Church and Science Malayalam

  • Home
  • Church and Science Malayalam

Church and Science Malayalam This page would like to share the Catholic contributions to science and technology.

അതിപ്രശസ്തനായ ഒരു ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, ലൂവൈന്‍ കത്തോലിക്കാ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായ...
05/01/2024

അതിപ്രശസ്തനായ ഒരു ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, ലൂവൈന്‍ കത്തോലിക്കാ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായിരുന്നുബെല്‍ജിയന്‍ കത്തോലിക്കാ പുരോഹിതനായിരുന്ന ജോര്‍ജെ ലെമെട്ര. സമീപത്തുള്ള താരാപഥങ്ങളുടെ മാന്ദ്യം, പ്രപഞ്ച വികാസ സിദ്ധാന്തത്തിലൂടെ വിശദീകരിക്കാമെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. ഏറെ താമസിയാതെ തന്നെ എഡ്വിന്‍ഹബിള്‍ തന്റെ നിരീക്ഷണങ്ങളിലൂടെ അത് ശരിയാണെന്നു തെളിയിക്കുകയും ചെയ്തു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കുന്ന ബിഗ് ബാംഗ് സിദ്ധാന്തം ആദ്യമായി മുന്നോട്ടു വച്ചതും ഈ കത്തോലിക്കാ പുരോഹിതന്‍ തന്നെയാണ്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ലെമെട്രയാണ്. ഇതാണ് പിന്നീട് ഹബിള്‍സ് നിയമം എന്നറിയപ്പെട്ടത്. ഹബിള്‍ സ്ഥിരാങ്കത്തിന്റെനിരീക്ഷണ എസ്റ്റിമേറ്റ് ആദ്യമായി നല്‍കിയതും ലെമെട്ര തന്നെയാണ്. 1936-ല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1960 മുതല്‍ മരണം വരെ അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

By Juhi G

For English Posts Visit page Church and Science

ഒരു ഇറ്റാലിയൻ കത്തോലിക്കാ പുരോഹിതനും അനാട്ടമിസ്റ്റുമായിരുന്നു ഫാ. ഗബ്രിയേൽ ഫാലോപ്പിയോ (1523 - ഒക്ടോബർ 9, 1562). അദ്ദേഹത്...
29/12/2023

ഒരു ഇറ്റാലിയൻ കത്തോലിക്കാ പുരോഹിതനും അനാട്ടമിസ്റ്റുമായിരുന്നു ഫാ. ഗബ്രിയേൽ ഫാലോപ്പിയോ (1523 - ഒക്ടോബർ 9, 1562). അദ്ദേഹത്തിന്റെ ലാറ്റിൻ നാമമായ ഫാലോപ്പിയസ് ആണ് പലർക്കും കുറച്ചുകൂടെ സുപരിചിതം. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട അനാട്ടമിസ്റ്റുകളിലും ഫിസിഷ്യൻമാരിലും ഒരാളായിരുന്നു അദ്ദേഹം. ഫാലോപ്യൻ ട്യൂബിന് ആ പേര് വന്നത് ഈ വൈദികന്റെ പേരിൽ നിന്നാണ്. ഫാ. ഫാലോപ്പിയോയുടെ പ്രധാന പഠനമേഖല തലയുടെ ഘടനയുമായി ബന്ധപ്പെട്ടായിരുന്നു . ചെവിയെക്കുറിച്ച് മുമ്പ് കണ്ടുപിടിക്കപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം പലതും കൂട്ടിച്ചേർക്കുകയും ടിമ്പാനവും അത് സ്ഥിതി ചെയ്യുന്ന ഓസിയസ് റിംഗുമായുള്ള ബന്ധo വിശദമായി വിവരിക്കുകയും ചെയ്തു. ഫെനെസ്ട്രെ ((fenestræ), വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവ തമ്മിലുള്ള ആശയവിനിമയo അദ്ദേഹം സൂക്ഷ്മമായി വിവരിച്ചു. മാസ്റ്റോയിഡ് കോശങ്ങളും മധ്യകർണ്ണവും തമ്മിലുള്ള ബന്ധം ആദ്യമായി ചൂണ്ടിക്കാണിച്ചത് അദ്ദേഹമാണ്. കണ്ണിലെ ലാക്രിമൽ നാളികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം അദ്ദേഹത്തിന്റെ മുൻഗാമികളുടെ പഠനങ്ങളിൽ പ്രകടമായ മുന്നേറ്റമായിരുന്നു ചെലുത്തിയത്. ഇതു കൂടാതെ അദ്ദേഹം എത്‌മോയിഡ് അസ്ഥിയെയും മൂക്കിലെ കോശങ്ങളെയും കുറിച്ച് വിശദമായ വിവരണവും നൽകി. എല്ലുകളുടെയും പേശികളുടെയും ഘടനയിലെ പഠനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്. മയോളജിയിലാണ് അദ്ദേഹം സുപ്രസിദ്ധ അനാട്ടമിസ്റ്റായ വെസാലിയസിനെ തിരുത്തിയത്. രണ്ട് ലിംഗങ്ങളിലുമുള്ള ജനനേന്ദ്രിയങ്ങളെക്കുറിച്ച് പഠിച്ച്, അണ്ഡാശയത്തിൽ നിന്ന് ഗർഭാശയത്തിലേക്ക് നയിക്കുന്ന ഫാലോപ്യൻ ട്യൂബിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഓഡിറ്ററി ഞരമ്പിൽ നിന്ന് പുറത്തുകടന്ന ശേഷം ഫേഷ്യൽ നേർവ് കടന്നുപോകുന്ന അക്വഡക്റ്റസ് ഫാലോപ്പി എന്ന കനാലിനും അദ്ദേഹത്തിന്റെ പേരുണ്ട്. എന്നിരുന്നാലും, ന്യൂറോഅനാട്ടമിയിലെ ഫാ. ഫാലോപ്പിയോയുടെ സംഭാവനകൾ, അദ്ദേഹം ആദ്യം കണ്ടെത്തിയ ഘടനകളെ നന്നായി മനസ്സിലാക്കാനുള്ള ശ്രമങ്ങൾ കാരണം ഇന്നും താൽപ്പര്യമുള്ളവയാണ്.
മുഖത്തെ സെൻസറി സിസ്റ്റങ്ങളിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. മുഖത്തെ ഞരമ്പുകളുടെ പാതയും അവയുടെ ട്രാക്കുകളിൽ കിടക്കുന്ന ഘടനകളുo മനസ്സിലാക്കുന്നതിലാണ് അദ്ദേഹം തന്റെ ഗവേഷണം കേന്ദ്രീകരിച്ചത്. മുഖത്തെക്കുറിച്ചുള്ള പഠനങ്ങളിൽ അദ്ദേഹം തന്റെ പേര് എഴുതിച്ചേർത്തത് രണ്ട് കാര്യങ്ങളിൽ മാത്രമാണ്. മനുഷ്യശിരസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഫേഷ്യൽ കനാൽ ആദ്യമായി വിവരിച്ചത് ഫാലോപ്പിയോ ആണ്, അതിന്റെ പാത, ഘടന, ഉള്ളടക്കം എന്നിവ അദ്ദേഹം പഠിച്ചു വിവരിച്ചു. പെട്രോസൽ അസ്ഥിയുടെ മുൻഭാഗത്തുള്ള ഒരു ദ്വാരമായ ഫാലോപ്യൻ ഹയേറ്റസിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
പ്രായോഗിക വൈദ്യശാസ്ത്രത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ പ്രധാനമാണ്. ചെവിയിലെ രോഗങ്ങളുടെ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി ആദ്യമായി ഓറൽ സ്പെക്കുലം ഉപയോഗിച്ചത് അദ്ദേഹമാണ്, ശസ്ത്രക്രിയാ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഇപ്പോഴും പ്രസക്തമായി തുടരുന്നു.

ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.നീ ഗര്‍ഭം ധരിച്ച് ഒരു പുത്രന...
24/12/2023

ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
അവന്‍ വലിയവനായിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
ലൂക്കാ 1 : 30-33

Merry Christmas to you and your family!!!!

സിനിമയിലെ  സ്ലോ മോഷൻ രംഗങ്ങൾക്ക് പിന്നിലെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് ഓസ്ട്രിയക്കാരനായ ഒരു കത്തോലിക്ക വൈദികനാണ്...
24/12/2023

സിനിമയിലെ സ്ലോ മോഷൻ രംഗങ്ങൾക്ക് പിന്നിലെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് ഓസ്ട്രിയക്കാരനായ ഒരു കത്തോലിക്ക വൈദികനാണ് - ഫാ. ഓഗസ്‌ററ് മസ്ഗര്‍ (Feb 10, 1868 – Oct 30, 1929)

സമയം ചലിച്ചുകൊണ്ടേയിരിക്കും. എങ്കിലും ചിലപ്പോഴെങ്കിലും സമയത്തിന്റെ വേഗത അല്‍പമൊന്നു കൂടിയിരുന്നെങ്കിലെന്നോ കുറഞ്ഞിരുന്നെങ്കിലെന്നോ ഒക്കെ നമ്മള്‍ ആഗ്രഹിക്കാറില്ലേ. യഥാര്‍ഥ ജീവിതത്തില്‍ ഇത് അസാധ്യമാണെന്ന് നമുക്കറിയാം. എന്നാല്‍, സമയത്തിന്റെ വേഗതയെ ആവശ്യാനുസരണം കൂട്ടിയും കുറച്ചുമെല്ലാം ദൃശ്യവിസ്മയ മൊരുക്കുന്ന ഒരു മേഖലയാണ് ചലച്ചിത്ര മേഖല. പറഞ്ഞു വരുന്നത് സിനിമയില്‍ സുപ്രധാന രംഗങ്ങള്‍ വരുമ്പോള്‍ പൊതുവേ ഉപയോഗിച്ചു കാണുന്ന സ്ലോമോഷന്‍ എന്ന വിദ്യയെ കുറിച്ചാണ്.പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം എന്ന് ചോദിച്ചതുപോലെ കത്തോലിക്കാ സഭയും ശാസ്ത്രവും എന്ന വിഷയത്തില്‍ മേല്‍പറഞ്ഞ കാര്യത്തിന് എന്താണ് ബന്ധം എന്ന് നമ്മളില്‍ ചിലരെങ്കിലും ഒന്ന് ചിന്തിച്ചു കാണും. ഇന്ന് നമ്മള്‍ തുടര്‍ന്ന് വായിക്കാന്‍ പോകുന്നത് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ച ഒരു കത്തോലിക്കാ പുരോഹിതനെക്കുറിച്ചാണ്.

1868ല്‍ ഓസ്ട്രിയയിലെ സ്‌റ്റൈറിയയില്‍ ജനിച്ച ഒരു കത്തോലിക്ക പുരോഹിതനും ഭൗതികശാസ്ത്രജ്ഞനും സിനിമാ പ്രേമിയുമായിരുന്നു ഫാ. ഓഗസ്‌ററ് മസ്ഗര്‍. ദൈവശാസ്ത്ര ഫാക്കല്‍റ്റിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1890ല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഗ്രേസില്‍ ഗണിതം, ഭൗതികശാസ്ത്രം, ചിത്രരചന എന്നിവ പഠിക്കുകയും 1899ല്‍ പ്രൊഫസറാവുകയും ചെയ്തു. ഒരു മിറര്‍ ചെയ്ത ഡ്രം സിന്‍ക്രൊണൈസിംഗ് മെക്കാനിസമായി ഉപയോഗിച്ച് അദ്ദേഹം സ്ലോ മോഷന്‍ ടെക്‌നിക് കണ്ടുപിടിച്ചു. റെക്കോര്‍ഡിംഗ് സമയത്ത്, ഒരു സെക്കന്‍ഡില്‍ 32 ഫ്രെയിമുകള്‍ ഷൂട്ട് ചെയ്തതിനുശേഷം (സാധാരണ വേഗതയേക്കാള്‍ ഇരട്ടി) ഒരു സാധാരണ ഫ്രെയിം റേറ്റില്‍ പ്ലേ ചെയ്യുന്നതിലൂടെ, സ്ലോ മോഷന്‍ സൃഷ്ടിക്കാന്‍ കഴിയും. 1907ല്‍, അദ്ദേഹം ഇതിന് ഒരു പേറ്റന്റ് സമര്‍പ്പിക്കുകയും അതേ സമയം തന്നെ, തന്റെ പ്രൊജക്ടര്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനുമായി ബെര്‍ലിനില്‍ പ്രൊഫ. മസ്ഗര്‍ കിനെറ്റോസ്‌കോപ്പ് ഏയഒ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം കണ്ടുപിടിച്ച സാങ്കേതികവിദ്യ ഛായാഗ്രഹണത്തില്‍ ഒരു വിപ്ലവംതന്നെ സൃഷ്ടിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഈ കണ്ടുപിടിത്തം അധികം വൈകാതെ ശില്‍പികള്‍ക്കും സൈനിക പരിശീലകര്‍ക്കും ജിംനാസ്റ്റുകള്‍ക്കുംശുപാര്‍ശ ചെയ്യപ്പെട്ടു. സ്ലോ മോ ഷന്റെ സഹായത്തോടെ നഗ്‌നനേത്രങ്ങള്‍ക്ക് കൃത്യമായി വിവേചിച്ചറിയാന്‍ കഴിയാത്ത വിധം വളരെ വേഗതയുള്ള ചലനങ്ങള്‍ പോലും നിരീക്ഷിക്കാനും പഠിക്കാനും കഴിയും എന്ന് വന്നതോടെ നിരവധി മേഖലകളില്‍ വലിയ മുന്നേറ്റങ്ങളുണ്ടായി.

കത്തോലിക്കാ സഭയെ താറടിച്ചു കാണിക്കാനും ധാര്‍മികമൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യാനും മാധ്യമങ്ങള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ ഫാ. മസ്ഗാറിനെ പോലെയുള്ളവരിലൂടെ കത്തോലിക്കാ സഭ ലോകത്തിനു നല്‍കിയ കണക്കില്ലാത്ത നന്മകളെ കുറിച്ച് നമുക്ക് കൂടുതല്‍ ബോധവാന്മാരാകാം.

