Deepika Friends Club Kaduthuruthy DFC

  • Home
  • Deepika Friends Club Kaduthuruthy DFC

Deepika Friends Club Kaduthuruthy DFC Deepika, a Malayalam language newspaper, is one of the oldest newspapers published in India. Started

തെളിവുശേഖരണം ഇങ്ങനെയെങ്കിൽ നീതിനിർവഹണം എങ്ങനെ?രോഗിയും വൃദ്ധനുമായിരുന്ന ഫാ. സ്റ്റാൻ സാമിയെ മാവോയിസ്റ്റ്ബ...
18/12/2022

തെളിവുശേഖരണം ഇങ്ങനെയെങ്കിൽ നീതിനിർവഹണം എങ്ങനെ?

രോഗിയും വൃദ്ധനുമായിരുന്ന ഫാ. സ്റ്റാൻ സാമിയെ മാവോയിസ്റ്റ്ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിൽശിക്ഷയിൽ ഏറെ യാതനകൾ സഹിച്ച് 2021 ജൂലൈ അഞ്ചിന് അദ്ദേഹം മരണമടഞ്ഞു. താൻ നിരപരാധിയാണെന്നും തനിക്കെതിരേയുള്ള പ്രസ്താവനകൾ കെട്ടിച്ചമച്ചതാണെന്നുമുള്ള അദ്ദേഹത്തിന്‍റെ അപേക്ഷകൾ തിരസ്കരിക്കപ്പെട്ടു. പാർക്കിൻസണ്‍സ് രോഗബാധിതനും 83 കാരനുമായിരുന്ന ഫാ. സ്റ്റാൻ സാമി വെള്ളംകുടിക്കുന്നതിന് ഒരു സിപ്പർ ഉപയോഗിക്കുന്നതുപോലും കുറേക്കാലത്തേക്ക് നിഷേധിക്കപ്പെട്ടു. കുറ്റം തെളിയിക്കപ്പെടാതെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്ന സ്റ്റാൻ സാമിയോടു ദയകാണിക്കണമെന്നു ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്ന് അഭ്യർഥനകൾ ഉണ്ടായിട്ടും അദ്ദേഹത്തോടുള്ള സമീപനത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല.

ആദിവാസികളുടെ മാനുഷിക അവകാശങ്ങൾക്കുവേണ്ടി ജീവിതം ഹോമിച്ച ഫാ. സ്റ്റാൻ സാമിക്ക് തന്‍റെ നിസഹായാവസ്ഥയിൽ യാതൊരു മാനുഷികപരിഗണനയും ലഭിക്കാതെ ഈ ലോകത്തിൽനിന്ന് വിടവാങ്ങേണ്ടിവന്നു. അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വ്യാജമായിരുന്നെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ കൃത്രിമമായ ഇലക്‌ട്രോണിക് തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി സൃഷ്ടിക്കുകയായിരുന്നുവെന്നുമാണ് ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്.

നിരപരാധിയായ ഒരു മനുഷ്യസ്നേഹിയോട് ഒരു ദേശീയ അന്വേഷണ ഏജൻസിയുടെ സമീപനം ഇങ്ങനെയാണെങ്കിൽ ഈ രാജ്യത്ത് എങ്ങനെ നീതിനിർവഹണം സാധ്യമാകും? പുറംലോകം അറിയാതെ എത്രയോ നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ജയിലുകളിൽ നരകയാതന അനുഭവിക്കുകയും ചെയ്യുന്നുണ്ടാവും!

കരുതിക്കൂട്ടിയുള്ള കുറ്റാരോപണം

ഫാ. സ്റ്റാൻ സാമിക്കെതിരായ ആരോപണങ്ങളും അവയ്ക്കു തെളിവുണ്ടാക്കലും കേവലം യാദൃച്ഛികമെന്നോ ശ്രദ്ധക്കുറവുകൊണ്ടു സംഭവിച്ചതാണെന്നോ കരുതാൻ വയ്യ. ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയതു സത്യമെങ്കിൽ അവ മനസ്സാക്ഷിക്കു നിരക്കാത്ത കാര്യങ്ങളാണ്. മാവോയിസ്റ്റുകളുമായി സ്റ്റാൻ സാമിക്ക് ബന്ധമുണ്ടായിരുന്നതായി വ്യാജത്തെളിവുകൾ ഉണ്ടാക്കി അദ്ദേഹത്തിനെതിരേ ആരോപണം ഉയർത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. 2014 മുതൽ നാലഞ്ചുവർഷക്കാലം ഫാ. സ്റ്റാൻ സാമിയുടെ കന്പ്യൂട്ടർ ഹാക്ക് ചെയ്ത് മാവോയിസ്റ്റുകൾ എഴുതിയതായി മുദ്രകുത്തപ്പെട്ട കത്തുകൾ ഉൾപ്പെടെ നിരവധി വ്യാജരേഖകൾ കൃത്രിമമായി സൃഷ്ടിച്ച് സ്റ്റാൻ സാമിക്കെതിരായ തെളിവുകളായി എൻഐഎ ഹാജരാക്കുകയായിരുന്നു. ഇങ്ങനെയാണ് സംഭവിച്ചതെങ്കിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ എങ്ങനെ വിശേഷിപ്പിക്കണം? അതൊരു ദേശീയ അന്വേഷണ ഏജൻസിയാകുന്പോൾ അതിന്‍റെ ഭീകരത എത്രയോ വലുതാണ്!

