രാജിത്ത് കൃഷ്ണ പ്രഭയിൽ

  • Home
  • India
  • Varkala
  • രാജിത്ത് കൃഷ്ണ പ്രഭയിൽ

രാജിത്ത് കൃഷ്ണ പ്രഭയിൽ Hi everyone, Rajith krishnaprabhayil here.

This is My Official page and look forward to interacting with all of you through this.Like this page and need your support always.

മലപ്പുറത്തെ 19-കാരി ജീവനൊടുക്കി 😞എത്ര വയസ്സുകാരി? 19 വയസ്സുകാരി. 🫡നിറം കുറവായതിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരി...
15/01/2025

മലപ്പുറത്തെ 19-കാരി ജീവനൊടുക്കി 😞

എത്ര വയസ്സുകാരി?

19 വയസ്സുകാരി. 🫡

നിറം കുറവായതിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും ഭർതൃവീട്ടിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനം പെൺകുട്ടി അനുഭവിച്ചിരുന്നത്രേ. പെൺകുട്ടിയുടെ മരണശേഷം പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതാണ് ഇതെല്ലാം. അപ്പോൾ മരിക്കുന്നത് വരെ വീട്ടുകാർ എന്തു ചെയ്യുകയായിരുന്നു?

ആദ്യം ഈ ചെറിയ മോളെ പഠിക്കുന്ന പ്രായത്തിൽ പിടിച്ചു കെട്ടിച്ച് വീട്ടുകാരെ അറസ്റ്റ് ചെയ്യാൻ പാകത്തിന് നിയമം വേണം. എന്നാൽ മാത്രമേ ഇതുപോലെയുള്ള സംഭവങ്ങൾ ഇല്ലാതിരിക്കുകയുള്ളൂ.

ആൺകുട്ടി ആയാലും പെൺകുട്ടിയായാലും 25 വയസ്സിന് ശേഷം വിവാഹം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അപ്പോൾ മാത്രമേ പക്വതയും ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതെല്ലാം നേരിടാനുള്ള മനക്കട്ടിയും ഉണ്ടാവുകയുള്ളൂ. സാമ്പത്തികമായി സ്വാതന്ത്ര്യം നേടുവാനും ഈ സമയം കൊണ്ട് സാധിക്കും. പല രക്ഷിതാക്കളും എന്തോ ഭാരം ഇറക്കി വയ്ക്കുന്നത് പോലെയാണ് പെൺമക്കളുടെ വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് പെൺകുട്ടികൾ ഒക്കെ എത്ര നരകിച്ചാലും ഇവർക്കൊന്നും ഒരു കൂസലുമില്ല. ഇതെല്ലാം പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് എന്ന രീതിയിൽ ആണ് പെൺകുട്ടികളുടെ മാതാപിതാക്കൾ പോലും ഈ പ്രശ്നങ്ങളെ എല്ലാം കാണുന്നത്.

നിങ്ങൾ പറയുന്ന ബോഡി പോസ്റ്റ്‌മോർട്ടം ചെയ്യണ്ടേ??മരിച്ചാലല്ലേ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടൂ… ഇത് സമാധിയല്ലേ..?അപ്പോ മരിച്ചി...
15/01/2025

നിങ്ങൾ പറയുന്ന ബോഡി പോസ്റ്റ്‌മോർട്ടം ചെയ്യണ്ടേ??
മരിച്ചാലല്ലേ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടൂ… ഇത് സമാധിയല്ലേ..?

അപ്പോ മരിച്ചില്ലേ?
ഇല്ലന്നേ..
അപ്പോ ജീവനുണ്ടോ?
ഇല്ല..
അപ്പോ മരിച്ചില്ലേ?
ഇല്ല..
പിന്നെ??
സമാധിയായി.. മരിച്ചിട്ടില്ല….

അയ്ശരി … 👀

ദേവരാഗത്തിൽ അരവിന്ദ് സ്വാമിയുടെ ശബ്ദമായ കുമരകം രഘുനാഥ്‌ ...മലയാള നാടക-  ചലച്ചിത്ര സീരിയൽ നടൻ.  സിബി മലയലിന്റെ സംവിധാനത്ത...
15/01/2025

ദേവരാഗത്തിൽ അരവിന്ദ് സ്വാമിയുടെ ശബ്ദമായ കുമരകം രഘുനാഥ്‌ ...
മലയാള നാടക- ചലച്ചിത്ര സീരിയൽ നടൻ. സിബി മലയലിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ മാലയോഗം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിനുശേഷം 1992ല്‍ പുറത്തിറങ്ങിയ അയലത്തെ അദ്ദേഹം എന്ന ചിത്രത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടം വേഷം അവതരിപ്പിച്ചു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത കുമരകം രഘുനാഥ് മാനുവൽ തോമസ് ഒരുക്കിയ ഓസ്ലറിലൂടെയാണ് വീണ്ടും പ്രേക്ഷകർക്കു മുൻപിലെത്തിയത്...

വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം സംവിധായകൻ ഭരതന്റെ ഒരു കോൾ രഘുനാഥിന് എത്തുന്നു. അദ്ദേഹത്തിന്റെ ആവശ്യത്തിന് ധികം ആലോചിക്കാതെ തന്നെ കുമരകം രഘുനാഥ് സമ്മതം മൂളി. അങ്ങനെയാണ് ദേവരാഗത്തിൽ അരവിന്ദ് സ്വാമിക്ക് കുമരകം രഘുനാഥ്‌ ശബ്ദമാകുന്നത്.

തിയറ്ററിൽ അരവിന്ദ് സ്വാമിയുടെ ശബ്ദം കേട്ടതും, പ്രേക്ഷകർ ആദ്യം ചോദിച്ചത്, ഈ ശബ്ദം കുമരകം രഘുനാഥിന്റേതല്ലേ" എന്നായിരുന്നു. മലയാളികൾക്ക് അത്രമേൽ പരിചിതനാണ് കുമരകം രഘുനാഥ് എന്ന നടനും അദ്ദേഹത്തിന്റെ ശബ്ദവും.

Rekhachithram6 days34.3 Cr
15/01/2025

Rekhachithram
6 days
34.3 Cr

Dominic UK theatre list.2025 January 23 👍
15/01/2025

Dominic
UK theatre list.
2025 January 23 👍

133 കോടി ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന വർക്കല റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷ...
15/01/2025

133 കോടി ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന വർക്കല റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ കഴിഞ്ഞാൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള റെയിൽവേ സ്റ്റേഷൻ ആകും വർക്കലയിലേത്.

ഒരു ബിഗ് സല്യൂട്ട് - ഇതാണ് പെണ്ണ്... ഇങ്ങനെ ആകണം പെണ്ണ്..ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ കൂലി, ഭർത്താവ് മരിച്ച ശേ...
15/01/2025

ഒരു ബിഗ് സല്യൂട്ട് - ഇതാണ് പെണ്ണ്... ഇങ്ങനെ ആകണം പെണ്ണ്..

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ കൂലി, ഭർത്താവ് മരിച്ച ശേഷം മൂന്നു മക്കളെ നോക്കാൻ ഈ പണിയിലിറങ്ങി.

Mammootty - Gautham Vasudev Menon CinemaComedy Investigation Thriller9 days to go 👍
14/01/2025

Mammootty - Gautham Vasudev Menon Cinema
Comedy Investigation Thriller
9 days to go 👍

നമ്മളൊക്കെ പരിഹസിച്ചും, തള്ളി കളഞ്ഞും ഡൊമിനിക്നെ തീരെയങ്ങ് ചെറുതാക്കി കളയുമ്പോഴാ അയാൾ കൂടുതൽ അപകടം പിടിച്ച ശത്രുവായി മാറ...
14/01/2025

നമ്മളൊക്കെ പരിഹസിച്ചും, തള്ളി കളഞ്ഞും ഡൊമിനിക്നെ തീരെയങ്ങ് ചെറുതാക്കി കളയുമ്പോഴാ അയാൾ കൂടുതൽ അപകടം പിടിച്ച ശത്രുവായി മാറുന്നത്.
ഇപ്പോ ഒരു പേഴ്സ്ന് പിന്നാലെയാ ആളിന്റെ സഞ്ചാരം. ഒന്നും കാണാതെ അയാൾ ഫീൽഡിലിറങ്ങില്ല, എന്തെങ്കിലും പൊല്ലാപ്പിന് ഉള്ള വകുപ്പുണ്ടെങ്കിലേ പുള്ളിക്കാരൻ കേസ് ഏറ്റെടുക്കത്തുള്ളു. ഈ 23ന് Dominic നിങ്ങളെയൊക്കെ കാണാൻ വരുന്നുണ്ട്, ഒന്ന് ഉഷാറായിട്ട് ഇരുന്നോ !😎

സ്റ്റണ്ട് യൂണിയന്‍റെ വലീയൊരു പ്രോഗ്രാം ചെന്നൈയ്യില്‍ സൗത്ത് ഇന്ത്യയിലെ എല്ലാ ആക്ടേഴ്സും വന്നിട്ടുണ്ട്...രജനി ബാലകൃഷ്ണ,മോ...
14/01/2025

സ്റ്റണ്ട് യൂണിയന്‍റെ വലീയൊരു പ്രോഗ്രാം ചെന്നൈയ്യില്‍ സൗത്ത് ഇന്ത്യയിലെ എല്ലാ ആക്ടേഴ്സും വന്നിട്ടുണ്ട്...
രജനി ബാലകൃഷ്ണ,മോഹന്‍ലാല്‍ സൂര്യ,കാര്‍ത്തി വിശാല്‍ അങനെ അങനെ ഒരുപാട് നായകര്‍...