Juhi G

more read and source:
https://oecv.at/Biolex/Detail/11400478
https://fordham.universitypressscholarship.com/view/10.5422/fordham/9780823242047.001.0001/upso-9780823242047-chapter-5
http://www.aeiou.at/aeiou.encyclop.m/m966878.htm;internal&action=_setlanguage.action?LANGUAGE=en
https://www.mentalfloss.com/article/86916/august-musger-priest-and-physicist-who-invented-slow-motion
https://en.wikipedia.org/wiki/August_Musger

For English posts visit page : Church and Science

ഇൻഡക്ഷൻ കോയിൽ, മെയ്‌നൂത്ത് ബാറ്ററി എന്നിവയുടെ  കണ്ടുപിടുത്തത്തിന്റെ  പേരിൽ പ്രശസ്തനായ ഐറിഷ് വൈദിക-ശാസ്ത്രജ്ഞൻ. ഫാ. നിക്ക...
23/12/2023

ഇൻഡക്ഷൻ കോയിൽ, മെയ്‌നൂത്ത് ബാറ്ററി എന്നിവയുടെ കണ്ടുപിടുത്തത്തിന്റെ പേരിൽ പ്രശസ്തനായ ഐറിഷ് വൈദിക-ശാസ്ത്രജ്ഞൻ. ഫാ. നിക്കോളാസ് ജോസഫ് കാലൻ (22 ഡിസംബർ 1799 - 10 ജനുവരി 1864)

അയർലണ്ടിലെ ഡാർവറിൽ നിന്നുള്ള ഒരു ഐറിഷ് പുരോഹിതനും ശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായിരുന്നു ഫാ. നിക്കോളാസ് .1834 മുതൽ അദ്ദേഹം മെയ്‌നൂത്ത് കോളേജിൽ നാച്ചുറൽ ഫിലോസഫി പ്രൊഫസറായിരുന്നു. ഇൻഡക്ഷൻ കോയിലിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ഫാ. നിക്കോളാസ് കൂടുതലായും അറിയപ്പെടുന്നത് . ഒരു "പ്രാഥമിക" കോയിലിലൂടെ ബാറ്ററി അയക്കുന്ന വൈദ്യുതധാര തടസ്സപ്പെടുമ്പോൾ, ബന്ധമില്ലാത്ത "സെക്കൻഡറി" കോയിലിൽ ഉയർന്ന വോൾട്ടേജ് കറന്റ് ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് 1836-ൽ അദ്ദേഹം കണ്ടെത്തി. വൈദ്യുതകാന്തികതയെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിനായി വിശ്വസനീയമായ ബാറ്ററികൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത വന്നതോടെ, ഫാ. നിക്കോളാസ് ഈ മേഖലയിൽ സുപ്രധാനമായ പ്രവർത്തനങ്ങൾ നടത്തി, 1854-ൽ "മെയ്നൂത്ത്" ബാറ്ററിയും 1855-ൽ ഒറ്റ ദ്രാവക സെല്ലും (single fluid cell) കണ്ടുപിടിച്ചു. ഇരുമ്പിനെ തുരുമ്പെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ ലെഡ്-ടിൻ മിശ്രിതം ഉപയോഗിച്ചുള്ള ഗാൽവാനൈസേഷന്റെ ആദ്യകാല രൂപം, വിവിധ ബാറ്ററി ഡിസൈനുകൾ പരീക്ഷിച്ചപ്പോൾ അദ്ദേഹം കണ്ടെത്തി. 1853-ൽ, അദ്ദേഹം തന്റെ ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടി. ശാസ്ത്ര ഗവേഷണത്തിനും കണ്ടുപിടുത്തങ്ങൾക്കുമൊപ്പം ദൈവശാസ്ത്രപരവും സന്യാസപരവുമായ കൃതികളുടെ രചനയ്ക്കും വിവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു . ഇരുപതോളം മതഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിലൊന്ന് പിൽക്കാലത്തു ന്യുമാൻറെ പരിവർത്തനത്തെ ഗണ്യമായ രീതിയിൽ സ്വാധീനിക്കുകയുണ്ടായി. ഭൗതിക ശാസ്ത്രവും ദൈവശാസ്ത്രവും ഒരുമിച്ചു കൊണ്ടുനടന്ന ഫാ. നിക്കോളാസിൽ കാണാൻ കഴിയുന്നത് കത്തോലിക്കാ സഭയുടെ മുഖം തന്നെയാണെന്നത് നമുക്കും ഒരു ഓർമപ്പെടുത്തലാണ്.

കമ്പ്യൂട്ടർ യുഗത്തിൽ ജീവിക്കുന്ന നമ്മൾ എല്ലാവരും തീർച്ചയായും കേട്ടിരിക്കേണ്ട ഒരു വനിതയെകുറിച്ചു - അതിലുപരി ഒരു കത്തോലിക്...
22/12/2023