നിരപരാധികളെ ഇപ്രകാരം കരുതിക്കൂട്ടി കുറ്റവാളികളാക്കി ശിക്ഷിക്കുന്നത് വിവിധ ലക്ഷ്യങ്ങളോടെയായിരിക്കാം. ഫാ. സ്റ്റാൻ സാമിയുടേതുപോലുള്ള അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിമോചനത്തിനും ക്ഷേമത്തിനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നില്ലായിരിക്കാം. ആദിവാസികൾ അവകാശബോധമുള്ളവരായി വളർന്നു പുരോഗമിക്കുന്നത് അവരെ ചൂഷണംചെയ്തു മുതലാക്കുന്നവരുടെ താല്പര്യങ്ങൾക്ക് തിരിച്ചടിയായിത്തീരുമെന്ന ചിന്തയാകാം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നൊക്കെ പൊതുവേദികളിലും ലോകത്തിന്‍റെ മുൻപിലും കൊട്ടിഘോഷിക്കുന്പോഴും അവയ്ക്കെല്ലാം വിരുദ്ധമായ മനോഭാവവും തിക്താനുഭവങ്ങളും പലയിടങ്ങളിലും കൊടികുത്തി വാഴുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നതു വെളിച്ചത്തുവരുന്നത് ഭരണാധികാരികൾക്ക് രുചികരമായിരിക്കയില്ല. അവ വെളിച്ചത്തുകൊണ്ടുവരുന്നവരെ ശത്രുക്കളോ രാജ്യദ്രോഹികളോ ആയി മുദ്രകുത്തിയെന്നുവരാം. ജാതിചിന്തയുടെ ഫലമായി മേൽജാതിക്കാരിൽനിന്നു കീഴ്ജാതിക്കാർക്കു പീഡനങ്ങളും വിവേചനവും സഹിക്കേണ്ടിവരുന്ന സംഭവങ്ങൾ അരങ്ങേറുന്നതിന്‍റെ വാർത്തകൾ ഇടക്കിടെ കേൾക്കേണ്ടിവരുന്നവരാണ് നമ്മൾ.

ജാർഖണ്ഡിലെ ആദിവാസികൾക്കു നീതി ലഭിക്കാൻവേണ്ടി പോരാടി എന്നതാണ് ഫാ. സ്റ്റാൻ സാമിയെ കൊടുംഭീകരനായി ചിത്രീകരിക്കാൻ കാരണമായത്. ഇപ്രകാരമുള്ള മനുഷ്യാവകാശപ്രവർത്തനങ്ങളുടെപേരിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നത് ഒരു ജനാധിപത്യരാജ്യത്തിനു ഭൂഷണമല്ല. ഫാ. സ്റ്റാൻ സാമിക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ അദ്ദേഹത്തോടുകാണിച്ച മനുഷ്യത്വരഹിതമായ അതിക്രമത്തിന്‍റെമേൽ എന്തു നടപടികളാകും ഭരണകൂടം സ്വീകരിക്കുക? എൻഐഎ അദ്ദേഹത്തോടു ചെയ്തത് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനു സമാനമായ ഒന്നാണ്. അതും സത്യാന്വേഷണലേബലിൽ ഒരു ദേശീയ അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടാകുന്പോൾ, സാധാരണ ഭീകരപ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കുന്ന കൊടുംഭീകരത എന്നുവേണം വിളിക്കാൻ. ഇത്തരം ചെയ്തികൾക്കെതിരേ ഇന്ത്യയുടെ മനഃസാക്ഷി ഉണരുമോ? ഭരണാധികാരികൾ കണ്ണുതുറക്കുമോ? സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്നവർ ഒരുമിക്കുമോ?

14/12/2022
🎓🎓മെഡിക്കൽ- എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗ്🎓🎓കടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ...
10/12/2022

🎓🎓മെഡിക്കൽ- എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗ്🎓🎓

കടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ലൂമെൻ സ്റ്റഡി സെന്ററിന്റെയും (LSC) അഭിമുഖ്യത്തിൽ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ് ആരംഭിക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനം ഇവിടെ നൽകുന്നു.മെഡിക്കൽ - എൻജിനീയറിംഗ് മേഖലകളിലെ ഏറ്റവും വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ജനുവരി മാസം ആദ്യ ആഴ്ച്ച മുതൽ കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9747583024, 9447290753

Again johnson poovanthuruthu👌🏻👌🏻സത്യങ്ങൾ വിളിച്ചു പറയാൻ ഇപ്പോഴും ദീപിക മാത്രം...അതെ നസ്രാണിദീപിക
09/12/2022

Again johnson poovanthuruthu👌🏻👌🏻
സത്യങ്ങൾ വിളിച്ചു പറയാൻ ഇപ്പോഴും ദീപിക മാത്രം...
അതെ നസ്രാണിദീപിക

കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണംകടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മ...
06/12/2022

കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം

കടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) SBI - റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (RSETI) ആഭിമുഖ്യത്തിൽ നടത്തിയ സംരംഭകത്വ പരിശീലന പദ്ധതിയുടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബാച്ചിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റുകൾ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ വിതരണം ചെയ്തു. സിറിൽ, ലത, മജീഷ്, ജോയ്മോൻ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.

♦️ വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ ♦️✍🏻️ ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടംകേരള സർക്കാർ വിദ്യാഭ്യാ...
25/11/2022

♦️ വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ ♦️

✍🏻️ ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ സംസ്ഥാനവിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (SCERT) സ്കൂൾ വിദ്യാർഥികൾക്കായി തയാറാക്കി നടപ്പിൽവരുത്തിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ ചില പാഠഭാഗങ്ങൾ വായിക്കുന്പോൾ അവ തയാറാക്കിയവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകുന്നു. മേൽപ്പറഞ്ഞ സമിതിയുടെ ഡയറക്ടർ ഡോ. ജെ. പ്രസാദ് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭത്തിൽ കൊടുത്തിരിക്കുന്ന കത്ത് വളരെ മനോഹരവും അർഥസന്പുഷ്ടവുമാണ്.

സാമൂഹ്യശാസ്ത്ര പഠനത്തിന്‍റെ പ്രാധാന്യമെന്തെന്നും പഠനത്തിലൂടെ ശാസ്ത്രീയ മനോഭാവവും ജീവിതമൂല്യങ്ങളും വിശാലവീക്ഷണവും സാധ്യമാകണമെന്നതും കത്തിൽ എടുത്തുപറയുന്നു. വൈവിധ്യങ്ങളെ ആദരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും എല്ലാ ജീവജാലങ്ങളോടും സമഭാവം പുലർത്താനും സാമൂഹ്യശാസ്ത്ര പാഠപുസ്തകം സഹായിക്കുമെന്നു പറഞ്ഞുകൊണ്ടാണ് കത്തവസാനിക്കുന്നത്.

