13/06/2024
KSFE ഗാലക്സി ചിട്ടികൾ ഇനി കൊളത്തൂർ ബ്രാഞ്ചിലും
5000*40 മാസം = 2ലക്ഷം
രജിസ്ട്രേഷന് ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം
താല്പര്യമുള്ളവർ ഉടൻ ബ്രാഞ്ചുമായി ബന്ധപെടുക
Ph: 94000 27693
04933 294147
പക്ഷം പിടിക്കാതെ മുഖം നോക്കാതെ നേരിന പക്ഷം പിടിക്കാതെ മുഖം നോക്കാതെ നേരിന്റെ പക്ഷം പിടിച്ച് വെങ്ങാട് വാർത്ത
(2)
KSFE ഗാലക്സി ചിട്ടികൾ ഇനി കൊളത്തൂർ ബ്രാഞ്ചിലും
5000*40 മാസം = 2ലക്ഷം
രജിസ്ട്രേഷന് ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം
താല്പര്യമുള്ളവർ ഉടൻ ബ്രാഞ്ചുമായി ബന്ധപെടുക
Ph: 94000 27693
04933 294147
വിവിധ ജോലി ഒഴിവുകൾ
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗝𝘂𝗻𝗲 09 𝗦𝘂𝗻𝗱𝗮𝘆
നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യു.ജി.സി റഗുലേഷന്‍ പ്രകാരം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ വകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 11 വൈകീട്ട് നാലിനു മുമ്പായി ഇമെയില്‍ ([email protected]) വഴി സമര്‍പ്പിക്കണം. ഫോണ്‍: 04931 260332.
താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ 11 ന് രാവിലെ പത്തു മണിക്ക് അഭിമുഖത്തിനായി കോളേജിൽ ഹാജരാവണം. വിശദ വിവരങ്ങൾക്ക് : gctanur.ac.in
------------------------
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രൻ്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് ബിരുദമുള്ള 28 വയസ്സിനു താഴെയുള്ളവർക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻപരിചയ രേഖകൾ ഉണ്ടെങ്കിൽ അവയും സഹിതം ജൂൺ 20-ന് രാവിലെ 10.30 മണിക്ക് ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഹാജരാവണം. ബോർഡിൻ്റെ ഗ്രാജുവേറ്റ് എഞ്ചിനിയറിങ് അപ്രൻ്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0483-2733211, 9645580023.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
പ്രവാസി സംരംഭകത്വ ശിൽപശാല:
പേര് രജിസ്റ്റർ ചെയ്യാം
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗝𝘂𝗻𝗲 09 𝗦𝘂𝗻𝗱𝗮𝘆
മലപ്പുറം : മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭകത്വ ശിൽപശാല ജൂൺ 22 ന് പൊന്നാനിയിലും, 24 ന് നിലമ്പൂരിലുമായി നടക്കും. പങ്കെടുക്കാൻ താല്‌പര്യമുള്ളവർ ജൂൺ 15 ന് മുൻപായി എൻ.ബി.എഫ്.സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യണം.
ഇതിനായി 0471-2770534/+918592958677 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
ജോലി ഒഴിവുകൾ
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗝𝘂𝗻𝗲 08 𝗦𝗮𝘁𝘂𝗿𝗱𝗮𝘆
കടുങ്ങപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഒഴിവുള്ള സോഷ്യോളജി ജൂനിയർ, ഹിസ്റ്ററി ജൂനിയർ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി ജൂണ്‍ 11 ന് രാവിലെ 10 നും പൊളിറ്റിക്കൽ സയൻസ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ എന്നീ തസ്തികകളിക്കുള്ള നിയമനത്തിനായി ജൂണ്‍ 11 ന് ഉച്ചയ്ക്ക് രണ്ടു മണിക്കും അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കണം.
മങ്കട ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള (NET/JRF/Ph.D), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ 10 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129991078.
-----------------------
കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ താത്കാലിക നിയമനം
പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് ബ്രാഞ്ചുകളിലേക്ക് ലക്ചറർ (ഇലക്ട്രോണിക്സ്), ലക്ചറർ (ഇലക്ട്രിക്കല്‍), ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) നിയമനം നടത്തുന്നു. ലക്ചറർ (ഇലക്ട്രോണിക്സ്), ലക്ചറർ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ജൂണ്‍ 10 രാവിലെ 10 നും ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ(ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിലേക്ക് ജൂണ്‍ 11 രാവിലെ 10 നും ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ലക്ചറര്‍ - ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക്, ഡമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ, ട്രേഡ്സ്മാന്‍ - ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് -0483: 2750790.
