Pusthaka niroopakan

Pusthaka niroopakan MOB-80890 36090

online cultural channel

Contact address : Chief Editor, Pusthaka Niroopakan Magazine, Nirmalyam, U-81, Thampuran Road, Near Maruthankuzhy Temple, Kanjirampara Post, Trivandrum -695 030.

യുദ്ധവിരുദ്ധ ചലച്ചിത്ര യുദ്ധങ്ങൾ / ലേഖന പരമ്പര -4 / സാബു ശങ്കർ / Hiroshima Mon Amour / പേജ് 51-53/ നേർകാഴ്ച്ച വാരിക / അമ...
09/04/2023

യുദ്ധവിരുദ്ധ ചലച്ചിത്ര യുദ്ധങ്ങൾ / ലേഖന പരമ്പര -4 / സാബു ശങ്കർ / Hiroshima Mon Amour / പേജ് 51-53/ നേർകാഴ്ച്ച വാരിക / അമേരിക്കയിൽ പ്രിന്റ് മീഡിയായിലും ലോകമാകെ ഓൺലൈനിലും.

🌹
Link to weekly
https://online.pubhtml5.com/eojf/sfgd/
----------------------------------------
Join the NERKAZHCHA NEWS Whatsapp Group
https://chat.whatsapp.com/DMPdW6J34l79JWAsD6uMd0
🌹
For More Info:
e-mail: [email protected]
www.nerkazhcha.com
Phone: 832-273-0361, 832-406-1638, 847-630-0037
🌹
Chief correspondent
Sabu Sankar
80890 36090 India
🌹

28/08/2021
സ്മരണകള്‍ പലവിധം - ഡോ. കാനം ശങ്കരപ്പിള്ള =====================റോസി തോമസ്‌ ഭര്‍ത്താവിനെ കുറിച്ചെഴുതിയ സ്മരണ “ഇവന്‍ എന്‍റെ...
29/05/2021

സ്മരണകള്‍ പലവിധം - ഡോ. കാനം ശങ്കരപ്പിള്ള
=====================
റോസി തോമസ്‌ ഭര്‍ത്താവിനെ കുറിച്ചെഴുതിയ സ്മരണ
“ഇവന്‍ എന്‍റെ പ്രിയ സി.ജെ“ ഏറെ പ്രസിദ്ധം .

പല തവണ
വായിച്ചു .പിതാവിനെ കുറിച്ചും റോസി സ്മരണ എഴുതി
“ഉറങ്ങുന്ന സിംഹം“. .റോസിയുടെ അമ്മ മിസ്സസ് പോള്‍
“എം.പി .പോള്‍ “ എന്ന പേരില്‍ ഭര്‍തൃ സ്മരണയും എഴുതി

“ചേട്ടന്‍റെ നിഴലില്‍ “ എന്ന പേരില്‍ ഭര്‍ത്താവ് കെ.എ ദാമോദര മേനോനെ കുറിച്ച് ഭാര്യ ലീലാ ദാമോദര മേനോനും സ്മരണ എഴുതി .

കേശവദേവ്എന്‍റെ നിത്യകാമുകന്‍ “ എന്ന പേരില്‍ സീതാലക്ഷ്മി ദേവ് സ്മരണ എഴുതിയതും വായിച്ചു ബി.കല്യാണി അമ്മ ഭര്‍ത്താവ് ദേശാഭിമാനി രാമകൃഷ്ണപിള്ളയെ കുറിച്ച് എഴുതിയ “വ്യാഴവട്ട സ്മരണകള്‍” അറുപതുകളില്‍ എസ് എസ് എല്‍ സിയ്ക്ക് ഉപ പാഠപുസ്തകം ആയിരുന്നു .മകള്‍ ഗോമതി അമ്മയും ദേശാഭിമാനി സ്മരണകള്‍ എഴുതി “ധന്യയായി ഞാന്‍” .

പാര്‍വ്വതി പവനന്‍ ഭര്‍ത്താവ് പവനനെകുറിച്ചും(“പവന പര്‍വ്വം” ) പ്രഭാ പിള്ള ഭര്‍ത്താവ് എം.പി നാരായണപിള്ളയെ കുറിച്ചും(“വേര്‍പാടിന്റെ പുസ്തകം “) സ്മരണകള്‍ എഴുതി
.
കുമാരന്‍ ആശാനെ കുറിച്ച് മകന്‍ കെ.സുധാകരന്‍ എഴുതിയ ഓര്‍മ്മ “മഹാകവി കുമാരന്‍ ആശാന്‍-മകന്‍റെ പ്രണാമം “.

എം.പി അപ്പനെ കുറിച്ച് മകനും എഴുതി സ്മരണ .എന്‍.ശ്രീകണ്ടന്‍ നായര്‍ “എന്‍റെ അമ്മ”
എന്ന സ്മരണയും എഴുതി .

കെ.എം മാത്യുവും എഴുതി ഭാര്യയെ കുറിച്ച് സ്മരണ “അന്നമ്മ “

ടി.എന്‍ ഗോപിനാഥന്‍ നായര്‍ എഴുതിയ ഭാര്യാ സ്മരണ “എന്‍റെ മിനി”

അകാലത്തില്‍ അന്തരിച്ച മകനെ കുറിച്ച്
മനോരാജ്യം വാരിക പത്രാധിപ റേച്ചല്‍ തോമസ്സും
-"ഒരു അമ്മയുടെ ഓർമ്മകൾ".

-കൊല്ലപ്പെട്ട മകന്‍ രാജനെ കുറിച്ച് ഈച്ചരവാര്യരും സ്മരണകള്‍ എഴുതി

.സി.കേശവന്‍ മകന്‍ കെ.ബാലകൃഷ്ണനെ കൊണ്ടാണ് തന്‍റെ “ജീവിതസ്മരണ”കള്‍ക്ക്
അവതാരിക എഴുതിച്ചത് .

പഴനിയാപിള്ള സ്വാമികള്‍ പിതാവ് ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളെ കുറിച്ചെഴുതിയ സ്മരണകള്‍ അദ്ദേഹത്തിന്റെയും സമാധിക്കുശേഷം 1960 –ല്‍ പ്രസിദ്ധീകരിച്ചത് കാലടി പരമേശ്വരന്‍ പിള്ള .

ഇപ്പോള്‍ വായിക്കുന്നത്
സാറാമ്മ ജേക്കബ് ഇലഞ്ഞിക്കല്‍
ഭര്‍ത്താവ് “തൊപ്പിപ്പാള” ഫെയിം
ഇലഞ്ഞിക്കല്‍ ബേബി എന്ന ജോണ്‍ ജേക്കബ് ഇലഞ്ഞിക്കലിനെ കുറിച്ചെഴുതിയ സ്മരണ .

സഹോദരന്‍ ഈ ജോണ്‍ ഫീലിപ്പോസ് എന്ന തിരുക്കൊച്ചി മന്ത്രി
ആദ്യ ഇന്ത്യന്‍ ധനമന്ത്രി അളിയന്‍
ഡോക്ടര്‍ ജോണ്‍ മത്തായി എന്നിവരെ കുറിച്ചുള്ള സ്മരണകളും നമുക്ക് വായിക്കാം

വിമർശനം ഒരു ചീത്ത സ്വഭാവം അല്ല - എം. കെ.ഹരികുമാർ.............................................സാഹിത്യവിമര്‍ശനം ഇല്ലാതായി,...
28/05/2021

വിമർശനം ഒരു ചീത്ത സ്വഭാവം അല്ല - എം. കെ.ഹരികുമാർ.............................................സാഹിത്യവിമര്‍ശനം ഇല്ലാതായി, രൂക്ഷമായ വിമര്‍ശനം ഉണ്ടാകുന്നില്ല എന്നെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്.. എന്തുകൊണ്ടാണ് വിമര്‍ശനം കുറയുന്നത്? അസഹിഷ്ണുതയാണ് വിമര്‍ശനത്തെ ഇല്ലാതാക്കുന്നത്. പ്രധാന വാരികകളില്‍ കാരാഴ്മ നേടിയിട്ടുള്ള ചില എഴുത്തുകാര്‍ ഗൂഢാലോചന നടത്തി വിമര്‍ശകരെ പൊതുവെ പടിയടച്ച് പിണ്ഡം വച്ചിരിക്കയാണ്. പലരും തങ്ങളുടെ സാഹിത്യകൃതികളെ സ്വകാര്യ വസ്തുക്കളായ ഭൂമി, കാര്‍, വീട് എന്നിവ പോലെ കാണുകയാണ്. കാറിനു കുറുകെ മറ്റൊരു വണ്ടിയിടുകയോ സൈഡ് കൊടുക്കാതിരിക്കുകയോ ചെയ്താല്‍ സ്വാഭാവികമായും വഴക്കുണ്ടാകും; കേസും പ്രതീക്ഷിക്കാം. ഏതാണ്ട് അതുപോലെയാണ് സാഹിത്യകൃതികളുടെ കാര്യവും. സ്വന്തം കൃതിയെ സ്വകാര്യസ്വത്തായി കാണുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കൂട്ടര്‍ മനുഷ്യച്ചങ്ങല പിടിച്ചു നില്ക്കുകയാണ്. ആര്‍ക്കും ആ കൃതികളെ തൊടാന്‍ പാടില്ല. തൊട്ടാല്‍ സംഘടിച്ച്, വിമര്‍ശിച്ചവനെ ഒറ്റപ്പെടുത്തും. വിമര്‍ശിച്ച വ്യക്തിയെ പിന്നെ വെറുക്കാന്‍ തുടങ്ങുകയായി. അയാളെ ഒരിടത്തും പ്രവേശിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചൊല്ലി തല്പരകക്ഷികളും സുഹൃത്തുക്കളും അടങ്ങുന്ന ഒരു സംഘം അണിനിരക്കുകയാണ്. എന്തൊരു യാഥാസ്ഥിതിക വ്യവസ്ഥിതിയാണിത്. ഒരു സാഹിത്യകൃതി പ്രസിദ്ധീകരിച്ചാല്‍ അത് വായനക്കാരുടേതാണ്. അവരാണ് അതിനെ വിലയിരുത്തുന്നത്. അക്കൂട്ടത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നവരും കണ്ടേക്കാം. വിമര്‍ശിക്കുന്നവരെയെല്ലാം ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സദാചാരവിരുദ്ധമാണ്; ഭീരുത്വമാണത്.

