Backbench Stories

  • Home
  • Backbench Stories

Backbench Stories A platform just like our BACKBENCH where you can share everything, but NO hatreds!!!

18/03/2021
● ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളെ പറ്റി ജോജു ജോർജിനോട് ഒരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ വലിയ പെരുന്നാൾ ഇറങ്ങിയില്ലല്ലോ എന്നാ...
20/12/2019

● ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളെ പറ്റി ജോജു ജോർജിനോട് ഒരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ വലിയ പെരുന്നാൾ ഇറങ്ങിയില്ലല്ലോ എന്നായിരുന്നു പുള്ളിയുടെ മറുപടി.
വിവാദമായ ഷെയിൻ നിഗത്തിന്റെ കോൾ റെക്കോർഡിലും വലിയ പെരുന്നാളിന് ശേഷം പുള്ളി പ്രതിഫലം കുത്തനെ കൂട്ടുമെന്ന് പറഞ്ഞിരുന്നു.
അൻവർ റഷീദിന്റെ വിതരണത്തേക്കാളും തികച്ചും വ്യത്യസ്തമായ ട്രെയ്ലറിനേക്കാളും ഇവരിരുവരുടെയും ആത്മവിശ്വാസമാണ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വളർത്തിയത് .

● മട്ടാഞ്ചേരിയിലെ ഒരുപറ്റം യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.
അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പുമായി കൊച്ചിയിൽ ജീവിക്കുന്ന ഇവർ അപകടകരമായ ഒരു ദൗത്യം ഏറ്റെടുക്കുന്നതും അതെതുടർന്നുണ്ടാവുന്ന വലിയ പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്..

● ഒട്ടനവധി കഥാപാത്രങ്ങളും, അതിസങ്കീർണ്ണമായ കഥാഗതിയും, വ്യത്യസ്തതക്കായുള്ള പാളിയപോയ ശ്രമവും ചിത്രത്തിന്റെ പോരായ്മകളാണ്..മൂന്നേകാൽ മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരുപാട് കഥാപാത്രങ്ങൾ വന്നുപോകുന്നു എന്നല്ലാതെ മിക്കവർക്കും വ്യക്തമായ ഐഡൻറിറ്റി കൊടുക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല.

● സ്വര്ണക്കടത്തിനെ പറ്റിയുള്ള വാർത്തകൾ നാം നിത്യം കേൾക്കുന്നതാണ്. അത്തരമൊരു സംഭവത്തിനുപിന്നിലെ കാണാപ്പുറങ്ങളിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നത്.
ഇതേ കഥയിൽ തന്നെ ദൈർഘ്യം ഇനിയും കുറച് കഥാപാത്രങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരുപാട് ബേധപെട്ട ചിത്രമായേനെ വലിയ പെരുന്നാൾ.രണ്ടാം പകുതിക്ക് ഒന്നാം പകുതിയെ അപേക്ഷിച് വ്യക്തത ഉണ്ടെങ്കിലും നല്ല മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ട്.

● ഷെയിൻ നിഗത്തിന്റെ കഥാപാത്രമായ അഖറും പൂജയും തമ്മിലുള്ള പ്രണയം മികച്ചതായിരുന്നു. ഇവരൊന്നിച്ചുള്ള രംഗങ്ങളെല്ലാം ചിത്രത്തിലെ മികച്ച ഭാഗങ്ങളാണ്..അഖറായി ഷെയിൻ നന്നായിരുന്നു. പൂജയായി വേഷമിട്ടിരിക്കുന്നത് കൊൽക്കത്ത സ്വദേശി ഹിമിക ബോസാണ്. നല്ല പ്രകടനം.

● അനവധി പുതുമുഖങ്ങൾക്കൊപ്പം സൗബിൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരുടെ ഗസ്റ്റ് അപ്പിയറൻസ് ചിത്രത്തിലുണ്ട്. മുഷിച്ചിലിനിടയിലും അവിടവിടെ ചിരിക്കാനുള്ള വകയും ചിത്രം നൽകുന്നുണ്ട്..
മട്ടാഞ്ചേരിയുടെ വളരെ റോ ആയ ഛായാഗ്രഹണം അഭിനന്ദനം അർഹിക്കുന്നു. സംസാരരീതിയിലും മറ്റും നല്ല രീതിയിൽ ശ്രദ്ധിച്ചിട്ടുണ്ട്.

● പടം കഴിഞ്ഞപ്പോൾ മനസ്സിൽ തങ്ങി നിന്നത് ജോജുവിന്റെ കഥാപാത്രം മാത്രമാണ്. കുറച്ചു സമയമേ ഉള്ളുവെങ്കിലും പുള്ളിയുടെ കഥ നൊമ്പരപെടുത്തുന്നതാണ്..
സംഗീതത്തിൽ പുതുമകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ കടന്നുപോയി.


● പ്രതീക്ഷകൾക്കൊത്തുയരാതെ പോയൊരു ബോറൻ അനുഭവമാണ് വലിയ പെരുന്നാൾ. അനാവശ്യമായ രംഗങ്ങളൊക്കെ ഒഴിവാക്കി പടം കുറച്ചുകൂടെ ഷോർട് ആക്കിയാൽ ചിലപ്പോൾ ഗുണം ചെയ്‌തേക്കും..

Verdict : Average

● ഡ്രൈവിംഗ് ലൈസൻസ്● ആരാധകന്റെയും താരത്തിന്റെയും കഥ പറയുന്ന ഒരുപിടി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ വൺവേ ടിക്...
20/12/2019

● ഡ്രൈവിംഗ് ലൈസൻസ്

● ആരാധകന്റെയും താരത്തിന്റെയും കഥ പറയുന്ന ഒരുപിടി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ വൺവേ ടിക്കറ്റ്, മോഹൻലാൽ, സുവർണ്ണ പുരുഷൻ, ഇക്കയുടെ ശകടം തുടങ്ങിയ ഈവക സിനിമകൾക്കൊന്നും തിയേറ്ററിൽ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ സിനിമയുടെ പ്ലോട്ട് കേട്ടപ്പോൾ പ്രതീക്ഷയൊന്നും തോന്നിയില്ലെങ്കിലും രണ്ടാഴ്ച മുന്നേ ഇറങ്ങിയ ഉഗ്രനൊരു ട്രെയ്‌ലറാണ് ചിത്രത്തിലേക്ക് ആകർഷിച്ചത്.

● കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള സൂപ്പർസ്റ്റാറാണ് ഹരീന്ദ്രൻ. ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് RTO ആയ കുരുവിള. ലൈസൻസ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഹരീന്ദ്രന് കുരുവിളയുടെ ഓഫിസിൽ വരേണ്ടി വരുന്നു. എന്നാൽ അപ്രതീക്ഷിതമായി നടക്കുന്ന ചില അനിഷ്ട സംഭവങ്ങൾ രണ്ടുപേർക്കുമിടയിലെ ഈഗോ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

● പിടിച്ചിരുത്തുന്ന കഥാഗതിയും, കഥാപാത്രങ്ങളുടെയെല്ലാം മികച്ച പ്രകടനങ്ങളും , നർമ്മവും ഉദ്വെഗവും കൃത്യമായി ചേർത്തൊരുക്കിയ സ്ക്രിപ്പ്റ്റും ചേർന്ന പെർഫെക്ട് ഫെസ്റ്റിവൽ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്.
ചിരിപ്പിക്കേണ്ടിടത് ചിരിപ്പിച്, ഇമോഷണൽ ആവേണ്ടിടത് ചെറുതായി കണ്ണ് നനയിച്ച്, ത്രില്ലിംഗ് ആവേണ്ടിടത് സീറ്റിന് തുമ്പിൽ പിടിച്ചിരുത്തി തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായ ഒഴുക്ക് ചിത്രം പാലിക്കുന്നുണ്ട്.

● ഹരീന്ദ്രനായി പ്രിത്വിരാജിന്റെയും, കുരുവിളയായി സുരാജിന്റെയും മാസ്മരിക പ്രകടനമാണ് ചിത്രത്തിന്റെ പിൻബലം. കഥാപാത്രങ്ങളിലെല്ലാം തന്നെ കൃത്യമായി തിരക്കഥ വർക്ക് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളിലും. രണ്ടു പേരുടെയും തൊഴിലിടത്തെയും, അല്ലാത്തതുമായ സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഡീറ്റൈൽഡ് ആയിത്തന്നെ വരച്ചുകാട്ടാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ഒരല്പം ഗ്രെഷേഡുള്ള വേഷം പൃഥ്‌വി മികച്ചതാക്കിയപ്പോൾ, 2019ലെ തന്റെ മികച്ച പ്രകടങ്ങളുടെ കൂട്ടത്തിൽ സുരാജ് ഒരെണ്ണം കൂടി കൂട്ടിച്ചേർത്തു.

● സഹതാരങ്ങൾക്ക് കൂടി പൂണ്ടുവിളയാടാനുള്ള സ്‌പെയ്‌സ് ചിത്രത്തിലുണ്ട്.
സൈജുകുറുപ്പ്, മിയ ജോർജ്, ലാലു അലക്സ്, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങിയവരെല്ലാം തന്നെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് അവതരിപിച്ചിട്ടുള്ളത് .. ഏറെനാളുകൾക്ക് ശേഷം ലാലു അലക്സിനെ മികച്ചൊരു വേഷത്തിൽ കാണാനായതും സന്തോഷം നൽകി.

● ആറ് വര്ഷം മുൻപ് ഇറങ്ങിയ ഹണീബീക്ക് ശേഷം കരിയറിൽ ഒരു വിജയം പോലുമില്ലാതിരുന്ന ജീൻ പോൾ ലാലിന് മികച്ചൊരു തിരിച്ചുവരവ് തന്നെയാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന കാര്യത്തിൽ സംശയമില്ല.
ഹെലിക്യാം ഷോട്ടുകളുടെ കൃത്യമായ ഉപയോഗം ചിത്രത്തിന്റെ മേന്മയാണ്,
സുഷിന് ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ മൂഡിനൊപ്പം ചേർന്നുനിന്നു.


● ഈ ഉത്സവകാലത് കുടുംബമായി ആസ്വദിച്ചു കാണാവുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജാണ് ഡ്രൈവിങ് ലൈസൻസ്.
ധൈര്യമായി ടിക്കറ്റെടുക്കാം.

Verdict : Very Good

● കെട്ട്യോളാണ് എൻ്റെ മാലാഖ ● കല്യാണത്തിന് ശേഷം പ്രണയബദ്ധരാവുന്ന ദമ്പതികളുടെ കഥകൾ പറയുന്ന സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട...
24/11/2019

● കെട്ട്യോളാണ് എൻ്റെ മാലാഖ

● കല്യാണത്തിന് ശേഷം പ്രണയബദ്ധരാവുന്ന ദമ്പതികളുടെ കഥകൾ പറയുന്ന സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. എന്നാൽ നവാഗതനായ നിസാം ബഷീറിന്റെ സംവിധാനത്തിൽ ഇറങ്ങിയ "കെട്ട്യോളാണ് എൻ്റെ മാലാഖ" വേറിട്ട് നിൽക്കുന്നത് ഒരുപിടി മികച്ച പ്രകടനങ്ങൾ കൊണ്ടും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയത്തിന്റെ മികച്ച അവതരണം കൊണ്ടും കൂടിയാണ്.

