Kerala news point

  • Home
  • Kerala news point

Kerala news point നേര് അറിയാൻ!
നാം അറിയുന്ന,
നമ്മെ അറിയുന്ന,
കേരളാ ന്യൂസ് പോയിന്റിൽ ജോയിൻ ചെയ്യുക....

എൽ ഡി എഫ് അവഗണനയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മുന്നണി വിട്ടു ചങ്ങനാശ്ശേരി: ജനാധിപത്യ ...
28/08/2024

എൽ ഡി എഫ് അവഗണനയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മുന്നണി വിട്ടു

ചങ്ങനാശ്ശേരി: ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയിൽ നിന്നും നിയോജകമണ്ഡലം പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാർ ഒന്നടങ്കവും രാജിവച്ചു. രാജിവെച്ചവർ മാതൃ സംഘടനയായ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്,കേരള കോൺഗ്രസ്‌ ഉന്നത അധികാര സമിതി അംഗം അപു ജോസഫ് എന്നിവർ ചേർന്ന് രാജിവെച്ചവരെ ഷാൾ അണിയിച്ചു കൊണ്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ, ജില്ലാ സെക്രട്ടറി ആലിച്ചൻ തൈപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ ആന്റണി ഇലവുമൂട്ടിൽ, സണ്ണി പരുവംമൂട്ടിൽ, ജോണിച്ചൻ കൂട്ടുമ്മേൽക്കാട്ടിൽ, സോജൻ മണക്കുന്നേൽ,കെ കെ തോമസ്,ഷാജി ഫിലിപ്പ്, തോമസ് മാത്യു കാഞ്ഞിരന്താനം, നിയോജക മണ്ഡലം ട്രഷറർ റോയി മുക്കാടൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി എസ് ജോസഫ്, സേവിച്ചൻ മുളകുപാടം, നിയോജകമണ്ഡലം സെക്രട്ടറി സുനിൽ വലിയപറമ്പിൽ, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് ആയിരംമല,മണ്ഡലം സെക്രട്ടറിമാരായ മാർട്ടിൻ തിനപറമ്പിൽ, തങ്കച്ചൻ കിഴക്കേകുറ്റ്, ബാബു മൂലയിൽ,ഷാജി തെക്കെആയിരമല തുടങ്ങിയവരും രാജി സമർപ്പിച്ചു.

പാർട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയിലും എൽ ഡി എഫ് നേതൃത്വത്തിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചുമാണ്‌ ഏഴു മണ്ഡലം പ്രസിഡന്റുമാരും മറ്റു ഭാരവാഹികളും രാജി വെച്ചതെന്നു കുര്യൻ തൂമ്പുങ്കൽ പറഞ്ഞു.

കെ എം മാണിയെ മുഖ്യമന്ത്രിയാക്കാഞ്ഞതിന് പിന്നിൽ മകൻ ജോസ് കെ മാണി;കൊച്ചി: വിവാദ വെളിപ്പെടുത്തലുമായി വീണ്ടും ടി ജി നന്ദകുമാ...
17/05/2024

കെ എം മാണിയെ മുഖ്യമന്ത്രിയാക്കാഞ്ഞതിന് പിന്നിൽ മകൻ ജോസ് കെ മാണി;

കൊച്ചി: വിവാദ വെളിപ്പെടുത്തലുമായി വീണ്ടും ടി ജി നന്ദകുമാര്‍. കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ മകന്‍ ജോസ് കെ മാണിയാണെന്നാണ് ടി ജി നന്ദകുമാര്‍ പറഞ്ഞു. ഇ പി ജയരാജനും പി സി ജോര്‍ജും കെ എം മാണിയെ കണ്ടു. മുഖ്യമന്ത്രിക്കാമെന്നായിരുന്നു വാഗ്ദാനമെന്നും ടി ജി നന്ദകുമാര്‍ അവാകാശപ്പെട്ടു.

‘മാണിയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. ജോസ് കെ മാണി വിവരം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. ചര്‍ച്ച പൊളിഞ്ഞു. സോളാര്‍ സമരം ഒത്തുതീര്‍പ്പായി. കെ എം മാണിയെ ഇടതുമുന്നണിയിലെത്തിച്ച് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പായത്’, ടി ജി നന്ദകുമാര്‍ പറഞ്ഞു.

പിണറായി വിജയന്‍ കെ എം മാണിയുമായി ഫോണില്‍ സംസാരിച്ചു. ആദ്യം വിസമ്മതിച്ച കെ എം മാണി പിന്നീട് സമ്മതം മൂളി. സോളാര്‍ സമരം തുടങ്ങിയ ദിവസം രാത്രിയാണ് നീക്കങ്ങള്‍ നടന്നതെന്നും നന്ദകുമാര്‍ ആരോപിച്ചു

ജോസ് കെ മാണിക്ക് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ പദവി ഓഫർ; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും; ആർജെഡിയുടേയും എൻസിപിയ...
17/05/2024

ജോസ് കെ മാണിക്ക് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ പദവി ഓഫർ; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും; ആർജെഡിയുടേയും എൻസിപിയുടേയും അവകാശ വാദം അവഗണിക്കും; കേരളാ കോൺഗ്രസ് എമ്മിന് മൂന്നാം കാബിനറ്റ് പദവി; രാജ്യസഭാ പൊട്ടിത്തെറി ഒഴിവാക്കാൻ ഫോർമുല റെഡി.

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം സജീവമാകുമ്പോൾ പുതിയ ഫോർമുലയും തയ്യാർ. രാജ്യസഭാ സീറ്റ് സിപിഐയും സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മിന് വിട്ടു കൊടുക്കില്ല. സീറ്റിനായി സിപിഐയും കേരള കോൺഗ്രസ് എമ്മും രംഗത്തെത്തിയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെ കുറിച്ച് സിപിഎം ചിന്തിക്കുന്നുണ്ട്. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവി നൽകുന്നത് ആലോചിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2027 ൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാമെന്നും സിപിഎം ഉറപ്പു നൽകിയേക്കും. മുന്മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കുള്ള പദവിയാണ് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം. ഫലത്തിൽ കേരളാ കോൺഗ്രസിന് ഒരു കാബിനറ്റ് പദവി കൂടി കിട്ടും. നിലവിൽ മന്ത്രിയും ഇടതു മുന്നണിയുടെ വിപ്പും കേരളാ കോൺഗ്രസ് എമ്മിന് സ്ഥാനമായുണ്ട്. ഇതിനൊപ്പമാണ് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ പദവിയിലെ വാഗ്ദാനം. ഇടതു മുന്നണിയിൽ എൻസിപിയും ആർജെഡിയും രാജ്യസഭാ സീറ്റിന് വേണ്ടി സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പുതിയ നീക്കം നടത്തുന്നത്. എൻസിപിക്കും ആർജെഡിക്കും ഒരു കാരണവശാലും രാജ്യസാഭാ സീറ്റ് നൽകില്ല.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ ഒഴിവാക്കിയേക്കുമെന്നാണ് എക്സ്പ്രസ് സൂചിപ്പിക്കുന്നത്. അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം. സീറ്റ് നിഷേധിക്കപ്പെട്ടാൽ മധ്യതിരുവിതാംകൂറിൽ പാർട്ടിയുടെ സാധ്യത കൂടുതൽ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോൺഗ്രസ് എമ്മിൽ കൂടുതൽ ശക്തമാകുമെന്നും പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. കേരള കോൺഗ്രസ് എമ്മിൻ്റെ നിലപാടിനെത്തുടർന്നാണ് കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ മാണിയെ കൂടെ കൂട്ടാൻ യുഡിഎഫ് വീണ്ടും ശ്രമം നടത്തുന്നുണ്ടെന്ന ഭീഷണിയും ജോസ് വിഭാഗക്കാർ സിപിഎമ്മിനോട് മുഴക്കുന്നുമുണ്ട്, എന്നാൽ ഇതിനെ പാടേ പുശ്ചിച്ചു തള്ളുകയാണ് സിപിഎം.

മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ജൂലൈയിൽ ഒഴിവ് വരുന്നത്. ഇതിൽ ഒന്നും നിലവിൽ യുഡിഎഫിനുള്ളതല്ല. മൂന്നാം ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് മുസ്ലിം ലീഗിന് കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് അടുത്ത തവണത്തെ ഒഴിവാണെന്നാണ് അനൗദ്യോഗിക ധാരണ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഒഴിവിൽ കോൺഗ്രസിന് മത്സരിക്കാം. നിലവിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും രാജ്യസഭയിൽ ഓരോ അംഗങ്ങളാണുള്ളത്. അതുകൊണ്ടാണ് ഇത്തവണ നറുക്ക് കോൺഗ്രസിനും അടുത്ത തവണ മുസ്ലിം ലീഗിനും നൽകാനുള്ള ധാരണ. എന്നാൽ ഇടതുപക്ഷത്തെ പൊട്ടിത്തെറികൾ പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക.

ജോസ് കെ മാണിയും ബിനോയ് വിശ്വവും എളമരം കരിമുമാണ് ജൂലൈ ഒന്നിന് വിരമിക്കുന്നവർ. ഇതിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ കൂടിയായ ജോസ് കെ മാണിക്ക് രാജ്യസഭയിൽ വീണ്ടും പോയേ പറ്റൂവെന്ന നിലപാടിലാണ്. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വത്തിന്റെ ഒഴിവ് സിപിഐയും വിട്ടു കൊടുക്കില്ല. ദേശീയ സാഹചര്യത്തിൽ സിപിഎമ്മും വിട്ടൂവീഴ്ച കാട്ടില്ല. അതിനാൽ ഈ തർക്കം ഇടതുപക്ഷത്ത് പൊട്ടിത്തെറിയാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. ലോക്സഭയിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായാൽ ഈ തർക്കം രാഷ്ട്രീയ മാറ്റങ്ങൾക്ക് പോലും വഴിയൊരുക്കും. അതുകൊണ്ട് തന്നെ കാത്തിരുന്ന് തീരുമാനത്തിനാകും കോൺഗ്രസ് ശ്രമിക്കുക. ഇതു മനസ്സിലാക്കിയാണ് സിപിഎം ഇടപെടൽ.

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് രാജ്യസഭയിലെ പാർട്ടിയുടെ അംഗം. ഈ പദവിയുമായാണ് കേരളാ കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് വന്നത്. ഇതിനൊപ്പം ലോക്സഭാ എംപിയും ഇടതുപക്ഷത്തേക്ക് കൂറുമാറുമ്പോൾ കേരളാ കോൺഗ്രസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം ലോക്സഭാ സീറ്റിനൊപ്പം രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ നിലപാട്. പിണറായി വിജയനുമായി ജോസ് കെ മാണിക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നിലപാട് അനുകൂലമാകുമെന്നാണ് കേരളാ കോൺഗ്രസിന്റെ പ്രതീക്ഷ. ഇതിനിടെയാണ് പുതിയ ചർച്ചകൾ.

എളമരം കരിമും ജൂലൈയിൽ കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭാ അംഗമാണ്. ഈ ഒഴിവിൽ രാജ്യസഭയിലെത്താൻ എംഎ ബേബി അടക്കം ആഗ്രഹിക്കുന്നുണ്ട്. ജോൺ ബ്രിട്ടാസും വി ശിവദാസനും എഎ റഹിമുമാണ് സിപിഎമ്മിന്റെ മറ്റ് രാജ്യസഭാ അംഗങ്ങൾ. ദേശീയ രാഷ്ട്രീയത്തിൽ നിറയാൻ രാജ്യസഭയിൽ നിലവിലുള്ള നാല് അംഗങ്ങളെ സിപിഎമ്മിനും അനിവാര്യതയാണെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്. ലോക്സഭയിൽ സിപിഎമ്മിന് സീറ്റ് കൂടിയാൽ ഇത് അനിവാര്യതയാകും. അല്ലെങ്കിലും രാജ്യസഭയിലെങ്കിലും പരമാവധി ശബ്ദമുയർത്തി ദേശീയ ശ്രദ്ധയിൽ നിൽക്കാൻ സിപിഎം ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഷഷ്ഠിപൂർത്തിക്ക് മുന്‍പ് മാണി ഗ്രൂപ്പ് പിളരുമോ; ജോസ്.കെ.മാണി എല്‍ഡിഎഎഫില്‍ ഇനി എത്ര കാലം; റോഷി അഗസ്റ്റിന്‍റെ നിലപാടും നി...
16/05/2024

ഷഷ്ഠിപൂർത്തിക്ക് മുന്‍പ് മാണി ഗ്രൂപ്പ് പിളരുമോ; ജോസ്.കെ.മാണി എല്‍ഡിഎഎഫില്‍ ഇനി എത്ര കാലം; റോഷി അഗസ്റ്റിന്‍റെ നിലപാടും നിര്‍ണായകം

കോട്ടയം: 1964 ഒക്ടോബർ 9, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് തിങ്ങി നിറഞ്ഞ ആൾക്കൂട്ടം. വിറയാർന്ന ശബ്ദത്തിൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാന പാർട്ടിയുടെ പ്രഖ്യാപനം നടത്തി. “ആർ.ശങ്കർ മന്ത്രിസഭയുടെ അഴിമതി നിറഞ്ഞ ദുർഭരണത്തിന് അറുതി വരുത്തിയ 15 യുവ എംഎൽഎമാരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എന്ന പേരിൽ ഒരു പുതിയ രാഷ്ടീയ പാർട്ടി രൂപമെടുത്തിരിക്കുന്ന വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു” – മന്നത്ത് പത്മനാഭന്‍റെ അനുഗ്രഹത്തോടെ ആരംഭിച്ച പ്രസ്ഥാനത്തിന് ഈ വർഷം ഒക്ടോബർ 9 ബുധനാഴ്ച 60 വയസ് പൂർത്തിയാവും. ഒരുപാട് ഉയർച്ച താഴ്‌ചകൾക്ക് സാക്ഷ്യം വഹിച്ച കേരള കോൺഗ്രസ് ശോഷിച്ച് ശോഷിച്ച് ഒരു പരുവമായി നില്‍ക്കുകയാണ്. പല കഷണങ്ങളായി മാറി നിൽക്കുന്ന കേ-കോ ഗ്രൂപ്പുകളിൽ പ്രബലമെന്ന് കരുതുന്ന മാണി കേരള കോൺഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇടതുമുന്നണിയിൽ തുടരുമോ അതോ ഐക്യമുന്നണിയിലേക്ക് ചേക്കേറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോൺഗ്രസിനെതിരെ രൂപം കൊണ്ട കേരള കോൺഗ്രസ് രൂപീകരിച്ചതിന്റെ പത്താം വർഷത്തിൽ കോൺഗ്രസിനൊപ്പം ഭരണത്തിൽ പങ്കാളികളുമായി. അധികാരത്തിനു വേണ്ടി മുന്നണി മാറുന്നത് ഒരു പാപമായി കേരള കോൺഗ്രസുകാർ കരുതുന്നില്ല.

ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖപത്രമായ വീക്ഷണം കേരള കോൺഗ്രസി(എം) നെ പരിഹസിച്ച് എഡിറ്റോറിയൽ എഴുതിയിരുന്നു. സിപിഎമ്മിന്‍റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചു വരുന്നതാണ് നല്ലതെന്ന ഉപദേശം കൊടുത്തതോടെയാണ് കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റ ചർച്ചകൾ വീണ്ടുംസജീവമായത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കടക്കടലിലാണ് ഇപ്പോൾ മാണി ഗ്രൂപ്പ് എന്നൊക്കെയുള്ള കടുത്ത പരിഹാസമാണ് വീക്ഷണം ചൊരിഞ്ഞത്.

1972 നവംബർ 10 മുതൽ പ്രാബല്യത്തിലുള്ള പാർട്ടി ഭരണഘടനയുടെ ആമുഖത്തിൽ കേരള കോൺഗ്രസിന്‍റെ ഉദ്ദേശത്തെക്കുറിച്ച് പ്രഖ്യാപനമിങ്ങനെയാണ്. “ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങളും വരുമാന മാർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് അധികാര വികേന്ദ്രീകരണവും ജനാധിപത്യവൽക്കരണവും യാഥാർത്ഥ്യമാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും സുശക്തമായ കേന്ദ്രത്തോടൊപ്പം സംതൃപ്തമായ സംസ്ഥാനങ്ങൾ കെട്ടിപ്പെടുക്കുന്നതിനും ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാക്കുന്നതിനും വേണ്ടി നിലകൊള്ളുന്നു.” മഹത്തായ ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച പാർട്ടി 60 വർഷത്തിനിടയിൽ വളർന്നും പിളർന്നും വ്യക്തി കേന്ദ്രീകൃത പാർട്ടികളായി ഇന്ന് കേരളത്തിലെ മൂന്ന് മുന്നണികളിലായി ഏഴു ചെറു (ഗ്രൂപ്പുകളായി) പാർട്ടികളായി നിലകൊള്ളുന്നു. കൃത്യമായ ആശയ അടിത്തറയോ, ആദർശഭാരമോ ഒന്നും ഇവരെ അലട്ടാറില്ല. അധികാരത്തിൽ പങ്കു പറ്റി നിൽക്കുക എന്ന പരമമായ ലക്ഷ്യത്തിലാണ് എല്ലാ ഗ്രൂപ്പുകാരും നിന്നുപോകുന്നത്.

കോൺഗ്രസിലെ 15 യുവ എംഎൽഎമാരുമായി രൂപീകരിച്ച കേരള കോൺഗ്രസിന് ഇന്ന് ഭരണകക്ഷിയിലും പ്രതിപക്ഷത്തുമായുള്ള ആറ് കേ-കോ ഗ്രൂപ്പുകളിലായി എട്ട് എംഎൽഎമാരുണ്ട്. ഈ എട്ട് പാർട്ടികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ളതും പ്രബലവുമായ പാർട്ടി കേരള കോൺഗ്രസ് മാണിയാണ്. നാല് നിയമസഭാ സാമാജികരും പാർലമെന്റിന്‍റെ ഇരു സഭകളിലുമായി ഓരോ എംപിമാരും മാണി ഗ്രൂപ്പിനുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാണി കോൺഗ്രസിനെ നയിക്കുന്ന ജോസ്.കെ.മാണിയും കൂട്ടരും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫ് വിട്ടു പോയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം മാണി ഗ്രൂപ്പ് കൂടി വന്നതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വൻ നേട്ടം കൊയ്യാൻ കഴിഞ്ഞു. പക്ഷേ, പാർട്ടി ചെയർമാൻ ജോസ്.കെ.മാണി കേരള കോൺഗ്രസിന്‍റെ വത്തിക്കാൻ എന്നറിയപ്പെട്ടിരുന്ന പാലായിൽ 15738 വോട്ടിന് മാണി.സി.കാപ്പനോട് പരാജയപ്പെട്ടു. 54 വർഷം പാലായിലെ എംഎൽഎ ആയിരുന്ന കെ.എം.മാണിയുടെ മകന് ആ സീറ്റ് നിലനിർത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി മാറി. കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥിയായ ജോസ് ടോമിന് കനത്ത പരാജയം നേരിടേണ്ടിവന്നു. തുടരെത്തുടരെ വന്ന രണ്ട് പരാജയങ്ങൾ ജോസിനെ വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. പാലായിൽ കാലുറപ്പിക്കാനാവാത്ത ജോസിന് എങ്ങനെ മുന്നണി സംവിധാനങ്ങളിൽ നിർണായക ശക്തിയായി മാറാനാവും എന്നതിൽ ഒരുപാട് സന്ദേഹങ്ങളുണ്ട്.

കേരള കോൺഗ്രസിന്‍റെ പാരമ്പര്യമനുസരിച്ച് മന്ത്രിസ്ഥാനവും അധികാരവുമുള്ള വ്യക്തിയും പാർട്ടിയിലെ രണ്ടാമനുമായി നിരന്തരം ഏറ്റുമുട്ടിയ ചരിത്രം കേരള കോൺഗ്രസിനുണ്ട്, പ്രത്യേകിച്ച് കെ.എം.മാണിക്ക്. പാർട്ടിയുടെ ആദ്യ ചെയർമാൻ കെ.എം.ജോർജുമായി തുടങ്ങിയ ഏറ്റുമുട്ടൽ ഏറ്റവുമൊടുവിൽ പി.സി. ജോർജ്, പി.ജെ.ജോസഫുമായി വരെ തുടർന്ന ചരിത്രവുമുണ്ട്. അതേ സ്ഥിതി ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റിനും ജോസ്.കെ.മാണിയും തമ്മിൽ സമീപഭാവിയിൽ ഉടലെടുക്കാനിടയുണ്ട്. കേരള കോൺഗ്രസുകളുടെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണ് വ്യക്തികൾ തമ്മിലെ സ്വരചേർച്ചയില്ലായ്മ. ആസന്നഭാവിയിൽ ജോസ്-റോഷി അടി പൊട്ടിപ്പുറപ്പെടാനുള്ള സകല സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ജൂലൈ ഒന്നിന് രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന ജോസ്.കെ.മാണിക്ക് ഒരു വട്ടം കൂടി അവസരം ഇടതുമുന്നണി നൽകുമോ എന്നത് നിര്‍ണായകമാകും. ജോസ്.കെ.മാണി മുന്നണി വിട്ടാലും മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥാനത്യാഗം നടത്തി ഇടതുമുന്നണി വിടാന്‍ ഒരു സാധ്യതയും നിലവിലില്ല. അതാണ്‌ കേരള കോണ്‍ഗ്രസുകളുടെ പാരമ്പര്യം. അധികം താമസിയാതെ മറ്റൊരു കേരള കോൺഗ്രസ് കൂടി കേരള രാഷ്ട്രീയത്തിൽ പിറക്കാനിടയുണ്ട് എന്നര്‍ത്ഥം.