കമ്പ്യൂട്ടർ യുഗത്തിൽ ജീവിക്കുന്ന നമ്മൾ എല്ലാവരും തീർച്ചയായും കേട്ടിരിക്കേണ്ട ഒരു വനിതയെകുറിച്ചു - അതിലുപരി ഒരു കത്തോലിക്കാ സന്യാസിനിയെകുറിച്ചാണ് ഇന്നത്തെ എഴുത്ത്. വിവരസാങ്കേതിക വിദ്യയുടെ വളർച്ചയിൽ വിശ്വാസം അപ്രസക്തമാകുന്നു എന്ന് ചിന്തിക്കുന്നവർക്ക് ചെറിയ ഒരു വെല്ലുവിളികൂടിയാണ് ഒരു കത്തോലിക്കാ സന്യാസിയായിത്തുടർന്ന്കൊണ്ട് തന്നെ കമ്പ്യൂട്ടർ യുഗത്തിന്റെ ആദ്യകാല സംഭാവനകളുടെ നെടുംതൂണായി പ്രവർത്തിച്ച സി. മേരി കെന്നത്ത് കെല്ലർ. ഓഹിയോയിലെ ക്ളീവ്ലാൻഡ് എന്ന സ്ഥലത്താണ് സി. മേരി കെന്നത്ത് കെല്ലർ, B.V.M(1913-1985) ജനിച്ചത്. പിന്നീട് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദി ബ്ലസ്ഡ് വിർജിൻ മേരി എന്ന സന്യാസസഭയിൽ ചേർന്ന അവർ, മേരി കെന്നത്ത് എന്ന പേര് സ്വീകരിച്ചു. തുടർന്ന് ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ ചേർന്ന സി. മേരി, 1943 -ൽ അവിടെനിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്. ബിരുദവും 1953 ൽ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും എം.എസ് ബിരുദവും നേടി.
ബിരുദ പഠനകാലത്ത്, ഡാർട്ട്മൗത്ത്, പർഡ്യൂ, മിഷിഗൺ സർവകലാശാല, വിസ്കോൺസിൻ സർവകലാശാല എന്നിവയുൾപ്പെടെ മറ്റ് സർവകലാശാലകളുമായും അവർ അഫിലിയേറ്റഡ് ആയിരുന്നു. ഒരു ബിരുദ വിദ്യാർത്ഥി എന്ന നിലയിൽ, കോ എഡ്യൂക്കേഷൻ അനുവദിക്കാതിരുന്ന ന്യൂ ഹാംഷെയറിന്റെ ഐവി ലീഗ് കോളേജ് ആയ ഡാർട്ട്മൗത്ത് ഉൾപ്പടെയുള്ള സ്കൂളുകളിൽ സി. മേരി തന്റെ സെമസ്റ്ററുകൾ ചെലവഴിച്ചു. ഡാർട്ട്മൗത്ത്, സിസ്റ്റർക്കുവേണ്ടി കോ എഡ്യൂക്കേഷൻ നയത്തിൽ ഇളവ് വരുത്തി. അവർ അവിടുത്തെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്തുകൊണ്ട് BASIC എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസനത്തിന് സംഭാവന നൽകി. അത് ആദ്യകാല തലമുറ പ്രോഗ്രാമർമാർക്ക് വളരെയധികം സഹായകരമായിത്തീർന്നു.
ഡാർട്ട്മൗത്തിലെ ജോലിക്ക് ശേഷം, പിഎച്ച്ഡി നേടാനായി സി. മേരി വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലേക്ക് വന്നു. അവിടെ പ്രൊഫ. പ്രെസ്റ്റൺ ഹാമർ "കമ്പ്യൂട്ടർ ജനറേറ്റഡ് പാറ്റേണുകളെക്കുറിച്ചുള്ള ഇൻഡക്റ്റീവ് ഇൻഫറൻസ്" എന്ന തലക്കെട്ടിൽ സിസ്റ്റർടെ പ്രബന്ധത്തിന് മേൽനോട്ടം വഹിച്ചു. യുഡബ്ല്യു-മാഡിസണിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വ്യക്തിയായി അവർ മാറി. അതിനെത്തുടർന്ന് അയോവയിലെ ഡുബുക്കിലുള്ള ഒരു റോമൻ കത്തോലിക്കാ സ്ഥാപനമായ ക്ലാർക്ക് കോളേജിൽ ഒരു ഫാക്കൽറ്റി ആയി സിസ്റ്റർ ജോലിയിൽ പ്രവേശിച്ചു. അവിടെ അവൾ ഒരു കമ്പ്യൂട്ടർ സയൻസ് വിഭാഗം സ്ഥാപിക്കുകയും രണ്ട് പതിറ്റാണ്ട് കാലത്തോളം പ്രസ്തുത വിഭാഗത്തിന്റെ അധ്യക്ഷയായി സേവനം ചെയ്യുകയും ചെയ്തു .
കമ്പ്യൂട്ടർ പഠനത്തിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ആശയത്തിന്റെ ആദ്യകാല അഭിഭാഷകയായിരുന്നു സി. കെല്ലർ. ജോലി ചെയ്യുന്ന അമ്മമാർ ഉൾപ്പെടെയുള്ള മുതിർന്ന വിദ്യാർത്ഥികൾക്കു സിസ്റ്റർ അധ്യാപനം നടത്തിപോന്നിരുന്നു. അമ്മമാർക്ക് അവരുടെ ചെറിയ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുവരാൻ കൂടെയുള്ള അനുവാദം നല്കിക്കൊണ്ടായിരുന്നു ഇത് പ്രാവർത്തികമാക്കിയത്
സിസ്റ്ററുടെ ചില പരാമർശങ്ങൾ തികച്ചും പ്രവചനാത്മകമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സർവ്വസാധാരണമായ കാലത്തിന് വളരെ മുമ്പുതന്നെ സിസ്റ്റർ ഇങ്ങനെ പറഞ്ഞിരുന്നു, " നമുക്ക് ഒരു വിവര വിസ്ഫോടനം ഉണ്ട്. ഈ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഒരു പ്രയോജനവുമില്ലെന്ന് അതിൽത്തന്നെ വ്യക്തമാണ്. ഗവേഷണത്തിൽ കമ്പ്യൂട്ടറുകൾ വഹിക്കുന്ന പ്രാധാന്യം മുൻകൂട്ടി കണ്ടുകൊണ്ട്, “വിവരങ്ങൾ വേഗത്തിൽ വീണ്ടെടുക്കുന്നതിനുള്ള കമ്പ്യൂട്ടറിന്റെ അഭിരുചി , അതിനെ നാളത്തെ ലൈബ്രറികളുടെ കേന്ദ്രമാകുമെന്ന്" മറ്റൊരവസരത്തിൽ സിസ്റ്റർ പറഞ്ഞിട്ടുണ്ട് . 1985 ജനുവരി 10-ന് 71-ആം വയസ്സിൽ സി. മേരി കെന്നത്ത് കെല്ലർ, B.V.M തന്റെ ഈ ലോകത്തിലെ സംഭാവനകൾ അവസാനിപ്പിച്ചു. സിസ്റ്റർ പഠിപ്പിച്ച കോളേജിൽ ഇപ്പോഴും കെല്ലർ കമ്പ്യൂട്ടർ സെന്റർ ഉണ്ട് കാണാൻ കഴിയും .കൂടാതെ കമ്പ്യൂട്ടർ സയൻസ് മേജർ എടുക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി S. M. കെന്നത്ത് കെല്ലർ സ്കോളർഷിപ്പും കാത്തിരുപ്പുണ്ട്.

ജപമാല പിടിച്ചുകൊണ്ട് കീബോർഡിൽ വിരലമർത്തുന്നതിൽ അസ്വാഭാവികത ഒന്നും ഇല്ല എന്ന് തെളിയിച്ച സിസ്റ്റർ മേരി കെന്നെത് കെല്ലെറിലൂടെ കാണാൻ കഴിയുന്ന കത്തോലിക്കാ സഭയുടെ മുഖം നമ്മുടെ ഓർമ്മകളിൽ നിന്ന്നും മറയാതിരിക്കട്ടെ.

Juhi Elz



English posts : Church and Science

ആധുനിക ജിയോളജിയുടെയും സ്ട്രാറ്റിഗ്രഫിയുടെയും പിതാവായി കണക്കാക്കപ്പെടുന്ന കത്തോലിക്കാ ബിഷപ്പും ശാസ്ത്രജ്ഞനുമാണ് വാഴ്ത്തപ്...
21/12/2023

ആധുനിക ജിയോളജിയുടെയും സ്ട്രാറ്റിഗ്രഫിയുടെയും പിതാവായി കണക്കാക്കപ്പെടുന്ന കത്തോലിക്കാ ബിഷപ്പും ശാസ്ത്രജ്ഞനുമാണ് വാഴ്ത്തപ്പെട്ട നിക്കോളാസ് സ്റ്റെനോ. അനാട്ടമി, പാലിയന്റോളജി, ജിയോളജി, ക്രിസ്റ്റലോഗ്രഫി എന്നീ മേഖലകളിലാണ് ബിഷപ്പ് പ്രധാനമായും സംഭാവന നൽകിയത്. അദ്ദേഹത്തിന്റെ ശരീരഘടനാ പഠനങ്ങൾ ഗ്രന്ഥി-ലിംഫറ്റിക് സിസ്റ്റത്തെക്കുറിച്ചുള്ള ധാരാളം അറിവുകൾ ശാസ്ത്രലോകത്തിനു നൽകി. സ്റ്റെൻസന്റെ നാളി, സ്റ്റെൻസന്റെ ഗ്രന്ഥി, സ്റ്റെൻസന്റെ സിര, സ്റ്റെൻസന്റെ ഫോറമിന എന്നിവയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ അദ്ദേഹത്തിന്റെ പേരിലാണ് ഇന്നും അറിയപ്പെടുന്നത്. 1666-ൽ അദ്ദേഹം ഒരു വലിയ വെള്ള സ്രാവിന്റെ തല വിച്ഛേദിച്ചു. ധാരാളം ഭൂമിശാസ്ത്രപരമായ അന്വേഷണങ്ങൾക്ക് ശേഷം, ഫോസിലുകളുടെയും അവസാധ ശിലകളുടെയും(sedimentary rocks) ഉത്ഭവത്തെക്കുറിച്ചുള്ള വിശദമായ സിദ്ധാന്തം വികസിപ്പിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. വാ.സ്റ്റെനോയുടെ അവസാധ ശിലകളുടെ സിദ്ധാന്തം മൂന്ന് ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: "സൂപ്പർ പൊസിഷൻ നിയമം", "യഥാർത്ഥ തിരശ്ചീനതയുടെ തത്വം", "ലാറ്ററൽ തുടർച്ചയുടെ തത്വം". അവ ഇപ്പോൾ സ്ട്രാറ്റിഗ്രാഫിയുടെ അടിസ്ഥാന തത്വങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആദ്യകാലഘട്ടങ്ങളിൽ അദ്ദേഹം ഒരു ലൂഥറൻ ആയിരുന്നു. എന്നാൽ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും ആദ്യകാല സഭാപിതാക്കന്മാരുടെ രചനകളും പിൽക്കാലത്ത് അദ്ദേഹത്തെ കത്തോലിക്കാ മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചു.

