Tibaq

Tibaq Tibaq is a Malayalam web magazine publishing original works in the areas of philosophy, culture, arts and religion.
(3)

Dr. Shafeeq Valanchery ആഘോഷിക്കപ്പെടുന്ന കേരളാ മോഡൽ വികസനത്തിന്റെ നട്ടെല്ല് പ്രവാസികൾ അയക്കുന്ന പണമാണ് എന്നത് ഇപ്പോൾ അംഗ...
27/04/2024

Dr. Shafeeq Valanchery
ആഘോഷിക്കപ്പെടുന്ന കേരളാ മോഡൽ വികസനത്തിന്റെ നട്ടെല്ല് പ്രവാസികൾ അയക്കുന്ന പണമാണ് എന്നത് ഇപ്പോൾ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ പണമയക്കലിന് വീടുകൾ പണിയുകയോ ഗാഡ്‌ജെറ്റുകളോ ഉപഭോഗവസ്തുക്കളോ വാങ്ങുകയോ പോലുള്ള ഒരു വ്യക്തിഗത മാനം മാത്രമല്ല ഉള്ളത്. മറിച്ച് അനാഥാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനും, ആവശ്യമുള്ളവർക്ക് വൈദ്യസഹായം നൽകുന്നതിനുമായി ഫണ്ട് സ്ഥാപിക്കുന്നതിനും മറ്റും കൂട്ടായ സംഭാവനകളുടെ രൂപത്തിലും കൂടിയായിരുന്നു. പ്രവാസികളുടെ ഇത്തരത്തിലുള്ള കൂട്ടായ ശ്രമങ്ങൾ (തണുത്ത) സാമൂഹിക ശാസ്ത്രം പഠനങ്ങൾക്ക് മാത്രം വിഷയമായപ്പോൾ, സാഹിത്യത്തിലെ പ്രവാസി വിശപ്പും ദാഹവും സഹിച്ച് തൻ്റെ ചെലവിൽ കേരളത്തിൽ നല്ല ജീവിതം ആസ്വദിക്കുന്നവരോട് അസൂയപ്പെട്ട്, തൻ്റെ മോശം വിധിയെപ്പഴിച്ച് കഴിച്ച് കൂട്ടി. ഈ എഴുത്തുകളിൽ വഞ്ചകനായ വിസ ഏജന്റിന്റെയോ, അല്ലെങ്കിൽ ഇണയുടെ കാത്തിരിപ്പുകളുടെയോ, അവസരവാദിയായ സുഹൃത്തിന്റേയോ രൂപത്തിൽ പ്രവാസിയുടെ വ്യക്തിപരമായ ആഴത്തിലുള്ള മുറിവ് എന്ന നിലയിലല്ലാതെ കേരളം കടന്നുവന്നതേയില്ല.

ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പുറപ്പാടുകളുടെയും, മടങ്ങിവരവുകളുടെയും രൂപത്തിൽ അനുഭവപ്പെട്ട ഒരു വലിയ ആഘ.....

ആൻമേരി ഷിമ്മലിന്റെ Mystical Dimension of Islam എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം ആരംഭിക്കുന്നു.വിവർത്തനം: സഅദ് സൽമിദൈവ...
24/12/2023

ആൻമേരി ഷിമ്മലിന്റെ Mystical Dimension of Islam എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം ആരംഭിക്കുന്നു.
വിവർത്തനം: സഅദ് സൽമി

ദൈവിക യാഥാർത്ഥ്യത്തെ അറ്റമില്ലാത്ത സമുദ്രത്തോട് ഉപമിക്കാവുന്നതാണ്. മനുഷ്യന്റെ അഹം അതിൽ ഒരു ജലത്തുള്ളിയെപ്പോലെ അലിഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. ഒരു മരുഭൂമിയെ മുൻനിർത്തിയും ദൈവിക നിലനിൽപ്പിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. സ്വയം ആഴങ്ങളെ മറച്ചുപിടിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മണൽക്കൂനകളിലാണ് മരുഭൂമിയുടെ നിലനിൽപ്പിനെ നാം അറിയുന്നത്. അതുപോലെ ജലത്തെ പ്രതീകമായി എടുത്തുകൊണ്ടും ദൈവിക ഉൺമയെ നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാവുന്നതാണ്. ഹിമത്തെപ്പോലെ ലോകം സ്ഫടികരൂപത്തിലാകുന്നത് ജലത്തിൽ നിന്നാണല്ലോ.

ദൈവിക യാഥാർത്ഥ്യത്തെ അറ്റമില്ലാത്ത സമുദ്രത്തോട് ഉപമിക്കാം. മനുഷ്യന്റെ അഹം അതിൽ ഒരു ജലത്തുള്ളിയെപ്പോലെ അലിഞ്....

Sanal Haridas എഴുതുന്നു:മനുഷ്യൻ്റെ ഭയാശങ്കകളെയും ആകാംക്ഷകളെയും സമർത്ഥമായി മുതലെടുത്തുകൊണ്ടാണ് ഫാസിസം പ്രവർത്തിക്കുന്നത്....
22/08/2023

Sanal Haridas എഴുതുന്നു:
മനുഷ്യൻ്റെ ഭയാശങ്കകളെയും ആകാംക്ഷകളെയും സമർത്ഥമായി മുതലെടുത്തുകൊണ്ടാണ് ഫാസിസം പ്രവർത്തിക്കുന്നത്. അത് കേവലം ഭരണകൂട കേന്ദ്രിതമായി മനസ്സിലാക്കപ്പെടുന്ന ഇന്ത്യൻ ബൗദ്ധിക മണ്ഡലം തീർച്ചയായും ഒരു മറുചിന്ത അർഹിക്കുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടിയോ നരേന്ദ്ര മോദിയോ ഭരണമൊഴിഞ്ഞാൽ കൊഴിഞ്ഞുവീഴുന്ന ഒന്നായാണ് ഇവർ ഫാസിസത്തെ മനസ്സിലാക്കുന്നത്.