ആനന്ദന്‍പിള്ളയുടെ ഇടപെടലുകള്‍
ഇവിടെയാണ് സി.കെ ആനന്ദന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന ‘സാഹിത്യവിമര്‍ശം’ മാസികയുടെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണേണ്ടത്. അദ്ദേഹത്തിന്റെ മാഗസിനിലൂടെ പല എഴുത്തുകാരെയും വിമര്‍ശിക്കാറുണ്ട്. വിമര്‍ശിക്കപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ പാടില്ല. അതാണ് ലോകനീതി. മഹാനായ സഹസ്രാബ്ദകവി വില്യം ഷേക്‌സ്പിയറെ നാടകാചാര്യനായ ബര്‍നാഡ് ഷായും സാഹിത്യ വിചക്ഷണനായ ടോള്‍സ്റ്റോയിയും അതിഭയാനകമായി വിമര്‍ശിച്ചിട്ടുണ്ട്. ഷേക്സ്പിയറിനു യാതൊരു മൗലികതയുമില്ലെന്നാണ് ഇവര്‍ പറഞ്ഞത്. എന്താ പറയാന്‍ പാടില്ലേ? നമ്മളെല്ലാം ഗുരുവായി കാണുന്ന ദസ്തയെവ്‌സ്‌കിയെക്കുറിച്ച് ടോള്‍സ്റ്റോയിക്ക് മതിപ്പില്ലായിരുന്നു. സ്വന്തമായി ഒരു ചിന്തയുമില്ലാത്ത വ്യക്തിയാണത്രേ ദസ്തയെവ്‌സ്‌കി. ഈ എഴുത്തുകാരനില്‍ പ്രതീക്ഷ വേണ്ടെന്നാണ് ടോള്‍സ്റ്റോയ് പറഞ്ഞത്. ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച് സുകുമാര്‍ അഴീക്കോട് ഒരു പുസ്തകമെഴുതിയല്ലോ. അയ്യപ്പപ്പണിക്കരുടെ കവിതകളെ വിമര്‍ശിച്ച് തായാട്ട് ശങ്കരനും പുസ്തകമെഴുതി. ഇതൊക്കെ സാഹിത്യലോകത്ത് വേണ്ടതു തന്നെയാണ്. എങ്കിലേ സ്വതന്ത്രചിന്തയും വിമര്‍ശനവുമുണ്ടാകുകയുള്ളു.

ആനന്ദന്‍പിള്ളയുടെ വിമര്‍ശനത്വര ഒരു സത്യാന്വേഷണ വ്യഗ്രതയാണ്. അത് ചിലരെ മുറിപ്പെടുത്തിയേക്കാം. സാഹിത്യരചനയില്‍ ഏര്‍പ്പെടുന്നത് തന്നെ ഒരു മുറിപ്പെടലാണ്. അപ്പോള്‍ അതിന്റെ പേരില്‍ തുടര്‍ന്ന് മുറിപ്പാടുകള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യേണ്ടതാണ്. അദ്ദേഹം മുഖം നോക്കാതെ എഴുതുന്നു; പലരും പറയാന്‍ മടിക്കുന്നത് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. താന്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാന്‍ അദ്ദേഹം ഇത് ചെയ്യുകയാണ്. മഹാനായ ഫ്രഞ്ച് എഴുത്തുകാരന്‍ ഷാങ് പോള്‍ സാര്‍ത്ര് പറഞ്ഞത്, ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് സംസാരിക്കേണ്ടി വരുമെന്നാണ്. അത്രയും ചെയ്യാന്‍ ആനന്ദന്‍പിള്ളയ്ക്ക് അവകാശമുണ്ട്. അദ്ദേഹത്തിന്റെ അസ്തിത്വപരമായ സമസ്യയാണിത്. അദ്ദേഹം സ്വയമൊരു വിഗ്രഹമാകാന്‍ ശ്രമിക്കുന്നില്ല. ആരുടെയും പൂച്ചെണ്ടുകള്‍ക്കായി ഒളിസേവ ചെയ്യുന്നില്ല; അടുക്കളയില്‍ കയറുന്നില്ല. അധികാരികളുടെ പിന്നാലെ രഹസ്യമായി നടന്ന് സ്ഥാനങ്ങള്‍ നേടിയ ശേഷം, ഞാനൊന്നുമറിഞ്ഞില്ലേ എന്ന് നടിക്കുന്നില്ല. അദ്ദേഹം സ്വന്തം അവാര്‍ഡുകള്‍ ഉറപ്പാക്കുന്നതിനായി രാപ്പകല്‍ കഷ്ടപ്പെടുന്നില്ല. അദ്ദേഹം ഒരു മുഖ്യധാരാ പ്രസിദ്ധീകരണവുമായി കാരാഴ്മ ഏറ്റെടുത്തിട്ടില്ല; ഗൂഢാലോചന നടത്തുന്നില്ല. ഇതൊക്കെ തന്നെ എത്രയോ നല്ല കാര്യമാണ്.

‘സാഹിത്യവിമര്‍ശ’ത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ഞാന്‍. എന്നെ എത്രയോവട്ടം (ഒരു തവണ കവര്‍‌സ്റ്റോറി ആയിരുന്നു) വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. എനിക്ക് അതിന്റെ പേരില്‍ ഒരു പരാതിയുമില്ല; വിദ്വേഷവുമില്ല. വിമര്‍ശിക്കപ്പെടുമ്പോഴാണ് ഒരു എഴുത്തുകാരന്റെ ആശയങ്ങള്‍ക്ക് നേരെ ഒരാള്‍ നടന്നുവരുന്നതായി നമുക്ക് തോന്നുന്നത്. വിമര്‍ശിക്കപ്പെട്ടില്ലെങ്കില്‍, മേശപ്പുറത്തു പൂക്കള്‍ നിറച്ചു വച്ചിരിക്കുന്ന പാത്രം പോലെയാവും നമ്മള്‍. വെറും അലങ്കാരവസ്തു. ഉപയോഗം കഴിയുമ്പോള്‍ ആളുകള്‍ അത് വലിച്ചെറിയും. ഒരു മാസം എട്ടും പത്തും അവാര്‍ഡുകള്‍ കിട്ടുന്നത് അംഗീകാരമായി ആരും തെറ്റിദ്ധരിക്കരുത്. കഴിവുള്ളവര്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനാണ് ചില കമ്മിറ്റികള്‍ പൂക്കള്‍ അലങ്കരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ക്ക് നിരന്തരം അവാര്‍ഡ് ചൊരിഞ്ഞുകൊടുക്കുന്നത്. അവര്‍ക്കറിയാം ഈ പൂപ്പാത്രങ്ങള്‍ക്ക് കൊടുത്തിട്ട് ഒരു കാര്യവുമില്ലെന്ന്; അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്താല്‍ അത് അവര്‍ക്ക് പ്രയോജനപ്പെട്ടാലോ? അത് സഹിക്കാന്‍ പറ്റില്ലല്ലോ? അവാര്‍ഡ് എഴുത്തുനിര്‍ത്തിയവര്‍ക്കുള്ളതല്ല; അത് ഒരു കണ്ടുപിടിത്തമാകണം. എങ്കിലേ അതിനു വിലയുള്ളു.

