Vakdevatha

Vakdevatha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vakdevatha, Media/News Company, No. 2, Bldg No B-7, Sector 6, Shree Vihar, Sidhi Vinayak Nagar, Nigdi, .

രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരും- ബ്രിഗേഡിയർ പി കെ എം രാജ  പുണെ:  രക്ഷിതാക്കളെ ബഹുമാനി...
17/07/2024

രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരും- ബ്രിഗേഡിയർ പി കെ എം രാജ

പുണെ: രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരുമെന്നും വിജയത്തിന് രക്ഷിതാക്കളുടെ അനുഗ്രഹം അനിവാര്യമാണെന്നും ബ്രിഗേഡിയർ പി.കെ.എം. രാജ- എസ്. എം., വി എസ്.എം (റിട്ട.) പറഞ്ഞു. ഇന്ത്യൻ ബോക്സിങ് കൌൺസിൽ പ്രസിഡന്റും, കോമൺ വെൽത്ത് ബോക്സിങ് കൌൺസിൽ ഡയറക്ടറുമായ അദ്ദേഹം വാഗ്ദേവത മാസിക എസ് എസ് സി., എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ആക്കുർഡി യിലുള്ള സീസൺസ് ബാങ്കറ്റ് ഹാളിൽ വൈകീട്ട് 5.30 ന് ഉദ്‌ഘാടനം ചെയ്ത് വിദ്യാർത്ഥി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയകരമായ ജീവിതം നയിക്കുന്നതിൽ അച്ചടക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു; അതിനാൽ എല്ലാ വിദ്യാർത്ഥികളും നന്നായി പഠിക്കുമ്പോൾ അച്ചടക്കമുള്ള ജീവിതം പിന്തുടരണമെന്ന് .
ഏതൊരു ലക്ഷ്യവും കൈവരിക്കുന്നതിന് ഭാവനാവൽക്കരണം വളരെ പ്രധാനമാണ്. ഒരാൾക്ക് അവരുടെ ലക്ഷ്യത്തിന്റെ അവസാനംവരെ ഭാവനാവത്കരിച്ചു മുന്നോട്ട് നീങ്ങാൻ കഴിയുമെങ്കിൽ, അവർക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാകും എന്നത് സുനിശ്ചിതമാണ്. വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിക്കുക, സ്വയം വിശ്വസിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾ പിന്തുടരുക, നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശിവരഞ്ജിനി ഹരിഹരന്റെ പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടിയിൽ വെച്ച് ബിന്ദു ജി. പിള്ള രചിച്ച "പ്രകമ്പനങ്ങൾ" എന്ന ചെറുകഥാ സമാഹാരം പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം ബ്രിഗേഡിയർ രാജയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്‌തു. മുപ്പ്ര ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. റീപ പവിത്രൻ, ജനറൽ മോട്ടോർസ് മുൻ പ്ലാന്റ്‌ ഡയറക്ടർ വിനയ് പാട്ടിൽ, പ്രോട്ടോസ്റ്റാർ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാഹുൽ രാജൻ, യു കെ യിലെ വിദ്യാർത്ഥിനി അശ്വതി ജിജി, കൺസേർട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെ. സി. ശുചീന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകികൊണ്ട് അവരെ ആദരിച്ചു. സാമൂഹിക - സാംസ്കാരിക - കാരുണ്യ പ്രവർത്തകനായ രമേഷ് അമ്പലപ്പുഴയെ ചടങ്ങിൽ വെച്ചാദരിച്ചു. അനീഷ ബി നായർ, ജാൻ മേരി ജോസഫ് എന്നിവർ അവതാരകരായിരുന്നു. പ്രോഗ്രാം കൺവീനർ കെ സി ശുചീന്ദ്രൻ സ്വാഗതവും മാനേജിങ് എഡിറ്റർ ഹർഷ് നായർ നന്ദിയും പറഞ്ഞു. സപ്ന വി. മാരാർ, സ്മിത അനിൽ മാരാർ, കെ. അരവിന്ദാക്ഷൻ, ദേവിക പി നായർ, കെ രഞ്ജിത്ത്, ഹരിഹരൻ പി, വൈഷ്ണവി വി. മാരാർ, വിദ്യ വേണുഗോപാൽ, വേലായുധൻ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പുണെ ജില്ലയിലെ 78 മലയാളി വിദ്യാർത്ഥികളെയാണ് ചടങ്ങിൽ വെച്ചാദരിച്ചത്. ഇതിൽ 90 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയ 52 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.

അനീഷ ഭാസ്കരൻ നായരുടെ ഗാനാലാപനം, ശിവരഞ്ജിനിയുടെ പഞ്ചാരിമേളം ഇവ പരിപാടികൾക്ക് വേറിട്ടൊരനുഭവം പകർന്നു. കാസറവാടിയിലുള്ള പ്രിയങ്ക ഹോട്ടൽ തയ്യാറാക്കിയ സ്വാദേറിയ ചൂട് പഴംപൊരിയും, പരിപ്പുവടയും ചായയും, അതിഥികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മറ്റ് ക്ഷണിതാക്കൾക്ക് രുചിഭേദം പകർന്നു. നല്ല മഴയായിട്ട് കൂടിയും തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു പരിപാടികൾ നടന്നത്. സീസൺസ് പാർട്ട് ണർ അമിത്തിന് നന്ദി പറയാതെ വാഗ്ദേവതയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അത്രയും നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൻറെ ടീം ഈ പരിപാടിയുടെ വിജയത്തിന് നൽകിയത്.

09/07/2024
വാഗ്ദേവത 135-മത് ലക്കം (ജൂൺ 2024) കവർ, ഇൻഡക്സ് പേജുകൾ   ഇതോടൊപ്പം വെയ്ക്കുന്നു: ഹൈലൈറ്റ്സ്:-മുഖമൊഴിയിലൂടെ മഴക്കാല രോഗങ്ങ...
01/07/2024

വാഗ്ദേവത 135-മത് ലക്കം (ജൂൺ 2024) കവർ, ഇൻഡക്സ് പേജുകൾ ഇതോടൊപ്പം വെയ്ക്കുന്നു: ഹൈലൈറ്റ്സ്:-

മുഖമൊഴിയിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും ഒരു പൗരനെന്ന നിലയിൽ നാം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ബോധവൽക്കരിക്കുന്നു.

ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ എസ്. ഗണേഷ് കുമാർ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളും അതിലൂടെ പൊടിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിശദമായ ഒരു കണക്കെടുപ്പ് വ്യക്തമായ ഡാറ്റ പിന്തുണയോടെ എഴുതുന്നു. കൂടാതെ ഈ ലേഖനത്തിൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് തുടങ്ങിയതുമുതലുള്ള ചരിത്രവും വിശദീകരിക്കുന്നു. ഒരു പക്ഷെ ഇത്രയും വിശദമായ ഒരു ലേഖനം ആദ്യമായിരിക്കാം ഒരു മലയാള മാസിക പ്രസിദ്ധീകരിക്കുന്നത്.

Sapna V. Marar through her focus column narrates the professional journey of a CA turned out to be a successful businessman and become Icon of Gujarat - Sabari Chemicals Managing Director-Mr. Mohan Nair.

MEL Services young directors Mr. Sunil Gopalan and Mr. Satish Ustoorikar having vast experience in the field of EV's, started manufacturing MEL Lithium Batteries, which is capturing the market very fast. Please read the Business Column of Velayudhan P.