യുഡിഎഫിൽ ചർച്ച ചെയ്യാത്ത വിഷയങ്ങളെക്കുറിച്ച് പൊതുവായ അഭിപ്രായ പ്രകടനം നടത്താൻ    ആഗ്രഹിക്കുന്നില്ല മോൻസ് ജോസഫ് എം എൽഎ.കോ...
15/05/2024

യുഡിഎഫിൽ ചർച്ച ചെയ്യാത്ത വിഷയങ്ങളെക്കുറിച്ച് പൊതുവായ അഭിപ്രായ പ്രകടനം നടത്താൻ ആഗ്രഹിക്കുന്നില്ല മോൻസ് ജോസഫ് എം എൽഎ.

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് അഭിപ്രായപ്പെട്ടുള്ള വീക്ഷണം ദിനപത്രത്തിന്റെ മുഖപ്രസംഗം യുഡിഎഫിൽ കൂട്ടായി ചർച്ച ചെയ്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലു ള്ളതല്ല എന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ പ്രസ്താവിച്ചു.

യുഡിഎഫിൽ ചർച്ച ചെയ്യാത്ത വിഷയങ്ങളെക്കുറിച്ച് പൊതുവായ അഭിപ്രായ പ്രകടനം നടത്താൻ കേരള കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നില്ല. യുഡിഎഫ് വിട്ടുപോയ ഏതെങ്കിലും പാർട്ടികൾ യുഡിഎഫിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം അവരുടെ നിലപാട് മാറ്റം ആണ് പ്രഖ്യാപിക്കേണ്ടത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷമുന്നണിയിലേക്ക് പോയതിനെ തള്ളിപ്പറഞ്ഞുകൊണ്ട് യുഡിഎഫിലേക്ക് തിരിച്ചുവരാൻ ആഗ്രഹ പ്രകടനം നടത്തുമ്പോൾ മാത്രമേ ഈ വിഷയം ചർച്ച ചെയ്യുന്നതിന് പ്രസക്തിയുളളു.

ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്ന ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനുശേഷം ഫലപ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുന്ന ഈ സന്ദർഭത്തിൽ മുന്നണി മാറ്റം ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല.

ലോക്സഭാ ഫലപ്രഖ്യാപനം വരുമ്പോൾ കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം കരസ്ഥമാക്കു മെന്നുള്ളത് വ്യക്തമാണ്. യുഡിഎഫ് വിജയിക്കുകയും എൽഡിഎഫ് പരാജയപ്പെടുകയും ചെയ്യുന്ന ലോക് സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കേരള കോൺഗ്രസിന്റെയും വിധി നിർണ്ണയിക്കും. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും ഇത്തരം കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ കേരള കോൺഗ്രസിൻറെ അഭിപ്രായം പാർട്ടി ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉചിതമായ സമയത്ത് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് കൊടുക്കും എന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നത്. എൽഡിഎഫ് രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും കൊടുക്കുന്നില്ലെങ്കിൽ ഏറ്റവും വലിയ ചതി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് നേതാക്കളായ കെ. എം മാണിയുടെയും പിജെ ജോസഫിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഐക്യ കേരള കോൺഗ്രസിന് യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് ആണ് പാർട്ടി തീരുമാനപ്രകാരം ജോസ് കെ മാണിക്ക് ലഭിക്കാൻ സാഹചര്യമുണ്ടായത്, ആ സിറ്റാണ് ഇപ്പോൾ നഷ്ടപ്പെടാൻ പോകുന്നത്. ചീഫ് വിപ്പ് സ്ഥാനം സി പി എം ന് വിട്ട് നൽകി രാജ്യസഭാ സിറ്റ് വാങ്ങാനായുള്ള രഹസ്യ ചർച്ചകളും നടക്കുന്നതായി മോൻസ് ജോസഫ് വെളിപ്പെടുത്തി.

യുഡിഎഫിൽ സംയുക്ത കേരള കോൺഗ്രസ് പാർട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് ഇടതുപക്ഷത്ത് ചെന്നപ്പോൾ കേരള കോൺഗ്രസിന് നഷ്ടമാകുന്നു എന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ വഞ്ചന എൽഡിഎഫിൽ നിന്ന് ഉണ്ടാകും എന്ന് കരുതുന്നില്ല.കേരള കോൺഗ്രസ് നേതാക്കളിലൊരാളായ ജോസ് കെ. മാണിക്ക് രാജ്യസഭാസീറ്റ് എൽഡിഎഫിൽ വീണ്ടും ലഭിക്കുന്നതിന് വേണ്ടി തങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും യുഡിഎഫിൽ യോജിച്ച കേരള കോൺഗ്രസ് നേടിയെടുത്ത രാജ്യസഭ സീറ്റ് എൽഡിഎഫിൽ ചെന്നപ്പോൾ നഷ്ടപ്പെട്ടാൽ കേരള കോൺഗ്രസിന്റെ ആത്മാഭിമാനമാണ് തകരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയെ ക്ഷണിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി സതീശൻകോട്ടയം: കേരളാ കോൺഗ്രസ് എമ്മിനെയും ജോസ്...
15/05/2024

ജോസ് കെ മാണിയെ ക്ഷണിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി സതീശൻ

കോട്ടയം: കേരളാ കോൺഗ്രസ് എമ്മിനെയും ജോസ് കെ മാണിയെയും യുഡിഎഫിലേക്ക് ക്ഷണിച്ച പാർട്ടി പത്രം വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു. ഇക്കാര്യം കോൺഗ്രസോ യുഡിഎഫോ ചർച്ച ചെയ്തിട്ടില്ല

കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ പ്രവർത്തകരും നേതാക്കളും കഠിനധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരമൊരു വിഷയം യുഡിഎഫിന് മുന്നിൽ ഇല്ലെന്നും സതീശൻ പറഞ്ഞു

യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. നയാപൈസ കയ്യിലില്ലാത്ത അവസ്ഥയാണ്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തു. എല്ലാ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും സ്തംഭിച്ചെന്നും സതീശൻ വിമർശിച്ചു

വരൾച്ച . ജപ്തി നടപടികൾ നിർത്തിവച്ചും നഷ്ടപരിഹാരം നൽകിയും കർഷകരെ സഹായിക്കണം. കെ.ഫ്രാൻസിസ് ജോർജ്ഇടുക്കി:  തൊടുപുഴ രൂക്ഷമായ...
10/05/2024

വരൾച്ച . ജപ്തി നടപടികൾ നിർത്തിവച്ചും നഷ്ടപരിഹാരം നൽകിയും കർഷകരെ സഹായിക്കണം. കെ.ഫ്രാൻസിസ് ജോർജ്

ഇടുക്കി: തൊടുപുഴ രൂക്ഷമായ വരൾച്ച മൂലം കാർഷിക വിളകൾ വ്യാപകമായി ഉണങ്ങിനശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനവിഭാഗങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിനാൽ ഇടുക്കിയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് കാർഷിക- കാർഷികേതര വായ്പകളുടെ പേരിൽ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രധാന കൃഷികളിലൊന്നായ ഏലം കൃഷി പാടേ നശിച്ചിരിക്കുകയാണ്. ജാതി , തേയില, കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ കൃഷികളും ഉണങ്ങി പോയിരിക്കുന്നു. വർഷങ്ങളുടെ അധ്വാനം മൂലം ഉണ്ടാക്കിയെടുത്ത കൃഷികളുടെ നാശം കർഷകരെ അതീവദുഃഖത്തിലാക്കിയിരിക്കുകയാണ്. ഓരോ വിളകളുടെയും കാലാവധി കണക്കുകൂട്ടിയുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു.

