ഭാരതീയ സംസ്കൃതിയുടെ പാരമ്പര്യത്തിൽ ആയുർവേദത്തിലൂടെ സുദർശനം നേത്ര ചികിത്സാലയം
പ്രത്യേക ലേഖകൻ ( ആരോഗ്യ വാണി)
തിരുവല്ല: സുദർശനം " കേവലമൊരു സ്വകാര്യ സംരംഭമല്ല മറിച്ച് ഒരു പിടി ആയുർവേദ സ്നേഹികളുടേയും ശാസ്ത്രജ്ഞരുടേയും, ജീവകാരുണ്യ പ്രവർത്തകരുടേയും കൂട്ടായ ചിന്തയിൽ 1980 കളുടെ മദ്ധ്യത്തിൽ ഉരുത്തിരിഞ്ഞ ഒരാശയത്തിന്റെ ഒരു ഭാഗം ആണ്.
എട്ട് അംഗങ്ങൾ ഉള്ള - അഷ്ടാംഗായുർവേദത്തിലെ ഓരോ ശാഖകളേയും പുരാതന മേന്മയിലേക്ക് തിരികേ വളർത്തിയെടുക്കുക എന്ന ബൃഹത്തായ സ്വപ്നത്തിന്റെ ഭാഗമാണ് സുദർശനം. കായ, ബാല, ഗ്രഹ , ഊർദ്ധ്വാംഗ, ശല്യ ദംഷ്ട്ര, ജരാ ചികിത്സകളടങ്ങിയ 8 വിഭാഗങ്ങളിൽ ഊർദ്ധ്വാoഗ വിഭാഗത്തിൽ ഉപ വിഭാഗമാണ് നേത്രചികിത്സ - ശലാക - ശസ്ത്രം കൊണ്ട് ക്രിയകൾ ചെയ്യുന്ന എന്ന അർത്ഥത്തിൽ - ശാലാക്യ തന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 5000ൽപരം വർഷങ്ങളുടെ ശ്രേഷ്ഠമായ ഭാരതീയ പാര
ശസ്ത്രക്രിയ ഇല്ലാതെ കാഴ്ച തിരികെ നല്കി സുദർശനം.
പ്രത്യേക ലേഖകൻ
തിരുവല്ല: കാഴ്ച നഷ്ടപ്പെട്ട യുവാവിന് ശസ്ത്രക്രിയ ഇല്ലാതെ ആയുർവേദ ചികിത്സ യിലൂടെ കാഴ്ച തിരികെ നല്കി സുദർശനം നേത്ര ചികിത്സാലയത്തിന്റെ വിജയക്കുതിപ്പ്.
പ്രമേഹ രോഗത്താൽ ഞരമ്പുകൾ പൊട്ടി കാഴ്ച നഷ്ടപ്പെട്ട കുളനട സ്വദേശി യായ യുവാവിനാണ് ഡോ.ബി.ജി.ഗോകുലന്റെ നേതൃത്വത്തിൽ ആയുർവേദ വിധിപ്രകാരം നടത്തിയ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിച്ചത്.
ശസ്ത്രക്രിയ നടത്തി കാഴ്ച തിരികെ ലഭിക്കും എന്ന് ഉറപ്പില്ലാതെ വിഷമത്താൽ കഴിയുന്ന കൃഷ്ണൻ കൂട്ടി രാജപ്പൻ എന്ന 49 കാരനും കുടുംബവും ഡോ.ബി.ജി.ഗോകുലന്റെ ചികിത്സ വിധികളെ ക്കുറിച്ച് സുഹൃത്ത് മൂലം അറിയാൻ ഇടയാവുകയും ഭാഗ്യപരീക്ഷണമെന്നോണമാണ്തിരുവല്ല സുദർശനം നേത്ര ചികിത്സാലയത്തിച്ചേർന്നത്.
എട്ട് ദിവസത്തെ സവിശേഷമായ ആയുർവേദ വിധിപ്രകാരം നടന്ന ചികിത്സയില
തിരുവല്ലഭപുരം ശ്രീവല്ലഭ ക്ഷേത്രം എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ക്ഷേത്ര നടയിൽ എല്ലാ ദിവസവും നടക്കുന്ന കഥകളി യാണ്. കഥകളി മണ്ഡപത്തിൽ ഭഗവാൻ കഥകളി കാണാൻ എത്തും എന്നാണ് ഭക്തരുടെ വിശ്വാസം
തെളിമയാർന്ന കാഴ്ചയൊരുക്കാൻ ആയൂർവേദത്തിലൂടെ തിരുവല്ല സുദർശനം...
പ്രത്യേക പ്രതിനിധി
ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം അവിചാരിതമായി ഞങ്ങളുടെ പ്രതിനിധികൾക്ക് ലഭിച്ച വിവരത്തിന് നേർ സാക്ഷിയാകാൻ സാധിച്ചു.
കഴിഞ്ഞ ഏപ്രിൽ മുതൽ പല അലോപ്പതി ചികിത്സയും ചെയ്തിട്ടും നിരാശയിൽ കഴിഞ്ഞ കുടുംബം ആയുർവേദ ചികിത്സ സമ്പ്രദായത്തെ അടിസ്ഥാനമാക്കി തിരുവല്ല സുദർശനം നേത്ര ചികിത്സാലയത്തിലൂടെ ഗൃഹനാഥന് തെളിമയേറിയ കാഴ്ച തിരികെ ലഭിച്ച സന്തോഷത്തിലാണ്.
