കർക്കിടക വാവുബലി വീട്ടിൽ ചെയ്യുമ്പോൾ എന്തൊക്കെ ക്രമീകരിക്കണം? വീഡിയോ കാണുക.
അവതരണം: മനോജ്.കെ.വിശ്വനാഥൻ
(സ്വരൂപചൈതന്യ, ബംഗളൂരു)
വീഡിയോ കോൺഫറൻസിലൂടെ ബലി ചെയ്യുവാൻ ബുക്കുചെയ്യുക.
9341240876
കർക്കിടക വാവുബലിയിൽ എന്താണ് വിശ്വാസ്യത ഉള്ളത്?. ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ എന്താണ് ഇക്കാര്യത്തിൽ നിഷ്കർഷിക്കുന്നത്.????
അവതരണം: മനോജ്.കെ.വിശ്വനാഥൻ, ബംഗളൂരു
ഫോൺ: 9341240876
വാവുബലി, എന്ത്, എന്തിന്, എങ്ങനെ ???
വിവരണം: മനോജ് കെ. വിശ്വനാഥൻ
(സ്വരൂപ ചൈതന്യ, ബംഗളൂരു)
ഫോൺ: 9341240876
ഇന്ന് (24-5-2020) ഗുരുധർമ്മ പ്രചരണ സഭയുടെ സ്ഥാപക ദിനം.GDPS കേന്ദ്ര സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ സന്ദേശം നല്കുന്നു.
രാത്രി സമയത്ത് ചക്ക പറിക്കുന്നവർ ഗുരുദേവനെ ഓർക്കണം.
അവതരണം: മനോജ് കെ. വിശ്വനാഥൻ, ഓലിയ്ക്കൽ, ബംഗളൂരു.
സെബാസ്റ്റ്യൻ ഗോമസിൻ്റെ പുളിക്കാത്ത റൊട്ടി മാവും ഭഗവാൻ ശ്രീനാരായണ ഗുരുദേവനും. ഒരു പ്രത്യാശയുടെ കഥ.
ഈ മാതൃദിനത്തിൽ സമർപ്പിക്കട്ടെ... ഗുരുദേവനും ഒരു പൂച്ചയമ്മയും ...
അവതരണം: മനോജ്.കെ.വിശ്വനാഥൻ, ഓലിയ്ക്കൽ, ബംഗളൂരു
വീഡിയോ ശ്രദ്ധിച്ചാലും..
പ്രിയപ്പെട്ടവരെ,
ആണ്ടു ശ്രാദ്ധാദികർമ്മങ്ങൾ (ബലി) ഇനി മുതൽ നിങ്ങളു,ടെ സ്വന്തം വീട്ടുമുറ്റത്ത് ( വീടിൻ്റെ ടെറസ്സിൽ ) കുടുംബാംഗങ്ങളോടൊപ്പം ഭക്തി സാന്ദ്രമായും, തൃപ്തികരമായും ശാസ്ത്രീയമായും ചെയ്യുവാൻ ഞങ്ങളുടെ ഓൺലൈൻ സംവിധാനം നിങ്ങളെ സഹായിക്കുന്നതാണ്.ശ്രാദ്ധത്തിനുള്ള പൂജാ സാധനങ്ങളുടെ വിവരം, മറ്റ് മാർഗ്ഗ നിർദ്ദേശങ്ങൾ, ഒരുക്കങ്ങൾ എല്ലാം വീഡിയോ സഹിതം മുൻകൂട്ടി നല്കുന്നതാണ്.തുടർന്ന് ശ്രാദ്ധ ദിവസം രാവിലെ വേണ്ട ഒരുക്കങ്ങൾ പൂർത്തീകരിക്കുമ്പോൾ നിശ്ചയിച്ച സമയത്ത് വൈദികാചാര്യൻ വീഡിയോ കോളിലൂടെ ബലി മന്ത്രങ്ങളും മറ്റുപചാരങ്ങളും വിധിയാംവണ്ണം നിങ്ങളെക്കൊണ്ടു ചെയ്യിക്കുന്നതാണ്. തീർത്ഥ സ്ഥാനങ്ങളിലും മറ്റ് പുണ്യ കേന്ദ്രങ്ങളിലും ഈ സമയം നേരിട്ടു പോയി ശ്രാദ്ധകർമ്മങ്ങൾ അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് ഈ ക്രമീകരണം വളര
ബംഗളൂരു മലയാളിയായ ആദിമോൻ്റെ ദൈവദശകം കേട്ടു നോക്കൂ.... (കർണാടക ഗുരുധർമ്മ പ്രചരണ സഭ വിനായക നഗർ യൂണിറ്റ് കുടുംബാംഗമാണ്)
ദേശാഭിമാനി ടി.കെ മാധവൻ അനുസ്മരണ പ്രഭാഷണം.