കാർഷിക- കാർഷികേതര വായ്പകൾക്ക് 4 വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. ആ കാലയളവിലെ പലിശ സർക്കാർ നൽകണം. കാർഷിക പുനരുദ്ധാരണത്തിന് 8വർഷത്തേകാലാവധിയിൽ വായ്പകളനുവദിക്കണം. ആദ്യത്തെ 4 വർഷത്തെ പലിശ സർക്കാർ നൽകണം. തുടർന്ന് 4ശതമാനം പലിശ നിരക്കിൽ തവണകളായി വായ്പ തുകകൾ തിരിച്ചടയ്ക്കുവാൻ സാഹചര്യമൊരുക്കണം. ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കണം. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും ആവശ്യമായ തുക നീക്കിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയോ റവന്യു, കൃഷി, ജലവിഭവ വകുപ്പ് മന്ത്രിമാരോ വരൾച്ച ബാധിതപ്രദേശങ്ങൾ സന്ദർശിക്കാത്തത് തികച്ചും പ്രതിഷേധാർഹമാണ്. ഇടുക്കി ജില്ലയുടെ ചുമതലയുള്ള ഇടുക്കിയിലെ മന്ത്രി എവിടെയാണെന്ന് ജനങ്ങൾക്ക് അറിയില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആവശ്യമായ ശരിയായ റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രസർക്കാരിനു നൽകണം. ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ ടീമിനെ നിയോഗിക്കണം. സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണം. പ്രധാന മന്ത്രിയേയും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയേയും വസ്തുതകൾ ബോധ്യപ്പെടുത്തി കേന്ദ്ര സഹായം വാങ്ങിച്ചെടുക്കണം. ഫ്രാൻസിസ് ജോർജ് നിർദേശിച്ചു.

വന്യജീവി ശല്യം നാൾക്കു നാൾ വർധിച്ചു വന്നിട്ടും സർക്കാർ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കാത്തതിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ പ്രതിഷേധവും ഡെപ്യൂട്ടി ചെയർമാൻ രേഖപ്പെടുത്തി. നഷ്ടപരിഹാരം നൽകുന്നതിൽ ഗുരുതരമായ വീഴ്ചകളും കാലതാമസവും വരുന്നതായി ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 70000 നും ഒരു ലക്ഷത്തിനും മേൽ: ഏറ്റുമാനൂരിൽ ലീഡ് നേടും എന്നാൽ വൈക്കത്ത് പിറകിലാ...
03/05/2024

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 70000 നും ഒരു ലക്ഷത്തിനും മേൽ: ഏറ്റുമാനൂരിൽ ലീഡ് നേടും എന്നാൽ വൈക്കത്ത് പിറകിലാകും യു ഡി എഫ് കണക്കുകൂട്ടലുകൾ ഇങ്ങനെ.

കോട്ടയം: എൽ ഡി എഫ് ന്റെ കണക്കു കൂട്ടൽ വിദഗ്ദ്ധർ ഉപേക്ഷിച്ച കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 70000 കടക്കുമെന്ന് യു ഡി എഫ് കണക്കു കൂട്ടൽ. ഇന്നലെ കോട്ടയത്ത് ചേർന്ന യു ഡി എഫ് 50 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് അവസാന കണക്കു കൂട്ടൽ നടത്തിയത്. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു .

പതിവ് കണക്കു കൂട്ടലുകൾ പോലെ പാലാ, പിറവം, പുതുപ്പള്ളി എന്നീ ജനാധിപത്യ കോട്ടകൾ അടിത്തറ ഇട്ടു നൽകുന്ന ഭൂരിപക്ഷത്തിൽ ചവുട്ടി നിന്ന് കൊണ്ടാണ് കണക്കു കൂട്ടലുകൾ പുരോഗമിക്കുന്നത്. വൈക്കം പിറകിൽ പോകുമെന്ന് യു ഡി എഫ് തന്നെ സമ്മതിക്കുന്നുണ്ട്, പിറകിലാണെങ്കിലും 5000 താഴെ വോട്ടിനെ പിറകിൽ ആവുകയുള്ളൂ എന്നും അവർ ആശ്വസിക്കുന്നു. കോട്ടയത്തെ ഈഴവ എൽഡിഎഫ് വോട്ടുകൾ തുഷാറിന് മാറി മറിഞ്ഞതോടെ ചാഴികാടൻ മൂന്നാം സ്ഥാനത്ത് എത്തുന്നതും കണക്കുകളിൽ കാണിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ കേരളാ കോൺഗ്രസ് എമ്മിന് ഒരു കനത്ത പ്രഹരമായിരിക്കും ഉണ്ടാകാൻ പോകുന്നത്.

എന്നാൽ ഏറ്റുമാനൂർ സീറ്റിൽ വ്യക്തമായ ലീഡ് ഫ്രാൻസിസ് ജോർജ് നേടുമെന്നാണ് യു ഡി എഫ് അവസാന നിഗമനം. സഹകരണ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നുള്ളത് ജില്ലയിലെ തന്നെ ഭരണ കക്ഷിക്ക്‌ ക്ഷീണമാണ് ഉണ്ടാക്കുക. പാലാ, പിറവം, പുതുപ്പള്ളി എന്നിവിടങ്ങളിൽ 60000 നടുത്ത ഭൂരിപക്ഷം പറയുമ്പോൾ കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങളിൽ ലീഡ് നേടുമെങ്കിലും പതിനായിരത്തിൽ കടക്കില്ലെന്നാണ് കണക്ക്, പക്ഷെ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയെങ്കിൽ ഭൂരിപക്ഷം ലക്ഷത്തിനു മേൽ കടക്കുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നു .

എന്നാൽ പ്രചാരണത്തിൻ്റെ കുറവ് പലയിടത്തും ഭൂരിപക്ഷം കുറയ്ക്കുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നു .തുഷാർ വെള്ളാപ്പള്ളിയുടെ അനൗൺസ്‌മെന്റ് വാഹനങ്ങൾ പത്തെണ്ണം പോകുമ്പോഴാണ് ഫ്രാൻസിസ് ജോർജിന്റെ വാഹനം ഒരെണ്ണം കടന്നു പോകുന്നത്. പക്ഷെ യുഡിഎഫിൻ്റെ പ്രചാരണം കാതോട് കാതോരം പ്രചരിക്കുകയായിരുന്നു .അതാണ് വിജയതീരം തൊടുവാൻ കാരണവും എന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നത്.

കോൺഗ്രസ് ഒറ്റ മനുഷ്യനെ പോലെ നിന്ന് പ്രവർത്തിച്ചതും ഭൂരിപക്ഷം കൂടുവാൻ കാരണമാണ്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള തെരെഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് ഒറ്റ മനുഷ്യനെ പോലെയാണ് തെരെഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഇത് ഞങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് പല കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നു. അതിന്റെ ഗുണവും കെ ഫ്രാൻസിസ് ജോർജിന് ലഭിക്കുകയും ചെയ്തു.

കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുംകോട്ടയം: പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും, എൽ.ഡി.എഫ് പാർലമെ...
10/04/2024

കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും

കോട്ടയം: പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും, എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡറുമായ ശ്രീ.ജിൽസ് പെരിയപ്പുറം യു.ഡി.എഫിൽ ചേർന്നു.

