X Press News

X Press News സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ച
മധ്യ തിരുവിതാംകൂറിന്റ മാധ്യമം

പ്രവേശനോത്സവ ലഹരിയിൽ ജി. എസ്. സി.വി.എൽ പി സ്കൂൾ കൊടുമൺ അക്ഷരത്തൊപ്പി അണിയിച്ചും സമ്മാനപ്പൊതികൾ നൽകിയും അക്ഷരമുറ്റത്ത് എത...
02/06/2023

പ്രവേശനോത്സവ ലഹരിയിൽ ജി. എസ്. സി.വി.എൽ പി സ്കൂൾ കൊടുമൺ

അക്ഷരത്തൊപ്പി അണിയിച്ചും സമ്മാനപ്പൊതികൾ നൽകിയും അക്ഷരമുറ്റത്ത് എത്തിയ നവാഗതരെ സ്വാഗതം ചെയ്തു കൊടുമൺ ജി എസ് സി.വി എൽ.പി സ്കൂൾ. പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവ പരിപാടികൾ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യുവ കവി അനിൽ ചന്ദ്രശേഖർ മുഖ്യാതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ ശ്രീ അനുകൃഷ്ണൻ. ജി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജ.കെ.പണിക്കർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ എ.ജി. ശ്രീകുമാർ, മലയാള മനോരമ കറസ്പോണ്ടന്റ് ശ്രീ.ശ്രീജിത്ത് ഭാനുദേവ്, എസ് എം സി വൈസ് ചെയർമാൻ ശ്രീ. ബിനോയ്‌, അധ്യാപികമാരായ പ്രീതി., ആർ, മിനി എം.ഡി തുടങ്ങിയവർ സംസാരിച്ചു.കൊടുമൺ പ്രവാസി അസോസിയേഷൻ സ്കൂളിലെ 15 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പന്തളം തെക്കേക്കര പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവംസ്കൂൾ പ്രവേശനോത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പെ...
02/06/2023

പന്തളം തെക്കേക്കര പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പെരുമ്പുളിക്കൽSRVUP സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്S. രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് അംഗംAK.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. Ak ഗോപാലൻ, കിരൺകുരമ്പാല,HM സതീദേവി എന്നിവർ സംസാരിച്ചു

*ചിത്രകാരന്മാർ കാലത്തിന്റെ ക്യാൻവാസിൽ വർണ്ണങ്ങൾ വാരി വിതറുന്നവർ:- ഡെപ്യൂട്ടി സ്പീക്കർ*  *കേരള ചിത്രകലാ പരിഷത്ത് ഏകദിന ചി...
22/05/2023

*ചിത്രകാരന്മാർ കാലത്തിന്റെ ക്യാൻവാസിൽ വർണ്ണങ്ങൾ വാരി വിതറുന്നവർ:- ഡെപ്യൂട്ടി സ്പീക്കർ*

*കേരള ചിത്രകലാ പരിഷത്ത് ഏകദിന ചിത്രകലാ ക്യാമ്പ്*

അടൂർ :-കാലത്തിന്റെ ക്യാൻവാസിൽ വർണ്ണങ്ങൾ വാരിവിതറുന്നവരാണ് ചിത്രകാരന്മാർ എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.ആശയങ്ങളെ വരകളിലൂടെ പ്രതിഫലിപ്പിക്കുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നു എന്നും ചിറ്റയം പറഞ്ഞു.
കേരള ചിത്രകല പരിഷത്തിന്റെ പത്തനംതിട്ട ജില്ല കമ്മറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകല ക്യാമ്പ് വർണ്ണത്തുള്ളികൾ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി തോമസ് അധ്യക്ഷനായിരുന്നു.സെക്രട്ടറി ടി ആര്‍ രാജേഷ് സ്വാഗതം ആശംസിച്ചു.അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു.ഫാദർ ഡോക്ടർ ജോർജി ജോസഫ്, മനു ഒയാസിസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസും കലാചർച്ചയും നടന്നു. യോഗത്തിൽ തത്വമസി, അശാന്തം സംസ്ഥാന ചിത്രകല പുരസ്കാരം നേടിയ പ്രമോദ് കുരമ്പാലയെ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ആദരിച്ചു.

*അക്ഷയ കേന്ദ്രം സാധാരണക്കാരുടെ അഭയകേന്ദ്രം :- ഡെപ്യൂട്ടി സ്പീക്കർ* *അക്ഷയ കേന്ദ്രം നാടിന് സമർപ്പിച്ചു*കൊടുമൺ :- കൊടുമൺ പ...
19/05/2023