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം നടത്തുന്നു രമ പിഷാരോടി, ബംഗളൂരു.

ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ. ഗീത ഡി നായരുടെ കവിത, ന്യൂ ഡൽഹിയിൽ നിന്ന് റീന വാക്കയിൽ എഴുതിയ കവിതാസ്വാദനം, സരള നമ്പൂതിരി, ഗൗതമൻ എന്നിവരുടെ സ്ഥിരം കോളം, കെ. അരവിന്ദാക്ഷന്റെ വ്യക്തികൾ വിശേഷങ്ങൾ, എസ്. എസ്. സി., എച്. എസ്. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ ഫോട്ടോ, വാഗ്ദേവത ആദരിക്കൽ ചടങ്ങിന്റെയും പുസ്തക പ്രകാശനത്തിന്റെയും വിശേഷങ്ങൾ, മറ്റു വാർത്തകൾ ഇങ്ങനെ നിരവധിയുണ്ട് വിശേഷങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: 9604014773

FELICITAION OF SSC-HSC STUDENTSVakdevatha Magazine will felicitate Malayalee students residing in Pune District who scor...
13/05/2024

FELICITAION OF SSC-HSC STUDENTS
Vakdevatha Magazine will felicitate Malayalee students residing in Pune District who scored 85% and above in SSC and 80% and above in HSC in all categories, i.e., State Board, ICSE, and CBSE. The students who received 90% or above will also receive cash awards. The program will be held on Sunday, i.e., July 14th, from 5.00 p.m. onwards at Seasons Banquets, Yamuna Nagar, Nigdi.

The Chief Guest of the Program will be Brigadier PKM Raja, SM, VSM (Retd), President, Indian Boxing Council, and Director, Commonwealth Boxing Council.

The eligible candidate should apply for the same with passport-size photographs, a copy of the certificate mentioning school name (some certificates will not carry school names, especially state boards), percentage, contact number, and email ID on or before May 31, 2024, at [email protected].

Last year, there were around 75 students from different parts of Pune, including Baramati.

If any corporate companies are interested in taking part in the above auspicious event by sponsoring cash awards or placing advertisements on the brochure, flex boards, and venue, please contact 950-4014773. This is the right opportunity to reach out to your brand among the Keralite community residing outside Kerala. We will be doing a lot of publicity for the program.

If you require any clarification, please contact: 960-4014773.

Vakdevatha Magazine will felicitate Malayalee students residing in Pune District who scored 85% and above in SSC and 80% and above in HSC in all categories, i.e., State Board, ICSE, and CBSE. The students who received 90% or above will also receive cash awards. The program will be held on Sunday, i.e., July 14th, from 5.00 p.m. onwards at Seasons Banquets, Yamuna Nagar, Nigdi.

The Chief Guest of the Program will be Brigadier PKM Raja, SM, VSM (Retd), President, Indian Boxing Council, and Director, Commonwealth Boxing Council.

The eligible candidate should apply for the same with passport-size photographs, a copy of the certificate mentioning school name (some certificates will not carry school names, especially state boards), percentage, contact number, and email ID on or before May 31, 2024, at [email protected].

Last year, there were around 75 students from different parts of Pune, including Baramati.

If any corporate companies are interested in taking part in the above auspicious event by sponsoring cash awards or placing advertisements on the brochure, flex boards, and venue, please contact 960-4014773. This is the right opportunity to reach out to your brand among the Keralite community residing outside Kerala. We will be doing a lot of publicity for the program.

2023 felicitation program group photo enclosed herewith.

If you require any clarification, please contact: 960-4014773.

Vakdevatha Magazine felicitating Malayalee students from Pune District who scored 85% and above marks in the academic ye...
11/05/2024

Vakdevatha Magazine felicitating Malayalee students from Pune District who scored 85% and above marks in the academic year 2023-2024. Please read the enclosed news for details.

വാഗ്ദേവത ഈസ്റ്റർ - ചെറിയ പെരുന്നാൾ - ഗുഡി പാട് വാ - വിഷു പ്രത്യേക പതിപ്പിന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന...
05/05/2024

വാഗ്ദേവത ഈസ്റ്റർ - ചെറിയ പെരുന്നാൾ - ഗുഡി പാട് വാ - വിഷു പ്രത്യേക പതിപ്പിന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന്നു.

പ്രശസ്ത സാഹിത്യകാരന്മാരായ അയ്മനം ജോൺ, ശിഹാബുദ്ധിൻ പൊയ്ത്തുംകടവ്, സോഹൻ റോയ്, പ്രമോദ് പയ്യന്നൂർ, കെ ആർ ഹരി, സജി എബ്രഹാം, കണക്കൂർ ആർ. സുരേഷ് കുമാർ, രുദ്രൻ വാര്യത്ത്, കെ. കെ. മാരാർ, പ്രൊഫ. കെ. പി. ജയരാജൻ, പ്രൊഫ. കെ. പി. മാത്യു, ലക്ഷ്മി പദ്മനാഭൻ, തുളസി മണിയാർ, ഡോ. മേജർ നളിനി ജനാർദ്ദനൻ തുടങ്ങിയ പ്രമുഖരോടൊപ്പം മറ്റ് എഴുത്തുകാരും ഈ പ്രത്യേക പതിപ്പിൽ സംഗമിക്കുമ്പോൾ വേറിട്ടൊരു വായനാനുഭവം പകരുന്നു.

വാഗ്ദേവത മാസികയുടെ വിഷുപ്പതിപ്പ് വിശേഷങ്ങൾ
11/04/2024

വാഗ്ദേവത മാസികയുടെ വിഷുപ്പതിപ്പ് വിശേഷങ്ങൾ

VAKDEVATHA MAGAZINE – MARCH 2024 EDITION HIGHLIGHTSEnclosing herewith the cover and index page of Vakdevatha Magazine Ma...
09/03/2024

VAKDEVATHA MAGAZINE – MARCH 2024 EDITION HIGHLIGHTS

Enclosing herewith the cover and index page of
Vakdevatha Magazine March 2024, 133rd Edition. Highlights are:-

Editorial focusing on Wayanad Veterinary College student Sidharth’s death, allegedly due to ragging and assault by SFI activists. P.No.4

Adv. Vinod Payyada an eminent political writer looking into the various challenges in the coming Lok Sabha election and worried about whether democracy will be protected. P.No.5

Poem of Vidya A Pillai and Short Story of Santosh Kolarath. P.No.13 & P.No.45
Prominent Vastu Acharya Vasthuratna Kulapathi Brahmashree Dr. Somaraj Raghavacharya's series on Vastu starting from this issue. P.No.17

Dr. Chandrika Surendran receives Indo-Thai Educational Award – P.No.19

An exclusive article written by Sapna V. Marar on Dr. Oommen David, Founder Principal and Director of Holy Angels School & Junior College,Dombivli who completed 50 years as teacher in the education field. P.No.22

The recently released Mammootty film “Bramayugam” is currently the hot topic in the film field. Writer Ramakrishnan Palakkad goes into the pros and cons of this movie. P.No.24

Dr. K.M. Ramachandran, hailing from Ahmedabad, is a successful self-made person in the corporate world as well as the social field. Chief Editor Velayudhan P. is peeping into the secrets of his success.P.No.26

Easter special recipe by Nancy F. Thiruvananthapuram. P.No.29
Velayudhan P. had an exclusive interview with Guruvayur Temple Thanthri (Chief Priest) Chennas Dineshan Namboodirippad. According to him it is the need of the country to maintain the temple sanctity. In this interview he also talks about the duties that Hindus have to follow. P.No.34

An interesting English story written R. Sasikumar on raw iron shaping into many forms and also expresses the feelings of the iron during these processes. P.No.43

Renowned agriculture writer Gautaman worries about the challenges we face today in the field of agriculture. P.47

Through the response column, M. N. Vijayan, goes through the article on Sabarimala written by Mr. S. Ganesh Kumar published in the last issue. P.No.50

There are various Pune News such as Attukal Ponkala, Chakulath Kavu Ponkala, CMS Kerala Bhavan Anniversary & CMS Rajahamsam Award Distribution to Padmavibhushan Adoor Gopalakrishnan and many more…. Contact for details: 9604014773.