● അവിവാഹിതനായൊരു യുവകർഷകനാണ് സ്ലീവാചൻ. തനി നാട്ടിൻപുറത്തുകാരൻ. വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടേ ഇല്ലാത്ത സ്ലീവാചൻ പ്രായമായ അമ്മച്ചിക്ക് തുണയായി ഒരു പെൺകുട്ടി വേണമെന്ന തിരിച്ചറിവിൽ വിവാഹിതനാവുന്നു. എന്നാൽ അമ്മച്ചിയോ പെങ്ങമ്മാരും അല്ലാതെ മറ്റു സ്ത്രീകളുമായി യാതൊരു ബന്ധവുമില്ലാത്ത സ്ലീവാചന് കല്യാണം കഴിച്ചു കൊണ്ടുവന്ന പെൺകുട്ടിയെ മനസിലാക്കാൻ സാധിക്കാതെ വരുന്നു. തുടർന്ന് സ്ലീവാചന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഘര്ഷങ്ങളും, പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

● സസൂക്ഷ്മം കൈകാര്യം ചെയ്തില്ലെങ്കിൽ ഏറെ തെറ്റായ കാര്യങ്ങൾ കൺവെ ചെയ്യാൻ സാധ്യതയുള്ള ഒരു വിഷയത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച സംവിധായകനിരിക്കട്ടെ ആദ്യത്തെ കയ്യടി.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, മാരിറ്റൽ റേപ്പ് തുടങ്ങിയ വിഷയങ്ങളെ ഒരിടത്തും പ്രേക്ഷകന്റെ നെറ്റി ചുളിപ്പിക്കാതെ, കുടുംബസമേതം തന്നെ കാണാൻ പാകത്തിൽ ഒരുക്കിയെടുക്കുന്നത് ചെറിയ കാര്യമല്ല.

● ദ്വയാർഥ പ്രയോഗങ്ങളോ, അശ്ളീല തമാശകളോ ഇല്ലാതെ നർമ്മത്തിൽ പൊതിഞ് കഥ പറഞ്ഞുപോയത് ചിത്രത്തിന്റെ പൾസ് പോയിന്റാണ്.
സംഭവബഹുലമായ കഥയോ, ട്വിസ്റ്റുകളോ ഒന്നും ഇല്ലാതെ തന്നെ രണ്ടേകാൽ മണിക്കൂർ നേരം പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നുണ്ട്.
രണ്ടാം പകുതി ഒരല്പം ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും സ്ലീവാചന്റെ കഥാപാത്രത്തിന് ആന്തരികമായി സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി കാണിക്കാൻ ആ രംഗങ്ങൾക്കായിട്ടുണ്ട്.



● ആസിഫ് അലി സ്ലീവാചനായി തകർത്തുകളഞ്ഞു.
കഥാപാത്രത്തിന്റെ ചിന്തകളും അയാളിലെ മാറ്റങ്ങളുമൊക്കെ കൃത്യമായി പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.
നായിക തരക്കേടില്ലായിരുന്നു. എവിടൊക്കെയോ അല്പം നാടകീയത അനുഭവപെട്ടു.
സ്ലീവാചന്റെ അമ്മയായി വേഷമിട്ട നടിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ

● കുടുംബസമേതം കണ്ടിരിക്കാവുന്നൊരു കൊച്ചു ചിത്രമാണ് കെട്ട്യോളാണ് എൻ്റെ മാലാഖ. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണം എന്ന വാർത്ത കേട്ടപ്പോൾ "ക്‌ളാസ്സെടുക്കാന് സണ്ണി ലിയോണി വരുമോ??" , "സ്‌കൂളിൽ ബ്ലൂഫിലിം കാണിച്ചുതരുമോ" എന്നൊക്കെ ചോദിക്കുന്ന സമൂഹത്തിൽ ഇത്തരമൊരു ചിത്രം ആവശ്യമാണ്.

Verdict : Very Good

● ജാക്ക് & ഡാനിയൽ● സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ദിലീപ് - എസ് എൽ പുറം ജയസൂര്യ കൂട്ടുകെട്...
16/11/2019

● ജാക്ക് & ഡാനിയൽ

● സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ദിലീപ് - എസ് എൽ പുറം ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ജാക്ക് & ഡാനിയൽ. തമിഴകത്തെ ആക്ഷൻ കിംഗ് അർജുൻ പ്രധാന വേഷത്തിൽ എത്തുന്ന മലയാളചിത്രമെന്നതും ജാക്ക് & ഡാനിയലിന്റെ പ്രത്യേകതയാണ്.

● പിടികിട്ടാപുള്ളിയായ ജാക്ക് എന്ന കള്ളനെ പിടികൂടാൻ കേരളാ പൊലീസിന് സാധിക്കാതെ വരികയും, തമിഴ്ന്നാട്ടുകാരനായ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡാനിയൽ, ഈ ദൗത്യം നിർവഹിക്കാനായി കേരളത്തിൽ എത്തുകയും ചെയ്യുന്നു.

● മേക്കിങ്ങിന്റെ കാര്യത്തിൽ 2007ൽ ഇറങ്ങിയ സ്പീഡിൽ നിന്നും വീണ്ടുമൊരു പത്തുവർഷം പുറകോട്ടാണ് സംവിധായകൻ പോയിരിക്കുന്നത്.
വളരെ അലസമായ അവതരണവും, ഒരാവശ്യവുമില്ലാത്ത കുറെ കഥാപാത്രങ്ങളും,സീനുകളും, അറുബോറൻ സംഭാഷണങ്ങളുമെല്ലാം ചേർന്ന ഒരു ടോട്ടൽ ഡിസാസ്റ്ററാണ് ജാക്ക് & ഡാനിയൽ.

● രണ്ടരമണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിൽ പശ്ചാത്തലസംഗീതമില്ലാത്ത ഒരു സീൻ പോലും ഇല്ലെന്ന് തോന്നുന്നു.
ചായ കുടിക്കുന്ന സീനിലും ചുമ്മാ കോറിഡോറിലൂടെ നടക്കുന്ന സീനിലും വരെ മ്യൂസിക്ക് കയറ്റി വെറുപ്പിച്ചിട്ടുണ്ട്.
ഗോപി സുന്ദർ നാല് പടത്തിനുള്ള മ്യൂസിക്ക് ഇതിനൊന്നിന്‌ കൊടുത്തിട്ടുണ്ട്.