സ്റ്റേജില്‍ വച്ച് നടന്‍ വിവേക് സദസ്സിലില്ലാത്ത ഒരാളുടെ പേര് പരാമര്‍ശ്ശിച്ചൂ..

'തല അജിത്'
കുറച്ച് സമയം ആരാധകരുടെ സ്നേഹപൂര്‍വ്വമായ കൈയ്യടിയില്‍ വിവേകിന് സംസാരിക്കാന്‍ കഴിഞില്ല,എനിക്ക് ശേഷം ഒരുപാട് പേര് സംസാരിക്കാനുണ്ടെന്ന് പറഞപ്പോ ആ ശബ്ദം കുറഞൂ..

ഈ സ്റ്റണ്ട് യൂണിയനിലെ ഒരു മാസ്റ്റര്‍ ആണ് 'അജിത്തിന് തല' എന്ന് പേര് നല്‍കിയതെന്ന് അറിയാമോ..?
മഹനിധി ശങ്കര്‍ ആണ് 'ദീന' എന്ന ചിത്രത്തിലൂടെ ആ പേര് നല്‍കിയതെന്ന് വിവേക് പറഞപ്പോള്‍ വീണ്ടും ആരവം...

2022ല്‍ പുറത്തിറങിയ 'വലിമെെ' വരെ തലയായിരുന്നൂ..

ശേഷം റ്റിറ്ററിലൂടെ അദ്ദേഹം ഒരു പോസ്റ്റിട്ടൂ..
നിങളെന്നെ ''തല'' എന്ന് വിളിക്കരുത്
പകരം അജിത്,അജിത് കുമാര്‍,AK എന്നോ വിളിച്ച് കേള്‍ക്കാന്‍ ആണ് ആഗ്രഹം.

ആരവങളിലെല്ലാം അജിത് ഉണ്ടെങ്കിലും
ഒരു അവാര്‍ഡ് ഫങ്ഷനിലോ,
ഫാന്‍സ് അസോസിയേഷന്‍ മീറ്റിങിലോ,
അഭിമുഖങളിലോ,
പരസ്യ ചിത്രങളിലോ നിങള്‍ക്കയാളെ കാണാന്‍ പറ്റില്ല....
അതാണ് അജിത് ഒരു മോട്ടോര്‍ സെെക്കിള്‍ മെക്കാനിക്കില്‍ നിന്നും തമിഴ് സിനിമയിലെ
തലയായ അജിതിലേക്കുള്ള മാറ്റം...

തെലുങ്ക്‌ സിനിമയായ അമരാവതിയില്‍ അഭിനയിച്ചു തുടങ്ങിയ ഒരു പാതി മലയാളി.

ബ്രഹ്മാണ്ട ബ്ലോക്ക്‌ ബസ്റ്ററുകളുടെ കണക്ക് എണ്ണത്തില്‍ അധികം പറയാനില്ലെങ്കിലും,സന്തോഷം കലര്‍ന്നതും വിവാദങളില്‍ പൊള്ളിക്കാത്തതുമായ നടന്‍.

അജിത് വേണ്ടെന്നു വച്ച സിനിമകളുടെ ലിസ്റ്റ് ആണ് ഇവ.

നന്ദ
കാക്ക കാക്ക
ഗജിനി
സാമി
നാന്‍ കടവുള്‍.

ഇതില്‍ ആദ്യ മൂന്നു സിനിമകള്‍ അജിത്‌ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സൂര്യ എന്ന ഒരു 'സൂപ്പര്‍സ്റ്റാര്‍' ഉണ്ടാകുമായിരുന്നില്ല എന്നാണ് തോന്നുന്നത്..

2003 ന് ശേഷം കാര്‍ റേസിങില്‍ കമ്പം കൂടിയ അജിത് സിനിമ കുറച്ചൂ..

പിന്നീട് ചില സിനിമകള്‍ കൂപ്പ് കുത്തി.
ശേഷം വന്ന 'മങ്കാത്ത' ബിഗ് ബ്രേക്ക് നല്‍കി.

വിജയ് അജിത് ഫാന്‍സുകള്‍ തിയ്യേറ്ററില്‍ നിന്നും തെരുവിലേക്കെത്തി യുദ്ധം.

മങ്കാത്തക്ക് ശേഷം ഫാന്‍സ് അസോസിയേഷനെ പിരിച്ച് വിട്ട് ഞെട്ടിച്ചുകളഞൂ അജിത്...

ഇന്നലെ ദുബായ് കാര്‍ റേസിങില്‍ മൂന്നാം സ്ഥാനം കിട്ടിയപ്പോള്‍ അദ്ദേഹം പറഞ ഒരു കാര്യമാണ് ഈ പോസ്റ്റിനാധാരം...