വ്യക്തിയുടെ സവിശേഷമായ അസ്തിത്വം ഇന്ന് മുൻപെങ്ങുമില്ലാത്ത വിധം സങ്കീർണവും വിഭജിതവുമാണ്.…

ലോബത് പക്ഷെ ഒരാളോടും പരാതി പറഞ്ഞില്ല. “കേൾക്കാൻ എനിക്ക് ഒരാളെങ്കിലുമുണ്ടല്ലോ” അവർ ഈ വാക്കുകൾ മാത്രം ആവർത്തിച്ചുകൊണ്ടിരുന...
07/08/2023

ലോബത് പക്ഷെ ഒരാളോടും പരാതി പറഞ്ഞില്ല. “കേൾക്കാൻ എനിക്ക് ഒരാളെങ്കിലുമുണ്ടല്ലോ” അവർ ഈ വാക്കുകൾ മാത്രം ആവർത്തിച്ചുകൊണ്ടിരുന്നു. ഏറ്റവും ഭക്തിയിലും നന്മയിലും ജീവിച്ച അമ്മായി തന്നെയാണ് കുടുംബത്തിൽ ഏറ്റവും ദുരിതപൂർണമായ മരണം അനുഭവി ച്ചത്. അത് തന്നെയായിരുന്നു ഇയ്യോബിന്റെയും അനുഭവം. സാത്താനെ ഏൽപ്പിക്കുമ്പോൾ ദൈവം ഇയ്യോബിനെക്കു റിച്ച് പറയുന്നത് ‘ഏറ്റവും നന്മയുള്ളവനും, വിശ്വാസിയും’ ആണ് എന്നായിരുന്നു. അതായത് ആ നന്മ തന്നെയാണ് പിന്നീടുള്ള പരീക്ഷണങ്ങളിലേക്ക് നയിക്കുന്നത്. എന്നോട് എന്ത് പ്രശ്നമാണ് നിനക്കുള്ളത് എന്ന് ഇയ്യോബ് തിരിച്ച്ചോദിക്കുന്നുണ്ട്. ലോബത്തിന്റെ തുളഞ്ഞുകയറുന്ന നോട്ടം സമാനമായ ചോദ്യം തന്നെയായിരിക്കാം അവശേഷിപ്പിച്ചത്. ഇക്കണ്ട മനുഷ്യരിൽ നിന്ന് എന്തുകൊണ്ട് ഞാൻ മാത്രം ഈ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു എന്ന്. ഇയ്യോബിന്റെ ചോദ്യങ്ങളും, ലോബത്തിന്റെ അനുഭവങ്ങളും ഒരു ചോദ്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഈ ലോകത്ത് മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും അനീതികളും എങ്ങനെയാണ് ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കപ്പെടുന്ന നീതിയുടെയും, കാരുണ്യത്തിന്റെയും ചിത്രങ്ങളോട് ചേർത്ത് മനസ്സിലാക്കാനാകുക?

Ashir Beeran reviews Introducing Scholars-II: Navid Kermani

മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങളും അനീതികളും ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കപ്പെടുന്ന നീതിയുടെയും, കാരുണ...

ഹുദൈഫ റഹ്മാൻ എഴുതുന്നു:അവർ അയൽവക്കക്കാരാണ്- ബാല്യകാലസഖിയിലെ തുടക്കവാചകം. അവർ അയൽവക്കാണക്കാരാണ് എന്ന് നാം തെറ്റി വായിച്ചാ...
09/07/2023

ഹുദൈഫ റഹ്മാൻ എഴുതുന്നു:
അവർ അയൽവക്കക്കാരാണ്- ബാല്യകാലസഖിയിലെ തുടക്കവാചകം. അവർ അയൽവക്കാണക്കാരാണ് എന്ന് നാം തെറ്റി വായിച്ചാലും ശരിയാണ് ഈ വാചകം. നിരന്തരം കവിയുന്ന കമിതാക്കൾ- മജീദും സുഹറയും. വാക്കും അർത്ഥവും പോലെ. മാങ്ങാ വീണ് കിട്ടുമ്പോൾ സുഹറ ചോദിച്ചാൽ മജീദ് പറയും, കൈനീട്ടി- ഇന്നാ മുട്ട് കടിച്ചോ. മുട്ട്? കൈമുട്ട് കടിച്ചോ എന്ന അർത്ഥം കയ്യോടെ നീട്ടിതെളിഞ്ഞ് നിൽക്കുന്നു. അത് ബുദ്ധിമുട്ടാണെന്ന് മജീദിന് അറിയുന്നതിനാലാണോ അവൻ കൈമുട്ട് നീട്ടുന്നത്. കഴിവില്ലാ എന്നൊരു വിഷമനിലയുമുണ്ടല്ലോ, മുട്ടിൽ. ഇന്നാ മുട്ട് കടിച്ചോ -ഇന്ന് ആ മുട്ട് കടിച്ചോ എന്നും ആ വാചകത്തിന് മുട്ടി നിൽക്കുന്നുണ്ട്.
അതിനാലാണല്ലോ നാരായണഗുരു-
“കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിൻ
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ” എന്നോതിയത്. മൊഴി വന്നു മുഴങ്ങുന്നത് മൗനമായിട്ടാണ്- നാരായണഗുരുവിന് നമ്മോടറിയിക്കാനുള്ള ചിന്തയതാണ്.

ബാല്യകാലസഖിക്ക് മനസിലായില്ല, ബാല്യകാല സഖൻ പറയുന്ന വാക്ക്. ഒത്തിരി എന്ന് വെച്ചാൽ എത്തര? സുഹറയുടെ “വാ”യിൽ ബഷീർ വ.....

എല്ലാ കാര്യങ്ങളും പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങി വന്നു: തീർത്തും അവ്യക്തമായ ഒരു ലോകം, ഒന്നുകിൽ അവിടെ നടക്കുന്ന കാര്യങ്ങൾ...
25/06/2023

എല്ലാ കാര്യങ്ങളും പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങി വന്നു: തീർത്തും അവ്യക്തമായ ഒരു ലോകം, ഒന്നുകിൽ അവിടെ നടക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റായിരിക്കാം, അല്ലെങ്കിൽ പൂർണ്ണമായും ശരിയായിരിക്കാം, മെലിഞ്ഞു വരുന്നതിന് പകരം വണ്ണം വെച്ചു വരുന്ന കാട്, ഒരു വാക്ക് പോലും പറയാതെ തന്നെ രക്ഷപ്പെടുന്നതിന്റെ വക്കു വരെ എത്താൻ അനുവദിച്ച ആയുധധാരിയായ മനുഷ്യൻ.

അയാൾ ചോദിച്ചു, “ഇതിനൊരു അവസാനമില്ലേ, ഈ കാടിന്?”

“നമ്മളിതാ എത്തി, ഈ കുന്നിന്റെ ചെരുവിൽ തന്നെയാണ്,” മറ്റയാൾ പറഞ്ഞു. “ഒന്ന് പിടിച്ച് നിൽക്ക്. ഇന്ന് രാത്രി തന്നെ നിനക്ക് വീട്ടിലെത്താൻ കഴിയും.”

കരിഞ്ഞ മരക്കൂട്ടങ്ങൾ അവ്യക്തമായും അനന്തമായും കാണപ്പെട്ടു. അയാളുടെ ചിന്തകളെ കാടിനു നടുവിലെ ഒഴിഞ്ഞ പറമ്പു പോലെ...