*അക്ഷയ കേന്ദ്രം സാധാരണക്കാരുടെ അഭയകേന്ദ്രം :- ഡെപ്യൂട്ടി സ്പീക്കർ*

*അക്ഷയ കേന്ദ്രം നാടിന് സമർപ്പിച്ചു*

കൊടുമൺ :- കൊടുമൺ പഞ്ചായത്തിലെ അങ്ങാടിക്കൽ തെക്ക് ചാലപ്പറമ്പിൽ ആരംഭിച്ച അക്ഷയകേന്ദ്രം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
നാടിന് സമർപ്പിച്ചു.രതി എന്ന സംരംഭകയാണ് അക്ഷയ കേന്ദ്രം ആരംഭിച്ചത്.വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ ഗവൺമെന്റ് സേവനങ്ങൾ ഓൺലൈനിലൂടെയായ ഇക്കാലഘട്ടത്തിൽ അക്ഷയ കേന്ദ്രങ്ങൾക്ക് വലിയ പ്രസക്തിയാണന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.അക്ഷയ കേന്ദ്രങ്ങൾ നിലവിൽ വന്ന് 20 വർഷങ്ങൾ പിന്നിടുമ്പോൾ സാധാരണക്കാർക്ക് ഇത്തരം സെന്ററുകൾ ഏറെ പ്രയോജനകരമാണന്നും ചിറ്റയം കൂട്ടിച്ചേർത്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ധന്യാദേവി സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ബീനപ്രഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ആർ ബി രാജീവ്കുമാർ, ഐ ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ധനേഷ് കെ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിതേഷ് കുമാർ,അജികുമാർ രണ്ടാംകുറ്റി, രേവമ്മ വിജയൻ, സേതുലക്ഷ്മി എന്നിവരും രാഷ്ട്രീയകക്ഷി നേതാക്കളായ എ എൻ സലീം, പ്രകാശ് ജോൺ, മിഥുൻ അങ്ങാടിക്കൽ, കെ കെ അശോക് കുമാർ, രാജൻ ഡി ബോസ് എന്നിവർ പ്രസംഗിച്ചു.

19/05/2023

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ പെരുകുന്നു ജാഗ്രത വേണമെന്ന് പോലിസ്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ. കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം. പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം– അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന. മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്. അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാർട്ട്ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും. ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം– അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവര്‍ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല. പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക. രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലർക്കുണ്ട്. ഇതും നല്ലതല്ല. എല്ലായ്പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ തന്നെ മതി. ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കും. കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല.ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും.സ്മാർട്ട്ഫോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായൽ കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയിൽ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാൽ അത് റിസ്ക് ഇരട്ടിയാക്കുമെന്ന് ഓർക്കുക. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കും.

ജൈവവളവും ഇനി തട്ട ബ്രാൻഡിൽ...  പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഉൾപ്പെടുത്തി നടപ്പാക്കിയ ജൈവവള യൂണിറ്റുകള...
18/05/2023

ജൈവവളവും ഇനി തട്ട ബ്രാൻഡിൽ...

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഉൾപ്പെടുത്തി നടപ്പാക്കിയ ജൈവവള യൂണിറ്റുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സംപുഷ്ടീകരിച്ച ജൈവവളമാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത് . രണ്ട് യൂണിറ്റുകളായി 15 വനിതകളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകുന്നത്. തട്ടയിലെ ജൈവകൃഷിക്ക് ഇനി ഇവിടെ നിന്ന് തന്നെ ഉത്പാദിപ്പിക്കുന്ന വളം ഉപയോഗിക്കാൻ കഴിയുന്നു എന്നത് പദ്ധതിയുടെ വിജയം ആണ്. ഇതോടൊപ്പം മറ്റു കർഷകർക്കും തട്ട ബ്രാൻഡിലുള്ള ജൈവവളങ്ങൾ കൃഷിവകുപ്പിന്റെ സ്റ്റാളുകളിൽ നിന്നും ലഭ്യമാക്കുവാനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സർവ്വ മേഖലകളിലും സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു കാർഷിക മേഖലയിൽ നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും ഈ വർഷം ഇലവാഴ കൃഷി എന്ന പുതിയ ആശയം മുന്നോട്ട് വയ്ക്കുകയും ഒക്കെ ചെയ്ത് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കർഷകർക്ക് വരുമാനം വർദ്ധനവിനും കാർഷിക മേഖലയുടെ തിരിച്ചുവരവിനും സഹായകരമായി തീരും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. പി വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ മെമ്പർമാരായ പൊന്നമ്മ വർഗീസ്, ശ്രീവിദ്യ രഞ്ജിത്ത് ജില്ലാ കൃഷി ഓഫീസർ ജോയ്‌സി കോശി, കൃഷി ഓഫീസർ ലാലി സി സന്തോഷ് ജസ്റ്റിൻ എൻജിജി തുടങ്ങിയവർ പങ്കെടുത്തു

*കുടുംബശ്രീ നേട്ടത്തിന്റെ കൂട്ടം :- ചിറ്റയം* *കൊടുമൺ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം* കൊടുമൺ:-കുടുംബശ്രീ ...
18/05/2023