''സിനിമ കാണുക...അത് ആസ്വദിക്കുക...
അതുകഴിഞ്ഞ് അജിത്ത്, വിജയ് എന്നുപറഞ്ഞ് സമയം കളയാതെ സ്വന്തം ജീവിതം നോക്കുക
എന്റെ ആരാധകർ നന്നായിട്ടിരിക്കണം എന്നേ ഞാനാഗ്രഹിക്കുന്നുള്ളൂ...''

തമിഴ് നാട് സ്റ്റെയിറ്റ് ഷൂട്ടിങില്‍ 4 ഗോള്‍ഡ് മെഡല്‍ വാങിച്ച ആള് കൂടിയാണ് താരം...

ആശംസകള്‍...ശ്രീ അജിത് കുമാറിന്..

വെള്ളം സിനിമയിലെ നായകൻമുരളി കുന്നുംപുറത്ത്ൻറെ  ഓർമ്മക്കുറിപ്പുകളിലൂടെ... #മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ;  നിങ്ങ...
14/01/2025

വെള്ളം സിനിമയിലെ നായകൻ
മുരളി കുന്നുംപുറത്ത്ൻറെ ഓർമ്മക്കുറിപ്പുകളിലൂടെ...

#മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ; നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം എൻ്റെ വിദ്യാഭ്യാസം പത്താംക്ലാസുവരെയാക്കി ചുരുക്കി."

"എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രസത്തിനായി രുചിച്ചുനോക്കിയതാണ്. പിന്നെ അതിനോട് വല്ലാത്ത ഭ്രമമായിരുന്നു ഭ്രമം ഭ്രാന്തായി മാറാൻ അധികനാൾ വേണ്ടി വന്നില്ല"

മുരളിയെ അറിയില്ലേ?
ഇല്ലെങ്കിൽഅറിയണം.
വെള്ളം എന്ന സിനിമയിലെ ജയസൂര്യ രണ്ടര മണിക്കൂറുകൾകൊണ്ട് അവതരിപ്പിച്ചത് മുരളി എന്ന കഥാപാത്രത്തിൻ്റെ ജീവിതമാണ്.

" അരഗ്ലാസ് കള്ളിൽ തുടങ്ങിയ മദ്യപാനം ഒന്നും രണ്ടും കുപ്പിയിലേക്കു മാറി. ബോധം ഇല്ലാതാകുന്നതു വരെ കുടിക്കും പിന്നെ ബോധം കെട്ടുള്ള ഉറക്കം! എണീക്കുമ്പോൾ ത്തന്നെ മദ്യം വേണം ഇല്ലെങ്കിൽ ചിലപ്പോൾ ഭയമാണ്. കൈകളും കാലുകളും വിറയ്ക്കും ഒരടി നടക്കണമെങ്കിൽ രണ്ടു പെഗ് വേണമെന്നുള്ള അവസ്ഥ..."

" മുരളിയോട് മിണ്ടരുത്, കൂട്ടുകൂടരുത് അടുത്തു പോലും പോകരുതെ"ന്ന് തങ്ങളുടെ മക്കളോട് പണ്ട് ബന്ധുക്കളും നാട്ടുകാരും പറയുമായിരുന്നത്രെ!

മദ്യം ആത്മഹത്യാപ്രലോഭകൻ
-
'' മദ്യം പലപ്പോഴും മരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ചിലപ്പോൾ വീട്ടുകാരെ വെല്ലുവിളിച്ച് കിണറിന് പടവിൽ നിൽക്കും, കിണറ്റിലേക്കു ചാടും. നാട്ടുകാരും വീട്ടുകാരും ചേർന്ന് രക്ഷിക്കുമായിരുന്നു."
'' ഒരു ദിവസം ഭാര്യയും വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തപ്പോൾ അവരെ വെല്ലുവിളിച്ചു കൊണ്ട് 25 കോൾ താഴ്ച്ചയുള്ള കിണറ്റിലേക്ക് ചാടി ഫയർഫോഴ്സ് എത്തിയാണ് അന്നുരക്ഷിച്ചത്. ഒടുവിൽ കിണർ വീട്ടുകാർ പൂട്ടിയിരിക്കുകയായിരുന്നതിലെത്തി.

പണി, മോഷണം,ലക്ഷ്യം: പെഗിനുള്ള പണം
-
മദ്യം കഴിക്കാൻ വേണ്ടി മാത്രം ജോലിക്കു പോയിത്തുടങ്ങി. പണം തികയാതായപ്പോൾ
മോഷണവും! അത് അച്ഛൻ്റെ കീശയിൽ നിന്നു തുടങ്ങി വീട്ടിലെ സാധനങ്ങളിലെത്തി. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങളും മോഷ്ടിച്ചു. മദ്യത്തിനുള്ള പണം ലഭിച്ചാൽ പിന്നെ പണിക്കു പോകില്ല. അച്ഛനും കുടുംബക്കാർക്കും ഭാര്യയ്ക്കും തലയുയർത്തി നാട്ടിൽ നടക്കാനാവാത്ത അവസ്ഥ!