ശ്രീനാരായണ ഗുരുദേവൻ നല്കിയ ജീവിത മാനദണ്ഡം.
*ധീര ദേശാഭിമാനി ടി.കെ മാധവൻ്റെ 90 ആം ചരമദിനം ഇന്ന് ...*
ആലുംമൂട്ടിൽ കേശവൻ ചാന്നാരുടേയും കോമലേഴത്ത് താന്നിയംകുന്നേൽ ഉമ്മിണിയമ്മയുടേയും മകനായി 1885-ലാണ് ടി.കെ മാധവന്റെ ജനനം.ഭാരതീയ ജാതി വ്യവസ്ഥയുടെ നാരായവേരിനെ പിഴുതെറിയാൻ പ്രേരിപ്പിച്ച അവർണ്ണ ജനതയുടെ മഹത്തായ ധർമ്മയുദ്ധമായ വൈക്കം സത്യാഗ്രഹ സംഘാടകനും നേതാവുമെന്ന നിലയിലാണ് ടി.കെ മാധവൻ കൂടുതൽ ശ്രദ്ധേയനായത്.ദേശീയ സ്വാതന്ത്ര്യത്തിനും, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള സമരംഅത്യന്താപേക്ഷിതമാണെന്ന കോൺഗ്രസ് നേതാവു കൂടിയായ ടി.കെ മാധവന്റെ ഉറച്ച നിലപാട് 1923 ൽ കാക്കിനടയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അംഗീകരിപ്പിക്കുവാനായതാണ് ടി.കെ മാധവൻ രാഷ്ട്രത്തിനു നല്കിയ അമൂല്യസംഭാവന.തന്മൂലം സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളിൽ, ഹരിജനോദ്ധാരണത്തിനും, ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള
ഗുരുദേവനും ഒരു മരച്ചീനി കള്ളനും. രസകരമായ ഒരു കഥ. പ്രത്യേകിച്ചും ഈ ലോക് ഡൗൺ കാലത്ത് അറിഞ്ഞിരിക്കേണ്ട കഥ.
ഗുരുദേവ ധർമ്മ പ്രചരണത്തിനായ് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണം. ചില ചിന്തകളുമായ്... മനോജ്.കെ.വിശ്വനാഥൻ, ബംഗളൂരു .
*നഗരപിതാവ്.*
.... *കുട്ടികളെ, ജീവിതത്തിന്റെ യഥാർത്ഥ മാനദണ്ഡമാണ് മേലുദ്ധരിച്ച ഗുരുദേവ സന്ദേശത്തിൽ നിന്ന് പ്രകടമാകുന്നത്. അപ്പോൾ ലോകം എത്ര സുന്ദരമാകുമെന്നോ??*
ദരിദ്രനായിരുന്നെങ്കിലും കേശു മിടുക്കനായ ഒരു കുട്ടിയായിരുന്നു.കിട്ടാവുന്നിടത്തെല്ലാം അവൻ അറിവുകൾ സമ്പാദിച്ചു. സമൂഹത്തിനു വേണ്ടി നിസ്വാർത്ഥമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായി അവൻ ഒരു ദിവസം നഗരപിതാവിനെ സമീപിച്ചു.