അയിത്തം
മലയാളസാഹിത്യത്തിലെ മുഖ്യധാര പത്രപ്രവര്‍ത്തനത്തില്‍ അസ്പൃശ്യതയും അയിത്തവുമാണ് ആധിപത്യം ചെലുത്തുന്നത്. ഒരേപോലെ ചിന്തിക്കുന്നവര്‍ അധാര്‍മ്മികമായി കൂട്ടുചേര്‍ന്നിരിക്കുന്നു. എസ്. ജയചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച സ്വജനപക്ഷപാതവും സാംസ്‌കാരിക പൊങ്ങച്ച അഭ്യാസപ്രകടനങ്ങളും ‘മലയാളം’വാരിക ഇപ്പോഴും അര്‍ത്ഥശൂന്യമായി പിന്തുടരുകയാണ്. യുക്തിയില്ലാത്ത വര്‍ഗീകരണവും അയിത്തവുമാണ് കാണുന്നത്. കൊള്ളാവുന്ന ഒരാളെ വാശിയോടെ തമസ്‌കരിക്കുന്നതെന്തിനാണ്? ഏതാനും എഴുത്തുകാര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ പത്രാധിപന്മാര്‍ ഏറ്റെടുക്കുന്നതെന്തിനാണ്?
മുഖ്യധാരയില്‍ നിന്ന് അകന്നും അതിനോട് ഇടഞ്ഞും നീങ്ങുന്ന കുറെ എഴുത്തുകാരുണ്ട്. അവരെ കേള്‍ക്കാനും ഒരു പത്രാധിപര്‍ വേണം. ആനന്ദന്‍പിള്ള ഈ രംഗത്ത് കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പുതിയ ‘സാഹിത്യവിമര്‍ശ’ ത്തില്‍ പ്രസിദ്ധീകരിച്ച കൊച്ചിന്‍ കവിതാനിര്‍മ്മാണ യൂണിറ്റിനെക്കുറിച്ചും (ഡോ.പി.ശിവപ്രസാദ്), എന്‍.സന്തോഷ്‌കുമാറിന്റെ ലേഖനം മോഷ്ടിച്ച് സജയ് കെ.വി. മറ്റൊരു ലേഖനം എഴുതിയെന്ന് സ്ഥാപിക്കുന്ന വിവരണം (എസ്.പ്രസാദ്) എന്നിവ ഉദാഹരണം. ഇതുപോലുള്ള കൊള്ളരുതായ്മകളും നടക്കുന്നുണ്ട്; അതെഴുതാന്‍ ആളുണ്ടാവുന്നതാണ് ആനന്ദന്‍പിള്ളയുടെ വിജയം. വിദ്യാഭ്യാസമുള്ളവര്‍ ചെയ്യുന്ന അനീതികള്‍ സാഹിത്യമേഖലയില്‍ തന്നെ ചോദ്യം ചെയ്യപ്പെടട്ടെ.

15 പുസ്തകങ്ങള്‍ (2020)
കോവിഡ് കാലത്തിന്റെ അരക്ഷിതാവസ്ഥയില്‍ സാഹിത്യവും പുസ്തകവ്യവസായവും വിറങ്ങലിച്ചു നില്ക്കുകയായിരുന്നു. സാഹിത്യകാരന്മാര്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് വെബിനാറിലും യു ട്യൂബിലും സമൂഹ മാധ്യമങ്ങളിലും അഭയം തേടി. പലരും മൗനത്തില്‍ പ്രവേശിച്ചു. മാഗസിനുകള്‍ പലതും നിലച്ചു. ചില മാഗസിനുകള്‍ പി.ഡി.എഫുകള്‍ തയ്യാറാക്കി വാട്‌സാപ്പ് വഴി അയയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോയ വര്‍ഷത്തെ സാഹിത്യത്തെ സമീപിക്കേണ്ടത്. താരതമ്യേന കായ്ഫലമില്ലാത്ത ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. സീനിയറായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ തന്നെ കുറഞ്ഞു. അതേസമയം ചില ബൃഹത് പുസ്തകങ്ങള്‍, വലിയ പദ്ധതികളായി വില്പനയ്ക്ക് വരികയും ചെയ്തു. പുസ്തകശാലകളുടെ അതിജീവനത്തിനു അത് സഹായകമായി. ശാലകളിലൂടെ പുസ്തകവില്പന തീരെ കുറഞ്ഞു. ചില പ്രമുഖ പ്രസാധകര്‍ ശാഖകള്‍ അടച്ചിടുക മാത്രമല്ല, പുസ്തക പ്രസിദ്ധീകരണം തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. വായനക്കാര്‍ക്ക് നേരിട്ട് പുസ്തകമെത്തിക്കാനാണ് ചില പ്രസാധകര്‍ ശ്രമിച്ചത്. എങ്കിലും, സമൂഹമാധ്യമങ്ങളില്‍ ഉത്സാഹത്തോടെ ചര്‍ച്ചകള്‍ നടന്നു. ആശയപരമായ ഉള്ളടക്കങ്ങളുടെ കാലമായിരുന്നു 2020. നൈരാശ്യത്തില്‍ നിന്ന് ചടുലമായി പിടഞ്ഞെഴുന്നേല്‍ക്കുന്ന സംവാദങ്ങളും കുറവല്ലായിരുന്നു. ജീവിതത്തില്‍ കരകയറാനുള്ള കുറുക്കുവഴികള്‍ വ്യാപകമായി പ്രചരിച്ചു.

വൈവിധ്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പോയവര്‍ഷത്തെ പതിനഞ്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുകയാണ്.

1)പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങള്‍ – കേരള സാഹിത്യഅക്കാദമി
(അന്തരിച്ച വിമര്‍ശകന്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതിയ സാഹിത്യ ലേഖനങ്ങളുടെ ബൃഹത് സമാഹാരം)
2) അടയാളങ്ങളുടെ അത്ഭുതലോകം -ഇടയാളം.
വൈക്കം മധു
( ഭാഷാചിഹ്നങ്ങളുടെ അസാധാരണ ചരിത്രം)
(മനോരമ ബുക്‌സ് )
3) എ.അയ്യപ്പന്റെ കവിത സമ്പൂര്‍ണം.
മാതൃഭൂമി ബുക്‌സ്
4) റേച്ചല്‍ കഴ്സണ്‍ – പരിസ്ഥിതി എഴുതിയ ജീവിതം -രാജന്‍ തുവ്വാര
(‘ദ് സൈലന്റ് സ്പ്രിംഗി’ന്റെ പരിഭാഷ)
എച്ച് ആന്‍ഡ് സി
5) പരാഗണങ്ങള്‍ ( കവിതകള്‍)
ജോര്‍ജ്
(നാല് പതിറ്റാണ്ടായി എഴുതുന്ന ജോര്‍ജിന്റെ ബൃഹത് സമാഹാരം)
നിയോഗം ബുക്‌സ്
6) മുറിനാവ് –
(നോവല്‍) മനോജ് കുറൂര്‍
( ഡി.സി.ബുക്‌സ് )
7) മകന്റെ കുറിപ്പുകള്‍.
അനന്തപത്മനാഭന്‍
(ചലച്ചിത്രകാരന്‍ പി.പത്മരാജന്റെ ജീവിതകഥ )
(ഡി.സി)
8) നൂറ് ക്ലാസിക് സിനിമകള്‍
(സാജന്‍ തെരുവാപ്പുഴ)
മാതൃഭൂമി ബുക്‌സ് )
9) ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍
പരിഭാഷ: കെ.പി.ബാലചന്ദ്രന്‍
(മാതൃഭൂമി ബുക്‌സ് )
10) സാഹിത്യത്തിന്റെ താത്ത്വികാഖ്യാനം
ഡോ. പോള്‍ തേലക്കാട്
(മാളുബന്‍ ബുക്‌സ് )
11) കിളിമഞ്ചാരോ ബുക്ക്സ്റ്റാള്‍
(നോവല്‍ )
രാജേന്ദ്രന്‍ എടത്തുംകര
(ഡി.സി.)
12) മായാസമുദ്രത്തിനക്കരെ
(നോവല്‍)
പെരുമ്പടവം ശ്രീധരന്‍
(ഡി.സി)
13) പാക്കനാര്‍ തോറ്റം
(കവിതകള്‍)
മധു മീനച്ചില്‍
(വേദ ബുക്‌സ് )
14) മാവ് പൂക്കാത്ത കാലം
രാജന്‍ കൈലാസ്
(ഡി.സി)
15) നാടകം വിതച്ചു നടന്ന ഒരാള്‍
(നാടകകാരന്‍ ജോസ് ചിറമ്മലിന്റെ ജീവിതം )
എം.വിനോദ്, രേണു രാമനാഥ് ,എം.ആര്‍.ബാലചന്ദ്രന്‍
(ചിറമ്മല്‍ സ്മാരക സമിതി)

അരുണ്‍ ഷൂരി, സദ്ഗുരു
‘ദ് പയനിയര്‍’ ലേഖകന്‍ കുമാര്‍ ചെല്ലപ്പന്‍ എഴുതിയ ലേഖനം (പയനിയര്‍ ഡോട്ട് കോം, ജനുവരി 17) ചിന്തിപ്പിക്കുക മാത്രമല്ല, അഗാധമായ തലങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂരി എഴുതിയ Preparing for death,, സദ്ഗുരുവിന്റെ ഉലമവേ: Death: An inside story എന്നീ പുസ്തകങ്ങളെ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ലേഖകന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഘട്ടത്തിലാണ് ഈ പുസ്തകങ്ങളിലൂടെ കടന്നു പോയതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. അമ്മയുടെ മരണം ഒരു വശത്തും കോവിഡ് മൂലമുള്ള മരണങ്ങള്‍ മറുവശത്തും നില്‍ക്കുമ്പോള്‍ രോഗബാധിതനായി കിടപ്പിലായതും മരണത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതും സ്വാഭാവികമാണ്.