25/11/2023
Kerala Catholic priest considered as a genius in the field of Mathematics - Fr. Augustine O Konnully (Aug 18, 1917- Feb ...
19/08/2023

Kerala Catholic priest considered as a genius in the field of Mathematics - Fr. Augustine O Konnully (Aug 18, 1917- Feb 3, 1998). Fr. Konnully was an Indian Catholic priest and served in St. Alberts College as a Mathematics Professor during the period 1949-1983 and as Principal during 1973-78. He published research papers in international journals like American Mathematical Monthly, Journal of London Mathematical Society, Academia Nazionie Dei Lincei(Italy), BeitraZur Algebra and Geometrie (Germany), The Journal of the Australian Mathematical Society etc. His works include “Perspective Simplexes and Tucker Quadrics”, “IsogonalConjugates in En”, “Pivot Theorems in n-Space”, An Incidence Relationship of Hypersphere in En”, and so on.

He also introduced a new concept in mathematics which holds the name “Vector Multipliers”. He is considered as the first person to acquire Ph.D in Mathematics from the University of Kerala at the time when this was the only University in Kerala.


Watch and learn.
06/08/2023

Watch and learn.

കാതോലിക്കാ സഭ ശാസ്ത്രത്തിന് ചെയ്തത് | POSTIVE STROKE | PRIEST | CHURCH|SCIENCE|CATHOLIC| GOODNESS TV ...

അക്കൗണ്ടിങ്ങിന്റെ പിതാവായ കത്തോലിക്ക പുരോഹിതനോ?ശാസ്ത്രലോകത്തെ കത്തോലിക്ക സഭയുടെ സംഭാവനകളെ കുറിച്ച് നമ്മൾ അല്പം ഒക്കെ ബോധ...
01/05/2023

അക്കൗണ്ടിങ്ങിന്റെ പിതാവായ കത്തോലിക്ക പുരോഹിതനോ?

ശാസ്ത്രലോകത്തെ കത്തോലിക്ക സഭയുടെ സംഭാവനകളെ കുറിച്ച് നമ്മൾ അല്പം ഒക്കെ ബോധവാന്മാരാണെങ്കിലും അതിന്റെ വ്യാപ്തി ഏതെല്ലാം മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും നമ്മളെ അതിശയിപ്പിക്കും. അത്തരമൊരു സംഭാവനയാണ് ഇന്നത്തെ പരിചയപ്പെടുത്തൽ.
ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും, ഫ്രാൻസിസ്കൻ സന്യാസിയും, ലോകം കണ്ട മഹാനായ ചിത്രകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ സഹകാരിയുമായിരുന്നു ഫാ. ലുക്കാ പാക്കിയോളി എന്ന കത്തോലിക്ക പുരോഹിതൻ. "അക്കൗണ്ടിങ്ങിന്റെയും ബുക്ക് കീപ്പിങ്ങിന്റെയും പിതാവ്" എന്നാണ് യൂറോപ്പിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ആ ഭൂഖണ്ഡത്തിൽ ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിൾ എൻട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഡോക്യുമെന്റേഷനിൽ ജേണലുകൾ, ലെഡ്ജറുകൾ, വർഷാവസാന സമാപന തീയതികൾ, ട്രയൽ ബാലൻസുകൾ, കോസ്റ്റ് അക്കൗണ്ടിംഗ്, അക്കൗണ്ടിംഗ് എത്തിക്സ്, റൂൾ 72 (നേപ്പിയർ, ബ്രിഗ്‌സ് എന്നിവരേക്കാൾ 100 വർഷം മുമ്പ് വികസിപ്പിച്ചെടുത്തത്), ഡബിൾ എൻട്രി അക്കൗണ്ടിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പാക്കിയോളി ഗണിതശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു, അതിലൊന്നിൽ (Tractatus mathematicus ad discipulos perusinos), വ്യാപാരി ഗണിതത്തെക്കുറിച്ച് വിവരിക്കുന്നു, അതായത് ബാർട്ടർ, എക്സ്ചേഞ്ച്, ലാഭം, മിക്സിങ് മെറ്റൽസ്, ബീജഗണിതം (Algebra) മുതലായവയെകുറിച്ച്. അക്കൗണ്ടിംഗ് രംഗത്തെ പാക്കിയോളിയുടെ പ്രവർത്തനങ്ങൾ, വ്യാപാരങ്ങൾ അവയുടെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്ന രീതികളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. തന്മൂലം വ്യാപാരമേഖലകളിലെ ലാഭവും കാര്യക്ഷമതയും ക്രമാതീതമായി വർധിച്ചു.
പ്രഗത്ഭനായ ഒരു ഗണിതശാസ്ത്ര അധ്യാപകൻ കൂടിയായിരുന്നു ഈ പുരോഹിതൻ. ഇറ്റലിയിലെ വിവിധ സർവകലാശാലകളിൽ ഗണിതശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം 1477 ൽ പെറൂജിയ സർവകലാശാലയിൽ ചേർന്നു. അവിടെ അദ്ദേഹം ഗണിതശാസ്ത്ര വിഭാഗം ചെയർമാനായി. അദ്ദേഹം ഗണിതശാസ്ത്രം പഠിപ്പിച്ച മറ്റ് സ്ഥാപനങ്ങളിൽ വെനീഷ്യൻ സാമ്രാജ്യത്തിലെ സാറ (ഇപ്പോൾ ക്രൊയേഷ്യയിലെ ജഡേര എന്നറിയപ്പെടുന്നു), നേപ്പിൾസ് സർവകലാശാല, റോം സർവകലാശാല എന്നിവ ഉൾപ്പെടുന്നു.
അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാചകം ഇപ്രകാരമാണ് : “സഹായം ലഭിക്കുന്നത് ഉണർന്നിരിക്കുന്നവനാണ് , ഉറങ്ങുന്നവനല്ല ”.വിശുദ്ധമായ ജീവിതങ്ങളും പ്രാർത്ഥിക്കുന്ന കരങ്ങളുമായി ജീവിതം മുഴുവനും കർത്താവിനു സമർപ്പിച്ച പുരോഹിതരുടെയും സമർപ്പിതരുടെയും സംഭാവനകൾ ഈ ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട്. കത്തോലിക്ക സഭ ശാസ്ത്രത്തിനെതിരാണെന്നു ലോകം പറയുമ്പോൾ അത് അല്പം എങ്കിലും തിരുത്തികൊടുക്കാൻ ഈ വൈദികന്റെ ജീവിതവും നമ്മളെ സഹായിക്കട്ടെ.