അദ്ദേഹത്തിന് കേശുവിനെ വളരെ ഇഷ്ടമായി. അവനെ ദത്തെടുക്കുവാനും പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കുവാനും അദ്ദേഹം മനസ്സാ തീരുമാനിച്ചു.എങ്കിലും ആദ്യം അവന്റെ കാര്യഗ്രഹണ ശേഷിയെ മനസ്സിലാക്കണമല്ലോ.
അദ്ദേഹം പറഞ്ഞു: "കൊള്ളാം കുഞ്ഞേ..നിനക്ക് ഞാനൊരു കത്ത് നല്കാം. നീ ഗ്രാമങ്ങളിൽ ചെന്ന് പൊതുപ്രവർത്തകരെ കണ്ടെത്തി അവരുമായി ഇടപഴുകി ജീവിക്കുക. എന്നിട്ട് തിര്യെ വരൂ..."
ആഴ്ചകൾക്ക
എലികൾ പറഞ്ഞത്.
ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ നിർദ്ദേശിച്ച പഞ്ചശ്രദ്ധികളിൽ ആദ്യത്തേത് ദേഹശുദ്ധിയാണ്.ശുദ്ധ ജലത്തിലെ കുളി, നവദ്വാരങ്ങളുടെ ശുദ്ധി, പല്ലും നഖവും മറ്റ് കൈ കാൽ മുതലായ അവയവങ്ങളുടെ വൃത്തിയാക്കൽ, നല്ല വസ്ത്രധാരണം, ശുദ്ധമായ വായു, ശുദ്ധജലം എന്നിവയുടെ ഉപയോഗം, കൂടാതെ നല്ല ആഹാരം കഴിക്കൽ. എന്നിവയാണ് ദേഹശുദ്ധിയ്ക്ക് അവിടുന്ന് ഉപദേശിച്ചത്.
ദേഹശുദ്ധിയെ പറ്റി നമ്മുടെ ഓർമ്മയിൽ ഇത്ര ആഴത്തിൽ ചിന്തിക്കുന്ന ഒരു സമയം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ.?
ആഹാര കാര്യങ്ങളിലൊക്കെ വളരെ ആകാംഷാഭരിതരാണ് നാം. സാംക്രമിക രോഗാണുക്കളെ ചെറുത്തു നില്ക്കാൻ, രോഗപ്രതിരോധശേഷി നിലനിർത്താൻ, തീൻ മേശയിലെ വിഭവങ്ങളെ പറ്റി നാം മൂന്നുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ കൊറോണാക്കാലം മലയാളികളുടെ ഭക്ഷണ ശീലത്തിൽ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്.
നമുക്ക
കൊറോണ: ഏകാന്തതയിലെ ഉള്ളറിവ്.
"യമനുടെ കയ്യിലകപ്പെടാതെയെന്നും
സമനില തന്നു തളർച്ച തീർത്തിടേണം."
ഗുരുദേവൻ (ശിവ ശതകം 37)
ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകാം. മരണം തൊട്ടുമുമ്പിൽ വന്നു നില്ക്കാം.
ഇപ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ് നാം."യമനുടെ കയ്യിലകപ്പെടാതെയെന്നും
സമനില തന്നു തളർച്ച തീർത്തിടേണം" എന്ന പ്രാർത്ഥനയോടെ, തെളിഞ്ഞ ബുദ്ധിയോടെ, നിറഞ്ഞ വിവേകത്തോടെ നമുക്ക് നേരിടാം ഈ മഹാമാരിയെ.
കുട്ടികളെ, ഒരു കഥ പറയാം.
ഒരിക്കൽ ഒരു കാളക്കുട്ടൻ അബദ്ധത്തിൽ കൊടുംകാട്ടിലകപ്പെട്ടു പോയി.യജമാനന്റെ പൊന്നോമനയായി തവിടും പിണ്ണാക്കുമൊക്കെ തിന്ന് വളർന്നതാണ്. നല്ല കൊഴുത്ത ശരീരവും മൂർച്ചയുള്ള കൊമ്പുകളുമുണ്ട്.