*കുടുംബശ്രീ നേട്ടത്തിന്റെ കൂട്ടം :- ചിറ്റയം*

*കൊടുമൺ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം*

കൊടുമൺ:-കുടുംബശ്രീ കൂട്ടായ്മകൾ നേട്ടത്തിന്റെ കൂട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കാൽ നൂറ്റാണ്ടിനിടയ്ക്ക് കുടുംബശ്രീ കേരളത്തിലെ സ്ത്രീകളുടെ ഇടയിൽ ഉണ്ടാക്കിയത് വലിയ മുന്നേറ്റമാണന്നും ചിറ്റയം പറഞ്ഞു.സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുടുംബശ്രീ എന്നും ചിറ്റയം കൂട്ടിച്ചേർത്തു.
കൊടുമൺ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സീജാമോൾ എം റ്റി സ്വാഗതം ആശംസിച്ചു. സിഡിഎസ് മെമ്പർ സെക്രട്ടറി ബി അരുൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാപ്രഭ,
പറക്കോട് ബ്ളോക്ക് പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആർ ബി രാജീവ്കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി കെ, കൊടുമൺ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ വിപിൻകുമാർ, കൊടുമൺ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സി പ്രകാശ്,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതിദേവി, വിവിധ വാർഡ് മെമ്പർമാരായ ലിസി റോബിൻസ്, സേതുലക്ഷ്മി, സൂര്യ കലാദേവി, ജയ റ്റി, രേവമ്മ വിജയൻ, ജിതേഷ് കുമാർ രാജേന്ദ്രൻ, അജികുമാർ രണ്ടാംകുറ്റി, എ വിജയൻ നായർ, സിനി ബിജു,എം ജി ശ്രീകുമാർ, പുഷ്പലത, അഞ്ജന ബിനുകുമാർ, പി എസ് രാജു, കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങളായ ബിന്ദു, ഇന്ദു, സിഡിഎസ് ചെയർപേഴ്സൺ ലളിതാ രാമചന്ദ്രൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.വാർഷിക ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും നടന്നു.

കോഴഞ്ചേരി : ജില്ലയിലെ പുഴകളിൽ നിന്നും മണൽ സർക്കാർ നിയന്ത്രങ്ങളോടെ വാരാൻ ഉള്ള അനുമതി നൽകണമെന്നും ഇപ്പോൾ അതിനെ ഒക്കെ അട്ടി...
18/05/2023

കോഴഞ്ചേരി : ജില്ലയിലെ പുഴകളിൽ നിന്നും മണൽ സർക്കാർ നിയന്ത്രങ്ങളോടെ വാരാൻ ഉള്ള അനുമതി നൽകണമെന്നും ഇപ്പോൾ അതിനെ ഒക്കെ അട്ടിമറിക്കപ്പെട്ട തരത്തിലുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്വാറി സമരവും അതിന്റെ ഒത്ത് തീർപ്പും എന്ന് ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു തൊഴിലാളികളുടെ പേരിൽ അധികാരത്തിൽ വന്ന വർ ഇപ്പോൾ അവരുടെ തൊഴിൽ സംരക്ഷിക്കുന്നതിനും കൂലി ഉറപ്പാക്കുന്നതിനും യാതൊരു നടപടിയും ഉണ്ടാക്കുന്നില്ല എന്നും തുടർന്നു പറഞ്ഞു ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.റ്റി.യു.സി കോഴഞ്ചേരി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം ജി ശിവൻ കുട്ടിയുടെ അദ്ധ്യതയിൽ യൂണിയൻ സെക്രട്ടറി സജി കെ സൈമൺ മുഖ്യ പ്രഭാഷണം നടത്തി തൊഴിലാളികൾക്ക് ഉള്ള യൂണിയൻ ഐഡി കാർഡ് യൂണിയൻ സെക്രട്ടറി വർക്കി ഉമ്മൻ വിതരണം നടത്തി ജോർജ് കുട്ടി, പി.സി തോമസ്, ജോസഫ് തോമസ്, മണിയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു

മൈലപ്ര : വല്യയന്തി മേലേക്കാല ജംഗ്ഷനിൽ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ...
18/05/2023

മൈലപ്ര : വല്യയന്തി മേലേക്കാല ജംഗ്ഷനിൽ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ ജോർജ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നഗര സഭ കൗൺസിലോർ ആൻസി തോമസ്, മുൻ സ്ഥിരം സമിതി അധ്യക്ഷൻ സജി കെ സൈമൺ, വാർഡ് പ്രസിഡന്റ്‌ വര്ഗീസ് ഉമ്മൻ, തങ്കച്ചൻ തോമസ്, ജോർജ് തോമസ്, ദാസ് തോമസ്, സാം മാത്യു, മാമ്മൻ മത്തായി,മാത്യു vm, എൽസി അച്ചൻകുഞ്ഞു, മാത്യു ജോർജ്, തോമസ് മാത്യു കൈപ്ലാവിൽ എന്നിവർ പ്രസംഗിച്ചു

*പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തും:- ഡെപ്യൂട്ടി സ്പീക്കർ* ബഹ്റിൻ:-പ്രവാസികളുടെ പ്ര...
02/05/2023

*പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തും:- ഡെപ്യൂട്ടി സ്പീക്കർ*

ബഹ്റിൻ:-പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.ബഹ്റിൻ നവ കേരള സഭയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയാരുന്നു ഡെപ്യൂട്ടി സ്പീക്കർ. പ്രവാസികളുടെ ഇടയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന സംഘടനയാണ് നവ കേരള സമിതി. നിരവധിയായ സേവന പ്രവർത്തനങ്ങളിൽ ഈ സംഘടന ഇടപെടുന്നുണ്ട്. ഒപ്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് താങ്ങായും സംഘടന പ്രവർത്തിക്കുന്നു.
ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളിലൂടെ ബഹറിനിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കാൻ നവ കേരളസമതിക്ക് സാധിച്ചതായും ചിറ്റയം കൂട്ടിച്ചേർത്തു.എൻ കെ ജയൻ അധ്യക്ഷനായിരുന്നു. എ കെ സുഹൈൽ സ്വാഗതം ആശംസിച്ചു. ഷാജി മൂതല, രാമദാസ്, ജേക്കബ് മാത്യു, പ്രവീൺ,സുനിൽദാസ്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