ചരിത്രപഠനം ഒരു സത്യാന്വേഷണമാണ്. അതിനുവേണ്ട ഏറ്റവും പ്രധാന ഗുണം സത്യസന്ധതയാണ്. അതു തികച്ചും നിഷ്പക്ഷമായിരിക്കണം. രചയിതാവിന്‍റെയോ ഏതെങ്കിലും വിഭാഗത്തിന്‍റെയോ ചില താത്പര്യങ്ങൾ സ്ഥാപിച്ചെടുക്കാൻവേണ്ടി ചരിത്രസംഭവങ്ങൾ വളച്ചൊടിക്കുന്നത് ചരിത്രത്തോടും പൊതുസമൂഹത്തോടുമുള്ള വഞ്ചനയാണ്. സത്യസന്ധതയും മൂല്യബോധവും സ്വഭാവവൈശിഷ്ട്യവുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുക എന്നത് വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനപ്രമാണംതന്നെയാണ്. നമ്മുടെ കുട്ടികൾക്കുവേണ്ടി തയാറാക്കിയ ചില പാഠപുസ്തകങ്ങളിൽ ചരിത്രത്തിനു കളങ്കം ചാർത്തുന്ന, കുട്ടികളെ വഴിതെറ്റിക്കുന്ന അവതരണങ്ങൾ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്, അവ തിരുത്തപ്പെടേണ്ടതാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.

🔸 ഹാഗിയാ സോഫിയ

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഒന്നാം ഭാഗം ആരംഭിക്കുന്നത് ഹാഗിയാ സോഫിയയുടെ ചരിത്രത്തോടും അതിനെക്കുറിച്ചുള്ള ചെറിയ വിവരണത്തോടുംകൂടിയാണ്. ലോകചരിത്രത്തിലെ പ്രധാന സ്മാരകങ്ങളിൽ ഒന്നാണ് ഹാഗിയാ സോഫിയാ എന്നും ആറാം നൂറ്റാണ്ടിലാണത് പണിയപ്പെട്ടതെന്നും ഇപ്പോഴത് ഒരു ചരിത്രമ്യൂസിയമായി തുർക്കിയിൽ സംരക്ഷിക്കപ്പെടുന്നു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹാഗിയാ സോഫിയയുടെ യഥാർഥ ചരിത്രം ഇവിടെ തമസ്കരിക്കപ്പെട്ടിരിക്കുന്നു. എഡി 360ൽ നിർമിക്കപ്പെട്ട പ്രശസ്തമായ ഒരു ക്രൈസ്തവ ദേവാലയമായിരുന്നു ഹാഗിയാ സോഫിയ. നാശനഷ്ടങ്ങൾക്കിരയായ ഈ ദേവാലയം ജസ്റ്റീനിയൻ ചക്രവർത്തി 537ൽ പുതുക്കിപ്പണിതു. 1453ൽ ഓട്ടോമൻ സുൽത്താൻ കോണ്‍സ്റ്റാന്‍റിനോപ്പിളും അതോടൊപ്പം ഹാഗിയാ സോഫിയയും ആക്രമിച്ചു കീഴടക്കി ദേവാലയം കൊള്ളയടിച്ചു. പുരാതനമായ ഈ ക്രിസ്തീയ പള്ളിയെ മുസ്‌ലിം പള്ളിയാക്കി മാറ്റി. 1935ൽ അന്നത്തെ ഭരണാധികാരി ഹാഗിയാ സോഫിയയെ മ്യൂസിയമാക്കി. വീണ്ടും ഹാഗിയാ സോഫിയ മോസ്കാക്കി മാറ്റുമെന്ന് 2018 മാർച്ച് 31ന് തുർക്കിയുടെ പ്രസിഡന്‍റ് എർദോഗൻ പ്രഖ്യാപിച്ചു. ലോകവ്യാപകമായുണ്ടായ പ്രതിഷേധങ്ങളെ അവഗണിച്ചും ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയും അദ്ദേഹം പ്രഖ്യാപനം നടപ്പിൽ വരുത്തി.

പുരാതനപ്രസിദ്ധവും കോണ്‍സ്റ്റാന്‍റിനോപ്പിൾ പാത്രിയാർക്കീസിന്‍റെ ആസ്ഥാനവുമായിരുന്ന ഹാഗിയാ സോഫിയ ഒരു ക്രൈസ്തവദേവാലയമായിരുന്നുവെന്നുള്ള വസ്തുതപോലും മറച്ചുവച്ചുകൊണ്ട്, അതൊരു ചരിത്രമ്യൂസിയമാണെന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യമെന്ത്?

🔸 തെറ്റിദ്ധരിപ്പിക്കുന്ന അവതരണങ്ങൾ

വിവിധ മതവിശ്വാസികളായ കുട്ടികൾ ഒരുമിച്ചിരുന്നു പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ വർഗീയതയോ മതവിദ്വേഷമോ ഉളവാക്കുന്ന പാഠാവതരണങ്ങൾ ഉണ്ടാകാൻ പാടില്ല. നിഷ്പക്ഷതയും സത്യസന്ധതയും കൈവെടിഞ്ഞ് ഏതെങ്കിലും ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതും മറ്റൊരു മതത്തിന്‍റെ സംഭാവനകളെ അവഗണിക്കുന്നതും മതപരമായ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നത്. ലോകചരിത്രത്തിലെ പ്രമേയങ്ങൾ എന്ന പതിനൊന്നാം ക്ലാസ് ചരിത്രപാഠപുസ്തകത്തിൽ ‘മധ്യ ഇസ്‌ലാമിക പ്രദേശങ്ങൾ’ എന്ന ഭാഗം മേൽപ്പറഞ്ഞതിന് ഉദാഹരണമാണ്. ലോകപുരോഗതി മുഴുവൻ ഇസ്‌ലാമിന്‍റെ സംഭാവനയാണെന്നു സ്ഥാപിക്കാനുള്ള ശ്രമം ചരിത്രപുസ്തകങ്ങളിൽ പ്രകടമാണ്. അതേസമയം, യുറോപ്പിന്‍റെ ക്രിസ്തീയ അടിത്തറയാണ് ആഗോളതലത്തിൽ ശാസ്ത്രസാങ്കേതികവിദ്യകളുടെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നവോത്ഥാനത്തിനും വഴിയൊരുക്കിയത് എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. ഇക്കാര്യം പാഠപുസ്തക രചയിതാവ് തമസ്കരിക്കുന്നുവെന്നു മാത്രമല്ല, ക്രിസ്തുമതത്തെക്കുറിച്ച് പരാമർശിക്കുന്നിടത്ത് അതിൽ പോരായ്മകൾ ഉണ്ടെന്നു സ്ഥാപിക്കാനാണ് താത്പര്യം. കൂടാതെ പലയിടത്തും ഇസ്‌ലാമിക മതപഠനഭാഗങ്ങൾ അനാവശ്യമായി ചേർക്കുകയും ചെയ്തിരിക്കുന്നു. ക്രൈസ്തവ, ഹൈന്ദവ സംസ്കാരങ്ങളെക്കുറിച്ച് വിവരിക്കുന്നിടത്ത് മതവിശ്വാസത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നുമില്ല.