By Juhi Elz George





For English language posts : Church and Science

ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.അവന്‍...
08/04/2023

ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.
അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
മത്തായി 28 : 5-6

Happy Easter everyone

"ആധുനിക ക്രിസ്റ്റലോഗ്രാഫിയുടെ പിതാവ്" എന്ന് പരക്കെ വിളിക്കപ്പെടുന്ന ഒരു ഫ്രഞ്ച് പുരോഹിതനും ധാതുശാസ്ത്രജ്ഞനുമായിരുന്നു ഫാ...
08/04/2023

"ആധുനിക ക്രിസ്റ്റലോഗ്രാഫിയുടെ പിതാവ്" എന്ന് പരക്കെ വിളിക്കപ്പെടുന്ന ഒരു ഫ്രഞ്ച് പുരോഹിതനും ധാതുശാസ്ത്രജ്ഞനുമായിരുന്നു ഫാ . ഹോനെ ജ്യുസ്ത് ആവി (Fr. René Just Haüy). ഫ്രാൻസിലെ കർദ്ദിനാൾ ലെമോയിൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ഫാ . ആവി, പിന്നീട് മിനറോളജിയിലെ തന്റെ വൈദഗ്ദ്യത്തിന്റെ പേരിൽ 1783-ൽ പാരീസ് അക്കാദമി ഓഫ് സയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ആവിയുടെ ആദ്യത്തെ അച്ചടിച്ച പുസ്തകമായ "എസ്സേ ഇൻ ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽസ്" , ക്രിസ്റ്റൽ ഘടനയെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിൽ ഒരു ഉറച്ച അടിത്തറയായി ഇന്നും കണക്കാക്കപ്പെടുന്നു. "തന്മാത്രാ സംയോജനം" എന്ന അടിസ്ഥാന ഘടനാപരമായ യൂണിറ്റ് അടുക്കി വച്ചാണ് ക്രിസ്റ്റലുകൾ നിർമ്മിക്കുന്നത് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള കോഹെറൻറ് സ്ട്രക്ച്ചറൽ തിയറി ഈ പ്രബന്ധത്തിൽ ഫാ. ആവി മുന്നോട്ടു വച്ചു. ക്രിസ്റ്റലുകളിലെ പൈറോഇലക്ട്രിസിറ്റി, പീസോ ഇലക്ട്രിസിറ്റി എന്നിവയെ കുറിച്ചുള്ള പഠനങ്ങൾക്കും ഫാ. ആവി പ്രശസ്തനാണ്. ഈഫൽ ടവറിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്ന പതിമൂന്നാമത്തെ പേര് അദ്ദേഹത്തിന്റേതാണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ അത്ര നിസാരമല്ലായിരുന്നു എന്ന് സാധാരണക്കാർക്ക് ചിലപ്പോൾ തിരിച്ചറിയാൻ കഴിയുക. അതുകൂടാതെ, 1807-ൽ ആവീൻ (Haüyne) എന്ന ധാതുവിന് ഫാ .ആവിയുടെ പേര് നൽകി ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചു . സ്ഫടിക മുഖങ്ങൾ പരസ്പരം ഉണ്ടാക്കിയ എല്ലാ കോണുകളും വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജ്യാമിതീയ ക്രിസ്റ്റലോഗ്രാഫിയുടെ അടിസ്ഥാന നിയമമായ ‘law of simple rational intercepts’ ന്റെ ആദ്യ ആശയങ്ങൾ നൽകിയവരിൽ ഫാ. ആവി പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഫാ. ആവിയുടെ ആശയങ്ങൾ വളരെ സ്വാധീനമുള്ളവയായിരുന്നു, അവയുടെ സാധുതയും ഭൗതിക അടിത്തറയും ഒടുവിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എക്സ്-റേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ടു. ഫ്രഞ്ച് വിപ്ലവസമയത്ത്, കത്തോലിക്കാ സഭയുടെ നിയന്ത്രണം വിപ്ലവ സർക്കാർ ഏറ്റെടുത്ത അവസരത്തിൽ നിയമമായ വൈദികരുടെ സിവിൽ ഭരണഘടനയെ അംഗീകരിക്കുന്നതായി സത്യപ്രതിജ്ഞ ചെയ്യാൻ , ഒരു വിശ്വസ്ത പുരോഹിതനെന്ന നിലയിൽ ഫാ . ആവി വിസമ്മതിച്ചു. ഇതിന്റെ പേരിൽ സർക്കാർ അദ്ദേഹത്തെ ജയിലിലടച്ചുവെങ്കിലും നിരവധി കത്തോലിക്കാ പുരോഹിതന്മാർ കൊല്ലപ്പെട്ട സെപ്റ്റംബറിലെ കൂട്ടക്കൊലകളെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്ത്രത്തിന്റെ അഗാധതകളിലേക്കു ആഴ്ന്നിറങ്ങുമ്പോഴും തന്റെ ഹൃദയം ക്രിസ്തുവിലും ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാ സഭയിലും ഉറപ്പിച്ചു ജീവിച്ച ഈ വൈദികൻ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള മനുഷ്യനിർമ്മിത വൈരുധ്യങ്ങൾ എത്ര പൊള്ളയാണെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.

More read and source:
https://www.oxfordreference.com/.../authority...
https://www.nature.com/articles/151247c0
https://www.lindahall.org/rene-just-hauy/
https://macromoltek.medium.com/what-is-x-ray...
http://www.minsocam.org/msa/collectors_corner/arc/hauyii.htm
https://www.catholicscientists.org/catholi.../rene-just-hauy
https://www.britannica.com/biography/Rene-Just-Hauy
🇫🇷

ലോകത്തിലെ ഏറ്റവും ആദ്യത്തെ ഇലക്ട്രിക് മോട്ടോർ കണ്ടുപിടിച്ചത്  ഒരു  ബെനെഡിക്ടൻ സന്യാസിയായിരുന്നു. ഫാ. ആൻഡ്രൂ ഗോർഡൻസ്‌കോട്...
28/03/2023

ലോകത്തിലെ ഏറ്റവും ആദ്യത്തെ ഇലക്ട്രിക് മോട്ടോർ കണ്ടുപിടിച്ചത് ഒരു ബെനെഡിക്ടൻ സന്യാസിയായിരുന്നു. ഫാ. ആൻഡ്രൂ ഗോർഡൻ

സ്‌കോട് ലാൻഡ് കാരനായ ബെനെഡിക്ടൻ സന്യാസിയായിരുന്നു ഗോർഡൻ. 1744നും 1751നും ഇടക്ക് അദ്ദേഹം ഇലക്ട്രിസിറ്റിയിൽ നടത്തിയ പഠനങ്ങൾ വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇലക്ട്രിക് മോട്ടോർ കൂടാതെ ഇലക്ട്രിക് വേൽ, ഇലക്ട്രിക് ചിംസ് എന്നീ ഉപകരണങ്ങൾ കൂടെ അദ്ദേഹം കണ്ടുപിടിച്ചു.

source: https://en.wikipedia.org/wiki/Andrew_Gordon_(Benedictine)
https://www.parvalux.com/news/when-was-the-electric-motor-invented/
https://books.google.co.in/books?id=IuEVDAAAQBAJ&pg=PA87&lpg=PA87&dq=Andrew+Gordon+(Benedictine)&source=bl&ots=Dh47iQDMSc&sig=ACfU3U1mjKHez57MewWsDlSlMVkRneg58Q&hl=en&sa=X&ved=2ahUKEwjA_PGLirTqAhXD73MBHQWJBUAQ6AEwEXoECBAQAQ =onepage&q=Andrew%20Gordon%20(Benedictine)&f=false

ഇത്രയും ശാസ്ത്രീയ നേട്ടങ്ങൾ നൽകിയത് ദൈവവിശ്വാസികളോ?
20/03/2023

ഇത്രയും ശാസ്ത്രീയ നേട്ടങ്ങൾ നൽകിയത് ദൈവവിശ്വാസികളോ?