Afeef Ahmed എഴുതുന്നു:ഗോപാൽ ഗുരുവും സുന്ദർ സരുക്കായും ഈ ദൈനംദിന സാമൂഹികതയെ നിർണയിക്കുന്ന ഘടകങ്ങളായി ശബ്ദത്തെയും, ഗന്ധത്ത...
19/06/2023

Afeef Ahmed എഴുതുന്നു:
ഗോപാൽ ഗുരുവും സുന്ദർ സരുക്കായും ഈ ദൈനംദിന സാമൂഹികതയെ നിർണയിക്കുന്ന ഘടകങ്ങളായി ശബ്ദത്തെയും, ഗന്ധത്തെയും രുചിയെയും മനസ്സിലാക്കുന്നുണ്ട്. ഒരു പ്രാവശ്യമെങ്കിലും ജമാമസ്ജിദ് സന്ദർശിച്ചിട്ടുള്ളവർക്ക് അതിന്റെ ശബ്ദലോകത്തെയും കബാബുകളുടെ വശ്യമായ ഗന്ധത്തെയും മറക്കുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ കേവലമാധ്യമ പ്രതിനിധാനങ്ങളുടെയും ഭരണകൂട-സിവിൽസമൂഹ യുക്തിയുടെയും ആലോചനകളിൽ നിന്നും ജമാ മസ്ജിദിനെ പരസ്പര സഹവർതിത്വത്തിന്റെ വൈവിധ്യ മണ്ഡലമായി മനസ്സിലാക്കാൻ ഈ ഇന്ദ്രിയാനുഭൂതികളിലൂടെയുള്ള അന്വേഷണം നമ്മെ സഹായിക്കുന്നുണ്ട്.
വര: Midlaj Jameel

കോലാഹലങ്ങളുടെ അസാന്നിദ്ധ്യം നഗര ശബ്ദലോകങ്ങളിൽ ജാതിയും വർഗവും അടയാളപ്പെടുത്തുന്ന പ്രിവിലേജാണ്.…

Afeef Ahmed എഴുതുന്നു:സാമൂഹികത എന്ന ആശയത്തിലേക്കുള്ള നിഗൂഢമായ സംഗീതത്തിന്റെ കടന്ന് വരവാണ് ഗുരുവിനെയും സരുക്കായിയെയും സംബ...
11/06/2023

Afeef Ahmed എഴുതുന്നു:
സാമൂഹികത എന്ന ആശയത്തിലേക്കുള്ള നിഗൂഢമായ സംഗീതത്തിന്റെ കടന്ന് വരവാണ് ഗുരുവിനെയും സരുക്കായിയെയും സംബന്ധിച്ചിടത്തോളം ബാങ്കുവിളികള്‍. ‍ പ്രാര്‍ത്ഥനയിലേക്കുള്ള കേവലമായ ക്ഷണമല്ല അവര്‍ക്ക് ബാങ്കുവിളി. മറിച്ച് മാനുഷികമെന്നും ദൈവികമെന്നും വിളിക്കാവുന്നതിന്റെ പൊതുവായ അനുഭവത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ശബ്ദരേഖകളാണ് ബാങ്കിലുള്ളത് എന്നവര്‍ നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ, മതത്തിന്റെ സാമൂഹികത എന്നത് സാമൂഹികാനുഭവം സ‍ൃഷ്ടിക്കാനുള്ള സംഗീതത്തിന്റെ സവിശേഷമായ സാധ്യതയെ ഏറെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും അവര്‍ പറയുന്നു.

സാമൂഹികത എന്ന ആശയത്തിലേക്കുള്ള നിഗൂഢമായ സംഗീതത്തിന്റെ കടന്ന് വരവാണ് ഗുരുവിനെയും സരുക്കായിയെയും സംബന്ധിച്ചി...

Sunil Kumar എഴുതുന്നു:വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അ...
05/06/2023

Sunil Kumar എഴുതുന്നു:
വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്തരമായി നീങ്ങുന്നവയാണ്. അത് ഓർമയുടെതന്നെ ഓർമയാണ്. എന്നാൽ മറ്റൊരു തരം ഓർമയുണ്ട്, നിരന്തരം വർത്തമാനത്തിലേക്ക് തുറക്കുന്ന ഓർമ, അതിനെ നിർമിക്കുകയും പുതുക്കുകയും ചെയ്യുന്ന ഓർമ. എന്നാൽ ഭൂതത്തിന്റെ ഈ അതിനിർണ്ണയനത്തിൽ നിന്നും മനുഷ്യനെ സ്വതന്ത്രനാക്കുന്ന ‘ഭാവിയിയുടെ ഓർമ’യെപ്പറ്റി ബർഗസൻ തന്റെ Creative Evolutionൽ സൂചിപ്പിക്കുന്നുണ്ട്. അത് സ്വത്വത്തെത്തന്നെ തരിപ്പണമാക്കുന്നു. എല്ലാ മുൻകൂർ നിർവചനങ്ങളെയും പൊളിക്കുന്നു.

വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്...

ശത്തിൽ നവാഫ് എഴുതുന്നു:കാന്റിന്റെ Critique of Pure Reason-ഉം, ഖുർആനും എനിക്ക് അയച്ചുതരിക, രഹസ്യമായാണ് അയയ്ക്കുന്നത് എങ്ക...
19/05/2023

ശത്തിൽ നവാഫ് എഴുതുന്നു:
കാന്റിന്റെ Critique of Pure Reason-ഉം, ഖുർആനും എനിക്ക് അയച്ചുതരിക, രഹസ്യമായാണ് അയയ്ക്കുന്നത് എങ്കിൽ ഹെഗലിന്റെ എഴുത്തുകളും അയക്കണം, പ്രത്യേകിച്ച് History of Philosophy.” 1854 ഫെബ്രുവരി 22-ന് ജയിലിൽ നിന്ന് മോചിതനായതിന്റെ ഒരാഴ്ച ശേഷം ഓംസ്കിൽ വെച്ച് ദസ്തയേവ്സ്കി തന്റെ സഹോദരൻ മിഖായേലിന് അയച്ച കത്തിൽ നിന്നാണ് ഈ വാചകം.

കാന്റിന്റെ Critique of Pure Reason-ഉം, ഖുർആനും എനിക്ക് അയച്ചുതരിക, രഹസ്യമായാണ് അയയ്ക്കുന്നത് എങ്കിൽ ഹെഗലിന്റെ എഴുത്തുകളും അയ...