● അശോകന്റെയും, സൈജുകുറുപ്പിന്റെയും ഒന്ന് രണ്ട് തമാശകൾ മാറ്റിനിർത്തിയാൽ പ്രേക്ഷകരെ കരയിപ്പിക്കുന്ന കോമഡികളാണ് മുഴുവനും. പീറ്റർ ഹെയ്‌നിന്റെ ഒരു കാമിയോ അപ്പിയറൻസ് ഉണ്ട്. സഹിക്കാൻ പറ്റൂല.
"പോയിട്ട് വരൂ എന്ന് പറയുന്ന ഒരേയൊരു സ്ഥലമാണ് ഗോ..വ"
എന്ന തമാശയൊക്കെ കേട്ടപ്പോൾ തളത്തിൽ ദിനേശനെ നോക്കുന്ന ശോഭയുടെ അവസ്ഥയായിരുന്നു.

● സമീറ സനീഷ് ദിലീപിന് ഡിസൈൻ ചെയ്തുകൊടുത്തതൊക്കെ ഇച്ചിരി ടൈറ്റ് ഡ്രെസ്സുകളാണ്.
എന്ത് കഷ്ടമാണെന്ന് നോക്കണേ..
പുള്ളിക് അഭിനയിക്കുന്നതിനൊപ്പം വയറും കൂടി ഇച്ചിരി അകത്തോട്ട് തള്ളി പിടിക്കണം. അർജുൻ കൂടെ ഉള്ള സീനാണെങ്കിൽപിന്നെ പറയുകയേ വേണ്ട.. ഇപ്പൊ പൊട്ടിത്തെറിക്കും എന്ന മട്ടാണ്..
ഇങ്ങനൊക്കെ ഒരു മനുഷ്യനെ ദ്രോഹിക്കാമോ?

● ആകെപ്പാടെ മെച്ചം തോന്നിയത് അര്ജുന്റെയും സൈജു കുറുപ്പിന്റെയും കഥാപാത്രങ്ങളാണ്. സകലതും മൂഞ്ചി നിക്കുമ്പോഴും ഇവരുടെ പ്രകടനം കൊണ്ട് ചിത്രത്തെ താങ്ങി നിർത്താൻ സാധിച്ചിട്ടുണ്ട്.
നായികയായി അഞ്ചു കുര്യൻ ബേധപെട്ട പ്രകടനമായിരുന്നു.



● ക്ളൈമാക്സ് സീനിലെ വീഎഫ്എക്സ് കണ്ടാൽ വിനയനൊക്കെ ജെയിംസ് കാമറൂൺ ആണെന്ന് തോന്നിപ്പോവും. ദുരന്തം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും .

● ഡിവിഡി വാച് പോലും അർഹിക്കാത്ത ഒരു സിനിമയായിട്ടാണ് തോന്നിയത്.
ഈ വർഷം കണ്ട ഏറ്റവും മോശം സിനിമകളിൽ ഒന്ന്..

Verdict : Very Poor

● മൂത്തോൻ ● ഒട്ടനവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും മികച്ച അഭിപ്രായങ്ങൾ റിലീസിന് മുന്നേ തന്നെ നേടുകയും ചെയ്ത ...
08/11/2019

● മൂത്തോൻ

● ഒട്ടനവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും മികച്ച അഭിപ്രായങ്ങൾ റിലീസിന് മുന്നേ തന്നെ നേടുകയും ചെയ്ത മൂത്തോൻ, "കേൾക്കുന്നുണ്ടോ" എന്ന ഷോർട് ഫിലിമിനും, Liar 's Dice എന്ന ചിത്രത്തിനും ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്.

● തൻ്റെ സഹോദരനായ അക്ബറിനെ തേടി മുല്ല എന്ന കുട്ടി ലക്ഷദ്വീപിൽ നിന്നും ഒറ്റക്ക് മുംബൈയിലേക്ക് പോകുന്നതും അവിടെ വെച് ഭായ് എന്നയാളെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

● ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീര സിനിമയാണ് മൂത്തോൻ.
ക്യാമറക്ക് മുന്നിലും പിന്നിലുമുള്ള ഓരോരുത്തരും അവരുടെ മാക്സിമം എഫേർട്ട് ചിത്രത്തിനായി എടുത്തിട്ടുണ്ടെന്ന് വ്യക്തം.
മിക്ക സംവിധായകരും കൈവെക്കാൻ മടിക്കുന്ന പല വിഷയങ്ങളും വളരെ ഭംഗിയായി ദൃശ്യവൽക്കരിക്കാൻ ഗീതു മോഹൻദാസിനായിട്ടുണ്ട്.
രണ്ടാംപകുതിയിലെ കൈവിട്ടുപോകാൻ ഏറെ സാധ്യതയുള്ള പല രംഗങ്ങളും വളരെ കയ്യടക്കത്തോടെയാണ് അവർ ചിത്രീകരിച്ചിരിക്കുന്നത്.

● ചിത്രത്തിനായി ഉയരുന്ന കയ്യടികളിൽ വലിയൊരു പങ്കും നിവിൻ പോളി അർഹിക്കുന്നുണ്ട്.
കരിയറിലെ ഏറ്റവും മികച്ച സമയത്തു നിൽക്കുമ്പോഴും യാതൊരു മടിയുമില്ലാതെ മൂത്തോന് വേണ്ടി അഭിനയ ക്ലാസ്സിൽ പോയതിന്.
തൂക്കം കൂട്ടിയും കുറച്ചും കഥാപാത്രത്തിന് വേണ്ടി ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തിയതിന്.
പല നടന്മാരും ചെയ്യാൻ മടിക്കുന്നൊരു വേഷം ഏറ്റെടുത്ത് അങ്ങേയറ്റം മികച്ചതാക്കിയതിന്..
നിവിന്റെ അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവ് തന്നെയായിരിക്കും മൂത്തോൻ.. ഉറപ്പ്.