വാഗ്ദേവത ഫെബ്രുവരി 2024 (എഡിഷൻ-132) ലക്കം വിശേഷങ്ങൾ വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിന്റെ വിശേഷങ്ങൾ തന്നെയാണ് ഈ ലക്കത്തിലെ...
06/02/2024

വാഗ്ദേവത ഫെബ്രുവരി 2024 (എഡിഷൻ-132) ലക്കം വിശേഷങ്ങൾ

വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിന്റെ വിശേഷങ്ങൾ തന്നെയാണ് ഈ ലക്കത്തിലെ പ്രധാന ആകർഷണം.

അയോധ്യയിലെ ഇതുവരെയുള്ള സന്ദർശകരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ മുഖമൊഴി "അയോധ്യ ഇന്ത്യൻ സമ്പദ്ഘടനയ്‌ക്കൊരു മുതൽക്കൂട്ട്"

ശബരിമലയിലെ അയ്യപ്പ സീസണും അതോടൊപ്പം അനുബന്ധ ബിസിനസ്സിലൂടെയുള്ള വരുമാന സ്രോതസ്സിന്റെയും സ്ഥിതിവിവരകണക്കുകൾ വിശകലനം ചെയ്ത് എസ്. ഗണേഷ്‌കുമാർ എഴുതിയ പഠനാർഹമായ ലേഖനം "ശബരിമല സീസൺ കേരളത്തിലെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന മുന്നേറ്റം".

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെ കടന്നുപോകുന്നു സുകുമാരൻ കരിന്തളം.

എൻ. പി. രവീന്ദ്രന്റെ യാത്രാവിവരണം "ചിദംബരം"

കൃഷി ഇന്ത്യൻ സമ്പദ്ഘടനയുടെ അവിഭാജ്യ ഘടകമാണ്. മാറിവരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ കൃഷിയുടെ ചരിത്രപശ്ചാത്തലം തേടിപ്പോവുകയാണ് ഗൗതമൻ.

വായന കോളത്തിൽ സുമയ്യ എൻ. എ. എടമുട്ടം ജയരാജ് മിത്രയുടെ അമ്പട ദൈവങ്ങളേ...! എന്ന ബാലസാഹിത്യകൃതിയിലൂടെ സഞ്ചരിക്കുന്നു.

പരിസ്ഥിതി കോളത്തിലൂടെ ചെറിയനാട് ബാബു 2023 ലെ മാറിവന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും 2024ൽ എന്തായിരിക്കും സ്ഥിതി എന്നും സംസാരിക്കുന്നു.

സോഹൻ റോയ്, രേഖ രാജ്, നസ്രേത്തിൽ ജോസ് വർഗീസ്, സംഗീത രാജഗോപാൽ, എന്നിവരെഴുതിയ നാലു കവിതകൾ.

പ്രശസ്‌ത രാഷ്ട്രീയ ലേഖകൻ കെ. സഹദേവൻ ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന് മുസ്ലിങ്ങൾ കാരണക്കാരാണോ ടാറ്റായുടെ പിൻബലത്തിൽ ഒരന്വേഷണം നടത്തുന്നു.

ശ്രീകുമാർ വടക്കേപ്പാട്ട്, മോഹൻദാസ് വടക്കേപുരം എന്നിവരുടെ രണ്ട ചെറുകഥകൾ, ഉണ്ണി വാര്യത്തിന്റെ മിനി കഥ.

ആതിര തിരുവനന്തപുരം ലളിതമായി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ബ്യൂട്ടി ടിപ്‌സ് പറഞ്ഞു തരുന്നു

കെ. അരവിന്ദാക്ഷൻ വ്യക്തികൾ വിശേഷങ്ങളിലൂടെ എബ്രഹാം കെ. ജോർജ്ജ് എന്ന ജോമോനെ പരിചയപ്പെടുത്തുന്നു.

ഇത് കൂടാതെ അലക്‌സാണ്ടർ തെങ്ങുംതറ, സരള നമ്പൂതിരി എന്നിവരുടെ സ്ഥിരം പംക്തികളും മറ്റ് വാർത്തകളും.

കൂടുതൽ വിവരങ്ങൾക്ക്: 9604014773

വാഗ്ദേവത പുരസ്‌കാരം നിർമ്മാതാവ്, സംവിധായകൻ, കവി, ബിസിനസ് മാൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച സോഹൻ റോയിക്ക് നിർമ്മാതാവും ന...
01/02/2024

വാഗ്ദേവത പുരസ്‌കാരം നിർമ്മാതാവ്, സംവിധായകൻ, കവി, ബിസിനസ് മാൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച സോഹൻ റോയിക്ക് നിർമ്മാതാവും നടനും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റുമായ ജി. സുരേഷ് കുമാർ സമ്മാനിക്കുന്നു

പ്രിയമുള്ളവരേ, വാഗ്ദേവത മാസികയുടെ പുരസ്‌കാര ദാന ചടങ്ങ് ഈ വരുന്ന ഞായറാഴ്ച്ച (ജനുവരി ഏഴ്) വൈവിധ്യമാർന്ന പരിപാടികളോടെ വൈകുന...
04/01/2024

പ്രിയമുള്ളവരേ,

വാഗ്ദേവത മാസികയുടെ പുരസ്‌കാര ദാന ചടങ്ങ് ഈ വരുന്ന ഞായറാഴ്ച്ച (ജനുവരി ഏഴ്) വൈവിധ്യമാർന്ന പരിപാടികളോടെ വൈകുന്നേരം 5.45 മുതൽ നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ച് നടക്കുന്ന വിവരം നിങ്ങൾ ഇതിനകം അറിഞ്ഞു കാണുമല്ലോ. കൃത്യം 5.45 ന് തന്നെ ക്ഷേത്രത്തിലെ പ്രധാന ഗോപുര നടയിൽ പുണെയിലെ വിവിധ ചെണ്ടകലാകാരന്മാർ അണിനിരക്കുന്ന മെഗാ ചെണ്ടമേളം നടക്കും. തുടർന്ന് ഇതോടൊപ്പം വെച്ചിരിക്കുന്ന ക്ഷണക്കത്തിൽ വിവരിച്ച പ്രകാരമുള്ള പരിപാടികളും നടക്കും. പരിപാടികൾക്ക് ശേഷം ഭക്ഷണവും ഏർപ്പാട് ചെയ്തിട്ടുണ്ട്.