ഈ പുസ്തകങ്ങള്‍ ഒരാളുടെ അന്തിമനിമിഷങ്ങളെ ഫോക്കസ് ചെയ്യുകയാണ്. സദ്ഗുരു പറയുന്നു: ‘നിങ്ങള്‍ ഭൗതിക ശരീരത്തിന്റെ പരിമിതികളെ മറികടക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ്.’ സദ്ഗുരുവിന്റെ പുസ്തകം വായിച്ചശേഷം കുമാര്‍ പറയുന്നത് മരണം രസകരമായ ഒരു പ്രതിഭാസമെന്നാണ്. ആസ്വദിക്കാവുന്ന ഒരു ഘടകം മരണത്തിലുണ്ടത്രേ.

മറാട്ടി കഥകള്‍
സുരേഷ് എം.ജി.എഴുതിയ മറാഠി ദളിത് സാഹിത്യത്തെക്കുറിച്ചുള്ള ലേഖനം (പ്രവാസി ശബ്ദം, ജനുവരി) സമകാല പ്രസക്തി നേടുകയാണ്. ലക്ഷ്മണ്‍ ഗെയ്ക്ക്വാദിന്റെ ‘ഉചല്യ’ എന്ന നോവലിനെക്കുറിച്ച് എഴുതുന്നുണ്ട്. ആ ഭാഗം ഇതാണ്: ‘മോഷണമാണ് മുഖ്യതൊഴില്‍ അഥവാ ഉപജീവനമാര്‍ഗ്ഗം. തണുപ്പുകാലത്ത് കന്നുകാലികളുടെ മൂത്രം താന്‍ കിടക്കുന്ന തുണിയിലേക്ക് ഒലിച്ചു വരുമ്പോള്‍ ലഭിക്കുന്ന ചൂട് സ്വര്‍ഗ്ഗമായി കണ്ടുവളര്‍ന്നവനാണ് ഇതിലെ നായകന്‍. അതല്ലാതെ തണുപ്പകറ്റാന്‍ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു അവര്‍ക്ക്.’

ബാബുറാവ് ബാഗുല്‍, ഊര്‍മ്മിള പവാര്‍, ശരണ്‍കുമാര്‍ ലിംബാലെ, യോഗിരാജ് വാഗ്മറെ, ബന്ധുമാധവ് എന്നീ ദളിത് എഴുത്തുകാരുടെ രചനകളെയും സുരേഷ് പരിശോധിക്കുന്നുണ്ട്. തീര്‍ച്ചയായും, ദളിത് സാമൂഹികാവസ്ഥയെ അഗാധമായി സ്പര്‍ശിക്കുന്ന രചനകള്‍ ഉണ്ടാകണം. ഏറ്റവും താഴ്ന്ന ജാതിയിലുള്ള വ്യക്തിക്ക് ഒരുപക്ഷേ, ഏറ്റവും വലിയ യാതനകളെക്കുറിച്ച് അറിയാനാകും. കാരണം, ഏറ്റവും അടിയിലാണല്ലോ കിടക്കുന്നത്.

മൂലഭദ്രം ഭാഷ
സി വി രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’ നോവലില്‍ പരാമര്‍ശിക്കുന്ന മൂലഭദ്രം ഭാഷ സംസാരിക്കാനും പഠിക്കാനും മുന്‍കൈ എടുക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. തിരുവിതാംകൂറില്‍ പ്രചരിച്ച മൂലഭദ്രത്തെ ഇന്നത്തെ മലയാളവുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ. പുതിയ വാക്കുകള്‍ ഉണ്ടാകട്ടെ. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ എട്ടുദിവസത്തെ പഠനക്ലാസിനാണ് തീരുമാനം. ഡോ. പ്രമോദ് ഇരുമ്പുഴി ഗ്രൂപ്പിനു നേതൃത്വം നല്‍കുന്നു.

കഥാവിമര്‍ശം
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫൈസല്‍ ബാവ മലയാളകഥകളെ വിമര്‍ശനാത്മകമായി പഠിക്കുന്ന പരമ്പര തൊണ്ണൂറ്റിയാറ് ലക്കം പിന്നിട്ടിരിക്കുന്നു. അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് വായനക്കാര്‍ക്ക് നല്കുന്നത്. എഴുത്തുകാരന്‍ ഇന്ന് സ്വയം ഒരു മാധ്യമമാണല്ലോ. കഥായുവത്വം എന്നാണ് പരമ്പരയുടെ പേര്. മലയാറ്റൂര്‍ രാമകൃഷ്ണന്‍, കെ. സരസ്വതിയമ്മ, എം.ഗോവിന്ദന്‍, ജോണ്‍ എബ്രഹാം, വി.പി.ശിവകുമാര്‍, സി.എന്‍.ശ്രീകണ്ഠന്‍നായര്‍ തുടങ്ങിയവരുടെ കഥകള്‍ ഇതുവരെ ചെയ്ത പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നു.

നുറുങ്ങുകള്‍
$സാഹിത്യകാരന്മാരില്‍ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്ന് കെ.പി.അപ്പന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. മക്കളെ എഴുത്തുകാരാക്കി അവര്‍ക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കാന്‍ രഹസ്യ നീക്കം നടത്തുന്ന പിതാ സാഹിത്യകാരന്മാരുണ്ട്. മക്കളെയും അവര്‍ തങ്ങളുടെ തിന്മകളില്‍ മുക്കിയെടുക്കുകയാണ്. ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തില്‍ എ എന്ന എഴുത്തുകാരന്‍ ഒരു കോളം എഴുതുകയാണെന്ന് സങ്കല്പിക്കുക. തക്കം പാര്‍ത്തിരിക്കുന്ന ബി എന്ന എഴുത്തുകാരന്‍ ദുര മൂത്ത് ഒരു പ്രത്യേക നിമിഷത്തില്‍ ഉണരുകയാണ്. അയാള്‍ പൊറുതിമുട്ടി പത്രാധിപരെ വിളിച്ച് അപേക്ഷിക്കുകയാണ്: എ എഴുതുന്ന കോളം താന്‍ എഴുതിയാലോ!
ആവേശം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതാനൊക്കുമോ?

$അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് റഷ്യന്‍ കലാകാരനായ ആന്ദ്രേ മോളോഡ്കിന്‍ ആവിഷ്‌കരിച്ച ഇലസ്‌ട്രേഷനെക്കുറിച്ച് ആര്‍ട്ടിസ്റ്റ് ഗായത്രി (സുപ്രഭാതം, ജനുവരി 17) എഴുതിയിരിക്കുന്നു. വൈറ്റ് ഹൗസ് മാതൃക സൃഷ്ടിച്ച് , അതിനെ ഫ്രാന്‍സില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ നല്കിയ രക്തത്തില്‍ നിമജ്ജനം ചെയ്തിരിക്കുന്ന ഇന്‍സ്റ്റലേഷനാണ് അദ്ദേഹമൊരുക്കിയത്. ഇത് വളരെ ചര്‍ച്ചചെയ്യപ്പെട്ടു.

$കോവിഡ് ഭീതിയുടെ കാര്‍മേഘം മാറിത്തുടങ്ങി. വാക്‌സിന്‍ വന്നതിനൊപ്പം സിനിമ തിയേറ്ററും തുറന്നിരിക്കുന്നു. തിയേറ്റര്‍ ഇല്ലാതെ മലയാളിയുടെ ജീവിതം പൂര്‍ണമാകില്ല. വാസ്തവത്തില്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഒരു വിനോദമല്ല; അനിവാര്യതയാണ്. സിനിമയ്ക്ക് പോകുന്നത്, ഒരാളെ നിസ്സാരതയില്‍ നിന്നും അമിതമായ അഹന്തയില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും മാറ്റി നിര്‍ത്തും.കാരണം അയാള്‍ തനിച്ചോ, കുടുംബസമേതമോ ഒരു വലിയ ഹാളില്‍ വന്നിരിക്കുകയാണ്. അവിടെ ആര്‍ക്കും വലിയ പദവിയോ ചെറിയ പദവിയോ ഇല്ല. മണിക്കൂറുകള്‍ മിണ്ടാതെ, അനുസരണയോടെ, ഒരു ദിശയിലേക്ക് തന്നെ നോക്കി അവനവന്റെ ഭാവനയില്‍ അമരുമ്പോള്‍ ഒരു വലിയ സാമൂഹികപ്രസ്ഥാനം ഉണ്ടാവുകയാണ്. ഇരുട്ടിലാണെങ്കിലും അതില്‍ നിറയെ സാഹോദര്യമാണ്.

$റഷ്യന്‍ കവി യെവ്തുഷെന്‍കോ പറഞ്ഞു: സ്വന്തം മുഖം കാണാനിഷ്ടപ്പെടാത്ത അപൂര്‍വ്വ വനിതയാണ് ചരിത്രം.( Courtesy - കേസരി വാരിക.)

സാഹിത്യവിമര്‍ശനം ഇല്ലാതായി, രൂക്ഷമായ വിമര്‍ശനം ഉണ്ടാകുന്നില്ല എന്നെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്.. എന്തുകൊ....

