടത്തിയ ആ പ്രസംഗത്തിൻറെ മലയാള വിവർത്തനം അങ്ങനെ തന്നെയാണോ ? എന്താണ് ശെരിക്കും മോദിജി പറഞ്ഞത് ?

മോദിജിയുടെ you tube ചാനലിൽ ‘ബിജെപി കള്ള പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും എന്ന് മോദി ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു’ എന്ന തലക്കെട്ടോടെ മോദി തിരഞ്ഞെടുപ്പിൽ നടത്തിയ ആ പ്രസംഗം ഉണ്ട് . അതിൽ അദ്ദേഹം പറയുന്നത് ഇന്ത്യയുടെ പണം മുഴുവൻ കള്ളന്മാരും കൊള്ളക്കാരുമായ (രാഷ്ട്രീയക്കാർ ) വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നു .ആ പണം തിരികെ കൊണ്ടുവന്നാൽ ഇന്ത്യയിലെ ഓരോ പാവപെട്ട മനുഷ്യനും 15 ലക്ഷം വീതം സൗജന്യമായി നല്കാവുന്നത്ര പണം ഉണ്ടാകും . എവിടെ 15 ലക്ഷം ജനങ്ങൾക്ക് നല്കുമെന്നല്ല മറിച്ചു വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന പണം വളരെ വലിയ ഒരു തുകയാണ് എന്ന് മനസിലാക്കി കൊടുക്കാനാണ് മോദി അപ്രകാരം പറഞ്ഞത് .
ഭാരതീയ ജനതാ പാർട്ടിക്ക് അധികാരം കിട്ടിയാൽ ഓരോ രൂപയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും .ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കും ..മോദിയുടെ വാഗ്ദാനം ഇതായിരുന്നു .

വ്യാജ പ്രചാരങ്ങൾക്കും മോദിവിരുദ്ധ പ്രചാരണങ്ങൾക്കും കേരളത്തിൽ നല്ല വള കൂറ് ഉണ്ടെന്നു മനസിലാക്കിയ മലയാളത്തിലെ മുൻനിര മാധ്യമങ്ങൾ ഈ വ്യാജ പ്രചാരണം നിർലജ്ജം തങ്ങളുടെ വായ്ത്താരിയാക്കി പ്രചരിപ്പിച്ചു . ഹിന്ദി അറിയാത്ത മലയാളികൾ വഞ്ചിക്കപ്പെട്ടു .ഹിന്ദി അറിയുന്ന മലയാളികൾ സത്യാവസ്ഥ മനസിലാക്കി …….

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഷെയർ ചെയുകയും ലൈക് ചെയുകയും ചെയുക .

ഇന്ത്യൻപ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിജി  യുടെ മാതാവ് ഹീരാബെൻ നിര്യാതയായി . ബുദ്ധി പൂർവം ജോലി ചെയുക പരിശുദ്ധമായ ജീവിതം...
30/12/2022

ഇന്ത്യൻപ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിജി യുടെ മാതാവ് ഹീരാബെൻ നിര്യാതയായി . ബുദ്ധി പൂർവം ജോലി ചെയുക പരിശുദ്ധമായ ജീവിതം നയിക്കുക എന്ന ഉപദേശമാണ് 100 ആം ജന്മദിനത്തിൽ സന്ദർശിച്ചപ്പോൾ മാതാവ് നൽകിയതെന്ന് മോഡി ട്വീറ്റ് ചെയ്‌തു .മോദിയുടെ ഇളയ സഹോദരനായ പങ്കജ് മോഡിയിടൊപ്പം ഗാന്ധി നഗറിലെ റെയ്‌സൺ ഗ്രാമത്തിലാണ് ഹീരാബെൻ താമസിച്ചിരുന്നത് .

മോദിയുടെയോ ? രാഹുലിൻറെയോ  ?ആരുടെ സുഹൃത്തുക്കളായ കോര്പറേറ്റുകൾ ആണ് ഇന്ത്യൻ ജനതയ്ക്ക് ഗുണകരമായത്ഈ വിഷയം ഇന്ത്യയിലെ ജനങ്ങൾ ...
29/12/2022

മോദിയുടെയോ ? രാഹുലിൻറെയോ ?
ആരുടെ സുഹൃത്തുക്കളായ കോര്പറേറ്റുകൾ ആണ് ഇന്ത്യൻ ജനതയ്ക്ക് ഗുണകരമായത്