*ബഹ്‌റൈൻ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ പ്രവർത്തനങ്ങൾ മഹത്തരം :-ചിറ്റയം ഗോപകുമാർ* *ഫ്രണ്ട്സ് ഓഫ്  അടൂരിന്റെ അടൂർ ഫെസ്റ്റ് 2K23 ...
02/05/2023

*ബഹ്‌റൈൻ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ പ്രവർത്തനങ്ങൾ മഹത്തരം :-ചിറ്റയം ഗോപകുമാർ*

*ഫ്രണ്ട്സ് ഓഫ് അടൂരിന്റെ അടൂർ ഫെസ്റ്റ് 2K23 സമാപിച്ചു*

മനാമ:- ബഹ്‌റൈൻ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ പ്രവർത്തനങ്ങൾ മഹത്തരമെന്ന് ഡെപ്യൂട്ടി സ്പീക്കറും അടൂർ എം എൽ എ യുമായ ചിറ്റയം ഗോപകുമാർ പറഞ്ഞു.ബഹ്‌റിനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ
ഫ്രണ്ട്സ് ഓഫ് അടൂരിന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അടൂർ ഫെസ്റ്റ് 2K23 ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു.
ബഹ്‌റിനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ച ഫ്രണ്ട്സ് ഓഫ് അടൂർ 18 വർഷം പൂർത്തീകരിച്ചിരിക്കുന്ന വേളയിലാണ് അടൂർ ഫെസ്റ്റ് 2K23 സംഘടിപ്പിച്ചത്.വെള്ളിയാഴ്ച സെഗയിലുള്ള കെ സി എ ഹാളിൽ വെച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസിഡന്റ് ബിജുകോശി മത്തായി ചടങ്ങിൽ അധ്യക്ഷനായിരുന്നു. യോഗത്തിൽ അടൂർ ഫെസ്റ്റ് 2K23 യുടെ ജനറൽ കൺവീനർ അനു കെ വർഗീസ് സ്വാഗതം ആശംസിച്ചു.
കേരളസഭ അംഗം രാജു കല്ലുംപുറം, ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ, രാജേന്ദ്രകുമാർ നായർ, ജോൺസൻ കല്ലുവിളയിൽ,സ്റ്റാൻലി അബ്രാഹം ജനറൽ സെക്രട്ടറി ബിജുമോൻ പി വൈ,പ്രോഗ്രാം കൺവീനർ ജോബി കുര്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രസ്ഥാനത്തെ കഴിഞ്ഞ പതിനെട്ടു വർഷകാലം നയിച്ചവരെയും അടൂർ ഫെസ്റ്റിന് വേണ്ട എല്ലാ സഹായവും ചെയ്ത മുഖ്യസ്പോൺസഴ്സിനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകയും അടൂർ മണക്കാല സ്വദേശിയുമായ കുമാരി അതേന മറിയം അനിഷിനെയും ചടങ്ങിൽ ആദരിച്ചു.
പൊതുസമ്മേളനത്തിന് വിവിധ കലാപരിപാടികളും അരങ്ങേറി.

26/04/2023

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന ഇരുചക്ര യാത്രികർക്ക് പിഴ ഈടാക്കുന്ന തീരുമാനം പിൻവലിക്കണം.. ഗണേഷ് കുമാർ MLA

*ചന്ദനപ്പളളി സെന്‍റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കത്തോലിക്കാ പ്പളളി തിരുനാളിന് കൊടിയേറി* ചന്ദനപ്പളളി സെന്‍റ് ജോര്‍ജ്ജ് തീര...
23/04/2023

*ചന്ദനപ്പളളി സെന്‍റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കത്തോലിക്കാ പ്പളളി തിരുനാളിന് കൊടിയേറി*

ചന്ദനപ്പളളി സെന്‍റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കത്തോലിക്കാ ദൈവാലയത്തില്‍ ഏപ്രില്‍ 24 മുതല്‍ മെയ് 14 വരെ നടത്തുന്ന തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് പളളിയങ്കണത്തില്‍ സ്ഥാപിച്ചിട്ടുളള സ്വര്‍ണ്ണ കൊടിമരത്തില്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിർവഹിച്ചു . ഇടവക വികാരി ഫാദര്‍ ബെന്നി നാരകത്തിനാല്‍ പ്രാര്‍ത്ഥന നടത്തി കൊടിമരം ആശീര്‍വദിച്ചു. തുടര്‍ന്ന് മുത്തുക്കുട കളുടെയും പേപ്പല്‍ ഫ്ളാഗുകളുടെയും വാദ്യ മേളങ്ങളുടെയും ആകമ്പടിയോടെ നടത്തിയ ആഘോഷമായ റാസയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ചന്ദനപ്പള്ളി വലിയ പള്ളി പെരുന്നാളിന് കൊടിയേറി. ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ...
23/04/2023

ചന്ദനപ്പള്ളി വലിയ പള്ളി പെരുന്നാളിന് കൊടിയേറി.

ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ കൊടിയേറി. കുർബാനക്ക് ശേഷം പള്ളി അങ്കണത്തിലെ സ്വർണ കൊടിമരത്തിൽ ഇടവക വികാരി റവ. ഫാ. ഷിജു ജോൺ, അസി. വികാരി റവ. ഫാ. ജോം മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

22/04/2023

*കോന്നി മെഡിക്കല്‍ കോളേജ് അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും*

*40 കോടിയുടെ അക്കാഡമിക് ബ്ലോക്കില്‍ വിപുലമായ സംവിധാനങ്ങള്‍*

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.