‘അറബികൾക്ക് അല്ലാഹുവെന്ന പരമോന്നത ദൈവത്തെക്കുറിച്ചുള്ള ധാരണയുണ്ടായത് അവർക്കിടയിൽ ജീവിച്ചിരുന്ന ജൂത, ക്രിസ്തീയ ഗോത്രങ്ങളുടെ സ്വാധീനത്താലാവണം’ എന്ന പ്രസ്താവന (പേജ്-85) തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. കാരണം, അല്ലാഹു എന്ന ഒരു ദൈവം ജൂതർക്കോ ക്രൈസ്തവർക്കോ ഇല്ല. മുഹമ്മദും കൂട്ടരും ചേർന്ന് ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിച്ചതിനെപ്പറ്റി പറയുന്നുണ്ട്; എന്നാൽ അതിനുവേണ്ടി നടത്തിയ വലിയ രക്തച്ചൊരിച്ചിലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇസ്‌ലാമിക ഏകാധിപത്യത്തിനെതിരേ ഉണ്ടായ മുന്നേറ്റങ്ങളെ കലാപങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

♦️ കുരിശുയുദ്ധങ്ങൾ

മുസ്‌ലിംകൾക്കെതിരേ ക്രിസ്ത്യാനികൾ നടത്തിയ കടന്നാക്രമണം എന്ന രീതിയിലാണ് കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ. യഥാർഥത്തിൽ ക്രിസ്ത്യാനികൾക്ക് ഏറ്റവും പുണ്യപ്പെട്ടതും ക്രിസ്തീയവിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലുമായ ഓർശ്‌ലേമും മറ്റു വിശുദ്ധ സ്ഥലങ്ങളും മുസ്‌ലിംകൾ കീഴടക്കിയപ്പോൾ, അവ വീണ്ടെടുക്കാനുള്ള പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങൾ. അവ പ്രതിരോധങ്ങളായിരുന്നുവെന്നു പറയാം. ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കാതെ കേവലം കടന്നാക്രമണങ്ങളായി കുരിശുയുദ്ധങ്ങളെ ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള സത്യവിരുദ്ധ സമീപനമാണ്.

പതിനൊന്നിലെ 104 മുതലുള്ള ഏതാനും പേജുകൾ മുസ്‌ലിംകളുടെ മതഗ്രന്ഥമായ ഖുറാനെക്കുറിച്ചും ഇസ്‌ലാം മതത്തെക്കുറിച്ചുമാണ്. ആദ്യകാല മുസ്‌ലിംകളുടെ സ്വഭാവം ഉണ്ടായിരിക്കയും പ്രവാചകനായ മുഹമ്മദിന്‍റെ പാതകൾ പിന്തുടരുകയും ചെയ്യുന്ന ആളിനെയാണ് മാതൃകാ വിദ്യാർഥിയായി അവതരിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാം മതപഠന ക്ലാസിലെ പാഠപുസ്തകം പോലെയാണ് ഈ ഭാഗത്തിന്‍റെ ഉള്ളടക്കം. മറ്റു മതങ്ങളെക്കുറിച്ചോ മതഗ്രന്ഥങ്ങളെക്കുറിച്ചോ ഇപ്രകാരമുള്ള വിവരണങ്ങളൊന്നുമില്ലാതെ ഖുറാനെയും ഇസ്‌ലാമിനെയും മാത്രം ഉയർത്തിക്കാണിക്കുന്നത് ഒരു പൊതുപാഠപുസ്തകത്തിനു ചേർന്നതല്ല.

♦️ ക്രൈസ്തവവിരുദ്ധ മനോഭാവം

ക്രൈസ്തവ വിരുദ്ധമനോഭാവം പല പാഠഭാഗങ്ങളിലും നിഴലിക്കുന്നതായി തോന്നുന്നു. ക്രിസ്തുമതത്തോട് കുട്ടികളിൽ അസ്വീകാര്യത സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്ന് സംശയം ഉളവാക്കുന്നവയാണ് ഈ പരാമർശങ്ങൾ. ‘തന്‍റെ മാതാവിനെ പിതാവ് സ്ഥിരമായി മർദിച്ചിരുന്നുവെന്നും താൻ വളർന്നുവന്ന ആ നഗരത്തിലെ മിക്ക സ്ത്രീകൾക്കും ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നും.... കത്തോലിക്കാ ബിഷപ് സെന്‍റ് അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്’ എന്ന പ്രസ്താവന (പേജ് 69) കത്തോലിക്കരുടെ ഇടയിൽ ഇത്തരത്തിലുള്ള സ്ത്രീപീഡനം സർവസാധാരണമായിരുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.

എന്നാൽ വസ്തുത മറ്റൊന്നാണ്. നാലാം നൂറ്റാണ്ടിൽ സെന്‍റ് അഗസ്റ്റിൻ ജീവിച്ചിരുന്ന വടക്കേ ആഫ്രിക്കയിലെ ആ പ്രദേശത്ത് ക്രിസ്തുമതം വ്യാപിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ പിതാവുൾപ്പെടെ ഭൂരിപക്ഷം പേരും പേഗൻ മതവിശ്വാസികളായിരുന്നു. താൻ ക്രിസ്തീയ വിശ്വാസത്തിലേക്കു കടന്നുവരുന്നതിനു മുന്പ് നിലവിലിരുന്ന റോമൻ പേഗൻ ആചാര പശ്ചാത്തലമാണ് സെന്‍റ് അഗസ്റ്റിൻ പരാമർശിക്കുന്നത്. ഇതൊന്നും വ്യക്തമാക്കാതെ ഒരു കത്തോലിക്കാ ബിഷപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതുതന്നെയാണ്.