● ദിലീഷ് പോത്തൻ, സഞ്ജന ദീപു, റോഷൻ മാത്യു, സുജിത് ശങ്കർ, ശശാങ്ക് അറോറ, ശോഭിത ദുലീബാല, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സുജിത് ശങ്കറിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായ പ്രകടനമാണ് ലഭിച്ചത്. ഇത്ര മികച്ചൊരു നടനാണ് ഇദ്ദേഹമെന്ന് ഒട്ടും കരുതിയില്ല.

● സഹോദരനെ തേടി മുംബൈയിൽ വരുന്ന മുല്ലയുടെ കഥയാണ് പ്രമേയമെങ്കിലും പാരലൽ ആയിത്തന്നെ വേറെ ചില ജീവിതങ്ങളും ചിത്രം പറയുന്നുണ്ട്. ലക്ഷദ്വീപിലെ ഭാഷയും, ജീവിതങ്ങളും, അവരുടെ വിചിത്രമായ ചില ആചാരങ്ങളുമൊക്കെ വേറിട്ടൊരു അനുഭവമായിരുന്നു.
അതിനോളം തന്നെ മികച്ചതായിരുന്നു മുംബൈ നഗരത്തിലെ കാഴ്ചകളും.
ഇത്രയും ഭംഗിയായി മുംബൈ നഗരം ചിത്രീകരിച്ചൊരു മലയാള സിനിമ വേറെ ഇല്ലെന്ന് തന്നെ പറയാം.
രാജീവ് രവിയുടെ ക്യാമറയിൽ ഇതിൽ കുറഞ്ഞതെന്തു പ്രതീക്ഷിക്കാൻ.

● തമിഴും മലയാളവും കലർന്ന ലക്ഷദ്വീപിലെ ജസെരിയും ,ഹിന്ദിയുമാണ് ചിത്രത്തിലെ ഭാഷകൾ. ഇംഗ്ലീഷോ മലയാളമോ സബ്ടൈറ്റിലുകൾ എല്ലാ സീനിലും ചിത്രത്തിലുണ്ടായിരിന്നു..
സ്നേഹ ഖൻവാക്കറും, ഗോവിന്ദ് വസന്തയുമാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
പല സീനുകളിലും യഥാര്‍ത്ഥ സൗണ്ട് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നുന്നു. പശ്ചാത്തലസംഗീതം വളരെ കുറവാണു ചിത്രത്തിൽ. ഉള്ളത് വളരെ കൃത്യമായ ഇടങ്ങളിൽ ഏറ്റവും ഭംഗിയോടെ.

● ആകെമൊത്തം പതിവ് കാഴ്ചരീതികളിൽ നിന്ന് മാറി നിൽക്കുന്നൊരു അനുഭവമാണ് മൂത്തോൻ. നമുക്കറിയാത്ത, ലോകം അംഗീകരിച്ചിട്ടില്ലാത്ത,അപരിചിതമായ ചുറ്റുപാടുകളിൽ കഴിയുന്ന പല മനുഷ്യരെയും അവരുടെ ജീവിതങ്ങളും കണ്ടനുഭവിക്കാൻ തയ്യാറണെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം.

Verdict : Outstanding

● കൈതി -  An out-and-out thriller● 2017ൽ പുറത്തിറങ്ങിയ മാനഗരം എന്ന ചിത്രം എത്രപേർ കണ്ടിട്ടുണ്ടാവുമെന്നറിയില്ല. ആ വർഷം ഇറ...
26/10/2019

● കൈതി - An out-and-out thriller

● 2017ൽ പുറത്തിറങ്ങിയ മാനഗരം എന്ന ചിത്രം എത്രപേർ കണ്ടിട്ടുണ്ടാവുമെന്നറിയില്ല. ആ വർഷം ഇറങ്ങിയ മികച്ച തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു നവാഗതനായ ലോകേഷ് സംവിധാനം ചെയ്ത, മൾട്ടിലീനിയർ രീതിയിൽ കഥ പറഞ്ഞ മാനഗരം. കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന തന്റെ രണ്ടാമത്തെ ചിത്രമായ കൈതി അന്നൗൻസ് ചെയ്ത നാൾ മുതൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ്. തിയേറ്റർ വാച് അർഹിക്കുന്ന സിനിമയാണെന്ന് അടിവരയിടുന്നതാണ് ചിത്രത്തിന്റെ ട്രൈലെർ.

● തന്നെ കാണാൻ നാളെ ആരോ വരുന്നുണ്ടെന്നറിഞ്ഞ ആകാംക്ഷയിൽ അനാഥാലയത്തിൽ കഴിയുന്ന കൊച്ചുപെൺകുട്ടി,
900 കിലോഗ്രാം കൊക്കയ്ൻ സീസ് ചെയ്തിരിക്കുന്ന പോലീസ് സ്‌പെഷൽ ഫോഴ്‌സ്, അത് ഏതുവിധേനയും കൈക്കലാക്കാൻ തീരുമാനിക്കുന്ന ഒരുപറ്റം വില്ലന്മാർ, പോലീസ് സ്റ്റേഷനിൽ ഡ്രങ്ക് ആൻഡ് ഡ്രൈവ് കാരണം ഹാജരാവേണ്ടി വന്ന കുറച്ചു ചെറുപ്പക്കാർ,
10 വർഷത്തെ ജയില്വാസത്തിനു ശേഷം പരോളിൽ ഇറങ്ങിയ ദില്ലി എന്ന കൊലയാളി.
ഇത്രയും പേർക്കിടയിൽ ഒരു രാത്രിയിൽ നടക്കുന്ന ഉദ്വെഗജനകമായ സംഭവങ്ങളാണ് കൈതി എന്ന ചിത്രം.