ഇത്രയും ശാസ്ത്രീയ നേട്ടങ്ങൾ നൽകിയത് ദൈവവിശ്വാസികളോ? Lets Talk wit Sinto Church&Science | ​ ...

Awesome 👍👍
16/03/2023

Awesome 👍👍

The Apologetics CREW

By the grace of God, the apologetics training program, The Apologetics CREW was a success. We were blessed to have 30 participants who have a great zeal to defend the Catholic faith. His Excellency, Bp Tony Neelankavil, the Chairman of KCBC doctrinal commission graced us with his virtual presence (Bishop was under treatment and required rest). We also had the presence and of Fr Stanley Mathirapilly (Secretary, KCBC doctrinal commission and CFD Animator) and Fr Jolly Karimpil (Jt Sec, KCBC doctrinal commission).

We are humbled to announce that all the sessions except for one were handled by lay people. The participants could gather a fundamental understanding on 1) Introduction to apologetics 2) Logic and argumentation 3) Case for Christianity 4) Why Catholicism 5) Science and Faith 6) Moral apologetics and 7) Resources Overview, online and books.

We thank the Lord for this opportunity and seek your prayers for all the forthcoming initiatives.

In Christ,
Team Apologetics CREW
(Catholic Faith Desk (CFD) and United By Christ (UBC) apologetics)

ഇന്റേണൽ കംബഷൻ എഞ്ചിന്റെ ആദ്യ പതിപ്പ് കണ്ടുപിടിച്ച കത്തോലിക്കാ പുരോഹിതനും എഞ്ചിനീയറും: ഫാ. യൂജെനിയോ ബർസന്തി (12 ഒക്ടോബർ 1...
15/03/2023

ഇന്റേണൽ കംബഷൻ എഞ്ചിന്റെ ആദ്യ പതിപ്പ് കണ്ടുപിടിച്ച കത്തോലിക്കാ പുരോഹിതനും എഞ്ചിനീയറും: ഫാ. യൂജെനിയോ ബർസന്തി (12 ഒക്ടോബർ 1821 - 19 ഏപ്രിൽ 1864). ടസ്കനിയിലെ പീട്രാസാന്തയിലാണ് ബർസന്തി ജനിച്ചത്. ഉയരം കുറഞ്ഞു മെലിഞ്ഞ ശരീരപ്രകൃതിയുണ്ടായിരുന്ന അദ്ദേഹം ടസ്കനിയിലെ ലൂക്കയ്ക്ക് സമീപമുള്ള ഒരു കത്തോലിക്കാ സ്ഥാപനത്തിലാണ് തന്റെ പഠനം നടത്തിയത്. 1838-ൽ ശാസ്ത്ര പഠനത്തിന് ധാരാളം പ്രോത്സാഹനം നൽകിയിരുന്ന ഫ്ലോറൻസിലെ പിയറിസ്റ്റ് ഫാദേഴ്‌സിന്റെ (സ്കോലോപ്പി) സമൂഹത്തിൽ അദ്ദേഹം നൊവിഷ്യേറ്റിൽ ചേർന്നു. അതിനെതുടർന്ന് 1841-ൽ വോൾട്ടെറയിൽ സ്ഥിതി ചെയ്യുന്ന സാൻ മിഷേലിലെ കൊളീജിയോയിൽ ബർസന്തി പഠിപ്പിക്കാൻ തുടങ്ങി. ഇവിടെ വച്ച്, ഒരു പ്രഭാഷണത്തിനിടെയിൽ, ഹൈഡ്രജൻ വായുവുമായി സമ്പർക്കത്തിലാകുമ്പോൾ ഉണ്ടാകുന്ന വിസ്ഫോടനത്തെപ്പറ്റി അദ്ദേഹം കേൾക്കുവാനിടെയായി. ജ്വലന വാതകങ്ങളുടെ വികാസത്തിലുണ്ടാകുന്ന ഊർജം ഒരു മോട്ടോറിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലേക്ക് ഇത് അദ്ദേഹത്തെ നയിച്ചു.. ഫ്ലോറൻസിലെ ഫെലിസ് മാറ്റൂച്ചിയുമായി ചേർന്ന് അദ്ദേഹം 1853-ൽ ആന്തരിക ജ്വലന എഞ്ചിന്റെ ആദ്യ പതിപ്പ് കണ്ടുപിടിച്ചു (internal combustion engine). അവരുടെ പേറ്റന്റ് അഭ്യർത്ഥന അനുവദിച്ച് ലണ്ടനിലെ മോണിംഗ് ജേണൽ ജൂൺ 12,1854-ൽ " Specification of Eugene Barsanti and Felix Matteucci, Obtaining Motive Power by the Explosion of Gasses " എന്ന തലക്കെട്ടിൽ ഈ കണ്ടുപിടുത്തത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചു. തടയാനാകാത്ത പരിണാമത്തിന് വഴി തുറന്ന ഒരു കണ്ടുപിടുത്തം: ഈ എഞ്ചിൻ, സമയത്തെ "ത്വരിതപ്പെടുത്തുകയും" ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളെയും കീഴടക്കുകയും ചെയ്തു.

Juhi.

സിസ്റ്റര്‍ മിറിയം സ്റ്റിംസണ്‍, ഡി.എന്‍.എ. ഘടന കൂടുതലായി മനസ്സിലാക്കാന്‍ സഹായിച്ച കത്തോലിക്കാ സന്യാസിനി.ഒരു സയന്റിസ്റ്റ് ...
14/03/2023

സിസ്റ്റര്‍ മിറിയം സ്റ്റിംസണ്‍, ഡി.എന്‍.എ. ഘടന കൂടുതലായി മനസ്സിലാക്കാന്‍ സഹായിച്ച കത്തോലിക്കാ സന്യാസിനി.
ഒരു സയന്റിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന ഒരു ചിത്രം എന്തായിരിക്കും ? എന്തുതന്നെ ആയാലും ഒരു കാര്യം ഉറപ്പാണ് അത് ഒരു കത്തോലിക്ക സന്യാസിനിയുടെ ചിത്രം ആയിരിക്കില്ല. അങ്ങനെ എങ്കില്‍ തുടര്‍ന്നുള്ള വായന നമ്മുടെ ചിന്തകളെ കൂടുതല്‍ വിശാലമാക്കട്ടെ.
സിസ്റ്റര്‍ മിറിയം സ്റ്റിംസണ്‍ – ഡൊമിനിക്കന്‍ സഭയിലെ ഈ സന്യാസിനി ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതൊന്നുമല്ല. അന്നും ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്ന ഡി.എന്‍.എ. യുടെ ഘടന ഇപ്പോള്‍ നമ്മള്‍ കാണുന്ന വാട്‌സണ്‍ – ക്രിക്ക് ശാസ്ത്രജ്ഞന്മാര്‍ മുന്‍പോട്ടു വച്ച ഘടന തന്നെയാണെന്ന് ഉറപ്പിക്കുന്നതിലും, അതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിലും സിസ്റ്ററുടെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഒരുപാടു സഹായിച്ചു. ഇതു മാത്രമല്ല, കാന്‍സര്‍ രംഗത്തെ ഗവേഷണങ്ങള്‍ സ്‌പെക്ട്രോസ്‌കോപ്പിയിലെ ഗവേഷണങ്ങള്‍ മുതലായവ ശാസ്ത്രലോകത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെ ആയിരുന്നു. ഫ്രാന്‍സിലെ സിയന്ന ഹൈറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനു ശേഷം അവിടെത്തന്നെ അധ്യാപികയായും സിസ്റ്റര്‍ ജോലി ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിലെ അതിപ്രശസ്തമായ സോര്‍ബോനില്‍ പഠിപ്പിച്ച രണ്ടാമത്തെ വനിതയാണ് സിസ്റ്റര്‍ മിറിയം. ആദ്യത്തെ വനിതആരെന്നു കേള്‍ക്കുമ്പോള്‍ ഈ പദവിയുടെ വലുപ്പം നമുക്ക്മനസ്സിലാകും. അത് മറ്റാരുമല്ല നമുക്കെല്ലാവര്‍ക്കും സുപരിചിതയായ മേരി ക്യൂറി. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രത്തിനു എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന് തെളിയിക്കാന്‍ ഈ ഒരൊറ്റ സംഭവം ധാരാളമായിരിക്കും.
ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ സത്യം തിരിച്ചറിയാന്‍ സഹായിക്കുമെന്നും അതിലൂടെ മനുഷ്യന് ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നും ഉള്ള തിരിച്ചറിവ് സിസ്റ്റര്‍ക്കുണ്ടായിരുന്നതായി സിസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
By Juhi G