 : https://bit.ly/3f5XsxZThe Secrets of Divine Love by A. Helwa is a quintessential read for any person who wants to und...
28/05/2021

: https://bit.ly/3f5XsxZ

The Secrets of Divine Love by A. Helwa is a quintessential read for any person who wants to understand God’s love. It is a book that resonates with people regardless of their practicing faith be in Islam, Hinduism, Christianity or Judaism

Secrets of Divine Love draws upon the spiritual secrets of the Qur’an, mystical poetry and stories from the world's greatest prophets and spiritual masters to help you reignite your faith, overcome your doubts and deepen your connection with God. Practical exercises and guided meditations will help you develop the tools and awareness to overcome the inner critic that prevents you from experiencing God's all-encompassing love.

A. Helwa is a poet and writer who overcame struggles with her faith to inspire hundreds of thousands of readers online through her popular blog . With a Masters in Divinity in Islamic spirituality and over 15 years of experience writing and speaking on Islam, Helwa draws from her personal experiences and research on religion to help people access "Divine love in everyday life.

Please note: A.Helwa does come on video and will be present in Audio Only

26/05/2021

*ഒ.ഹെൻറിയുടെ* ' *അവസാനത്തെ* *ഇല* ' ( *The* *Last* *Leaf* ) ആദ്യമായി വായിക്കുന്നത് ഹൈസ്ക്കൂൾ ദിനങ്ങളിലാണ്. ഹൃദയത്തെ അഗാധമായി സ്പർശിക്കുന്ന കഥ!

വീണ്ടും പലവട്ടം വായിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി ഒരിക്കൽക്കൂടി വായിച്ചു.
ഈ കോവിഡ് കാലത്തെ വായനാനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.

ന്യൂയോർക്കിനടുത്തുള്ള ഒരു ഗ്രാമത്തിൽ ചെറിയൊരു ഫ്ലാറ്റിലെ കുടുസ്സുമുറിയിൽക്കഴിയുന്ന ചിത്രകാരികളായ രണ്ടു പെൺകുട്ടികളുടെ കഥയാണ്‌.

അക്കുറി ശൈത്യകാലം അതികഠിനമായിരുന്നു. ചുറ്റും ന്യുമോണിയ പടർന്നുപിടിക്കുന്നു. ഒരുപാടുപേർ ഗുരുതരാവസ്ഥയിലായി. പലരും മരണത്തിനു കീഴ്പ്പെടുന്നു.

ചിത്രകാരികളിലൊരാളായ ജോൺസിക്കും ന്യുമോണിയ പിടിപെട്ടു. പ്രത്യാശയ്ക്കു വകയില്ല, ഇനി ജീവിച്ചിരിക്കാൻ അദമ്യമായ ആഗ്രഹവും ആശയും അവൾക്കുണ്ടെങ്കിൽ മാത്രമേ രക്ഷപ്പെടാൻ സാധ്യതയുള്ളൂ എന്ന് കൂട്ടുകാരി സ്യൂവിനോട് ഡോക്ടർ പറഞ്ഞു.

ജോൺസിയെ പ്രത്യാശയിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാൻ സ്യൂ ശ്രമിക്കുന്നു.

പെട്ടെന്നാണ് ജോൺസി പുറത്തേക്ക് കണ്ണുംനട്ട് എന്തോ എണ്ണിക്കൊണ്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. ജനാലയ്ക്കു പുറത്തെ മതിലിൽ പറ്റിപ്പിടിച്ചു വളരുന്ന പാതിയുണങ്ങിയ വള്ളിച്ചെടിയിൽ നോക്കിയാണ് ജോൺസി എണ്ണിക്കൊണ്ടിരുന്നത്.
12, 11, 10 :.... 6, 5, 4. അതിലെ ഇലകൾ ഓരോന്നായി കൊഴിയുന്നത് അവൾ കൃത്യമായി എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ.

"ഇനിയതിൽ മൂന്ന് ഇലകൾ കൂടിയേ ഉള്ളൂ. അതിലെ അവസാനത്തെ ഇല കൊഴിയുമ്പോഴേക്കും എൻ്റെ ജീവിതവും അവസാനിച്ചിരിക്കും". ജോൺസി പറഞ്ഞു.

അവളുടെ അബദ്ധധാരണയെ തിരുത്തുവാൻ, വ്യർത്ഥമായ സങ്കല്പത്തിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സ്യൂ ശ്രമിച്ചു.

ജോൺസിക്ക് നല്ല ഭക്ഷണവും മരുന്നും ലഭ്യമാക്കുവാനുള്ള പണം കണ്ടെത്താനായി ഒരു ചിത്രം അവൾക്ക് അത്യാവശ്യമായി പൂർത്തിയാക്കാനുണ്ട്. അതിനായി താഴത്തെ നിലയിൽ താമസിക്കുന്ന വൃദ്ധനായ ചിത്രകാരനെ അവൾക്ക് മോഡലായിവേണം. അയാൾ പരാജിതനായ ഒരു കലാകാരനാണ്.
ഇതുവരെ വരയ്ക്കാനാകാത്ത തൻ്റെ മാസ്റ്റർപീസ് വരയ്ക്കാൻ വൃഥാ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു പാവം വൃദ്ധൻ!

സ്യൂ താഴെ ചെന്ന് അയാളെ വിളിച്ചു. ജോൺസിയുടെ ദയനീയസ്ഥിതിയെക്കുറിച്ചും വള്ളിച്ചെടിയിലെ ഇലകളെക്കുറിച്ചുള്ള അവളുടെ ഒബ്സഷനെക്കുറിച്ചും അവൾ അയാളോടു പറഞ്ഞു. അവരൊരുമിച്ച് മുകളിലെ മുറിയിലെത്തി. അയാളെ മോഡലാക്കി സ്യൂ ചിത്രം പൂർത്തിയാക്കി.

അന്നു രാത്രി ഉറങ്ങുന്നതിനു മുൻപ് ജോൺസി പറഞ്ഞു:

"ഇനി ആ *അവസാനത്തെ* *ഇല* മാത്രമേ ഉള്ളൂ. അത് ഈ രാത്രി കൊഴിഞ്ഞു വീഴും".

ആ രാത്രി അതിഭീകരമായ കാറ്റും മഞ്ഞുവീഴ്ചയുമായിരുന്നു.
പിറ്റേന്ന് രാവിലെ ക്ഷീണിതമായ കണ്ണുകൾ തുറന്ന് ജോൺസി ആദ്യം നോക്കിയത് ആ ഇല അവിടെയുണ്ടോ എന്നാണ്.
അവൾ അത്ഭുതപ്പെട്ടു!
ഇത്ര കഠിനമായ കാറ്റും മഞ്ഞുമഴയും അതിജീവിച്ച് ആ ഇല അവിടെത്തന്നെയുണ്ട്!
അന്നു രാത്രിയിലും പിറ്റേന്ന് രാവിലെയും അത് അങ്ങനെത്തന്നെ നിന്നു.
അത് ജോൺസി യുടെ മനസിൽ പുതിയ പ്രത്യാശ നിറച്ചു. അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ സ്യൂ ജോൺസിയോടു പറഞ്ഞു:

" താഴെയുള്ള വയോധികനായ ചിത്രകാരൻ മരിച്ചു. ന്യുമോണിയ ബാധിച്ച്..."

ആ രാത്രി കൊടും തണുപ്പിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും വകവെക്കാതെ അയാൾ പുറത്തു നിന്ന് മതിലിൽ ആ ഇല വരക്കുകയായിരുന്നു.
*ഒരിക്കലും* *കൊഴിയാത്ത* *അവസാനത്തെ* *ഇല* !
അയാൾ വരക്കാൻ കൊതിച്ചിരുന്ന അയാളുടെ മാസ്റ്റർപീസ് !

കലയുടെ അനശ്വരതയെക്കുറിച്ചും സൗഹൃദത്തിൻ്റെ ശ്രേഷ്ഠതയെക്കുറിച്ചും ആത്മസമർപ്പണത്തെയും ത്യാഗത്തെയും കുറിച്ചുമൊക്കെയാണ് ഈ കഥ നമ്മോട് സംസാരിക്കുന്നത്.

പക്ഷെ, ഈ മഹാമാരിയുടെ കാലത്ത് നിങ്ങൾ വീണ്ടുമത് വായിച്ചാൽ ഒരുപാടുപേരെ നാം ഓർമ്മിക്കും.

കോവിഡ് ബാധിതരായി ഒറ്റയ്ക്ക് മുറിക്കുള്ളിൽ അകപ്പെട്ടവർ, ഐ.സി.യു.വിലും വെൻ്റിലേറ്ററിലുമുള്ളവർ, ആശുപത്രികൾ തേടിയലഞ്ഞ് ഇടം കിട്ടാതെ വലയുന്നവർ, പ്രാണവായുവിനായി പിടയുന്നവർ, ക്വാറൻ്റീനിൻ്റെ ഏകാന്തതയിലും ഭീതിയിലും എരിയുന്നവർ, രോഗം പിടിപെടുമോ എന്ന ഭീതിക്കും മരണഭയത്തിനും അടിമപ്പെട്ടവർ ...