ഒടുവിൽ അച്ഛനു വീട് വിൽക്കേണ്ടി വന്നു വന്നു. തൻ്റെ ഓഹരിയായി അച്ഛൻ തന്നെ പണവും കുടിച്ചുതീർത്തു. ഇതിനിടയിൽ കുടി നിർത്താൻ ഒന്നല്ല രണ്ടല്ല പതിനഞ്ച് ഡീ-അഡിക്ഷൻ സെൻററുകളാണ് സന്ദർശിച്ചത്. എന്നിട്ടും മദ്യപാനം തുടർന്നുകൊണ്ടേയിരുന്നു.

ഗെറെറൗട്ട്!
-
പൊറുതിമുട്ടിയ സ്വന്തം വീട്ടുകാർ അറ്റകൈയ്ക്ക് അയാളെ ഗെറ്റൗട്ടടിച്ചു.
കയ്യിൽ ബാക്കിയുണ്ടായിരുന്ന പണമെല്ലാം മദ്യശാലയ്ക്കുതന്നെ കൊടുത്തിട്ട് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ കോഴിക്കോട്ടെത്തി. ഒരു സ്കാനിങ്ങ് ലാബിൽ ജോലിയൊപ്പിച്ചു, മദ്യത്തിനുള്ള ശമ്പളം കിട്ടി. അതു മുഴുവൻ നേരെ മദ്യശാലയിൽ എത്തുകയും ചെയ്തു.

ഉറക്കം ബസ്റ്റാൻഡിൽ; പിച്ചക്കാരൻ
-
കയ്യിൽ പണമില്ല: താമസിക്കാൻ ഇടമില്ല കോഴിക്കോട് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി ഉറക്കം.
മദ്യപിക്കാൻ പിച്ചതെണ്ടി. മദ്യത്തിൻ്റെ നിലവാരം വിലകുറഞ്ഞതിലേക്കു താണു.

തിരികെ വീട്ടിൽ, പക്ഷേ..
-
ഒരിക്കൽ വിശന്നു പൊരിഞ്ഞു നടക്കുമ്പോൾ ഒരു നാട്ടുകാരൻ വന്ന് ഭക്ഷണം വാങ്ങിക്കൊടുത്തു. അയാൾ തിരികെ പോകുമ്പോൾ കൂടെക്കൂട്ടി. തളിപ്പറമ്പിൽ എത്തിച്ചു.

അവിടെ ചെന്നപ്പോൾ വീടുവിട്ട് അച്ഛനുമമ്മയും കീഴാറ്റൂരിലേക്ക് പോയെന്നറിഞ്ഞു. ഓട്ടോറിക്ഷക്കാരൻ പുതിയ വീട്ടുപടിക്കൽ ഇറക്കിവിട്ടു. എന്നാൽ അച്ഛനാകട്ടെ വീണ്ടും പടിയിറക്കിവിട്ടു! പഴയ വീടിൻ്റെ വരാന്തമാത്രം ശരണം!

പറങ്കിമാങ്ങ തിന്നും, കിണറ്റിലെ വെള്ളം കുടിച്ചും വിശപ്പടക്കിയ അഭിശപ്തദിവസങ്ങൾ! തൊട്ടടുത്തുണ്ടായിരുന്ന പെങ്ങളുടെ വീട്ടിൽപ്പോലും അയാളെ കയറ്റിയില്ല.

അയാൾ ഒരു പാഠം പഠിക്കാൻ അവർ കൊടുത്ത ഒരു ഗൃഹപാഠം പോലെയായിരുന്നു കാര്യങ്ങൾ. കാരണം, "ഒടുവിൽ ഒരു ദിവസം പെങ്ങളുടെ മകൻ ചോറുമായെത്തി. പുറകെ അമ്മയും അച്ഛനും. ആവേശത്തിൽ ഞാൻ അത് വാങ്ങി വാരിവാരിത്തിന്നു. അവർ വീട്ടിലേക്ക് വിളിച്ചു. കുളിക്കാൻ പറഞ്ഞു. വസ്ത്രങ്ങൾ മാറാനും, കോഴിക്കോടുള്ള ഡോക്ടറെ ചെന്നുകണ്ടു മദ്യപാനത്തിന് ചികിത്സതേടാനും ആവശ്യപ്പെട്ടു. ...200 രൂപയും അമ്മ തന്നിരുന്നു''

മദ്യശാലകൾക്കു മുമ്പിൽ
-
തളിപ്പറമ്പിലെ പഴയ ബാറിൻ്റെ മുമ്പിലെത്തി
രണ്ടുമിനിറ്റു നിന്നു. മദ്യം വേണ്ട എന്ന തീരുമാനത്തിൽ ബസ്സിൽ കയറി നേരെ കണ്ണൂരിലേക്ക്.
എത്തിയത് ബാറിനു മുമ്പിൽ!