കോന്നി മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 50 വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാഡമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കിയത്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം വര്‍ഷ കോഴ്‌സിനും അനുമതി ലഭിച്ചു. 100 വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായി കോന്നി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ഘട്ടം ഘട്ടമായി സാക്ഷാത്ക്കരിക്കുകയാണ്. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ.യുടെ നേതൃത്വവും ഇടപെടലുകളും പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്.

ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ്പ് ലക്ചര്‍ തിയറ്റര്‍ എന്നിവ സജ്ജീകരിച്ചു. ഒന്നാം നിലയില്‍ ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, രണ്ടാം നിലയില്‍ ഫിസിയോളജി ലാബ്, പ്രിന്‍സിപ്പാളിന്റെ കാര്യാലയം, പരീക്ഷ ഹാള്‍, ലക്ചര്‍ ഹാള്‍, മൂന്നാം നിലയില്‍ പത്തോളജി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫര്‍ണീച്ചറുകള്‍, ലൈബ്രറിക്ക് ആവശ്യമായ ബുക്കുകള്‍, സ്‌പെസിമിനുകള്‍, വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ ചാര്‍ട്ടുകള്‍, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുളള ടാങ്ക്, പഠനത്തിന് ആവശ്യമായ ബോണ്‍ സെറ്റ്, സ്‌കെല്‍ട്ടനുകള്‍, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീയേജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ട്.

250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തിയത്. ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാന്‍ അഞ്ച് കോടി രൂപ ചിലിവില്‍ സജ്ജമാക്കി. പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നിവ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കി വരുന്നു. അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് എന്നിവ ലക്ഷ്യ പദ്ധതിയനുസരിച്ച് സജ്ജമാക്കി വരുന്നു. ഹോസ്റ്റലുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള രണ്ടാം ബ്ലോക്ക്, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, ഓഡിറ്റോറിയം, മോര്‍ച്ചറി, മോഡുലാര്‍ രക്തബാങ്ക് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളേജ് മാറും.

18/04/2023

അടൂർ വടക്കടത്തുകാവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞു. ഒഴിവായത് വൻ അപകടം.

അടൂർ: എം സി റോഡിൽ വടക്കടത്തുകാവിനും കിളിവയലിനും ഇടയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ് നാട്ടിൽ നിന്നും കച്ചിയും കയറ്റി കായംകുളത്തിന് പോവുകയായിരുന്ന വാനാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. വാനിന്റെ പിന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് തെന്നി മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എതിർ ദിശയിൽ ഈ സമയം മറ്റുവാഹനങ്ങൾ ഇല്ലാതെയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

വന്ദേഭാരതിനു ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം : ആക്ഷൻ കൗൺസിൽഅടൂർ : കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് ട്രെയിനു ...
18/04/2023

വന്ദേഭാരതിനു ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം : ആക്ഷൻ കൗൺസിൽ

അടൂർ : കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് ട്രെയിനു ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് അടൂരിൽ കൂടിയ അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു . പണ്ടുമുതലേ വളരെ പ്രധാനപ്പെട്ട ഒരു സ്റ്റേഷനാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ . അനേക തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനു തീർത്ഥാടകരാണ് റെയിൽ മാർഗ്ഗം എല്ലാ വർഷവും ഇതുവഴി എത്തുന്നത് . ടൂറിസത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആലപ്പുഴ ജില്ലയിലേക്കും ടൂറിസ്റ്റുകൾ എത്തുന്നത് ഈ സ്റ്റേഷൻ വഴിയാണ് . ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബഹു. കേന്ദ്രറെയിൽവേ മന്ത്രിക്കും , ബഹു. എം.പി.യ്ക്കും നിവേദനം കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു . ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ആർ. പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർഗ്ഗീസ് അലക്സാണ്ടർ , ജോൺസൺ കുളത്തുംകരോട്ട് , വി.കെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു

കൊടുമൺ: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപ ചിലവഴിച്ചു നിർമിക്കുന്ന ഏഴoകുളം -കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടന...
11/04/2023

കൊടുമൺ: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപ ചിലവഴിച്ചു നിർമിക്കുന്ന ഏഴoകുളം -കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ബഹു :പൊതുമരാമത്തു വഹുപ്പ് മന്ത്രി പി.എ.. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.

06/04/2023

അച്ചൻകോവിലാറ്റിൽ കുളനട ഞെട്ടൂർ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർഥി കൈപ്പുഴ നോർത്ത് ഇരട്ടക്കുളങ്ങര വീട്ടിൽ വർഗീസ് ഗീവർഗീസ് മരിച്ചു.

06/04/2023

അച്ചൻകോവിലാറ്റിൽ കുളനട ഞെട്ടൂർ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് പ്ലസ് വൺ വിദ്യാർഥി കൈപ്പുഴ നോർത്ത് ഇരട്ടക്കുളങ്ങര വീട്ടിൽ വർഗീസ് ഗീവർഗീസ് മരിച്ചു.