അവർക്കൊക്കെ വേണ്ടത് ഈ പ്രത്യാശയാണ്. ജോൺസിക്കു ലഭിച്ച പ്രത്യാശ.
എല്ലാം അതിജീവിക്കും.
എല്ലാ ഭീതികളും വേദനകളും വിട്ടൊഴിയുന്ന ഒരു പ്രഭാതത്തിൽ വീണ്ടും ജനാലയ്ക്കപ്പുറം ഇലകൾ തളിർക്കും, വസന്തം പൂവിടും എന്ന പ്രത്യാശ.

ആ പ്രത്യാശയുടെ ഇലകൾ അവർക്കുവേണ്ടി വരച്ചുവെക്കുവാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്... വാക്കിലൂടെ, പ്രവൃത്തിയിലൂടെ, സാന്ത്വനത്തിലൂടെ, കരുണയിലൂടെ, കരുതലിലൂടെ...

അസ്ഥി തുളച്ചുകയറുന്ന തണുപ്പിൽ നിന്നുകൊണ്ട് ആ ഇല വരച്ചുവെച്ച വൃദ്ധകലാകാരനെപ്പോലെ സ്വന്തം ജീവൻ മറന്ന് പലരും അവർക്കുവേണ്ടി ചിത്രം വരക്കുന്നുണ്ട്...
ഡോക്ടർമാർ , നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ ജീവനക്കാർ,
മറ്റെല്ലാ തലങ്ങളിലുമുള്ള ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ, കർമ്മസമിതി അംഗങ്ങൾ,
സന്നദ്ധപ്രവർത്തകർ, അതുപോലെ ഒത്തിരിയൊത്തിരിപ്പേർ...

*അവരെപ്പോലെ നമുക്കോരോരുത്തർക്കും കടമയുണ്ട്,*
*പ്രത്യാശയുടെ, സ്നേഹത്തിൻ്റെ, കരുതലിൻ്റെ ഇലകൾ വരയ്ക്കുവാൻ.
( ഡോ. പി. ലൈല )

26/05/2021

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിന
ചിന്താവിഷയത്തിൽ നിന്ന് :-
We are part of the solution.
നമ്മൾ പരിഹാരത്തിന്റെ ഭാഗമാണ്.

എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, വെള്ളം, ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ, ഇന്ധനം, പാർപ്പിടം, ഊർജ്ജം തുടങ്ങിയവയ്‌ക്കൊക്കെയായി നമ്മൾ ആരോഗ്യകരവും ഊർജ്ജസ്വലവുമായ ആവാസവ്യവസ്ഥയെ തന്നെ പൂർണമായും ആശ്രയിക്കേണ്ടി വരുമെന്ന് പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം പുന: പരിശോധിക്കുമ്പോൾ ഉറപ്പായും നമുക്ക് മനസിലാകും.

ഈ വർഷത്തെ ചിന്താവിഷയം “നമ്മൾ പരിഹാരത്തിന്റെ ഭാഗമാണ്” എന്നതാണ്. “നമ്മുടെ പരിഹാരങ്ങൾ പ്രകൃതിയിലാണ്” എന്ന കഴിഞ്ഞ വർഷത്തെ ചിന്താവിഷയമുയർത്തിയ ചാലക ശക്തിയുടെ തുടർച്ച എന്ന നിലയിലാണ് ഈ മുദ്രാവാക്യം തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധിയായ സുസ്ഥിര വികസന വെല്ലുവിളികൾക്കുള്ള ഉത്തരം ജൈവവൈവിധ്യമാണെന്നുള്ള തുടർച്ചയായ ഓർമ്മപ്പെടുത്തലിന്റെ ഭാഗം കൂടിയാണിത്.

പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ മുതൽ കാലാവസ്ഥ, ആരോഗ്യ പ്രശ്നങ്ങൾ, ഭക്ഷണം, ജല സുരക്ഷ, സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ എന്നിവ വരെ ജൈവവൈവിധ്യത്തിൽ അധിഷ്ഠിതമായാണ് മെച്ചപ്പെട്ട രീതിയിൽ പടുത്തുയർത്തിയിരിക്കുന്നത്.

സുസ്ഥിര വികസനത്തിനായുള്ള പ്രധാന അന്താരാഷ്ട്ര സംഘാടനമായ 'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി ' (CBD) യുടെ പ്രധാന സന്ദേശം അതാണ്.

ജൈവ വൈവിധ്യം ഭൂമിയിലെ ജീവിതത്തിന്റെ വൈവിധ്യത്തെയും വ്യതിയാനത്തെയും സൂചിപ്പിക്കുന്നു. ഇത് ഭൂമിയിലെ 3 തലങ്ങളിൽ പ്രകടമാണ്.
1. ജനിതക വൈവിധ്യം
2. വംശ വൈവിധ്യം
3. ആവാസ വ്യവസ്ഥാ വൈവിധ്യം

അതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സേവനങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ഏറെ നിർണ്ണായകമാണ്.

ജൈവവൈവിധ്യത്തിന് പ്രശ്‌നമുണ്ടാകുമ്പോൾ മനുഷ്യരാശിക്കും അത് പ്രശ്‌നമാകും :-
വൈവിധ്യമാർന്ന സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജൈവ വൈവിധ്യം പൊതുവെ അറിയപ്പെടുന്നത്. ജീവിവർഗത്തിലെ ജനിതക വ്യത്യാസങ്ങളും അതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, വിവിധതരം വിളകൾക്കും കന്നുകാലികളുടെ ഇനങ്ങൾക്കുമിടയിൽ - വിവിധതരം ആവാസ വ്യവസ്ഥകളും (തടാകങ്ങൾ, വനം, മരുഭൂമികൾ, കൃഷി പ്രദേശങ്ങൾ) അവക്കിടയിൽ (മനുഷ്യർ, സസ്യങ്ങൾ, മൃഗങ്ങൾ) വിവിധ തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നു.

ജൈവ വൈവിധ്യ വിഭവങ്ങളാണ് നാഗരികത കെട്ടിപ്പടുക്കുന്ന തൂണുകൾ. മനുഷ്യ ഭക്ഷണത്തിന്റെ 80 ശതമാനത്തിലധികവും നൽകുന്നത് സസ്യങ്ങളാണ്. മത്സ്യം വഴി മൃഗ പ്രോട്ടീൻ നമുക്ക് ലഭ്യമാകുന്നു. വികസ്വര രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 80 ശതമാനം ആളുകളും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനായി പരമ്പരാഗത സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മരുന്നുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.

ജൈവവൈവിധ്യത്തിന്റെ നഷ്ടം നമ്മുടെ ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നു. ജൈവവൈവിധ്യനഷ്ടം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ വികസിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ജൈവവൈവിധ്യത്തെ അതേപടി നിലനിർത്തുകയാണെങ്കിൽ, കൊറോണ വൈറസ് പോലുള്ള പാൻഡെമിക്കുകൾക്കെതിരെ പോരാടുന്നതിനുള്ള മികച്ച പ്രതിരോധമായി അത് നിലകൊള്ളും.

ഭാവിതലമുറയ്ക്ക് അമൂല്യമായ ആഗോള സ്വത്താണ് ജൈവ വൈവിധ്യം.
എന്നാൽ ചില മനുഷ്യ ഇടപെടലുകൾ മൂലം ജീവിവർഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്.

ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം, പൊതുവിദ്യാഭ്യാസത്തിലൂടെയും ഇതര മാർഗ്ഗങ്ങളിലൂടെയും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ്, യു എൻ ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനം വർഷം തോറും ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജീവൻ നിലനിർത്തുവാനുള്ള ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം.

(കടപ്പാട്:-ചിന്നൻ ടി പൈനാടത്ത്)****************************

International Day for Biological Diversity
മെയ് 22
ജൈവ വൈവിധ്യ ദിന ചിന്ത - 1

ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണെന്ന ധാരണയും പ്രചരണവും ശുദ്ധ അസംബന്ധമാണ്. ഇവിടെയുള്ള സർവ്വ ചരാചരങ്ങൾക്കും ഇതിൽ അവകാശമുണ്ട്. എല്ലാ ചരാചരങ്ങളുടെയും സ്വൈരമായ ആ വാസവ്യവസ്ഥയ്ക്കനുസൃതമായാണ് ഇവിടെ എല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആവാസ വ്യവസ്ഥയുടെ ഈ താളാത്മകതയാണ് ഭൂമിയുടെ സൗന്ദര്യം.

വൈവിധ്യമാർന്ന ചരാചര സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് ഈ ഭൂമി. ജൈവ വൈവിധ്യത്തിന്റെ ഈ താളാത്മകത ആസ്വദിക്കാനുള്ളതാണ്. ഈ താളാത്മകതയോട്‌ പൊരുത്തപ്പെട്ട് ജീവിക്കുകയാണ് മനുഷ്യരടക്കം സർവ്വ ചരാചരങ്ങളും അനുവർത്തിക്കേണ്ടത്. എന്നാൽ സൃഷ്ടിയുടെ മകുടമെന്ന (Crown of creation) അപരനാമം അലങ്കരിക്കുന്ന മനുഷ്യൻ തന്റെ ബൗദ്ധിക മേൽക്കോയ്മ മുതലെടുത്ത് സ്വാർത്ഥമതിയായി മാറി. തനിക്കു ചുറ്റുമുള്ള പ്രകൃതിയോട് പൊരുതി ജീവിക്കാനാരംഭിച്ചു. മറ്റു പല ആവാസ വ്യവസ്ഥകളുടെയും സന്തുലിതാവസ്ഥ ഹനിക്കപ്പെടുവാൻ അതു കാരണമായി.