പിന്നെ ആരോ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നി. ഇനി രണ്ടുംകൽപ്പിച്ച് നേരെ കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി - രണ്ടര മണിക്കൂർ യാത്ര

"കോഴിക്കോടു യാത്രയിൽ ആദ്യമായി ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു. എല്ലാവരും എന്നെ വെറുക്കുന്നതിനു കാരണം മദ്യം എന്ന വില്ലൻ നാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു...
ചികിത്സ തുടങ്ങി. കൂടെ ജീവിക്കേണ്ടത് ഭാര്യയാണെന്നും, അവരെ വിളിക്കണമെന്നും അവിടുത്തെ മനശാസ്ത്രജ്ഞനായ ഡോക്ടർ നിർദ്ദേശിച്ചു. ഭാര്യയെ വിടാൻ വീട്ടുകാർ തയ്യാറല്ലായിരുന്നു.

എന്നിട്ടും, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഭാര്യ സ്വന്തം ഇഷ്ടത്തിന് മക്കളെയും കൂട്ടി അയാളുടെ പക്കലെത്തി. യാതൊരുറപ്പുമില്ലാത്ത ഒരു ജീവിതത്തിലേക്ക് ഒരു പെണ്ണും ചെയ്യാത്ത എടുത്തു ചാട്ടം തന്നെയാണ് സ്നേഹമയിയായ ആ യുവതി ചെയ്തത്.

" എൻ്റെ ഭാര്യയുടെ ആ തിരിച്ചുവരവ് ഒന്നുമാത്രമാണ് എൻ്റെ ഇന്നത്തെ വിജയത്തിലേക്കുള്ള വഴികാട്ടിയായത്. മദ്യപാനികളെ ഉപേക്ഷിച്ച് ഭാര്യമാർ പോകുമ്പോൾ ഒന്ന് കരുതുക നിങ്ങളൊന്നു തിരികെ ചെന്നാൽ.. കൂടെയുണ്ടെന്ന് പറഞ്ഞാൽ വലിയൊരു മാറ്റമായിരിക്കും അവരിലതു സൃഷ്ടിക്കുക

ചങ്കുനുറുക്കുന്ന ചില അനുഭവങ്ങൾ
-
"കുടി നിർത്തിയ കാലം. മാസം രണ്ടായിരമോ മൂവായിരമോ മാത്രം വരുമാനം. മദ്യത്തിനു വേണ്ടി ലക്ഷങ്ങൾ നശിപ്പിച്ച എൻ്റെ മക്കൾ അപ്പുറത്തെ വീട്ടിൽ കോഴിക്കറി വച്ച് മണം കേട്ട് അത് കഴിക്കാൻ ആഗ്രഹം പറഞ്ഞു. വാങ്ങി നൽകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു ഞാൻ. ഞാൻ ആരും കാണാതെ കരഞ്ഞു. ഒടുവിൽ എങ്ങനെയോകിട്ടിയ 25 രൂപയ്ക്ക് കുറച്ചു ചിക്കൻ വാങ്ങി കൊടുത്ത് സമാധാനിപ്പിച്ചു മണ്ണെണ്ണ സ്റ്റൗ അടിച്ചു കത്തിച്ച് ഭാര്യ കറിവെച്ചു ഈ അനുഭവങ്ങളെല്ലാം എൻ്റെ മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ആയിരുന്നു"

പണ്ടെങ്ങോ മദ്യപിച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അൾട്രാ ഡിസൈൻ ടൈൽസ് റീജനൽ മാനേജർ ആയിരുന്ന രാജീവ് സാറിനെ ഞാൻ പരിചയപ്പെട്ടിരുന്നു. മദ്യപാനം നിർത്തിയ ശേഷം ഞാൻ അദ്ദേഹത്തിൻറെ സഹായം ചോദിച്ചു " അങ്ങനെ ടൈൽസ് കമ്പനിയിൽ ജോലി കിട്ടി

തുടർന്ന് സ്വന്തമായി ബിസിനസ് തുടങ്ങി വിജയമായിരുന്നില്ല ഇല്ല 30 ലക്ഷം രൂപയുടെ കടബാധ്യത; ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പ് അപ്പോഴാണ് മെട്രോ ടൈൽസ് ശേഖർഭായി വിളിച്ചത്. ദൈവത്തിൻ്റെ വിളി തന്നെയായിരുന്നത്.എവിടെയായിരുന്നു അത് അത് ടൈൽസ് കയറ്റുമതി ചെയ്യാമോ എന്നതായിരുന്നു ചോദ്യം ആദ്യം ഒരു പരിചയവുമില്ല എന്നാലും അത് ഏറ്റെടുത്തു ബിസിനസുമായി ബന്ധപ്പെട്ട 59 രാജ്യങ്ങളിൽ പോയി. ഇപ്പോൾ ഹോൾസെയിൽ ബിസിനസ് അമേരിക്കയിലും കാനഡയിലും തുടങ്ങാനിരിക്കുകയാണ്

