Left Circle

Left Circle politics

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ...
20/03/2024

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

സൈബർ പോലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം.

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ...
20/03/2024

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലികൾ മാർച്ച് 22ന് ആരംഭിക്കും. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ആദ്യ റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. മാർച്ച് 22 വൈകുന്നേരം 7.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മാർച്ച് 23 ന് കാസർകോട്ടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികൾ സംഘടിപ്പിക്കും. സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ബഹുജന റാലിയിൽ അണിനിരക്കും.

Shout out to my newest followers! Excited to have you onboard! Satheesh Ramachandran, Jothis Parakka, Vijayaraghavan Pan...
20/03/2024

Shout out to my newest followers! Excited to have you onboard! Satheesh Ramachandran, Jothis Parakka, Vijayaraghavan Pananghat, Sudeesh Chandran Sagavu, ഗിരീഷ് രാധാകൃഷ്ണൻ, Hemachandran Thayambath, Jaleel Malabary, Jobish Eachur, Ejaz Mohammed, Muzammil Shana, Kutten Kerala, Shòukǔ Vaḷamarutūr, Anandhu Madhu, Vijesh Vazhayil, Anish Kadathanadan

How Political Extortion of BJP Works...
20/03/2024

How Political Extortion of BJP Works...

കേരളത്തിൻറെ അഭിമാനമായ കെൽട്രോൺ തമിഴ്നാട് സർക്കാരിൽ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓർഡർ നേടിയെടുത്തുവെന്ന സന്തോഷം നിങ്ങള...
20/03/2024

കേരളത്തിൻറെ അഭിമാനമായ കെൽട്രോൺ തമിഴ്നാട് സർക്കാരിൽ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓർഡർ നേടിയെടുത്തുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. മറ്റ് നിരവധി കമ്പനികളുമായി പൊരുതി മത്സരാധിഷ്ടിത ടെന്ററിലൂടെയാണ് കെൽട്രോണിന്റെ ഈ നേട്ടമെന്നത് സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു.

തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ് നാട് ടെക്സ്റ്റ് ബുക്ക് & എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷൻ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെൻഡറുകൾ ആണ് കെൽട്രോൺ സ്വന്തമാക്കിയത്. മൂന്ന് ടെൻഡറുകളുടെയും മൊത്തം മൂല്യം നികുതി ഉൾപ്പടെ 1076 കോടി രൂപയാണ്.
തമിഴ് നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാൻഡ് & കൺട്രോൾ സെൻറർ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉൾപ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ ഓർഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറുമാണ് ഈ മെഗാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈടെക്ക് ലാബുകളുടെ ഏകോപനം കേന്ദ്രീകൃതമായി കമാൻഡ് & കൺട്രോൾ സെൻറർ വഴിയാണ് നിർവഹിക്കുന്നത്. ഇതിൻറെ അഞ്ചു വർഷത്തേക്കുള്ള ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി കെൽട്രോൺ നിർവഹിക്കും.
സ്മാർട്ട് ക്ലാസ് റൂമുകളുടെ അഞ്ചു വർഷത്തെ ഓൺസൈറ്റ് വാറണ്ടിയും സേവനവും കെൽട്രോൺ നൽകുന്നതായിരിക്കും.

ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിൽ 12 വർഷത്തോളം പ്രവർത്തന പരിചയം കെൽട്രോണിനുണ്ട്.
കേരളത്തിൽ സ്കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് തമിഴ്നാട്ടിലെ മെഗാ ഓർഡർ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന് സഹായിച്ചത്. കൂടാതെ ഈ വർഷം ഒഡീഷയിൽ നിന്നും സ്മാർട്ട്ക്‌ളാസ്സുകൾ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിൽ നിന്നും ഈ മെഗാ ഓർഡർ നേടാൻ സഹായകമായിട്ടുണ്ട്. തമിഴ് നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ കെൽട്രോൺ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ...
19/03/2024

ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇ.എം.എസിന്റെ സ്മരണകൾ നമുക്ക് പ്രചോദനം പകരും.