ഈ വിഷയം ഇന്ത്യയിലെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്

ഇന്ത്യ ഭരിക്കുന്നത് മോദിയുടെ സുഹൃത്തുക്കളും കോര്പറേറ്റുകളും ആയ അദാനിയും അംബാനിയും ആണെന്നും രാഹുൽ ഗാന്ധി പ്രസംഗിക്കുന്നത് ..രാഹുലിൻറെ ഈ പ്രസ്താവനയിൽ എന്തിങ്കിലും അടിസ്ഥാനമുണ്ടോ ? അദാനിയും അംബാനിയും ഇന്ത്യക്ക് ദോഷകരമായ വ്യക്തിത്വങ്ങൾ ആണോ ? ഈ വിഷയം ഒന്ന് പരിശോധിക്കാം

കോൺഗ്രസിന്റെ പി വി നരസിംഗ റാവു ഭരിച്ച 1995 ഇൽ ആണ്‌ ആദ്യത്തെ മൊബൈൽ സംഭാഷണം നടക്കുന്നത് .അന്നത്തെ വാർത്ത വിതരണ മന്ത്രിയായ സുഖ് റാം ഡൽഹിയിൽ നിന്ന് കൽക്കട്ടയിലേക്കു വിളിച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ ജ്യോതിബസുവുമായി സംസാരിച്ചതാണ് ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ സംഭാഷണം . ഓസ്‌ട്രേലിയൻ കമ്പനിയായ ടെൽസ്ട്രയും ഇന്ത്യയിലെ ബി കെ മോദി ഗ്രൂപ്പും ചേർന്ന കമ്പനിയാണ് ഈ മൊബൈൽ നെറ്റ്‌വർക്ക് നിർമ്മിച്ചത് . അക്കാലത്തെ ഒരുമിനുട്ട് മൊബൈൽ ഇൻകമിങ് ഔട്ട് ഗോയിങ് സംസാരത്തിനു കമ്പനി ഈടാക്കിയത് 8 രൂപയാണ്.. പീക്ക് സമയങ്ങളിൽ ഇത് 16 രൂപ വരെ ഈടാക്കിയിരുന്നു .

നാരസിംഗ റാവുവിൻറെ ഭരണം കഴിഞ്ഞു വന്ന വാജ്‌പേയ് ഭരണം അവസാനിപ്പിക്കുന്ന 2004 മെയ്മാസം മൊബൈൽ കാളിങ് ചാർജ് മിനിറ്റിനു 2.90 രൂപയായി..2004 ജൂലൈയിൽ, ധിരുഭായ് അംബാനിയുടെ റീലിൻസ് കമ്മ്യൂണിക്കേഷൻ പ്രവർത്തനം ആരംഭിച്ചതോടെ മൊബൈൽ രംഗത്ത് ജനങ്ങളെ കൊള്ളയടിച്ചിരുന്ന എയർടെൽ ഐഡിയ വോഡഫോൺ എന്നിങ്ങനെയുള്ള കുത്തക കോർപറേറ്റുകളുടെ പകൽകൊള്ളക്ക് പിടി വീണു. 300 രൂപയ്ക്കു റീചാർജ് ചെയ്താൽ 180 രൂപയുടെ ടോക്ക് ടൈം നൽകി ഇൻകമിങ് ഔട്ട്ഗോയിംഗ് കാളുകള്ക്ക് ചാർജ് ഏർപ്പെടുത്തി അവർ ജനങ്ങളെ കൊള്ളയടിച്ചു കോഡീഷ്വരന്മാരായി മാറിയിരുന്നു . റിലൈൻസിന്റെ ഫ്രീ കാൾ ഓഫറിനും ,താരതമേന കുറഞ്ഞ കാൾ റേറ്റിനൊപ്പം പിടിച്ചു നില്ക്കാൻ വേണ്ടി തങ്ങളുടെയും കാൾ റേറ്റ് കുറക്കാൻ അവർ നിര്ബന്ധിതരായി. അങ്ങനെ കാൾ റേറ്റ് കുറഞ് 2013 ആകുംപോളെക്കും മിനിറ്റിനു 50 പൈസ എന്ന നിലയിലെത്തിക്കുന്നതിൽ മാർക്കറ്റിലെ റിലൈൻസിൻറെ സാനിധ്യം സഹായിച്ചു .