നിരവധി പഠനങ്ങളിലൂടെ ആയുർവേദ ചികിത്സ വിധിയിൽ അഭിമാനകരമായ സാന്നിധ്യം നേടിയെടുക്കാൻ സാധിച്ച ഡോ.ബി.ജി.ഗോകുലൻ ചീഫ് ഫിസീഷ്യനായ ആയുർവേദ നേത്ര ചികിത്സാലയം ആണ് പുലിയൂർ സ്വദേശിയായ ഈ യുവാവിന്റെ തെളിമയാർന്ന കാഴ്ച എന്ന പ്രതീക്ഷ യാഥാർത്ഥ്യമാക്കിയത്. നിരവധി ചികിത്സചെയ്തിട്ടും ഫലം കാണാഞ്ഞതിനെ തുടർന്ന് ഓൺലൈനിലൂടെ വിവരം അറിഞ്ഞാ
ഓണാശംസകൾ...
മലയാളത്തിന്റെ സാംസ്കാരിക ചേതനയായ പൊന്നോണ സന്ദേശവുമായി മാവേലി തമ്പുരാൻ പ്രജകളുമായി അത്തം ദിനത്തിൽ.....
ആലപ്പുഴ കാരിച്ചാൽ ബ്രദേഴ്സ് ആർട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തുമ്പോൾ ഞങ്ങൾക്ക് ലഭിച്ച അപൂർവ്വ ദൃശ്യം....
ആയുർവേദ ചികിത്സ യിലൂടെ കണ്ണടകൾ ഒഴിവാക്കി മിഴിവാർന്ന
കാഴ്ച നല്കുന്ന സുദർശനം നേത്ര ചികിത്സാ ലയം..
പ്രത്യേക പ്രതിനിധി
തിരുവല്ല: മങ്ങുന്ന കാഴ്ചയ്ക്ക് കണ്ണട പരിഹാരമാണെന്ന കാലത്തോട് വിട പറഞ്ഞ് ആയുർവേദ ചികിത്സാ വിധിയിലൂടെ കണ്ണടയില്ലാതെ തെളിമായാർന്ന കാഴ്ച യൊരുക്കി സുദർശനം നേത്ര ചികിത്സാലയം.
ആയുർവേദ ഗ്രന്ഥങ്ങളിലൂടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ഫിസീഷ്യൻ ഡോ. ബി.ജി.ഗോകുലൻ ആണ് ഈ ചികിത്സ സമ്പ്രദായം ആവിഷ്കരിച്ചത്.
ലേസി ഐ എന്ന ഒരു കണ്ണിന്റെ കാഴ്ച ക്കുറവിന് മിക്കവാറും കണ്ണട പരിഹാരമായി നിർദ്ദേശിക്കാറുണ്ടെങ്കിലും പൂർണമായും പരിഹാരം ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
കണ്ണിന്റെ ഫോക്കസ് നേരെ ആക്കുന്നതിന് സാധിക്കാതെ വരുകയും കാഴ്ചവൈകല്യം ജീവിതകാലം വരെ നിലനിൽക്കുകയും തലവേദന പരിഹാരമില്ലാതെ തുടരുന്നു എന്നതാണ് ഇതിന്റെ ഒരു ദുരവസ്ഥ.
എ
കെഎസ്ആർടിസി ബസുകൾ ട്രിപ്പ് കുറച്ചത് യാത്രക്കാർക്ക് പ്രയാസമായി
തിരുവല്ല : തിരുവല്ലയിൽ നിന്ന്ആലപ്പുഴ യിലേക്ക് ഉള്ള യാത്ര ക്കാരുടെ ദുരിതം ഏറി.. ചങ്ങനാശേരി ആലപ്പുഴ റോഡ് പണി നടക്കുന്നതിനാൽ ഈ വഴിയുള്ള യാത്ര ഏറെ ക്കാലമായി തടസ്സപ്പെട്ടിരിക്കുകയാണ്. തിരുവല്ല തകഴി അമ്പലപ്പുഴ വഴി ആണ് യാത്ര അനുവദിച്ചിരുന്നത്. എന്നാൽ തകഴി റയിൽവേ ക്രോസ് അടച്ചു കിടക്കുന്ന തിനാൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ ആലപ്പുഴ യിലേക്ക് ഉള്ള ദീർഘ ദൂര ബസുകൾ ഉൾപെടെയുള്ളവ തകഴി ക്ഷേത്രം വരെ മാത്രം ആണ് സർവ്വീസ് നടത്തുന്നത്.. യാത്ര തുടരേണ്ടവർ ഏകദേശം 250 മീറ്റർ നടന്ന് മറുഭാഗത്ത് എത്തി വീണ്ടും യാത്ര തുടരണം... തിരികെ ആലപ്പുഴ നിന്നും വരുന്ന വാഹനങ്ങൾ തകഴി ആശുപത്രി മുക്കിൽ സർവ്വീസ് നിർത്തും... ആലപ്പുഴ യിലേക്ക് ബസുകൾ ദീർഘ നേരമായി കാണാത്തതിനെ തുടർന്ന് യാത്രക്കാർ രാവിലെ 6.40ഓടെ ബഹളം വച്ചതിനെ ത
ത്രിശക്തി ന്യൂസ് 03/12/21 tvla/pta
സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; സംഭവം വ്യക്തി വൈരാഗ്യമെന്ന് പോലീസ്.
തിരുവല്ല: സിപിഎം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് (ഫൈസി), എന്നിവരാണ് പിടിയിലായത്. സിപിഎം പെരിങ്ങര. ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയോടെയാണ് പ്രതികൾ പിടിയിലായത്. ഇതിൽ പ്രധാന പ്രതിയായ ജിഷ്ണു,നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നും, ജിനാസിനെ സമീപ പ്രദേശത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബംഗളൂരു സ്വദേശി അഭിയാണ് പിടിയിലാകാനുള്ളത്.
വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
ജിഷ്ണുവിന്റെ അമ്മയുടെ ജോലിയുമാ