Shameer Ks എഴുതുന്നു.മരണത്തിന് മുൻപ് മരിച്ചു നോക്കാനായിരുന്നു പ്രവാചകൻ പറഞ്ഞത്. മരണം ഇല്ലാതാകുമെന്ന ഓർമപ്പെടുത്തലല്ല. അന...
31/01/2023

Shameer Ks എഴുതുന്നു.
മരണത്തിന് മുൻപ് മരിച്ചു നോക്കാനായിരുന്നു പ്രവാചകൻ പറഞ്ഞത്. മരണം ഇല്ലാതാകുമെന്ന ഓർമപ്പെടുത്തലല്ല. അനന്തമായി നീളുന്ന ഉൺമയെക്കുറിച്ചുള്ള ഭീതിപ്പെടുത്തലാണ്. ഉൺമ യഥാർത്ഥത്തിൽ ഒരു ഭാരമാണ്. The unbearable lightness of being. ഭൂമിയിൽ ജീവിതം യഥാർത്ഥത്തിൽ സ്പർശിച്ചവർക്ക് അത് മനസിലാകും. അഭയാർഥി ക്യാംപുകളിലോ, ക്യാൻസർ വാർഡുകളിലോ, ഇല്ലാതാകുന്ന ഭൂമികളിലോ, സൈന്യത്തിന്റെ ബൂട്ടൊച്ചയിൽ ഉറക്കത്തിന്റെ താളം കണ്ടെത്താൻ നോക്കുന്നവർ ‘ജീവിക്കുന്ന’ ഇടങ്ങളിലോ, അടുത്ത ബുൾഡോസർ എപ്പോൾ വരുമെന്ന് നോക്കിയിരിക്കുന്ന മനുഷ്യർ പാർക്കുന്ന ഗല്ലികളിലോ പോയി നോക്കാം, ജീവിതമെന്ന അർഥരാഹിത്യത്തിന്റെ ഭാരം അവിടെ കനം തൂങ്ങിക്കിടപ്പുണ്ട്.

മരണത്തിന് മുൻപ് മരിച്ചു നോക്കാനാണ് പ്രവാചകൻ പറഞ്ഞത്. മരണമില്ലാതെയാകും എന്നല്ല. അനന്തമായി നീളുന്ന ഉൺമയെ കുറിച.....

Tibaq Top Ten 20221. (അ)ഹിംസയുടെ സാധ്യതകൾ https://tibaq.in/violence-and-political-theory/2. മോഹം നടക്കാനിറങ്ങുമ്പോൾ http...
31/12/2022

Tibaq Top Ten 2022

1. (അ)ഹിംസയുടെ സാധ്യതകൾ
https://tibaq.in/violence-and-political-theory/

2. മോഹം നടക്കാനിറങ്ങുമ്പോൾ
https://tibaq.in/schizo-sketching-1/

3. മൃഗങ്ങളോടുള്ള കരുണയും മനുഷ്യനായിത്തീരാനുള്ള വഴികളും
https://tibaq.in/on-animal-ethics-and-being-human/

4. സമയം, സങ്കല്പം, ഭാഷ: നൈൽ ഗ്രീൻ പഠനങ്ങളുടെ (അ)സാധ്യതകൾ
https://tibaq.in/nile_green_historiography/

5. സൂഫി വേരുകൾ തേടി ജീലാനിലേക്ക്
https://tibaq.in/visiting-the-gilanis-in-iran/

6. അറിവും ഉന്മാദവും: സൂഫി ആത്മജ്ഞാനത്തിന്റെ ആകാശങ്ങൾ
https://tibaq.in/sufism-and-mystical-epistemology/

7. സൂഫികളുടെ യാത്രകൾ
https://tibaq.in/journey-in-sufism/

8. തൽക്ഷണതയുടെ രാഷ്ട്രീയം
https://tibaq.in/politics-of-immediation/

9. മരണം, ബുദ്ധിസം, ഇസ്‌ലാം: മരണസ്മരണയുടെ നൈതിക സാധ്യതകൾ
https://tibaq.in/remembrance-of-death-in-islam-and-buddhism/

10. ഏകാന്തതയും മൗനവും പേറിയുള്ള യാത്രകൾ
https://tibaq.in/solitude-silence-and-journey/

Shafeeq Valanchery എഴുതുന്നു.ഷെർലക് ഹോംസിന്റെ ലോകത്ത് യാദൃശ്ചികതകൾ ഒന്നുമില്ല. ഹോംസിന് തെളിവുകളിലൂടെ തീർപ്പിലേക്ക് എത്താ...
27/12/2022

Shafeeq Valanchery എഴുതുന്നു.
ഷെർലക് ഹോംസിന്റെ ലോകത്ത് യാദൃശ്ചികതകൾ ഒന്നുമില്ല. ഹോംസിന് തെളിവുകളിലൂടെ തീർപ്പിലേക്ക് എത്താനാവുന്നത് ഈ ആകസ്‌മികതകളുടെ ഇല്ലായ്മ കൊണ്ടാണ്. ഒന്ന് ചിന്തിച്ചാൽ, ഹോംസിന്റെ ലോകം ഒരു ദൈവശാസ്ത്ര ലോകമാണ്, അത് മതേതരമായ ദൈവശാസ്ത്രമാണ് എങ്കിലും. ആ ലോകത്ത് എല്ലാം കാരണങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ആ ലോകത്തിനകത്ത് തന്നെയാണ് കാരണവും നിലനിൽക്കുന്നത്, പുറത്തുള്ള ഒരു ലോകവുമായി അതിന് യാതൊരു ബന്ധവുമില്ല. ആഴത്തിൽ അർത്ഥവത്തായ, എന്നാൽ ലൗകികമായ ഒരു ലോകം. അവിടെ ലോകം അർത്ഥപൂർണമാകുന്നത് അത് ആന്തരികമായി സ്ഥിരതയുള്ളതാണ് എന്നത്കൊണ്ടാണ്, മറിച്ച് മറ്റൊരു നിയമവ്യവസ്ഥയുടെ ബന്ധമുള്ളത്കൊണ്ടല്ല. ഹോംസിന്റെ ലോകം അത്രമേൽ യുക്തിസഹവും സ്വയം ഉൾക്കൊള്ളുന്നതുമായ ഒന്നാണെങ്കിലും അതിന്റെ സൃഷ്ടാവായ ആർതർ കോനൻ ഡോയലിന്റെ ലോകം അങ്ങനെയായിരുന്നില്ല.

ഷെർലക് ഹോംസിന്റെ ലോകം ഒരു ദൈവശാസ്ത്ര ലോകമാണ്, അത് മതേതരമായ ദൈവശാസ്ത്രമാണ് എങ്കിലും…

ഹുദൈഫ റഹ്മാൻ എഴുതുന്നു.ബഷീർ മരണത്തെ കാട്ടിത്തരുന്നതിങ്ങനെ- “കെട്ടുപോയ വിളക്കിൻറെ പുകപിടിച്ചു കറുത്ത ചിമ്മിനി പോലെ ആ മിഴി...
17/12/2022

ഹുദൈഫ റഹ്മാൻ എഴുതുന്നു.