● ആദ്യത്തെ ഒരു മുക്കാൽ മണിക്കൂറോളം ഓരോ കഥാപാത്രങ്ങളെയും, അതാതു കഥാസന്ദര്ഭങ്ങളെയും വ്യക്തമായി പരിചയപ്പെടുത്തിയതിനു ശേഷം ഫുൾ സ്വിങ്ങിലോട്ട് മാറുകയാണ് ചിത്രം.
ഒരു സെക്കൻഡ് പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാതെ സീറ്റിന് തുമ്പിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം പൂർണ്ണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

● പോസ്റ്ററിൽ പറയുന്നതുപോലെ തന്നെ ചിത്രത്തിൽ പാട്ടുകളോ, നായികയോ പ്രണയമോ ഒന്നുമില്ല. രാചസൻ, തീരൻ അധികാരം ഒൻഡ്രു എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിൽ പുറത്തിറങ്ങുന്ന ലക്ഷണമൊത്ത ത്രില്ലറാണ് കൈതി. ഒരു ഇമോഷണൽ ഫ്ലാഷ്ബാക്കിനുള്ള എല്ലാ സാധ്യതകളും, സന്ദർഭവും ഉണ്ടായിട്ടും അതിലേക്കൊന്നും പോകാതെ പൂർണ്ണമായും ലൈവായി തന്നെ, കാർത്തിയുടെ ഡയലോഗ് ഡെലിവറിയിലൂടെ കഥ പറഞ്ഞു പോയത് കയ്യടി അർഹിക്കുന്നു.

● ഓടിക്കൊണ്ടിരിക്കുന്ന ലോറി, ഒരു ഗുണ്ടാതാവളം, അടച്ചിട്ട പോലീസ് സ്റ്റേഷൻ എന്നിങ്ങനെ ചുരുങ്ങിയ സ്ഥലങ്ങളിലാണ് കഥ നടക്കുന്നത്. സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനം ചിത്രത്തിലുണ്ട്. ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റേത്.
രണ്ടേ രണ്ടു സിനിമകൾ കൊണ്ടുതന്നെ താനൊരു മികച്ച സംവിധായകനെന്ന് ലോകേഷ് തെളിയിച്ചിരിക്കുകയാണ്.

● ദില്ലി..!
വലംകയ്യിൽ ഞാന്നു കിടക്കുന്ന വിലങ്, നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറി, പോക്കറ്റ് കീറിയ അയഞ്ഞ ഷർട്ട്, പതിഞ്ഞ സംസാരം..
ഒന്നാമതേ കിടിലനായൊരു കഥാപാത്രം ക്ളൈമാക്‌സോടുകൂടി വേറേതോ ലെവെലിലേക്ക് ഉയർന്നുപോയത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. ദില്ലിയായി കാർത്തി ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം..

● സ്‌പെഷൽ ഫോഴ്‌സ് ഓഫിസറായി നരെയ്‌നെ ഏറെക്കാലത്തിനു ശേഷം മികച്ചൊരു വേഷത്തിൽ കാണാനായി. ലോറിയിൽ കൂടെയുള്ള പയ്യൻ, പുതുതായി ചാർജെടുത്ത പോലീസ് ഓഫിസർ തുടങ്ങി തിയേറ്റർ വിട്ടാലും കൂടെ ഇറങ്ങിപോരുന്ന ഒരുപിടി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്.

● ഇരുട്ടിനെ ഒരു കഥാപാത്രമാക്കി തന്നെ സ്‌ക്രീനിലെത്തിച്ച സിനിമാട്ടോഗ്രാഫർ സത്യൻ സൂര്യൻ കയ്യടി അർഹിക്കുന്നു.ലോറിയുടെയും ടോർച്ചിന്റെയും നിലാവിനെയും പോലും വെളിച്ചം വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഫൈറ്റ് സീനുകളൊക്കെ അസാധ്യമായിരുന്നു.
അടിക്കെടാ അവനെ എന്ന് പ്രേക്ഷകർ വിളിച്ചു പറയുന്നിടത്താണ് ആദ്യത്തെ അടി വീഴുന്നത് തന്നെ.അമ്മാതിരി ബിൽഡപ്പയിരുന്നു..
രോമാഞ്ചം...!!!
സിനിമക്കായുള്ള പാട്ടുകൾ ഇല്ലെങ്കിലും കൃത്യമായ ഇടങ്ങളിൽ കടന്നു വരുന്ന പഴയ തമിഴ് പാട്ടും ഒരു ഡപ്പാങ്കുത് പാട്ടും കഥയിൽ ചേർന്നു നിന്ന് കയ്യടി വാങ്ങിക്കുന്നുണ്ട്.

● മിനിറ്റുകൾ കഴിയുംതോറും തില്ലടിപ്പിച്ച്‌ ,തില്ലടിപ്പിച്ച്‌ ഒടുക്കം സീറ്റിൽ നിന്നെഴുന്നേറ്റു കയ്യടിപ്പിക്കുന്നൊരു ക്ളൈമാക്‌സും, ചിത്രത്തിനൊരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന കൂടി നൽകുന്ന ടെയ്ൽ എൻഡ് കൂടി കഴിയുമ്പോൾ നിറഞ്ഞ മനസ്സോടെ തിയേറ്ററിൽ നിന്നിറങ്ങി വരാം

● ആകെമൊത്തം ഴോനറിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ചിത്രം.
ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ തീർച്ചയായും കയറുക.
കഥ മുഴുവൻ രാത്രിയിലായതുകൊണ്ടുതന്നെ നല്ല ദൃശ്യശബ്ദസംവിധാനങ്ങളുള്ള തിയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക..

Verdict : Outstanding



[ വാൽ: സ്കിപ്റ്റ് തിരഞ്ഞെടുക്കുമ്പോൾ കാർത്തിയോട് കൂടി അഭിപ്രായം ചോദിക്കാൻ പുള്ളിയുടെ ചേട്ടൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ഉള്ളിലെ നടന് ഇടക്കെങ്കിലും ഒരു ജോലി ആയേനെ. അതല്ലെങ്കിൽ സമയമില്ലാത്ത കാരണം കാർത്തി ഒഴിവാക്കുന്ന സിനിമകൾ ഏറ്റെടുത്തു ചെയ്താലും മതി.]