‘യുറോപ്പിൽ സ്ത്രീകൾക്ക് പോഷകാഹാരം ലഭിച്ചിരുന്നില്ല, പൊതുജീവിതത്തിൽ അവർക്ക് പൊതുവേ സ്ഥാനമില്ലായിരുന്നു, സ്ത്രീധനം നൽകാൻ കഴിയാത്ത സ്ത്രീകൾ സന്ന്യാസജീവിതം സ്വീകരിച്ചു’ തുടങ്ങിയ പ്രസ്താവനകളുടെ അടിസ്ഥാനം എന്താണ്? മറിച്ച്, ‘ഇസ്‌ലാമിക ഭരണപ്രദേശങ്ങളിൽ സ്ത്രീകൾക്ക് ഉയർന്ന പദവി ലഭിച്ചിരുന്നു, അവർ വിദ്യാഭ്യാസം നേടി അധ്യാപികമാരായി’ തുടങ്ങിയ പ്രസ്താവനകളിലൂടെ ഇസ്‌ലാമിനെ ഉയർത്തിക്കാട്ടുന്നു. പല ഇസ്‌ലാം ഭരണപ്രദേശങ്ങളിലും ഇന്നും മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും ഏവർക്കും അറിവുള്ളതാണ്. ക്രിസ്തീയമൂല്യങ്ങൾ ഉൾക്കൊണ്ടു വളർന്ന യൂറോപ്പിന്‍റെ നാനാമുഖമായ പുരോഗതിക്കും നവോത്ഥാനത്തിനും അതു കാരണമായി.

‘ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 1’ എന്ന പാഠപുസ്തകത്തിൽ പക്ഷപാതപരമായ നിരവധി വിവരണങ്ങൾ കാണാം. യൂറോപ്പിനെയും ഇസ്‌ലാമിക പ്രദേശങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചില പരാമർശങ്ങളുണ്ട്. യൂറോപ്പിന്‍റെ മികച്ച നേട്ടങ്ങളെ കാണാതെപോകുകയും കോട്ടങ്ങളെ എടുത്തുപറയുകയും ചെയ്യുന്നു. എന്നാൽ ഇസ്‌ലാമിക പ്രദേശങ്ങളിലെ ചില സാധാരണ കാര്യങ്ങൾപോലും പ്രാധാന്യം നൽകി അവതരിപ്പിക്കുകയും കുറവുകളുടെ നേരേ കണ്ണടയ്ക്കുകയും ചെയ്യുന്നു.

മധ്യകാല വിദ്യാഭ്യാസത്തിന്‍റെ സവിശേഷതയായി ഇസ്‌ലാമിക വിജ്ഞാനവും മറ്റും വിവരിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ സർവകലാശാലകളെക്കുറിച്ചും അവിടെ പ്രാധാന്യം കൊടുത്തിരുന്ന ക്രൈസ്തവ ദൈവശാസ്ത്രത്തെക്കുറിച്ചും പാഠപുസ്തകം മൗനംപാലിക്കുന്നു. യൂറോപ്പിലെ ആദ്യ സർവകലാശാലയായിരുന്ന ബൊളോഞ്ഞായെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല; ലോകപ്രസിദ്ധങ്ങളായ ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളുടെ പേരുമാത്രം പറഞ്ഞുപോകുന്നു. എന്നാൽ, അറബികൾ സ്പെയ്നിൽ സ്ഥാപിച്ചതായി പറയുന്ന, അത്ര അറിയപ്പെടാത്ത കൊർദോവ സർവകലാശാലയെക്കുറിച്ച് വിശദവിവരങ്ങൾ നൽകിയിരിക്കുന്നു.

കല, സാഹിത്യ, സംഗീത, ശാസ്ത്രാദി മേഖലകളിലെല്ലാം മികച്ച സംഭാവനകൾ നൽകിയ യൂറോപ്പിനെ തീർത്തും അവഗണിച്ചിരിക്കുന്നു പാഠപുസ്തകം ( IX സാമൂഹ്യശാസ്ത്രം I, ഭാഗം 1, പേജ് 32-35 ). എല്ലാംതന്നെ അറബികളുടെ സംഭാവനയായി വിവരിച്ചിരിക്കുന്നു. മാത്രമല്ല, അറബ് സ്വാധീനത്തിലാണ് യൂറോപ്പിന് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കുന്നതെന്ന് പറയുകയും ചെയ്യുന്നു. ഇതുപോലെ ഇന്ത്യാ ചരിത്രം, സ്വാതന്ത്ര്യസമര ചരിത്രം, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് നിഷ്പക്ഷത വെടിഞ്ഞ് നടത്തിയിട്ടുള്ള അപഗ്രഥനങ്ങൾ പാഠപുസ്തകങ്ങളുടെ നിലവാരത്തിനു മങ്ങലേൽപ്പിക്കുന്നതും ലക്ഷ‍്യങ്ങളിൽനിന്ന് വ്യതിചലിപ്പിക്കുന്നതുമാണ്. അസത്യങ്ങളും അർധസത്യങ്ങളും നിറഞ്ഞ വികലമായ ഒരു ചരിത്രബോധമാണ് നമ്മുടെ കുട്ടികൾക്ക് ക്ലാസുകളിൽ ലഭിക്കുന്നത്. ചരിത്രപരമായ തെറ്റുകൾ പഠിച്ചിറങ്ങുന്ന കുട്ടികൾ തങ്ങൾക്കുതന്നെയും സമൂഹത്തിനും വിനയാകാം.

ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

Nov 24, 2022 Deepika Leader Page Article

Marian Institute of Education & Development (MIED) KaduthuruthyAn Initiative of St Mary's Forane Church Thazhathupally K...
22/11/2022

Marian Institute of Education & Development (MIED) Kaduthuruthy
An Initiative of St Mary's Forane Church Thazhathupally Kaduthuruthy
==================
10 Days Free Certified Entrepreneurship Training Program
സൗജന്യ തൊഴിൽ സംരംഭകത്വ പരിശീലനം
കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) SBI - റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (RSETI) അഭിമുഖ്യത്തിൽ 10 ദിനതൊഴിൽ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. നവംബർ 28 തിങ്കളാഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കും. ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർ 45 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം.