സ്വന്തം കൊടിക്കൂറ പാറിക്കാൻ വർഗീയ രാഷ്ട്രീയം കിണഞ്ഞു പരിശ്രമിക്കുമ്പോളും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്. ഭൂവുടമ വ്യവസ്ഥയെ ഭൂപരിഷ്കരണത്തിലൂടെ തകർത്തും ആധുനിക വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും അടിത്തറ പാകിയും ഇന്നു നാം കാണുന്ന കേരളത്തെ വാർത്തെടുത്തവരുടെ നേതൃനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യക്കായുള്ള പോരാട്ടത്തിലാണിന്ന് രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികൾ. സംഘപരിവാറിന്റെ അധികാര ഹുങ്കിനും പണക്കൊഴുപ്പിനും മുൻപിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വലതുപക്ഷം അടിയറവു പറഞ്ഞതോടെ ഈ സമരം കൂടുതൽ നിശ്ചയദാർഢ്യത്തോടെയും പ്രത്യയശാസ്ത്രബോധ്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുന്നു. അതിനു സഖാവ് ഇ.എം.എസ് പകർന്നു തന്ന രാഷ്ട്രീയപാഠങ്ങൾ വഴികാട്ടിയാകും.

ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാർദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന; തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാം. സഖാവ് ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ അതിന് വഴികാട്ടിയാവും.

പെൻഷൻ കിട്ടിയ സന്തോഷമാണ്. വിഷു-റംസാൻ-ഈസ്റ്റർ ആഘോഷങ്ങൾക്കായി 3 മാസത്തെ പെൻഷൻ തുകയാണ് സംസ്ഥാന സർക്കാർ വയോജനങ്ങളുടെ കൈകളിലെ...
19/03/2024

പെൻഷൻ കിട്ടിയ സന്തോഷമാണ്. വിഷു-റംസാൻ-ഈസ്റ്റർ ആഘോഷങ്ങൾക്കായി 3 മാസത്തെ പെൻഷൻ തുകയാണ് സംസ്ഥാന സർക്കാർ വയോജനങ്ങളുടെ കൈകളിലെത്തിക്കുന്നത്. അതിൽ ആദ്യഗഡു ആയ 1600 രൂപയുടെ വിതരണം ആരംഭിച്ചു. 3,200 രൂപ കൂടി ഏപ്രിൽ മാസം ആദ്യവാരം തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

🔥♥️
18/03/2024

🔥♥️

The utilization of electoral bonds for extortion further highlights the alarming erosion of democratic principles and th...
18/03/2024

The utilization of electoral bonds for extortion further highlights the alarming erosion of democratic principles and the nefarious actions of BJP

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്ക...
18/03/2024

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

🔥🔥🔥
18/03/2024

🔥🔥🔥

ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ   പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ ...
18/03/2024

ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു.

തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പത്താമത്തെ ടെർമിനൽ ഫോർട്ട് കൊച്ചിവാട്ടർ മെട്രോയുടെ എല്ലാ ടെർമിനലുകളും അതിവേഗം പൂർത്തീകരിക്കുക എന്നത് തന്നെയാണ് ഈ സർക്കാർ...
18/03/2024

പത്താമത്തെ ടെർമിനൽ ഫോർട്ട് കൊച്ചി

വാട്ടർ മെട്രോയുടെ എല്ലാ ടെർമിനലുകളും അതിവേഗം പൂർത്തീകരിക്കുക എന്നത് തന്നെയാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ബഹു. മുഖ്യമന്ത്രി 4 ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്തതോടെ 9 ടെർമിനലുകൾ പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. 5 റൂട്ടുകളിലൂടെയുള്ള സർവീസും ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ഇനി ഫോർട്ട് കൊച്ചിയാണ്. വാട്ടർമെട്രോയുടെ പത്താമത്തെ ടെർമിനലായ ഫോർട്ട് കൊച്ചിയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങളുടെ അവസാനഘട്ട പരിശോധന കൂടി കഴിഞ്ഞാൽ നമുക്ക് ഫോർട്ട് കൊച്ചി കൂടെ തുറക്കാം. ബഹു. എംഎൽഎ കെ.ജെ മാക്സി കൃത്യമായി ഇടപെട്ടുകൊണ്ട് നിർമ്മാണവേളയിൽ യാതൊരു തടസവുമുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ 4800 രൂപയാണ...
16/03/2024

സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ 4800 രൂപയാണ് വയോജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്നത്. പ്രതിമാസം 1600 രൂപ പെൻഷൻ തുകയുള്ളതിൽ ഒരു ഗഡു ഇപ്പോൾ വിതരണത്തിലാണ്‌.
പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.

എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന...
16/03/2024

എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.

നൂതന ആശയങ്ങളും പദ്ധതികളും വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്‌റ്റോറുകൾ, വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സുഭിക്ഷ ഹോട്ടലുകൾ, സംസ്ഥാനത്ത് 4,35,138 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി നിരവധി പദ്ധതികൾ.