എല്ലാവരും ഈ പരിപാടിയിൽ കുടുംബ സമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

വേലായുധൻ പി.
മുഖ്യ പത്രാധിപർ
വാഗ്ദേവത മാസിക

വാഗ്ദേവത പുരസ്‌കാര വിതരണം ജി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യുംജനുവരി ഏഴിന്, ഞായറാഴ്ച്ച  നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്...
28/12/2023

വാഗ്ദേവത പുരസ്‌കാര വിതരണം ജി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും

ജനുവരി ഏഴിന്, ഞായറാഴ്ച്ച നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ച് നടക്കുന്ന വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങ് നിർമ്മാതാവും നടനും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റുമായ ജി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. ബിസിനസ് രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ച വ്യവസായ പ്രമുഖരെയും സമാജം പ്രതിനിധികളെയും ചടങ്ങിൽ ആദരിക്കും. പുണെയിലെ അറിയപ്പെടുന്ന ഗായകരായ അശ്വതി നായർ, അനീഷ നായർ അവതാരകരാവും. കൂടുതൽ വിവരങ്ങൾക്ക് 9604014773. വിശദമായ മാതൃഭൂമിവാർത്ത ഇദൊടൊപ്പം വെയ്ക്കുന്നു.

പുണെയിലെ വാദ്യകലാകാരന്മാർ ഒത്തൊരുമിക്കുന്ന മെഗാ ചെണ്ടമേളം വൈകീട്ട് കൃത്യം 5.45ന് ക്ഷേത്ര ഗോപുരത്തിൽ നിന്നാരംഭിക്കും. എല്ലാവരും 5.40ന് തന്നെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

Vakdevatha December 2023 HighlightsA well-known writer, Prof.K.P. Jayarajan, explains the roles and responsibilities of ...
26/12/2023

Vakdevatha December 2023 Highlights
A well-known writer, Prof.K.P. Jayarajan, explains the roles and responsibilities of a governor in a state. This is really an educational article.
Santosh Palathumpadan is taking a review of the second term of the Pinarayi Vijayan Government on a competition of 2 years and 7 months.
An article of Ramaram Muhammad featuring Master Sreepad who outstandingly performed in “Malikappuram” film and received various awards
Rema Pisharody a well known poet pens down the memory about renowned poet and environmentalist Sugatha Kumari.
Dr. M. Rajeevkumar column in Book Review
Ashwathy Jiji shares her experience while studying in Liverpool University, UK
Poems of Nibin Kallikkad, Geetha D. Nair, Ramakrishnan Palakkad. The Story of Reena Vakkayil, New Delhi, The Christmas Message of Adv.Fr. Jijo Thomas, and many interesting articles and news to read...
Boost your brand image by placing an advertisement in Vakdevatha Magazine. Contact: [email protected]

Ashwathy Jiji achieved high successAshwathy Jiji  holds a Master's Degree in Masters of Science in International Busines...
14/12/2023

Ashwathy Jiji achieved high success

Ashwathy Jiji holds a Master's Degree in Masters of Science in International Business with Merit from the prestigious University of Liverpool, UK. The graduation ceremony held on 12th December 2023 was inaugurated by Pro Vice-Chancellor Professor Gavin Brown. Ashwathy earlier did her BBA from MIT World Peace University and achieved high success. Ashwathy lives in Indrayani Nagar, Pune. Vakdevatha team wishes all success in her future endeavors.

ഉന്നത വിജയം കരസ്ഥമാക്കി അശ്വതി ജിജിയു കെയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്നും മെറിറ്റോടുകൂ...
14/12/2023

ഉന്നത വിജയം കരസ്ഥമാക്കി അശ്വതി ജിജി

യു കെയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്നും മെറിറ്റോടുകൂടി മാസ്റ്റേഴ്സ് ഓഫ് സയൻസ് ഇൻ ഇന്റർനാഷണൽ ബിസിനസ്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അശ്വതി ജിജി. ഡിസംബർ 12 ന് നടന്ന ബിരുദദാന സമ്മേളനം പ്രൊ വൈസ് ചാൻസിലർ പ്രൊഫെസ്സർ ഗാവിൻ ബ്രൗൺ ഉദ്‌ഘാടനം ചെയ്‌തു. അശ്വതി നേരത്തെ എം. ഐ. ടി. വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി. ബി. എ. യിൽ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. പുണെയിൽ ഇന്ദ്രായണി നഗറിലാണ് അശ്വതി താമസിക്കുന്നത്.

യുണൈറ്റഡ് കിംഗ് ഡത്തിലെ ഇരുപത്തിനാല് പൊതു ഗവേഷണ സർവ്വകലാശാലകളുടെ സ്വയം തിരഞ്ഞെടുത്ത അസോസിയേഷനായ റസ്സൽ ഗ്രൂപ്പ് അംഗമാണ് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ. അശ്വതിക്ക് വാഗ്ദേവത മാസികയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഫോട്ടോ : അശ്വതി ജിജി

എല്ലാവരെയും വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയപ്രദമാക്കി തീർക്കണ...
11/12/2023

എല്ലാവരെയും വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയപ്രദമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ടീം വാഗ്ദേവത

Vakdevatha Matrimonial. Please whatsapp respective and eligible person profile to 9822772209.
06/12/2023

Vakdevatha Matrimonial. Please whatsapp respective and eligible person profile to 9822772209.

വാഗ്ദേവത മാസികയുടെ 130 മത് എഡിഷന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെക്കുന്നു. പ്രധാന വിശേഷങ്ങൾ:വാഗ്ദേവത പുരസ്‌കാര ജേത...
04/12/2023

വാഗ്ദേവത മാസികയുടെ 130 മത് എഡിഷന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെക്കുന്നു. പ്രധാന വിശേഷങ്ങൾ:

വാഗ്ദേവത പുരസ്‌കാര ജേതാക്കളായ സോഹൻ റോയ്, പ്രമോദ് പയ്യന്നൂർ എന്നിവരെ കുറിച്ചുള്ള ലേഖനം തയ്യാറാക്കിയത് വേലായുധൻ പി., സപ്ന വി. മാരാർ. 2024, ജനുവരി 7, ഞായറാഴ്ച വൈകീട്ട് 6 മുതൽ പുണെ നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ്.

വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് മഹാഡിൽ നിന്നും കെ. വി. മോഹനൻ എഴുതുന്നു.