ബഷീർ മരണത്തെ കാട്ടിത്തരുന്നതിങ്ങനെ- “കെട്ടുപോയ വിളക്കിൻറെ പുകപിടിച്ചു കറുത്ത ചിമ്മിനി പോലെ ആ മിഴികൾ രണ്ടും. വെളിച്ചവും ചൂടും പോയ അനക്കമില്ലാത്ത ആ ശരീരം.” ഇതിലെവിടെ മരണം. കെട്ടു പോയ വിളക്ക്. ചൂടാറിയ ശരീരം. കാണിക്കാൻ പറ്റാത്തത് കാണിക്കലാണല്ലോ ഉപമയുടെ കടമ. ഈ നോവലിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാകേണ്ടിയിരുന്നതാണീ മരണങ്ങൾ. ഒന്ന് മജീദിന്റെ പ്രിയപ്പെട്ടവളുടേത്, മറ്റൊന്ന് പ്രിയപ്പെട്ടവളുടെ പിതാവിന്റേത്. പ്രിയപ്പെട്ടവളുടെ മരണം ബഷീർ ഇത്ര പോലും വിവരിക്കുന്നില്ല. സുഹറയുടെ മരണം കാണിക്കുന്നേയില്ല. എന്നുവെച്ചാൽ മജീദ് അന്യനാട്ടിലായിരിക്കുന്ന നേരത്താണ് സുഹറയെ ബഷീർ മരിപ്പിക്കുന്നത്. മജീദിലേക്ക് ആ മരണം എത്തുന്നത് കത്തിലാണ്. “പ്രിയപ്പെട്ട മകൻ മജീദ് വായിച്ചറിയുവാൻ സ്വന്തം ഉമ്മ എഴുതുന്നത്. മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹ്റാ മരിച്ചു. അവളുടെ വീട്ടിൽ കിടന്ന്. എൻറെ മടിയിൽ തല വെച്ച്. ” എന്തൊരു ഉറക്കം , ഈ മരണം. ഉറങ്ങാൻ പോകുന്ന എളുപ്പത്തോടെ, അനായാസത്തോടെ. കിടന്നു, മയങ്ങി, മരിച്ചു.

‘കെട്ടുപോയ വിളക്കുപോലെ’ എന്നൊന്നും ഏതെങ്കിലും ഒരു ഉപമയെ കൊണ്ടു വരാൻ മജീദിൻറെ ഉമ്മ ശ്രമിച്ചില്ല.സാഹിത്യവും ഉപ...

സന ജീലാനി എഴുതുന്നു.വലിയ ഭക്തയായിരുന്നു ബീബി നിസാ. തൻറെ വാർദ്ധക്യ സമയത്താണ് മകൻ അബ്ദുൽ ഖാദർ ജീലാനിയെ പഠനാവശ്യാർത്ഥം ബാഗ്...
12/12/2022

സന ജീലാനി എഴുതുന്നു.
വലിയ ഭക്തയായിരുന്നു ബീബി നിസാ. തൻറെ വാർദ്ധക്യ സമയത്താണ് മകൻ അബ്ദുൽ ഖാദർ ജീലാനിയെ പഠനാവശ്യാർത്ഥം ബാഗ്ദാദിലേക്കയക്കുന്നത്. ഇനിയൊരിക്കലും പരസ്പരം കാണാനിടയില്ലെന്നറിഞ്ഞിട്ടും അവർ ആ സാഹസത്തിന് മുതിർന്നു. യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘പ്രിയ മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. എപ്പോഴും സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.’ ശൈഖ് ഉടൻ മറുപടി നൽകി; ‘ പ്രിയപ്പെട്ടാ ഉമ്മാ, ഉപദേശം അത് പോലെ ഉൾകൊള്ളുമെന്ന് ഞാൻ വാക്ക് തരുന്നു’. ബീബി നിസാ തൻറെ മകനെ മാറോട് ചേർത്ത് പറഞ്ഞു: ‘ അല്ലാഹു നിനക്കൊപ്പമുണ്ടാവട്ടെ, അവനാണ് നിന്റെ സഹായിയും സംരക്ഷകനും.’

യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. സത്യം മാത്...

ക്രിസ്റ്റഫർ പൊള്ളാർഡ് എഴുതുന്നു.ജയിലുകൾ, മാനസികാരോഗ്യ തടവറകൾ, സ്‌കൂളുകൾ, തൊഴിലിടങ്ങൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പു...
27/11/2022

ക്രിസ്റ്റഫർ പൊള്ളാർഡ് എഴുതുന്നു.
ജയിലുകൾ, മാനസികാരോഗ്യ തടവറകൾ, സ്‌കൂളുകൾ, തൊഴിലിടങ്ങൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതിയതും “മാനവികവുമായ” “അച്ചടക്കം”, “നിരീക്ഷണം” എന്നീ സമ്പ്രദായങ്ങളിലൂടെ ഫ്രഞ്ച് സമൂഹം ശിക്ഷയെ പുനഃക്രമീകരിച്ചതായി ഫൂക്കോ വാദിച്ചു. കേവലമായ ശാരീരിക ശിക്ഷയുടെ ഭീഷണിയിലൂടെയല്ലാതെ ഈ സ്ഥാപനങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കുന്ന അനുസരണയുള്ള പൗരന്മാരെ സൃഷ്ടിച്ചു. അവരുടെ പെരുമാറ്റം നിരന്തരമായി രൂപകൽപന ചെയ്യുന്നതിലൂടെ അധീശ വിശ്വാസങ്ങളും മൂല്യങ്ങളും അവർ പൂർണമായി ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയായിരുന്നു ഇത്. ഫൂക്കോയുടെ വീക്ഷണത്തിൽ, പുതിയ “അച്ചടക്ക” ശാസ്ത്രങ്ങൾ (ഉദാഹരണത്തിന്, ക്രിമിനോളജി, സൈക്യാട്രി, വിദ്യാഭ്യാസം) മുൻ സാമൂഹിക ക്രമത്തിൽ അസാധ്യമായ രീതിയിൽ എല്ലാ “വ്യതിചലനങ്ങളെയും” വെളിച്ചത്തു കൊണ്ടുവരാനും അപ്രകാരം അവയെ തിരുത്താവുന്നവയായി പരിവർത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

വിസ്ഫോടനകരമായ നിരീക്ഷണ ക്യാമറകളുടെ വളർച്ചയും ബിഗ് ഡാറ്റയുടെ പങ്കാളിത്തവും നമ്മെ ഒരു നിരീക്ഷണ-നിരീക്ഷിത സമൂഹ....

