14/10/2022
"ബ്രാ രഹിത ദിനം"
'No Bra Day'
നാട്ടിലെ സദാചാരക്കാരുടെ നെറ്റി ചുളിപ്പിക്കുന്ന പേരാണ് ഈ ദിനത്തിനെങ്കിലും സ്തനങ്ങൾ മറയ്ക്കുന്ന വസ്ത്രമായ bra അഥവ "സ്തന കഞ്ചുകം" ഉപേക്ഷിച്ച്, വർദ്ധിച്ച് വരുന്ന സ്തനാർബുദത്തിതിരെ നിലകൊള്ളേണ്ട ദിവസമാണിന്ന്.
2011 ൽ കാനഡയിലെ Doctor മിറ്റ്ച്ചൽ ബ്രൗൺ ആണ് ഈ ദിവസത്തെ Bra (Breast Reconstruction Awareness) day ആയി പ്രഖ്യാപിച്ചത്. പിന്നീട് ആഗോള തലത്തിൽ പ്രചാരണം ലഭിക്കുകയും ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയുമായായിരുന്നു. സ്തനാർബുധത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം.
ഒക്ടോബർ 13 'No Bra Day' അവബോധ ക്യാമ്പയിനുകൾക്ക് ശേഷം ഒക്ടോബർ 16 ന് മാമ്മോഗ്രാം അഥവ സ്തനാർബുദ പരിശോധന നടത്തുക എന്നതാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഒക്ടോബർ മാസം മുഴുവൻ സ്തനാർബുദ അവബോധ പ്രവർത്തനങ്ങൾക്കുള്ള മാസമായാണ് ആചരിക്കുന്നത്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കാനുള്ള 2 ആമത്തെ കാരണമാണ് ഇതെങ്കിൽ ഇന്ത്യയിലിത് 4 ആമത്തെ കാരണമാണ്. ഒരു വർഷം 40000 ത്തിലധികം ആളുകളെയാണ് അമേരിക്കയിൽ മാത്രം സ്തനാർബുദം കൊല്ലുന്നത്.
ഇന്നത്തെ ദിവസം ബ്രാ ധരിക്കാതെയാണ് അമേരിക്കയും, കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ത്രീകൾ സ്ഥാനാർബുദത്തിന് എതിരെയുള്ള അവബോധത്തിന്റെ സന്ദേശങ്ങൾ പങ്ക് വെയ്ക്കുന്നത്.
എന്തുകൊണ്ട് ഇന്ത്യക്കാർ ആചരിക്കണം?
ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണങ്ങള്‍ സംഭവിക്കുന്നത് സ്തനാര്‍ബുദ ക്യാന്‍സര്‍ കാരണമാണെന്ന് പഠനം. ഇന്ത്യയിൽ എല്ലാ 28 സ്ത്രീകളിലും ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാകുന്നത്. നഗര പ്രദേശങ്ങളിൽ അത് 20 ൽ 1 ഉം, ഗ്രാമ പ്രദേശങ്ങളിൽ 60 ൽ 1 ഉമാണ്.
30 വയസ്സ് മുതൽ കണ്ട് തുടങ്ങുന്ന സ്തനാർബുദം 50 – 64 വയസ്സാകുമ്പോൾ ഏറ്റവും പാരമ്യതയിലെത്താനുള്ള സാധ്യതകളാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്.
മുമ്പ് സ്ത്രീകളിലെ ക്യാന്‍സര്‍ മരണങ്ങൾ കൂടുതലും ഗർഭാശയമുഖ അർബുദം (Cervical Cancer) കാരണമായിരുന്നു. 1990 ല്‍ ഗർഭാശയമുഖ അർബുദം കാരണം ഇന്ത്യയില്‍ മരിച്ചത് 34,942 സ്ത്രീകളാണ്. 2013 ല്‍ 40,985 സ്ത്രീകള്‍ ഗർഭാശയമുഖ അർബുദം കാരണം മരിച്ചു. എന്നാല്‍ 2013 ല്‍ സ്തനാര്‍ബുദം കാരണം മരിച്ചത് 47,587 പേരാണ്.
സ്തനാർബുദത്തിന്റെ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും ജീനുകളിലെ വ്യതിയാനങ്ങളും, ശാരീരിക പ്രത്യേകതകളും, ജീവിത രീതികളും, ഭക്ഷണ രീതികളും, പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം സ്തനാർബുദത്തിന് കാരണമാണ്.
രോഗലക്ഷണങ്ങള്‍ :
സ്തനത്തിലുണ്ടാകുന്ന മുഴ/കല്ലിപ്പ് സ്തനാകൃതിയില്‍ വരുന്ന മാറ്റം
ചര്‍മത്തിലെ വ്യതിയാനങ്ങള്‍
മുലഞെട്ട് ഉള്ളിലേക്ക് വലിയുക മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍
നിറ വ്യത്യാസം
വ്രണങ്ങള്‍
കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം
20 - 39 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. സ്തനാര്‍ബുദം വരാനുള്ള സാഹചര്യമുള്ളവര്‍ 6 മാസത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നിർബന്ധമായും നടത്തണം.
യുവതികൾക്കിടയിലെ വർദ്ധിച്ച് വരുന്ന സ്തനാർബുദത്തിനെതിരെ അമേരിക്കയിൽ നടന്ന 16th Annual Breast Cancer Conference presented by the Vermont Cancer Center പ്രോഗ്രാമിൽ തന്റെ 33 ആമത്തെ വയസ്സിൽ grade 3 സ്തനാർബുദം ബാധിച്ച ഹന്ന മാർലോ (Hannah Marlow) എന്ന യുവതിയുടെ ചിത്രമാണ് താഴെ. കോൺഫറൻസിൽ വെച്ച് സ്തനാർബുദ അവബോധത്തിനായി മാർലോയുടെ ചിത്രം ഡേവിഡ് ജെ എന്ന ഫോട്ടോഗ്രഫെറാണ് പകർത്തിയത്. പിന്നീട് സ്തനാർബുദ ക്യാമ്പയിനിന്റെ സിംബലായി ചിത്രം മാറി. 29 ആമത്തെ വയസ്സിലാണ് ഹന്നയ്ക്ക് സ്തനാർബുദം പിടിപെട്ടത്.
സ്തനം, മുല, കുണ്ടി എന്നൊക്കെ പറയുന്നതിന് അലിഖിത വിലക്കുള്ള സദാചാര അപ്പോസ്തലന്മാരുടെ നാട്ടിൽ ഇങ്ങനെയൊക്കെ എഴുതുന്നത് ആർഷഭാരത സംസ്ക്കാരത്തിന് വിരുദ്ധമാണെങ്കിൽ അങ്ങട് ക്ഷമിക്കൂട്ടോ
Sreejith Perumana