--------------------
ഡയറി പ്രമോട്ടര്‍ നിയമനം
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായ പരിധി: 2024 ജനുവരി ഒന്നിന് 45 കവിയരുത്. ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് നല്‍കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നല്‍കും. 2025 മാർച്ച് വരെ പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രതിമാസം 8000 രൂപയാണ് ഇൻസെന്റീവ്. അപേക്ഷ ഫോറം ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. നിശ്ചിത അപേക്ഷ അനുബന്ധരേഖകളോടൊപ്പം ജൂണ്‍ 14 ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ സമര്‍പ്പിക്കണം.
-------------------------------------
വുമൺ ക്യാറ്റിൽ കെയർ വർക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എം.എസ്.ഡി.പി പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് വുമൺ ക്യാറ്റിൽ കെയർ വർക്കറെ നിയമിക്കുന്നു. വനിതകളെ മാത്രമേ അപേക്ഷകരായി പരിഗണിക്കൂ. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. പ്രായ പരിധി: 2024 ജനുവരി ഒന്നിന് 45 കവിയരുത്. ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് നല്‍കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നല്‍കും. 2025 മാർച്ച് വരെ പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രതിമാസം 8000 രൂപയാണ് ഇൻസെന്റീവ്. അപേക്ഷ ഫോറം ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. നിശ്ചിത അപേക്ഷ അനുബന്ധരേഖകളോടൊപ്പം ജൂണ്‍ 14 ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ സമര്‍പ്പിക്കണം.
ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ് കമ്മറ്റിയുടെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ, അറ്റന്റർ തസ്തികകളിലേക്കാണ് നിയമനം. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബ്ലഡ് ബാങ്കില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം (ബി.എസ്.ടി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്)/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്) എന്നിവയാണ് ബ്ലഡ് ബാങ്ക് ടെക്നിഷ്യന് വേണ്ട യോഗ്യതകള്‍. ഒമ്പതാം തരം വിജയിച്ച, ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അറ്റന്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യരായവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പിയും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ബ്ലഡ് ബാങ്ക് ഓഫീസിൽ സമര്‍പ്പിക്കണം. ജൂണ്‍ 20 ന് രാവിലെ 9.30 ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 999 323.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
സ്കൂളുകൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം ട്രാഫിക് ബോധവൽക്കരണം സംഘടിപ്പിച്ചു
ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കൊളത്തൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, വാഹന ചുമതല ഉള്ള അധ്യാപകൻ , ഡ്രൈവേഴ്സ് എന്നിവർക്കായുള്ള ബോധവൽക്കരണ ക്ലാസ് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
കൊളത്തൂർ പോലീസ് സ്റ്റേഷൻ എസ് .എച്ച് .ഒ ഇൻചാർജ് എസ് ഐ സി. കെ ബാബു, പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ഡ്രൈവർമാർക്ക് എസ്.ഐ വിനോദ്, സാർ ബോധവൽക്കരണ ക്ലാസും അധ്യാപകർക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ .ജി .ലതിക എന്നിവർ ക്ലാസെടുത്തു. എച്ച് എംഉണ്ണികൃഷ്ണൻ മാസ്റ്റർ എൻ എച്ച് എസ് ഡെപ്യൂട്ടി എച്ച് എം വി . എൽ. ജയ്സി സ്വാഗതവും മാസ്റ്റർ കെ ടി റിയാസ് നന്ദിയും പറഞ്ഞു.
47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രത്യേക ജൂറി പുരസ്കാരം നേടിയ ശ്രീ. ഉണ്ണി നായരെ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്,മുജീബ് വാലാസി,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തി ശൈലേഷ്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,സെക്രട്ടറി എച്ച്.സീന എന്നിവർ സംസാരിച്ചു.മറ്റു വാർഡ് കൗൺസിലർമാരും പങ്കെടുത്തു.
