Metro Kerala online

  • Home
  • Metro Kerala online

Metro Kerala online Metro Kerala is a Leading Current affairs Magazine in malayalam

അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്.കുടുംബത്തിന്റെ നട്ടെല്ലായി, ...
18/06/2024

അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്.കുടുംബത്തിന്റെ നട്ടെല്ലായി, പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ യാതൊരു പരിഭവവും ഇല്ലാതെ മുന്നോട്ട് പോകാൻ അവർക്ക് കരുത്താവുന്നത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ഓർമകളുമാണ്. അങ്ങനെയുള്ള അനേകം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിക്ഷകളും ആശകളുമാണ് ചേതനയറ്റ ശരീരങ്ങളായി കഴിഞ്ഞ ദിവസം തിരിച്ചു വന്നത് .

എത്ര കരുത്തുള്ളവർ ആണെങ്കിലും ഹൃദയം തകർന്നു പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ നെടുമ്പാശേരിയിൽ കണ്ടത് . ഓരോ കുടുംബങ്ങൾക്കും ഈ ദുഃഖം താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കുന്നു. കുടുംബം പോറ്റാൻ കടൽ കടന്നുപോയ ഈ മനുഷ്യരുടെ കത്തിക്കരിഞ്ഞ ചേതനയറ്റ ശരീരം നാട്ടിലെത്തിയപ്പോൾ, ഇത്രയും മെത്രാന്മാർ സീറോ മലബാർ സഭക്കുണ്ടായിട്ടും ഒരാൾ പോലും സഭയുടെ ഭാഗത്തുനിന്നും അന്തിമോപചാരം അർപ്പിക്കാൻ ശ്രമിച്ചില്ല എന്നത് വളരെ വേദനാജനകം.പ്രവാസികളായ ഇവരൊക്കെ സഭക്ക് ചെയ്യുന്ന സേവനങ്ങൾ ഇത്ര വേഗം മറക്കരുത്.jകുവൈറ്റിൽ നാഴികക്കയ്ക്ക് നാൽപത് വട്ടം സഭാഭേദമന്യേ കുപ്പായോം തൊപ്പീം വച്ച് ചെല്ലുമ്പോൾ ഇവരുടെ വിയർപ്പിന്റെ വില എണ്ണി വാങ്ങാത്തവർ (പണം കൈപ്പറ്റുന്നത് പല പേരുകളിൽ )ആരും കാണില്ല. പേരിനെങ്കിലും ഒരാൾക്ക് നെടുമ്പാശ്ശേരിയിൽ വരാമായിരുന്നു. മറ്റുള്ളവരെ കാണിക്കാനെങ്കിലും.അവര് സഭക്ക് ചെയ്യുന്ന, ഉപകാരങ്ങൾ സഭാധികാരികൾ മറക്കരുത്....ജൂലൈ 3 നു ശേഷം കുർബാന എങ്ങോട്ട് തിരിക്കണമെന്ന് ചിന്തിച്ചിരിക്കുന്നവർ വല്ലപ്പോഴും വിശ്വാസ സമൂഹത്തേക്കൂടി ഓർത്താൽ നല്ലത്.

.അവയവ ക്കടത്തു മാഫിയ സജീവമാകുമ്പോൾ...അവയവക്കടത്തു മാഫിയ സംസ്ഥാനത്തും സജീവമാകുകയാണ്. വ്യാജ രേഖകൾ വഴി വിദേശത്തേക്ക് കടന്ന ...
21/05/2024

.അവയവ ക്കടത്തു മാഫിയ സജീവമാകുമ്പോൾ...
അവയവക്കടത്തു മാഫിയ സംസ്ഥാനത്തും സജീവമാകുകയാണ്. വ്യാജ രേഖകൾ വഴി വിദേശത്തേക്ക് കടന്ന പലതും മാഫിയകളുടെ ഇരകൾ ആയിട്ടുണ്ട്.അവയവ ക്കടത്തിനു തടയിടാനാവാതെ കുടുങ്ങിയിരിക്കുകയാണ് അധികാരികൾ.ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ താമസിക്കാനും കുറ്റവാളികൾക്ക് രാജ്യത്തുനിന്നു കടക്കാനുമൊക്കെയായി വ്യാജ ആധാർ കാർഡുകൾ നിര്‍മിക്കുന്ന സംഘം സംസ്ഥാനത്തുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ഈ ആധാർ ഉപയോഗിച്ചാണ് പിന്നീട് പാസ്പോർട്ട് ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ആധാർ നിർമിക്കുന്ന സംഘം പെരുമ്പാവൂരിലെ ഭായ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്നു എന്നും അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടി നടത്തിപ്പുകാർ കടന്നുകളഞ്ഞു.

ഇത്തരം സംഘങ്ങൾ വഴിയാണോ ഒടുവിൽ പോലീസിന്റെ പിടിയിലായ സാബിത്തും അവയവത്തിനായി കടത്തുന്നവർക്ക് വ്യാജ ആധാറും പാസ്പോർട്ടും സംഘടിപ്പിച്ചിരുന്നത്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നൽകുന്നത് എന്ന് സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്ട്. ആൾക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മിഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്ക്കാണ് അവയവക്കടത്തു സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

വ്യാജ ആധാർ, പാസ്പോർട്ട് നിര്‍മാണം, മനുഷ്യക്കടത്ത്, അവയവക്കടത്ത് തുടങ്ങി രാജ്യാന്തര തലത്തിലുള്ള സംഘമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷണം ശക്തമാക്കി.

തട്ടിപ്പിന്റെ മേൽ തട്ടിപ്പുമായി ദേശീയ പാത 544.എറണാകുളം : മംഗലപ്പുഴ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ദേശീയപാ...
20/05/2024

തട്ടിപ്പിന്റെ മേൽ തട്ടിപ്പുമായി ദേശീയ പാത 544.
എറണാകുളം : മംഗലപ്പുഴ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ദേശീയപാതയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.ദേശീയപാത544 ൽ ടോൾ പിരിവ് പലപ്പോഴും എതിർപ്പുകൾക്ക് കാരണമാക്കുന്നുണ്ട് . വലിയ തട്ടിപ്പാണ് ടോൾ പിരിവിന്റെ പേരിൽ നടക്കുന്നത്.ഭീമമായ തുകയാണ് ടോൾ ഇനത്തിൽ വാങ്ങുന്നത്. ദേശീയപാത 544 ൽ ആലുവ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.മംഗലപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരമുള്ള വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എംസി റോഡിലൂടെ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകുമ്പോഴും യാത്രക്ലേശം രൂക്ഷമാണ്. നവീകരണം സംബന്ധിച്ച സംശയം യാത്രക്കാർക്കുണ്ട്. പാലം ബലപ്പെടുത്താൻ വേണ്ടിയാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം

64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ബലപ്പെടുത്തുന്നത്. ബലപ്പെടുത്തലിന്റെ മറവിൽ വലിയൊരു തട്ടിപ്പിന് കളമൊരുങ്ങുന്നതായാണ് സൂചന.20 ദിവസത്തിൽ പണി പൂർത്തികരിക്കാനാണ് നിർദേശം.

മണിക്കൂറുകൾ നീളുന്ന ക്യു ദേശീയപാതയിലൂടെയുള്ള യാത്രാ ദുസ്സഹമാക്കിയിട്ടുണ്ട്. മംഗലപ്പുഴ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ദേശീയപാതയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Address


Alerts

Be the first to know and let us send you an email when Metro Kerala online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Metro Kerala online:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share