അപ്പോഴാണ് രാഹുൽ ഗാന്ധിയുടെ സുഹൃത്തുക്കളായ കോർപ്പറേറ്റ് ഭീമൻ മാരായ എയർടെല്ലും വൊഡാഫോണിനുമെല്ലാം മറ്റൊരു കൊള്ളയുമായി രംഗ പ്രവേശനം നടത്തുന്നത് .അതാണ് ഡാറ്റാ . ഒരു ജിബി 3G ഡാറ്റക്ക്‌ 350 രൂപവരെ കോൺഗ്രസിന്റെ കാലത്തു ഇവർ ഈടാക്കിയിരുന്നു

അങ്ങനെയുള്ള ഒരു മാർക്കറ്റിലേക്ക് മോദിയുടെ സുഹൃത്തായ അംബാനി വീണ്ടും പ്രത്യക്ഷപ്പെടുന്നു . ഇൻകമിങ് ഔട്ട്ഗോയിംഗ് ആയ എല്ലാ ലോക്കൽ std കാളുകൾ തികച്ചും സൗജന്യമാക്കി മൊബൈലിനെ ഒരു സാധാരണക്കാരന്റെ ഉപകരണമാക്കി മാറ്റിയത് അംബാനിയാണ് .മാത്രമല്ല ഒരു ജിബി 4G ഡാറ്റ വെറും 7 രൂപയ്ക്കു നല്കുന്നതിനോടൊപ്പം ഒരുമാസം കുത്തിയിരുന്ന് ഫോൺ വിളിച്ചാലും ഒരു പൈസപോലും കൂടുതൽ ഈടാക്കാതെ ഒരു മൊബൈൽ സിസ്റ്റം അംബാനി ഇന്ത്യൻ ജനതയ്ക്ക് നൽകി .ഇന്ന് ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ മൊബൈൽ ഉപയോഗം ഇന്ത്യയിൽ ആക്കിയതിൽ അംബാനിക്കുള്ള പങ്കു വലുതാണ് .

ഇനി മോദിയുടെ സുഹൃത്തായ അംബാനി ഇല്ലാതിരുന്നെങ്കിൽ രാഹുലിൻറെ സുഹൃത്തുക്കൾ ഫോൺ ബില്ലിൻറെ പേരിലും ഡാറ്റ ഉപയോഗത്തിന്റെ പേരിലും ജനങ്ങളെ എത്രമാത്രം കൊള്ളയടിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഒള്ളു .
ഇന്ത്യൻ ജനതയുടെ വിരൽത്തുമ്പിൽ വിജ്ഞാന ലോകത്തെ കരപ്രാപ്തമാക്കി മാറ്റുന്നതിൽ അംബാനി നൽകിയ സംഭാവനകൾ അനുസ്മരിക്കാതെ, രാഹുൽ ഗാന്ധിയുടെ ഒരടിസ്ഥാനവുമില്ലാത്ത പ്രസംഗത്തിലൂടെ അവരെ അധിക്ഷേപിക്കുന്നതിനു പൊതുജനം ബാലറ്റിലൂടെ മറുപടി കൊടുക്കട്ടെ

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഷെയർ ചെയുകയും ലൈക് ചെയുകയും ചെയുക .

ഭാരത് ജോഡോ യാത്രയും രാഹുൽ ഗാന്ധിയുടെ വംശാവലിയും  ജോഡോ എന്ന ഹിന്ദി വാക്കിൻറെ മലയാളത്തിലെ അർഥം കൂടി ചേർക്കുക ഒന്നിച്ചു ചേർ...
27/12/2022

ഭാരത് ജോഡോ യാത്രയും രാഹുൽ ഗാന്ധിയുടെ വംശാവലിയും

ജോഡോ എന്ന ഹിന്ദി വാക്കിൻറെ മലയാളത്തിലെ അർഥം കൂടി ചേർക്കുക ഒന്നിച്ചു ചേർക്കുക എന്നൊക്കെയാണ് .ഇപ്പോഴത്തെ പാക്കിസ്ഥാനും ബംഗ്ലദേശും ഇന്ത്യയും അടങ്ങിയ അഖണ്ഡ ഭാരതമാണ് ബ്രിട്ടീഷുകാർ ഭരിച്ചിരുന്നത് . എന്നാൽ ഭരണം ഇൻഡ്യക്കാരിലേക്കു കൈമാറുമ്പോൾ അഖണ്ഡ ഭാരതം രണ്ടു തുണ്ടുകളായി വിഭജിക്കപ്പെട്ടു . സ്വാതന്ത്ര സമരത്തിലെ മുസ്ലിംകളുടെ സാന്നിധ്യത്തിന്റെ പ്രതീകമെന്നവകാശപെട്ടു മുഹമ്മദലി ജിന്ന തങ്ങൾക്കായി ഒരു ഭാഗം എടുത്തു .ആ ഭാഗം ഇന്നത്തെ പാകിസ്ഥാനും ബംഗ്ലദേശും അടങ്ങുന്ന പ്രദേശം ആയിരുന്നു . അവർ ആ രാജ്യത്തെ മുസ്ലിങ്ങൾക്ക് പ്രധാന്യമുള്ള മുസ്ലിം രാഷ്ട്രമായി മാറ്റി … ഹിന്ദുക്കൾക്കും മറ്റു അനേകം മത വിശ്വാസികൾക്കുമായി ബാക്കിയുള്ള ഭാഗം നിശ്ചയിക്കപ്പെട്ടു .ഈ വെട്ടിമുറിക്കൽ നടന്നത് കോൺഗ്രസിൻറെ പ്രമുഖ നേതാക്കളായ നെഹ്‌റുവിന്റെയും മോഹൻദാസ് ഗാന്ധിയുടെയും കാർമികത്വത്തിൽ ആയിരുന്നു .