ലോകത്തുള്ള ജീവികളിൽ മനുഷ്യൻ ഒഴിച്ചുള്ളവയെല്ലാം അവയുടെ ആവശ്യത്തിനുള്ളവ മാത്രമെ പ്രകൃതിയിൽ നിന്ന് എടുക്കുന്നുള്ളു. പ്രകൃതിക്ക് ആവശ്യമുള്ളവ നൽകി അന്നദാതാവിനെ പരിരക്ഷിക്കുന്നതിലും അറിയാതെ പോലും അവ ഏറെ പങ്ക് വഹിക്കുന്നുണ്ട്.

മനുഷ്യന്റെ വികലവും അവിവേക പൂർവ്വവുമായ ഇടപെടൽ ഭൂമിക്ക് ഏൽപ്പിച്ചിരിക്കുന്ന ക്ഷതം തിരുത്താവുന്നതിലധികമാണ്. പ്രകൃതി വിഭവങ്ങൾ ഇന്ന് ജീവിക്കുന്നവർക്കും ഇനി ജനിക്കാനിരിക്കുന്നവർക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. വരുംകാല തലമുറകളുടെ ജീവിതവുമായി ബന്ധപ്പെടുത്തി വേണം വികസന ആശയങ്ങൾ രൂപപ്പെടുത്തുവാൻ. ഈ പശ്ചാത്തലത്തിൽ ചിന്തിക്കാനുള്ള നമ്മുടെ വൈഭവത്തിന്റെ ഉൽപ്പന്നമാകണം വർത്തമാന വികസന കാഴ്ചപ്പാട്.

(ചിന്നൻ റ്റി പൈനാടത്ത്)****************************
International Day for Biological Diversity
മെയ് 22
ജൈവ വൈവിധ്യ ദിന ചിന്ത - 2

മനുഷ്യ ശരീരം പോലും വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുടെ ഏകോപനവും, വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങളുടെ സന്തുലിതമായ സംയോജനവുമാണ്. അപാരമായ ഈ അത്ഭുത പ്രതിഭാസത്തിന്റെ അന്തസത്ത പ്രകൃതിയിലും ദൃശ്യമാണ്. ഭൂമിയിലെ സർവ്വ ചരാചരങ്ങളും പരസ്പരാശ്രിതമായ ഏകോപനത്തിലൂടെയാണ് നിലനിൽക്കുന്നത്. ഏതൊരു ജീവിയുടെയും ഭക്ഷ്യചക്രം പഠിക്കുമ്പോൾ മനസ്സിലാകുന്ന പരമാർത്ഥം, നിസാരമെന്നു കരുതുന്ന പുല്ലിനും പുൽച്ചാടിക്കും ഒരുമനപ്പെട്ടു കഴിയാനുള്ള ബാദ്ധ്യത ഓർമ്മപ്പെടുത്തുന്നതാണ്.

പ്രകൃതിയിലെ അത്ഭുത സാന്നിദ്ധ്യമായ വൈവിധ്യത സംരക്ഷിക്കുവാനുള്ള വിവേകം മനുഷ്യനിൽ അർപ്പിതമാണ്.

വംശനാശത്തിന്റെ ഭീതിപ്പെടുത്തുന്ന നാൾവഴി :-
നമ്മുടെ ഭൂമി ഒരു പരീക്ഷണശാലയും പ്രകൃതി പരീക്ഷണങ്ങൾ നടത്തുന്ന മികച്ച ഗവേഷകയുമാണ്. എന്താണ് പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

അടിസ്ഥാനപരമായി ഭൂമിയെ മൊത്തത്തിൽ പിന്തുണയ്‌ക്കാത്ത ഇനങ്ങളെ ഭൂമി നിരസിക്കുന്നു. ഭൂമി തന്നെ അവയുടെ വംശനാശം വരുത്തി ഇല്ലാതാക്കുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങളായി ഈ പരീക്ഷണം നിരന്തരമായി നടന്നുവരുന്നു .
ഡെനോസറുകളെ അങ്ങിനെ ഭൂമിയുടെ പ്രകൃതി ഇല്ലാതാക്കി. കിരാത നഖമുള്ള പുലികളെ (Sabre Tooth Tiger) ഭൂമി ഉപേക്ഷിച്ചു. ഇത് പോലെ ഭൂമിയിൽ മൊത്തത്തിൽ പ്രയോജനം ചെയ്യാതിരുന്ന (Not beneficial to whole) പല ജീവികളെയും (eg. Ramapithecrs, Neanderthals) ഭൂമി കൈയ്യൊഴിഞ്ഞു കൊണ്ടിരുന്നു. അങ്ങിനെ ഏറെ ജീവികൾ ഭൂമിയിൽ നിന്ന് നിഷ്കാസിതരായിട്ടുണ്ട്. ഇവയിൽ ചിലത് 10 മുതൽ 20 ദശലക്ഷം വർഷങ്ങളായി നിലനിന്നിരുന്നവയാണ്.

പ്രകൃതിയുടെ നിരന്തരമായ ഈ നിഷ്കാസന പ്രക്രിയ നമുക്ക് നൽകുന്ന സന്ദേശം തിരിച്ചറിയണം. മനുഷ്യവർഗത്തിന്റെ നിലനിൽപ്പിനെ ക്കുറിച്ച് നമുക്ക് എത്രത്തോളം ഉറപ്പുണ്ട് എന്നതാണ് ഉയർന്നു വരുന്ന പ്രധാന ചോദ്യം.

നമ്മൾ എക്കാലത്തേയ്ക്കുമായി അതിജീവിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടോ?

എന്നെന്നേക്കും അതിജീവനം സാധ്യമാകണമെന്നുണ്ടെങ്കിൽ നമ്മൾ‌ മൊത്തത്തിൽ ഭൂമിക്ക് പ്രയോജനപ്പെടേണ്ടതുമുണ്ട് (Beneficial to the whole). മൊത്തത്തിൽ‌ പ്രയോജനപ്പെടുന്നില്ലെങ്കിൽ‌ പ്രകൃതി എന്തുചെയ്യും ? പ്രകൃതി നമ്മെയും ഉപേക്ഷിക്കും.

നമ്മൾ മൊത്തത്തിൽ ഭൂമിക്ക് പ്രയോജനമുള്ളവരാണോ? ഒരുപക്ഷേ ഭൂമിയുമായി ഒരു സംവാദം നടത്തേണ്ടിവന്നാൽ, എക്കാലവും നിലനിൽക്കണമെന്ന നമ്മുടെ വാദം പ്രകൃതി അംഗീകരിക്കുമെന്ന് കരുതുന്നുണ്ടോ? നമ്മുടെ ചെയ്തികളിൽ പ്രകൃതി സന്തുഷ്ടയാണോ?

വിശകലനം നടത്തുമ്പോൾ കുറ്റബോധം കൊണ്ട് നമ്മൾ തല കുനിക്കേണ്ടിവരും.
അതെ, അത്രമാത്രം ക്രൂരതയല്ലെ ഈ ഗ്രഹത്തോട് നമ്മൾ ചെയ്യുന്നത്. എന്തൊക്കെ നാശങ്ങളാണ് നമ്മൾ ഈ ഭൂമിയിൽ ചെയ്ത് കൂട്ടുന്നത്. പ്രകൃതിയുടെ തനിമക്ക് ക്ഷതം വരുത്തുന്ന വിക്രിയകൾ ! എന്തൊക്കെ ദുരന്തങ്ങളാണ് അത് വരുത്തിവയ്ക്കുന്നത്.

പ്രകൃതിയിലെ വൈവിധ്യതയുടെ മേൽ മനുഷ്യന്റെ ഹിംസ സർവ്വ ചരാചരങ്ങളുടെയും സമാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്.
മറ്റെല്ലാ ജീവിവർ‌ഗ്ഗങ്ങളും വിശക്കുമ്പോഴോ, നിലനിൽപ്പ് അപ്രകടത്തിലാകുമ്പോഴോ മാത്രമെ വേറൊരു ജീവിയെ ഹിംസിക്കുകയുള്ളു. എന്നാൽ ഒരു ജീവിവർഗമെന്ന നിലയിൽ, മറ്റൊരു ജീവിവർഗത്തെ കൊല്ലുന്നത് മനുഷ്യൻ അവന്റെ നിലനിൽപ്പിനുവേണ്ടിയല്ല, മറിച്ച് മറ്റൊന്നിനെക്കാൾ തന്റെ ശ്രേഷ്ഠതയും ആധിപത്യവും തെളിയിക്കുന്നതിനാണ്. അല്ലെങ്കിൽ ചിലപ്പോൾ വെറുമൊരു ആനന്ദത്തിന് വേണ്ടിയാണ്.