കോട്ടയത്ത് കെ.എം.മാണിയോടൊപ്പം അരനൂറ്റാണ്ടുകാലം പ്രവർത്തിച്ച കുടുംബമാണ് ജിൽസിൻ്റേത് .പിതാവും പുത്രനും പിറവത്ത് മാണിവിഭാഗത്തിൻ്റെ എക്കാലവും ഉറച്ച നേതാക്കളായിരുന്നെങ്കിലും കെ.എം.മാണിയുടെ പിൻഗാമിയായി വന്ന ജോസ് കെ മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിറവം നിയമസഭാ സീറ്റ് അർഹതയുള്ള ജിൽസിന് നൽകാതെ ലേലത്തിന് വച്ചത് വിവാദമായിരുന്നു.

പിറവം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിൽസ് പെരിയപ്പുറം
യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹത്തെ ഷോൾ അണിയിച്ച് അഭിവാദ്യം അർപ്പിച്ചു.

ഫ്രാൻസിസ് ജോർജിന് 'ഓട്ടോറിക്ഷ' ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക. പി.സി. തോമസ്.കോട്ടയം: ഏപ്രിൽ 26 നു നടക്കുന്ന തെര...
10/04/2024

ഫ്രാൻസിസ് ജോർജിന് 'ഓട്ടോറിക്ഷ' ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക. പി.സി. തോമസ്.

കോട്ടയം: ഏപ്രിൽ 26 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിലെ ഏവരും 'ഓട്ടോറിക്ഷ' ചിഹ്നത്തിൽ വോട്ടുകൾ നൽകി യൂഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് അഭ്യർത്ഥിച്ചു. മികച്ച പാർലമെൻറ് അംഗമെന്ന നിലയിൽ പേരെടുത്ത അദ്ദേഹം കോട്ടയം പാർലമെൻറ് മണ്ഡലത്തിനും, കേരളത്തിനും, രാഷ്ട്രത്തിനും, ഏറെ പ്രയോജനകരമായ കാര്യങ്ങൾ ചെയ്യും എന്നുറപ്പുണ്ടെന്നും തോമസ് പറഞ്ഞു.

മാണി സാറിൻറെ വീട്ടിൽ: ഇന്നലെ പാലായിൽ മാണി സാറിൻറെ വീട്ടിൽ താൻ പോയതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ വന്നത് തിരുത്തുവാൻ വേണ്ടി കൂടിയാണ് ഈ പത്രസമ്മേളനം... തോമസ് അറിയിച്ചു. "എൻറെ പിതാവ് ശ്രീ.പി.റ്റി.

ചാക്കോയുടെ സഹോദരിയാണ് മാണി സാറിൻറെ ഭാര്യ ശ്രീമതി കുട്ടിയമ്മ. (പിതാവിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ). എൻറെ അമ്മായിയായ മാണി സാറിൻറെ സഹധർമ്മിണിക്ക് തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ട് ഇന്നലെ അമ്മായിയെ സന്ദർശിക്കുവാൻ ഞാൻ അവിടെ പോയതാണ്. ശ്രീ ജോസ് കെ മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ, മറ്റെന്തോ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ഞാൻ പോയത് എന്ന രീതിയിലാണ് ചില വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അത് പൂർണമായും തെറ്റാണ്.( ജോസ്. കെ. മാണി അവിടെ ഇല്ലെന്നും, കോട്ടയത്താണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പോയത്) ഇതിനുമുമ്പും അമ്മായിയെ കാണുവാൻ ഞാൻ അവിടെ പോയിട്ടുണ്ട്.

ബഹുമാന്യനായ ശ്രീ. പി.ജെ.ജോസഫ് സാർ നയിക്കുന്ന കേരള കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞാൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും മറ്റൊരു രാഷ്ട്രീയ ചിന്താഗതിയോ മാറ്റമോ എനിക്കില്ല. മാണി സാറിൻറെ നിര്യാണ ദിവസം അമ്മായിയെ സന്ദർശിച്ച് ആശ്വാസവാക്ക് പറഞ്ഞു പോകാൻ വേണ്ടി മാത്രം അവിടെ കയറിയതാണ്. മറിച്ചുള്ള പ്രചാരണം പൂർണ്ണമായും നിഷേധിക്കുന്നതായും പി.സി തോമസ് പറഞ്ഞു.

ഇന്നലെ കെ.എം. മാണി സാറിൻറെ ശവകുടീരത്തിൽ പി.ജെ. ജോസഫ് സാറിൻറെ നേത്യത്വത്തിൽ, കേരള കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം, പാർട്ടിയുടെ പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തു കഴിഞ്ഞ്, ശ്രീ. ഫ്രാൻസിസ് ജോർജിൻറെ പിറവത്ത് ആരംഭിക്കുന്ന പര്യടന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോകുന്ന വഴിക്കാണ് അമ്മായിയെ കാണുവാൻ താൻ കയറിയതെന്നും തോമസ് അറിയിച്ചു.

കോട്ടയത്തെ ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക വാരണാധികാരി തള്ളികോട്ടയം: കോട്ടയത്തെ യു  ഡി എഫ് സ്ഥാനാർഥി കെ ഫ്രാൻസിസ്...
05/04/2024

കോട്ടയത്തെ ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക വാരണാധികാരി തള്ളി

കോട്ടയം: കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി കെ ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ നാമ നിർദ്ദേശ പത്രിക വരണാധികാരി തള്ളി. കോട്ടയത്തുള്ള ഫ്രാൻസിസ് ജോർജ്, ഒല്ലൂർ സ്വദേശി ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികയാണ് വരണാധികാരി തള്ളിയത്.

ഇവരുടെ പത്രികയിൽ ഒപ്പിട്ടിരിക്കുന്നവരുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ഇവർ രണ്ടുപേരും രാഷ്ട്രീയത്തിൽ സജീവമായി ഉള്ളവരാണെന്നും ആരോപണമുണ്ട്.

കോട്ടയത്ത് അപരന്മാരെ ഇറക്കിയ ഇടതുപക്ഷ നടപടി തികച്ചും അപഹാസ്യം: അഡ്വ. മോൻസ് ജോസഫ് എംഎൽഎകോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്...
05/04/2024

കോട്ടയത്ത് അപരന്മാരെ ഇറക്കിയ ഇടതുപക്ഷ നടപടി തികച്ചും അപഹാസ്യം: അഡ്വ. മോൻസ് ജോസഫ് എംഎൽഎ

കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരുതരത്തിലും വിജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിക്കും അവരുടെ മുന്നണിക്കും ഉത്തമബോധ്യം ഉണ്ടായതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെതിരെ എൽഡിഎഫ് നേതൃത്വം നേരിട്ട് ഇടപെട്ട് രണ്ട് അപരൻമാരായ സ്ഥാനാർഥികളെ കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചതെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറും കേരള കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.

ഇടതുപക്ഷമുന്നണി കോട്ടയത്ത് അപരന്മാരെ ഇറക്കിയതിലൂടെ തികച്ചും അധാർമികവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ലോക്സഭ ഇലക്ഷനിൽ എൽ ഡി എഫ് കാണിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിൻ്റെ തികച്ചും അപഹാസ്യമായ അപര നാടകത്തി നെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഇതിനോടകം ഉയർന്നുവന്നിട്ടുള്ളത്. കോട്ടയത്ത് പരാജയഭീതി പൂണ്ട എൽഡിഎഫ് നേതൃത്വം യുഡിഎഫ് വോട്ടുകൾ ആശയക്കുഴപ്പത്തിലാക്കി കള്ള പ്രചാരവേലയിലൂടെ രക്ഷപ്പെടാം എന്നുള്ള വ്യാമോഹമാണ് ഇക്കൂട്ടർ കാണിച്ചിരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും കർഷക ജനതയും കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ പ്രബുദ്ധരായ സമ്മതിദായകരും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും അപഹാസ്യമായ ഈ നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി .

കേരള കോൺഗ്രസ് നേതാവ് കെ എം മാണി സാർ ജീവിച്ചിരുന്നെങ്കിൽ ഇത്തരം തറ വേലകൾ അനുവദിക്കില്ലായിരുന്നുവെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ കെഎം മാണി സാറിൽ നിന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലേക്ക് കേരള കോൺഗ്രസ് എം വിഭാഗം എത്തിച്ചേർന്നതിൻ്റെ പുതിയ രൂപമാണ് ഇപ്പോൾ കാണുന്ന വിലകുറഞ്ഞ പ്രവർത്തന ശൈലിയെന്ന് വ്യക്തമാണ്.

അപരന്മാരെ ഇറക്കിയതിൽ നിന്ന് എൽഡിഎഫ് നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. അപരൻമാരിൽ ഒരാൾ കോട്ടയം ജില്ലയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും രണ്ടാമത്തെ ആൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും ആണെന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്. എൽഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ച് കോട്ടയത്ത് കൊണ്ടുവന്ന അപരന്മാരുടെ കുതന്ത്രത്തെ, നേരായ മാർഗ്ഗത്തിലൂടെ കോട്ടയത്ത് യുഡിഎഫ് കരയ്ക്ക് കയറ്റുമെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

സത്യസന്ധവും ധാർമികത പുലർത്തുന്നതുമായ രാഷ്ട്രീയ പ്രവർത്തനത്തിനാണ് യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേതൃത്വം നൽകുന്നത്. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ എൽഡിഎഫ്- എൻ ഡി എ മുന്നണികളെ പരാജയപ്പെടുത്താൻ കോട്ടയത്ത് യുഡിഎഫിന് കഴിയുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.

യു ഡി എഫ് സ്ഥാനാർഥിയുടെ ചിഹ്നവും ബാലറ്റിലെ ക്രമനമ്പരും വിപുലമായ പ്രചാരണ പരിപാടിയിലൂടെ ജനങ്ങളുടെ മനസ്സിൽ എത്തിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ ഉജ്വല വിജയം സമ്മാനിക്കുമെന്ന് ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ കൂടിയായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു .

പ്രചരണച്ചൂടിലും തളരാതെ; യു ഡി എഫ് പാർലമെൻ്റ് മണ്ഡലം പര്യടനങ്ങൾ പുരോഗമിക്കുന്നുകോട്ടയം: ദിനംപ്രതി കൂടി വരുന്ന ചൂടിലും തളര...
24/03/2024

പ്രചരണച്ചൂടിലും തളരാതെ; യു ഡി എഫ് പാർലമെൻ്റ് മണ്ഡലം പര്യടനങ്ങൾ പുരോഗമിക്കുന്നു

കോട്ടയം: ദിനംപ്രതി കൂടി വരുന്ന ചൂടിലും തളരാതെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിൻ്റെ മണ്ഡലം പര്യടനം പുരോഗമിക്കുന്നു. കിടങ്ങൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിച്ചു കൊണ്ടായിരുന്നു ഇന്നത്തെ (23/03/24) ദിവസത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ സ്ഥാനാർഥിയോടൊപ്പം പര്യടനത്തിൽ പങ്കു ചേർന്നു.

ഉച്ചയോടു കൂടി പര്യടനം കുലശേഖരപുരം മങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി.
കാവിലെ പൂരത്തിന് ആശംസകൾ നേർന്ന സ്ഥാനാർത്ഥി നാട്ടുകാരുമായി സൗഹ്യദ സംഭാഷണം നടത്തി. തുടർന്ന് പെരുവ കവലയിലെത്തിയ സ്ഥാനാർത്ഥിയ്ക്ക്
നാട്ടുകാർ ഊഷ്മളമായ സ്വീകരണം നൽകി.

കിടങ്ങൂരിൽ ഡോ. മേഴ്സി ജോൺ, ജോസ് കൊല്ലറാത്ത്, സാബു കൂവക്കാട്ട് ,സുനിൽ ഇല്ലിമൂട്ടിൽ ,സാബു ഒഴുങ്ങാലിൽ, കമലാസനൻ, ജിമ്മി ഇല്ലത്തുപറമ്പിൽ എന്നിവരും കടുത്തുരുത്തിയിൽ മാഞ്ഞൂർ മോഹൻകുമാർ, എം.എൻ ദിവാകരൻ നായർ ,ടോമി പ്രാലടിയിൽ, ജോണി കണി വേലി, ജെസ്സി ജോസഫ്, തോമസ് മുണ്ടുവേലി, സുബിൻ മാത്യു, വാസുദേവൻ നമ്പൂതിരി ,ജോസ് ജയിംസ് നിലപ്പന, കെ.വി ജോർജ് എന്നിവരും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കു ചേർന്നു.

യുഡിഎഫ് ലേബലിൽ വോട്ട് പിടിക്കുന്നു, എൽഡിഎഫ് സ്ഥാനാർഥിയെന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ല തോമസ് ചാഴികാടനെതിരെ യുഡിഎഫ്ക...
20/03/2024

യുഡിഎഫ് ലേബലിൽ വോട്ട് പിടിക്കുന്നു, എൽഡിഎഫ് സ്ഥാനാർഥിയെന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ല തോമസ് ചാഴികാടനെതിരെ യുഡിഎഫ്

കോട്ടയം: കോട്ടയത്ത് പോരാട്ടം കടുകുബോൾ ആരോപണ പ്രത്യാരോപണങ്ങളും സജീവമാകുന്നു. തോമസ് ചാഴികാടൻ യുഡിഎഫ് ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്.

എൽഡിഎഫ് എന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും പോസ്റ്ററുകളിൽ ഇത് വ്യക്തമാണെന്നും ഫ്രാൻസിസ് ജോർജ്ജ് ആരോപിച്ചു. അതേസമയം യുഡിഎഫ് തെറ്റിധാരണ പരത്തുകയാണെന്നും ഒരിടത്തും യുഡിഎഫ് എന്ന് പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും ചാഴികാടനും പറഞ്ഞു.

തെഞ്ഞെടുപ്പിൽ യുഡിഎഫ് ലേബലിൽ അറിയപ്പെടാനാണ് ചാഴികാടൻ ശ്രമിക്കുന്നത്. ചിഹ്നം മാത്രം ഉയർത്തിക്കാട്ടി പോസ്റ്റർ അടിച്ചതും ഇതുകൊണ്ടാണെന്നുമാണ് യുഡിഎഫ് സ്ഥനാർത്ഥി കെ ഫ്രാൻസിസ് ജോർജ്ജിൻ്റെ തെളിവ് സഹിതമുള്ള ആരോപണം.

എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തോമസ് ചാഴികാടൻ തള്ളികളഞ്ഞു. UDF പ്രവർത്തകർ തന്നെയാണ് രണ്ടില ചിഹ്നത്തിലുള്ള പോസ്റ്ററുകൾ ഒട്ടിച്ചതെന്നും, എൽഡിഎഫ് സ്ഥാനാർത്ഥിയായി തന്നെയാണ് വോട്ട് തേടുന്നതെന്നും. യുഡിഎഫ് പുറത്താക്കിയപ്പോൾ കാലുപിടിച്ച് കിടക്കാതിരുന്നത് ആത്മബോധം ഉള്ളത് കൊണ്ടാണെന്നും യുഡിഎഫ് തെറ്റിധാരണ പരത്തുകയാണെന്നും ചാഴികാടൻ പറഞ്ഞു.