വിലക്കയറ്റം നിയന്ത്രിക്കാൻ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ സ്‌റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ, മില്ലെറ്റ് പ്രോത്സാഹന പരിപാടികൾ, വീടുകളിൽ റേഷൻ എത്തിക്കുന്ന ഒപ്പം പദ്ധതി, പോക്കറ്റ് ഫ്രണ്ട്‌ലി പിവിസി റേഷൻ കാർഡ്, റേഷന് പുറമേ സപ്ലൈകോ-ശബരി ഉത്പനങ്ങളും പാചകവാതകം, മിനി ബാങ്കിംഗ് സൗകര്യവുമായി റേഷൻകടകൾ മുഖം മാറി കെ-സ്റ്റോറുകൾ ആയി.
2022-23ൽ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി ശബരി കെ-റൈസ് വിപണിയിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ വകുപ്പിന് കഴിയുന്നു.
---
സാഭിമാനം, നവകേരളം!

കേരളം വ്യാവസായിക രംഗത്ത് സൃഷ്ടിക്കുന്ന കുതിപ്പ് പ്രതിഫലിപ്പിച്ചുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ...
16/03/2024

കേരളം വ്യാവസായിക രംഗത്ത് സൃഷ്ടിക്കുന്ന കുതിപ്പ് പ്രതിഫലിപ്പിച്ചുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിലേക്ക് 1000 ബിസിനസ് ജെറ്റുകൾ പറന്നിറങ്ങിയെന്ന സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. പ്രവർത്തനം തുടങ്ങി കേവലം ഒരു വർഷവും രണ്ട് മാസവുമാകുമ്പോഴാണ് ആയിരം ബിസിനസ് ജെറ്റ് ഓപ്പറേഷൻ എന്ന നേട്ടം നമ്മൾ കൈവരിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഏറ്റവും ആധുനികവും ആഢംബരം നിറഞ്ഞതുമാണ്. പറക്കാം പ്രൗഢിയോടെ എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ബിസിനസ് ജെറ്റ് ടെർമിനൽ അതിവേഗം ദേശീയ ശ്രദ്ധയാകർഷിച്ചു. ' എയർക്രാഫ്റ്റ് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്‌സ് ' എന്ന സൗകര്യവും ടെർമിനലിനെ പ്രശസ്തമാക്കി. ചാർട്ടർ വിമാനത്തിൽ ഇവിടെയെത്തുന്ന യാത്രക്കാർക്ക് രണ്ടുമിനിട്ടിൽ എയർക്രാഫ്റ്റിൽ നിന്ന് സ്വന്തം കാറിലേയ്‌ക്കെത്താം എന്നതാണ് ഈ സവിശേഷത. രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകളും ചെറിയൊരു ഡ്യൂട്ടിഫ്രീ ഷോപ്പും സജ്ജമാക്കിയിട്ടുണ്ട്. 2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന G-20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർവിമാനങ്ങൾ ഈ ടെർമിനലിൽ എത്തിയിരുന്നു. 2023 സെപ്റ്റംബറിൽ ചാർട്ടേർഡായി ഒരു ബോയിങ് 737 വിമാനം തന്നെ എത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58 യാത്രക്കാരാണ് പ്രസ്തുത ദിനം സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ എത്തിയത്.

2024-ൽ രണ്ടുമാസത്തിനുള്ളിൽ 120 സർവീസുകൾ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വർഷം സർവീസുകൾ 1200 കടക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

മൃഗസംരക്ഷണ ,ക്ഷീരവികസന മേഖലയെ പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാ...
16/03/2024

മൃഗസംരക്ഷണ ,ക്ഷീരവികസന മേഖലയെ പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണ രീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാനായി.

ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും ക്ഷീരമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമെന്നോണം 20 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.

29 മൊബൈൽ വെറ്റിനറി യൂണിറ്റുകൾ, കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന ഗോവർദ്ധിനി പദ്ധതികൾ. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി. കുളമ്പ് രോഗം, പേവിഷ ബാധ, ചർമ്മമുഴ തുടങ്ങി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക പദ്ധതികൾ, കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ, വെള്ളം-പാലും പാലുൽപ്പനങ്ങളുടെയും ഗുണ നിലവാരം പരിശോധിക്കുന്നതിന് എൻഎബിഎൽ അക്രെഡിറ്റേഷനോടു കൂടിയ സ്‌റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.