പ്രഹസനമായി കുഴിയടക്കൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിലെ യാത്രാദുരിതം അവസാനിക്കുന്നില്ല
വെങ്ങാട് : ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ കുണ്ടും കുഴിയും താണ്ടാതെ ഇനി യാത്ര ചെയ്യാൻ മല്ലോ എന്ന ജനങ്ങളുടെ ആശ്വാസത്തിന് അധികം ആയുസ്സ് ഉണ്ടായില്ല കുഴിയടച്ച് കഴിഞ്ഞ ഉടനെ തന്നെ തുടങ്ങിയ മഴയിൽ അടച്ച കുഴികൾ എല്ലാം വീണ്ടും പഴയ പടിയായി
വർക്കിലെ പിഴവാണ് എത്രയും പെട്ടെന്ന് അടച്ച കുഴികൾ വീണ്ടും തുറന്നത് എന്നാണ് നാട്ടുകാരുടെ പക്ഷം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടായിരുന്നതുകൊണ്ട് വർക്ക് തുടങ്ങാൻ വൈകിയതും കരാർ എടുത്ത കമ്പനി വർക്ക് തുടങ്ങാൻ വരുത്തിയ കാലതാമസവും കാരണം ദുരിതത്തിലായത് നാട്ടുകാർ തന്നെയാണ്
പെരിന്തൽമണ്ണ വളാഞ്ചേരി റോഡിലെ യാത്രാദുരിതം ഏറെ ചർച്ചകൾക്കും സമരങ്ങൾക്കും വിധേയമായതാണ് വർഷങ്ങളായുള്ള ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎയുടെ നേതൃത്വത്തിൽ വരെ സമരങ്ങൾ നടന്നിട്ടുണ്ട്
അതിനുശേഷം ഏഴും അഞ്ചും കോടി രൂപയുടെ റോഡ് നവീകരണ വർക്കുകൾക്ക് ഭരണാനുമതി ആയിട്ടുണ്ട്
എത്രയും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റോഡ് നവീകരണ പ്രവർത്തികൾ തുടങ്ങിയാലല്ലാതെ ഈ പരാതിക്ക് ശാശ്വത പരിഹാരം ഉണ്ടാകില്ല
ഒടുവിൽ സ്ഥിരീകരണം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
https://www.facebook.com/share/p/fdeHQPShZZTNaaDD/?mibextid=oFDknk
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 20 𝗠𝗼𝗻𝗱𝗮𝘆
ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു..
ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു ഇവർ.
പറന്നുയർന്ന് 30 മിനുട്ടിൽ മൂടൽ മഞ്ഞിൽ അകപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം വേർപെട്ടു. ദുഷ്കരമായ കാലാവസ്ഥയിൽ തിരച്ചിൽ ശ്രമങ്ങൾ തുടരുകയാണ്. വിമാനം കാണാതായി 12 മണിക്കൂറിന് ശേഷമാണ് മരണം സ്ഥിരീകരിക്കുന്നത്. 60 രക്ഷാ സംഘങ്ങൾ തിരച്ചിൽ രംഗത്തുണ്ട്.
മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ നിലത്തിറങ്ങിയില്ല.
1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനായാണ് അറിയപ്പെടുന്നത്.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
------------------------------------------
സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക
ഇ സേവാ ബസാർ ജന സേവന കേന്ദ്രം വെങ്ങാട് എടയൂർ റോഡ്
📞9544242742
ഒടുവിൽ സ്ഥിരീകരണം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 20 𝗠𝗼𝗻𝗱𝗮𝘆
ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു..
ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു ഇവർ.
പറന്നുയർന്ന് 30 മിനുട്ടിൽ മൂടൽ മഞ്ഞിൽ അകപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം വേർപെട്ടു. ദുഷ്കരമായ കാലാവസ്ഥയിൽ തിരച്ചിൽ ശ്രമങ്ങൾ തുടരുകയാണ്. വിമാനം കാണാതായി 12 മണിക്കൂറിന് ശേഷമാണ് മരണം സ്ഥിരീകരിക്കുന്നത്. 60 രക്ഷാ സംഘങ്ങൾ തിരച്ചിൽ രംഗത്തുണ്ട്.
മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ നിലത്തിറങ്ങിയില്ല.
1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനായാണ് അറിയപ്പെടുന്നത്.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
------------------------------------------
സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക
ഇ സേവാ ബസാർ ജന സേവന കേന്ദ്രം വെങ്ങാട് എടയൂർ റോഡ്
📞9544242742
ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
𝚅𝙴𝙽𝙶𝙰𝙳 𝚅𝙰𝚁𝚃𝙷𝙰 /may / 19
🟰🟰🟰🟰🟰🟰🟰🟰🟰🟰
ഓണപ്പുടയിൽ ഹോട്ടൽ നടത്തുന്ന വാസിത്ത് (19 വയസ്സ്) ചെറുകുളമ്പിൽ വെച്ച് രാവിലെ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
വടക്കൻ പാലൂരിലെ
മേലേപീടികക്കൽ നാസറിൻ്റെ മകനാണ്.
മലപ്പുറം ഹോസ്പിറ്റലിലാണ് മൃതദേഹം .
വടക്കൻ പാലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ജനാസ ഖബറടക്കം നടത്തുന്നതാണ്.