● ബിഗിൽ - A Rollicking Entertainer ...!● "Filmein sirf teen cheezo ke wajah se chalti hai, Entertainment, Entertainment,...
25/10/2019

● ബിഗിൽ - A Rollicking Entertainer ...!

● "Filmein sirf teen cheezo ke wajah se chalti hai, Entertainment, Entertainment, Entertainment "
ദ ഡേർട്ടി പിക്ച്ചർ എന്ന സിനിമയിൽ വിദ്യാബാലൻ പറയുന്ന ഡയലോഗാണ്.
ലോജിക്കും, ബുദ്ധിയും ഉപയോഗിച്ച് സിനിമ കാണുന്ന ചെറിയൊരു ശതമാനത്തെ മാറ്റിനിർത്തിയാൽ ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും സിനിമ എന്നത് മേല്പറഞ്ഞപോലെ വിനോദം മാത്രമാണ്.
അവിടെ അവർക്ക് പാട്ടു വേണം, ഡാൻസ് വേണം, പ്രണയം വേണം, ആക്ഷൻ വേണം.
ഈ ഒരു ആവശ്യകതയെ അങ്ങേയറ്റം തൃപ്തികരമായി നിറവേറ്റി കൊടുക്കുന്നിടത്താണ് വിജയ് എന്ന നടൻ പലർക്കും "കടവുൾ" ആയി മാറുന്നത്.
വിജയ് നായകനാവുന്ന ബിഗിലും മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒന്നാന്തരമൊരു ഉത്സവകാല ആഘോഷ ചിത്രമാണ്.

● അത്യാവശ്യം ഗുണ്ടാപ്പണികളും സാമൂഹ്യസേവനവുമൊക്കെയായി ജീവിക്കുന്നയാളാണ് മൈക്കിൾ/ബിഗിൽ .
ഒരു പ്രത്യേക സാഹചര്യത്തിൽ തമിഴ്നാട് വിമൻസ് ഫുടബോൾ ടീമിന്റെ കോച്ചായി അയാൾക്ക് സ്ഥാനമേൽക്കേണ്ടതായി വരുന്നു.
തനിക്ക് ഏൽപ്പിക്കപ്പെട്ട ചുമതല മൈക്കിൾ എത്രമാത്രം ഭംഗിയായി പൂർത്തിയാക്കുന്നുവെന്നതിനൊപ്പം മൈക്കിളിന്റെ ഭൂതകാലവും ചിത്രം വിശദമായി തന്നെ പറയുന്നുണ്ട്.

● ഗുണ്ടയായ മൈക്കിൾ ആയും, ഫുടബോൾ കോച്ച് ബിഗിലായും, അച്ഛനായ രായപ്പനായും മികച്ച പ്രകടനമാണ് വിജയ് കാഴ്ച വെച്ചത്.
താരത്തെ മാത്രമല്ല. വിജയിലെ നടനെയും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സംവിധായകനും കടുത്ത വിജയ് ആരാധകനുമായ അറ്റ്ലീക്ക് സാധിച്ചിട്ടുണ്ട്.സംസാരിക്കുമ്പോൾ വിക്കുള്ള രായപ്പന്റെ വേഷം വിജയ് നന്നാക്കി.
ഇന്റർവെലിന് തൊട്ടു മുൻപുള്ള ഇമോഷണൽ രംഗങ്ങൾ നന്നായിരുന്നു.
ചിത്രത്തിലെ പ്രണയരംഗങ്ങൾ മാത്രമാണ് മൊത്തത്തിൽ മോശമായി തോന്നിയത്.

● പൂർണ്ണമായും വിജയ് ഷോ ആയ ഒന്നാം പകുതിയും, വിജയ്‌ക്കൊപ്പം തന്നെ പറയാൻ ഉദ്ദേശിച്ച വിഷയത്തിനും, മറ്റു കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്ത രണ്ടാം പകുതിയും ചിത്രത്തെ ഒരു പെർഫക്റ്റ് എന്റർറ്റൈനെർ ആക്കി മാറ്റുന്നുണ്ട്.
ആസിഡ് അറ്റാക്ക് നേരിടേണ്ടി വന്ന പെണ്കുട്ടിയിലും, കല്യാണശേഷം കരിയർ അവസാനിപ്പിക്കേണ്ടി വന്ന പെൺകുട്ടിയിലും വിജയ് ഷോ മാറ്റിവെച്ചു, സിനിമ കൂടുതൽ സമയമെടുത്ത് ഗൗരവത്തോടെ സമീപിക്കുന്നുണ്ട്.
ആണുങ്ങൾക്ക് ഉള്ളപോലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സ്ത്രീകൾക്കും ഉണ്ടെന്നും,ഇവയൊന്നും കല്യാണമോ മറ്റു കാരണങ്ങൾ കൊണ്ടോ മാറ്റിവെക്കാൻ ഉള്ളവയല്ലെന്നും ചിത്രം അടിവരയിട്ടു പറയുന്നുണ്ട്.



● ട്രെയ്ലറിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ "ബിഗിലെ" വിളി സിനിമയിൽ നന്നായിരുന്നു, അതുപോലെ ഗ്രാഫിക്സ് രംഗങ്ങളും ടോട്ടാലിറ്റിയിൽ ആസ്വാദനത്തെ ഒട്ടും ബാധിച്ചില്ല.
പാട്ടുകൾ എല്ലാം നന്നായി തോന്നി..
സിംഗപ്പെണ്ണേ പ്ലെസ് ചെയ്ത സ്ഥലവും അതിന്റെ ചിത്രീകരണവും നന്നായിരുന്നു.
റഹ്മാന്റെ സംഗീതം സിനിമക്ക് നൽകുന്ന മൈലേജ് ചെറുതല്ല.
നൂറുതവണ കണ്ട ക്ലിഷേ ക്ളൈമാക്സ് ആണെങ്കിൽ പോലും രോമാഞ്ചമുണ്ടാക്കാൻ സാധിച്ചത് അറ്റ്ലീയുടെ മിടുക്കാണ്.