2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സഹായങ്ങൾ സർക്കാർ ഒരുക്കി നൽകുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണത്തിന് എ-ഹെൽപ്പ്, കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ, ആശ്രയ കോഴിവളർത്തൽ പദ്ധതി, കെപ്‌കോ വനിതാമിത്രം തുടങ്ങിയ പദ്ധതികളും മൂല്യവർധിത ഇറച്ചി ഉൽപ്പന്നങ്ങൾക്കായി പ്ലാന്റ്, ക്ഷീരകർഷകർക്കായി ക്ഷീരശ്രീ പോർട്ടൽ തുടങ്ങിയ സംരംഭങ്ങളും അഭിനന്ദനീയമാണ്. ക്ഷീരോൽപാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്ക് ക്ഷീര സഹകാരി അവാർഡ്, മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ് ക്ഷീര മേഖലയിലെ വിപ്ലവാത്മകമായ മാറ്റങ്ങൾ.
---
സാഭിമാനം, നവകേരളം!

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ  അഞ്ച് ലക്ഷത്തിലധികം വീടുകളാണ് ( 5,00,038 വീടുകൾ)  അനുവദിച്ചിട്ടുള്ളത്. ഇതി...
16/03/2024

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം വീടുകളാണ് ( 5,00,038 വീടുകൾ) അനുവദിച്ചിട്ടുള്ളത്. ഇതിൽ 3,85,145 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു.

അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്. ഇവർക്ക് പുറമെ പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാര്‍, മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറുകയാണ്. ഇത്രയും ജനകീയവും വിപുലവുമായ ഒരു ഭവനനിർമ്മാണ പദ്ധതി രാജ്യത്ത് മറ്റെങ്ങുമില്ല. ഇക്കഴിഞ്ഞ ബജറ്റിൽ 2024 മാർച്ച് ആകുമ്പോഴേക്കും അഞ്ചുലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാർ വെച്ച വീടുകൾ പൂർത്തിയാകുന്നതോടെ ആ ലക്ഷ്യം കൈവരിക്കാൻ കഴിയും.

പൂർത്തിയായ 3,85,145 വീടുകളിൽ 2,69,687 വീടുകളും (70%) പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്. പട്ടികവർഗക്കാർക്ക് ഭവന നിർമ്മാണത്തിന് ആറുലക്ഷം രൂപയും നൽകുന്നു. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിലാണ് 33272 വീടുകൾ പൂർത്തിയാക്കിയത്. കേരളം ഇവർക്കും നാലുലക്ഷം രൂപ നൽകുന്നു. ഈ വീടുകൾക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. ശേഷിക്കുന്ന 3,28,000 രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്കുന്നത്. അതായത് 82% തുകയും സംസ്ഥാനസർക്കാർ നൽകുന്നു. ലൈഫ്-പിഎംഎവൈ അർബൻ പദ്ധതിയിലൂടെ 82186 വീടുകളാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നല്കുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് രണ്ടര ലക്ഷം രൂപ കൂടി ചേർത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നു.

ലൈഫ് മിഷൻ വഴിയുള്ള ഭവന നിർമ്മാണത്തിനായി നാളിതുവരെ ചെലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതിൽ 2081.69 കോടി രൂപ (12.09%) മാത്രമാണ് കേന്ദ്രവിഹിതം. രാജ്യത്ത് ഭവന നിർമ്മാണത്തിന് ഏറ്റവുമധികം പണം നൽകുന്ന സംസ്ഥാനം കേരളമാണ്.

11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 2 ഭവന സമുച്ചയങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയിലും (ജി സി ഡി എ, പെരിന്തല്‍മണ്ണ നഗരസഭ) 3 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരെണ്ണം സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയിലും(മണ്ണന്തല-എന്‍ ജി ഒ യൂണിയന്‍) ബാക്കിയുള്ള 5 എണ്ണം (അടിമാലി, കടമ്പൂര്‍, കരിമണ്ണൂര്‍, പുനലൂര്‍, വിജയപുരം) ലൈഫ് മിഷന്‍ നേരിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ (പൂവച്ചല്‍, നെല്ലിക്കുഴി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്.

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ ചെറുചിരികള്‍ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നില്‍ മാതൃകയാകുകയാണ് സംസ്ഥാന സര്‍ക്കാര്‍.
---
സാഭിമാനം, നവകേരളം !

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Left Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share