വാഗ്ദേവത അടുത്ത കാലത്ത് നടത്തിയ നാദ വിസ്മയം പരിപാടിയെ കുറിച്ച് ജി. ഗോപാലകൃഷ്ണൻ വിലയിരുത്തുന്നു

നന്മയുടെ നിറദീപമായ ഗാന്ധിയൻ ശ്രീമൻ നാരായണനെ കുറിച്ച് റഹിം പൂവാട്ടുപറമ്പ് എഴുതുന്നു

രണ്ട് കഥകൾ: പ്രീത പൂഴാതി, ബിന്ദു പിള്ള.
ഉണ്ണി വാര്യത്തിന്റെ മിനി കഥകൾ
മൂന്നു കവിതകൾ: പ്രഭാ ശിവപ്രസാദ്, സതീദേവി വാരിയർ, രമേശ് ദേവരാഗം
തിരുവനന്തപുരത്ത് നിന്ന് ആതിര തരുന്ന ബ്യൂട്ടി ടിപ്സ്
പൊന്മാനേ വേണുഗോപാൽ ഉത്തര രാമായണത്തെ കുറിച്ചെഴുതുന്നു
കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രം: അലക്‌സാണ്ടർ തെങ്ങും തറയുടെ കാഴ്ചപ്പാട് കോളം
സരള നമ്പൂതിരി തിരുവനന്തപുരത്തെ കുതിര മാളികയെ കുറിച്ചെഴുതുന്നു
പ്രതിഭാ രാജൻ അവസാനമായി വാഗ്ദേവതയ്ക്ക് വേണ്ടി എഴുതിയ ലേഖനം

ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ... വായിക്കുക . കൂടുതൽ വിവരങ്ങൾക്ക് 9604014773

Watch the program at Marigold. Rhythm of Kerala
23/08/2023

Watch the program at Marigold. Rhythm of Kerala

Rhythm of Kerala For more enquiries contactVelu Marar - 9604014773

വാഗ്ദേവത മാസിക - മാർച്ച് ലക്കം പ്രധാന വിശേഷങ്ങൾ. MAGZTER ൽ മാസിക അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സാഹിത്യകാരനും പരിസ്ഥിതി സംരക്ഷ...
04/03/2023

വാഗ്ദേവത മാസിക - മാർച്ച് ലക്കം പ്രധാന വിശേഷങ്ങൾ. MAGZTER ൽ മാസിക അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സാഹിത്യകാരനും പരിസ്ഥിതി സംരക്ഷകനുമായ ചെറിയനാട് ബാബു ജോഷിമഠിൽ ഉണ്ടായ പരിസ്ഥിതി ആഘാതങ്ങൾ അതിനു വഴിതെളിയിച്ച സംഭവങ്ങളിലേക്ക് ഒരു അന്വേഷണ കുതുകിയെപ്പോലെ സഞ്ചരിക്കുന്നു.

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമുമൊത്ത് പങ്കു വെച്ച ദിനങ്ങളും അനുഭവങ്ങളും വിവരിക്കുന്നു ഡോ. സജിത്ത് ഏവൂരേത്.

അഡ്വ. വിനോദ് പയ്യട കേന്ദ്ര - കേരള സർക്കാരിന്റെ ബജറ്റ്, അത് ഏതൊക്കെ നിലയിൽ നമ്മളെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു.

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം. എം. ദിവാകരന്റെ പുതിയ പുസ്തകമായ "അക്കങ്ങൾ - പേരുകൾ പൊരുളുകൾ" എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു എഴുത്തുകാരനായ രാമകൃഷ്ണൻ പാലക്കാട്.

ചരിത്രകാരൻ കെ. കെ. മാരാർ ഇത്തവണ തന്റെ സ്ഥിരം പംക്തിയിലൂടെ പഴശ്ശി രാജയുടെ ശരീരം, നാട്ട് കേൾവി, മറ്റ് ചരിത്രം ഇവ പറഞ്ഞു തരുന്നു.

രണ്ട്: കഥകൾ: നിതിൻ ജെ. പത്തനാപുരം, ഗോവിന്ദനുണ്ണി മുംബൈ
മൂന്ന് കവിതകൾ: മോഹൻദാസ് മൊകേരി, രമേശ് ദേവരാഗം അബുദാബി, വേലായുധൻ പി.

ഉമാ നന്ദകുമാർ നെല്ലുവായ കലയിലൂടെ, ഫെബ്രുവരിയിൽ വിട്ടുപിരിഞ്ഞ കലാ ലോകത്തെ മൂന്ന് അതുല്യ വ്യക്തിത്വങ്ങളായ വാണി ജയറാം, സുബി സുരേഷ്, കനക് റെലെ എന്നിവരുടെ ജീവിതവും സംഭാവനയും വരച്ചുകാട്ടുന്നു.

മാർച്ച് 8 ലോക വനിതാദിനം: ഈ ഒരു ദിനാഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടവരാണോ സ്ത്രീകൾ എന്ന് പ്രീത പുഴാതി ചർച്ച ചെയ്യുന്നു

മലയാളികൾ മറന്നുപോയ പി. കെ. റോസിയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നു സിനിമാ ലേഖികയായ ധനലക്ഷ്മി തൃശൂർ.

Travelogue of Sapna V . മാരാർ.

ഏത് നല്ല വേദികളിലും നഞ്ചു കലക്കുന്നവരെ കുറിച്ചാണ് ഇത്തവണ രാജേന്ദ്രൻ പന്തളം തന്റെ ഓർമ്മകുറിപ്പിലൂടെ പ്രതിപാദിക്കുന്നത്

പെരുമൺ ഗോപാലകൃഷ്ണൻ മുംബൈ ഡയറിയിലൂടെ വാട്സ്ആപ് ഫേക് വാർത്തകളുടെ രസകരമായ അനുഭവം വിവരിക്കുന്നു.

ഇത്തവണ ബിസിനസ് കോളത്തിലൂടെ പത്രാധിപർ വേലായുധൻ പി. സീസൺസ് വെഡിങ് പാലസ്സിനെ അതിന്റെ സൃഷ്ടാക്കളെ പരിചയപ്പെടുത്തുന്നു.

സരള നമ്പൂതിരി ചെമ്പുർ, തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് വിശേഷങ്ങളുമായാണ് തന്റെ പതിവ് കോളത്തിലൂടെ വായനക്കാർക്ക് മുന്നിലെത്തുന്നത്.

ഇതിനു പുറമെ വിവിധ വാർത്തകളും വായനക്കാർക്കു ആസ്വാദ്യകരമായ വിരുന്നൊരുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9604014773.

അനുസ്‌മരണം               നവമ്പറിൻ്റെ നഷ്ടക്കണക്കിൽ ഒരു മുഖം കൂടി...സതീഷ്  ബാബു പയ്യന്നൂർ എന്ന അതുല്യ സാഹിത്യകാരനെ കുറിച്...
01/12/2022

അനുസ്‌മരണം

നവമ്പറിൻ്റെ നഷ്ടക്കണക്കിൽ ഒരു മുഖം കൂടി...

സതീഷ് ബാബു പയ്യന്നൂർ എന്ന അതുല്യ സാഹിത്യകാരനെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒരു ഒളിനോട്ടവും വേണ്ടിവരും ഓർത്തെടുക്കാൻ...

സീൻ - 1

നീലേശ്വരം രാഗം സ്റ്റുഡിയോ

1980 കളുടെ അവസാനം 90 ന്റെ ആദ്യവും. ഞാൻ അന്ന് കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ജന്മദേശം സായാഹ്ന പത്രത്തിന്റെ നീലേശ്വരം ലേഖകൻ. അക്കാലത്ത് ഞങ്ങൾ ഒട്ടുമിക്ക പത്രക്കാരുടെയും ക്യാമ്പ് രാഗം സ്റ്റുഡിയോയിലായിരുന്നു. അതിനു പ്രധാനമായി രണ്ട് കാരണങ്ങളാണ്. ഒന്ന്: ബസ്റ്റാൻഡിനു തൊട്ട് സ്ഥിതിചെയ്യുന്നു, അത് കൊണ്ട് എല്ലാവർക്കും എത്തിപ്പെടാനുള്ള സൗകര്യം. രണ്ട്: ട്രങ്ക് കാൾ ബുക്ക് ചെയ്യാനുള്ള സൗകര്യം. പട്ടണ ദൃശ്യങ്ങൾ കാണുന്ന തരത്തിൽ രാഗം സ്റ്റുഡിയോ വരാന്തയിൽ നടുക്ക് ഞാനും ഇരുവശത്തായി പ്രശസ്ത ഫോട്ടോഗ്രാഫറും ഏഷ്യാനെറ്റിന്റെ ക്യാമറാമാനുമായിരുന്ന ശെൽവരാജ് കയ്യൂർ, മറ്റൊരു വശത്ത് ഏഷ്യാനെറ്റ് ലേഖകനായിരുന്ന സുരേന്ദ്രൻ നീലേശ്വരം. (ഇരുവരും ഇന്നില്ലായെന്നത് ദുഖത്തോടെ ഓർക്കുന്നു). താഴെ റോഡിലൂടെ ഒരു സുന്ദരിയായ സാരിയുടുത്ത പെൺകുട്ടി കടന്നുപോകുന്നു. തൊട്ട് പുറകിൽ നല്ല ഉയരമുള്ള സുന്ദരനായ ചെറുപ്പക്കാരനും.