മൈസാര കമാൽ എഴുതുന്നു.എന്താണ് മിസ്റ്റിസിസം എന്ന ചോദ്യത്തിന് വളരെ കൃത്യമായ നിർവ്വചനമൊന്നും നിലനിൽക്കുന്നില്ല. എന്നാൽ വിവിധ...
21/11/2022

മൈസാര കമാൽ എഴുതുന്നു.
എന്താണ് മിസ്റ്റിസിസം എന്ന ചോദ്യത്തിന് വളരെ കൃത്യമായ നിർവ്വചനമൊന്നും നിലനിൽക്കുന്നില്ല. എന്നാൽ വിവിധങ്ങളായ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന വിശാലമായ ഒരു പദമായിട്ടാണ് മിസ്റ്റിസിസം മനസ്സിലാക്കപ്പെടുന്നത്. ദൈവിക യാഥാർത്ഥ്യവുമായുള്ള അനുഭവപരമായ ഇടപാടുകളെയാണ് അത് സാധ്യമാക്കുന്നത്. അഥവാ, നമ്മുടെ ഭൗതിക ലോകത്തിന്റെ അതിർത്തികൾക്കപ്പുറമുള്ള ദൈവികമായ യാഥാർത്ഥ്യത്തെ അനുഭവഭേദ്യമാക്കുകയാണ് മിസ്റ്റിസിസം ചെയ്യുന്നത്. ആ യാഥാർത്ഥ്യത്തിലുള്ള വിലയനവും ഉന്മാദവും പ്രണയവും ധ്യാനവുമെല്ലാം മിസ്റ്റിക്കലായ അനുഭവങ്ങളാണ്. എന്നാൽ ഈ അനുഭവങ്ങളെല്ലാം ജ്ഞാനത്തെ ഉൾക്കൊള്ളുന്നു എന്നതാണ് ഏറ്റവും പ്രധാനം.

ദൈവിക ഉൻമാദം യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യന് സ്വയം എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥ....

അബൂബക്കർ എം എ എഴുതുന്നു,സത്യജിത്ത് റേയുടെ ഐതിഹാസിക ചിത്രമായ പാഥേർ പാഞ്ചാലിയിൽ, ചിത്രത്തിൻറെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോ...
14/11/2022

അബൂബക്കർ എം എ എഴുതുന്നു,

സത്യജിത്ത് റേയുടെ ഐതിഹാസിക ചിത്രമായ പാഥേർ പാഞ്ചാലിയിൽ, ചിത്രത്തിൻറെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഹൃദയഭേദകമായ ഒരു രംഗമുണ്ട്. കഥാപാത്രങ്ങളിൽ ഒരാളായ ഹരിഹർ, ഒരു ചെറിയ കാലയളവിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയും തന്റെ മക്കളായ അപ്പുവിനെയും ദുർഗ്ഗയെയും വിളിക്കുന്നു. തത്സമയം ഭാര്യ സർബജയ പുറത്തേക്കു വന്നു. അല്പസമയം ദുഃഖസാന്ദ്രമായ മുഖത്തോടെ നിന്ന ശേഷം വല്ലാതെ കരയാൻ തുടങ്ങി. അവരുടെ മകളായ ദുർഗ, ഹരിഹർ അദ്ദേഹം നാട്ടിൽ നിന്ന് അകന്നുനിന്ന വേളയിൽ പനി ബാധിച്ചു മരണപ്പെട്ടിരിന്നു. ഭഗ്നഹൃദയരായ മാതാപിതാക്കൾ പരസ്പരം ഒരു വാക്കുപോലും ഉരുവിടാതെ കരയുന്നു. പശ്ചാത്തലത്തിൽ ദുഃഖത്തിന്റെ വ്യാപ്തിയെ വഹിച്ചുകൊണ്ട് ശാസ്ത്രീയ സംഗീതം പ്ലേ ചെയ്യുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന്റെ ചക്രവർത്തിയായ പണ്ഡിറ്റ് രവിശങ്കറായിരുന്നു ഹൃദയസ്പർശിയായ ഈ സംഗീതത്തിന്റെ പിന്നണിയിൽ.

ചടുലത എന്നത് രവിശങ്കറിന്റെ സ്വാഭാവികതയായിരുന്നു. ഇന്ത്യൻ സംഗീതത്തെ ആ ചടുലത പുതിയ സ്വപ്നങ്ങൾ കാണാൻ ഉത്തേജിപ്പ...

Sunil Kumar എഴുതുന്നു.കെട്ടിയിടലിന്റെയും കെട്ട് വിട്ട് പറക്കലിന്റേയും ഇടയ്ക്കുള്ള മധ്യനില(Middle path) ആർജിക്കാൻ വെമ്പുന...
07/11/2022

Sunil Kumar എഴുതുന്നു.
കെട്ടിയിടലിന്റെയും കെട്ട് വിട്ട് പറക്കലിന്റേയും ഇടയ്ക്കുള്ള മധ്യനില(Middle path) ആർജിക്കാൻ വെമ്പുന്ന മനുഷ്യന്റെ ഉന്മാദപ്പെരുക്കലുകളാണ് ഷാജുവിന്റെ കവിതകൾ. മര്യാദക്കാരനായതിന്റെ കുറ്റബോധത്തെ തോന്ന്യാക്ഷരങ്ങൾ കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന കവിയും കവിതയും തൊട്ടടുത്ത നിമിഷം വ്യവസ്ഥാവിധേയനായി തന്റെ ‘കർമകാണ്ഡത്തിൽ’ ബന്ധിതനാകുന്നു. ജയിൽ ഭേദനം തലയിൽ കൊണ്ട് നടക്കുന്ന ഒരു തടവു പുള്ളിയാണ് ഇവിടെ കവിത. ഉൺമയുടെ അസഹനീയമായ ഗുരുത്വത്തിന്റെയും (unbearable heaviness of being) അതുപോലെതന്നെ പിടിവിട്ട ലഘുത്വത്തിന്റെയും (Unbearable lightness of being) വിരുദ്ധ കാന്തികശക്തികൾക്ക് ഇടയ്ക്കുള്ള സ്വാസ്ഥ്യത്തിന്റെ മധ്യനില (ബുദ്ധമാർഗം) തേടിയുള്ള സർഗാത്മക സംഘർഷങ്ങൾ ഷാജുവിന്റെ എഴുത്തിൽ ഇടയ്ക്കിടെ വന്ന് പോകുന്നത് കാണാം.

ചുമ്മാ വീട്ടിലിരിക്കാൻ പറ്റിയ കാലം. എന്നാൽ പണിയെടുത്ത് കണ്ടീഷൻ ചെയ്യപ്പെട്ട നമ്മൾ ഒരു സുവർണകാലത്തെ കർമ പദ്ധത.....