വിവിധ തലങ്ങളിലുള്ള സംരഭകപരിശീലനങ്ങൾ, ബാങ്ക് ലോൺ സാധ്യതകൾ, പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കാൻഡിൽ മേക്കിങ്, അഗർബതി നിർമ്മാണം, സോപ്പ് പൊടി, ഹാർപിക് നിർമാണം തുടങ്ങിയ വിവിധങ്ങളായ സംരംഭകപരിശീലനപരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ക്ലാസ്സുകളും ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പങ്കെടുക്കുവാൻ സാധിക്കുക. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ: 9656103731 or 9946253507

25/10/2022

ഹിന്ദി കോഴ്സുകളിലേക്കുള്ള പ്രവേശനം

കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ *'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്', 'രാഷ്ട്രഭാഷ പ്രവീൺ'* തുടങ്ങിയ
കോഴ്സുകളിലേക്ക് 2022-2023 ബാച്ചിലേക്കുള്ള ക്ലാസുകൾ ഒക്ടോബർ ആരംഭിചിരിക്കുന്നു. ഉയർന്ന ജോലി സാധ്യതകളുള്ള ഈ കോഴ്സുകളിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കോൺടാക്ട് നമ്പറിൽ ഉടൻ തന്നെ വിളിക്കുക.
ഫോൺ :9539890560

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾകടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)ദക്ഷി...
13/10/2022

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾ

കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ 'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്', 'രാഷ്ട്രഭാഷ പ്രവീൺ' തുടങ്ങിയ
കോഴ്സുകളിലേക്ക് (2022-2023) ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കുന്നു.

ഹിന്ദി അദ്ധ്യാപനസാദ്ധ്യതകൾ
1. പത്താം ക്ലാസ് പാസ്സായവർക്ക് പ്രവേശികയും, രാഷ്ട്രഭാഷ വിശാരദുകോഴ്സും, K-TET കാറ്റഗറി -4 പാസാകുന്നതു വഴി UP സ്കൂളിൽ ജോലി നേടാം.

2. പ്ലസ് ടുവിനു ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തവർക്ക് രാഷ്ട്രഭാഷ വിശാരദും ഒപ്പം K TET കാറ്റഗറി- 4 പാസ്സാകുന്നതിലൂടെ UP സ്കൂളിൽ ജോലി നേടാവുന്നതാണ്.

3. ബിരുദ വിദ്യാർത്ഥികൾക്ക്‌ പഠനത്തോടൊപ്പം തന്നെ ഈ അദ്ധ്യാപന കോഴ്സുകൾ പാസ്സായി
ഈ മേഖലയിലെ ജോലികൾ ഉറപ്പാക്കാവുന്നതാണ്

4.ഡിഗ്രിക്ക്‌ (BA/BSC) ഹിന്ദി രണ്ടാം ഭാഷയായി പാസായവർക്കു രാഷ്ട്രഭാഷ പ്രവീൺ കോഴ്സും K TET കാറ്റഗറി- 4, പരീക്ഷയുമെഴുതി UP സ്കൂൾ അദ്ധ്യാപിക തസ്തികയിൽ പ്രവേശിക്കാവുന്നതാണ്.

5. രാഷ്ട്രഭാഷാ പ്രവീണും, BEd ന് തത്തുല്യകോഴ്സായ, 'ശിക്ഷാസ്നാതക്' കഴിഞ്ഞവർക്കും K TET കാറ്റഗറി -3 എഴുതി ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിൽ ജോലിക്ക് പ്രവേശിക്കാം.

ഇനി വരുന്ന വർഷങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപന ഒഴിവുകൾ ഏറെ കാണുന്നതിനാൽ ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം.

മറ്റു അനന്ത സാദ്ധ്യതകൾ

ഇന്ന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തിവരുന്ന UGC അംഗീകൃത ബിരുദങ്ങൾ നേടുക വഴി കേന്ദ്രസർക്കാരിന്റെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ ട്രാൻസ്ലേറ്റർ, ഹിന്ദി ഓഫീസർ, വിവിധ ബോർഡുകളിലും, റെയിൽവെയിലും, ബാങ്കുകളിലും ഉന്നത പദവികളും മറ്റും കൈവരിക്കാവുന്നതാണ്.

ക്ലാസുകൾ ഉടൻ തന്നെ ആരംഭിക്കുന്നു. ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കോൺടാക്ട് നമ്പറിൽ ഉടൻ തന്നെ ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക്:

*Marian Institute of Education & Development Kaduthuruthy (MIED) Contact no : 9539890560*

19/09/2022

Marian Institute of Education & Development (MIED) Kaduthuruthy

Admissions Started for the following Courses
1. K- TET (All Categories 1,2,3,4)
2. Departmental Tests (KER, KSR)
(Special Coaching for Teachers & Employees)
Contact : 9539890560
Admission Notification #010 #

31/08/2022

Marian Institute of Education & Development (MIED) Kaduthuruthy

A Venture of St Mary's Forane Church Kaduthuruthy Thazhathupally

ക്രൈസ്തവ അവഗണന അവസാനിക്കുമോ???
27/07/2022

ക്രൈസ്തവ അവഗണന അവസാനിക്കുമോ???

🔴 ഇന്നത്തെ  #ദീപിക കാച്ചിക്കുറുക്കി കാര്യം പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവർ എന്തു ചെയ്യുന്നു - കാത്തിരുന്നു കാണാം. ശക്തവും,...
11/07/2022

🔴 ഇന്നത്തെ #ദീപിക കാച്ചിക്കുറുക്കി കാര്യം പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവർ എന്തു ചെയ്യുന്നു - കാത്തിരുന്നു കാണാം. ശക്തവും, യുക്തിയുക്തവുമായ ആ എഡിറ്റോറിയൽ വായിച്ചാലും :

"ചാവറയച്ചനില്ലാത്ത കേരള നവോത്ഥാനമോ?
ചാവറയച്ചനെന്ന നവോത്ഥാന നായകനെക്കുറിച്ചു പറയാന്‍ ഇവിടെ സ്ഥലപരിമിതിയുണ്ട്. പക്ഷേ, നവോത്ഥാനനായകരുടെ നിരയില്‍ പ്രഥമസ്ഥാനിയാണ് ഈ സന്യാസിയെന്നു എസ്‌ഇആര്‍ടിയെയും പാഠപുസ്തകം തയാറാക്കിയവരെയും ബോധ്യപ്പെടുത്താന്‍ ഇതുമതി. അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്തുകതന്നെ വേണം." കത്തിക്കയറുകതന്നെ ചെയ്യും ദീപികയുടെ വാക്കുകൾ, ജനമനസിലേക്ക്.