സുരേന്ദ്രേട്ടൻ എന്നോടായി പറഞ്ഞു "എടാ അതാരാണെന്ന് നോക്കൂ, നിന്റെ അസ്മാദി" ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയപ്പോൾ മനസ്സിലായി അത് ബേബിയേച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന ഗിരിജ. തൊട്ട് പുറകിൽ ഒരു ചെറുപ്പക്കാരൻ. ഞാൻ അതാരാണെന്നറിയാൻ സുരേന്ദ്രേട്ടൻ്റെ മുഖത്തേക്ക് നോക്കി. എന്നാൽ അദ്ദേഹം അന്നതിന് ഉത്തരം തന്നില്ല.

*മറ്റൊരു ദിവസം:*

ആ സുന്ദരനായ ചെറുപ്പക്കാരൻ സ്റ്റുഡിയോയിൽ കയറി വന്നു. എനിക്കെതിരെയുള്ള സോഫയിൽ ഇരുന്ന്, കൗണ്ടറിൽ നിൽക്കുന്ന സുരേന്ദ്രേട്ടനോട് പല വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അതിൽ കൂടുതലും നെഹ്‌റു കോളേജ് മാസികയെ കുറിച്ചും, അതിലെ ഫോട്ടോകളെ കുറിച്ചും ആയിരുന്നു. സംഭാഷണ മദ്ധ്യേ പെട്ടെന്ന് സുരേന്ദ്രേട്ടൻ ചെറുപ്പക്കാരനോട് ചോദിച്ചു. "സതീശാ നിനക്കിവനെ അറിയുമോ?" അതിശയോക്തിയോടെ സതീശേട്ടൻ എന്നെ നോക്കി. ഊശാൻ താടിയും മെല്ലിച്ച ശരീരവുമുള്ള എന്നെ നോക്കി സതീശേട്ടൻ ചോദിച്ചു. " ആരാണ് " "നമ്മുടെ രാജാസ് സ്കൂളിലെ മാരാരുടെ മകൻ, പേര് വേലായുധൻ. ജന്മദേശത്തിന്റെ ലേഖകൻ." സതീശേട്ടൻ എന്നോടായി ചോദിച്ചു "ഗോപാലകൃഷ്ണൻ മാഷിന്റെ....?" ഞാൻ ഉത്തരം പറഞ്ഞു. " ഏറ്റവും ഇളയ അനുജൻ....."

അദ്ദേഹം ഒരു ഉപദേശം തന്നു "പത്ര പ്രവർത്തനം തുടങ്ങാൻ ഏറ്റവും നല്ല തട്ടകം ഒരു സായാഹ്‌ന പത്രം തന്നെ. പക്ഷെ അതിൽ കുറെ മോശം വശങ്ങളുമുണ്ട്. അത് പഠിക്കാതെ, നല്ലൊരു പത്ര പ്രവർത്തകനായി മാറുക".
പിന്നീട് ഞാൻ കാണുന്നത് നെഹ്‌റു കോളേജ് മാസികയായിരുന്നു. അതിൽ സതീശേട്ടൻ എഴുതിയ കഥയിൽ മുഴുവൻ അനുരാഗമായിരുന്നു, തന്റെ സ്വന്തം പ്രണയിനിയോടുള്ള അനുരാഗം. പിന്നീടത് പേരമരത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ആ പേരമരം ഇന്നും കായ്ച്ചു നിൽക്കുന്നുണ്ടാവുമോ...? ഇനി നീലേശ്വരത്ത് പോകുമ്പോൾ നോക്കണം....

പിന്നീട് പലവേദികളിലും സതീശേട്ടനെ കണ്ടുവെങ്കിലും നേരിട്ടൊരു ഇടപെടലിന് സാധിച്ചില്ല. വിവാഹ സമയത്ത് മിന്നിമറയുന്നത് പോലെ ഹലോ പറയാൻ പറ്റി. അതോടൊപ്പം സുഖവിവരാന്വഷണവും.

സീൻ - 2

*വർഷങ്ങൾക്കിപ്പുറം*

പുണെയിലെ എന്റെ ഔദ്യോഗിക ജീവിതകാലം. സതീഷ് ബാബു പയ്യന്നൂരിന്റെ പല കഥകളും വായിക്കാറുണ്ടെങ്കിലും നേരിട്ടൊരു കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊത്തില്ല. ആയിടയ്ക്ക് 2010ൽ വാഗ്ദേവത മാസിക തുടങ്ങി. തുടക്കത്തിലേ അദ്ദേഹത്തിന് മാസിക അയച്ചു കൊടുക്കുമായിരുന്നു.