● ഫുട്‍ബോള് മാച്ചുകൾ എല്ലാം തന്നെ മികച്ച ചിത്രീകരണമായിരുന്നു.
മഹാസമുദ്രം ഷോട്ടുകളൊക്കെ ഒരുപാടുണ്ടെങ്കിലും എടുക്കേണ്ട പോലെ എടുത്താൽ കയ്യടി ശബ്ദം ഉയരുക തന്നെ ചെയ്യുമെന്ന് സിനിമ കണ്ടാൽ മനസിലാവും.

● ആകെമൊത്തം ഒരുഗ്രൻ അടിപൊളി പടം.
അങ്ങനൊരു ചിത്രം അതർഹിക്കുന്ന ആംബിയൻസിൽ തന്നെ കാണുക.
തിയേറ്ററുകൾ പൂരപരമ്പക്കാൻ, കളക്ഷൻ റെക്കോർഡുകൾ മാറ്റിയെഴുതാൻ മറ്റൊരു വിജയ് ചിത്രം കൂടി.

Verdict : Excellent

● എടക്കാട് ബറ്റാലിയൻ 06 ● നവാഗതനായ സ്വപ്‌നേഷ്  നായർ സംവിധാനം ചെയ്യുന്ന  എടക്കാട് ബറ്റാലിയൻ 06  കോഴിക്കോടെ എടക്കാട് എന്ന ...
18/10/2019

● എടക്കാട് ബറ്റാലിയൻ 06

● നവാഗതനായ സ്വപ്‌നേഷ് നായർ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയൻ 06 കോഴിക്കോടെ എടക്കാട് എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ്.
എടക്കാടിലെ സാധാരണക്കാരായ ഒരുപറ്റം ആളുകളുടെ ജീവിതത്തിൽ ലീവിന് വരുന്ന ഷഫീഖ് മുഹമ്മദ് എന്ന ആർമി ക്യാപ്റ്റൻ നടത്തുന്ന ഇടപെടലുകളാണ് ചിത്രം പറയുന്നത്.

● ഒട്ടനവധി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. അവർക്കെല്ലാം കഥയിൽ കൃത്യമായ പങ്കുണ്ടെങ്കിലും അതിനൊരു ദൃശ്യഭാഷ്യമൊരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിട്ടില്ല.
ഇമോഷണൽ സീനുകളും മറ്റും ബോറടിയാണ് ഉണ്ടാക്കിയത്.
ഉപദേശങ്ങളോ, ക്ലാസ് എടുക്കലോ ഇല്ലാതെ തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ചുകൊടുക്കുന്നൊരു പട്ടാളക്കാരൻ എന്നത് നല്ലൊരു ത്രെഡാണെണെങ്കിലും അതിനെ ഭംഗിയായി സ്‌ക്രീനിലെത്തിക്കാൻ സാധിച്ചിട്ടില്ല.

● എല്ലാവരും അവരവരുടെ റോളുകൾ ചെയ്തുപോകുന്നു എന്നല്ലാതെ മാനസികമായി ഒരടുപ്പവും ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തത് തന്നെയാണ് പ്രധാന പോരായ്മ.
അതുകൊണ്ട് തന്നെ ഇരുപതു മിനുട്ടോളം നീണ്ടു നിന്ന ഇമോഷണൽ ക്ളൈമാക്സ് യാതൊരു വികാരവുമുണ്ടാക്കാതെ കടന്നുപോയി.
മതമൈത്രിയും രാജ്യസ്നേഹവുമൊക്കെ ഏച്ചുകെട്ടിയ കണക്കെ മുഴച്ചുനിന്നു.

● ക്യാപ്റ്റൻ ഷഫീഖായി ടോവിനോ നന്നായിരുന്നു.
ഡ്രസ്സിങ്ങിലും ബോഡി ലാംഗ്വേജിലും ഒരു പട്ടാളക്കാരനായി തന്നെ അനുഭവപെട്ടു. തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്തയും ടോവിനോയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06 .
നല്ല പെയർ ആയിരുന്നു. നീ ഹിമമഴയായ് എന്ന പാട്ടും അതിന്റെ ചിത്രീകരണവും മികച്ചതാണ്. കൈലാസ് മേനോനാണ് സംഗീതം.
സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണം നന്നായിരുന്നു.പ്രത്യേകിച്ചും ഒന്നാം പകുതിയിലെ ആക്സിഡന്റ് രംഗം നല്ല ചിത്രീകരണമായിരുന്നു.

● ആകെമൊത്തം ശരാശരി അനുഭവമാണ് ചിത്രം നൽകിയത്.
പാത്രസൃഷ്ടിയിലും, അവതരണത്തിലും ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെകിൽ കുറേക്കൂടി നല്ലൊരനുഭവമായേനെ എന്ന് തോന്നി.
സിനിമകൾ ആളുകൾക്ക് എന്തെങ്കിലും സന്ദേശം നല്കാനുള്ളതാണെന്നു ഒട്ടും കരുതുന്നില്ല. എന്നാൽ സന്ദേശങ്ങൾക്ക് വേണ്ടി എടുക്കുന്ന സിനിമകൾ ആ ജോലി നന്നായി ചെയ്യാതെ വരുന്നത് നിരാശാജനകമാണ്.

Verdict : Average

13/10/2019

"കഥകളാണ് ഐതിഹ്യങ്ങളാവുന്നതത്രെ,
ഐതിഹ്യങ്ങളാണത്രെ ഗ്രന്ഥങ്ങളാകുന്നത്..."

കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ ഇതൊന്നു കേട്ട് നോക്ക്

കൂടുതൽ വീഡിയോസ് നു ഈ പേജ് സബ്സ്ക്രൈബ് ചെയ്യൂ

Story Teller : Arun Vincent Kuttikat

25/09/2019
24/09/2019

Address


Telephone

+919633991881

Website

Alerts

Be the first to know and let us send you an email when Backbench Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share