പിന്നിൽ നിന്നു കുത്തിയതാര്?
➖➖
കേരളത്തിൻ്റെ മനസാക്ഷിക്കു മുമ്പിൽ എത്രയും വേഗം അനാവ്രതമാക്കപ്പെടേണ്ട സുപ്രധാനമായൊരു ഉത്തരം തേടിയുള്ള ചോദ്യമാണ് പ്രാസംഭംഗി വെടിയാതെ പത്രം നിരത്തുന്നത്? "അക്ഷരജ്ഞാനത്തിന്‍റെ തീ കൊളുത്തി അജ്ഞതയെ ദഹിപ്പിക്കാനിറങ്ങിയ, കേരള നവോത്ഥാനത്തിന്‍റെ മാര്‍ഗദര്‍ശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ നാമമില്ലാതെ നവോത്ഥാനചരിത്രമെഴുതി ചരിത്രത്തെ പിന്നില്‍നിന്നു കുത്തിയത് ആരാണ്? 
ആരാണാ നയവഞ്ചകൻ? കേരളം കാത്തിരിക്കുന്ന ഉത്തരമാണത്.

കഷ്ടം! നായകൻ പടിക്കു പുറത്ത്!
➖➖
"അവിശ്വസനീയമായ ഈ തമസ്കരണം നടത്തിയിരിക്കുന്നത് കേരള പാഠാവലി ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ്. സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ "നവകേരള സൃഷ്ടിക്കായി'' എന്ന എട്ടാം അധ്യായത്തിലാണ് കേരളത്തിന്‍റെ നവോത്ഥാന നായകരെ അവതരിപ്പിച്ചിരിക്കുന്നത്. ഹാ, കഷ്ടം! അതില്‍ ഒന്നാം സ്ഥാനത്തു വരേണ്ട ചാവറയച്ചനെ പടിക്കു പുറത്താക്കിയിരിക്കുന്നു.

ഇതരനായകന്മാർ
➖➖
കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌ഇആര്‍ടി) തയാറാക്കിയ പാഠപുസ്തകത്തില്‍ മഹാരഥന്മാരായ വൈകുണ്ഠ സ്വാമികള്‍, ചട്ടന്പി സ്വാമികള്‍, ശ്രീനാരായണഗുരു, കെ.പി. കറുപ്പന്‍, വാഗ്ഭടാനന്ദന്‍, അയ്യന്‍കാളി, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പൊയ്കയില്‍ കുമാര ഗുരുദേവന്‍ എന്നിവരെക്കുറിച്ചു വിശദമായും വി.ടി. ഭട്ടതിരിപ്പാട്, എം.ആര്‍. ഭട്ടതിരിപ്പാട്, സനാ ഉള്ള സയ്യിദ് മക്തി തങ്ങള്‍ എന്നിവരെക്കുറിച്ചു ഹ്രസ്വമായ വിവരണങ്ങളുണ്ട്. ഇവര്‍ക്കൊക്കെ മുന്പ് അടിമവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കേരളത്തില്‍ ജനിച്ച്‌, വിദ്യാഭ്യാസത്തെ നവോത്ഥാനത്തിന്‍റെ രാജവീഥിയാക്കിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല."

ഒന്നാമൻ ചാവറതന്നെ
➖➖
"കീഴ്ജാതിക്കാരായി അകറ്റി നിര്‍ത്തപ്പെട്ടിരുന്നവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍, സവര്‍ണര്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളെ വെല്ലുവിളിച്ച ആ മഹാരഥനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കാലക്രമമനുസരിച്ചുപോലും ആ പട്ടികയില്‍ ഒന്നാമത്തെ പേരാകുമായിരുന്നു അദ്ദേഹത്തിന്‍റേത്.

അജ്ഞതയോ? അസഹിഷ്ണുതയോ?
➖➖
"അങ്ങനെ വന്നാല്‍, സ്വാഭാവികമായും പ്രഥമ സ്ഥാനീയനാകുമായിരുന്ന അദ്ദേഹത്തെ നവോത്ഥാന നായകനെന്നോ അല്ലാത്തപക്ഷം നവോത്ഥാന നായകരുടെ നായകനെന്നോ വിളിക്കേണ്ടിവരും. അതിലുള്ള അസഹിഷ്ണുതയാണോ പാഠപുസ്തകം തയാറാക്കിയവരെ ഈ നീചകൃത്യത്തിനു പ്രേരിപ്പിച്ചത്?" പത്രം ചോദിക്കുന്നു. "അതല്ല, അറിവില്ലായ്മകൊണ്ടു സംഭവിച്ചതാണെങ്കില്‍, ഇത്തരം അജ്ഞാനികളായ ചരിത്രപണ്ഡിതരാണോ നമ്മുടെ പാഠപുസ്തക നിര്‍മാതാക്കളും സംവിധായകരും എന്നു ചോദിക്കേണ്ടിവരും."

സമുദായ നവോത്ഥാനത്തിനപ്പുറം
➖➖
ചാവറയച്ചനെക്കുറിച്ച്‌ എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. അദ്ദേഹം സ്വന്തം സമൂദായത്തിന്‍റെ പുരോഗതിക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചയാളായിരുന്നില്ല. ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്കുന്നതിലൂടെയാണു കേരളത്തിന്‍റെ നവോത്ഥാനം സാധ്യമാക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മതേതര-പുരോഗമന ചിന്തയും പ്രവര്‍ത്തന ശൈലിയും."