4 ആൺകുട്ടികളും 2 പെൺകുട്ടികളും ചേർന്നുള്ള സംഘം ആണ് ആറ്റിൽ ഇറങ്ങിയത്. ഇവരിൽ കുളനട പൈവഴി ഇരട്ടക്കുളങ്ങര രാജ് വില്ലയിൽ ഗീവർഗ്ഗീസ് ഇ വർഗ്ഗീസ് (17) ഒഴുക്കിൽ പെടുകയായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികൾ ഓടി രക്ഷപെട്ടു. മറ്റുള്ളവരെ പന്തളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ പത്തനംതിട്ട സ്കൂബാ സംഘം ആണ് ഇടക്കടവ് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

04/04/2023

അടൂർ: ശക്തമായ കാറ്റിലും മഴയിലും ഏറത്ത് വില്ലേജ് പരിധിയിൽ കളത്തട്ടു ജംഗ്ഷനു സമീപം മരം വീണു നെല്ലിമുകൾ സ്വദേശി ആശാലയം വീട്ടിൽ മനു മോഹൻ (35 ) മരണപ്പെട്ടു. കാറ്റിൽ നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷി നാശവും സംഭവിച്ചു. വൈദ്യുതി കമ്പികളിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതവും തടസ്സപ്പെട്ടു.

03/04/2023

അടൂരിൽ കുടുംബ കോടതി പ്രവർത്തനമാരംഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇനി കുടുംബ കോടതിയുമായി ബന്ധപെട്ട കേസുകൾ എല്ലാം അടൂർ കുടുംബ കോടതിയിലായിരിക്കും പരിഗണിക്കുന്നത്.

01/04/2023

ശബരിമല വിമാനത്താവളം കൊടുമണ്ണിൽ പരിഗണിക്കണം- മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കൊടുമൺ - ശബരിമല വിമാനത്താവളം പ്ലാന്റേഷൻ കേന്ദ്രീകരിച്ച് അനുവദിക്കാൻ സർക്കാർ തയാറാവണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം പദ്ധതി നീണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നുള്ള ആശങ്ക നിവേദനത്തിലൂടെ കൗൺസിൽ ഉന്നയിക്കുന്നു. പദ്ധതി നടപ്പാക്കാൻ ഏകദേശം 700 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരുന്നു. പരിസ്ഥിതി പ്രശ്നവും നിയമ തടസ്സവും ബഫർ സോണും കാരണം സ്ഥലം ഏറ്റെടുക്കാൻ കാലതാമസം വരുമെന്നുള്ളതിന് സംശയമില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രശ്നവും നിലവിലില്ലാത്ത കൊടുമൺ പ്ലാന്റേഷനിൽ ശബരിമല വിമാനത്താവളം എന്ന ആശയം സർക്കാർ പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പിന്തുണ കത്ത് ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത് മുഖ്യമന്ത്രിയെ കൂടാതെ റവന്യു മന്ത്രി കെ. രാജൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർക്കും ആക്ഷൻ കൗൺസിൽ നിവേദനം നൽകി. ജനറൽ കൺവീനർ ഡോ. വർഗീസ് പേരയിൽ, ജോൺസൺ കുളത്തു കരോട്ട്, പത്മകുമാർ, സുരേഷ് കുഴുവേലിൽ രാജൻ സുലൈമാൻ, ശ്രീജിത്ത് ഭാനുദേവ് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

25/03/2023

തട്ട: ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച വർണാഭമായി. 7 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ അണിനിരന്നു. തുടർന്ന് ജീവത എഴുന്നള്ളത്തും നടന്നു.

24/03/2023

നന്ദന ഫാമിൽ പുതിയ അഥിതി.

തട്ട: നന്ദന ഫാമിൽ കുതിര പ്രസവിച്ചത് കൗതുകമായി. റാണി എന്ന കുതിരയാണ് ആൺ കുതിരകുട്ടിക്ക് ജന്മം നൽകിയത് .

പുതിയതായി എത്തിയ ഒട്ടക പക്ഷിയെ കാണാൻ ദിനംപ്രതി നിരവധി പേർ നന്ദന ഫാമിൽ ഇപ്പോൾ തന്നെ എത്തുന്നുണ്ട്. സന്ദർശകർക്ക് ഇനി കുതിരകുട്ടിയെ കൂടി കണ്ടു മടങ്ങാം.

*മാലിന്യ സംസ്കരണത്തിനായി നാം ഒറ്റമനസ്സോടെ മുന്നോട്ട് വരണം:- ഡെപ്യൂട്ടി സ്പീക്കർ* അടൂർ:- മാലിന്യ സംസ്കരണത്തിനായി നാം ഒറ്റ...
24/03/2023

*മാലിന്യ സംസ്കരണത്തിനായി നാം ഒറ്റമനസ്സോടെ മുന്നോട്ട് വരണം:- ഡെപ്യൂട്ടി സ്പീക്കർ*

അടൂർ:- മാലിന്യ സംസ്കരണത്തിനായി നാം ഒറ്റമനസ്സോടെ മുന്നോട്ട് വരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടും മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമ്മാർ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷർ എന്നിവർക്കായുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി ജില്ല ഒട്ടാകെ സംഘടിപ്പിക്കും എന്നും ചിറ്റയം കൂട്ടിച്ചേർത്തു. മഴയ്‌ക്ക്‌ മുമ്പേ നാടിനെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ മുന്നോടിയായാണ് പരിശീലനം.ഉറവിട മാലിന്യസംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസ്സുകളുടെ ശുചീകരണം തുടങ്ങിയവയും മാലിന്യസംസ്കരണ ക്യാമ്പെയിന്റെ ഭാഗമായി നടപ്പാക്കും.
നഗരസഭ ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായിരുന്നു.ജോയിന്റ് ഡയറക്ടർ
ജോൺസൻ പ്രേംകുമാർ സ്വാഗതം ആശംസിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് മുഖ്യ സന്ദേശം നൽകി.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നൈസീ റഹ്മാൻ, ക്‌ളീൻ കേരള ജില്ലാ മാനേജർ
ദിലീപ്,കില ഫാക്കൽറ്റി
ഡോ. അമൃതരാജ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എ. ആർ. അജീഷ് കുമാർ എന്നിവർ സംസാരിച്ചു.