🌐
©vengad vartha
*പ്രാദേശിക വാർത്തകളും മറ്റുവാർത്തകളും* *വേഗത്തിൽ അറിയാൻ വെങ്ങാട് വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക*
*വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക*
*Faizal kalathil* *9544242742*
*Saleem* *+968 9437 1003*
https://chat.whatsapp.com/GfPuGHY4i5p9xJymmYBVbr
https://chat.whatsapp.com/BWcZP326zdsGxFz2tVtT1s
*യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ നാട്ടുവാർത്തകൾ വേഗത്തിൽ വിരൽ തുമ്പിൽ അറിയാം* 👇
https://youtube.com/channel/UC9j3k9rRXZGxvvYB-JHTXbA
⭕️ടെലെഗ്രാമിൽ അംഗമാവാൻ
https://t.me/Vengadvarthaofficial
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 *9544242742*
📞 *+968 9437 1003*
പറന്നുയർന്ന ബംഗളൂരൂ - കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിൽ തീ; അടിയന്തരമായി നിലത്തിറക്കി
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 19 𝗦𝘂𝗻𝗱𝗮𝘆
ബംഗളൂരൂ : യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന പുണെ - ബംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നു. തീ കണ്ടതിനെ തുടർന്ന് അടിയന്തരമായി വിമാനം ബംഗളൂരുവിൽ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പുണെയിൽ നിന്ന് ബംഗളൂരുവിലെത്തിയ ശേഷം കൊച്ചിയിലേക്ക് പറന്നു ഉടനെയാണ് വിമാനത്തിൽ തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കി. തിരക്കിൽ പെട്ട് ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
------------------------------------------
സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക
ഇ സേവാ ബസാർ ജന സേവന കേന്ദ്രം വെങ്ങാട് എടയൂർ റോഡ്
📞9544242742
ഹജ്ജ് ക്യാമ്പ് 2024- ഒരുക്കങ്ങൾ പൂർണ്ണം;
തീർത്ഥാടകർ തിങ്കൾ (20.05.2024) മുതൽ എത്തിത്തുടങ്ങും
https://www.facebook.com/share/p/wV8FgajdoeLbnsLx/?mibextid=oFDknk
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 19 𝗦𝘂𝗻𝗱𝗮𝘆
ഹജ്ജ് തീർത്ഥാടകർ തിങ്കളാഴ്ച മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. മെയ് 20 മുതൽ ജൂൺ 9 വരെയാണ് കോഴിക്കോട് എംബാർക്കേഷനിലെ ഹജ് ക്യാമ്പ് .
തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.
അവസാന വർഷം (2023) ൽ 11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. (ഈ വർഷം 6516 എണ്ണം തീർത്ഥാടകരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.)
കോഴിക്കോട് നിന്നും മെയ് 21 ന് പുലർച്ചെ 12.05 ന് നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ 20.5.2024 തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുട
ഹജ്ജ് ക്യാമ്പ് 2024- ഒരുക്കങ്ങൾ പൂർണ്ണം;
തീർത്ഥാടകർ തിങ്കൾ (20.05.2024) മുതൽ എത്തിത്തുടങ്ങും
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 19 𝗦𝘂𝗻𝗱𝗮𝘆
ഹജ്ജ് തീർത്ഥാടകർ തിങ്കളാഴ്ച മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. മെയ് 20 മുതൽ ജൂൺ 9 വരെയാണ് കോഴിക്കോട് എംബാർക്കേഷനിലെ ഹജ് ക്യാമ്പ് .
തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.
അവസാന വർഷം (2023) ൽ 11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. (ഈ വർഷം 6516 എണ്ണം തീർത്ഥാടകരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.)
കോഴിക്കോട് നിന്നും മെയ് 21 ന് പുലർച്ചെ 12.05 ന് നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ 20.5.2024 തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും.
യാത്രയാക്കാനെത്തുന്നവർക്ക് ഹജ്ജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഉണ്ട്. തീർത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും.
ക്യാമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും പ്രത്യേകമായ ഹാളുകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ക്യാമ്പിൽ വെച്ച് നൽകും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്പ് തീർത്ഥാടകരെ പ്രത്യേക ബസിൽ എയർപോർട്ടിൽ എത്തിക്കും. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കുടുതൽ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.
ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീർത്ഥാടകരെ ബന്ധപ്പെട്ട ഖാദിമുൽ ഹുജ്ജാജുമാർ ഫോൺ മുഖേന വിളിച്ചും വിവരം അറിയിക്കും. തീർത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയർമാർ ഒരുക്കങ്ങൾക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 89 പേരാണ് ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കുക. സംസ്ഥാന സർക്കാർ നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. 200 തീർത്ഥാടകർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഇത്തവണ വോളണ്ടിയർമാരെ തെരഞ്ഞെടുത്തത്. വോളണ്ടിയർമാർക്കുള്ള പ്രത്യേക ട്രൈനിങ്ങ് കഴിഞ്ഞ ആഴ്ച ഹജ്ജ് ഹൗസിൽ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ 166 പേർക്ക് സഞ്ചരിക്കാവുന്ന അമ്പത്തിയൊമ്പത് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയിൽ നിന്നും ഇതിനം അവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂൺ 9 ന് മുമ്പുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സർവ്വീസ് നടത്തുക. ജൂൺ എട്ടിന് നാല് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ രൂപത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച (20.05.2024) വൈകുന്നേരം നാല് മണിക്ക് ഹജ്ജ് ഹൗസിൽ നടക്കും.
ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സംഘാടക സമിതിക്ക് കീഴിൽ വിവിധ സബ്കമ്മിറ്റികൾ മുഖേനയുള്ള ഒരുക്കങ്ങളും പൂർത്തിയായി. റിസപ്ഷൻ, രജിസ്ട്രേഷൻ, പ്രോഗ്രാം, അക്കമഡേഷൻ, ട്രാൻസ്പോർട്ട്, വോളണ്ടിയർ, ഹെൽത്ത്, സാനിറ്റേഷൻ, തസ്കിയത്ത് തുടങ്ങി പത്തോളം സബ് കമ്മിറ്റികൾക്ക് കീഴിലാണ് ക്യാമ്പിലെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ ചെയർമാന്മാരായ സമിതികളിൽ വിവിധ തുറകളിൽ നിന്നുള്ളവരാണ് മറ്റു ഭാരവാഹികൾ. തീർത്ഥാടകർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെ വോളണ്ടിയർമാരുടെ മുഴു സമയ സേവനം ഉണ്ടാവും.
തീർത്ഥാടരുടെ അടിയന്തിര മെഡിക്കൽ ആവശ്യത്തിനായി വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഇരുപത്തിനാല് മണിക്കൂർ സേവനവും ക്യാമ്പിലുണ്ടാവും. അത്യാവശ്യ മരുന്നുകളും മറ്റും സംവിധാനങ്ങളും മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്തിൽ ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ നേരിടാനായി ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സേവനവും സജ്ജീകരിക്കും.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുക. ക്യാമ്പും പരിസരവും ശുചീകരിക്കുന്നതിനും ദൈനംദിന വേയ്സ്റ്റ് മാനേജ്മെന്റിനും പ്രത്യേക സംവിധാനം ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ ഹരിത കർമ്മ സേനയുടെ പ്രത്യേക സേവനവും ക്യാമ്പിലുണ്ടാവും.
തീർത്ഥാടകരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശരിപ്പെടുത്തൽ, കവർ നമ്പർ അടിസ്ഥാനമാക്കി തരം തിരിച്ച് വെക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനായി പ്രത്യേകം നിയോഗിച്ച സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദിവസങ്ങൾക്ക് മുന്നേ ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നു. കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സുപ്രണ്ട് കെ.കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ 41 ഉദ്യോഗസ്ഥരാണ് കരിപ്പൂരിൽ സേവനത്തിലുള്ളത്. മറ്റു എംബാർക്കേഷൻ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥർ അടുത്ത ദിവസം അതത് കേന്ദ്രങ്ങളിൽ ചുമതലയേൽക്കും. ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസറായി നേരത്തെ ചുമതലയേറ്റ നൽകിയ യു. അബ്ദുൽ കരീം ആണ് സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് സെൽ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്നത്.
മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് നടത്തുക. കൊച്ചിയിൽ നിന്നും ജൂൺ ഒമ്പത് വരെ 17 സർവ്വീസുകളും കണ്ണൂരിൽ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
------------------------------------------
സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക
ഇ സേവാ ബസാർ ജന സേവന കേന്ദ്രം വെങ്ങാട് എടയൂർ റോഡ്
📞9544242742
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
https://www.facebook.com/share/p/hZ7nke6sEFr4dy55/?mibextid=oFDknk
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 19 𝗦𝘂𝗻𝗱𝗮𝘆
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
18-05-2024: തിരുവനതപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്
19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
21-05-2024 ന് ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലർട്ട്
18-05-2024 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്
19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 19 𝗦𝘂𝗻𝗱𝗮𝘆
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
18-05-2024: തിരുവനതപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്
19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
21-05-2024 ന് ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലർട്ട്
18-05-2024 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്
19-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
21-05-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
22-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 : https://chat.whatsapp.com/IMRvmvXyUJs1L56mFHOCVA
🔵 _Follow us on Facebook:_
https://www.facebook.com/vengadnews
🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക
📞 9544242742
📞 +968 9437 1003
------------------------------------------
സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക
ഇ സേവാ ബസാർ ജന സേവന കേന്ദ്രം വെങ്ങാട് എടയൂർ റോഡ്
📞9544242742
ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 16 മുതൽ
പെരിന്തൽമണ്ണ:ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന ആണ്ടുനേർച്ചയുടെ സമാപന പരിപാടികൾ മെയ് 16 മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട്
മെയ് 16ന് രാത്രി 7:00മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ശരീഫ് റഹ്‌മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും.17ന് രാത്രി 7:00മണിക്ക് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥന മജ്‌ലിസിന് നേതൃത്വം നൽകും.18ന് വൈകിട്ട് 4:00മണിക്ക് സ്നേഹസംഗമം നടക്കും.19ന് രാവിലെ 9:00മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന്10:30ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമാക്കും. കയിഞ്ഞ ജനുവരി 15ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിച്ചതോടെയാണ് നേർച്ചക്ക് തുടക്കമായത്.