ഉദാഹരണങ്ങൾ
➖➖

"ശ്രീനാരായണ ഗുരു ജനിക്കുന്നതിന് 51 വര്‍ഷം മുന്പ് 1805 ഫെബ്രുവരി 10ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. പാലയ്ക്കല്‍ തോമാ മല്പാന്‍, പോരൂക്കര തോമാ മല്പാന്‍ എന്നിവര്‍ക്കൊപ്പം സിഎംഐ സഭയും പിന്നീട് മാന്നാനത്ത് സെമിനാരിയും സ്ഥാപിച്ച അദ്ദേഹം ആജീവനാന്തം സിഎംഐ സഭയുടെ തലവനായിരുന്നു. 1846ല്‍ മാന്നാനത്ത് അച്ചടിയന്ത്രം സ്ഥാപിച്ചു. കേരളത്തിലെ മൂന്നാമത്തേതായിരുന്നു അത്. അതേവര്‍ഷം തന്നെയാണ് മാന്നാനത്ത് സീറോ മലബാര്‍ സഭയുടെ ആദ്യ സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ആ സംസ്കൃത സ്കൂളില്‍ താഴ്ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന കുട്ടികളെ സവര്‍ണര്‍ക്കൊപ്പമിരുത്തി പഠിപ്പിക്കാന്‍ ധീരത കാണിച്ചു. ഇതൊക്കെ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു 101 വര്‍ഷം മുന്പായിരുന്നെന്നും ഓര്‍മിക്കണം. കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായതിനുശേഷം അദ്ദേഹം നടത്തിയത് വിദ്യാഭ്യാസ വിപ്ലവമായിരുന്നു. ഇന്നും പള്ളികളോടു ചേര്‍ന്നുള്ള പള്ളിക്കൂടങ്ങളുടെ തുടക്കം അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിലാണ്. ചാവറയച്ചനുമുന്പുതന്നെ മലബാറിലും തിരുവിതാംകൂറിലും എല്ലാ ജാതിക്കാരെയും ഒന്നിച്ചിരുത്തി വിദ്യാവെളിച്ചം പകര്‍ന്ന വിദേശക്രൈസ്തവ മിഷനറിമാരെയും വിസ്മരിച്ചുകൂടാ. അതിന്‍റെ വെളിച്ചം കണ്ണു തെളിക്കാത്ത എത്ര സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക നേതാക്കളുണ്ടിവിടെ? എന്നിട്ടാണീ കൃതഘ്നത."

സർക്കാരിനു മാതൃക
➖➖
"വിശക്കുന്ന കുട്ടികള്‍ പഠിക്കാനെത്തില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചന്‍ വസ്ത്രം, ഭക്ഷണം, പുസ്തകം എന്നിവയെല്ലാം സൗജന്യമായി നല്‍കി. ആ ക്രാന്തദര്‍ശിയുടെ പാത പിന്തുടര്‍ന്നാണ് പിന്നീട് സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ 1936 നവംബര്‍ 26ന് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ചതെന്ന് കേരള ചരിത്രകാരനായ എ. ശ്രീധരമേനോന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജാതിമതഭേദമെന്യേ സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന്‍റെ ഭാഗമായി 1868ല്‍ ബോര്‍ഡിംഗ് സ്കൂള്‍ സ്ഥാപിച്ചു.

സാഹിത്യ രംഗത്തും
➖➖
അച്ചടിയന്ത്രം സ്ഥാപിച്ചതുകൂടാതെ സാഹിത്യരംഗത്തും അദ്ദേഹം തിളങ്ങിയിരുന്നു. മഹാകാവ്യമായ അത്മാനുതാപം, മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം "അനസ്താസിയായുടെ രക്തസാക്ഷ്യം'', ഇടയനാടകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രചനകള്‍ വിലപ്പെട്ടതായതിനാലാണ് കേരള സാഹിത്യ അക്കാദമിയുടെ ചുവരില്‍ ചാവറയച്ചന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ളത്."

അഴീക്കോടു പറഞ്ഞത്
➖➖
"മലയാളത്തിന്‍റെ സാംസ്കാരികനായകന്‍ സുകുമാര്‍ അഴീക്കോട് ചാവറയച്ചനെക്കുറിച്ചു പറഞ്ഞത് "പത്തൊന്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തി പത്തൊന്പതാം നൂറ്റാണ്ടില്‍ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും സൃഷ്ടിച്ചയാളായിരിക്കും. അങ്ങനെയുള്ളവരെയാണ് യുഗസൃഷ്ടാക്കള്‍ എന്നു വിളിക്കുന്നത്.'' എന്നാണ്.

പാലിയത്തു കുറിച്ചത്
➖➖
"ഇക്കഴിഞ്ഞ ഫെബ്രുവരി 27-മാര്‍ച്ച്‌ 5 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വെബിനിവേശം എന്ന കോളത്തില്‍ രാംമോഹന്‍ പാലിയത്ത് കുറിച്ചിരിക്കുന്നത്, "ഭൂമിയില്‍ സൂര്യന്‍റെ പ്രതീകമായാണ് അഗ്നി കരുതപ്പെടുന്നത്. അതുപോലെ യേശുക്രിസ്തുവിന്‍റെ കേരളത്തിലെ പ്രതിനിധിയായി കാണാവുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയിലാണ് കേരളീയ നവോത്ഥാനം തുടങ്ങുന്നതെന്നു പറയാം'' എന്നാണ്. ചാവറയച്ചനുശേഷമാണ് കാള്‍ മാര്‍ക്സ് ഉള്‍പ്പെടെയുള്ളവരുടെ ജനനം എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.

ചാവറയച്ചനെന്ന നവോത്ഥാനനായകനെക്കുറിച്ചു പറയാന്‍ ഇവിടെ സ്ഥലപരിമിതിയുണ്ട്. പക്ഷേ, നവോത്ഥാനനായകരുടെ നിരയില്‍ പ്രഥമസ്ഥാനിയാണ് ഈ സന്യാസിയെന്നു എസ്‌ഇആര്‍ടിയെയും പാഠപുസ്തകം തയാറാക്കിയവരെയും ബോധ്യപ്പെടുത്താന്‍ ഇതുമതി. അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്തുകതന്നെ വേണം."
സമയോചിതവും, സുശക്തവുമായ ഇടപെടൽ. ദീപിക അഭിനന്ദനമർഹിക്കുന്നു.

Address


Alerts

Be the first to know and let us send you an email when Deepika Friends Club Kaduthuruthy DFC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share