നാടൻ പശുവിന്റ എണ്ണം വർദ്ധിപ്പിക്കുവാൻ പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഉത്ഘ...
23/03/2023

നാടൻ പശുവിന്റ എണ്ണം വർദ്ധിപ്പിക്കുവാൻ പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഉത്ഘാടനം ചെയ്തു

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഉത്ഘാടനം ചെയതു 4 മാസം മുതൽ 8 മാസം പ്രായമുള്ള പശുകിടാക്കളെ ഏറ്റെടുത് 15 മാസം തീറ്റയും, മരുന്നും നൽകി ഇൻഷുറ് ചെയ്ത്‌ സംരക്ഷിക്കുന്നതാണ് പദ്ധതി നല്ല പശുക്കളുടെ എണ്ണം പഞ്ചായത്തിൽ വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഈ വർഷം28 പശു കുട്ടികളെയാണ് ഏറ്റെടുക്കുന്നത് 7 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക പദ്ധതിയുടെ ഉത്ഘാടനം രജിസ്റ്റർ ചെയതകർഷകർക്ക് പാസ്ബുക്ക് നൽകി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് നിർവ്വഹിച്ചു വി കസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.പി. വിദ്യാധരപ്പണിക്കർ, വെറ്റിനറി സർജൻ ഡോ: അനിൽ. റ്റി. മാമൻ കർഷകർ എന്നിവർ പങ്കെടുത്തു

18/03/2023

വർണ്ണകാഴ്ച്ച ഒരുക്കി വൈകുണ്ഠപുരം പൂരം.

വർണ കാഴ്ചയൊരുക്കി വൈകുണ്ഠപുരം ക്ഷേത്രോത്സവം കൊടിയിറങ്ങി.കൊടുമൺ : വർണ കാഴ്ചയൊരുക്കിയ  പൂരത്തോടെയും ഭക്തിസാന്ദ്രമായ ആറാട്ട...
18/03/2023

വർണ കാഴ്ചയൊരുക്കി വൈകുണ്ഠപുരം ക്ഷേത്രോത്സവം കൊടിയിറങ്ങി.

കൊടുമൺ : വർണ കാഴ്ചയൊരുക്കിയ പൂരത്തോടെയും ഭക്തിസാന്ദ്രമായ ആറാട്ടോടെയും വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി. 7 ഗജവീരന്മാർ അണി നിരന്ന പൂരത്തിൽ ചേർപ്പുളശേരി അനന്തപത്മനാഭനാണ് ഭഗവാന്റെ തിടമ്പേറ്റിയത്. ജംക്ഷനിൽ ഗജമേളയും നടന്നു.

തട്ടയിൽ - ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തിലെ മീനഭരണി കാർത്തിക തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായ ഒരിപ്പുറം കെട്ടുകാഴ്ചയിലെ പ...
18/03/2023

തട്ടയിൽ - ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തിലെ മീനഭരണി കാർത്തിക തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായ ഒരിപ്പുറം കെട്ടുകാഴ്ചയിലെ പ്രധാന ആകർഷണമായ മല്ലിക കരയിലെ വലിയകാളയുടെ ശിരസ്സ് പുതുക്കി പണിത് ദേവിക്ക് സമർപ്പിച്ചു.
ഇരുപത്തിയെട്ടടി ഉയരമുള്ള കാളയുടെ ശിരസ്സിന് തന്നെ ഒൻപതെകാൽ അടി നീളമുണ്ട്. ഒറ്റത്തടിയിൽ തീർത്ത ഇതിന്റെ കാലപ്പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടില്ല. ചട്ടം നാൽപത്തിയേഴടിയാണ്. അറ്റകുറ്റപ്പണികൾ തീർത്ത് പെയിന്റിംഗ് ജോലികൾ ചെയ്ത് ഭംഗിയാക്കിയ ശിരസ്സ് ചട്ടത്തിൽ ഉറപ്പിച്ചു. കലാകാരൻ മനു ഒയാസ്സിസ്, ഗോപി എന്നിവരുടെ നേതൃത്വത്തിൽ ആണ് പണികൾ നടന്നത്.
ഭരണിനാളിൽ നൂറുകണക്കിന് ഭക്തരുടെ തോളിലേറ്റിയാണ് വലിയകാള ക്ഷേത്രത്തിനു വലം വെയ്ക്കുന്നത്.

ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണോൽഘാടനം മാർച്ച്‌ 20 ന്.കൊടുമൺ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി,  ഏഴംകുളം - കൈ...
14/03/2023

ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണോൽഘാടനം മാർച്ച്‌ 20 ന്.