Be the first to know and let us send you an email when Vengad Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to Vengad Vartha:
പ്രഹസനമായി കുഴിയടക്കൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിലെ യാത്രാദുരിതം അവസാനിക്കുന്നില്ല വെങ്ങാട് : ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ കുണ്ടും കുഴിയും താണ്ടാതെ ഇനി യാത്ര ചെയ്യാൻ മല്ലോ എന്ന ജനങ്ങളുടെ ആശ്വാസത്തിന് അധികം ആയുസ്സ് ഉണ്ടായില്ല കുഴിയടച്ച് കഴിഞ്ഞ ഉടനെ തന്നെ തുടങ്ങിയ മഴയിൽ അടച്ച കുഴികൾ എല്ലാം വീണ്ടും പഴയ പടിയായി വർക്കിലെ പിഴവാണ് എത്രയും പെട്ടെന്ന് അടച്ച കുഴികൾ വീണ്ടും തുറന്നത് എന്നാണ് നാട്ടുകാരുടെ പക്ഷം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടായിരുന്നതുകൊണ്ട് വർക്ക് തുടങ്ങാൻ വൈകിയതും കരാർ എടുത്ത കമ്പനി വർക്ക് തുടങ്ങാൻ വരുത്തിയ കാലതാമസവും കാരണം ദുരിതത്തിലായത് നാട്ടുകാർ തന്നെയാണ് പെരിന്തൽമണ്ണ വളാഞ്ചേരി റോഡിലെ യാത്രാദുരിതം ഏറെ ചർച്ചകൾക്കും സമരങ്ങൾക്കും വിധേയമായതാണ് വർഷങ്ങളായുള്ള ജ
കരേക്കാട് കാർ ചളിയിൽ കുടുങ്ങി രോഗി മരണപ്പെട്ടു https://youtu.be/5QxtD0_ShkM?si=YSxnr7t0--ENpcTt 𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 14 𝗠𝗢𝗡𝗗𝗔𝗬 എടയൂർ : എടയൂർ പഞ്ചായത്തിൽ തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന കരേക്കാട് സ്വദേശി സൈതാലിയാണ് മരണപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുക്കുന്ന സ്ഥലത്ത് മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയാണ് റോഡ് മരണക്കിണിയായത്. 🔵 _Follow us on Facebook:_ https://www.facebook.com/vengadnews 🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക 📞 9544242742 📞 +968 9437 1003 ------------------------------------------ സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക ഇ സേവാ ബസാർ ജന സേവന കേന്
കരേക്കാട് കാർ ചളിയിൽ കുടുങ്ങി രോഗി മരണപ്പെട്ടു https://youtu.be/5QxtD0_ShkM?si=YSxnr7t0--ENpcTt 𝗩𝗘𝗡𝗚𝗔𝗗𝗩𝗔𝗥𝗧𝗛𝗔 / 𝗠𝗔𝗬 14 𝗠𝗢𝗡𝗗𝗔𝗬 എടയൂർ : എടയൂർ പഞ്ചായത്തിൽ തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന കരേക്കാട് സ്വദേശി സൈതാലിയാണ് മരണപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുക്കുന്ന സ്ഥലത്ത് മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയാണ് റോഡ് മരണക്കിണിയായത്. 🔵 _Follow us on Facebook:_ https://www.facebook.com/vengadnews 🌐 വാർത്തകൾക്കും പരസ്യങ്ങൾക്കും ബദ്ധപ്പെടുക 📞 9544242742 📞 +968 9437 1003 ------------------------------------------ സ്മാർട്ട് ലൈസൻസ് , പാസ്പോർട്ട് , പാൻ കാർഡ് , പ്രവാസി പെൻഷൻ ,ക്ഷേമനിധി, നോർക്ക I D കാർഡ്, പഞ്ചായത്ത്, വില്ലേജ്സേവനങ്ങൾ,റേഷൻ കാർഡ് , മണി ട്രാൻസ്ഫർ , പ്ലാൻ എസ്റ്റിമേറ്റ് etc......തുടങ്ങിയ എല്ലാ വിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക ഇ സേവാ ബസാർ ജന സേവന കേന്
ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്നു താഴേക്കുവീണ 7 മാസം പ്രായമുള്ള കുഞ്ഞ് പോറൽ പോലുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടാംനിലയുടെ പാരപ്പെറ്റിനു മുകളിലെ തകിടിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ ചേർന്നു സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
കോഴി കൂടിന് അകത്തു കയറിയ മൂർഖൻ പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ കുളത്തൂർ സ്റ്റേഷന് യൂണിറ്റ് പ്രവർത്തകർ കുളത്തൂർ പള്ളിയാൽത്തൊടി ഫായിസ് വാക്കേരി തൊടി എന്നിവരുടെ കോഴി കൂടിന് അകത്തു കയറിയ മൂർഖൻ പാമ്പിനെ പിടികൂടി കുളത്തൂർ സ്റ്റേഷൻ യൂണിറ്റ് ലീഡർ സുനിൽ കടുങ്ങപുരം കേരള വനവകുപ്പ് സർപ്പ റസ്ക്യൂവർ ഹംസ മൂർഖൻ ചട്ടിപ്പറമ്പ് നിസ്താർ ബാബു പരവക്കൽ എന്നിവർ ചേർന്ന് പിടികൂടി. പാമ്പിനെ പിന്നീട് വനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് ഹംസ മൂർഖൻ അറിയിച്ചു
തെലങ്കാനയിൽ സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദനം ഹൈദരാബാദ്: തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ സംഘ്പരിവാർ സംഘടനകളുടെ ആക്രമണം. സ്കൂൾ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികൾ മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും മലയാളി വൈദികനെ മർദിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞു. പിറ്റേ ദിവസമാണ് ഇത്തരത്തിൽ വലിയ ആക
വളാഞ്ചേരി ഇളക്കിമറിച്ച് എൽഡിഎഫ് നെറ്റ് മാർച്ച് വളാഞ്ചേരി : പൗരത്വ നിയമ ഭേദഗതിക്കെതിരായി വളാഞ്ചേരിയിൽ എൽഡിഎഫ് നൈറ്റ് മാർച്ച് നടത്തി കാവുംപുറത്ത് നിന്ന് ആരംഭിച്ച മാർച്ച് വളാഞ്ചേരിയിൽ സമാപിച്ചു നെറ്റ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു മാർച്ചിന് എം സ്വരാജ് കെ ടി ജലീൽ വി പി സാനു പൊന്നാനി പാർലമെൻറ് നിയോജകമണ്ഡലം സ്ഥാനാർത്ഥി കെടി ഹംസ എന്നിവർ നേതൃത്വം നൽകി മർച്ചിൽ എൽഡിഎഫ് ഘടക കക്ഷി നേതാക്കൾ പങ്കെടുത്തു
ഭക്ഷണം തീർന്നു പോയി എന്ന് പറഞ്ഞതിന് കരുനാഗപ്പള്ളിയിൽ നടന്ന അക്രമം. ഹോട്ടൽ ഉടമക്കും ജീവനക്കാരനും കഴിച്ചുകൊണ്ടിരുന്നവർക്കും മർദ്ദനം പോലീസ് എത്തുന്നതുവരെ അക്രമം കണ്ടുനിന്ന നാട്ടുകാരെ നമിക്കണം
പട്ടാമ്പി നേർച്ച ഗുണ്ടാ വിളിയാട്ടത്തിന് വിട്ടുകൊടുക്കരുത് പോലീസ് കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു പട്ടാമ്പി നേർച്ചക്കിടെ സംഘർഷം; ഉപാഘോഷ കമ്മിറ്റിക്കാർ തമ്മിലടിച്ചു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരുക്കേറ്റു പാലക്കാട്: പട്ടാമ്പി നേർച്ച ആഘോഷത്തിനിടെ സംഘർഷം. ഉപാഘോഷ കമ്മിറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിച്ചു. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിരവധി കമ്മിറ്റികൾ ചേർന്നാണ് ആഘോഷം നടത്തുന്നത് നേർച്ച കാണാൻ എത്തിയവർക്ക് നേരെ നടക്കുന്ന ഗുണ്ടായിസം അമർച്ച ചെയ്യാൻ പോലീസ് മുൻകരുതലുകൾ എടുത്തേ മതിയാകൂ 🌀🌀🌀🌀🌀🌀 *നോർക്ക പ്രവാസി കാർഡു
മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ തെനാപ്പറമ്പിൽ പന്ത്രണ്ടാം വാർഡിൽ ഇന്ന് ഉച്ചക്ക് 10 ഏക്കറോളം സ്ഥലം തീ പടർന്നു നാട്ടുകാർ അറിയിച്ചതിന് തുടർന്ന് പെരിന്തൽമണ്ണ ഫയർഫോഴ്സും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും കൂടി തീ അണച്ചു, മഠത്തിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും വി പി വീരാൻകുട്ടിയുടെയും പരിസരപ്രദേശത്തുള്ള ആളുകളുടെയും സ്ഥലമാണ് കത്തി നശിച്ചത് നാട്ടുകാരുടെയും ട്രോമാ കെയർ പ്രവർത്തകരുടെയും ഇടപെടൽ മൂലം പരിസരപ്രദേശങ്ങളിൽ ഉള്ള വീടുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും തീ പടരുന്നത് തടയാൻ സാധിച്ചു, പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ ഓഫീസർമാരായ രാജേഷ് കെ ടി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്‍റ് ഓഫീസർ ടി സജു, ഓഫീസർമാരായ ഷൈജു, രഞ്ജിത്ത്, സജിത്ത്, രാമകൃഷ്ണൻ ഹോം ഗാർഡ് വിശ്വനാഥൻ ഡ്രൈവർ നസീർ മലപ്പുറം ജില്ലാ ട്രോമാകെയർ കൊളത്തൂർ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ പ
മൂർക്കനാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൂഴിപ്പറ്റ പു ലാക്കൽ നാരായണന്റെ വീട്ടിൽ ഇന്ന് (18/2/2024)കിണറിൽ കുടുങ്ങിയ നായയെ പെരിന്തൽമണ്ണ ഫയർഫോഴ്സിന്റെ നിർദ്ദേശപ്രകാരം അബ്ബാസ് കൈപ്രവും ട്രോമാ കെയർ മലപ്പുറം ജില്ലാ കൊളത്തൂർ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ പി കെ മുഹമ്മദ് കുട്ടി മൂർക്കനാടും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
മൂർക്കനാട് പഞ്ചായത്ത് ആരോഗ്യ ഭേരി സെമിനാറും ബോധവൽക്കരണ റാലിയും നടന്നു വെങ്ങാട് : മൂർക്കനാട് പഞ്ചായത്ത് തല ആരോഗ്യ ഭേരി സെമിനാറും ബോധവൽക്കരണ റാലിയും നടന്നു വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദ്ദം, ക്യാൻസർ, കിഡ്നി രോഗങ്ങൾ, തുടങ്ങിയവ പ്രതിരോധിക്കുന്നതിനും നേരത്തേ കണ്ടെത്തി കൃത്യമായി ചികിൽസിക്കുന്ന തിനും, ജനങ്ങളിൽ ആരോഗ്യ ശീലവൽക്കരണം വളർത്തുക, ജീവിത ശൈലി രോഗ നിർണയം ഒരു ജനകീയ ആരോഗ്യ പരിപാടി യാക്കുക എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആരോഗ്യ ഭേരിയുടെ മൂർക്കനാട് പഞ്ചായത്ത് തല ഉദ്ഘാടനം വെങ്ങാട് ഇ.എം.എസ് സെന്റിനറി ഹാളിൽ മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുൽ മുനീർ അധ്യക്ഷതവഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി ദേവി, ക്ഷേമകാര്യ സ്റ്
മ-2024 കലാപഠന ക്യാമ്പിന് ആവേശകരമായ തുടക്കം മൂർക്കനാട് ഗ്രാമപഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മ-2024 കലാപഠന ക്യാമ്പിന് ആവേശകരമായ തുടക്കം വെങ്ങാട് TRKAUP സ്കൂളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രശ്മി ശശികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സുഭാഷ് സ്വാഗതം പറഞ്ഞു ബ്ലോക്ക് മെമ്പർ ഷറഫുദ്ദീൻ മെമ്പർമാരായ സിന്ധു സക്കീർ കളത്തിൽ ജയശ്രീ ടീച്ചർ അബ്ബാദ് വാതുകാട്ടിൽ കലമ്പൻ ബാപ്പു നെഫല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ വെച്ച് രാജ്യാന്തര ഇലസ്ട്രേഷൻ ആർട്ടിൽ ഒന്നാമനായ എം.ടി.ജസീമിനേയും സജിനി ഗുരിക്കളെയും ആദരിച്ചു കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര ശില്പശാല ഉൾപ്പെടെ നാടകം, ചിത്ര രചന, നൃത്തം, സംഗീതം എന്നിങ്ങനെ അഞ
Want your business to be the top-listed Media Company?