പിന്നീടൊരിക്കൽ സതീശേട്ടൻ എന്ന് സ്നേഹത്തോടെ ഞാൻ വിളിക്കുന്ന സതീഷ് ബാബു പയ്യന്നൂരിനെ കാണാൻ പൂണെയിലെ ഒരു കുടുംബ സദസ്സിൽ അവസരം ലഭിച്ചു. ഞങ്ങളുടെ സംസാരം സാഹിത്യവും എങ്ങനെ ഒരു മാസിക ജനങ്ങളിലേക്കെത്തിക്കാം എന്ന ചർച്ചയിലേക്കും നീണ്ടു. അദ്ദേഹം പറഞ്ഞു ഞാൻ പനോരമയുടെ കോപ്പി അയച്ചുതരാം. ഒന്ന് നോക്കുക. അതിൽ നിന്നും നിനക്കൊരുപാട് കാര്യങ്ങൾ പഠിക്കാൻ കിട്ടും. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് പനോരമ എന്ന മാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. കോപ്പി ലഭിച്ചു. കെട്ടിലും മട്ടിലും ആകെ ഒരു പ്രത്യേകത. അതെന്നെ വിസ്മയിപ്പിക്കുമായിരന്നു, അതോടൊപ്പം ചെറിയ ഒരസൂയയും. ഉപയോഗിക്കുന്നത് വില പിടിപ്പുള്ള ആർട് പേപ്പർ. സൃഷ്ടികളെല്ലാം വലിയ വലിയ എഴുത്തുകാരുടേത്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല മുതൽ രാഷ്ട്രീയത്തിലെയും, ബിസിനസ് മേഖലയിലെയും മറ്റ് പ്രഗത്ഭമതികളും. ഇന്ത്യയിലും ഗൾഫിലുമുള്ള ഒട്ടുമിക്ക വ്യക്തിത്വങ്ങളും സതീശേട്ടന്റെ തൂലികയുടെ മഷി പതിഞ്ഞവർ. മധുപാലിന്റെ പെൺനോട്ടം വേറിട്ടൊരു എഴുത്തായത് കൊണ്ട് അദ്ദേഹത്തെ പരിചയപ്പെടുത്തി തരാൻ സതീശേട്ടനോട് പറഞ്ഞു. അദ്ദേഹം യാതൊരു മടിയും കൂടാതെ മധുപാലിന്റെ നമ്പർ തന്നു. കൂടെ എങ്ങനെ മധുപാലുമായി ഇടപെടണം എന്നതിനുള്ള ചില മാർഗനിർദേശങ്ങളും. എന്ത് കൊണ്ടോ അദ്ദേഹം സ്വന്തം അനുജനോട് പറഞ്ഞു തരുന്നത് പോലെയാണ് എനിക്കനുഭവപ്പെട്ടത്. പിന്നീട് ഗീതാബക്ഷി എന്ന എഴുത്ത്കാരിയും. ഇങ്ങനെ നീളുന്നു അദ്ദേഹം പരിചയപ്പെടുത്തി തന്ന സൗഹൃദങ്ങൾ. അത് എന്ത്കൊണ്ടും വാഗ്ദേവത മാസികയ്ക്ക് ഒരു വലിയ മുതൽകൂട്ടായിരുന്നു. അദ്ദേഹത്തിന്റെ കൈരളിയിൽ സംപ്രേഷണം ചെയ്ത കുങ്കുമം, റെയിൻബോ, ശുഭദിനം സൂര്യ ടി. വിയിലെ പൊൻപുലരി ഇതൊക്കെ കാണുമ്പോൾ എനിക്ക് വലിയ പ്രചോദനമായിരുന്നു ലഭിച്ചത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിവാരണം ചെയ്യാൻ അദ്ദേഹത്തെ വിളിക്കുമ്പോൾ യാതൊരു മടിയും കൂടാതെ മറുപടി തരും. തിരക്കിലാണെങ്കിൽ പിന്നീട് തിരിച്ചുവിളിക്കും എന്നതും ആ വലിയ മനുഷ്യന്റെ ഗുണങ്ങളിൽ ഒന്നായിരുന്നു.

മറ്റൊരനുഭവം: അദ്ദേഹം ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായിരുന്നപ്പോഴാണ്. വലിയൊരാഗ്രഹമായിരുന്നു പുണെയിൽ ഒരു നല്ല കലാപരിപാടി സംഘടിപ്പിക്കണം എന്നത്. ഫോൺ വിളിച്ചു. ഉത്രാടത്തിനാണ് പരിപാടി വേണ്ടത്. കേരളത്തിൽ വിനോദ സഞ്ചാര വാരം ആഘോഷിക്കുന്ന സമയം. തിരക്ക് പിടിച്ച സമയമായിരുന്നിട്ടു കൂടി അദ്ദേഹം ഉത്രാട കാഴ്ച്ച ഉദ്‌ഘാടനം ചെയ്യാൻ വരാമെന്നേറ്റു. കൂടെ രണ്ട് തെയ്യങ്ങളും തരാമെന്നേറ്റു. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് മനസ്സിലാക്കാൻ പറ്റി. " വേലായുധാ, കേരള സർക്കാർ ഇവർക്ക് നൽകുന്ന വേതനം വളരെ കുറവാണ്. കേരളത്തിന് പുറത്തൊക്കെ വന്ന് അവർ കളിക്കുമ്പോൾ, നാലോ അഞ്ചോ ദിവസം അവർക്ക് ചിലവിടണം. അത് കൊണ്ട് വാഗ്ദേവതയ്ക്ക് എന്തെങ്കിലും ഇവർക്ക് കൊടുക്കാൻ സാധിച്ചാൽ നല്ല കാര്യം. " ഈ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ഓരോ കലാകാരന്മാരുടെയും വേദനകൾ അദ്ദേഹം ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെന്ന്. സിംബയോസിസ് കോളേജിന്റെ ആംഫി തിയേറ്ററിൽ പ്രസംഗിക്കാൻ നിൽക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഗാംഭീര്യം, സൗന്ദര്യം തുടിക്കുന്ന മുഖം, തിങ്ങിക്കൂടിയ പ്രേക്ഷകരിൽ ആവേശമുളവാക്കി. പിന്നീട് പതിയെ സംസാരിച്ചു തുടങ്ങിയപ്പോൾ നാമോരോരുത്തരും കടന്നു വന്ന വഴികൾ അദ്ദേഹത്തിന്റെ വാക്കുകളിൽ കയറിവന്നു. വാക്കുകളിൽ സാഹിത്യം തിരുകികയറ്റുകയല്ല അദ്ദേഹം ചെയ്തത്. സംവേദന ശക്തിയുള്ള വാക്കുകൾക്ക് സാഹിത്യത്തിന്റെ മേമ്പൊടി ചേർക്കുകയായിരുന്നു. അദ്ദേഹം മൊഴിഞ്ഞ വാക്കുകളിൽ പലസ്ഥലത്തും ഗ്രാമത്തിന്റെ, മണ്ണിന്റെ മണം ആസ്വദിക്കാൻ സാധിക്കും എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു. വാഗ്ദേവത അനാഥ കുട്ടികൾക്ക് ഓണക്കോടി കൊടുക്കുന്ന പതിവുണ്ട് ഇത്തരം ഓണപ്പരിപാടികളിൽ. അതിന് സാധാരണയായി ഞങ്ങൾ തിരഞ്ഞെടുക്കുക വേദിയിൽ ഇരിക്കുന്ന മറ്റേതെങ്കിലും വ്യക്തിത്വത്തെയായിരിക്കും. എന്നാൽ പരിപാടിയെ സംബന്ധിച്ച് നേരത്തെ തന്നെ ഒരു ചെറുവിവരണം നൽകിയപ്പോൾ അദ്ദേഹം പറഞ്ഞു, വേറൊന്നുമില്ലെങ്കിലും അനാഥ കുട്ടികൾക്കുള്ള വസ്ത്ര വിതരണം, അതെനിക്ക് തന്നെ ചെയ്യണം. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെ ഈ വാക്കുകളിലൂടെ ഞാൻ തിരിച്ചറിഞ്ഞു.