കൊടുമൺ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി, ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ ആധുനിക നിർമാണം തുടങ്ങുന്നു. 43. 39 കോടി രൂപയാണ് നിർമാണ ചെലവ്. 12 മീറ്റർ വീതിയിലാണ് നിർമാണം. ബിഎം ബിസി പ്രകാരം നിർമിക്കുന്ന റോഡിൽ പാലം, കലുങ്ക് എന്നിവ പുതുക്കി പണിയുന്നു. നിർമാണ ഉദ്ഘാടനം കൊടുമൺ ജംക്ഷനിൽ 20ന് 5 ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും.

11/03/2023

അടൂർ മണക്കാല ജനശക്തി നഗറിൽ ബൈക്ക് യാത്രികൻ കനാലിൽ വീണു കാണാതായി. അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുന്നു.

11/03/2023

പത്തനംതിട്ട അപകടത്തിന്റ സി സി ടി വി ദൃശ്യം

കാറിനെ മറികടന്നു വലതു വശം ചേർന്ന് വന്ന കെ എസ് ആർ ടി സി ബസ് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം തൊട്ടടുത്ത പള്ളിയുടെ കമാനത്തിൽ ഇടിച്ചു നിന്നു. കമാനം തകർന്നു ബസിന്റെ മുകളിലേക്കു പതിക്കുകയായിരുന്നു. കമാനത്തിന്റ ബീ വീണ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ടയിൽ കെ എസ്സ് ആർ ടി സി ബസും കാറും കൂട്ടി ഇടിച്ചു.. നിരവധി പേർക്ക് പരിക്ക്.പത്തനംതിട്ട: പത്തനംതിട്ട കെഴവള്ളൂരിൽ...
11/03/2023

പത്തനംതിട്ടയിൽ കെ എസ്സ് ആർ ടി സി ബസും കാറും കൂട്ടി ഇടിച്ചു.. നിരവധി പേർക്ക് പരിക്ക്.

പത്തനംതിട്ട: പത്തനംതിട്ട കെഴവള്ളൂരിൽ ഉച്ചക്ക് 2 ന് കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്ആർടിസി ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.

11/03/2023

കിണറ്റിൽ വീണ നായയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

ഏഴംകുളം: പുതുമല കാഞ്ഞിരവിള മേലേതിൽ വാസു പ്പണിക്കരുടെ വീട്ടുമുറ്റത്തെ മുപ്പത് അടി ആഴമുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി.

സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസിൻ്റെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷാ യൂണിറ്റ് സ്ഥലത്ത് എത്തി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം

10/03/2023

ഭക്തി നിർഭരമായ മണ്ണടി ഉച്ചബലി തിരുമുടി എഴുന്നള്ളത്ത്.

10/03/2023

കന്നിമലയിൽ തീ വ്യാപിച്ചു.

ഏറത്ത് ചൂരക്കോട് കണ്ണങ്കര തെക്കതിൽ, നീതുവിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള കന്നിമല പാറക്വാറിയുടെ പ്രദേശങ്ങളിൽ തീ പിടിച്ചു. അടൂർ അഗ്നി രക്ഷാ സേന അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഏക്കറു കണക്കിന് വ്യാപിച്ച തീ സാഹസികമായി കെടുത്തുകയായിരുന്നു. പാറ പൊട്ടിക്കുന്നതിനാവശ്യമായ വെടിമരുന്നു സൂക്ഷിപ്പു കെട്ടിടവും ടി മേഖലയിലുണ്ട്.

കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.കോൺഗ്രസ്‌ പ്രവർത്തകർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു..400 ലധികം ...
09/03/2023

കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

കോൺഗ്രസ്‌ പ്രവർത്തകർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു..400 ലധികം കുടുംബങ്ങളെയും, കർഷകരെയും ബാധിക്കുന്ന പന്തളം തെക്കേക്കര പഞ്ചായത്തിലെ പടുകോട്ടക്കൽ - കീരുകുഴി പ്രദേശത്തെ കല്ലട ജലസേചന പദ്ധതിയുടെ ഉപകനാൽ അറ്റകുറ്റപ്പണി പണി നടത്തി അടിയന്തിരമായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ പ്രവർത്തകർ കല്ലട ഇറിഗേഷൻ പദ്ധതിയുടെ അടൂർ എഞ്ചിനീയർ ഓഫീസ് ഉപരോധിച്ചു...കടുത്ത വേനലായതു കൊണ്ട് കൃഷിയിടങ്ങൾ കരിയുകയും, ശുദ്ധ ജലശ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തിരിക്കുകയാണ്.. സമരം DCC ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു, DCC അംഗം B. പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു....ജ്യോതിഷ് കുമാർ പെരുമ്പുളീക്കൽ,രാജേന്ദ്രകുമാർ, ബെന്നി, അംബരീഷ്, തോമസ് എന്നിവർ പ്രസംഗിച്ചു.. തുടർന്ന് സമര നേതാക്കളുമായി അസിസ്റ്റന്റ് എഞ്ചിനീയർ തുഷാര നടത്തിയ ചർച്ചയിൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്നുള്ള ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു...

09/03/2023

കൊടുമൺ. വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 18 ന് ആറാട്ട്, ഗജമേള, പൂരം എന്നിവയോടെ സമാപിക്കും.

Address

ADOOR
Adur
691523

Alerts

Be the first to know and let us send you an email when X Press News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to X Press News:

Videos

Share


Other Media/News Companies in Adur

Show All