സ്വാതന്ത്ര്യം കിട്ടി രണ്ടു മാസം കഴിയുമ്പോൾ 1947 ഒക്ടോബറിൽ ഇന്ത്യയും പാകിസ്താനുമായി കാശ്‌മീരിനെ ചൊല്ലി ആദ്യ യുദ്ധമുണ്ടായി. ഇന്ത്യയുടെ ഭാഗമാകാൻ തയാറായ കശ്മീരിലെ ഒരു ഭാഗം ആ യുദ്ധത്തിൽ പാകിസ്ഥാൻ കൈക്കലാക്കി . POK എന്നറിയപ്പെടുന്ന ആ സ്ഥലം ആസാദ് കാശ്മീരും ഗിൽഗിത് ബാൾട്ടിസ്‌താനും ചേർന്ന പ്രദേശമാണ് . അതിൽ ആസാദ് കാശ്മീരിൽ പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രി സഭയും ഉണ്ടെങ്കിലും എല്ലാ അധികാരങ്ങളും പാക് ഭരണ കൂടത്തിനാണ് .

1962 ലെ ഒക്ടോബർ 20 മുതൽ നവംബർ 21 വരെ ഇന്ത്യയും ചൈനയും വടക്കു കിഴക്കൻ അതിർത്തിയിൽ യുദ്ധമുണ്ടാകുമ്പോൾ ഇന്ത്യ ഭരിക്കുന്നത് രാഹുലിന്റെ മുത്തച്ഛനായ നെഹ്‌റു ആയിരുന്നു . ഒരു മാസവും ഒരു ദിവസവും നീണ്ടുനിന്ന ആ യുദ്ധത്തിൽ ചൈന ഇന്ത്യയുടെ അതിർത്തി നിശ്ചയിച്ചിരുന്ന മാക്‌മില്ലെൻ ലൈനിൽ നിന്ന് 3225 കിലോമീറ്റർ ഉളിലേക്കു ഇന്ത്യൻ പട്ടാളത്തെ പിന്നിലാക്കി ഇന്ത്യയുടെ ഭൂപ്രദേശത്തു ചൈന തന്നെ അതിർത്തി നിശ്ചയിച്ചു . അതാണ് ഇന്ന് ലൈൻ ഓഫ് Actual കണ്ട്രോൾ എന്നറിയപ്പെടുന്ന LAC.ഇന്ത്യൻ പട്ടാളവും ചൈനീസ് പട്ടാളവും പാറാവു നോക്കുന്നത് ഇന്ത്യയുടെ ഭൂപ്രദേശത്തിൻറെ 3225 കിലോമീറ്റർ ഉള്ളിലാണ് .ഇന്നും അത് ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല .

1971 ഡിസംബർ 3 മുതൽ 16 വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 13 ദിവസം നീണ്ടു നിൽക്കുന്ന ഒരു യുദ്ധം നടന്നു .മൂന്നു മുതൽ മുപ്പതു ലക്ഷം ജനങ്ങൾ വരെ കൊല്ലപ്പെട്ടിരിക്കാം എന്നനുമാനിക്കുന്ന ആ യുദ്ധത്തിൽ 3800 പാട്ടകക്കാരുടെ ജീവൻ പൊലിഞ്ഞു .
ഇന്ത്യ യുദ്ധത്തിൽ വിജയിച്ചു.
പാകിസ്താനെ ഇന്ത്യയിൽ കൂട്ടിച്ചേർത്തു ഭാരത് ജോടോ നടത്താമായിരുന്നു ഇന്ദിരാ ഗാന്ധി , പാകിസ്ഥൻറെ 93000 യുദ്ധ തടവുകാരെ നിരുപാധികം മോചിപ്പിച്ചു .എന്തിനുപോലും , പാകിസ്ഥൻ അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന POK (പാക് അധീന കാശ്മീർ) ഇന്ത്യയുടെ ഭാഗമായി കൂട്ടി ചേർക്കാനുള്ള വലിയ അവസരം കളഞ്ഞു കുളിച്ചു .
ആ യുദ്ധത്തിലൂടെ ഇന്ദിര ഇന്ത്യക്കു ഗുണകരമായ തീരുമാനങ്ങൾ എടുത്തില്ലെങ്കിലും ലോകത്തിൻറെ ഭൂപടത്തിൽ ഒരു ഇസ്ലാമിക രാജ്യത്തെ കൂടി സൃഷ്ടിച്ചു .കിഴക്കൻ പാകിസ്താനെ ബംഗ്ലാദേശ് എന്ന രാജ്യമായി മാറ്റി .

ഭാരതത്തെ കൂട്ടിച്ചേർക്കാൻ രാഹുലിൻറെ വംശാവലി ഇന്ത്യ ഭാരിച്ച കാലത്തു ശ്രമിച്ചില്ല എന്നത് മാത്രമല്ല ,രാഹുൽ ചോദ്യം ചെയ്യപ്പെടാത്ത UPA യുടെ 10 കൊല്ല ഭരണത്തിലും ശ്രമം നടന്നില്ല ..ഇനി ഭാരത ജോഡോ എന്നത് ഹൃദയങ്ങളുടെ കൂട്ടിച്ചേർക്കൽ ആണെങ്കിൽ ആദ്യം രാഹുൽ തൻറെ കൂടപ്പിറപ്പായ വരുൺ ഗാന്ധിയോടും മേനക ഗാന്ധിയോടും ഹൃദയത്തിന്റെ ഇഴയടുപ്പം കാണിച്ചു മാതൃക ആവട്ടെ .

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഷെയർ ചെയുകയും ലൈക് ചെയുകയും ചെയുക .

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മൈസൂരിനടുത് വച്ച് അപകടത്തിൽ പെട്...
27/12/2022

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മൈസൂരിനടുത് വച്ച് അപകടത്തിൽ പെട്ടു . പ്രഹ്ലാദ് മോദിക്കും ഭാര്യക്കും നിസാര പരിക്ക് പറ്റിയതിനാൽ ചികിത്സാക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭാരത് ബയോടെക് മൂക്കിൽ കൂടി നൽകുന്ന കോവിഡ് വാക്‌സിൻ വികസിപ്പിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച ഇൻകോവാക്ക് എന്ന മൂക്കിലൂടെ സ...
27/12/2022

ഭാരത് ബയോടെക് മൂക്കിൽ കൂടി നൽകുന്ന കോവിഡ് വാക്‌സിൻ വികസിപ്പിച്ചു

ഭാരത് ബയോടെക് വികസിപ്പിച്ച ഇൻകോവാക്ക് എന്ന മൂക്കിലൂടെ സ്പ്രൈ ചെയുന്ന വാക്‌സിൻ 2023 ജനുവരി നാലാമത്തെ ആഴ്ച മുതൽ ലഭ്യമാകും .ലോകത്തിൽ ആദ്യത്തെ മൂക്കിലൂടെ നൽകുന്ന വാക്‌സിൻ ആണ് ഇൻകോവാക്ക് .വാക്‌സിൻറെ പ്രൈവറ്റ് വില GST കൂടാതെ 800 രൂപയും സർക്കാർ വില GST കൂടാതെ 325 രൂപയുമാണെന്നു ഭാരത് ബയോടെക് അറിയിച്ചു

26/12/2022

എല്ലാത്തിനെയും അതിജീവിക്കാൻ ആവേശത്തോടെ ജീവിക്കാൻ ഈ ഒരൊറ്റ സാക്ഷ്യം കേട്ടാൽ മതി

25/12/2022

Kripasanam Udambadi..A way to purify soul and reinstate close relation with god to get the result of your prayer

23/12/2022

A kidu scene of Mammootty from Rajamanikyam

23/12/2022

Super Scene in Rajamanikyam

18/12/2022

ഉടമ്പടി തൈലം കൊണ്ട് അവിശ്വസനീയമായ അത്ഭുതം

18/12/2022

Super Goals of Kylian MBAPPE

Address


Website

Alerts

Be the first to know and let us send you an email when V tube posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to V tube:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share