കൊറോണ എന്നൊരു വൈറസ് ഇന്ന് ലോകത്ത് മനുഷ്യന് നേരെ ഉയർത്തുന്ന ഭീഷണി നിസ്സാരമല്ല! മനുഷ്യവൈറസിനെ ഇല്ലാതാക്കുന്നതിനുള്ള പ്രകൃതിയുടെ വംശഹത്യ പരമ്പരയുടെ ഏറ്റവും പുതിയ മാർഗമാണോ ഈ കൊറോണ വൈറസ്.
അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

പക്ഷെ, അതിന് നമ്മുടെ ഭാഗത്ത് ഏറെ തിരുത്തലുകൾ ആവശ്യമാണ്.

(ചിന്നൻ റ്റി പൈനാടത്ത്)

26/05/2021

സണ്ണി തായങ്കരിയുടെ കുലപതികൾ എന്ന നോവലിനെ ഡോ.ഡി. ബാബുപോൾ IAS വിലയിരുത്തുന്നു:

അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെ സൂചിപ്പിക്കാൻ പൊതുവെ ഉപയോഗിക്കുന്ന പദമാണ് പൂർവപിതാക്കന്മാർ അഥവാ കുലപതികൾ. ആദം മുതൽ ജോസഫ് വരെയുള്ള പ്രമുഖരെ ഉൾപ്പെടുത്തിയും ഇതേ സംജ്ഞ ഉപയോഗിക്കാറുണ്ട്.
അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവർ ഭൂമിയിൽ ജീവിച്ചിരുന്ന, ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന വ്യക്തികളാണ് എന്ന ചിന്തയ്ക്കാണ് പണ്ഡിതന്മാർക്കിടയിൽ ഭൂരിപക്ഷമെങ്കിലും മിത്തുകളിലെ നായകന്മാരായാണ് അവരെന്ന് കരുതുന്നവരുമുണ്ട്. ആദ്യത്തെ കൂട്ടർ ക്രി.മു. 2000-1200 എന്നാണ് ഇവരുടെ കാലം ഗണിക്കുന്നത്. അബ്രഹാമും ഹമ്മുറാബിയും (1728-1686) സമകാലീനരായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്.
ഇസ്രായേലിന്റെ ചരിത്ര ത്തിന് ഒരു പൂമുഖം ഒരുക്കു കയാണ് പൂർവപിതാക്കന്മാ രുടെ അഥവാ കുലപതിക ളുടെ ചരിത്രം. എന്നാൽ അവരുടെ കാലം കഴിഞ്ഞ് ഏറെ നാളുകൾക്കിപ്പുറമാണ് ഇത് ആരോ എഴുതിയത്. അതുകൊണ്ട് ഈ ചരിത്രം അത്ര കൃത്യമല്ല എന്നു വരുന്നത് തികച്ചും സ്വാഭാവികം. അതേ സമയം കുലപതികളെ പച്ച മനുഷ്യരായിട്ടാണ് ബൈബിൾ അവതരിപ്പിക്കുന്നത് എന്ന വസ്തുത ചരിത്രപരമായ വിശ്വാസ്യത ഉറപ്പിക്കുന്നുമുണ്ട്.
അവരുടെ ചരിത്രത്തെ പ്രധാനമാക്കുന്നത് അതിന്റെ വേദശാസ്ത്രമാനംതന്നെ യാണ്. ദൈവത്തിന്റെ തെരഞ്ഞെടുപ്പ്, വാഗ്ദാനം എന്നീ സംഗതികൾ പിൽക്കാല ചരിത്രത്തിലും പുതിയ നിയമത്തിലും കടന്നുവരുന്നത് ഈ പൂർവികരുടെ ദൈവാനുഭവത്തിന്റെ തുടർച്ച എന്ന നിലയ്ക്കാണ്.
അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെ ഭാര്യമാർ - യഥാക്രമം സാറാ, റെബേക്കാ, റാഹേൽ - വന്ധ്യ ത്വാരോപണം അതിജീവിച്ച് തങ്ങളുടെ ഗർഭധാരണ ത്തിലൂടെ ഇസ്രായേലിന്റെ ചരിത്രം മുന്നോട്ട് നീക്കിയ വരാണ്. അസാധ്യകാര്യ ങ്ങളുടെ സാക്ഷാത്ക്കാര ത്തിന് ദൈവം ഉപയോഗിച്ച ആയുധങ്ങളായിരുന്നു അവർ.
വേദശാസ്ത്രമാനങ്ങൾ ചുരുളഴിയുന്നത് അവരിലൂ ടെയാണ് എന്നതിന് യെശയ്യാ - യിരെമ്യ പ്രവാചകരും മത്തായിയും പൗലോസു മൊക്കെ ഉദ്ധരിക്കപ്പെടാറുണ്ട്.
അതുകൊണ്ട് കുലപതികൾ എന്നും പൂർവപിതാക്കന്മാ രെന്നും ലിംഗവിവേചനം വരുത്താതെ അവരെയെല്ലാം ചേർത്ത് പൂർവികർ എന്നാണ് പറയേണ്ടത് എന്നാണ് ചില സ്ത്രീപക്ഷപണ്ഡിതർ പറയുന്നുണ്ട്.
ഉൽപ്പത്തി പുസ്തക ത്തിന്റെ 12 - 50 അധ്യായങ്ങളാണ് ഇവരുടെ കഥ പറയുന്നത്. അതിൽ തന്നെ 39 - 50 യാക്കോബി ന്റെ മകനായ ജോസഫിന്റെ
കഥയാണ് പറയുന്നത്. ചരിത്ര
പരമായ സൂഷ്മതയെക്കാൾ ഒരു സമൂഹത്തിന്റെ പൊതു സ്മൃതിയായിട്ടാണ് ഈ കുറിപ്പുകളെ കാണേണ്ടത് എന്ന് വെൽഹോസനാണ് ആദ്യം പറഞ്ഞത്. അത് .പത്തൊമ്പതാം നൂറ്റാണ്ടിൽ.
ഇപ്പോൾ അത് അംഗീകരി ക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും
ചെയ്യുന്നുണ്ട്.
ഉൽപ്പത്തി പുസ്തക ത്തിലെ ഈ 39 അധ്യായങ്ങ ളിലും ഒന്നിലധികം കഥകൾ ക്കുള്ള അസംസ്കൃത വിഭവ ങ്ങൾ കാണാം. ദീനായുടെ ബലാൽസംഗമായാലും പൊത്തിഫേറിന്റെ ഭാര്യ ജോസഫിനെ വശീകരിക്കാൻ ശ്രമിച്ചതായാലും യക്കോ ബിന്റെ പലായനമായാലും സൊദോം ഗൊമോറയുടെ നാശമായാലും.
ബൃഹ്ത്തായ ഈ കഥാ സാഗരത്തിലൂടെയാണ് സണ്ണി തായങ്കരി സഞ്ചരിക്കുന്നത്. ആ സഞ്ചാരത്തിൽ നമ്മെ ഒപ്പം കൂട്ടുമ്പോൾ തികഞ്ഞ കൃതഹസ്തതയും ഔചിത്യ ബോധവും പ്രദർശിപ്പിക്കുന്നു നോവലിസ്റ്റ്. കഥാപാത്രങ്ങ ളുടെ ഹൃദയതാളങ്ങൾ രേഖപ്പെടുത്തുന്നതിൽ കൃത്ര ഹസ്തത, അവ വായിച്ചെടു ക്കുന്നതിൽ ഔചിത്യബോധം
'ആ മനുഷ്യൻ നീ തന്നെ' എന്ന രചനയിൽ സി.ജെ. പ്രദർശിപ്പിച്ച നൈപുണ്യ ത്തിന്റെ ആവർത്തനം ഇവിടെ ഞാൻ കാണുന്നു. അവിടെ ഒരു വ്യക്തിയുടെ ജീവിത ത്തിലെ ഒരു അധ്യായം മാത്രമാണെങ്കിൽ ഇവിടെ - കുലപതികളിൽ അബ്രാഹം, ഇസ്മെയേൽ, ഇസഹാക്ക്, ഏശാവ്, യാക്കോബ്, ജോസഫ്, സാറാ, റെബേക്ക, വിജാതിയ സ്ത്രീകൾ, റാഹേൽ, ദീന, ഫറവോ, അബിമലക്ക്, ഇങ്ങനെ എത്രയെത്രയാണ് അരങ്ങിൽ എത്തുന്നവർ! ഈ വിപുലമായ ഇതിഹാസം കൈയടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന സണ്ണിയുടെ സ്ഥാനം മലയാള
ത്തിലെ നോവലിസ്റ്റുകളുടെ
ഒന്നാം നിരയോട് വളരെ അടുത്തു നിൽക്കുന്നു എന്ന്
പറയാൻ മടിക്കേണ്ടതില്ല.

ഡോ.ഡി. ബാബുപോൾ IAS
ചീരെത്തോട്ടം
കവടിയാർ 695 003.
23.2.2016

Address

Contact Address : Chief Editor, Pusthaka Niroopakan Magazine, Nirmalyam, U-81, Thampuran Road, Near Maruthankuzhy Temple
Thiruvananthapuram
695030

Telephone

+918089036090

Website

Alerts

Be the first to know and let us send you an email when Pusthaka niroopakan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pusthaka niroopakan:

Share

Category