ബിസിനസ് സംബന്ധമായ യാത്രയ്ക്കിടയിൽ ഫ്ലൈറ്റിൽ മുന്തിയയിനം മദ്യവുമായി എയർഹോസ്റ്റസ് എത്തുമ്പോൾ പഴയ കാലം ഓർത്തു കൊണ്ട് ഒരു പുഞ്ചിരിയോടെ നിരസിക്കുകയാണ് പതിവ്

ഈ കഥയാണ് സിനിമയായത്.
അച്ഛൻ 2012 ൽ ക്യാൻസർ ബാധിച്ചു മരിച്ചു നാലുവർഷം അച്ഛനെ നോക്കാൻ പറ്റി എന്നതാണ് ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്ന് " ഞാൻ നന്നായിക്കണ്ട സംതൃപ്തിയോടെയാണ് അച്ഛൻ കണ്ണടച്ചത് "
മക്കൾ രണ്ടുപേരും സിൽവർ ഹിൽസ് സ്കൂളിലാണ് പഠിക്കുന്നത്

Inaugurated the Sonamarg Tunnel, which will be a game changer as far as infrastructure for Jammu and Kashmir is concerne...
14/01/2025

Inaugurated the Sonamarg Tunnel, which will be a game changer as far as infrastructure for Jammu and Kashmir is concerned. It will boost tourism and commercial activities, which is great for J&K.

രേഖാചിത്രം 5 ദിവസം 5 ലക്ഷം BMS ടിക്കറ്റുകൾ BLOCKBUSTER 👏
14/01/2025

രേഖാചിത്രം
5 ദിവസം 5 ലക്ഷം BMS ടിക്കറ്റുകൾ
BLOCKBUSTER 👏

എം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു എം ടി യുടെ തന്നെ സംവിധാനത...
14/01/2025

എം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു എം ടി യുടെ തന്നെ സംവിധാനത്തിൽ 1973 ൽ പുറത്തിറങ്ങിയ "നിർമാല്യം" എന്ന ചലച്ചിത്രം.

സിനിമയിലെ നായകനായി എം.ടി ആദ്യം തീരുമാനിച്ചിരുന്നത് ശങ്കരാടിയേയായിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ തന്നേക്കാൾ അനുയോജ്യൻ പി.ജെ. ആന്റണിയാണെന്നു പറഞ്ഞത് ശങ്കരാടി തന്നെയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനയങ്ങളിലൊന്നായാണ് പി ജെ ആന്റണിയുടെ ഈ സിനിമയിലെ "വെളിച്ചപ്പാട്" എന്ന കഥാപാത്രത്തെ വിലയിരുത്തുന്നത്.

ഈ ചിത്രത്തിൽ രാവുണ്ണി നായർ എന്ന ശക്തമായ ഒരു കഥാപാത്രത്തെ ശങ്കരാടി അവതരിപ്പിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള ചങ്ങരംകുളത്തിനടുത്ത് മൂക്കുതല എന്ന ഗ്രാമത്തിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്.

അബി ഇക്കാ... ആ കാലഘട്ടത്തിൽ മിമിക്രി കളിച്ചു നടന്ന എനിക്കും അങ്ങനെ പലർക്കും ഒരു റോൾ മോഡൽ ആയിരുന്നു... പക്ഷെ അദ്ദേഹത്തിന്...
13/01/2025

അബി ഇക്കാ... ആ കാലഘട്ടത്തിൽ മിമിക്രി കളിച്ചു നടന്ന എനിക്കും അങ്ങനെ പലർക്കും ഒരു റോൾ മോഡൽ ആയിരുന്നു... പക്ഷെ അദ്ദേഹത്തിന് സിനിമയിൽ തിളങ്ങാൻ പറ്റിയില്ല.
പക്ഷെ അദേഹത്തിന്റെ മകൻ വന്നപ്പോൾ 2 കൈ നീട്ടിയാണ് മലയാളി സ്വീകരിച്ചത്..
പക്ഷെ ഇപ്പോൾ ഇദ്ദേഹത്തിന്റ ഇപ്പോളുള്ള ഓരോ വാർത്തകൾ രീതികൾ കേൾക്കുമ്പോൾ അബി ഇക്കയെ ഓർത്ത് സങ്കടം വരുന്നുണ്ട്.