കേരള കൗമുദിയിൽ "ചന്നം പിന്നം" കോളം പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കാലം. എല്ലാ ആഴ്ചയും കൃത്യമായി വാട്സാപ്പിൽ അയച്ചു തരും. തന്റെ ഓർമ്മകൾ തന്നെയായിരുന്നു അതിലെ വാക്കുകളിൽ നിഴലിച്ചു കണ്ടത്‌. തന്റെ ഇതുവരെയുള്ള ജീവിതത്തിനിടയിൽ കടന്നു വന്ന സിനിമാ നടന്മാരും അനുഭവങ്ങളും, സ്വാധീനിച്ച മറ്റ് വ്യക്തികൾ ഇങ്ങനെ ഓരോ ആഴ്ചയിലും വിവിധങ്ങളായ വിഷയങ്ങൾകൊണ്ട് ആകാംക്ഷ പകരുന്ന പംക്തി. അവതരണ രീതിക്ക് ഒരു പ്രത്യേക ഭാഷ്യവുമുണ്ടായിരുന്നു. നമുക്ക് സാധാരണമായി തോന്നുന്നവ അസാധാരണമാക്കി അവതരിപ്പിക്കുക അദ്ദേഹത്തിന്റെ ഒരു ശൈലിയായിരുന്നു. അത് തന്നെയാണ് ആ എഴുത്തിന്റെ വശ്യതയും. ചെറിയ രീതിയിൽ അതിന് കമന്റ് എഴുതുമായിരുന്നു ഞാൻ. ഒരിക്കൽ ഒരു അഭിപ്രായം നല്ല രീതിയിൽ എഴുതാൻ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള വലിയ സാഹിത്യകാരൻ പറഞ്ഞത് കൊണ്ട് തന്നെ കാര്യമായി എഴുതി. അത് അദ്ദേഹം പല സ്ഥലത്തും സഞ്ചരിപ്പിച്ചു. അത് എന്നിലെ എഴുത്തുകാരന് വലിയ പ്രചോദനമായിരുന്നു.

*മറ്റൊരിക്കൽ* - മകൾ വർഷയെ വിവാഹം ചെയ്‌ത്‌ കൊണ്ടുവന്നത് പുണെയിലേക്കാണ്. ഞങ്ങളുടെ തന്നെ ഒരു ബന്ധുവും കൂടിയാണ് വിവാഹം ചെയ്തത്. വർഷ ഫോട്ടോജനിക്കായിരുന്നു. അത്പോലെ ഒരുപാട് കഴിവുകളുള്ള കുട്ടിയും. വർഷയെ വാഗ്ദേവതയുടെ മുഖചിത്രമാക്കാൻ തീരുമാനിച്ചു. മുഖ ചിത്രവും വർഷയെ കുറിച്ചുള്ള വിവരണവും പ്രസിദ്ധീകരിക്കുകയും ചെയ്തു. സതീശേട്ടനാകട്ടെ' അതൊരു സർപ്രൈസായിരുന്നു. മാസിക ലഭിച്ച് കുറച്ചു ദിവസത്തിനു ശേഷം എന്നെ വിളിച്ചു. "വേലായുധാ, വർഷയുടെ മുഖചിത്രവും വിവരണവും കണ്ടു, നന്നായിരിക്കുന്നു. പിന്നീട് നർമ്മരൂപത്തിലുള്ള സംഭാഷണമായിരുന്നു. "അല്ല ഞാനും സുന്ദരനല്ലേ! എന്റെയും ഒരു കവർ ചിത്രം കൊടുത്തുകൂടെ". അതേ രൂപത്തിൽ തന്നെയായിരുന്നു എന്റെയും മറുപടി " ഇനി സതീശേട്ടന്റെ സൗന്ദര്യമുള്ള മുഖം കാണേണ്ടത് ആർക്കാണ്, ലോകത്തുള്ളവരെല്ലാം കണ്ടില്ലേ, അറിഞ്ഞില്ലേ ആ പ്രശസ്തിയും പെരുമയും." സതീശേട്ടൻ പറഞ്ഞത് തമാശയായി ആണെങ്കിൽ കൂടി ഞാൻ ആ കടം വീട്ടുന്നു, അങ്ങില്ലാത്ത ഈ ലോകത്തിൽ ഇത്തവണ വാഗ്ദേവത മാസികയുടെ മുഖചിത്രം അങ്ങയുടെത് തന്നെയാവണം......

വേലായുധൻ പി.
മുഖ്യ പത്രാധിപർ
വാഗ്ദേവത

കവർ പേജ് ഡിസംബർ 15, 2022 നു ഇറങ്ങുന്ന മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഫോട്ടോ: സതീഷ് ബാബു പയ്യന്നൂർ
ലേഖകൻ: വേലായുധൻ പി.

പ്രിയ സുഹൃത്തുക്കളെ,വാഗ്ദേവത മാസികയുടെ  വിഷു - ഈസ്റ്റർ വിശേഷാൽ പതിപ്പ്‌ പുണെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാഗ്ദേവത മാസ...
13/04/2022

പ്രിയ സുഹൃത്തുക്കളെ,
വാഗ്ദേവത മാസികയുടെ വിഷു - ഈസ്റ്റർ വിശേഷാൽ പതിപ്പ്‌
പുണെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാഗ്ദേവത മാസികയുടെ വിഷു - ഈസ്റ്റർ വിശേഷാൽ പതിപ്പ്‌ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ മുഖ്യ പത്രാധിപർ വേലായുധൻ പിയിൽനിന്ന് സ്വീകരിച്ച്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പ്രകാശനം ചെയ്തു.
പ്രശസ്ത സാഹിത്യ കാരായ കല്പറ്റ നാരായണൻ, കെ. പി. സുധീര, സി. വി. ബാലകൃഷ്ണൻ, ശ്രീകുമാരി രാമചന്ദ്രൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഡോ. കെ. ജെ. അജയകുമാർ ചെന്നൈ, കണക്കൂർ ആര്‍. സുരേഷ് കുമാർ, വാസൻ, അമൃത കേളകം, ഡോ. പ്രസാദ് എം. വി വയനാട്, റവ. ഫാ. ജോയ് പുതുശ്ശേരി സി എം ഐ, അലക്സാണ്ടർ തെങ്ങുംതറ, രാമകൃഷ്ണൻ പാലക്കാട്, രാജേന്ദ്രൻ പന്തളം, ദീപ വിഷ്ണു ബോസ്റ്റൺ, ശ്രീകല മോഹൻദാസ്, നാൻസി എഫ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ അനിൽ പെരുന്ന, സന്തോഷ് പല്ലശ്ശന, ധനലക്ഷ്മി തൃശൂർ തുടങ്ങിയവരുടെ, വൈവിധ്യങ്ങളായ ലേഖനങ്ങൾ, അഭിമുഖം, കഥ, കവിത, രാഷ്ട്രീയം, വായന, പാചകം, ജ്യോതിഷം, ആരോഗ്യം, വാർത്തകൾ കൊണ്ട് തുടങ്ങിയ വിഭവങ്ങൾ കൊണ്ട് സമ്പുഷ്ടമായ മാസിക... സിജി പ്രദീപിന്റെ വർണ്ണ മനോരഹരമായ കവർ ചിത്രവും, ഇൻഡക്സ് പേജും, പ്രകാശന ചടങ്ങിന്റെ ഫോട്ടോയും കൂടാതെ MAGZTER ലിങ്കും ഇതോടൊപ്പം വെയ്ക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9604014773
Dear Velayudhan,
The April 2022 issue was approved in Vakdevatha.
Click here to view the magazine.
Publishing company: Vakdevatha
Country: India
Thank you,
Magzter Team

Vakdevatha Vishu - Easter special edition is getting ready. In order to promote better brand image, please place your ad...
08/03/2022

Vakdevatha Vishu - Easter special edition is getting ready. In order to promote better brand image, please place your advertisement in this special edition and reach out to South Indian Community. Look at the eminent litterateurs who are placing their articles in this special edition. For more details 9604014773 / 9881308934.

Address

No. 2, Bldg No B-7, Sector 6, Shree Vihar, Sidhi Vinayak Nagar, Nigdi
Pune
411044

Website

Alerts

Be the first to know and let us send you an email when Vakdevatha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vakdevatha:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share