യുഡിഎഫിന് ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ കിട്ടിയ സന്തോഷത്തിൽ കോട്ടയം  കോട്ടയം: കോട്ടയത്ത് കോട്ട പിടിക്കാൻ കെ ഫ്രാൻസിസ് ജോർ...
18/02/2024

യുഡിഎഫിന് ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ കിട്ടിയ സന്തോഷത്തിൽ കോട്ടയം

കോട്ടയം: കോട്ടയത്ത് കോട്ട പിടിക്കാൻ കെ ഫ്രാൻസിസ് ജോർജ് എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫിന് അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ് കെ ഫ്രാൻസിസ് ജോർജ്. മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചത് കൊണ്ട് തന്നെ തങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച ശേഷം മറുകണ്ടം ചാടിയ ചാഴികാടനെതിരെ യുഡിഎഫും കോൺഗ്രസും ആഗ്രഹിക്കുന്നത് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ്.

മറുകണ്ടം ചാടി എന്നതിനപ്പുറം കോൺഗ്രസിന്റെ സമുന്ന നേതാക്കളെ കുറിച്ച് അടിസ്ഥാനരഹിതങ്ങളായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി കൂടിയാണ് തോമസ് ചാഴികാടൻ ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പോലും കടന്നാക്രമിച്ചായിരുന്നു സിപിഎമ്മിന് വേണ്ടിയുള്ള പ്രചാരണവേലകൾ, ഇതെല്ലാം കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകർക്ക് ചാഴികാടനോട് വൈകാരികമായ വൈരാഗ്യം ഉണ്ടാക്കിയെടുത്ത വിഷയമാണ്.

വികസന വിഷയങ്ങളിലും പാർലമെൻറ് അംഗം എന്ന നിലയിൽ നിയമനിർമ്മാണ സഭയിലെ പങ്കാളിത്തത്തിലും മികവുപുലർത്തിയ വ്യക്തിത്വമാണ് ഫ്രാൻസിസ് ജോർജിന്റെത്. റബർ, നെൽ കർഷകരുടെ നീറുന്ന പ്രശ്നങ്ങളാൽ പുകയുന്ന കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനപ്രതിനിധികളുടെ കഴിവുകേട് മൂലം എത്തിനോക്കാത്ത കോട്ടയം പാർലമെൻറ് മണ്ഡലത്തിന് അവരുടെ വിഷയങ്ങൾ ഉയർത്തിപ്പിടിക്കാനും വികസന പങ്കാളിത്തം ഉറപ്പാക്കാനും പര്യാപ്തനായ എംപി ആയിരിക്കും കെ ഫ്രാൻസിസ് ജോർജ് എന്ന കാര്യത്തിൽ സംശയമില്ല.

കെ ഫ്രാൻസിസ് ജോർജിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലെ നിർണായക നേട്ടങ്ങളും ഏറെ വിലപ്പെട്ടതാണ്.

ലോകസഭ അംഗമായിരുന്ന കാലത്ത് വിദേശകാര്യം, പ്രതിരോധം, വ്യവസായം, വാണിജ്യം, മാനവ വിഭവശേഷി, വികസനം, പബ്ലിക് അണ്ടർടേക്കിങ്, കൃഷി, പൊതുവിതരണം. എന്നിവയുടെ പാർലമെൻററി കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ലോകസഭാ അംഗമായി പ്രവർത്തിച്ചിരുന്ന കാലത്ത് ചോദ്യങ്ങൾ ചോദിക്കുന്നതിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കുന്നതിലും ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ലോകസഭ നടപടികളിലെ ക്രിയാത്മകമായ ഇടപെടലുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയ്, ഡോക്ടർ മൻമോഹൻ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ലോകസഭാ സ്പീക്കർ സോമനാദ് ചാറ്റർജി എന്നിവർ അഭിനന്ദിച്ചിട്ടുണ്ട്.

കേരളത്തിൻറെ കാർഷിക പ്രശ്നങ്ങളും പൊതു വികസനവും ഇടുക്കി മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങളും ലോകസഭയുടെ ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്നിരുന്നു. റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് ന്യായവില ലഭിക്കുവാൻ വേണ്ടി ലോകസഭയ്ക്ക് ഉള്ളിലും പുറത്തും ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

ലോകസഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച എംപിമാരിൽ ഒരാളായിരുന്നു ഫ്രാൻസിസ് ജോർജ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ അറിയാം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പങ്കെടുക്കുകയും കൃഷി വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി എംപി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്

ഇടുക്കിയുടെ പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സ്വാമിനാഥൻ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിക്കായി 1226 കോടി രൂപ പ്രത്യേക ഇടുക്കി പാക്കേജ് കേന്ദ്ര ഗവൺമെൻറ് അനുവദിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഗ്രാമീൺ സടക് യോജന (പി എം ജി എസ് വൈ PMGSY) പദ്ധതിയിൽ 273 കിലോമീറ്റർ ദൈർഘ്യം വരുന്ന 25 റോഡുകളുടെ നിർമ്മാണത്തിനായി 120 കോടി രൂപ അനുവദിച്ചു. നെടുംകണ്ടതും തൊടുപുഴയിലും സ്പൈസസ് പാർക്കിനുള്ള അനുമതി ലഭ്യമാക്കി. ഗ്രാമീണ മേഖലയിലുള്ള വൈദ്യുതീകരണത്തിനായി
(ആർ ജി ജി വി വൈ RGGVY) സ്കീമിൽ 20 കോടി രൂപ അനുവദിച്ചു.

ഇടുക്കിയെ ആഗോള ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറുന്നതിനായി ഇടുക്കി അണക്കെട്ടിനോടനുബന്ധിച്ച് ഉദ്യാന പദ്ധതിയുടെ ഒന്നാംഘട്ടത്തിന് നാലരക്കോടി രൂപയുടെ കേന്ദ്ര പദ്ധതി ലഭ്യമാക്കി.

ഇടുക്കിയിൽ ആദ്യമായി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. നിരാലംബരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണത്തിനായി ഇടുക്കിയിൽ സ്വാദർ ഹോം ആരംഭിച്ചു.

ഉമ്മൻചാണ്ടിയെ വ്യക്തിപരമായി കടന്നാക്രമിച്ചു. ചാഴികാടനോട് കോൺഗ്രസിനുള്ളത് വൈകാരികമായ വൈരാഗ്യം കർഷകമനസ്സുള്ള മികച്ച നേതാവിനെ സ്ഥാനാർത്ഥിയായി കിട്ടിയതോടെ യുഡിഎഫ് സ്വപ്നം കാണുന്നത് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം.

കെ ഫ്രാൻസിസ് ജോർജിനെ പോലെ ഒരേസമയം വിവിധ ജാതിമത വിഭാഗങ്ങൾക്കും സംഘടനകൾക്കും സ്വീകാര്യനായ ഒരാൾ കോട്ടയത്ത് നിന്ന് യുഡിഎഫ് പ്രതിനിധിയായി എംപി സ്ഥാനത്ത് എത്തുന്നത് കേരളാ കോൺഗ്രസ് എമ്മിന് ഒരു വലിയ വെല്ലുവിളി തന്നെയാണ്.

Address


Website

Alerts

Be the first to know and let us send you an email when Kerala news point posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share