Cartoonist Ali Haidar എഴുതുന്നു.എന്തിനെന്നില്ലാത്ത യാത്ര, യാത്രയുടെ അർഥം രൂപപ്പെടുത്തുന്നത് ഒരുപക്ഷേ യാത്രകൾ തന്നെയായിരി...
02/10/2022

Cartoonist Ali Haidar എഴുതുന്നു.

എന്തിനെന്നില്ലാത്ത യാത്ര, യാത്രയുടെ അർഥം രൂപപ്പെടുത്തുന്നത് ഒരുപക്ഷേ യാത്രകൾ തന്നെയായിരിക്കും. നമ്മളിങ്ങനെ നിന്നുകൊടുത്താൽ മതി. അങ്ങനെ ഒരുദിവസം ദൂരേക്ക് വണ്ടി കയറി, ദൂരമെന്നാൽ രണ്ട് പകലുകളും ഒരു രാത്രിയും കടന്ന് ട്രൈനിലെ യാത്ര. എത്ര കഥകളാണ് മുന്നിലും പിന്നിലുമായി ഇരിക്കുന്നത്? എത്രയെത്ര മുഖങ്ങൾ, സുഖങ്ങൾ, ദുഃഖങ്ങൾ, സന്ദേഹങ്ങൾ, ഏകാന്തതകൾ, മൗനങ്ങൾ, ചിതറിത്തെറിക്കുന്ന പൊട്ടിച്ചിരികൾ, ദീർഘ നിശ്വാസങ്ങൾ, ഗദ്ഗദങ്ങൾ, പ്രണയങ്ങൾ, വിരഹങ്ങൾ, അടക്കിപ്പിടിച്ച തേങ്ങലുകൾ, ടിക്കറ്റുള്ളവർ, ഇല്ലാത്തവർ, കച്ചവടക്കാർ, തെരുവ് ഗായകർ, എല്ലാം ഒരേ വണ്ടിയിൽ. എത്രമാത്രം കുഴഞ്ഞുമറിഞ്ഞ കഥകളെയും കഥാപാത്രങ്ങളെയും ഗർഭം പേറിയാവും ഓരോ ട്രെയിനുകളും ഓടിക്കൊണ്ടിരിക്കുന്നത്‌.

എത്രയെത്ര മുഖങ്ങൾ, സുഖങ്ങൾ, ദുഃഖങ്ങൾ ദീർഘ നിശ്വാസങ്ങൾ, ഗദ്ഗദങ്ങൾ, പ്രണയങ്ങൾ, വിരഹങ്ങൾ, അടക്കിപ്പിടിച്ച തേങ്ങലു.....

സൈന്‍ കസ്സാം എഴുതുന്നു.മനുഷ്യനും മൃഗങ്ങൾക്കുമിടയിലെ തർക്കത്തിൽ മനുഷ്യനായിരിക്കുക എന്നാൽ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കു...
27/09/2022

സൈന്‍ കസ്സാം എഴുതുന്നു.

മനുഷ്യനും മൃഗങ്ങൾക്കുമിടയിലെ തർക്കത്തിൽ മനുഷ്യനായിരിക്കുക എന്നാൽ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന വിഷയത്തെ അഭിമുഖീകരിക്കുകയാണ് ഇഖ്‌വാൻ ചെയ്യുന്നത്. അവിടെ മനുഷ്യനായിത്തീരുക എന്നാൽ ജീവൻ നിലനിറുത്തുന്ന പ്രപഞ്ചവുമായി, അതിൽ ആശ്ചര്യം കൊണ്ടും, കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തിയും ഗാഢമായ ബന്ധം നിലനിർത്തുന്ന അവസ്ഥയും, ബോധ്യവുമാണ്.

പ്രപഞ്ചവുമായി കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തി ഗാഢമായ ബന്ധം നിലനിർത്തുന്ന ഒരു അവസ്ഥയും, ബോധ്യവുമാണ് മ....

സൈന്‍ കസ്സാം എഴുതുന്നു.‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാട് എന്ത...
19/09/2022

സൈന്‍ കസ്സാം എഴുതുന്നു.
‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാട് എന്തായിരിക്കും എന്നതിനെക്കുറിച്ചുള്ള ഭാവനാത്മകമായ അന്വേഷണമാണ് പത്താം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഇഖ്‌വാനു സ്വഫാ എന്ന പേരിലറിയപ്പെട്ട ഒരു കൂട്ടം ചിന്തകർ രചിച്ച ‘മനുഷ്യനും മൃഗങ്ങളും: ഒരു പരാതി’. മനുഷ്യനെക്കുറിച്ചുള്ള മറ്റു ജീവികളുടെ പരാതികളുടെ വിസ്താരമാണ് രചനയുടെ ഉള്ളടക്കം. മൃഗങ്ങളെ തങ്ങളുടെ സേവനത്തിന് നിർബന്ധിതരാക്കുവാൻ തുടങ്ങിയതോടെ മൃഗങ്ങൾ ജിന്നുകളുടെ രാജാവിനോട് മനുഷ്യർക്കെതിരായ അവരുടെ പരാതികൾ തീർപ്പാക്കാൻ സഹായമഭ്യർത്ഥിച്ചു. മനുഷ്യേതര ജീവജാലങ്ങളുമായുള്ള നമ്മുടെ ബന്ധത്തിൽ ഇന്ന് നിലനിക്കുന്ന ‘ഉപയോഗ’ കേന്ദ്രീകൃത മാതൃകയിൽ നിന്നും പരസ്പര സഹവർത്തിത്വത്തിന്റെ സഹകരണപരമായ ഒരു മാതൃക പുനർവിചിന്തനം ചെയ്യുന്നതിലേക്ക് മനുഷ്യേതര മൃഗങ്ങളുമായുള്ള സംഭാഷണം നമ്മെ എത്തിക്കും. അങ്ങനെ ചെയ്യുന്നത്, ചൂഷണപരവും കീഴ്‌പ്പെടുത്തുന്നതുമായ നമ്മുടെ ബന്ധങ്ങൾ ഉണ്ടാക്കുന്ന സ്വാധീനം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നമ്മെ അനുവദിക്കും.

‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാടുകളും പരാതികള.....