English post : Church and Science


https://www.vofoundation.org/.../religious-scientists-sr.../
https://en.wikipedia.org/wiki/Miriam_Michael_Stimson
https://aleteia.org/.../sister-miriam-the-dominican-nun.../

ഫാ.ബെനഡെറ്റോ കാസ്റ്റലി - ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഒരു ഇറ്റാലിയൻ ബെനഡിക്റ്റൈൻ കത്തോലിക്കാ സന്യാസി. ലോകപ്രശസ...
11/03/2023

ഫാ.ബെനഡെറ്റോ കാസ്റ്റലി - ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഒരു ഇറ്റാലിയൻ ബെനഡിക്റ്റൈൻ കത്തോലിക്കാ സന്യാസി. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയും ഫാ. കാസ്റ്റലിയും തമ്മിലുള്ള ബന്ധം അവതരിപ്പിച്ചുകൊണ്ട് ഈ ലേഖനം ആരംഭിക്കാം. ഗലീലിയുടെ വിദ്യാർഥിയായി ആരംഭിച്ച ഈ ബന്ധം പിൽക്കാലത്തു ഫാ. കാസ്റ്റലി ഗലീലയുടെ ഫ്ലോറെൻസിലെ സുഹൃത്തും സഹായിയുമായി മാറിയ ചരിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. 1613-ൽ പിസ സർവകലാശാലയിൽ ഗണിതശാസ്ത്ര പ്രൊഫസറായി അധ്യാപനം ആരംഭിച്ച ഫാ.കാസ്റ്റലി, 1628-ൽ ‘ഓൺ ദി മെഷർമെന്റ് ഓഫ് വാട്ടർ കറന്റ്സ്’ (Della misura dell'acque correnti) പ്രസിദ്ധീകരിച്ചു. ഇത് ആധുനിക ഹൈഡ്രോളിക്സിന്റെ തുടക്കമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതുകൂടാതെ പ്രകാശത്തിന്റെ തീവ്രത, ദൂരത്തിന്റെ വർഗത്തോട് ആനുപാതികമായി ആണ് വ്യത്യാസപ്പെടുന്നതെന്നു ആദ്യമായി അവകാശപ്പെട്ടതും 1639-ൽ റെയിൻ ഗേജിന്റെ കണ്ടുപിടിത്തവും അദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തിന്റ്റെയും ശാസ്ത്രലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളുടെയും അതിന്റെ വ്യാപ്തിയുടെയും പ്രതിഫലനമാണ്. ബാരോമീറ്ററിന്റെ ഉപജ്ഞാതാവായ ഇവാഞ്ചലിസ്റ്റാ ടോറിസെല്ലിയുടെയും ബയോമെക്കാനിക്സിന്റെ പിതാവായ ജിയോവാന്നി അൽഫോൻസോ ബോറെല്ലിയുടെയും അദ്ധ്യാപകൻ എന്ന വിശേഷണം കൂടി ഫാ.കാസ്റ്റലിക്കു സ്വന്തമായുണ്ട്. ശാസ്ത്രലോകത്തിന്റെ വളർച്ചക്ക് ചെറുതല്ലാത്ത പങ്കു വഹിച്ച ഫാ. കാസ്റ്റലി, ശാസ്ത്രത്തിന്റെ വളർച്ചയിലെ കത്തോലിക്കാ സഭയുടെ നിർണായക ഇടപെടലുകളുടെ ശക്തമായ ഒരു ഉദാഹരണമാണെന്നു നിസംശയം പറയാം.
More read and source:
https://www.catholicscientists.org/cat.../benedetto-castelli
https://scientificult.it/.../22/benedetto-castelli-venezia/
https://mathshistory.st-andrews.ac.uk/Biographies/Castelli/
https://www.encyclopedia.com/.../dicti.../castelli-benedetto
https://prabook.com/web/benedetto.castelli/2462321

ലോകത്തിലെതന്നെ ഏറ്റവും ആദ്യത്തെ ജ്യോതിശാസ്ത്ര സ്ഥാപനങ്ങളിലൊന്ന്  സ്ഥിതിചെയ്യുന്നത് വത്തിക്കാനിലാണ്. വത്തിക്കാൻ ഒബ്സർവേറ്...
11/02/2023

ലോകത്തിലെതന്നെ ഏറ്റവും ആദ്യത്തെ ജ്യോതിശാസ്ത്ര സ്ഥാപനങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത് വത്തിക്കാനിലാണ്. വത്തിക്കാൻ ഒബ്സർവേറ്ററി എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 1582-ൽ കലണ്ടർ പരിഷ്കരണത്തോടെ തുടങ്ങ, 1774-ൽ കൂടുതൽ മികവോടെ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ സ്ഥാപനം ഇന്നു കാണുന്ന രൂപത്തിലേക്ക് മാറ്റിയത് 1891ൽ ലിയോ പതിമൂന്നാം മാർപാപ്പയാണ്. ജ്യോതിശാസ്ത്ര ഗവേഷണത്തിനു അത്യാധുനിക ടെലിസ്കോപ്പുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.

For English language posts visit Church and Science
Source: http://www.vaticanobservatory.va/.../history/origins.html
http://www.vaticanobservatory.va/content/specolavaticana/en.html
https://www.npr.org/2021/06/06/1003231191/the-vaticans-space-observatory-wants-to-see-stars-and-faith-align
https://en.wikipedia.org/wiki/Vatican_Observatory
https://www.vaticanobservatory.org/
Image Courtesy: www.vaticanobservatory.va

02/02/2023

WHO studies on Eucharist | Science of Eucharistic miracle at Lanciano Italy AD750 | PubMed ...

Hello dears in Christ,Have you come across times when you yourself or someone else questioned your faith and you failed ...
30/01/2023

Hello dears in Christ,

Have you come across times when you yourself or someone else questioned your faith and you failed to give a satisfactory explanation? Have you ever longed for an authentic Catholic platform that you can reach out to get answers?

Then, there is good news for you... Catholic Faith Desk (under KCBC Doctrinal Commission) in collaboration with UBC apologetics, is hosting "The Apologetics Crew", a series of programs (offline) on Catholic Apologetics.

Dates: March 10-12
Venue: Ashirbhavan, Kochi.

To register and to know more about the program, visit ubcapologetics.com

Address


Website

Alerts

Be the first to know and let us send you an email when Church and Science Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Church and Science Malayalam:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share