കൊടുംകാട്ടിൽ വന്യജീവികളുണ്ടെന്നും മരണം തൊട്ടു മുമ്പിലുണ്ടെന്നും കാളക്കുട്ടനറിയാം..എങ്കിലും കാളക്കുട്ടൻ ഉറപ്പിച്ചു. " ഞാൻ രക്ഷ പെടും ഇവിടുന്ന് ", അവൻ
സുന്ദരിയും സുന്ദരനും...
ശ്രീനാരായണ ഗുരുദേവൻ അരുളിത്തന്ന പഞ്ച ധർമ്മങ്ങളിലൊന്നാണ് സത്യം. ജീവിതത്തിൽ സൗഭാഗ്യം, നിറയണമെങ്കിലും അത് നിലനിൽക്കണമെങ്കിലും സത്യം നമ്മുടെ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരിക്കണം.
ഒരു സുന്ദരന്റേയും സുന്ദരിയുടേയും കഥ കേൾക്കൂ...
ഒരു ഗ്രാമത്തിൽ ധാരാളം പശുക്കൾ സ്വന്തമായുള്ള സുന്ദരനായ ഒരു യുവാവുണ്ടായിരുന്നു. അതീവ സുന്ദരിയും സുശീലയുമായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് അയാളും ആഗ്രഹിച്ചു.
അങ്ങനെയിരിക്കയെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്.
ദിവസവും നാല്പത് ലിറ്ററോളം പാൽ വില്ക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങളായി പശുക്കളുടെ അകിടിൽ പാലില്ല. ആരൊ ദിവസവും രാത്രി കറന്നെടുക്കുന്നുണ്ട്.
കള്ളനെ കണ്ടെത്തുക തന്നെ. യുവാവ് തീരുമാനിച്ചു.അയാൾ പശുത്തൊഴുത്തിനു സമീപം ഒളിച്ചിരുന്നു. രാത്രി ഏറെയായ
ഈശ്വരന്റ ഓട്ടം
ഈശ്വരൻ ഒരിക്കൽ രാജകൊട്ടാരത്തിൽ വിളിക്കാതെ വിരുന്നിനു പോയതും അപമാനിതനായതും പാട്ടിലൂടെ കേട്ടിട്ടുണ്ട്. അത് ഒരു കവിഭാവനയാണ്.
കുട്ടികളെ... ഈശ്വരനെ പറ്റി അതുപോലൊരു കഥയാണ് ഇന്ന് പറയുന്നത്.
പണ്ടൊക്കെ ഈശ്വരൻ ഇടയ്ക്കിടക്ക് ഭൂമിയിൽ വരാറുണ്ടായിരുന്നു. തന്റെ 'സൃഷ്ടിജാലങ്ങളെ നേരിട്ടു കാണുന്നതും അവരുമായി സംസാരിക്കുന്നതും ഈശ്വരന് വലിയ ഇഷ്ടമായിരുന്നു.മനുഷ്യരോടാകട്ടെ പ്രത്യേക മമതയും ഉണ്ടായിരുന്നു.
എന്താണെന്നോ? തങ്ങളുടെ സ്രഷ്ടാവും രക്ഷകനും ഈശ്വരനാണന്ന് മനുഷ്യന് മാത്രമേ തിരിച്ചറിവുണ്ടായിരുന്നുള്ളു. അതു കൊണ്ട് മനുഷ്യൻ ദൈവത്തെ കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു വന്നു.
അന്നൊക്കെ മനുഷ്യർ സത്യമുള്ളവർ ആയിരുന്നു. അതിമോഹങ്ങളോ സ്വാർത്ഥതയോ ക്രൂരതയോ ഒന്നുമില്ല. കിട്ടുന്നതു കൊണ്ട് എല്ലാവരും സംതൃപ്തമായി സന്തോഷമായി ജീവ