നവീദ് കിർമാനി എഴുതുന്നു:ഓരോ തവണ ഞാൻ സൈന്യത്തിന്റെ ക്രൂരതയെക്കുറിച്ച് പരാമർശിക്കുമ്പോഴും പ്രതികരിക്കുന്നതിന് പകരം എഞ്ചിനീ...
05/09/2022

നവീദ് കിർമാനി എഴുതുന്നു:
ഓരോ തവണ ഞാൻ സൈന്യത്തിന്റെ ക്രൂരതയെക്കുറിച്ച് പരാമർശിക്കുമ്പോഴും പ്രതികരിക്കുന്നതിന് പകരം എഞ്ചിനീയർ പണ്ഡിറ്റുകളെ പുറത്താക്കിയ കാര്യം എടുത്തിട്ട്കൊണ്ടിരുന്നു. അതേസമയം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലും, ഇന്ത്യക്കാരും കശ്മീരികളും തമ്മിലും യഥാർത്ഥത്തിൽ വിദ്വേഷമൊന്നുമില്ലെന്ന് എഞ്ചിനീയർ ആവർത്തിക്കുന്നുണ്ടായിരുന്നു. “മിഡിൽ ഈസ്റ്റിലെ അവസ്ഥ എന്താണ്?” അയാൾ ചോദിച്ചു. ഒരു ഇസ്രായേലിക്ക് ഹെബ്രോണിലൂടെയോ വെറുതെ നടക്കാനോ ഒരു ഫലസ്തീനിക്ക് ഇസ്രായേൽ കുടിയേറ്റ സ്ഥലത്തിലൂടെ സഞ്ചരിക്കാനോ ആകില്ലെന്ന് ഞാൻ ഉത്തരം നൽകി. “ജർമ്മനിയിലൊ?” ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെ ജർമനിയിൽ മർദ്ദിച്ചതിന്റെ റിപ്പോർട്ടുകൾ സ്വാഭാവികമായും എഞ്ചിനീയർക്ക് അറിയാം. ജർമ്മനിയിലും ചില സ്ഥലങ്ങളിൽ കറുത്തവർക്ക് പോകാനാകില്ല. “അത് കശ്മീരിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല” എഞ്ചിനീയർ ആശ്ചര്യത്തോടെ പറഞ്ഞു.

നാമെല്ലാവരും സഹോദരന്മാർ’ എന്ന പാരമ്പര്യത്തെ കായീനും ഹാബേലും പോലെയുള്ള സഹോദരന്മാരായി വ്യാഖ്യാനിച്ചത് ആരെല്ല...

നവീദ് കിർമാനി എഴുതുന്നു:കശ്മീരിലെ രാഷ്ട്രീയക്കാരിൽ പലരും ശക്തമായ പട്ടാള സുരക്ഷക്ക് നടുവിലാണ് ജീവിക്കുന്നത്. കശ്മീരിലെ രാ...
30/08/2022

നവീദ് കിർമാനി എഴുതുന്നു:
കശ്മീരിലെ രാഷ്ട്രീയക്കാരിൽ പലരും ശക്തമായ പട്ടാള സുരക്ഷക്ക് നടുവിലാണ് ജീവിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയക്കാരിൽ ഒരാളെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. കശ്മീർ കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ യൂസഫ് തരിഗാമി. അമ്പതുകളിൽ പ്രായം തോന്നിക്കുന്ന കറുത്ത മുടിയുള്ള സദാ മ്ലാനതയിൽ മുഴുകിയ പോലെ കാണപ്പെടുന്ന അദ്ദേഹത്തിന് ഒരു ഇറ്റാലിയൻ‌ സിനിമയിളെ പോലീസ് ഡിറ്റക്ടീവിനെ ഓർമിപ്പിക്കുന്ന രൂപമായിരുന്നു. ‘എനിക്ക് മറ്റ് മാർഗങ്ങളില്ല’ അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് അദ്ദേഹം കഷ്ടിച്ച് ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യത്തെ അനുഭവമായിരുന്നില്ല അത്.

‘ഈ സമയത്ത് പ്രേതങ്ങൾ മാത്രമേ നഗരത്തൽ ബാക്കി കാണൂ’. എന്നെ ബോട്ടിലേക്ക് എത്തിക്കാൻ കടവിൽ കാത്തുനിന്ന കടത്തുകാര.....

Sunil Kumarഎന്താണ് ശരിക്കും ചോദ്യങ്ങൾ? ബെർഗ്സൺ പറയും അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല...
23/08/2022

Sunil Kumar
എന്താണ് ശരിക്കും ചോദ്യങ്ങൾ? ബെർഗ്സൺ പറയും അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന്. നമ്മുടെ അക്കാദമിക് തത്വചിന്തക്ക് ഇത്തരം വേവലാതികൾ ഏതുമില്ല. അവിടെ ചോദ്യങ്ങൾക്കൊപ്പമോ, അതിന് മുമ്പേ തന്നെയോ സകലതിനും ഉത്തരങ്ങളും പരിഹാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ ‘അത്ഭുതങ്ങൾ’ ഒന്നും പ്രതീക്ഷിക്കരുത്. Talking Headsന്റെ ഗാനത്തിലെ വരികൾ പോലെ ‘ഒന്നും സംഭവിക്കാത്ത ഇടമാണ് ‘സ്വർഗ്ഗം’ എങ്കിൽ ചിന്തയുടെ സ്വർഗമാണ് യൂണിവേഴ്‌സിറ്റികൾ. MLA ഹാൻഡ്ബുക്കനുസരിച്ച് ഉദ്ധരണികളും അവലംബങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞാൽ അതിൽപരം മൗലികത വേറൊയൊന്നുമില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്നവർ ചിന്താശൂന്യമായ അക്കാദമിക് സ്വർഗത്തിന് എന്നും അലങ്കാരമായിരിക്കും. ഉത്തരക്കടലാസുകൾ നോക്കി മാർക്കിടുന്ന ലാഘവത്തോടെ അവർ സകലതും മൂല്യനിർണയം നടത്തി വിധിച്ചു കളയും. അത്തരത്തിലുള്ള ഒരു മൂല്യനിർണയമാണ് ഷിനോദ് എൻ.കെ എഴുതിയ ‘തത്വചിന്താമലയാളത്തിന് സംഭവിക്കുന്നത്?’ എന്ന ലേഖനം. ഇത്തരം എഴുത്തുകളോട് ഒരുതരം ക്രിമിനൽബന്ധം പുലർത്താൻ മാത്രമേ തൽക്കാലം നിർവാഹമുള്ളൂ.

എന്താണ് ശരിക്കും ചോദ്യങ്ങൾ? അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന് ബെർഗ്....

Address


Alerts

Be the first to know and let us send you an email when Tibaq posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tibaq:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Tibaq

Tibaq is designed as an exclusive web magazine in Malayalam to make the new original, acute, and open thoughts on philosophy, culture, arts and religion accessible for the virtual –scholarly and popular philosophical –public. We try to create a channel of unlimited possibilities between profound intellectual actions and their radical analytical reactions by being in a neutral, direct and broad platform.