RekhachithramOfficial Poster4 days, 28.3 CrFirst BLOCKBUSTER of the Year.Congradulation Asif Ali Venu Kunnappilly Jofin ...
13/01/2025

Rekhachithram
Official Poster
4 days, 28.3 Cr
First BLOCKBUSTER of the Year.
Congradulation Asif Ali Venu Kunnappilly Jofin Tchacko
👏👏

രേഖാചിത്രം Success Meet മമ്മൂട്ടിച്ചേട്ടന് സ്നേഹപൂർവ്വം കാവ്യാ ഫിലിം
12/01/2025

രേഖാചിത്രം
Success Meet
മമ്മൂട്ടിച്ചേട്ടന് സ്നേഹപൂർവ്വം കാവ്യാ ഫിലിം

ഇന്ത്യയിൽ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിൻയാത്ര ;  ഈ തീവണ്ടിയിൽ യാത്രക്കാർ പണം നൽകേണ്ട.സധാരണഗതിയിൽ ടിക്കറ്റെടുത്തില്ലെ...
12/01/2025

ഇന്ത്യയിൽ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിൻയാത്ര ; ഈ തീവണ്ടിയിൽ യാത്രക്കാർ പണം നൽകേണ്ട.സധാരണഗതിയിൽ ടിക്കറ്റെടുത്തില്ലെങ്കിൽ ട്രെയിൻ യാത്ര പിഴയും തടവുശിക്ഷയും ലഭിക്കുന്ന കാര്യമാണ്.
എന്നാൽ ടിക്കറ്റും പിഴയുമൊന്നുമില്ലാത്ത ഒരു ട്രെയിൻയാത്ര സങ്കൽപ്പിച്ചു നോക്കിക്കേ. കർശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങളുള്ള ഒരു രാജ്യത്ത് അസാധാരണമായ ഒരു ട്രെയിൻയാത്ര നൽകുന്നത് ഭക്ര-നംഗൽ ട്രെയിൻ ആണ്. 75 വർഷമായി, ഈ ട്രെയിൻ യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കാതെ ഓടി ഇന്ത്യയുടെ ചരിത്രത്തിൽ അതുല്യവും പ്രിയപ്പെട്ടതുമായ യാത്രാനുഭവമാക്കി മാറ്റുന്നു. 1948-ലാണ് ഭക്ര-നംഗൽ ട്രെയിൻ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും പ്രശസ്‌തവുമായ അണക്കെട്ടുകളിലൊന്നായ ഭക്ര-നംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹായിക്കാനായി കൊണ്ട് വന്ന ട്രെയിൻ ആണിത്. തൊഴിലാളികളെയും നിർമാണ സാമഗ്രികളും കൊണ്ടുപോകുന്നതിനാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. കാലക്രമേണ, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കുമുള്ള ഒരു യാത്രാ രീതിയായി ഇത് മാറി.ആദ്യം 'ആവി എഞ്ചിനി' ലാണ് ട്രെയിൻ ഓടിയിരുന്നത്, പിന്നീട് ഡീസൽ എഞ്ചിനിലേക്ക് മാറി.ആധുനിക നവീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, വിഭജനത്തിന് മുമ്ബ് കറാച്ചിയിൽ നിർമ്മിച്ച തടി കോച്ചുകൾ ഉപയോഗിച്ച് അതിന്റെ കൊളോണിയൽ മനോഹാരിത നിലനിർത്തുന്നു.പഞ്ചാബിലെ നംഗലിനും ഹിമാചൽ പ്രദേശിലെ ഭക്രയ്ക്കും ഇടയിലുള്ള 13 കിലോമീറ്റർ റൂട്ടിൽ സത്ലജ് നദിയുടെയും ശിവാലിക് കുന്നുകളുടെയും ശാന്തമായ ഭൂപ്രകൃതിയിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഇത് ആറ് സ്റ്റേഷനുകളിൽ നിർത്തി മൂന്ന് തുരങ്കങ്ങളിലൂടെ കടന്നുപോകുന്നു, ഇന്ത്യൻ റെയിൽവേ നിയന്ത്രിക്കുന്ന മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്‌തമായി, ഭക്ര ബിയാസ് മാനേജ്‌മെൻ്റ് ബോർഡാണ് (ബിബിഎംബി) ഈ സർവീസ് നടത്തുന്നത്. 75 വർഷത്തിനു ശേഷവും ട്രെയിൻ യാത്രാക്കൂലി ഒഴിവാക്കിയിരിക്കുന്നത് ബോധപൂർവമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര വ്യാവസായിക നേട്ടങ്ങളുടെ പ്രതീകമായി ട്രെയിനിന്റെ പാരമ്ബര്യത്തെ ബഹുമാനിക്കാനാണ് ബിബിഎംബി യുടെ തീരുമാനം. ഇന്ധനചെലവ് ഓരോ മണിക്കൂറിലും 18-20 ലിറ്റർ വീതമാണ്.ദിവസേന 800-ലധികം യാത്രക്കാർ ഈ ട്രെയിനിൽ കയറുന്നു.

Address

Varkala

Website

Alerts

Be the first to know and let us send you an email when രാജിത്ത് കൃഷ്ണ പ്രഭയിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share